എന്റെ ആദ്യരാത്രി

വാതില്‍ പതുക്കെ തുറക്കുന്ന ശബ്ദം കേട്ടു തിരിഞ്ഞു നോക്കാനുള്ള ഒരു ശ്രമം ഞാന്‍ നടത്തി. അവള്‍ മന്ദം മന്ദം കടന്നു വരികയാണ്‌. കയ്യിലെന്തോ ഉണ്ട്. അവളുടെ വെളുത്ത വസ്ത്രങ്ങള്‍ ഒരു നിമിഷത്തേക്കെങ്കിലും എന്റെ ശ്രദ്ധ കവര്‍ന്നു. അവള്‍ എന്റെ കട്ടിലിനരികിലെത്തി ഞാന്‍ അവളുടെ മുഖത്തേക്കു നോക്കിയില്ല. എന്റെ മനസ്സ് പൂര്‍ണമായും ആ മുലകളിലായിരുന്നു. .

ഉപന്യാസപുരാണം ആട്ടകഥ, ഒടുക്കത്തെ ദിവസം

. +2 ഇല്‍ പഠിക്കുന്ന കൊള്ളാവുന്ന ഒരു ചേച്ചിയെ തടസ്സങ്ങളൊന്നുമില്ലാതെ കാണാവുന്ന തരത്തില്‍ ഞാനും കുട്ടുമോനും ഇരുപ്പുറപ്പിച്ചു. വിഷയം കിട്ടി “കേരളത്തിലെ പാരമ്പര്യകലകള്‍”. ന്യുമോണിയ,മലേറിയ തുടങ്ങിയ രോഗങ്ങളെ കുറിച്ചും അവയുടെ ലക്ഷണങ്ങള്‍ ,സ്വീകരിക്കേണ്ട മുന്‍ കരുതലുകള്‍ എന്നിവയെ പറ്റി ഞാന്‍ വിശദമായി എഴുതി. കുട്ടുമോന്‍ എന്തിനെ പറ്റിയാ എഴുതിയേ എന്നത് ഇപ്പോളും പുറം ലോകം അറിയാത്ത രഹസ്യമാണ്

ഞരമ്പുരോഗി കഥയെഴുതുകയാണ്‌

"കുട്ടുമോനേ, ഇന്ദുവിനെ ലൈന്‍ ആക്കി എന്നു കേട്ടല്ലോ?" "ലൈനോ? അങ്ങിനെ പറഞ്ഞാല്‍ എന്താ?" അമ്മയുടെ ഉണ്ണിയായ ഞാന്‍ എന്റെ നിഷ്ക്കളങ്കത കൊണ്ട് ചോദിച്ചു പോയി. "നിന്റെ അമ്മയോട് പോയി ചോദിക്ക്" അവള്‍ എളുപ്പ വഴി പറഞ്ഞു തന്നു.

വില്‍പ്പനക്കുണ്ടൊരു ജീവിതം

വിവാഹം സ്വര്‍ഗത്തില്‍ വച്ചു നടക്കുന്നു“ ആരാണ് പറഞ്ഞതെന്നു അറിയില്ല. എന്തായാലും കേട്ടു മടുത്ത കാര്യമാണ്. ഒരുപക്ഷേ, വിവാഹം നടക്കുന്നത് സ്വര്‍ഗത്തിലായിരിക്കാം, പക്ഷേ ജീവിക്കുന്നത് സ്വര്‍ഗത്തിലാണോ?. എന്തായാലും വിവാഹം തീരുമാനിക്കുന്നത് സ്വര്‍ഗത്തിലിരിക്കുന്നവരല്ല. അതെനിക്കുറപ്പ്. പെണ്ണിന്റേയും ചെക്കന്റേയും അച്ഛനമ്മമാരും ബന്ധുക്കളും ദേവന്മാരല്ലല്ലോ!!

സാറിനെ നടത്തിയ ശിഷ്യന്‍ അഥവാ ശിഷ്യനെ നടത്തിയ സാര്‍

സ്ത്രീകളെ കുറിച്ച് പുരുഷന്മാര്‍ക്കറിയാത്ത ഒരു നിഗൂഢരഹസ്സ്യം ഉണ്ട്. ആ രഹസ്സ്യം മനസ്സിലാക്കിയാല്‍ പുരുഷനു പിന്നെ സ്ത്രീസുഖം ഉണ്ടാകില്ല.” ഈ കണ്ടെത്തല്‍ എന്റേതല്ല. എന്നെ നാലാം സെമെസ്റ്റെറില്‍ Environmental studies പഠിപ്പിച്ച പ്രവീണ്‍ സാറിന്റേതാണ്

Featured Blogs

Blog Promotion By
INFUTION

Monday, October 20, 2008

"അണ്ണാന്‍ കുഞ്ഞായാലും മരം കയറ്റം പഠിപ്പിക്കണം"


