എന്റെ ആദ്യരാത്രി

വാതില്‍ പതുക്കെ തുറക്കുന്ന ശബ്ദം കേട്ടു തിരിഞ്ഞു നോക്കാനുള്ള ഒരു ശ്രമം ഞാന്‍ നടത്തി. അവള്‍ മന്ദം മന്ദം കടന്നു വരികയാണ്‌. കയ്യിലെന്തോ ഉണ്ട്. അവളുടെ വെളുത്ത വസ്ത്രങ്ങള്‍ ഒരു നിമിഷത്തേക്കെങ്കിലും എന്റെ ശ്രദ്ധ കവര്‍ന്നു. അവള്‍ എന്റെ കട്ടിലിനരികിലെത്തി ഞാന്‍ അവളുടെ മുഖത്തേക്കു നോക്കിയില്ല. എന്റെ മനസ്സ് പൂര്‍ണമായും ആ മുലകളിലായിരുന്നു. .

ഉപന്യാസപുരാണം ആട്ടകഥ, ഒടുക്കത്തെ ദിവസം

. +2 ഇല്‍ പഠിക്കുന്ന കൊള്ളാവുന്ന ഒരു ചേച്ചിയെ തടസ്സങ്ങളൊന്നുമില്ലാതെ കാണാവുന്ന തരത്തില്‍ ഞാനും കുട്ടുമോനും ഇരുപ്പുറപ്പിച്ചു. വിഷയം കിട്ടി “കേരളത്തിലെ പാരമ്പര്യകലകള്‍”. ന്യുമോണിയ,മലേറിയ തുടങ്ങിയ രോഗങ്ങളെ കുറിച്ചും അവയുടെ ലക്ഷണങ്ങള്‍ ,സ്വീകരിക്കേണ്ട മുന്‍ കരുതലുകള്‍ എന്നിവയെ പറ്റി ഞാന്‍ വിശദമായി എഴുതി. കുട്ടുമോന്‍ എന്തിനെ പറ്റിയാ എഴുതിയേ എന്നത് ഇപ്പോളും പുറം ലോകം അറിയാത്ത രഹസ്യമാണ്

ഞരമ്പുരോഗി കഥയെഴുതുകയാണ്‌

"കുട്ടുമോനേ, ഇന്ദുവിനെ ലൈന്‍ ആക്കി എന്നു കേട്ടല്ലോ?" "ലൈനോ? അങ്ങിനെ പറഞ്ഞാല്‍ എന്താ?" അമ്മയുടെ ഉണ്ണിയായ ഞാന്‍ എന്റെ നിഷ്ക്കളങ്കത കൊണ്ട് ചോദിച്ചു പോയി. "നിന്റെ അമ്മയോട് പോയി ചോദിക്ക്" അവള്‍ എളുപ്പ വഴി പറഞ്ഞു തന്നു.

വില്‍പ്പനക്കുണ്ടൊരു ജീവിതം

വിവാഹം സ്വര്‍ഗത്തില്‍ വച്ചു നടക്കുന്നു“ ആരാണ് പറഞ്ഞതെന്നു അറിയില്ല. എന്തായാലും കേട്ടു മടുത്ത കാര്യമാണ്. ഒരുപക്ഷേ, വിവാഹം നടക്കുന്നത് സ്വര്‍ഗത്തിലായിരിക്കാം, പക്ഷേ ജീവിക്കുന്നത് സ്വര്‍ഗത്തിലാണോ?. എന്തായാലും വിവാഹം തീരുമാനിക്കുന്നത് സ്വര്‍ഗത്തിലിരിക്കുന്നവരല്ല. അതെനിക്കുറപ്പ്. പെണ്ണിന്റേയും ചെക്കന്റേയും അച്ഛനമ്മമാരും ബന്ധുക്കളും ദേവന്മാരല്ലല്ലോ!!

സാറിനെ നടത്തിയ ശിഷ്യന്‍ അഥവാ ശിഷ്യനെ നടത്തിയ സാര്‍

സ്ത്രീകളെ കുറിച്ച് പുരുഷന്മാര്‍ക്കറിയാത്ത ഒരു നിഗൂഢരഹസ്സ്യം ഉണ്ട്. ആ രഹസ്സ്യം മനസ്സിലാക്കിയാല്‍ പുരുഷനു പിന്നെ സ്ത്രീസുഖം ഉണ്ടാകില്ല.” ഈ കണ്ടെത്തല്‍ എന്റേതല്ല. എന്നെ നാലാം സെമെസ്റ്റെറില്‍ Environmental studies പഠിപ്പിച്ച പ്രവീണ്‍ സാറിന്റേതാണ്

Featured Blogs

Blog Promotion By
INFUTION
Showing posts with label ഞാന്‍. Show all posts
Showing posts with label ഞാന്‍. Show all posts

Sunday, July 15, 2012

പാളത്തിന്‍ മറയത്ത്; മെട്രോയെ പ്രേമിച്ച നഗരത്തിന്‍റെ കഥ!!



"മറൈന്‍ ഡ്രൈവിന്‍റെ നെഞ്ചിലൂടെ ഞാന്‍ മാനം നോക്കി നടന്നു. മധ്യകേരളത്തില്‍ മാത്രം കണ്ടു വരുന്ന ഒരു വൃത്തികെട്ട നാറ്റമുണ്ട് കൊച്ചിയില്‍. അതെന്‍റെ മൂക്കിലും ചുണ്ടിലുമൊക്കെ തട്ടിതടഞ്ഞു  പോകുന്നുണ്ടായിരുന്നു. കൊച്ചി കായലില്‍ നിന്നും ഹൈകോര്‍ട്ട് ജങ്ക്ഷന്‍ എത്തും തോറും ആ  നാറ്റം കൂടി കൂടി വന്നു. അന്ന്‍, ആ നടു റോഡില്‍ വച്ച് ഞാന്‍ മനസ്സിലുറപ്പിച്ചു , സമ്മതിക്കില്ല ഒരു ശ്രീധരനെയും ഇതിലേ ട്രെയിനോടിക്കാന്‍, ഈ കൊച്ചി എന്‍റെ അമ്മായി അപ്പന്‍റെയാ."


 ഉമ്മന്‍ ചാണ്ടിയും ഹൈബി ഈഡനും വെളുത്ത മുണ്ടും തുടുത്ത ചിരിയുമായി  നിക്കണ ഫ്ലെക്സ് ബോര്‍ഡുകള്‍ പടര്‍ന്ന്‍പന്തലിച്ച് വഴി നീളെ നിക്കണ കാഴ്ചയാണ് കൊച്ചിയില്‍ ഇന്നെവിടെ നോക്കിയാലും. കൂട്ടത്തില്‍ ചീറിപായുന്ന ഒരു ട്രെയിനിന്‍റെ ഫോട്ടോയും. 'കൊച്ചി മെട്രോ' ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്‍റെ വലിയ നേട്ടമെന്ന് വിളിച്ചോതുന്ന ഈ ബോര്‍ഡുകള്‍ പക്ഷേ യു ഡി എഫിലെ ചില സഖ്യ കക്ഷികള്‍ക്ക് അത്രയ്ക്കങ്ങ് പിടിച്ചിട്ടില്ല. 'കൊച്ചി മെട്രോ' പാല മുതല്‍ കോട്ടയം വരെ ഓടിക്കണമെന്നും ഹൈബി ഈഡനു പകരം മാണി സാറിന്‍റെ പടം ഫ്ലെക്സില്‍ വേണമെന്നുമാണ് ചില കേരള കോണ്‍ഗ്രസ്സുകാര്‍ പറയുന്നത്.  തന്‍റെ മുഖം കണ്ടാല്‍ നാട്ടുകാര്‍ 'ഡാം എവിടെടോ കോപ്പേ?' എന്ന്‍ ചോദിക്കുമെന്ന്  ഭയന്ന് മുഖം കൊടുക്കാതെ നടക്കുന്ന ജലവിഭവ മന്ത്രിയുടെ പടം കൊടുക്കരുതെന്ന് അദ്ദേഹം കേണപേക്ഷിച്ചതു കൊണ്ട് ആ ആവശ്യം മുന്നോട്ട് വക്കുന്നില്ല. പാവത്തിനെ വെറുതെ വിട്ടേക്ക് , വല്ല പള്ളിയിലും പാട്ടൊക്കെ പാടി ജീവിച്ചോട്ടെ. മെട്രോ വരുമ്പോള്‍ അതിയാന് സ്ത്രീകളുടെ അടുത്തിരുന്നു യാത്ര ചെയ്യാന്‍ അവസ്സരം ഉണ്ടാക്കി കൊടുത്താല്‍ മാത്രം മതി , വല്ലതും നുള്ളിയും പെറുക്കിയും തല്ലു വാങ്ങിയും സവാരി ഗിരി ഗിരി നടത്തിക്കോളും.


 അച്ചായന്മാര്‍ പറയുന്ന പോലെയല്ല , മറിച്ച് 'കൊച്ചി മെട്രോ' മലാബാറിലെ 34 സര്‍ക്കാര്‍ എയ്ഡഡ സ്കൂളുകളില്‍ സ്ഥാപിക്കണം എന്നാണ് കുഞ്ഞാലികുട്ടി സായിബിന്റെ പിള്ളേര്‍ക്ക് പറയാനുള്ളത് ( എന്ത് പിണ്ണാക്കാണ് സംഭവം എന്ന് മനസ്സിലായോ ആവോ). മറുകണ്ടം ചാടാന്‍ സെല്‍വരാജാന്മാര്‍ ഇനിയും തന്‍റെ പോക്കറ്റില്‍ ഉണ്ടെന്ന ചീഫ് വിപ്പിന്‍റെ പുളുവടി വിശ്വസിക്കാന്‍ ഉറക്കത്തില്‍ പോലും സാധിക്കാത്തത് കൊണ്ടും , തരം കിട്ടിയാല്‍ ചീഫ് വിപ്പ് തന്നെ സ്വയം മറുകണ്ടം ചാടുമോ എന്ന് ഭയമുള്ളത് കൊണ്ടും, ഉന്തിയുളുക്കി തള്ളി നീക്കണ ഭൂരിപക്ഷം നഷ്ട്ടപെടാതിരിക്കാന്‍ കൊച്ചി മെട്രോയുടെ പേര് 'സൈനബ ട്രാവല്‍സ്' എന്നാക്കി ട്രെയിന്‍ മൊത്തം പച്ച പെയിന്‍റ് അടിക്കാന്‍ മുഖ്യന്‍ തീരുമാനിച്ചിട്ടുണ്ട്. കണവീനരും ഹസ്സനും അറിഞ്ഞിട്ടാണോ എന്നറിയില്ല. ഇനി അച്ചായന്മാരെ പിണക്കേണ്ട എന്ന് കരുതി വനം ഭൂമി കയ്യേറി റബര്‍ പാലൂറ്റിയതും മൂന്നാറിലെ റിസോര്‍ട്ടുകള്‍ സര്‍ക്കാരിന്‍റെ ഭൂമിയില്‍ പണിതതും നിയമവിധേയം ആണെന്ന് ഒരു ഓര്‍ഡിനന്‍സ് ഇറക്കിയേക്കും. ഒറ്റ എം എല്‍ എ മാത്രമുള്ള ഏതേലും ഗ്രൂപ്പിലെ ഗണെശന്മാര്‍ക്ക് എതിര്‍പ്പ് ഉണ്ടേല്‍ വെള്ലാപ്പിള്ളിയും സുകുമാരന്‍ നായരും കൂടെ 'ഒണ്ടാക്കാന്‍' പോകണ പാര്‍ട്ടിയില്‍ ചേരാം. ഈഴവ ശിവനെ തൊഴണോ നായര് ശിവനെ  തൊഴണോ എന്ന് മാത്രം തീരുമാനിച്ചാല്‍ മതി. ഭൂരിപക്ഷത്തിന്റെ കാര്യമോര്‍ത്ത് ഭയം വേണ്ട. മറുകണ്ടം ചാടുന്ന എം എല്‍ എ മാരെ പ്രസവിക്കാന്‍ തനിക്കു കഴിയുമെന്ന് സെല്‍വരാജന്‍ സ്വന്തം വയറു കാണിച്ച് പറഞ്ഞു കഴിഞ്ഞു. ചീഫ് വിപ്പിന്‍റെ ഗര്‍ഭം സെല്‍വരാജിന്റെ വയറിലേക്ക് കുടിയേറി പാര്‍ത്തോ? അതോ 5 കോടിയുടെ  ഗര്‍ഭപാത്രം കണ്ട മോഹിച്ചിട്ടോ?


അരിവാള്‍ നഷ്ട്ടപെട്ട് ഇപ്പോള്‍ വടിവാളും പിടിച്ച് നക്ഷത്രമെണ്ണി ഇരിക്കുന്ന പ്രതിപക്ഷത്തിനെ സംബന്ധിച്ച്ചിടതോളം മെട്രോ ട്രെയിന്‍ എന്ന് പറയുന്നത് കേരളത്തിന്റെ പൈതൃകത്തിനും സാഹചര്യങ്ങള്‍ക്കും ഒട്ടും ഇണങ്ങാത്ത ഒന്നാണ്. ഈ വണ്ടിക്കു 'ബുക്കും പേപ്പറും' ഇല്ലെന്നു മാത്രമല്ല, ഓടിക്കാന്‍ ഡ്രൈവര്‍ പോലുമില്ല. ഒരു പാര്‍ട്ടി നേതാവിനെ കണ്ടാല്‍ മണിയടിച്ച് വണ്ടി നിര്‍ത്തുവാന്‍ ഒരു കണ്ടക്ടര്‍ ഇല്ല . എന്തിന്, ഒന്നുമില്ലേലും ഫുട്ട് ബോര്‍ഡില്‍ നിന്ന് പെണ്ണുങ്ങളെ മുട്ടിയുരുമ്മാന്‍ ഒരു കിളിയെങ്കിലും ആകാമായിരുന്നു. അല്ല, അതിനിപ്പോ ഫുട്ട് ബോര്‍ഡ് ഉണ്ടോ? ഏതോ ഒരു പെണ്ണുമ്പിള്ള മൈക്കിലൂടെ വിളിച്ചു പറയുന്ന തോന്ന്യാസം കേട്ട് സ്വയം തുറക്കുകയും അടയുകയും ചെയ്യുന്ന വാതിലുകളല്ലേ എല്ലാം. (ആ പെണ്ണുമ്പിള്ള നമ്മുടെ പാര്‍ട്ടിയാണേല്‍ ഒരു തൊഴിലാളി സംഘടന ഉണ്ടാക്കി സംഭവം പൂട്ടിക്കായിരുന്നു.. ആരേലും ഒളിക്യാമറ വച്ചിട്ടുണ്ടോ). ഇരിക്കാന്‍ ആവശ്യത്തിനു സീറ്റുകള്‍ ഇല്ലത്രെ, കൂടുതല്‍ പേരും നിന്നാണ് യാത്ര ചെയ്യുന്നത്. ബസ്സിലുള്ള ജാക്കിചാന്മാര്‍ എല്ലാരും ഇനി കൂട്ടത്തോടെ മെട്രോയ്ക്ക് സീസ്സന്‍ ടിക്കറ്റ് എടുക്കും. ബീവരേജിന്റെ ഓജസ്സും തേജസ്സും ഒത്തിണങ്ങിയ പാമ്പുകള്‍ക്ക് കിടന്നിഴയാന്‍ ഒരുപാട് സ്ഥലമുള്ളത് മാത്രമാണ് ഒരു നല്ല കാര്യം. സ്ത്രീകള്‍ക്ക് പ്രത്യേക കമ്പാര്‍ട്ട്മെന്റും മദ്യപിച്ച് യാത്ര ചെയ്യരുതെന്ന നിയമം ഇവിടേക്കും കൊണ്ടു വരാനാണ് ശ്രമമെങ്കില്‍ , ഗോവിന്ദചാമി ആന്‍ഡ്‌ പിള്ലെര്സിനെ കൊണ്ട് പാതിരാത്രിക്ക് വെട്ടികൊല്ലിക്കും. എന്നിട്ട് എം എം മണിക്ക് പ്രസന്ഗിക്കുംപോള്‍ വീശാന്‍ അപ്ഡേറ്റ് ചെയ്ത ലിസ്റ്റ് കൊടുക്കും.  ഇതൊന്നും പോരെങ്കില്‍ നല്ല അരിയുടെ ചോറ് ഉണ്ണാത്ത ശ്രീധരനെ കുലംകുത്തിയായി പ്രഖ്യാപിക്കുകയും ഒളിക്യാമറ കേസില്‍ പെടുത്തി പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ പാര്‍ട്ടിയില്‍ തരം താഴ്ത്തുകയും ചെയ്യും. എന്നിട്ടും മതിയായില്ലേല്‍  ശ്രീധരനെ ഡാങ്കെ ഡോങ്കെ ഡോങ്കി എന്നിങ്ങനെയുള്ള പാര്‍ട്ടി സൂകത്ങ്ങള്‍ വിളിച്ച് അവഹേളിക്കും, പാര്‍ട്ടി പത്രത്തില്‍ മുഖപ്രസന്ഗവും ചാനലുകളില്‍ ഭാസുരേന്ദ്ര ബാബുവിനെ കൊണ്ട്  തെറിയും വിളിപ്പിക്കും.

Thursday, March 4, 2010

"സാറിനെ നടത്തിയ ശിഷ്യന്‍" അഥവാ "ശിഷ്യനെ നടത്തിയ സാര്‍"



“സ്ത്രീകളെ കുറിച്ച് പുരുഷന്മാര്‍ക്കറിയാത്ത ഒരു നിഗൂഢരഹസ്സ്യം ഉണ്ട്. ആ രഹസ്സ്യം മനസ്സിലാക്കിയാല്‍ പുരുഷനു പിന്നെ സ്ത്രീസുഖം ഉണ്ടാകില്ല.” ഈ കണ്ടെത്തല്‍ എന്റേതല്ല. എന്നെ നാലാം സെമെസ്റ്റെറില്‍ Environmental studies പഠിപ്പിച്ച പ്രവീണ്‍ സാറിന്റേതാണ്. സാറെനിക്കു നാലുമാസം മാത്രമേ ക്ലാസ്സ് എടുത്തിട്ടുള്ളൂ. പക്ഷേ, ഈ ബ്ലോഗ് മുഴുവന്‍ എഴുതി നിറക്കാനുള്ള കഥകള്‍ ഉണ്ട്.ചില വ്യക്തികള്‍ അങ്ങിനെയാണ്. സംഭവങ്ങള്‍ പ്രസ്ഥാ‍നങ്ങള്‍ എന്നൊക്കെ കളിയാക്കി വിളിക്കാറുണ്ട് നമ്മളവരെ. പ്രവീണ്‍ സാര്‍ ഇതില്‍ രണ്ടിലും പെടില്ല. സാറൊരു പ്രതിഭാസമാണ്. സുനാമി പോലെയൊരു പ്രതിഭാസം .വല്ലപ്പോഴും മാത്രം നമുക്കിടയിലേക്കു കടന്നു വരുന്ന ഒന്ന്. വന്നു കഴിഞ്ഞാല്‍ എല്ലാം തകര്‍ത്തു തരിപ്പണമാക്കിയേ പോകൂ.