എന്റെ ഏഴാം ക്ലാസ് വരെയുള്ള സ്കൂള്‍ ജീവിതത്തില്‍ പെണ്‍കുട്ടികളുടെ ശല്യമില്ലായിരുന്നു. പക്ഷേ എട്ടാം ക്ലാസ്സിലേക്കു ആദ്യമായി കാലെടുത്തു വച്ചപ്പോള്‍ ഞാന്‍ ശ്രദ്ധിച്ചത് പുറകിലെ മൂന്നു ബെഞ്ചുകളിലായി നീണ്ട മുടിയും പാവടയുമിട്ടു ഇരിക്കുന്ന വിചിത്ര ജീവികളെ ആണ്. ആ മുഖങ്ങളില്‍ പലതും എനിക്കു മുമ്പെ പരിചിതങ്ങളായിരുന്നു. എന്നാല്‍ ഇപ്പോളവര്‍ക്കു എന്തൊക്കെയോ മാറ്റങ്ങള്‍ സംഭവിച്ചിരിക്കുന്നു. ആകെപ്പാടെ ഒരു മാറ്റം. അതിലൊരാളെ എനിക്ക് വല്ല്ല്യ ഇഷ്ട്ടായി. ആ ഇഷ്ട്ടം ഒരാഴ്ച നീണ്ടു നിന്നു. അപ്പുറത്തെ ക്ലാസ്സിലെ പ്രസീതയെ കാണും വരെ.

ഹൈസ്കൂളായതു കൊണ്ട് ഇതു വരെ പഠിപ്പിച്ച ടീച്ചര്‍മാരല്ല ഇപ്പോള്‍ പഠിപ്പിക്കുന്നത്. എല്ലാം പുതിയ മുഖങ്ങള്‍. എല്ലാവര്‍ക്കും വിചിത്രവും പൊതുവായതുമായ ഒരു സ്വഭാവം ഉണ്ടായിരുന്നു. എല്ലാവരും ആദ്യക്ലാസ്സിന്റെ അവസാന പതിനഞ്ച് മിനുറ്റ് പെണ്‍കുട്ടികളെ മാത്രമായി അടുത്ത് വിളിച്ച് സംസാരിക്കും. എന്താണവര്‍ക്കു മാത്രമായി പഠിപ്പിച്ച് കൊടുക്കുന്നത്? എന്റെ സുഹ്രുത്ത് ജോണ്‍ സോണിയാണ് ഉത്തരം കണ്ടുപിടിച്ചത്. “എങ്ങനെ ബലാത്സംഗത്തില്‍ നിന്നു രക്ഷപ്പെടാം”എന്നാണ് പഠിപ്പിച്ചു കൊടുക്കുന്നത്. ഞങ്ങള്‍ ഇത്രപേര്‍ ആലോച്ചിട്ടും കിട്ടാത്ത ആ ഉത്തരം കണ്ടുപിടിച്ച ആ മഹാപ്രതിഭയോട് എനിക്കാദരവു തോന്നി. പിന്നീട് ബലത്സംഗത്തെ കുറിച്ച് അവന്‍ ഏതോ സിനിമയില്‍ നിന്നും നേടിയ അറിവും ഞങ്ങള്‍ക്ക് പകര്‍ന്നു തന്നു. “വില്ലന്‍ നായികയുടെ സാരി വലിച്ചു കീറുന്ന പരിപാടിയാണ്. ബലാത്സംഗം കഴിഞ്ഞാല്‍ നായിക വിഷം കഴിച്ച് മരിക്കും. നായകന്‍ പ്രതികാരം ചെയ്യും”. എനിക്കു അവനെ പരിചയപ്പെടാന്‍ വൈകിയതില്‍ ദു:ഖം തോന്നി. ഞങ്ങളെ ഡ്രായിങ്ങ് പഠിപ്പിക്കാന്‍ വന്നത് ബെന്നിമാഷായിരുന്നു. ഞങ്ങളെ പഠിപ്പിച്ചിരുന്ന ഏക പുരുഷകേസരി. “ടീച്ചര്‍മാരെല്ലാം പെണ്‍കുട്ടികള്‍ക്ക് ബലാത്സംഗത്തില്‍ നിന്നു രക്ഷപ്പെടാനുള്ള മാര്‍ഗം പഠിപ്പിച്ചു കൊടുത്ത സ്ഥിതിക്ക് മാഷ് നമുക്കു ബലാത്സംഗം ചെയ്യാന്‍ പഠിപ്പിച്ചു തരും”. ശ്രീകാന്ത് എന്നൊരുത്തന്‍ ഞങ്ങളുടെ മനസ്സില്‍ പ്രതീക്ഷ ഉണര്‍ത്തി. നിരാശയായിരുന്നു ഫലമെന്നു പറയേണ്ട കാര്യമില്ലല്ലോ? എന്റെ ഇന്നത്തെ അറിവും കഴിവും ഉണ്ടായിരുന്നേല്‍ ഞാന്‍ ഒറ്റയ്ക്കു മതിയായിരുന്നു ഈ വിഷയത്തില്‍ അവര്‍ക്ക് ക്ലാസ് എടുക്കാന്‍.