ഞാനാദ്യമായി സാറിനെ കാണുന്നത് ഞങ്ങളുടെ ഡിപ്പാര്‍ട്മെന്റ് സംഘടിപ്പിച്ച Thrissur Motorshow യുടെ സമയത്താണ്. സാര്‍ കണ്ടുപിടിച്ച pedal cycle പ്രദര്‍ശനത്തിനു വച്ചിരുന്നു. സാറും സാറിന്റെ സൈക്കിളും എല്ലാ പത്രങ്ങളിലും ഇടം നേടി. ഈ പത്രക്കാരെ സമ്മതിക്കണം! ഈ സമയം ഞാന്‍ third sem(third semester) ഇല്‍ പഠിക്കുന്നു. ഒരുമാസം കഴിഞ്ഞു. ഞാന്‍ നാലാം സെമസ്റ്ററിലെത്തി. പ്രത്യേകിച്ച് മാറ്റമൊന്നുമില്ല. അതേ ക്ലാസ്സ് റൂം. അതേ ബെഞ്ചുകള്‍. ക്ലാസ്സിനു മുന്നിലൂടെ കടന്നു പോകുന്ന സുന്ദരിമാരുടെ മുഖങ്ങള്‍ക്കും മാറ്റമില്ല. കഴിഞ്ഞ സെമെസ്റ്ററിലെ ‘പണിതീരാത്തെ അസ്സൈന്മെന്റുകളുടെ’ പണിപ്പുരയിലാണ് എല്ലാരും. ഈ സമയത്ത് ഒരു വലിയ ബാഗും തൂക്കി പ്രവീണ്‍ സാര്‍ ഞങ്ങളുടെ ക്ലാസ്സിലേക്കു വന്നു. അങ്ങേരുടെ ഭാഗ്യത്തിനു ആ‍ാദ്യം കണ്ണില്‍ പെട്ടത് എന്നെയായിരുന്നു. എന്റെയടുത്തു വന്ന് സാര്‍ ചോദിച്ചു.
"Is it fourth semester mechanical A batch??"

"No sir, it's third sem........"

"Ok......"
സാര്‍ പുറത്തേക്ക് നടന്നകന്നു. ഞാനെന്റെ ബെഞ്ചില്‍ പോയിരുന്നു. എന്റെ ഉള്ളില്‍ 100 വാട്ടിന്റെ ഒരു ബള്‍ബ് കത്തി. ഞാനത് കണ്ടില്ലെന്നു നടിച്ചു.
കുറച്ച് കഴിഞ്ഞപ്പോള്‍ വിചാരിച്ച പോലെ തന്നെ കോളേജ് മുഴുവനും അലഞ്ഞശേഷം സാര്‍ ഞങ്ങളുടെ ക്ലാസ്സിലെത്തി.വിയര്‍പ്പു തുടച്ച്കൊണ്ട് സംസാരിച്ചു തുടങ്ങി. ഞാനല്‍പ്പം പുറകിലേക്കു മാറിയിരുന്നു. തന്നെ വഴിതെറ്റിച്ചു വിട്ട ആ സാമൂഹ്യദ്രോഹിയെ സാറിന്റെ കണ്ണുകള്‍ പ്രത്യേകം തിരയുന്നില്ലായിരുന്നു.എനിക്കു സമാധാനമായി.
സാര്‍ ക്ലാസ് തുടങ്ങി. ആദ്യ വെടി പൊട്ടി.

"The reason behind terrorism is nothing but sex"

ഞങ്ങള്‍ നേരിടാന്‍ പോകുന്ന ഒരു വലിയ ദുരന്തത്തിനു നാന്ദി കുറിച്ചുകൊണ്ടുള്ള അങ്കപ്പുറപ്പാടു മാത്രമായിരുന്നു അത്. അമേരിക്കയില്‍ ജോലിയുണ്ടായിരുന്ന ഈ മനുഷ്യന്‍ എന്തിനാണിവിടെ വന്നതെന്ന ന്യായമായ ചോദ്യം ഞങ്ങളുടെ ഉള്ളിലുയര്‍ന്നു. ഉത്തരം ലഭിക്കാന്‍ അധിക സമയമൊന്നും വേണ്ടി വന്നില്ല. “സാര്‍ ജോലി ചെയ്തിരുന്ന കമ്പനിയില്‍ മാനേജുമെന്റിനു മുന്നില്‍ സാര്‍ ഉത്പാദനം കൂട്ടാനുള്ള ഒരു ‘idea' അവതരിപ്പിച്ചു. പിറ്റേ ദിവസം സാറിനെ പിരിച്ചു വിട്ടു. ഇത്രയ്ക്കു കഴിവുള്ള ഒരുത്തന്‍ കമ്പനിയിലുണ്ടായാല്‍ തങ്ങളുടെ നിലനില്‍പ്പിനു ഭീഷണിയാകുമെന്നു മനസ്സിലാക്കിയ മാനേജരുമാരുടെ ബുദ്ധിപരമായ നീക്കം”.
ഈ കഥ കേട്ടിട്ടു ഞങ്ങളാരും അടക്കം ചിരിച്ചില്ല. സാര്‍ പറഞ്ഞത് എല്ലാം സത്യമാണെന്നു വിശ്വസിച്ചു. കാരണം ഞങ്ങളാരും അമേരിക്കയില്‍ പോയിട്ടില്ലല്ലോ!! പക്ഷേ അടുത്ത കഥ കേട്ടപ്പോള്‍ ഞങ്ങള്‍ക്കു ചിരിക്കാതിരിക്കാനായില്ല. 30 വയസ്സു കഴിഞ്ഞിട്ടും സാര്‍ കല്യാണം കഴിക്കാത്തതിന്റെ കാരണം സാര്‍ പറഞ്ഞതിങ്ങനെയാണ്.
“ നമ്മുടെ മുന്നില്‍ നല്ല ഒരു കപ്പ് ചായ കൊണ്ടു വച്ചിരിക്കുന്നു. നല്ല ചൂടുള്ള ചായ. അതിന്റെ ഫ്ലേവേര്‍സിന്റെ ഗന്ധം മൂക്കിലേക്കു അടിച്ചു കയറുന്നു. ഇപ്പോള്‍ തന്നെ നമുക്കത് എടുത്തു കുടിക്കണം. കുടിക്കാനായി കൈ നീട്ടുമ്പോള്‍ നമ്മുടെ കൂടെയുള്ളവരും വീട്ടുകാ‍രും പറയും
‘വരട്ടെ..കുടിക്കാന്‍ വരട്ടെ..സമയമായിട്ടില്ല’
നമ്മള്‍ കൈ പുറകോട്ടു വലിക്കും.പക്ഷേ വീണ്ടും കൊതി തോന്നുമ്പോള്‍ കൈ കപ്പിനു നേരെ കൊണ്ട് പോകും. വീണ്ടും ആ ശബ്ദം.
‘ഇല്ല..സമയമായിട്ടില്ല’.
ഇങ്ങനെ പലപ്രാവശ്യം ആവര്‍ത്തിച്ചു. സമയം കുറച്ച് കഴിഞ്ഞു. ചായ തണുത്തു. ഗന്ധമൊന്നും വരുന്നില്ല. നമുക്ക് ആ ചായയോടുള്ള ആഗ്രഹം കെട്ടടങ്ങി. അതാ, വീണ്ടും വരുന്നു ആ പഴയ ശബ്ദം
‘ കുടിക്കു മോനേ..ചായ കുടിക്കു’.

സാര്‍ ഒരു പമ്പ്(water pump) കണ്ടുപിടിച്ചു. നമ്മള്‍ കാലുകൊണ്ട് ചവിട്ടി പ്രവര്‍ത്തിപ്പിക്കണം. പെഡലില്‍ ചവിട്ടി പ്രവര്‍ത്തിപ്പിക്കുന്നത് കൊണ്ട് വൈദ്യുതിയുടെ ആവശ്യമില്ല. എത്ര ആഴമുള്ള കിണറ്റില്‍ നിന്നും വെള്ളം പമ്പുചെയ്യാം. സാറിന്റെ അവകാശവാദങ്ങള്‍ ഒരുപാടുണ്ട്. കോളേജില്‍ ഇതു പ്രദര്‍ശിപ്പിക്കുന്ന സമയത്ത് കുറച്ച് പെണ്‍പിള്ളേരെ കാഴ്ചക്കാരായി കൊണ്ടു വരാന്‍ സാര്‍ എന്നോടാവശ്യപെട്ടു. ഞാന്‍ വിചാ‍രിച്ചാല്‍ ഏതു പെണ്ണാണിവിടെ ഈ സാഹസത്തിനു മുതിരുക? ഒരു വഴിയുമില്ലാതെ ഞാന്‍ കുറച്ച് ടീച്ചര്‍മാരെ ഒപ്പിച്ചു കൊണ്ടു വന്നു. അവരൊക്കെ എന്നെ ഇപ്പോള്‍ എത്രമാത്രം ശപിച്ചിട്ടുണ്ടാകുമോ ആവോ! സാറിനു പമ്പും കൊണ്ട് വീട്ടിലേക്കു മടങ്ങാന്‍ സമയമായി. ആ ദിവ്യ സ്രുഷ്ട്ടി ഞങ്ങള്‍ കാറിലേക്കെടുത്തു വച്ചു. “ശക്തന്‍ ബസ് സ്റ്റാന്റിലേക്ക് ഉള്ളവര്‍ ആരേലും ഉണ്ടേല്‍ എന്റെ കൂടെ വാ.. പമ്പ് ഇറക്കി വക്കാന്‍ സഹായം വേണം”.. ഒരു ഫ്രീ ലിഫ്റ്റ്..പിന്നെ സാറിനെ ഒന്നു പൊക്കിയടിച്ചാല്‍ മാര്‍ക്കും കിട്ടും. ഞാന്‍ തയ്യാറായി. സാര്‍ കാറിലിരുന്നു. എന്നോട് ഇത്ര വലിയ കണ്ടുപിടുത്തം നടത്തിയ ഒരാളെ അധ്യാപകരോ വിദ്യാര്‍ത്ഥികളോ ഒരു സ്വീകരണം നല്‍കി അഭിനന്ദിക്കാത്തതിനെ പറ്റി പരിഭവം പറഞ്ഞു. അധ്യാപരുടെയും വിദ്യാര്‍ത്ഥികളുടേയും ഈ കൊടും ക്രൂരതെക്കെതിരെ ഞാനും ശബ്ദമുയര്‍ത്തി. എനിക്കു കുമിഞ്ഞു കൂടുന്ന മാര്‍ക്ക് സ്വപ്നവും കണ്ടു. ഇതിനിടയിലാണ് എനിക്കൊരു സംശയം തോന്നിയത്. [ സംശയത്തിനു മുന്നു ഒരു കാര്യം പറയട്ടെ.. ഒരു പമ്പിലേക്കു നമ്മള്‍ രണ്ടു പൈപ്പുകള്‍ ഘടിപ്പിക്കും. ഒന്നു കിണറ്റില്‍ നിന്നും വെള്ളം വലിക്കാനുള്ളത് (suction pipe) അതിന്റെ അറ്റത്താണു foot valve ഉള്ളത്. മറ്റേ പൈപ്പാണു നമുക്ക് വെള്ളം കൊണ്ടു തരുന്നത് (delivery pipe)]. ഒട്ടും ആലോചിക്കാതെ ഞാന്‍ ചോദിച്ചു. “സാര്‍, സാധാരണ ഗതിയില്‍ suction pipe ഇന്റെ length അഞ്ചോ ആറോ മീറ്റര്‍ വരെയല്ലേ കാണുള്ളൂ. സാറിന്റെ പമ്പാണേല്‍ കാലു കൊണ്ടു ചവിട്ടി പ്രവര്‍ത്തിപ്പിക്കുന്നതാണ്. സക്ഷന്‍പൈപ്പിനു കൂടിയാല്‍ ഒന്നോ രണ്ടോ മീറ്റര്‍ നീളം വരെയാകാം. അങ്ങിനെയെങ്കില്‍ നമ്മള്‍ ഈ പമ്പ് പ്രവര്‍ത്തിപ്പിക്കാന്‍ കിണറ്റില്‍ ഇറങ്ങിയിരുന്നു ചവിട്ടേണ്ടി വരില്ലേ??”. സാര്‍ എന്നോടു എന്റെ പേരു ചോദിച്ചു. എന്നിട്ട് ഒന്നു മൂളി. എന്റെ മാര്‍ക്കു കൊട്ടാരം നിലം പൊത്തി. സാറിന്റെ വീടെത്തി. ശക്തന്‍ സ്റ്റാന്റില്‍ നിന്നും ഒന്നര കിലോമീറ്റര്‍ ഉള്ളിലോട്ടാണ്. പമ്പു ഇറക്കി വച്ചു. എനിക്കു ഒരു കുപ്പി വെള്ളം തന്നു. എന്നെ ഗെയറ്റിന്റെ അടുത്തേക്കു കൊണ്ട് പോയി എന്നിട്ട് പറഞ്ഞു “ദാ..ആ വഴിയെ നടന്നാല്‍ മതി സ്റ്റാന്റിലെത്തും”. ആ ഒന്നര കിലോമീറ്റര്‍ നടക്കുമ്പോള്‍ ഞാന്‍ ഓര്‍ത്തു അന്നു സാറിനെ വഴി തെറ്റിച്ച് കോളേജു മുഴുവന്‍ നടത്തിയ കഥ.

Saturday, February 14, 2009

ഒരാശംസ കയ്യിലുണ്ട്..വേണേല്‍ തരാം.



1000 എസ് എം എസ് തരാമെന്നും പറഞ്ഞ് എന്നെ പറ്റിച്ച എയര്‍ടെല്‍ കാര്‍ക്ക് എന്റെ ക്രുതജ്ഞത രേഖപ്പെടുത്തികൊണ്ട്,
രണ്ടാം ശനി കേതുവിന്റെ ഇടനാഴികളില്‍ വന്ന് തലയിട്ടു നോക്കിയ കാരണം കോളേജ് അവധിയായ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി സഹതപിച്ചു കൊണ്ട്,
ലാലു-വേലു-ലാലു ട്രെയിന്‍ നിര്‍ത്താതെ പോകുന്നതു കണ്ട് വായും പൊളിച്ച് നിക്കുന്ന കേരളത്തിന് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചു കൊണ്ട്,
പി ബി യില്‍ പന്തം കൊളുത്തി ജാഥയ്ക്കു ആരേലും കല്ലെറിയുമെന്ന പ്രതീക്ഷയില്‍ കെട്ട്യോളൊടു ഒരു ഗുഡ് മോര്‍ണിങ്ങ് പോലും പറയാതെ ക്യാമരയും തൂക്കി ഇറങ്ങിയ ചാനലുകാര്‍ക്ക് ,
കാമുകിമാരുടെ കല്യാണത്തിനു സദ്യയുണ്ണാന്‍ പോകുന്ന കാമുകന്മാര്‍ക്ക് സിന്ദാബാദ് വിളിച്ച് കൊണ്ട്,
കല്യാണം മുടക്കികള്‍ക്ക് നേരെ കൊഞ്ഞനം കാണിച്ച് കൊണ്ട്,
ഉണ്ണി പിറന്നാലും ഓണം വന്നാലും ബാറില്‍ പോകാത്ത ചാലക്കുടിയിലെ കുടിയന്മാരുടെ പ്രതിമകളില്‍ ആദരാഞ്ജലി അര്‍പ്പിച്കുകൊണ്ട് ,
വാലന്റൈന്‍സ് ദിനമെന്നു കേട്ടാല്‍ വാളെടുക്കുന്ന അമ്മാവന്മാര്‍ക്ക് അസൂയക്കുള്ള മരുന്നിന്റെ പേരു പറഞ്ഞു കൊടുക്കാനറിയാതെ,

സ്നേഹിച്ചു തീരാ‍ന്‍ സമയം തികയാത്ത ഈ ഭൂമിയില്‍ വെറുപ്പിനെ മറന്നു കൊണ്ട്,
പ്രണയം മനസ്സില്‍ സൂക്ഷിക്കുന്ന എല്ലാര്‍ക്കും,
പരസ്പരം സ്നേഹിക്കാന്‍ കൊതിക്കുന്ന ഓരോ മനുഷ്യനും ആരാധനയോടെ
വാലന്റൈന്‍സ് ദിനാശംസകള്‍ നേരുന്നു.!!

Tuesday, February 3, 2009

ഉപന്യാസപുരാണം ആട്ടകഥ, ഒടുക്കത്തെ ദിവസം.