ഇന്നെനിക്കറിയാം അന്നു ടീച്ചര്‍മാര്‍ പെണ്‍കുട്ടികള്‍ക്കു ബലാത്സംഗത്തെ കുറിച്ച് മാത്രമല്ല പറഞ്ഞ് കൊടുത്തതെന്ന്. എന്നാല്‍ ഇന്നും മനസ്സിലാകാത്തത് എന്ത്കൊണ്ട് ആണ്‍കുട്ടികള്‍ക്ക് ഇതിന്റെയൊന്നും ആവശ്യമില്ലെന്ന് കരുതി എന്നതാണ്. അണ്ണാന്‍ കുഞ്ഞിനെ മരംകയറ്റം പഠിപ്പിക്കേണ്ട എന്നൊരു മനോഭാവം. ആണ്‍കുട്ടികള്‍ എല്ലാം തനിയെ മനസ്സിലാക്കിക്കോളും എന്നു കരുതാനാണ് എല്ലാവരും ശ്രമിക്കുന്നത്. കൂ‍ട്ടുകാര്‍ പറഞ്ഞു തരും. ഈ കൂട്ടുകാര്‍ എന്നു പറയുന്നതു സമാനവയസ്സ്ക്കരായ പയ്യന്മാരല്ലേ? അവര്‍ക്കെന്തറിയാന്‍? ശരിയായ ലൈംഗികവിദ്യാഭ്യാസം ഒരു വ്യക്തിയുടെ ജന്മാവകാശമാണ്. അത് എപ്പോള്‍,എങ്ങനെ,എത്രത്തോളം വീതം നലകണം എന്നത് ആലോചിക്കേണ്ട വിഷയങ്ങളാണ്. അതിലുപരി നടപ്പാക്കേണ്ടതും. ഞാന്‍ എന്റെ രണ്ടു സുഹ്രുത്തുക്കളുടെ അനുഭവങ്ങള്‍ ഇവിടെ ചുരുക്കി വിവരിക്കട്ടെ;

1. എന്റെ കൂട്ടുകാരന്‍ ഹരിക്കു ചെറുപ്പത്തില്‍ അതാ‍യത് എകദേശം 8 വയസ്സുള്ളപ്പോള്‍ ഉണ്ടായ ഒരനുഭവമാണ്. ഹരിയുടെ വീടിനടുത്തൊരു കവലയുണ്ട്. അവിടെയാണ് ഒട്ടുമിക്ക കടകളും അവിടെയാണ്. ഹരിയാണ് വീട്ടിലേക്കുള്ള സാധങ്ങള്‍ വാങ്ങാന്‍ പോകാറുള്ളത്. എന്നാല്‍ ഹരിക്കു അരിപൊടിപ്പിക്കാന്‍ മില്ലില്‍ പോകാനിഷ്ട്ടമില്ലായിരുന്നു. കാരണം മറ്റൊന്നല്ല. മില്ലുകാരന്റെ പെരുമാറ്റമായിരുന്നു. അയാള്‍ അവനെ ചേര്‍ത്തു പിടിക്കാനും ലിംഗത്തില്‍ സ്പര്‍ശിക്കാനും (fondling)ശ്രമിക്കുമായിരുന്നു. അതവനു ഇഷ്ട്ടമല്ലായിരുന്നു. മില്ലില്‍ പോകാ‍ന്‍ അവന്‍ വിസമ്മതിക്കുമ്പോളെല്ലാം വീട്ടുകാര്‍ അവനു ‘മടി’ യാണെന്നും പറഞ്ഞ് നിര്‍ബന്ധിച്ചു അയക്കുമായിരുന്നു. അവന്‍ പരമാവധി അയാളുടെ അടുത്തേക്കു പോകുന്നത് ഒഴിവാക്കി. തിരക്കുള്ള സമയങ്ങളില്‍ മാത്രം അങ്ങോട്ടു പോയി.

2. ശരത്തിനു 10 വയസ്സുള്ളപ്പോള്‍ തീപ്പെട്ടിയുടെ കവര്‍ചിത്രം വെട്ടി സൂക്ഷിക്കുന്നത് ഹോബിയായിരുന്നു. ഒരിക്കലവന്റെ അകന്നൊരു ബന്ധു അവനു കാലിതീപ്പെട്ടികള്‍ തരാനെന്നും പറഞ്ഞ് അയാളുടെ റൂമിലേക്കു അവനെ കൊണ്ട് പോയി. അയാള്‍ക്കു പുകവലിക്കുന്ന സ്വഭാവം ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ തീപ്പെട്ടിയും കാണും. റൂമിലെത്തിയതും അയാള്‍ അവനെ കട്ടിലിലേക്കു തട്ടിയിട്ടു അവന്റെ മേലേക്കു വീഴുവാനാഞ്ഞു. അവന്‍ അയാളുടെ വയറില്‍ ചവിട്ടി പുറത്തേക്കോടി.

ഈ രണ്ടവസരങ്ങളിലും തങ്ങള്‍ ലൈഗികാക്രമണങ്ങളാണ് നേരിട്ടതെന്നു മനസ്സിലാക്കുവാന്‍ എന്റെ കൂട്ടുകാര്‍ക്കു ഒരുപാട് വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടി വന്നു. ഹരിയുടെ കാര്യത്തില്‍ വീട്ടുകാര്‍ അവന്റെ അവസ്ഥ മനസ്സിലാക്കുവാന്‍ കഴിഞ്ഞില്ല. അവനൊട്ടു പറഞ്ഞതുമില്ല. മറ്റു കടകളിളേക്കു പോകുന്ന കുട്ടിക്കു മില്ലില്‍ മാത്രം പോകാന്‍ താത്പര്യമില്ലാത്തത് മടി കൊണ്ടല്ലെന്നെങ്കിലും വീട്ടുകാര്‍ മനസ്സിലാക്കേണ്ടതായിരുന്നു. പിന്നെ ശരത്തിന്റെ കാര്യത്തില്‍ ആ മനുഷ്യന്‍ ഉറങ്ങി കിടക്കുന്ന സ്വന്തം മരുമകളെ ചുംബിക്കാന്‍ ചെന്നവനാണ്. പരസ്യമായി മൂത്രമൊഴിച്ച് അയല്‍ക്കാരെ ബുദ്ധിമുട്ടിക്കുന്നവനാണ്. അങ്ങിനെയുള്ള ലൈംഗികവൈക്രുതങ്ങള്‍ പ്രകടിപ്പിക്കുന്ന ഒരാളുടെ അടുത്തേക്ക് കുട്ടികള്‍ തനിയെ പോകുന്ന സാഹചര്യം ഒഴിവാക്കേണ്ടതായിരുന്നു. നമ്മള്‍ നമ്മുടെ മക്കളോടു വച്ചു പുലര്‍ത്തുന്ന സമീപനമാണ് മറ്റുള്ളവര്‍ക്കുള്ളതെന്നു കരുതുന്നത് തികഞ്ഞ വിഡ്ഢിത്തമാണ്.

കുട്ടികള്‍ ലൈംഗികചൂഷണങ്ങള്‍ക്കു വിധേയരാകുന്നത് നിത്യസംഭവമാണ്.പഠനങ്ങള്‍ കാണിക്കുന്നത് ഇതില്‍ ഭൂരിഭാഗവും കുട്ടികളുടെ സംരക്ഷണത്തിന്റെ ഉത്തരവാദിത്തമുള്ള ആളുകളില്‍ നിന്നാണ്. കുട്ടികളുടെ മനസ്സില്‍ അടുപ്പമുള്ളവരാണ്. കുട്ടികള്‍ വിശ്വസിക്കുന്നവരാണ്. പലപ്പോഴും തങ്ങള്‍ ചൂഷണം ചെയ്യപ്പെടുകയാണെന്ന് കുട്ടികള്‍ അറിയുന്നില്ല. അറിഞ്ഞാലും ആരോടും പറയാറുമില്ല. വീട്ടുകാര്‍ അറിഞ്ഞാലും പലപ്പോഴും നിരാശാജനകമായിരിക്കും പ്രതികരണം. പലപ്പോഴും പഴിക്കപ്പെടുന്നതും കുട്ടികളായിരിക്കും. ചെറുപ്പത്തില്‍ സംഭവിക്കുന്ന ആക്രമണങ്ങളുടെ ഭാരം പലപ്പോഴും ജീവിതവസാനം വരെ ചുമക്കേണ്ടതായി വരും. പലരും മാനസികമായ പ്രശ്നങ്ങള്‍ക്കു അടിമപെട്ടു പോകുന്നു. ദാമ്പത്യജീവിതത്തിലെ അസ്വാരസ്യങ്ങള്‍ക്കു കാരണമാകുന്നു. ഞാന്‍ നേരത്തേ പറഞ്ഞ രണ്ടുദാഹരണങ്ങള്‍ വളരെ നിസ്സാരങ്ങളാണ് എന്നാല്‍ ഗൌരവം അര്‍ഹിക്കുന്നതുമാണ്. നിസ്സാരങ്ങള്‍ എന്നു ഞാന്‍ പറഞ്ഞത് ഇതിലും ഭീകരമായ കാര്യങ്ങള്‍ നമ്മള്‍ കേള്‍ക്കുന്നതു കൊണ്ടാണ്!

ഇന്ത്യയില്‍ 53.22% കുട്ടികളും ലൈംഗികമായി പീഡിപ്പിക്കപ്പെടുന്നുണ്ട്.ആണ്‍കുട്ടികളും പെങ്കുട്ടികളും ഒരുപോലെ പീഡിപ്പിക്കപെടുന്നു. ഇതില്‍ 50% ഇല്‍ അധികവും കുട്ടികള്‍ക്കു പരിചയമുള്ള ആളുകളാണ്. Ministry of Women and Child Development
Government of India നടത്തിയ പഠനങ്ങള്‍ ഞെട്ടിക്കുന്ന വസ്തുതകളാണ് പുറത്തു കൊണ്ട് വന്നത്. ഞാന്‍ പറയാന്‍ ഉദ്ദേശിക്കുന്ന പല കാര്യങ്ങളിലും ആ റിപ്പോര്‍ട്ടില്‍ വളരെ വ്യക്തമായും ആധികാരികമായും എഴുതിയിട്ടുണ്ട്. എല്ലാവരും അതൊരിക്കലെങ്കിലും വായിക്കുന്നത് നല്ലതായിരിക്കും. അതു വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക . നിങ്ങള്‍ അതു വായിക്കുമെന്നു പ്രതീക്ഷിക്കുന്നതു കൊണ്ട് ഞാന്‍ അതിലേക്കു കൂടുതല്‍ പോകുന്നില്ല.