വര്‍ഷത്തെ യുവജനോത്സവം ഒക്റ്റോബര്‍ 15,16,17 ദിവസങ്ങളിലായി നടത്തും. പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ ബുധനാഴ്ചക്കു മുന്‍പായി പേരു നല്‍കേണ്ടതാണ്”.
ടീച്ചര്‍ നോട്ടീസ് വായിച്ചു കഴിഞ്ഞപ്പോള്‍ എനിക്കു പ്രത്യേകിച്ചൊന്നും തോന്നിയില്ല. യൂത്ത്ഫെസ്റ്റിവലെന്നാല്‍ എനിക്കു വീട്ടില്‍ കിടന്നുറങ്ങാനുള്ള സമയമാണ്. പക്ഷേ ഇത് +1 ആണ്. സ്കൂള്‍ നിറയെ സുന്ദരികളും. വായ് നോക്കാന്‍ ഇതിലും നല്ലൊരു അവസരം കിട്ടുമോ? ആ ദിവസമെങ്കിലും ഈ യൂണിഫോം ഇടാതെ ഇവള്‍മാര്‍ക്കു വന്നൂടെ? ഞാന്‍ അങ്ങിനെ യൂത്ഫെസ്റ്റിവല്‍ എന്ന സമൂഹ്യവിപത്തിന്റെ പരിണിത ഫലങ്ങളെ കുറിച്ചും അത് ഇന്ത്യയുടെ സാമ്പത്തിക സാമൂഹിക രാഷ്ട്രീയ മണ്ഡലങ്ങളില്‍ ഉണ്ടാക്കാന്‍ പോകുന്ന മാറ്റങ്ങളെ കുറിച്ചും ചിന്തിച്ചിരിക്കുമ്പോളാണ് ഒരു തവള കരയുന്ന ശബ്ദം ഞാന്‍ കേട്ടത്. ങേ! മഴക്കാലം കഴിഞ്ഞില്ലേ? ഞാന്‍ തിരിഞ്ഞു നോക്കി.
തവളയല്ല , കുട്ടുമോനായിരുന്നു. ഇംഗ്ലീഷില്‍ കുട്ടൂസന്‍ എന്നും പറയും. കൂറ്റെ കുഞ്ഞുണ്ണിയും എന്റെ ആജന്മസുഹ്രുത്താണേലും കണ്ടുമുട്ടിയത് 15ആം വയസ്സിലാണ്. കുട്ടുമോനെ പറ്റി പറയുവാണേല്‍ പുതൊയൊരു ബ്ലോഗ്ഗിനു സാധ്യതയുണ്ട്. കുട്ടുമോന്‍ നമ്മളോടു വളരെ മാന്യമായി തന്നെ പൊങ്ങച്ചം പറയാന്‍ കഴിവുള്ള വ്യക്തിയാണ് .... ‘എന്റെ വീട്ടില്‍ രണ്ട് ആനയുണ്ട്. എന്റെ വീടിനു മുന്നില്‍ ഞാന്‍ നട്ടു വളര്‍ത്തിയ ഒരു വലിയ ആല്‍മരത്തിലാണ് രണ്ടിനേയും നല്ല ഇരുമ്പ് ചങ്ങലകള്‍ കൊണ്ട് തളച്ചിട്ടിരിക്കുന്നേ. ഞാനാണ് എന്നും അവറ്റങ്ങള്‍ക്കുള്ള പനയോല മരത്തില്‍ കയറി വെട്ടികൊണ്ട് വരാറുള്ളത്. പിന്നെ ആനപിണ്ടം റീസൈക്കിള്‍ ചെയ്യാനുള്ള പ്ലാന്റ് സ്ഥാപിച്സിരിക്കുന്നതിന്റെ മേല്‍നോട്ടവും എനിക്കാണ്”... ഹോ! ഈ പഹയന്‍ വല്ലാത്ത സംഭവം തന്നെ എന്നും കരുതി ആനയേയും ആലും പ്ലാന്റും കാണാന്‍ ചെല്ലുന്ന നമ്മള്‍ കാണുക രണ്ട് മുട്ടനാടുകള്‍ പുല്ലും പ്ലാവിലയും തിന്നുകൊണ്ടിരിക്കുന്നതും ആട്ടിന്‍ കാട്ടം തെങ്ങിന്റെ കടക്കു കൊണ്ടിടുന്ന കുട്ടുമോനേയും ആകും. പിന്നെ, കുട്ടുമോന്റെ പ്രണയകഥകള്‍ ഞാന്‍ പറയുന്നില്ല. കാരണം അവന്‍ പ്രണയിച്ച രണ്ടു ഡസന്‍ പെണ്‍കുട്ടികള്‍ ഇപ്പോള്‍ അവരുടെ ഭര്‍ത്താക്കന്മാരും കുട്ടികളുമായി സുഖായി ജീവിക്കുന്നു.

“എടാ, 16 ഉം 17 ഉം മുടക്കമാണ്. ഓണ്‍ സ്റ്റേജ് ഐറ്റംസാണ്. പക്ഷേ 15 ആം തിയതി ഓഫ് സ്റ്റേജാണ്. പങ്കെടുക്കാത്തവര്‍ ക്ലാസ്സില്‍ ഇരിക്കേണ്ടി വരും”. അവന്‍ പറഞ്ഞു.

“ഛായ്!! ഇതേതു കോപ്പിലെ പരിപാടിയാ ഇഷ്ട്ടാ.. നമ്മളെന്തിനാ ക്ലാസ്സില്‍ കയറുന്നേ?”. എന്നിലെ കലാ‍ഹ്രുദയം ക്ഷുഭിതനായി. “ഇനി എന്തു ചെയ്യും?.”

“ഒരു വഴിയുണ്ട്. നമ്മള്‍ക്ക് പരിപാടികളില്‍ പങ്കെടുക്കാം”. അവന്‍ വളരെ കൂളായി തന്നെ പറഞ്ഞു.

ഉറക്കവും വായ്നോട്ടവും മത്സര ഇനങ്ങളല്ല. അതുകൊണ്ട് തന്നെ ഞാന്‍ അവനോടു ചോദിച്ചു. “ എന്ത് പരിപാടിക്കാ പേരു കൊടുക്കുക? എനിക്കു വരക്കാനും പെയിന്റ് ചെയ്യാനുമൊന്നും അറിയില്ല.”

“വേണ്ട. നമുക്കു എസ്സെറൈറ്റിങ്ങിനു പേരു കൊടുക്കാം. പേന പിടിക്കാന്‍ മാ‍ത്രം അറിഞ്ഞാല്‍ മതി”.

അങ്ങിനെ ഞാനും കുട്ടുമോനും ഞങ്ങളുടെ പ്രിയ സുഹ്രുത്ത് കുഞ്ഞുണ്ണിയും കൂടെ മത്സരങ്ങളില്‍ പേരു കൊടുക്കാന്‍ പോയി. ഇംഗ്ലീഷ്, ഹിന്ദി,മലയാളം,അറബിക് എന്നീ ഭാഷകളില്‍ ഉപന്യാസം എഴുതാം.

“നിനക്കു അറബി അറിയോ?” അവന്‍ ചോദിച്ചു.
“കണ്ടാല്‍ മനസ്സിലാകും” ഞാന്‍ പറഞ്ഞു.
“അപ്പോള്‍ വായിക്കാന്‍ അറിയോ?”
“അതല്ല. കണ്ടാല്‍ അറബിയാണെന്ന് മനസിലാകും”. ഞാന്‍ എന്റെ അവസ്ഥ വ്യക്തമാക്കി.
“ഛെ!..ആ പൊട്ടേ സാരമില്ല. നമ്മള്‍ക്കു അറബി ഒഴിവാക്കാം”. അവന്‍ പദ്ധതിയുടെ കരടു രേഖ പ്രസിദ്ധപ്പെടുത്തി.
അങ്ങിനെ ഞാനും കുട്ടുമോനും ഇംഗ്ലീഷ്, മലയാളം, ഹിന്ദി വിഷയങ്ങളില്‍ ഉപന്യാസരചന എന്ന സാഹസ്സത്തിനു തയ്യറായി.
ലണ്ടനും ലിവര്‍പൂളിനും ഇടയിലുള്ള പൊന്നാനിനിയില്‍ ആയിരുന്നു കുഞ്ഞുണ്ണി ജനിച്ചത്. അതുകൊണ്ട് ഇംഗ്ലീഷില്‍ മാത്രേ അവനെഴുതാന്‍ അറിയു‍.

അങ്ങിനെ 15ആം തിയതി കാലത്ത് കുളിച്ച് കുറിയും തൊട്ടു, റിലയന്‍സ് വെബ് വേള്‍ഡിലെ ചേച്ചിയെ കാത്തു നിന്നു കണി കണ്ട് ഞങ്ങള്‍ മൂന്നു പേരും കൂടെ പതിവു പോലെ അസംബ്ലി കഴിയാന്‍ നേരം സ്കൂളിലെത്തി. ആദ്യം ഇംഗ്ലീഷ് ഉപന്യാസ രചനയ്ക്കുള്ള ക്ലാസ് റൂമിലെത്തി. അവിടെയെത്തിയപ്പോള്‍ സംത്രുപ്തിയായി. “വാട്ട് ഈസ് യുവര്‍ നെയിംസ്ലിപ്? മൈ നെയിം ഈസ് ദ കുഞ്ഞുണ്ണി.“ ഇത്രയും അറിയാവുന്ന കൊണ്ട് കുഞ്ഞുണ്ണി എന്തൊക്കെയോ എഴുതികൂ‍ട്ടി. ഞാനും കുട്ടുമോനും പേപ്പറില്‍ നമ്പര്‍ പോലും എഴുതാതെ തിരികെ കൊടുത്തു. ഉടനടി വിട്ടു മലയാളം ഉപന്യാസമെഴുതാന്‍. ആ ക്ലാസ്സില്‍ ചെന്നപ്പോള്‍ ഞങ്ങളുടെ സ്കൂളില്‍ എത്ര കുട്ടികള്‍ ഉണ്ടെന്നുള്ളതിന്റെ ഏകദേശ എണ്ണം കിട്ടി. അവിടെ തോട്ടത്തില്‍ ചെടി നനക്കാന്‍ നിക്കുന്ന വേലായുധേട്ടന്‍ വരെ മത്സരത്തിനുണ്ട്. ഇരിക്കാന്‍ പോലും സ്ഥലമില്ല. +2 ഇല്‍ പഠിക്കുന്ന കൊള്ളാവുന്ന ഒരു ചേച്ചിയെ തടസ്സങ്ങളൊന്നുമില്ലാതെ കാണാവുന്ന തരത്തില്‍ ഞാനും കുട്ടുമോനും ഇരുപ്പുറപ്പിച്ചു. വിഷയം കിട്ടി “കേരളത്തിലെ പാരമ്പര്യകലകള്‍”. ന്യുമോണിയ,മലേറിയ തുടങ്ങിയ രോഗങ്ങളെ കുറിച്ചും അവയുടെ ലക്ഷണങ്ങള്‍ ,സ്വീകരിക്കേണ്ട മുന്‍ കരുതലുകള്‍ എന്നിവയെ പറ്റി ഞാന്‍ വിശദമായി എഴുതി. കുട്ടുമോന്‍ എന്തിനെ പറ്റിയാ എഴുതിയേ എന്നത് ഇപ്പോളും പുറം ലോകം അറിയാത്ത രഹസ്യമാണ്. എന്നെങ്കിലും ഏതെങ്കിലും പുരാവസ്തുക്കാര്‍ കുഴിച്ചെടുത്തോളും മ്യൂസിയത്തില്‍ വക്കാന്‍.

ഉച്ചക്കു ശേഷമാണ് ഹിന്ദി ഉപന്യാസരചന. ഞാനും കുട്ടുമോനും ക്ലാസ്സിലെത്തി. ഞങ്ങള്‍ ഞെട്ടിപ്പോയി. ആകെ രണ്ടു പേര്‍ ഉണ്ട് അവിടെ.ഒരു ആണ്‍ കുട്ടിയും ഒരു പെണ്‍ കുട്ടിയും. ഞങ്ങളേക്കാള്‍ വൈകി വരാന്‍ കഴിവുള്ളവര്‍ അവിടെ വേറെ ഇല്ലാത്ത സ്ഥിതിക്ക് ഈ മത്സരത്തിന് ആകെ നാലു പേര്‍ മാത്രം! എന്ത്?! ഞങ്ങള്‍ ഇന്ത്യയില്‍ തന്നെയല്ലേ? ഇത്ര രാഷ്ട്ര സ്നേഹം ഇല്ലാത്തവരാണോ നമ്മുടെ വിദ്യാര്‍ത്ഥികള്‍? .ഗാന്ധിജി പറഞ്ഞതൊക്കെ ഇവര്‍ മറന്നു പോയോ? “ ഹിന്ദി ഹമാരാ രാഷ്ട്ര് ഭാഷാ ഹേ| സഭീ ദേശ് വാസിയോന്‍ കോ പൈസെ കി സരൂരത് ഹേ|.”ലജ്ജാവഹം!

മത്സരം തുടങ്ങി. വിഷയം ‘ബേകാരി കി സമസ്യാ’. മുന്നിലിരുന്ന രണ്ടു പേരും എഴുതി തുടങ്ങി. ഞാന്‍ കുട്ടുമോന്റെ മുഖത്തേക്കു നോക്കി. ഞാന്‍ അവനോട് ചോദിക്കണം എന്നു വിചാരിച്ച ചോദ്യം അവന്‍ ഇങ്ങോട്ടു ചോദിച്ചു.
“ബേകാരി എന്നാല്‍ ദാരിദ്ര്യം എന്നല്ലേ അര്‍ഥം?”
ബികാരി എന്നാല്‍ ഭിക്ഷക്കാരന്‍. ബേകാരി എന്നത് ബിക്കാരിയുടെ അവസ്ഥ. അതായത് ദാരിദ്ര്യം.
“അതു തന്നെ. വേഗം എഴുതിക്കോ”. ഞാന്‍ അവനു ഉറപ്പു കൊടുത്തു.
ഞങ്ങള്‍ എഴുതി. ദാരിദ്ര്യവും ഇന്ത്യയും ഫൈവ് സ്റ്റാര്‍ ഹോട്ടലിലെ ബില്ലും , ബില്ല് അടക്കാത്തവനോട് ഹൊട്ടലുകാരുടെ പെരുമാറ്റത്തേയും കുറിച്ച് ആതമകഥാപരമായ ഒരു ഉപന്യാസം ഞാന്‍ തയ്യാറാക്കി. എഴുതുന്നതിനിടയില്‍ കുട്ടുമോന്റെ കണ്ണു നിറയുന്നതു ഞാന്‍ ശ്രദ്ധിച്ചു. അതേ, അവനും അതു തന്നെയാണ് എഴുതുന്നത്. ബില്ല് അടക്കാന്‍ കാശ് തികയാതിരുന്ന മൂന്നു കൂട്ടുകാരുടെ കഥ!

അങ്ങിനെ 15ആം തിയതി കഴിഞ്ഞു. 16ആം തിയതി ഞങ്ങള്‍ക്ക് സിനിമയ്ക്കു പോയി. യൂത്ഫെസ്റ്റിവല്‍ കഴിഞ്ഞു. സമ്മാനവിതരണം നടക്കുന്നു.

‘മലയാളം ഉപന്യാസ രചന ഒന്നാം സമ്മാനം പരപ്പനങ്ങാടി പങ്കജാക്ഷി രണ്ടാം സമ്മാനം കോട്ടയം കറിയ മൂന്നാം സമ്മാനം മലപ്പുറം മറിയ.’

മൂന്നു പേരും വരി വരിയായി പോയി സമ്മാനം വാങ്ങി. ഇത് എന്റേയും കുട്ടുമോന്റേയും മനസ്സില്‍ പ്രതീക്ഷ ജനിപ്പിച്ചു. എല്ലാത്തിനും മൂന്നു സമ്മാനങ്ങളുണ്ട്. ഹിന്ദി ഉപന്യാസത്തിനു ആകെ നാലു പേര്‍ അപ്പോള്‍ ഞങ്ങളിലൊരാള്‍ക്കേങ്കിലും സമ്മാനമുറപ്പ്. ചിലപ്പോള്‍ രണ്ടാള്‍ക്കും!

‘ഹിന്ദി ഉപന്യാസ രചന, ഒന്നാം സമ്മാനം ലാലാ ലജ് പത് റായ് 12 A.’
അങ്ങിനെ ഒന്നാം സമ്മാനം ഞങ്ങള്‍ക്കില്ല.
‘രണ്ടാം സമ്മാനം റാണി ലക്ഷ്മിഭായ് 12 C'.
അതും കൈ വിട്ടു പോയ്. അപ്പോള്‍ ഞങ്ങളിലൊരാള്‍ വെറും കയ്യോടെ മടങ്ങും.
“സാരമില്ല. കിട്ടുന്ന ആള്‍ നമുക്കു മൂന്നു പേര്‍ക്കും വെണ്ടി ട്രീറ്റ് നടത്തും” കുട്ടുമോന്‍ പോം വഴി കണ്ടെത്തി. ഈ തീരുമാനത്തോട് ആദ്യം യോജിച്ചത് കുഞ്ഞുണ്ണിയായിരുന്നു. എനിക്കു സമ്മാനം കിട്ടരുതേയെന്നു ഞാന്‍ പ്രാര്‍ത്ഥിച്ചു. ഞങ്ങള്‍ ആകാഷയോടെ റ്റീച്ചര്‍ അനൌണ്‍സ് ചെയ്യുന്നത് കാതോര്‍ത്തു.

‘അറബിക് ഉപന്യാസം ഒന്നാം സമ്മാനം ഒസാമാ ബിന്‍ ലാദെന്‍ 11 ബി’
എന്ത്?! അയ്യോ! ടീച്ചറേ ഒരു സമ്മാനം വിട്ടു പോയി. എന്നു വിളിച്ചു പറയണമെന്നുണ്ടായിരുന്നു. പക്ഷേ ഞങ്ങള്‍ ‍ഞെട്ടലില്‍ നിന്നു ഉണര്‍ന്നിട്ടില്ലായിരുന്നു.

സമ്മാന വിതരണം അവസാനിച്ചു. ഞങ്ങള്‍ക്കെതിരേ നടന്ന കൊടും ക്രൂരതേയും വഞ്ചനയേയും ചോദ്യം ചെയ്യാനായി കുട്ടുമോന്‍ സ്റ്റാഫ് റൂമിലേക്കു പാഞ്ഞു. അവന്‍ ‘നീതി’ യും കൊണ്ട് വരുന്നതും കാത്ത് ഞങ്ങള്‍ കാത്തിരുന്നു. അവന്‍ വന്നു. അവനെ ഞങ്ങള്‍ സൂക്ഷിച്ചു നോക്കി. ഇല്ല, അവന്റെ കയ്യില്‍ നീതിയില്ല. അവന്‍ ഓടി വന്നു കിതച്ച് കൊണ്ട് തന്നെ പറഞ്ഞു,

“എടാ, പേരു വിട്ടു പോയതല്ല. നമ്മള്‍ക്കു സമ്മാനമില്ല അതാ.”
“എന്തു പറ്റി?”.
“നമ്മലെ രണ്ടാളേയും ‘ഡിസ് ക്വാളിഫൈ‘ ചെയ്തു.”
“കാരണം?”.
“ബേകാരി എന്നാല്‍ ദാരിദ്ര്യമല്ല. തൊഴിലില്ലായ്മയാണ്.”
“അതെന്നു മുതല്‍?”
“പണ്ടു മുതലേ അങ്ങിനെ തന്നെയാണെന്നാ പറയുന്നേ”
എന്തൊരു കഷ്ട്ടമാ. ബികാരിക്കു പോലും സ്വന്തമായി തൊഴിലുണ്ട്. പിന്നെ എങ്ങനെ ബേകാരി തൊഴിലില്ലായ്മയാകും?
കുട്ടുമോന്‍ കുഞ്ഞുണ്ണിയുടെ നേരെ തിരിഞ്ഞു.
“അപ്പോള്‍ ആരും ട്രീറ്റ് തരുന്നതല്ല. നീ സ്വപ്നം കണ്ടതു വെറുതെയായി”
കുഞ്ഞുണ്ണിക്കു പക്ഷേ മുഖത്ത് ഭാവ വ്യത്യാസമൊന്നുമില്ലായിരുന്നു. അവന്‍ പറഞ്ഞു.
“എന്റെ സ്വപ്നം വെറുതെയാകില്ല. എനിക്കു നിങ്ങള്‍ രണ്ടുപേരും കൂടെ ട്രീറ്റ് തരും”
“എന്തിന്?”. ഞാനും കുട്ടുമൊനും ഒരുമിച്ചു ചോദിച്ചു.
“ നിങ്ങളുടെ ഡിസ് ക്വാളിഫികേഷന്‍ കഥ മറ്റുള്ളവര്‍ അറിയാതിരിക്കാന്‍”.
കുട്ടുമോന്‍ വാച്ച് പണയം വച്ചു. ഞാന്‍ അമ്മ മീന്‍ വാങ്ങാന്‍ വച്ച കാശ് മോഷ്ട്ടിച്ചു!

Tuesday, January 6, 2009

"ചൂടന്‍ കൈമാറ്റങ്ങള്‍"

പേരു കണ്ടിട്ട് ഞാന്‍ പറയാന്‍ പോകുന്നത് ഒരു വട്ടത്തില്‍ ‘എ‘ ഉള്ള കഥയാണെന്നു കരുതിയോ? അങ്ങിനെ യാതൊരു വിധ പ്രതീക്ഷയും വച്ചു പുലര്‍ത്തേണ്ട. ഞാന്‍ ആ ‘ടൈപ്പ്‘ അല്ല. ചിരിക്കേണ്ട! ഞാന്‍ ആ ടൈപ്പാണ്. സമ്മതിച്ചു! എന്തായാലും ഈ പോസ്റ്റ് ആ ടൈപ്പ് അല്ല. ഞാന്‍ Heat Transfer എന്നത് മലയാളത്തിലേക്കു തര്‍ജ്ജമ നടത്തിയതാണ്. ഇപ്പോള്‍ നിങ്ങള്‍ക്കു ചിരിക്കാന്‍ അവകാശമുണ്ട്. Heat Transfer എന്നത് എനിക്ക് അഞ്ചാമത്തെ സെമെസ്റ്റെറില്‍ പഠിക്കാനുണ്ടായിരുന്ന [ഞാന്‍ ‘പഠിച്ച‘ എന്നവകാശപ്പെടുന്നില്ല] ഒരു പേപ്പര്‍ ആണ്. ഞങ്ങള്‍ക്ക് ഈ വിഷയം എടുത്തിരുന്നത് ശശീന്ദ്രന്‍ സാറായിരുന്നു. കുറേ കൊല്ലങ്ങളായി സാറു തന്നെയാണ് ഈ വിഷയം കൈകാര്യം ചെയ്യുന്നത്.ഞങ്ങള്‍ക്കു 50 മാര്‍ക്ക് ഇന്റേനല്‍ അസ്സെസ്മെന്റ് ആണ്. 100 മാ‍ര്‍ക്ക് യൂനിവേര്‍സിറ്റി പരീക്ഷയില്‍ നിന്നും. അങ്ങിനെ 75 മാര്‍ക്ക് വാങ്ങണം ജയിക്കണമെങ്കില്‍. അതില്‍ യൂണിവെര്‍സിറ്റി പരീക്ഷയില്‍ 40 മാര്‍ക്ക് എന്തായാലും വാങ്ങണം. സാറിന്മാരുടെ കാല്‍ക്കല്‍ ഇരന്നു കിട്ടിയ 35 മാര്‍ക്ക് ഇന്റേണല്‍ + 40 മാര്‍ക്ക് യൂണിവെര്‍സിറ്റി [എഴുതി കിട്ടിയത്+മോഡറേഷന്‍]=75 . ഇതായിരുന്നു സാധാരണ ഒരു എന്‍ജ്ജിനീയറിങ്ങ് വിദ്യാര്‍ത്ഥിയുടെ ആഗ്രഹം. ശശീന്ദ്രന്‍ സാര്‍ സാധാരണ 35 മാര്‍ക്ക് ആര്‍ക്കും കൊടുക്കാറില്ല. അങ്ങിനെ യൂണിവേര്‍സിറ്റി എക്സാമില്‍ 50 വാങ്ങിയാല്‍ പോലും ജയിക്കാത്ത ഭാഗ്യവാന്മാര്‍ ഒരുപാടുണ്ട്. യൂണിവേര്‍സിറ്റി പേപ്പര്‍ നോക്കുന്നതും സാധാരണ സാറായിരിക്കും. കംസന്‍ ശ്രീക്രുഷ്ണന്റെ പേരു വിളി നടത്തുന്ന പോലെ. 110 പേര്‍ പരീക്ഷ എഴുതിയതില്‍ 15 പേര്‍ ജയിക്കും. സാറിനെ എല്ലാരും കിളീന്ദ്രന്‍ എന്നാണ് സ്നേഹപൂര്‍വം വിളിച്ചിരുന്നത്, സാറിനു ശബ്ദം തീരെ ഇല്ലായിരുന്നു. ഒരു കൊച്ചു പെണ്‍കുട്ടി നിന്നു പാട്ടു പാടുന്ന പോലെ തോന്നും നമുക്കു സാറിന്റെ ക്ലാസ്സ് കേട്ടാല്‍. സാര്‍ ക്ലാസ് തുടങ്ങിയാല്‍ എന്റെ കൂട്ടുകാരന്‍ ഒടിയന്‍ ഒരു പാട്ടു പാടും.

“കിളി ചിലച്ചു. ഒരു കിളി ചിലച്ചു...”

സാറിന്റെ ക്ലാസ്സില്‍ ഞാന്‍ എന്നും 20 മിനിറ്റ് വൈകിയേ എത്തൂ. അത്രയും കുറച്ച് സഹിച്ചാല്‍ മതിയല്ലോ. വന്നലുടനെ എനിക്കേറ്റവും ഇഷ്ട്ടപെട്ട പുറകിലെ ബെഞ്ചില്‍ പോയിരിക്കും. ആ ബെഞ്ചുകളാണ് എല്ലാ അനാശാസ്യപ്രവര്‍ത്തനങ്ങളുടേയും കേന്ദ്രമായി പ്രവര്‍ത്തിച്ചിരുന്നത്. ഇതേ ബെഞ്ചില്‍ വച്ചാണ് എന്റെ എക്കാലത്തേയും ബെസ്റ്റ് സെല്ലര്‍ “പാടത്തെ ദീപ പച്ച മാങ്ങ തിന്നുന്നു” എന്ന വൈജ്ഞാനിക ഗ്രന്ഥം ഞാന്‍ എഴുതിയത്. ഈ ക്രുതിയില്‍ ആഗോളവത്കരണത്തേയും അറ്റ്ലാന്റിക് സമുദ്രത്തിനു മുകളിലെ ഒസോണ്‍ പാളിയിലെ വിള്ളലിനെ കുറിച്ചും ഞാന്‍ നടത്തിയ പരാമര്‍ശനങ്ങള്‍ക്ക് കേന്ദ്ര സാഹിത്യ അക്കാദമി എനിക്കു എ സര്‍ട്ടിഫികറ്റ് തന്നു ആദരിക്കുകയുണ്ടായി. കൂടാതെ ഇതിലെ നായകന്‍ എന്റെ ആത്മാര്‍ത്ഥ സുഹ്രുത്ത് സനല്‍ദാസ് അവനു വന്നു ചേര്‍ന്ന ചീത്തപേരിനു നന്ദി സൂചകമായി എന്റെ തല 10 മിനുറ്റ് വെള്ളത്തില്‍ മുക്കി പിടിച്ചിരുന്നു.

അങ്ങിനെ പറഞ്ഞു വരുമ്പോള്‍ എനിക്കു സാറിന്റെ വിഷയത്തില്‍ ഒരു പിണ്ണാക്കും അറിയില്ലായിരുന്നു. ആദ്യത്തെ ക്ലാസ് ടെസ്റ്റ് നടന്നു. 5 പ്രോബ്ലം മാത്രം. 5x5=25 . സിമ്പിള്‍ ! എനിക്കു കിളീന്ദ്രന്‍ സാറിനോട് വല്ലാത്ത ബഹുമാനം തോന്നി. അദ്ദേഹത്തിന്റെ ഉള്ളിലെ കലാകാരന്‍ വളരെ ക്രിയേറ്റീവ് ആയിരുന്നു. കാരണം, ആ പേപ്പറിന്റെ ഏറ്റവും വല്ല്യ പ്രത്യേകത എന്തായിരുന്നു എന്നു വച്ചാല്‍ അതു തിരിച്ചു പിടിച്ചു വായിച്ചാലും ഒരേ പോലെയായിരുന്നു. ആളൊരു ജീനിയസ്സ് തന്നെ. എന്തായാലും. ഞാന്‍ ഒരു കഥയും ഒരു കവിതയും മൂന്നു കടംങ്കഥയും എഴുതി പേപ്പര്‍ തിരികെ കൊടുത്തു. റിസല്‍റ്റ് വന്നു. എനിക്കു 25 ഇല്‍ 5 മാര്‍ക്ക് നഷ്ട്ടപെട്ടിരിക്കുന്നു. ഛായ്! എന്നാലും 5 മാര്‍ക്.അതെവിടെ പോയി?

എന്റെ കൂട്ടുകാരന്‍ സിമ്പ്ലന്‍ എന്ന നിതിന്‍ മോഹനന്‍ അടുത്തു വന്നു. ഞങ്ങള്‍ രണ്ടാളും പുറകിലെ ബെഞ്ചിലിരുന്നു ക്ലാസ്സിലെ ഒന്നാം സ്ഥാനത്തിനു വേണ്ടി പരസ്പരം മത്സരിക്കുന്നവരായിരുന്നു. വന്ന പാടേ അവന്‍ എന്റെ പേപ്പര്‍ എടുത്തു നോക്കി. എന്നിട്ടു ഒരു ആശ്വാസത്തിന്റെ നെടുവീര്‍പ്പിട്ടു.

“നമുക്കു രണ്ടാള്‍ക്കും ഒരേ മാര്‍ക്ക് തന്നെ. എനിക്കു ടെന്‍ഷനായിരുന്നു നീയെന്നെ വെട്ടിക്കുമോയെന്നു”. അവന്‍ വീണ്ടും നെടുവീര്‍പ്പിട്ടു.
“ആണോ?” എനിക്കും സന്തോഷമായി. “അപ്പോള്‍ നമ്മളാണോ ടോപ്പേര്‍സ്?”
“അല്ല പിന്നെ! നമ്മള്‍ വീണ്ടും അടിച്ചു അളിയാ”. അവന്‍ ആകെ ത്രില്ലിലാണ്.
“അപ്പോള്‍ ആര്‍ക്കാ ഏറ്റവും കുറവ്?” എനിക്കു ആകാംഷയുണ്ടായിരുന്നു ഞങ്ങള്‍ ടോപ്പേര്‍സായ വിഷയത്തില്‍ മാര്‍ക്ക് കുറഞ്ഞ ആ മണ്ടനാരാ എന്നറിയാന്‍.
“ജോര്‍ജ്. അവന് 23 ഉണ്ട്.”
“എന്നാല്‍ അവനോടു പറ എന്റെ 2 ഉം കൂടെ എടുത്തോളാന്‍ 25 തികയ്ക്കാമല്ലോ. എനിക്കാണേല്‍ ഒരു നല്ല കാര്യം ചെയ്തതതിന്റെ സന്തോഷത്തില്‍ ‘സം പൂജ്യ‘നായി മടങ്ങാം”. ഞാന്‍ അവനെയാണോ എന്നെയാണോ പരിഹസിച്ചതെന്നുറപ്പില്ല.
“അതു വേണ്ട. നിന്റെ ആ‍ഗ്രഹം നീ അടുത്ത തവണ നടത്തിക്കോ? ഇപ്പോ നീ എനിക്കു കൂട്ടു വേണം. തത്ക്കാലം കാന്റീനിലേക്കു വാ”.
എന്തൊക്കെ പറഞ്ഞാലും കാന്റീന്‍ നല്ലൊരു വാക്കാണ്. കേട്ടാല്‍ എവിടുന്നാണെന്നറിയില്ല, വിശപ്പു തനിയേ ഓടി വരും. പോക്കറ്റിനെ മറക്കും.

ഒരു മാസം കഴിഞ്ഞു.അങ്ങിനെ എനിക്കു രണ്ടാമത്തെ ക്ലാസ്സ് ടെസ്റ്റ് നടന്നു. വീണ്ടും 5x5=25. ഇപ്രാവശ്യം ഞാന്‍ എന്റെ ലക്ഷ്യം നേടുക തന്നെ ചെയ്തു. നമ്മള്‍ എന്തെങ്കിലും മനസ്സു കൊണ്ട് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നുണ്ടെങ്കില്‍, അതിനു വേണ്ടി അക്ഷീണം പ്രയത്നിച്ചാല്‍, ഊണിലും ഉറക്കത്തിലും അതിനെ പറ്റി മാത്രം ചിന്തിച്ചാല്‍ നമ്മള്‍ അതു നേടുക തന്നെ ചെയ്യും. ഞാന്‍ നേടി. ഇപ്രാവശ്യം തികഞ്ഞ ‘സം പൂജ്യ‘നായാണ് ഞാന്‍ മടങ്ങുന്നത്.
വീണ്ടും സിമ്പ്ലന്‍ വന്നു. വീണ്ടും പേപ്പര്‍ എടുത്തു നോക്കി. വീണ്ടും നെടുവീര്‍പ്പിട്ടു. എന്നിട്ടു പറഞ്ഞു.
“വട്ട പൂജ്യം!!..ഹും... വല്ലതുമൊക്കെ പഠിച്ചൂടെടാ?”
ഓഹോ..അങ്ങിനെയാണോ.. അല്ലേലും ഗ്രഹണസമയത്തു നീര്‍ക്കൊലിക്കും വിഷം കാണും എന്നല്ലേ? അതോ ഞാഞൂളിനും സീല്‍ക്കാരം കാണുമെന്നോ?.
“നിനക്കെത്രയാ?“ ഞാന്‍ ചോദിച്ചു പോയി.
“വീണ്ടും 2!”. സ്ഥിരതയാര്‍ന്ന പ്രകടനം നടത്തിയ ഒരുവന്റെ അഹങ്കാരം നിറഞ്ഞ വാക്കുകള്‍.
അവന്‍ എന്റെയടുത്തു ഇരുന്നു. “ഏനിക്കു തോന്നുന്നത് ഈ ക്വസ്റ്റ്യന്‍ പേപ്പറില്‍ തിരുത്താന്‍ കഴിയാത്ത ഒരു പാട് തെറ്റുകള്‍ കടന്നു കൂടിയിട്ടുണ്ടെന്നാണ്”. അവന്‍ ഇല്ലാത്ത താടി സങ്കല്‍പ്പിച്ച് തടവാന്‍ തുടങ്ങി.

അതു കൂടി തിരുത്തിയാല്‍ പിന്നെ നീയും എന്നെ പൊലെ സം പൂജ്യനാകുമെടാ എന്നു പറയണമെന്നുണ്ടായിരുന്നു. പക്ഷേ പറഞ്ഞില്ല. മനസ്സില്‍ മറ്റന്നാള്‍ വക്കേണ്ട അസൈന്മെന്റാണ്. 52 പേജ് ഉണ്ടെന്നാ കേട്ടത്. ഈ കിളീന്ദ്രന്‍ എന്നെ ജീവിക്കാന്‍ അനുവദിക്കില്ലേ?

അസ്സൈന്മെന്റ് വക്കേണ്ട ദിവസം വന്നു. പതിവു പോലെ പകുതിയില്‍ അധികം പേരും എഴുതിയിട്ടില്ല. ഞാന്‍ എന്നും ഭൂരിപക്ഷാഭിപ്രായത്തൊട് നീതി പുലര്‍ത്തിയിട്ടുള്ളവനാണ്. അന്നു അസ്സൈന്മെന്റ് വച്ചതില്‍ എന്റെ ആത്മാര്‍ത്ഥസുഹ്രുത് അനീതും ഉണ്ടായിരുന്നു. ജോര്‍ജ് കഴിഞ്ഞാല്‍ അവനായിരുന്നു ഏറ്റവും മാര്‍ക്ക്. പിറ്റേ ദിവസം തന്നെ അസ്സൈന്മെന്റ് നോക്കി കിട്ടി. അവനു ‍18 മാര്‍ക്ക്. ഞാന്‍ തുറന്നു നോക്കിയപ്പോള്‍ ഉള്ളില്‍ ടിക്ക് ഇട്ടിട്ടൊന്നുമില്ല. ഞാന്‍ വേഗം അതിന്റെ ആദ്യ പേജ് മാറ്റി. എന്റെ പേരുള്ള ഒരു പേജ് വച്ചു സാറിനു കൊണ്ട് കൊടുത്തു. എനിക്കു 17 മാര്‍ക്ക്. ഒരു ദിവസം വൈകിയതിനു ഒരു മാര്‍ക്ക് കുറവ്.
സാര്‍ എന്നോട് പറഞ്ഞു. “ഇത് 20 ഇലാണ്. ഈ മാര്‍ക്കും ഇതിന്റെ കൂടെ രണ്ടു ടെസ്റ്റുകളിലെ മാര്‍ക്ക് 30 ഇലാക്കിയതും ചേര്‍ത്താണ് നിങ്ങളുടെ സെഷനല്‍ മാര്‍ക്ക്”

ഞാന്‍ കണക്കു കൂട്ടി. എനിക്കു ഇപ്പോള്‍ 50 ഇല്‍ 2 മാര്‍ക്കാണ് ഉള്ളത്. അതായത് 4%. 30 ഇല്‍ അപ്പോള്‍ 1.2 മാര്‍ക്ക്. എനിക്കപ്പോള്‍ ആകെ സെഷന്‍ 50 ഇല്‍ 1.2+17=18.2 =19!!!!! എന്റെ ഗുരുവായൂരീശൊമറിയബിസ്മില്ലാഹിറഹിമേ!!! ഞാ‍ന്‍ അപ്പോള്‍ 75-19=56 വാങ്ങണോ പാസ്സാകാന്‍. ഞാന്‍ എന്ന് എന്‍ജ്ജിനീയറിങ്ങ് പാസ്സാകാനാ?!!

എനിക്കു കൂട്ടിനു കുറേ പേരുണ്ടായിരുന്നു. ഞങ്ങള്‍ പശുവിന്റെ നേത്രുത്വത്തില്‍ ദ്രുതകര്‍മസേന രൂപീകരിച്ചു. ഞങ്ങളെ ഈ നിലക്കാക്കിയ ആ പഹയനോടു പ്രതികാരം ചെയ്തിട്ടു തന്നെ ബാ‍ക്കി കാര്യം. “കിളീന്ദ്രന്റെ കൊക്കും ചിറകും ഞാന്‍ അരിയും” പശു ശപഥം ചെയ്തു. വാളും പരിചയമെടുത്ത് സാറിനെ വെട്ടാന്‍ റൂമിലേക്കു ഞങ്ങളെല്ലാവരും ചെന്നു. സാറിന്റെ മുന്നിലെത്തിയതും പശു ആക്രോശിച്ചു.