കുട്ടികള്‍ക്കു നേരെയുള്ള ഈ അതിക്രമങ്ങള്‍ തടയാന്‍ ആകെയുള്ള മാര്‍ഗം ശരിയായ ലൈംഗികവിദ്യാഭ്യാസമാണ്. വിദ്യാഭ്യാസം എന്ന പ്രക്രിയയുടെ ഉദ്ദേശ്യം തന്നെ മനുഷ്യനു തെറ്റും ശരിയും തമ്മില്‍ തിരിച്ചറിയാനുള്ള വിവേചനബുദ്ധി പ്രദാനം ചെയ്യലാണ്. വിദ്യാഭ്യാസത്തിലൂടെ നേടുന്ന അറിവുകള്‍ ഭാവിജീവിതത്തില്‍ ഒരു ജീവിതമാര്‍ഗവും സാമൂഹിക വളര്‍ച്ചയും നല്‍കുന്നു. ലൈംഗികവിദ്യാഭ്യാസം കൊണ്ട് അര്‍ത്ഥമാക്കുന്നതും അതാണ്. തെറ്റായ സ്പര്‍ശനങ്ങളും ശരിയായ സ്പര്‍ശനങ്ങളും തിരിച്ചറിയുവാന്‍ കുട്ടികള്‍ക്കാകണം. ശരിയായ ലൈംഗികവിദ്യാഭ്യാസം ശരിയായ സാമൂഹിക വൈവാഹിക ജീവിതത്തിനും കാരണമാകും. വികാരശമനത്തിനുതകുന്ന തരത്തില്‍ ഒട്ടും ശാസ്ത്രീയല്ലാത്ത രീതികള്‍ അവലംബിച്ചുണ്ടാക്കിയ കച്ചവടചരക്കുകളായ നീലചിത്രങ്ങളാണ് ഇന്നേതൊരു ആണ്‍കുട്ടിയുടേയും ലൈംഗികവിദ്യാഭ്യാസത്തിന്റെയും സ്രോതസ്സ്. അതാണോ വേണ്ടത്? നീലചിത്രങ്ങള്‍ ഇന്ത്യയില്‍ നിയമവിരുദ്ധമാണെന്നിരിക്കെ തന്നെ ഇവിടെ ലൈഗികതയെ കുറിച്ച് ഓരോ കുട്ടിയുടേയും സംശയമകറ്റാന്‍ മറ്റൊരു സംവിധാനം ഇല്ല.

എന്തു കൊണ്ടില്ല? ആണിനു പെണ്ണിനെ കുറിച്ചും പെണ്ണിനു ആണിനെ കുറിച്ചും അറിയാനുള്ള ആഗ്രഹം പ്രക്രുതിദത്തമാണ്. അവരുടെ കൂടിച്ചേരലാണിവിടെ ജീവന്‍ നിലനിര്‍ത്തുന്നത്. അതിനെ കുറിച്ചറിയുകയും പഠിക്കുകയും ചെയ്യേണ്ടത് തീര്‍ച്ചയായും ആവശ്യമാണ്. പിന്നെന്താണിവിടെ ലൈംഗികവിദ്യാഭ്യാസത്തിനു തടസ്സം? കുട്ടികള്‍ അവരുടെ പാഠപുസ്ത്തകങ്ങളിലൂടെ ലൈംഗികവിദ്യാഭ്യാസം നേടുന്നതുകൊണ്ട് ആര്‍ക്കൊക്കെ എന്തൊക്കെയാണ് നഷ്ട്ടപെടുന്നത്? അവരാണ് ലൈംഗികവിദ്യാഭ്യാസത്തിനെതിരെ ‘സദാചാര’ത്തിന്റെ കരിങ്കൊടി സമരവുമായെത്തുന്നത്. അച്ച്ഛന്‍ മകളെ പീഡിപ്പിക്കുന്ന അതേ സദാചാരം. കുരുന്നു കുഞ്ഞിനെ പിച്ചിചീന്തി തോട്ടിലെറിയുന്ന അതേ സദാചാരം. മാത്രുത്വത്തിന്റെ ആദ്യപടിയായ ആര്‍ത്തവത്തിനെ അശുദ്ധിയുടെ ലക്ഷണമായി കണ്ട അതേ സദാചാരം. ദിവസം മുഴുവന്‍ സ്തുതിച്ചുപാടിയ യേശുദാസിനു നിഷേധിച്ച വാതിലുകള്‍ ചോരക്കറയുള്ള കൈകളുമായി വന്നാല്‍ വീരപ്പനു മുന്നില്‍ തുറന്നിടുന്ന അതേ സദാചാരം. കന്യാസ്ത്രീകളെ പീഡിപ്പിക്കുന്ന സദാചാരം. മണ്ണിന്റെ മക്കള്‍വാദം പാടുന്ന സദാചാരം. ഇതു തന്നെയാണ് ഇന്ത്യയുടെ ശാപവും. നമ്മളെന്തിനാണിങ്ങനെ യാഥാസ്ഥിതികരാകുന്നത്? നമ്മളെന്തിനാണ് ലൈംഗികയ്ക്കൊരു ഭ്രഷ്ട്ട് കല്‍പ്പിക്കുന്നത്. രാത്രിയില്‍ ചെയ്യുന്ന ഒരു കാര്യത്തെ കുറിച്ച് പകല്‍ സംസാരിക്കുന്നതില്‍ നമ്മള്‍ ആരെയാണ് ഭയപ്പെടുന്നത്? എന്തിനാണ് ലജ്ജിക്കുന്നത്?എന്തിനാണൊരു മൂടുപടം? 21 ഉം 18 ഉം വയ്യസുകളില്‍ ആണിനും പെണ്ണിനും വിവാഹം കഴിക്കാമെങ്കില്‍ അതിനു മുന്‍പേ അവര്‍ പരിപൂര്‍ണ വിദ്യാഭ്യാസം നേടിയിരിക്കണം.ഒരുപക്ഷേ നമ്മുടെ കാരണവന്മാര്‍ പറഞ്ഞേക്കാം “നിങ്ങളുണ്ടായത് ഞങ്ങള്‍ പുസ്തകം നോക്കി പഠിച്ചിട്ടല്ല” എന്ന്. എന്നാല്‍ പാല്‍ ഗ്ലാസ്സിലൊഴിച്ച് കുടിക്കുന്നതും നിലത്തൊഴിച്ച് നക്കികുടിക്കുന്നതും തമ്മില്‍ വ്യത്യാസമുണ്ട്. നമ്മുടെയെല്ലാം ജന്മത്തിനു കാരണമായ ഒന്നു ഒരിക്കലും ഒരു തെറ്റാകുകയില്ല. അതു പഠിക്കേണ്ടത് ഒരു ജീവി എന്ന നിലയിലും സമൂഹികജീവിതം നയിക്കുന്ന ഒരു വ്യക്തി എന്ന നിലയിലും നമ്മുടെ ആവശ്യമാണ്.