“സാ‍ാ‍ാ‍ാര്‍, ഒരവസരം കൂടെ തരണം. ഇല്ലേല്‍ ഞങ്ങളെല്ലാവരും തോറ്റു പോകും.പ്ലീസ്സ്സ്സ്സ്സ്സ്..”

ബംഗ്ലാദേശില്‍ നിന്നെത്തിയ അഭയാര്‍ഥികളെ പോലെ കുറെയെണ്ണത്തെ കണ്ടിട്ടാകണം അങ്ങേര്‍ സമ്മതിച്ചു. ഒരു റീടെസ്റ്റ്.

ഹാ‍ായ്!റീടെസ്റ്റ് ദിനം വന്നെത്തി കഴിഞ്ഞുഎന്നെ സംബന്ധിച്ചിടത്തോളം റീറ്റെസ്റ്റുകള്‍ സാധാരണ റീടേക്കുകളാകാറേ ഉള്ളൂ. ഇന്നും അങ്ങിനെ തന്നെ. അപ്പോളാണ് ക്ലാസ്സിലെ മൂന്നാം റാങ്കുകാരന്‍ പറവൂര്‍കാരന്‍ ജ്യോതിഷ് ഒരു പേപ്പറും പേനയും പിടിച്ചു വരുന്നത് ഞാന്‍ കണ്ടത്. കഴിഞ്ഞ രണ്ടു റ്റെസ്റ്റിലും 20 ഇല്‍ കൂടുതല്‍ വാങ്ങിയവനാ. പിന്നെ ഈ കോപ്പനു ഇവിടെ എന്തു കാര്യം?

“എന്താടാ പുല്ലേ ഇവിടെ?” ഞാന്‍ ചോദിച്ചു.
“എക്സാമെഴുതാന്‍”. അവന്‍ പറഞ്ഞു.
പ്പ്ഫ!!!
ഇവന്‍ എന്തിനാ റീടെസ്റ്റെഴുതുന്നെ? അല്ലേലും കാണും ഇങ്ങനെ ഓരോരുത്തന്മാര്‍. വീട്ടില്‍ ബെന്‍സ് കാര്‍ കാണും എന്നാലും ഓണത്തിനു സപ്പ്ലൈക്കോയുടെ സൌജന്യ കിറ്റ് വാങ്ങാന്‍ ക്യൂ നില്‍ക്കും.
“എടാ നീയെന്തിനാ എഴുതുന്നെ? നീ ഒരു കാര്യം ചെയ്യു. നീ എന്റെ പേരില്‍ എഴുതു” എന്റെ തലയില്‍ ബള്‍ബ് കത്തി.
“അത് വേണോ?” അവനൊരു സംശയം.
“വേണം. അപ്പോള്‍ പേരും നംബറും അറിയാമല്ലോ?” ഞാന്‍ എല്ലാം ഉറപ്പു വരുത്തി.
“അറിയാം.”
“അപ്പോള്‍ എല്ലാം പറഞ്ഞ പോലെ. ഞാന്‍ ഗാല്ലറിയില്‍ കാണും.”
പോരുന്ന വഴിയില്‍ ഞാന്‍ സിമ്പ്ലന്റെ മുഖത്തേക്കു നോക്കി. അസൂയകലര്‍ന്ന ഒരു അളിഞ്ഞ ചിരി. ഞാന്‍ എന്റെ ഷര്‍ട്ടിന്റെ കോളര്‍ ഒന്നു ഉയര്‍ത്തിയിട്ടു ഗാല്ലറിയില്‍ പോയിരുന്നു. അവിടെ രതിഷും സനലും കൂടെ എം.ടെക്കിനു പഠിക്കുന്ന ഒരു ചേട്ടനോടു സംസാരിക്കുവായിരുന്നു.

ആ ചേട്ടന്‍ ഗാല്ലറിയിലിരിക്കുന്ന രണ്ടു കമിതാക്കളെ നോക്കിയിട്ടു പറഞ്ഞു.
“ഞാനും ഇതു പോലെ ഒരു കൊച്ചിനെയും കൊണ്ട് ഇവിടെയിരുന്നു ഒരു മൂന്നു കൊല്ലം കുറേ പുന്നാരം പറഞ്ഞതാ”
“എന്നിട്ട്?” രതിഷിനു ആകാംക്ഷ സഹിക്കാന്‍ വയ്യ.
“എന്നിട്ടെന്ത്? അവളവസാനം ഒരു ഡോക്റ്ററെ കിട്ടിയപ്പോള്‍ എന്നോടു ചോദിച്ചു ഹു ആര്‍ യൂന്ന്” അങ്ങേര്‍ ഒരു ഭാവ വ്യത്യാസവുമില്ലാതെ പറഞ്ഞു.
ഏതവള്‍ക്കാ ഇത്ര അഹങ്കാരം? എഞ്ജിനീയര്‍മാരേക്കാള്‍ വല്ല്യ ഡോക്റ്ററ്മാരോ? കാണണമല്ലോ അവളെ.
ഇങ്ങനെ ചിന്തിച്ച് നിന്ന എന്നെ അപ്പോളാണവര്‍ കണ്ടത്. ഞാന്‍ പരീക്ഷ കൊട്ടേഷന്‍ കൊടുത്തതറിഞ്ഞ് അവര്‍ പറഞ്ഞു. “നീയതും ചെയ്യും!”
കുറേ കഴിഞ്ഞപ്പോള്‍ ജ്യോതിഷ് വരുന്നു.
“കഴിഞ്ഞോടാ? എങ്ങനെയുണ്ടായിരുന്നു. പേരൊക്കെ ശരിക്കും എഴുതിയിട്ടില്ലേ?”
“കഴിഞ്ഞു അളിയാ. ഞാന്‍ രണ്ടു പേപ്പര്‍ എഴുതി. ഒരെണ്ണം എന്റെയും ഒരെണ്ണം നിന്റെയും. പക്ഷേ നിന്റെ പേപ്പറില്‍ പേരെഴുതുന്നതിനു മുന്‍പ് മഷി തീര്‍ന്നു പോയി”
“കോപ്പേ എന്നിട്ട്?”
“ഞാന്‍ സിമ്പ്ലന്റെ കയ്യില്‍ കൊടുത്തിട്ടുണ്ട്. അവന്‍ നിന്റെ പേപ്പറില്‍ നിന്നും പകര്‍ത്തുന്നുണ്ട്. അവന്‍ പേരെഴുതി വച്ചോളും.”
എനിക്കു കുറച്ചു നേരത്തേക്കു ഒന്നും ചിന്തിക്കാന്‍ പറ്റിയില്ല. ഈ മണ്ടന്‍ എന്തിനാ ഇവന്റെ പേരിലും പരീക്ഷ എഴുതിയെ? കയ്യക്ഷരം മനസ്സിലാകില്ലേ? എന്നിട്ട് അത് ഏല്‍പ്പിച്ചിരിക്കുന്നതാരെ.സിമ്പ്ലനെ! എനിക്കു വയ്യ ഒന്നും ആലോചിക്കാന്‍.

കുറച്ചു നേരം കഴിഞ്ഞപ്പോള്‍ സിമ്പ്ലന്‍ വന്നു. ഞാന്‍ അവനെ കണ്ടതും ചോദിച്ചു.
“എന്തായി? നീ എന്റെ പേരെഴുതി സബ്മിറ്റ് ചെയ്തില്ലെ?”
അവന്‍ തലയാട്ടി.”ഉവ്വ. വച്ചിട്ടുണ്ട്”
സമാധാനമായി. ഇനി പ്രശ്നമില്ല. ചോദിച്ചാല്‍ പറയാം ജ്യോതിഷ് എന്റേതില്‍ നിന്നും പകര്‍ത്തിയതാണെന്ന്.
“പക്ഷേ ഇവന്‍ നീല മഷി കൊണ്ടാ ഉത്തരങ്ങള്‍ എഴുതിയത്. എന്റെ കയ്യില്‍ കറുപ്പേ ഉണ്ടായിരുന്നുള്ളൂ.” സിമ്പ്ലന്റെ ശബ്ദം.

രണ്ടു കയ്യക്ഷരം. രണ്ടു മഷി. മൂന്നു വ്യക്തികള്‍ക്കു ബന്ധം. സന്തോഷായി. സംത്രുപ്തിയായി എനിക്കു. സനലിനും രതിഷിനും ചിരി സഹിക്കാന്‍ പറ്റുന്നില്ല.

അങ്ങിനെ ആ പേപ്പറും നോക്കി കിട്ടി. എനിക്കും ജ്യോതിഷിനും ഒരേ മാര്‍ക്, രണ്ടു പേപ്പറിലും വട്ടത്തിലെഴുതിയിരിക്കുന്നു “Copy". ഈ “Copy" 25 ഇല്‍ കൂടുതലുള്ള മാര്‍ക്കാണോ? സാര്‍ എന്നെ പ്രത്യേകം കാണാന്‍ അന്വേഷിക്കുമെന്നു കരുതി. പക്ഷേ ഉണ്ടായില്ല. സെഷനല്‍ മാര്‍ക്ക് പബ്ലിഷ് ചെയ്തു. എനിക്കു 26. പക്ഷേ ഇപ്രാവശ്യവും പശുവിനു കുറവായതു കാരണം വീണ്ടും ഒരു ദൌത്യസംഘത്തേക്കൂടെ കിളീന്ദ്രനെ കാണാന്‍ അയച്ചു. വീണ്ടും ഒരു റീറ്റെസ്റ്റ് കിട്ടി. മൊത്തതില്‍ നാലാമത്തെ ടെസ്റ്റ്. രണ്ടാമത്തെ റീറ്റെസ്റ്റ്. കേട്ടവര്‍ കേട്ടവര്‍ ഞെട്ടി. ആരും ഹര്‍ത്താലൊന്നും നടത്തിയില്ല. സീനിയേര്‍സ് തല കറങ്ങി വീണു. ആദ്യായിട്ടാണത്രേ കിളീന്ദ്രന്‍ റീടെസ്റ്റ് കൊടുക്കുന്നത്. അതും രണ്ടെണ്ണം???!!!!! അതിന്റെ പിന്നിലുള്ള രഹസ്യം ഞങ്ങളോട് കിളീന്ദ്രന്‍ തന്നെ വെളിപ്പെടുത്തി. ആദ്യായിട്ടാണത്രേ സാറിനു 30 hour ക്ലാസ് എടുക്കാന്‍ കിട്ടുന്നത്. സീനിയേര്‍സ് എല്ലാരും മാസ് ബങ്കിങ്ങ് ആയിരുന്നു. 15 ക്ലാസ്സില്‍ കൂടുതല്‍ കിട്ടിയിട്ടില്ല ഈ പാവം സാറിന്. ഹാവൂ! എന്തായാലും ഞങ്ങളുടെ ഭാഗ്യം.

പരീക്ഷ നടന്നു. ഞാന്‍ പഠിച്ച് വന്നെഴുതി. കുറേ തെറ്റായ ഉത്തരം കണ്ടു പിടിച്ചു. വീണ്ടും റിസല്‍റ്റ് വന്നു. 25 ഇല്‍ 8 കിട്ടിയവര്‍ക്കൊക്കെ സെഷന്‍ 35 ആ‍ായി കിട്ടും. ഞാന്‍ എന്റെ പേപ്പര്‍ എടുത്തു നോക്കി. സത്യത്തില്‍ ഞാന്‍ ഞെട്ടിപ്പോയി. എനിക്കു 9 മാര്‍ക്ക്. സന്തോഷം കൊണ്ടെന്റെ വയറ്റിലൊരു സുനാമി കയറിയിറങ്ങി. ദാ വരുന്നു സിമ്പ്ലന്‍.
പേപ്പര്‍ എടുത്തു. ഉയര്‍ത്തി. നെടുവീര്‍പ്പിട്ടു.
“ഹും.. ഇനി റീടെസ്റ്റ് കിട്ടില്ലല്ലോ ഗോപികുട്ടാ” അവന്‍ പറഞ്ഞു.
“ഇനി വേണ്ടല്ലോ? 8 ഇല്‍ കൂടുതല്‍ കിട്ടിയാല്‍ 35 കിട്ടും” ഞാന്‍ അവനെ തിരുത്തി.
“അതു 8 ഇല്‍ കൂടുതല്‍ കിട്ടിയവര്‍ക്കല്ലേ? നിനക്കു 6 അല്ലേ ഉള്ളു” അവന്‍ പേപ്പര്‍ എന്റെ നേരെ തിരിച്ചു.
ഈശ്വരാ ഞാനപ്പോള്‍ പേപ്പര്‍ തലതിരിച്ചാണോ പിടിച്ചിരുന്നേ. മാര്‍ക്ക് കൂട്ടി നൊക്കിയപ്പോള്‍ കാര്യം ശരിയാണ് ഒരു നാലും ഒരു രണ്ടും. മൊത്തം 6. ക്രിക്കറ്റില്‍ മാത്രേ 6 അടിച്ചാ‍ല്‍ ആഹ്ലാദിക്കാന്‍ പറ്റൂ . അതുകൊണ്ടു ഞാന്‍ പേപ്പറില്‍ ആകെ തിരഞ്ഞു. ദാ കിടക്കുന്നു. ഒരു രണ്ടു മാര്‍ക്കിന്റെ ഉത്തരത്തിനു മാര്‍ക്ക് ഇട്ടിട്ടില്ല. ഞാന്‍ വാലിന്മേല്‍ തീ പിടിച്ചവനെ പോലെ സാറിന്റെ മുന്നിലെത്തി. രണ്ടു മാര്‍ക്ക് വാങ്ങി മൊത്തം 35 ഒപ്പിച്ചു. ഹാവൂ! ഇനി യൂണിവേര്‍സിറ്റിയില്‍ ഒരു 40 അതും കൂടെ മതി.


യൂണിവേര്‍സിറ്റ്യ്ക്കു ഞാന്‍ പഠിക്കാനുള്ള ഒരു ശ്രമമൊക്കെ നടത്തിയെങ്കിലും കാര്യമായി ഒന്നും പഠിക്കാനായില്ല. എന്നിട്ടും ഞാന്‍ ജയിച്ചു. 40 മാര്‍ക്ക് ആഗ്രഹിച്ചിടത്ത് 71 വാങ്ങി. കാലികറ്റ് യൂണിവേര്‍സിറ്റി മൊത്തം ഞെട്ടി. എന്തിന് സാക്ഷാല്‍ കിളീന്ദ്രന്‍ പൊലും ഞെട്ടി വിറച്ചു. പക്ഷേ എന്റെ കൂട്ടുകാര്‍ , ടെസ്റ്റുകളിലെല്ലാം എന്നേക്കാള്‍ മാര്‍ക്ക് വാങ്ങിയവര്‍ എന്നിട്ടും യൂനിവെര്‍സിറ്റിയില്‍ ഞാന്‍ അവരേക്കാള്‍ കൂടുതല്‍ മാര്‍ക്ക് വാങ്ങിയതു കണ്ടിട്ട് ഞെട്ടിയില്ല. അവര്‍ പറഞ്ഞു.

“അനീത് അടുത്തിരുന്നാല്‍ നീ ഇതു വാങ്ങിയില്ലെങ്കിലേ അത്ഭുതമുള്ളൂ”

ഞാന്‍ അനീതിന്റെ പേപ്പര്‍ ഈച്ച പകര്‍പ്പു നടത്തിയ കാര്യം ഇവന്മാരും അറിഞ്ഞിരിക്കുന്നു. സത്യത്തില്‍ ഇത്രയും മാര്‍ക്ക് കിട്ടിയതിനു ഞാന്‍ ആരോടാണ് കടപെട്ടിരിക്കുന്നത്? എനിക്കെഴുതുവാന്‍ പേപ്പര്‍ നീക്കി വച്ചു തന്ന അനീതിനോടോ? അതോ ഞാന്‍ പകര്‍ത്തുന്നത് കാണാതെ പോയ എന്റെ എക്സാമിനര്‍ക്കോ? അതോ പകര്‍ത്തിയെഴുതുവാന്‍ ഇത്രയ്ക്കു കഴിവുള്ള എന്നിലെ പ്രതിഭയ്ക്കോ?

അല്ല ഇവര്‍ക്കാര്‍ക്കുമല്ല. ഒന്നുകില്‍ എനിക്കു അനീഷ് എന്നു പേരിട്ട എന്റെ അച്ഛനും അമ്മയ്ക്കും അല്ലേല്‍ അവനു അനീത് എന്നു പേരിട്ട അവന്റെ അച്ഛനും അമ്മയ്ക്കും. അതുമല്ലെങ്കില്‍ ഞങ്ങളെ അടുത്തിരുത്തുന്ന ഇംഗ്ലിഷ് അക്ഷരമാലയ്ക്ക്!!

Sunday, December 14, 2008

കാലന്റെ കാലൊടിഞ്ഞാല്‍


രാടാ ഫുട്ബോള്‍ കണ്ടുപിടിച്ചത്? അവനെ എന്റെ കയ്യില്‍ കിട്ടിയാല്‍ കാളവണ്ടി കയറ്റി കൊന്ന് കൊക്കയിലെറിയും. എന്തൊരു കഷ്ട്ടമാണിത് ഒരു പന്തും ഒരു പത്തിരുപത് ആളുകളും . ഇതിന്റെയൊക്കെ ഇടയില്‍ എന്റെ കാ‍ലും. എനിക്കു നല്ല വേദനയുണ്ട്. എന്തു കാര്യമുണ്ടായിട്ടാ? ആ തടിയന്‍ പന്തുമാ‍യി അങ്ങു പൊക്കോട്ടെ എന്നു വിചാരിച്ചാല്‍ മതിയായിരുന്നു. അവന്റെ പോക്കു കണ്ടപ്പോള്‍ ഭാര്യയെ പ്രസവത്തിനു കയറ്റിയ പോലെ ആയിരുന്നു. എന്നാല്‍ പിന്നെ പന്ത് എനിക്കു തന്നിട്ടു പോക്കൂടെ എന്നു കരുതി കാലു വച്ചതാ, എന്തൊക്കെയോ ശബ്ദം കേട്ടു. ആരോ കൈ തന്നിട്ടാ ഞാന്‍ നിലത്തു നിന്നെണീറ്റത്. മണ്ണ് തട്ടി കളഞ്ഞ് പകരം വീട്ടാന്‍ ഓടാന്‍ തുടങ്ങിയപ്പോളാ മനസ്സിലായേ കാലുളുക്കിയെന്ന്. ശരിക്കും നിക്കാന്‍ മേലാ. ഷര്‍ട്ട് മുഴുവന്‍ ചെളിയുമായി വീട്ടിലേക്കു വന്നപ്പോള്‍ അമ്മയുടെ വക എനിക്കില്ല്ലാത്ത ഭാര്യക്ക് ചീത്ത. നിന്റെ കെട്ടിയോള്‍ ഉണ്ടല്ലോ ഇവിടെ അലക്കിയിടാനെന്ന്‍. എന്റെ ഞൊണ്ടുന്ന കാലിലേക്കു നോക്കിയൊരു അനുശോചനമെങ്കിലും രേഖപ്പെടുത്തമ്മേ എന്ന് പറയണമെന്നുണ്ടായിരുന്നു. പിന്നെ അതും കാ‍ണിച്ചു കൊടുത്താല്‍ കാലൊടിഞ്ഞു കിടന്നാല്‍ നോക്കാന്‍ നിക്കാന്‍ അവളുണ്ടോ എന്നു ചോദിച്ചാലോ. വേണ്ട! എന്തിനാ എവിടെയെങ്കിലുമിരുന്ന് ആരുടെയെങ്കിലും പരദൂഷണം പറഞ്ഞു ജീവിക്കുന്ന ആ പാ‍വത്തിനെ ഇതിലേക്കു വലിച്ചിഴക്കുന്നേ. അവള്‍ക്കു ഫുട്ബോള്‍ എന്താണെന്നു കൂടെ അറിയുമോ ആവോ.

ഒരു ദിവസം മൊത്തം ഞാന്‍ വേദന സഹിച്ചു. പിറ്റെ ദിവസം എണീറ്റപ്പോള്‍ മനസ്സിലായി സംഗതി ഒരു നടക്കു പോകില്ല. ഡോക്റ്ററെ കണ്ടേ പറ്റു. അങ്ങിനെ നംബര്‍ ബുക്ക് ചെയ്ത് വൈകീട്ട് ഇറങ്ങി. അവതാരപിറവികളുടെ മുഴുവന്‍ രൂപവും ആവാഹിച്ച ആ രക്ഷകനെ കാണാന്‍. എന്നെ താങ്ങി കൊണ്ടുവാന്‍ എന്റെ അമ്മയിയുടെ മകനേയും കിട്ടി.

ഡോക്റ്ററുടെ വീട്ടിലേക്കു റോഡ് ഒന്നു ക്രോസ്സ് ചെയ്യണം. നമ്മുടെ അമ്മായിയുടെ മകനെന്നു പറയുന്ന സഹായി ആദ്യം കടന്നു. എന്നിട്ടു എന്നോടു ആംഗ്യം കാണിച്ചു കടക്കാന്‍. ബെസ്റ്റ്! ഇതില്പരം എന്തു സന്തോഷമാ കാലുളുക്കി നടക്കാന്‍ മേലാത്തവനു വേണ്ടേ. നല്ല തിരക്കുള്ള റോഡ് മുറിച്കു കടക്കുക. ഇതിനു മാത്രം എന്തു പുണ്യമാ ഞാന്‍ ചെയ്തേ? ആ പഹയന്റെ തല്ലക്കടിച്ച് എന്നെ താങ്ങി കൊണ്ടു പോകെടോ എന്നു പറയണമെന്നുണ്ടായിരുന്നു. അപ്പുറത്ത് ക്രോസ് ചെയ്യുന്ന +2കാരി പെങ്കുട്ടികളോടു സഹായം ചോദിച്ചാലോ? ഒരു വെടിക്കു രണ്ട് പക്ഷി. കുറുക്കന്റെ കണ്ണ് കോഴിക്കൂട്ടില്‍ തന്നെ. അല്ലേല്‍ വേണ്ട. ഇപ്പോല്‍ തന്നെ മൊത്തം പരുക്കുകളാ. അന്നു സമരത്തിന്റെ അന്നുണ്ടായത് ഓര്‍മയുണ്ടല്ലോ. എന്നോടെന്റെ ഉള്ളിലിരുന്നു ആരോ പറഞ്ഞു. ആ സംഭവം ഇപ്പം പറയാന്‍ വയ്യ. ഒരു വായ് നോക്കിയുടെ ജീവിതത്തിലെ ഒരു ഏട് മാത്രം! അങ്ങിനെ കണ്ടാല്‍ മതി.

ഡോക്റ്റരുടെ റൂമിനു പുറത്ത് നല്ല തിരക്ക്. എന്റെ നംബര്‍ 17 ആണ്. ഇപ്പോള്‍ 2 ആയത്രേ. ഹാവൂ! സംത്രുപ്തിയായി. ഇനി ഇവിടെ നിന്നു അത്താഴവും കഴിച്ചിട്ടു പോകാം. ഡൊക്റ്റര്‍ നിര്‍ബന്ധിക്കുമോ ആവോ. ഇല്ലേലും നമ്മള്‍ നമ്മുടെ മര്യാദ കാണിക്കണം. ചുറ്റും ഇരിക്കാന്‍ 10 കസേരയുണ്ട്. പത്തിലും ആളുണ്ട്. ഒരു താത്കാലിക വികലാംഗനെ കണ്ടിട്ട് ഒരാളും എണീറ്റു തന്നില്ല. ഞാന്‍ എത്രയാള്‍ക്കു ബസ്സില്‍ എണീറ്റ് നിന്നു സീറ്റ് കൊടുത്തിട്ടുള്ളതാ. എനിക്കൊരാവശ്യം വന്നപ്പോള്‍ ഒരു പട്ടിയും തന്നില്ല. ക്ഷമിക്കണം പട്ടി എന്ന വാക്ക് ഞാന്‍ തിരിച്ചെടുത്തിരിക്കുന്നു, അതൊക്കെ വല്ല്യ പ്രശ്നമാകും. കൊടുത്താല്‍ കൊല്ലത്തു കിട്ടുമെന്നൊക്കെ പറയുന്നതു ചുമ്മാതാ. അല്ല, ഇതിപ്പോ സത്യത്തില്‍ എന്റെ തെറ്റല്ലേ? സീറ്റ് കിട്ടണമായിരുന്നേല്‍ ഡൊക്റ്ററെ കാണാന്‍ ഞാന്‍ കൊല്ലത്ത് പോകേണ്ടതായിരുന്നില്ലേ. എന്റെ മുന്നില്‍ ഒരു ചേട്ടനും ചേച്ചിയും അടുത്തിരുന്ന് ഒരുപാട് സ്വകാര്യം പറഞ്ഞു ചിരിക്കുന്നുണ്ടായീരുന്നു. ചേച്ചി കാണാന്‍ കൊള്ളാം. അയ്യോ! ചേട്ടനെ ഓരമയില്ലാട്ടോ. എന്നാലും ആ ചേട്ടനു ഒന്നു എണീറ്റു തരാമായിരുന്നില്ലേ? ചേച്ചിക്കു വേണേല്‍ എന്നോട് സ്വകാര്യം പറഞ്ഞൂടെ? അവസാനം ഞാന്‍ പുറത്ത് മതിലില്‍ പോയിരുന്നു.

അങ്ങിനെ ആ മനുഷ്യന്റെ മുന്നില്‍ പതിനേഴാമതായി ഞാന്‍ എത്തി. എന്തൊരു ഡൊക്റ്റര്‍! കാണാന്‍ കൊള്ളാവുന്ന ഒരു നര്‍സ് പോലുമില്ല അടുത്ത്. ഇതാ പറയുന്നേ ഡൊക്റ്ററെ കാണാന്‍ നര്‍സിങ്ങ് സ്കൂളുള്ള ആശുപത്രിയില്‍ പോകണമെന്ന്. ആ വെളുത്ത കുപ്പായക്കരെ കണ്ടാല്‍ മതി പകുതി രോഗം മാറും.

“ഗുഡ് ഈവനിങ്ങ് ഡൊക്റ്റര്‍“
“എന്തു പറ്റി”
“ഫൂട്ബോള്‍ കളിച്ചതാ, കാലുളുക്കി”
അങ്ങേരൊരു കട്ടില്‍ കാണിച്ച് തന്നിട്ട് പറഞ്ഞു.“അവിടെ കയറി കിടക്ക്”
ഞാന്‍ എന്റെ പരിപാവനമായ ശരീരം കയറ്റി അവിടെ കിടപ്പായി. നല്ല ആശ്വാസം തോന്നി.
“ഏതു കാലിലാ വേദന”
“ഇടത്തേ കാലില്‍. മുട്ടിലാ കൂടുതല്‍ വേദന”
അങ്ങേര്‍ എന്റെ കാലെടുത്തു പിടിച്ചു. എന്റെവരെ കാലു പിടിക്കേണ്ടി വന്ന അങ്ങേരുടെ ഗതികേടിനെ കുറിച്ചോര്‍ത്തപ്പോള്‍ എനിക്കു സഹതാപം തോന്നി. പക്ഷേ അങ്ങേരുടെ ആക്രമണം ഉടനെയായിരുന്നു. എന്റെ കാല്‍ അങ്ങൊട്ടും ഇങ്ങോട്ടുമൊക്കെ പിടിച്ചു തിരിച്ചു. എന്നിട്ടു ചോദിക്കും.
“ഇപ്പോ വേദനയുണ്ടോ?”
“ആ..ഈ..ഓ..ര്‍.. ഉവ്വ!”
എനിക്ക് ആകെ കണ്‍ഫൂഷനായി. ദൈവമേ, ഇയാള്‍ക്കെന്താ എന്നോടിത്ര ദേഷ്യം? ഇനി എങ്ങാനും ഇയാളുടെ മോളാണൊ രേഷ്മ? അവള്‍ക്കു ഞാന്‍ പണ്ട് നരസിംഹത്തിലെ അവസാന ഡയലോഗ് മുഴുവന്‍ പ്രേമലേഖനമായി എഴുതി കൊടുത്തിരുന്നു. ‘തുലാവര്‍ഷരാത്രിയില്‍ ഒരു പുതപ്പിനടിയില്‍ സ്നേഹിക്കാം...’ എന്നൊക്കെ. ഇങ്ങേര്‍ക്കാണോ കത്തു കിട്ടിയത്? അതോ ഇനി മീരയുടെ ചേട്ടനാണോ? അവളുടെ ഒരു ചേട്ടന്‍ ഡോക്റ്ററാണെന്നു കേട്ടിട്ടുണ്ട്. എന്നാലും എല്ലിന്റെ ഡോക്റ്ററാണെന്നു അറിയില്ലായിരുന്നു. എന്നാലും ഈ പെണ്‍പിള്ളെരെന്താ ഇങ്ങനെ? എന്തുണ്ടായാലും വീട്ടില്‍ പോയി പറയും.

“ നീയെന്താ ചെയ്യുന്നെ?”
“എഞ്ചിനീയരിങ്ങ് കഴിഞ്ഞു”
“പ്ലേസ്മെന്റായില്ലേ”
“ഉവ്വ ഒരു ഐ ടി കമ്പനിയില്‍”
“എത്രയാ ഓഫര്‍?”
“ത്രീ ലാക് ആന്വല്ലി”
“ഇത് ശരിയാവില്ല”
എന്ത്?! ഞാന്‍ എന്നും ഞൊണ്ടി നടക്കേണ്ടി വരുമെന്നാണോ പറയുന്നേ? എനിക്കു മരിച്ചാല്‍ മതി. ഫുട്ബോള്‍ കളിക്കേണ്ടായിരുന്നു. എന്നാലും...ഞാന്‍..എന്തൊരു വിധി!
“ഞാന്‍ ഇത്ര കൊല്ലമായി ഗവണ്മെന്റ് സര്‍വിസില്‍. എനിക്കില്ലല്ലോ ഇത്ര ശമ്പളം”
ഓ. അതാണോ! ഞാന്‍ വിചാരിച്ചു എന്റെ കാലാകുമെന്ന്. ഞാന്‍ ചിരിച്ചു.
“എന്താടാ ശരിയല്ലേ?.”
“പക്ഷേ, ഞങ്ങള്‍‍ക്കിതു പോലെ വീട്ടിലിരുന്നു കാശ് ഉണ്ടാക്കാന്‍ പറ്റില്ലല്ലോ”
അത് അങ്ങേര്‍ക്കത്ര പിടിച്ചില്ല. അങ്ങേരുടെ മുഖം കണ്ടപ്പോള്‍ എന്റെ മറ്റേ കാലും തല്ലിയൊടിക്കുമെന്നു തോന്നി.
“നിന്റെ കാലു ഫുട്ബോള്‍ കളിച്ചിട്ട് ഉളുക്കിയതു തന്നെയാണോടാ? എന്തായാലും വല്ല്ല്യ കുഴപ്പമൊന്നുമില്ല. 5 ദിവസം റെസ്റ്റ് എടുക്ക്. ശരിയാകും” മരുന്നിന്റെ സ്ലിപ്പ് എനിക്കു തന്നു. ഞാന്‍ ഒരു 100 ഇന്റെ നോട്ടെടുത്ത് അങ്ങേര്‍ക്കു കൊറ്റുത്തു. എന്നെ പീഡിപ്പിച്ചതിന്റെ പ്രതിഫലം.
“ഡോക്റ്ററെ, ഭക്ഷണത്തിന്റെ കാര്യം?”
“കാലുളുക്കിയതിനു എന്തു ഭക്ഷണം.സാധാരണ പോലെ പൊക്കോ”
ഹാവൂ! സമാധാനമായി. അല്ലേല്‍ ഏതു ഡൊക്റ്ററെ കാണാന്‍ പോയാലും അവസാനം പറയും ഒരാ‍ഴ്ചക്കു ഇറച്ചിയും മീനും കഴിക്കേണ്ട എന്ന്. നെഞ്ചില്‍ കനല്‍ കോരിയിടുന്ന പോലെയാ അപ്പോള്‍. ഇതിപ്പോള്‍ റെസ്റ്റ് മാത്രം. ആരേലും ആപ്പിളും മുന്തിരിയുമായി കാണാന്‍ വരുമായിരിക്കും. വീട്ടിലെ പണിയൊന്നും എടുക്കുകയും വേണ്ട.

തിരി‍കെ പോന്നു. മരുന്നു വാങ്ങാന്‍ മെഡികല്‍ ഷോപ്പ് തപ്പി നടക്കുന്നതിനിടയില്‍ ഒരു അലപലാതി സുഹ്രുത്തിനെ കണ്ടുമുട്ടി. എന്റെ കാലിനെ നോക്കി ആര്‍ക്കിമിഡീസിനെ പോലെ അവനൊരു ഒടുക്കത്ത കണ്ടു പിടിത്തം നടത്തി
“എന്തു പറ്റി അളിയാ കാലിന്”
“ഒന്നു കളിച്ചതാടേ”
“നിന്റെ ബ്ലോഗ് വായിച്ച ആരേലും പണി തന്നതാകുമല്ലേ”
അവന്റെ അച്ഛനും കൊച്ഛച്ചനും അമ്മൂമ്മയ്ക്കും അപ്പൂപ്പനും ഞാന്‍ അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചു. അല്ല പിന്നെ, ഒരുമാതിരി ശവത്തില്‍ കുത്തുന്ന ഡയലോഗ്.

NB:എന്റെ കാലിനു അനുശോചങ്ങളും ആദരാഞ്ജലികളും കമന്റിട്ടാല്‍ മതി. സാമ്പത്തിക സഹായങ്ങള്‍ നല്‍കാന്‍ ഉദ്ദേശിക്കുന്നവര്‍ എനിക്കു മെയില്‍ ചെയ്യുക. അക്കൌണ്ട് നംബര്‍ അയച്ചു തരാം.ആരേയും നിരാശപ്പെടുത്തുന്നതല്ല. പഴങ്ങള്‍ പാര്‍സല്‍ ചെയ്യാനുള്ള വിലാസവവും തരുന്നതാണ്.
എന്ന്,
വേദനിക്കുന്ന കാലുമായി
ഗോപിക്കുട്ടന്‍.

Tuesday, December 2, 2008

Hack The Hell of Naked God


It was a fine after noon and I sat on the chair and started to read a novel. It was a good one. Suddenly I saw two giant fellows coming to my home and asked me to get into a car. I resisted but they took me forcibly. They two were Negros I think, people we used to see in Hollywood movies. I was like a kid going to school for the first time in life, hanging on their fingers and trying to run away unsuccessfully all the time. They took me to a place where everything seemed to be white. No! Everything was white. White clothes, white chairs and light white snow were falling all over. If anything was black, it was the two Negros. My entire body was covered by snow so that even I looked white for the first and last time in my life. I saw a table with grapes, apple, orange and many other fruits I don’t know their names, everything was white and kept in a white plate.
Am I in white house? No way! I don’t even have an American visa. I thought.
Suddenly a man in white suites came to me and welcomed me.

“Hai buddy ,welcome to the heaven”. And he signaled the two kidnappers to move away and they vanished.

Is he George Bush? I was confused and threw my tongue at him.

“ Oh! Thank you. But can you explain me what’s going on?”. I wanted to know it.


“Yeah, not a big deal. You are just kidnapped by my men.” He said casually.

What the hell! I am not Osama Bin Laden. Neither my parents are rich to pay the ransom. I am not sure whether my kidneys are working or not, though I know I don’t have any urinal problem.

“Gentle man, I think I am not the one you are expecting here”. I really wanted to convince him and get away from there.


“Relax Aneesh. Do you want some water?”.

Now that seems to be a great problem. He knows my name. So I am famous in America also? Fine!

“See Mr. Bush, I am not the one who flew plane on 9/11 and I even don’t know Arabic. Listen to my accent, It’s perfect Indian”. I dint want to tell him I am from Kerala , he might have asked his body guards to shoot me on the spot.


“ Ha! Ha! Ha! Who told you that my name is Bush?” He laughed like he was watching Mammootty dancing.


“Then, tell me who are you?” I was sure he was not Obama. He will take the charge of white house only by January and after all he is a black man.


“ I am God”. His voice seemed to be elevated.


“Okay, now I got where I am standing right now and who you are”


“Very good Aneesh, I know you are an intelligent guy”


“This is a bar and your tummy has enough alcohol in it.” I was damn sure about it.


“Alas! I want to call god but I am the god myself. How can I tell you?” He was upset. “Look at the floors you are standing on”

I just dropped my eyes down. Wow! I was standing on white clouds. Then he is right, I am in the heaven. He is the god. Who were those two who took me here? May be twin sons of Mr.Yaman,I guess. But In Mahabharatha Yaman was an Indian. Is he married to a Negro girl? I don’t know.