Read more on child abuse:
Wikipedia
Jim Hopper
Save the children
Central Report

Thursday, October 2, 2008

"The Nutty Professor"



“സ്ത്രീകളെ കുറിച്ച് പുരുഷന്മാര്‍ക്കറിയാത്ത ഒരു നിഗൂഢരഹസ്സ്യം ഉണ്ട്. ആ രഹസ്സ്യം മനസ്സിലാക്കിയാല്‍ പുരുഷനു പിന്നെ സ്ത്രീസുഖം ഉണ്ടാകില്ല.” ഈ കണ്ടെത്തല്‍ എന്റേതല്ല. എന്നെ നാലാം സെമെസ്റ്റെറില്‍ Environmental studies പഠിപ്പിച്ച പ്രവീണ്‍ സാറിന്റേതാണ്. സാറെനിക്കു നാലുമാസം മാത്രമേ ക്ലാസ്സ് എടുത്തിട്ടുള്ളൂ. പക്ഷേ, ഈ ബ്ലോഗ് മുഴുവന്‍ എഴുതി നിറക്കാനുള്ള കഥകള്‍ ഉണ്ട്.ചില വ്യക്തികള്‍ അങ്ങിനെയാണ്. സംഭവങ്ങള്‍ പ്രസ്ഥാ‍നങ്ങള്‍ എന്നൊക്കെ കളിയാക്കി വിളിക്കാറുണ്ട് നമ്മളവരെ. പ്രവീണ്‍ സാര്‍ ഇതില്‍ രണ്ടിലും പെടില്ല. സാറൊരു പ്രതിഭാസമാണ്. സുനാമി പോലെയൊരു പ്രതിഭാസം .വല്ലപ്പോഴും മാത്രം നമുക്കിടയിലേക്കു കടന്നു വരുന്ന ഒന്ന്. വന്നു കഴിഞ്ഞാല്‍ എല്ലാം തകര്‍ത്തു തരിപ്പണമാക്കിയേ പോകൂ.

ഞാനാദ്യമായി സാറിനെ കാണുന്നത് ഞങ്ങളുടെ ഡിപ്പാര്‍ട്മെന്റ് സംഘടിപ്പിച്ച Thrissur Motorshow യുടെ സമയത്താണ്. സാര്‍ കണ്ടുപിടിച്ച pedal cycle പ്രദര്‍ശനത്തിനു വച്ചിരുന്നു. സാറും സാറിന്റെ സൈക്കിളും എല്ലാ പത്രങ്ങളിലും ഇടം നേടി. ഈ പത്രക്കാരെ സമ്മതിക്കണം! ഈ സമയം ഞാന്‍ third sem(third semester) ഇല്‍ പഠിക്കുന്നു. ഒരുമാസം കഴിഞ്ഞു. ഞാന്‍ നാലാം സെമസ്റ്ററിലെത്തി. പ്രത്യേകിച്ച് മാറ്റമൊന്നുമില്ല. അതേ ക്ലാസ്സ് റൂം. അതേ ബെഞ്ചുകള്‍. ക്ലാസ്സിനു മുന്നിലൂടെ കടന്നു പോകുന്ന സുന്ദരിമാരുടെ മുഖങ്ങള്‍ക്കും മാറ്റമില്ല. കഴിഞ്ഞ സെമെസ്റ്ററിലെ ‘പണിതീരാത്തെ അസ്സൈന്മെന്റുകളുടെ’ പണിപ്പുരയിലാണ് എല്ലാരും. ഈ സമയത്ത് ഒരു വലിയ ബാഗും തൂക്കി പ്രവീണ്‍ സാര്‍ ഞങ്ങളുടെ ക്ലാസ്സിലേക്കു വന്നു. അങ്ങേരുടെ ഭാഗ്യത്തിനു ആ‍ാദ്യം കണ്ണില്‍ പെട്ടത് എന്നെയായിരുന്നു. എന്റെയടുത്തു വന്ന് സാര്‍ ചോദിച്ചു.
"Is it fourth semester mechanical A batch??"

"No sir, it's third sem........"

"Ok......"
സാര്‍ പുറത്തേക്ക് നടന്നകന്നു. ഞാനെന്റെ ബെഞ്ചില്‍ പോയിരുന്നു. എന്റെ ഉള്ളില്‍ 100 വാട്ടിന്റെ ഒരു ബള്‍ബ് കത്തി. ഞാനത് കണ്ടില്ലെന്നു നടിച്ചു.
കുറച്ച് കഴിഞ്ഞപ്പോള്‍ വിചാരിച്ച പോലെ തന്നെ കോളേജ് മുഴുവനും അലഞ്ഞശേഷം സാര്‍ ഞങ്ങളുടെ ക്ലാസ്സിലെത്തി.വിയര്‍പ്പു തുടച്ച്കൊണ്ട് സംസാരിച്ചു തുടങ്ങി. ഞാനല്‍പ്പം പുറകിലേക്കു മാറിയിരുന്നു. തന്നെ വഴിതെറ്റിച്ചു വിട്ട ആ സാമൂഹ്യദ്രോഹിയെ സാറിന്റെ കണ്ണുകള്‍ പ്രത്യേകം തിരയുന്നില്ലായിരുന്നു.എനിക്കു സമാധാനമായി.
സാര്‍ ക്ലാസ് തുടങ്ങി. ആദ്യ വെടി പൊട്ടി.