“So you are god and I am here in heaven” he nodded his head. “That means I died?” I felt to cry. I died? I can’t believe this man, I am only 22 yrs old and I died! “You are so cruel. How did it happen? Was it an accident? I don’t even know how to drive. Was it a terrorist attack? After all I am an Indian .” I started to sob.


“ No boy, you were reading a book and we will drop you there in your house after a while”. He consoled me. “I was getting bored here and wanted someone to chat with me”


“Oho! So I am alive”. I was happy. “But you should have requested to me to come here, not kidnapping like this. I mean you should have shown some manners”. Was I getting angry?


“Leave it man. It’s just fun” He was not bothered of kidnapping someone for fun.

Ok. It’s the time to ask him something very serious. I was selected for an IT company one and half years ago and I completed my graduation. Still I am waiting for my date of joining which is delayed for a long time because of the financial crisis.

“Can you tell me why I am sitting in my home watching TV and browsing Internet all the time? I have none to speak with me. And I am left with not even ten rupees in my pocket. You know how boring it is?” I was complaining.


“So you want to know what’s happening with you. Isn’t it? I'll tell you. You are virtually imprisoned by me”. He sounded rude.


“What???!! What did I do?” I was shocked. I haven’t committed any crime other than blogging.


“You completed 22 years of your life.”


“Is that a crime?!” I asked.


“Don’t interrupt. Just listen to me. Out of these 22 yrs, you had no clue for the first 4 yrs. Then what left are 18. You used to sleep 9 hours per day that means you slept for almost 6.75 years. You watched TV for 2.5 years. You played games1.5 years. You studied for 0.66 years. You were eating for 1.125 years. And you were chatting with your friends for almost 4 years. And for one and half years you did nothing except drooling over girls. Do you know how much valuable time you wasted in our life?”


“Yeah fine! You seem to be very good with numbers. But what you told me is called life.”


“I want to teach you the value of time”


“Ok that’s why you are delaying my joining date and I am virtually imprisoned for a while. Agreed! Then tell me, you are supposed to be the man who controls the whole universe. Ain't you?” I asked gently.


“Yes I am” he was so proud of himself.


“Then I am telling you, you should be imprisoned for life time or should be hanged.” I shouted.


“What the hell!” He too was getting angry.


“If you are controlling everything, you are the man behind each and every crime happening in the world. You are the culprit. You are the one who created Tsunami, you planted bombs in the markets, you smuggled drugs, you killed millions of people in the wars, you killed many in floods and communal violence ,you created AIDS, you shot Gandhiji and you created biology exam in which I sucked badly” I was roaring at him.


“Enough!” He came on me. “Hold your tongue. You don’t know how to behave properly. You get angry so quickly and use such an abusive language. You think you are Harbhajan Singh.huh? You don’t even know how to show respect for others” His fist started to roll.


“You are teaching me how to behave to others? How funny! I was here for the last twenty five minutes and you dint offered me that white grapes and apples, did you?.” I had my eye on them from the first look itself.


“They are made in China. I think using some synthetic rubber or something like that” He said.


“How much did you pay? I mean in rupees..” I inquired.


“Some 200 bucks. I guess”


“I will get you them for 100 bucks.”


“is it?”


“yeah,I will get it from Kunnamkulam.”


“No, I prefer Chinese”. He was not interested.


“So are you a communist?” I really doubt for his Chinese love. Then he should have red clothes instead of this white outlook.


“I am everything” He was so much self proclaimed god.

What is this? I was arguing with him. Where this Chinese crap came from? I again raised my eyebrow and asked him.

“Man, tell me what your sex is? I mean are you a male or female?”


“Again I am everything.” I hated him while saying this.


“You are male everywhere. Christians call you the heavenly father. Father can’t be female. And nuns are waiting for their father to marry them. Is it true? Are they brides? Hindus have Thrimoorthees. All are male and married to women. They got children also. Number of gods are too high that every Indian will get at least two gods their own. You know that? And there is Allah also. Yet another male I think. And you are saying that you are everything.huh?” I had all the logic.


“Are you a feminist? It’s not me who created your gods. It’s you people who created your own gods. You created them the way you wanted. And you are quarrelling among yourself. I have given you the capacity to think and take decision. You are making all the wrong decisions and you the little jobless idiot condemning me for all your problems? I am single and unique. What the hell I am supposed to do with your gods?”.


“You called me feminist? Are you blind? Look at me. I am male.” I was too angry. And my mobile phone ringed. And I thanked Airtel for their coverage in heaven.


“Oh you came with your mobile? Switch it off”. He sounded strict.


“Sorry. I cant, it’s my girlfriend.” I wasn’t afraid.


“Then I will kick your ass out of here” he stood on his feet and pushed me down.


I fell down and pressed the green button of my phone. “Hello”


“Hello dear, what are you doing there? Why so long…?” She was not happy.


“You know what happened right now. I am right here in holy heaven” and I explained everything happened.


She started to laugh and told me. “Hmmm.. so you made it a habit. Huh?”


“What? It never happened before”. Yes, I was for the first time to heaven.


“You fall asleep every time you start reading something”.

I looked around. It was not at all white. It’s my chair, my book there down. Oh no!

“So I was dreaming? But I saw god and I spoke to him. I dint believe in god, still I saw him. I am really confused” . I was really perplexed.


“Take my word dear. You just dreamed. There is nothing like god or anything like that. You were reading ‘God of Small things’ and you have only noticed the title. That’s where god came from into your dream.” She was sure of her words.

Oh. That’s it!! Still I had some questions left for god. Any way it’s a dream. She could solve it.
I remembered the famous quote. “If you are confused, first listen to your heart then listen to your head, then your wife will tell you what to do.”

Saturday, November 29, 2008

ഉറങ്ങാന്‍ മറന്ന ദിവസങ്ങള്‍


ഴിഞ്ഞ രണ്ടു മൂന്നു ദിവസമായി ഇന്ത്യ ഉറങ്ങിയിട്ടില്ല. കടലു കടന്നു ആയുധങ്ങളുമായി വന്ന ഒരു കൂട്ടം തീവ്രവാദികള്‍ ഒരു രാജ്യത്തെ എന്തിന് ഈ ലോകത്തെ മുഴുവന്‍ മുള്‍മുനയില്‍ നിര്‍ത്തി. അന്നൊരു ദിവസം മുംബൈയില്‍ താമസിക്കുക എന്ന ഒറ്റ തെറ്റിന്റെ പേരില്‍ ജീവന്‍ നഷ്ട്ടപെട്ടവര്‍ നിരവധി. ഭക്ഷണവും ഉറക്കവും നഷ്ട്ടപെടുത്തി സ്വന്തം ജീവന്‍ പോലും മറന്നു നാടിനു വേണ്ടി യുദ്ധം ചെയ്ത സൈനികര്‍ ഒരു വശത്ത്. ഇവരുടെയെല്ലാം കുടുംബങ്ങള്‍. മരിച്ചവരുടെ കുടുംബങ്ങളുടെ കണ്ണീര്‍, അലറി കരയുന്ന ബന്ധുക്കള്‍. ഈ നാട്ടിലെ ശരിയായ നായകര്‍ ഈ യോദ്ധാക്കളല്ലേ? റീ ടെയ്ക്ക് ഇല്ലാതെ പ്രവര്‍ത്തിക്കുന്ന ഇവര്‍ക്കെവിടെ ഫാന്‍സ് ക്ലബ്ബുകളും ആരാധകരും? 8 കിലോ തൂക്കമുള്ള ഇരുമ്പ് ചട്ടയും മാറിലേന്തി തീവ്രവാദഭാന്തമാരുടെ തോക്കിനു മുന്നിലേക്കു എടുത്തു ചാടുന്ന ഇവരെ സുരക്ഷിതരാക്കേണ്ടേ? ഇവര്‍ക്കു അമേരിക്കയിലുള്ളതു പോലുള്ള ഫൈബര്‍ ബുള്ളറ്റ് പ്രൂഫുകള്‍ നല്‍കാന്‍ നമ്മുടെ രാജ്യത്തിനു കഴിയേണ്ടേ? ഇവരുടെ കുടുംബങ്ങള്‍ക്കു മറ്റു എല്ലാ തൊഴിലാളികളെക്കാളും കൂടുതല്‍ വേതനം നലകേണ്ടതുണ്ട്. അല്ലാതെ ഇന്നലെ ശ്രീ നരേന്ദ്ര മോഡി നറ്റത്തിയതു പോലുള്ള തരംതാണ രാഷ്ട്രീയമാണോ വേണ്ടത്? ആ സ്ഥലത്ത് ഒരു വി ഐ പി വന്നാല്‍ അവരെ കൂടെ സംരക്ഷിക്കേണ്ട ചുമതല വരില്ലേ? അതോ കാമറ കണ്ണുള്ളിടത്തെല്ലാം തങ്ങള്‍ ഉണ്ടാകണമെന്നോ? ഓപ്പറേഷന്‍ തീരും മുന്‍പ് ഗവണ്മെന്റിനെ പഴിച്ച് രാഷ്ട്രീയ മുതലെടുപ്പു നടത്താന്‍ ശ്രമിക്കുന്ന പ്രതിപക്ഷം ഒരു രാജ്യത്തിനു ഒട്ടും നല്ലതല്ല. എവിടെ പോയി രാജ് താക്കറെ? ഞങ്ങള്‍ മുംബൈക്കാര്‍ മതി ഇതു നേരിടാന്‍ എന്നു പറഞ്ഞില്ലല്ലോ. തീവ്രവാദികളോടു മറാഠി സംസാരിക്കാനും ആവശ്യപ്പെട്ടില്ല. റെയില്‍ വേയുടെ എക്സാം എഴുതി ഒരു ജീവിതം ഉണ്ടാക്കാന്‍ കൊതിച്ചു വന്ന നൂറോളം പാവങ്ങളെ തല്ലിതകര്‍ക്കുമ്പോള്‍ ഉള്ള കപട രാഷ്ട്രീയത്തിന്റെ ചങ്കുറപ്പു പോരാ ഇരുപത്തഞ്ചോളം മരിക്കാന്‍ തയ്യാറായി AK series ആയുധങ്ങളും കയ്യിലേന്തി വരുന്ന ഭ്രാന്തന്മാരെ നേരിടാന്‍. അതിനു രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ നിന്നായി വന്ന , ഉത്തരദക്ഷിണ പശ്ചിമപൂര്‍വ ഭാരതീയരുടെ സംഘങ്ങളായ NSG യും മിലിറ്ററിയും വേണം ഇതിനായി. ഈ യുദ്ധം ജയിച്ച നമ്മുടെ ധീര ജവാന്മാര്‍ക്കു അഭിനന്ദനങ്ങള്‍ കൊണ്ട് പൊതിയാന്‍ ഞാനില്ല. തീര്‍ത്താല്‍ തീരാത്ത കടപ്പാടാണ് നമുക്കവരോട്. വീരമ്രുത്യു പ്രാപിച്ചവര്‍ വെടിയുണ്ടേറ്റു വാങ്ങിയത് നമ്മള്‍ ജീവിക്കാന്‍ വേണ്ടിയാണ്. നമ്മളെല്ലാം മറക്കും. മറക്കണം. നമ്മള്‍ ഇതിനെയെല്ലാം ഭയപ്പെട്ടിരുന്നാല്‍ അവര്‍ ജയിക്കും. നമ്മള്‍ ഈ സംഭവങ്ങള്‍ മറക്കുന്നതിനോടൊപ്പം തന്നെ ഇനി ഇങ്ങനെ ഒന്നുണ്ടാകാതിരിക്കാനുള്ള നടപടിയെടുക്കണം. മരിച്ച മലയാളി ജവാന്‍ സന്ദീപ് ഉണ്ണിക്രുഷ്ണന്റെ ഓര്‍കുട് പ്രൊഫൈലില്‍ പോയി അദ്ദേഹത്തിനെ സല്യൂട് ചെയ്യുമ്പോള്‍ നമ്മള്‍ക്കു തോന്നും ‘നമുക്കിതു ഒഴിവാക്കിക്കൂടെ?’. നമുക്കിനിയും ട്രെയിനില്‍ യാത്ര ചെയ്യണം. ഹോട്ടലില്‍ താമസിക്കണം. ഹോസ്പിറ്റലില്‍ പോകണം. അതിനുള്ള നടപടികല്‍ കൂട്ടമായി ഇരുന്നു എടുക്കേണ്ടതാവശ്യമാണ്. ഇന്നലെ ഒരു ന്യൂസ് ചാനലില്‍ പറയുന്ന കേട്ടു “ഒരു പക്ഷേ അന്നത്തെ പാര്‍ലമെന്റ് ആക്രമണത്തില്‍ ഭാഗ്യവശാലോ നിര്‍ഭാഗ്യവശാലോ നമ്മുടെ നേതാക്കളാരും കൊല്ലപ്പെട്ടില്ല, ഉണ്ടായിരുന്നേല്‍ ഒരുപക്ഷേ ഇന്നിത് ഉണ്ടാകില്ലായിരുന്നു.” സാധാരണജനങ്ങള്‍ മരിക്കുമ്പോള്‍ രാഷ്ട്രീയമുതലെടുപ്പിനു വേണ്ടി പരസ്പരം പഴിചാരുന്ന നേതാക്കള്‍ രതന്‍ ടാറ്റായെ പോലുള്ളവരെ കണ്ടു പഠിക്കു. ആദ്യം സിംഗൂരില്‍ മറ്റുള്ളവര്‍ കാരണം കനത്ത നഷ്ട്ടം, ഇപ്പോള്‍ പുകയുന്ന ഒരു ഹോട്ടലും ഭാവിയില്‍ ഉണ്ടാകാന്‍ പോകുന്ന നഷ്ട്ടങ്ങളും. എന്നിട്ടും ഗവണ്മെന്റിനേയോ സിസ്റ്റത്തേയും പഴിചാരാന്‍ അദ്ദേഹം വരുന്നില്ല. തീവ്രവാദത്തിനു ശാശ്വതമായ ഒരു പരിഹാരം നമുക്കു പ്രതീക്ഷിക്കാമോ? എന്താണ് തീവ്രവാദികള്‍ ഇതു കൊണ്ടു നേടുന്നത്? അതാണെനിക്കു മനസ്സിലാകാത്തത്. സ്വര്‍ഗ്ഗമോ..ഇത്ര പേരെ കൊന്നിട്ട്??

Tuesday, November 18, 2008

സ്വാശ്രയത്വവും സമ്പാദ്യശീലവും Or Missionaries on a mission to become Millionaires"


Disclaimer: This post is never intended to bring insult to anybody.It's pure imagination and holds no resemblance with anybody. In case it resembles with anyone it is not at all intentional and is purely coincidential. I bear no responsibilty over the contents of this post. Leave your comments only in the comments column


നിങ്ങളാരെങ്കിലും തമിഴ് നാട് എന്നു കേട്ടിട്ടുണ്ടോ?
എന്ത് ചോദ്യമാണല്ലേ? നമ്മുടെ സ്വന്തം അയല്‍ക്കാര്‍! നീണ്ട്
നിവര്‍ന്നു കിടക്കുന്ന പച്ച വിരിച്ച വയലുകള്‍
കാണാനില്ലെങ്കിലും കുറേ സ്ഥലം വെറുതെ നെടുവീര്‍പ്പിട്ടു
കിടക്കുന്നത് കാണാം. വെറുതെ കിടക്കുന്നു എന്നു പറഞ്ഞാല്‍
ചിലപ്പോള്‍ നുണയാകും.പല പ്രാഥമികാ‍വശ്യങ്ങല്‍ക്കായി ഈ
സ്ഥലങ്ങള്‍ വ്യാപകമായ തോതില്‍ ഉപയോഗിക്കപ്പെടുന്നുണ്ട്.
എന്നാല്‍ അഞ്ചാറ് വര്‍ഷം മുന്‍പാണ് നമ്മള്‍ മലയാളി
ബുദ്ധിജീവികള്‍ ഒരു കാര്യം ശ്രദ്ധിച്ചത്. ആ സംസ്ഥാനം
ഇപ്പോള്‍ വളര്‍ച്ചയുടെ പാതയിലാണ്. എന്താണ് കാരണം എന്നെത്ര
ആലോചിച്ചിട്ടും പിടി കിട്ടിയില്ല. ഇതിനുള്ള മൂലധനം എവിടെ
നിന്നു വരുന്നു? അവിടെ ബൂര്‍ഷ്വാസികളുടെ
കുത്തൊഴുക്കുണ്ടോ? രാഷ്ട്രീയ കുബുദ്ധികള്‍ തങ്ങളുടെ
ബുജികള്‍ക്കു കൊട്ടേഷന്‍ കൊടുത്തു. നേതാക്കന്‍മാര്‍ പാര്‍ട്ടി
ഓഫീസിലും അണികള്‍ ചന്ദ്രേട്ടന്റെ ചായ കടയിലും ഇരുന്നു
ആലോചിച്ചു.

ദിവസങ്ങല്‍ കടന്നു പോയി. മാസങ്ങള്‍ കടന്നു പോയി. പാര്‍ട്ടി
പത്രം വായിക്കാന്‍ പോലും ആളില്ലാതായി. ചന്ദ്രേട്ടന്റെ
കടയിലെ പറ്റു ബുക്കിന്റെ പേജുകള്‍ തീരാറായി. ഇനി പുതിയ
പാര്‍ട്ടി ഫണ്ട് പിരിവ് നടത്തിയാലേ കാ‍ര്യമുള്ളൂ. ഇത്ര
നാളായിട്ടും ഒരുത്തരം കണ്ട്പിടിക്കാന്‍ പറ്റിയില്ല.
ഇതിനിടയിലാണ് പാര്‍ട്ടി ജാഥകളില്‍ ദിവസക്കൂലിയിനത്തില്‍
പങ്കെടെക്കുന്ന തൊഴിലാളിയായ പരപ്പനങ്ങാടി പരമു(37 വയസ്സ്)
വിന് ചന്ദ്രേട്ടന്‍ നാലു മണിക്കുള്ള പതിവ് ബത്ത
നിഷേധിച്ചത്. “ വേറെ വല്ലയിടത്തും പോകെടാ കൂവേ”
എന്നാക്രോശിച്ചു ചന്ദ്രേട്ടന്‍. ആക്രോശം ചന്ദ്രനെ
ഹര്‍ത്താലിന്റെ അന്നു കണ്ടോളാം എന്നു ഭീഷണിപ്പെടുത്തി
അണികള്‍. കാര്യം അല്‍പ്പം അപമാനകരമായിരുന്നുവെങ്കിലും ഈ
സംഭവം പരമുവിന്റെ ബുദ്ധി തെളിയിക്കാന്‍ ഇടയാക്കി.. അതേ, പരമു
ആ ഉത്തരം കണ്ടു പിടിച്ചിരിക്കുന്നു! ഈ കണ്ടുപിടിത്തം ഈ
നാട്ടില്‍ പല വിപ്ലവകരമായ മറ്റങ്ങളും ഉണ്ടാക്കുമെന്നു
കണ്ട ബുജികള്‍ ഇതിനെന്തു പേരിടണം എന്നാലോചിച്ചു. നിറമുള്ള
എന്തെലും ആണെല്‍ ഹരിത ധവള വിപ്ലവം പോലെ എന്തെലും
ആക്കാമയിരുന്നു. ഇപ്പോളാണേല്‍ ആകെ ഒരു നിറമേ
തിരിച്ചറിയുന്നുള്ളൂ. എന്തായാലും അവസാനം “തിയറി ഓഫ് പരമു”
എന്നു നാമകരണം ചെയ്യാന്‍ തീരുമാനിച്ചു. സാധനം നമ്മള്‍
ഭരണത്തിലെത്തുമ്പോള്‍ പുറത്തെടുക്കാം. ഇതോടെ പരമുവിന്റെ
കാലം തെളിഞ്ഞു. പാര്‍ട്ടിയുടെ മദ്യ(???????) മേഖലാ സെക്രട്ടറി
ആയി പരമുവിനെ അവരോധിക്കാന്‍ പി ബി(Post Box) തീരുമാനിച്ചു.
ശ്ശൊ!! ഇത്ര നേരമായിട്ടും തിയറി പറഞ്ഞില്ലല്ലൊ അല്ലേ?