"The reason behind terrorism is nothing but sex"

ഞങ്ങള്‍ നേരിടാന്‍ പോകുന്ന ഒരു വലിയ ദുരന്തത്തിനു നാന്ദി കുറിച്ചുകൊണ്ടുള്ള അങ്കപ്പുറപ്പാടു മാത്രമായിരുന്നു അത്. അമേരിക്കയില്‍ ജോലിയുണ്ടായിരുന്ന ഈ മനുഷ്യന്‍ എന്തിനാണിവിടെ വന്നതെന്ന ന്യായമായ ചോദ്യം ഞങ്ങളുടെ ഉള്ളിലുയര്‍ന്നു. ഉത്തരം ലഭിക്കാന്‍ അധിക സമയമൊന്നും വേണ്ടി വന്നില്ല. “സാര്‍ ജോലി ചെയ്തിരുന്ന കമ്പനിയില്‍ മാനേജുമെന്റിനു മുന്നില്‍ സാര്‍ ഉത്പാദനം കൂട്ടാനുള്ള ഒരു ‘idea' അവതരിപ്പിച്ചു. പിറ്റേ ദിവസം സാറിനെ പിരിച്ചു വിട്ടു. ഇത്രയ്ക്കു കഴിവുള്ള ഒരുത്തന്‍ കമ്പനിയിലുണ്ടായാല്‍ തങ്ങളുടെ നിലനില്‍പ്പിനു ഭീഷണിയാകുമെന്നു മനസ്സിലാക്കിയ മാനേജരുമാരുടെ ബുദ്ധിപരമായ നീക്കം”.
ഈ കഥ കേട്ടിട്ടു ഞങ്ങളാരും അടക്കം ചിരിച്ചില്ല. സാര്‍ പറഞ്ഞത് എല്ലാം സത്യമാണെന്നു വിശ്വസിച്ചു. കാരണം ഞങ്ങളാരും അമേരിക്കയില്‍ പോയിട്ടില്ലല്ലോ!! പക്ഷേ അടുത്ത കഥ കേട്ടപ്പോള്‍ ഞങ്ങള്‍ക്കു ചിരിക്കാതിരിക്കാനായില്ല. 30 വയസ്സു കഴിഞ്ഞിട്ടും സാര്‍ കല്യാണം കഴിക്കാത്തതിന്റെ കാരണം സാര്‍ പറഞ്ഞതിങ്ങനെയാണ്.
“ നമ്മുടെ മുന്നില്‍ നല്ല ഒരു കപ്പ് ചായ കൊണ്ടു വച്ചിരിക്കുന്നു. നല്ല ചൂടുള്ള ചായ. അതിന്റെ ഫ്ലേവേര്‍സിന്റെ ഗന്ധം മൂക്കിലേക്കു അടിച്ചു കയറുന്നു. ഇപ്പോള്‍ തന്നെ നമുക്കത് എടുത്തു കുടിക്കണം. കുടിക്കാനായി കൈ നീട്ടുമ്പോള്‍ നമ്മുടെ കൂടെയുള്ളവരും വീട്ടുകാ‍രും പറയും
‘വരട്ടെ..കുടിക്കാന്‍ വരട്ടെ..സമയമായിട്ടില്ല’
നമ്മള്‍ കൈ പുറകോട്ടു വലിക്കും.പക്ഷേ വീണ്ടും കൊതി തോന്നുമ്പോള്‍ കൈ കപ്പിനു നേരെ കൊണ്ട് പോകും. വീണ്ടും ആ ശബ്ദം.
‘ഇല്ല..സമയമായിട്ടില്ല’.
ഇങ്ങനെ പലപ്രാവശ്യം ആവര്‍ത്തിച്ചു. സമയം കുറച്ച് കഴിഞ്ഞു. ചായ തണുത്തു. ഗന്ധമൊന്നും വരുന്നില്ല. നമുക്ക് ആ ചായയോടുള്ള ആഗ്രഹം കെട്ടടങ്ങി. അതാ, വീണ്ടും വരുന്നു ആ പഴയ ശബ്ദം
‘ കുടിക്കു മോനേ..ചായ കുടിക്കു’.

സാര്‍ ഒരു പമ്പ്(water pump) കണ്ടുപിടിച്ചു. നമ്മള്‍ കാലുകൊണ്ട് ചവിട്ടി പ്രവര്‍ത്തിപ്പിക്കണം. പെഡലില്‍ ചവിട്ടി പ്രവര്‍ത്തിപ്പിക്കുന്നത് കൊണ്ട് വൈദ്യുതിയുടെ ആവശ്യമില്ല. എത്ര ആഴമുള്ള കിണറ്റില്‍ നിന്നും വെള്ളം പമ്പുചെയ്യാം. സാറിന്റെ അവകാശവാദങ്ങള്‍ ഒരുപാടുണ്ട്. കോളേജില്‍ ഇതു പ്രദര്‍ശിപ്പിക്കുന്ന സമയത്ത് കുറച്ച് പെണ്‍പിള്ളേരെ കാഴ്ചക്കാരായി കൊണ്ടു വരാന്‍ സാര്‍ എന്നോടാവശ്യപെട്ടു. ഞാന്‍ വിചാ‍രിച്ചാല്‍ ഏതു പെണ്ണാണിവിടെ ഈ സാഹസത്തിനു മുതിരുക? ഒരു വഴിയുമില്ലാതെ ഞാന്‍ കുറച്ച് ടീച്ചര്‍മാരെ ഒപ്പിച്ചു കൊണ്ടു വന്നു. അവരൊക്കെ എന്നെ ഇപ്പോള്‍ എത്രമാത്രം ശപിച്ചിട്ടുണ്ടാകുമോ ആവോ! സാറിനു പമ്പും കൊണ്ട് വീട്ടിലേക്കു മടങ്ങാന്‍ സമയമായി. ആ ദിവ്യ സ്രുഷ്ട്ടി ഞങ്ങള്‍ കാറിലേക്കെടുത്തു വച്ചു. “ശക്തന്‍ ബസ് സ്റ്റാന്റിലേക്ക് ഉള്ളവര്‍ ആരേലും ഉണ്ടേല്‍ എന്റെ കൂടെ വാ.. പമ്പ് ഇറക്കി വക്കാന്‍ സഹായം വേണം”.. ഒരു ഫ്രീ ലിഫ്റ്റ്..പിന്നെ സാറിനെ ഒന്നു പൊക്കിയടിച്ചാല്‍ മാര്‍ക്കും കിട്ടും. ഞാന്‍ തയ്യാറായി. സാര്‍ കാറിലിരുന്നു. എന്നോട് ഇത്ര വലിയ കണ്ടുപിടുത്തം നടത്തിയ ഒരാളെ അധ്യാപകരോ വിദ്യാര്‍ത്ഥികളോ ഒരു സ്വീകരണം നല്‍കി അഭിനന്ദിക്കാത്തതിനെ പറ്റി പരിഭവം പറഞ്ഞു. അധ്യാപരുടെയും വിദ്യാര്‍ത്ഥികളുടേയും ഈ കൊടും ക്രൂരതെക്കെതിരെ ഞാനും ശബ്ദമുയര്‍ത്തി. എനിക്കു കുമിഞ്ഞു കൂടുന്ന മാര്‍ക്ക് സ്വപ്നവും കണ്ടു. ഇതിനിടയിലാണ് എനിക്കൊരു സംശയം തോന്നിയത്. [ സംശയത്തിനു മുന്നു ഒരു കാര്യം പറയട്ടെ.. ഒരു പമ്പിലേക്കു നമ്മള്‍ രണ്ടു പൈപ്പുകള്‍ ഘടിപ്പിക്കും. ഒന്നു കിണറ്റില്‍ നിന്നും വെള്ളം വലിക്കാനുള്ളത് (suction pipe) അതിന്റെ അറ്റത്താണു foot valve ഉള്ളത്. മറ്റേ പൈപ്പാണു നമുക്ക് വെള്ളം കൊണ്ടു തരുന്നത് (delivery pipe)]. ഒട്ടും ആലോചിക്കാതെ ഞാന്‍ ചോദിച്ചു. “സാര്‍, സാധാരണ ഗതിയില്‍ suction pipe ഇന്റെ length അഞ്ചോ ആറോ മീറ്റര്‍ വരെയല്ലേ കാണുള്ളൂ. സാറിന്റെ പമ്പാണേല്‍ കാലു കൊണ്ടു ചവിട്ടി പ്രവര്‍ത്തിപ്പിക്കുന്നതാണ്. സക്ഷന്‍പൈപ്പിനു കൂടിയാല്‍ ഒന്നോ രണ്ടോ മീറ്റര്‍ നീളം വരെയാകാം. അങ്ങിനെയെങ്കില്‍ നമ്മള്‍ ഈ പമ്പ് പ്രവര്‍ത്തിപ്പിക്കാന്‍ കിണറ്റില്‍ ഇറങ്ങിയിരുന്നു ചവിട്ടേണ്ടി വരില്ലേ??”. സാര്‍ എന്നോടു എന്റെ പേരു ചോദിച്ചു. എന്നിട്ട് ഒന്നു മൂളി. എന്റെ മാര്‍ക്കു കൊട്ടാരം നിലം പൊത്തി. സാറിന്റെ വീടെത്തി. ശക്തന്‍ സ്റ്റാന്റില്‍ നിന്നും ഒന്നര കിലോമീറ്റര്‍ ഉള്ളിലോട്ടാണ്. പമ്പു ഇറക്കി വച്ചു. എനിക്കു ഒരു കുപ്പി വെള്ളം തന്നു. എന്നെ ഗെയറ്റിന്റെ അടുത്തേക്കു കൊണ്ട് പോയി എന്നിട്ട് പറഞ്ഞു “ദാ..ആ വഴിയെ നടന്നാല്‍ മതി സ്റ്റാന്റിലെത്തും”. ആ ഒന്നര കിലോമീറ്റര്‍ നടക്കുമ്പോള്‍ ഞാന്‍ ഓര്‍ത്തു അന്നു സാറിനെ വഴി തെറ്റിച്ച് കോളേജു മുഴുവന്‍ നടത്തിയ കഥ.