രണ്ട് version ഉണ്ട്.

ബുജി version:
ഒരുവന്‍ മറ്റൊരുവന്റെ കണ്ണിലൂടെ വല്ലവന്റെയും ഭാര്യയെ
സ്നേഹിച്ചാല്‍ സൂര്യന്‍ ചക്രവാളത്തില്‍ താഴുമ്പോള്‍ കടലിലെ
പരല്‍ മീനുകള്‍ കൊത്തിതിന്നും


സാമാന്യ നിയമം:
കേരളത്തില്‍ സീറ്റ് കിട്ടാതെ തമിഴ് നാട്ടില്‍ പോയി
പ്രൊഫെഷണല്‍ കോര്‍സുകളില്‍ കുട്ടികള്‍ ചേരുകയും മലയാളി
ഗള്‍‍ഫില്‍ നിന്നും അയക്കുന്ന പണം അങ്ങൊട്ട് ഒഴുകുകയും
ചെയ്യുന്നു. ഇത് പതുക്കെ മൂലധനം ആയി പരിണമിക്കുന്നു


ഇതാണ് സത്യം! ആരെന്ത് ചെയ്താലും ക്രെഡിറ്റ് അവകാശപെടുന്ന
മലയാളികളുടെ സ്ഥിരം പരിപാടിയാണെന്നു
തെറ്റിധരിക്കപ്പെട്ടേക്കാം. എന്തായാലും കാര്യം വളരെ
രഹസ്യമായി തന്നെ സൂക്ഷിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചു.
അഞ്ച് വര്‍ഷം കഴിഞ്ഞാല്‍ പുറത്തെടുക്കാം.
പക്ഷേ കാര്യങ്ങള്‍ വിചാരിച്ച പോലെ നടന്നില്ല. മദ്യമേഖലാ
സെക്രട്ടറി ആയാലും പരമു മറ്റു തൊഴിലാളി നേതക്കന്മാരെ പോലെ
സ്വന്തം തൊഴില്‍ ഉപേക്ഷിച്ചില്ല. ഭരണ കക്ഷി നടത്തിയ ഒരു
കാറില്‍ കാലനടയാത്രയില്‍ ചങ്ങാതി ‘അങ്ങനെ തന്നെ സിന്ദാബാദ് ’
വിളിച്ചു. പരമുവിനെ നമ്മുടെ മുഖ്യനായിരുന്ന കുരിശു
മുറ്റത്ത് അന്തപ്പന്‍ നോട്ടമിട്ടു. അന്നു രാത്രി പരമുവിനെ
ക്ലിഫ് ഹൌസില്‍ വിളിച്ചു വരുത്തി വിരുന്നു നല്‍കി.
ഇടയ്ക്കിടക്കു ഗുരുവിനെതിരെ മുദ്രാവാക്യം
വിളിക്കാന്‍ നിവേദനവും 500 ന്റെ നോട്ടും സമര്‍പ്പിച്ചു.
മുഖ്യന്റെ പൈശാചികമായ സ്നേഹത്തിലും ഹണി ബീയുടെ തേന്‍
രസത്തിലും മതി മറന്ന പരമു തന്റെ തിയറി മുഖ്യന്റെ
കാതിലേക്കു ചോര്‍ത്തി കൊടുത്തു. കാലിയായ ഖജനാവും
ഗുരുവിന്റെ പാരയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ സമരവും
ഒക്കെയായി മുണ്ട് മുറുക്കി ഉടുത്തു നടന്നിരുന്ന മുഖ്യനു
പട്ടിക്കു വഴിയില്‍ കിടന്നു എല്ലിന്‍ കഷ്ണം കിട്ടിയതിന്റെ
സന്തോഷം ആയിരുന്നു. പിറ്റെ ദിവസത്തെ പത്രത്തില്‍ വിളംബരം
വന്നു.

“ കേരളത്തില്‍ സ്വാശ്രയ കോളേജുകള്‍ അനുവദിക്കുന്നു. ഒന്നിനു
പകരം രണ്ട്! ആര്‍ക്കും വരാം എപ്പോളും വരാം.. പണിക്കൂലിയില്ല!
പണിക്കുറവില്ല!! മടിച്ചു നിക്കാതെ കടന്നു വരൂ!”

ആരു ചോദിച്ചാലും കൊടുക്കും എന്നു പറഞ്ഞത് സ്വന്തം കൂട്ടര്‍
ഇതു കൊണ്ട് സമ്പാദിക്കേണ്ട എന്ന അസൂയ കൊണ്ടാണ്( അല്ലേല്‍
കേന്ദ്ര സര്‍ക്കാര്‍ പെട്രോള്‍ പമ്പും മറ്റേ സര്‍ക്കാര്‍ +2 ഉം
കൊടുത്ത പോലാകും). അത്കൊണ്ട് വന്നവര്‍ക്കെല്ലാം കൊടുത്തു
NOC.മുന്‍പ് No Objection Certificate ഇപ്പോള്‍No Ordinance Certificate.

NOC വാങ്ങികൂട്ടിയവരില്‍ കുറേ ബിസിനസ്സ്കാരുണ്ടായിരുന്നു.
ഇവരില്‍ പലരും കുടുംബം വിറ്റാണ്
സാമൂഹ്യക്ഷേമത്തിനറങ്ങിയതത്രേ! പിന്നെ നമ്മുടെ
സാമുദായിക സംഘടനകളും. ഇതില്‍ കൂടുതലും സ്വന്തമാക്കിയത്
പള്ളിയും പരിവാരങ്ങളുമായി പരദൂഷണം പറഞ്ഞു നടന്നിരുന്ന
“”ചില സാത്വികപുരോഹിതര്‍“” ആയിരുന്നു .സ്കൂളും കോളേജുകളും
നടത്തി കേരളത്തിന്റെ പുരോഗതിക്കു ചുക്കാന്‍ പിടിച്ച ഇവര്‍
പുതിയ മേച്ചില്‍ പുറങ്ങള്‍ കിട്ടാതെ തൊഴില്‍രഹിതര്‍
ആയിരുന്നു. മാത്രമല്ല എല്ലാ സ്കൂളുകളിലും അധ്യാപക നിയമനം
ഏകദേശം പൂര്‍ത്തിയായ കാരണം വരുമാനവും കുറവാണ്. +2 അത്രയധികം
സംഭാവന നല്‍കുന്നുമില്ല!

അങ്ങനെ രൂപതയുടെ കാശും എടുത്തു ഗുണ്ടകളെ വിട്ടു
സ്ഥലവും കൈക്കലാക്കി കൊളേജ് തുടങ്ങി. സാമാന്യം ചെലവു
കുറഞ്ഞ Computer Science, Electronics തുടങ്ങിയവയുമായി ആരംഭം
കുറിച്ചു.ഇപ്പോള്‍ Mechanical enngineering, Production engg തുടങ്ങിയ
മുതല്‍ മുടക്കുള്ള മേഖലയിലേക്ക്കും തിരിഞ്ഞു.

പ്രതീക്ഷിച്ച പോലെ തമിഴ് നാട്ടിലേക്കു ഒഴുകേണ്ടിയിരുന്ന
പണം ഇവിടെ കെട്ടി കിക്കാന്‍ തുടങ്ങി. പക്ഷേ ഒരു പ്രശ്നം!
സ്കൂളിലെ പോലെ ഇവിടെ സര്‍ക്കാര്‍ ശമ്പളം കൊടുക്കില്ല.
അത് കൊണ്ട് അധ്യാപക നിയമനം വഴിയുള്ള വരവില്ല. മാത്രമല്ല
ഗവര്‍മെന്റ് കോളേജില്‍ നിന്നും വിരമിച്ച അധ്യാപകരെ കൊണ്ട്
വരാന്‍ വന്‍ തുക അങ്ങോട്ട് കൊടുക്കുകയും വേണം. പിന്നെ മാസാ
മാസം ശമ്പളവും.ഹോ!!എന്തൊരു കഷ്ട്ടം! ചെലവോട് ചെലവ്! ഞങ്ങള്‍
നടത്തുന്ന ദാനധര്‍മ്മത്തില്‍ പങ്കാളികളായി ശമ്പളം ഇല്ലാതെ
ജോലി ചെയ്യാമോ എന്നു ചോദിച്ചാല്‍ അപ്പോള്‍ വണ്ടി റിവേര്‍സ്
ഗിയറില്‍ ഇടും പഹയന്മാര്‍!

അവസാനം ആലോചിച്ചപ്പോള്‍ ആകെയുള്ള മാര്‍ഗം പിള്ളേര്‍സിന്റെ
കയ്യില്‍ നിന്നും പിരിക്കുക തന്നെ. അല്ലേലും ഈ
സ്വാശ്രയത്വം എന്നു പറഞ്ഞാല്‍ എന്താണ്? എല്ലാവരും അവനവനെ
തന്നെ ആശ്രയിക്കുക എന്നല്ലേ? കര്‍ത്താവായ പൊന്നു
തമ്പുരാന്‍ പൊറുക്കും.( ഇനി നേര്‍ച്ച കാശു കൊണ്ടാണു കോളേജ്
ഉണ്ടാക്കിയെന്നും പറഞ്ഞ് അവകാശം ചോദിക്കുമോ ആവൊ?)അങ്ങനെ
40000 ഉണ്ടായിരുന്ന ഫീസ് ലൈബ്രറി ഫീസ് പ്ലെയ്സ്മെന്റ് സെല്‍
പ്രവര്‍ത്തനം മുതലായ പേരില്‍ 55000 ആക്കി. 40000 ഇല്‍ ലൈബ്രറി
ഫീസ് ഉള്‍പെടും എന്നറിഞ്ഞിട്ടും കൊടുക്കേണ്ടി വന്നു ഭാവി
താരങ്ങള്‍ക്ക്.പിന്നെ ഏജെന്റ്മാരെ വച്ച് ഏപ്രില്‍
മാസത്തില്‍ എണ്ട്രന്‍സ് പരീക്ഷ നടക്കുന്നതിനും മുന്‍പ്
പണപ്പിരിവു നടത്തി പ്രവേശനകര്‍മം നിര്‍വഹിച്ചു.
ലക്ഷങ്ങളുടെ കണക്കുകള്‍ ഡിസ്കൌണ്ട് ഇനത്തില്‍ വിറ്റഴിച്ചു.

സ്വന്തമായി വാറ്റ് ക്രുഷിയുള്ള അവറാച്ചന്‍ മുതലാളിയുടെ
മകന്‍ എട്ടാം ക്ലാ‍സ്സില്‍ എട്ടുവട്ടം നാളത്തെ ഡോക്ടര്‍
ആകുമെന്നു ഉറപ്പായി. മുതലാളിയുടെ ഡ്രൈവെര്‍ ശശിയേട്ടന്റെ
മകന്‍ ഒന്നാം ക്ലാസ്കാരനും കൂടെ ലോണ്‍ കൊടുക്കുമെന്ന കേട്ട്
ഇന്ത്യന്‍ ഓട്ടോറിക്ഷാ ബാങ്കിന്റെ സ്ഥലം ശാഖയില്‍
ചെന്നു.അവിടെ കണ്ടത് ആധാരവും ഇന്‍ഷുറന്‍സും ചോദിക്കുന്ന
മാനേജരെ ആണ്. പോരാത്തതിനു ശശിയേട്ടന്‍ കക്ഷി ചേരുകയും വേണം!

അന്തപ്പന്റെ കാലത്ത പോലിസ് ജീപ്പ് കത്തിച്ച
കുട്ടിസഖാക്കളുടെ അമ്മാവന്മാര്‍ കേരളം മുഴുവന്‍ ചുവപ്പ്
ചാര്‍ത്തി അധികാരത്തിലെത്തി. ശശിയേട്ടന്‍ പലതും
പ്രതീക്ഷിച്ചു. എന്നാല്‍ ഒരു കാരണവശാലും നടപ്പിലാകുകയില്ല
എന്നുറപ്പുള്ള ഒരു ഓര്‍ഡിനന്‍സുമായി സഖാക്കള്‍ മുന്നോട്ടു
വന്നു. പ്രതീക്ഷിച്ച പോലെ സംഗതി പാളി. കുട്ടിസഖാക്കള്‍
വിയറ്റ്നാം ഫണ്ടും ക്യൂബന്‍ ഫണ്ടും വയറ്റിലും
കുംഭയിലുമാക്കുന്ന തിരക്കിലായത് കൊണ്ട് അവരും
അറിഞ്ഞില്ല.(മറ്റുള്ളവര്‍ ഇവിടെ ഒന്നും ഇല്ലാത്ത അവസ്ഥ ആണ്.
പലരും പറയുന്നു വംശനാശം സംഭവിച്ചു എന്ന്). അറിഞ്ഞപ്പോള്‍
ന്യായാധിപന്മാരെ പഴിച്ചു.

അങ്ങനെ ഏതൊരു നായിന്റെ മോനും ഒരു ദിവസം ഉണ്ടെന്നും
വിശ്വസിച്ചു കഴിഞ്ഞിരുന്ന പാതിരിമാരുടെ കാലം വന്നു. ഇടയ
ലേഖനവും കലാപരിപാടികളുമായി കസറി. ഞായറാഴ്ച എല്ലാവരും
പള്ളിയില്‍ നിര്‍ബന്ധമായും വരുമെന്നതിനാല്‍ ഇതൊക്കെ
വായിച്ചു കേള്‍പ്പിക്കാന്‍ ആളെ കിട്ടാന്‍
ബുദ്ധിമുട്ടുണ്ടായിരുന്നില്ല. മിക്കവരും നിന്നു
ഉറങ്ങാന്‍ കഴിവുള്ളവരായതിനാല്‍ വലിയ കയ്യടിയും കൂവലും
ഉണ്ടായില്ല. അങ്ങനെ കോളെജുകള്‍ അറവുശാലകള്‍ ആയി മാറി. എല്ലാ
ക്ലാസ്സിലും ക്യാമെറ വച്ച് സംസാരിക്കുന്നവനേയും
കോട്ടുവാ ഇടുന്നവനെയും പിടിച്ച് പിഴയിടീപ്പിച്ചു.
കയ്യില്‍ ചെളിയിലുണ്ടേല്‍ പിഴ, ബെല്‍റ്റ് പുറത്തു കണ്ടാല്‍
പിഴ, പെണ്‍കുട്ടികളുടെ മൊബൈല്‍ 6 മണിക്കു ശേഷം ശബ്ദിച്ചാല്‍
പിഴ..പിഴയൊടു പിഴ..ഇതോടു കൂടി രൂപത നടത്തിയിരുന്ന
കോളെജുകളുടെ കാലം അവസാനിച്ചു. ഇപ്പോള്‍ ഉള്ളതെല്ലാം
കോള്ളെജുകള്‍ നടത്തുന്ന രൂപതകള്‍ ആണ്!


ഇനിയും സ്വശ്രയ നിയമം എന്നും പറഞ്ഞ് ജൂലൈ ആഗസ്റ്റ്
മാസങ്ങളില്‍ കോടതി കയറി ഇറങ്ങാതെ 50:50 അനുപാതത്തില്‍
ന്യായമായ 38,500 എന്ന എന്ന ഫീസില്‍ പഠനവും മാനേജ്മെന്റ്
സീറ്റില്‍ 1-2 ലക്ഷം കാപ്പിറ്റേഷന്‍ ഫീസ്( നിയമപരമാക്കിയത്)
അനുവദിക്കുക.. എല്ലാവര്‍ക്കും ലോണ്‍ കിട്ടാനുള്ള മാര്‍ഗങ്ങള്‍
സുഗമമാക്കുക. അതാണ് ഗവര്‍മെന്റ് ചെയ്യേണ്ടത്.!


വാല്‍ക്കഷ്ണം: ഒരു പാതിരി കുര്‍ബാന പ്രസംഗത്തില്‍ പറഞ്ഞത്.

“ കുട്ടികളൊന്നും ശ്രീശാന്തിന്റെ കളി കാണരുത്. കാരണം
അവന്റെ പെരുമാറ്റം ശരിയല്ല. മുതിര്‍ന്നവരാരും
മമ്മൂട്ടിയുടെ” ഒരേ കടല്‍” കാണരുത്.കാരണം അത് വിവാഹേതര
ബന്ധങ്ങളെ അനുകൂലിക്കുന്നു”

കടമെടുത്ത ഒരു പാതിരി ഫലിതം:
ഒരിക്കല്‍ ഒരു പാതിരി ( മലയാളി) ബാഗ്ലൂരിലൂടെ സ്കൂട്ടര്‍
ഓടിക്കുവായിരുന്നു. അപ്പോള്‍ മുന്നിലൂടെ
പോവുകയായിരുന്ന ഒരു ഗര്‍ഭിണിയായ യുവതിയെ( വീണ്ടും മലയാളി‌)
ഇടിച്ചു വീഴ്ത്തി. യുവതിയുടെ വയറില്‍ ഒരു ചെറിയ മുറിവ്.
സംഗതി വക്കേറ്റമായി പൊലിസ് സ്റ്റേഷനില്‍ എത്തി. യുവതി
തന്റെ വയറിലേക്കു ചൂണ്ടി കൊണ്ട് "Sir he is resposible for this"പാതിരി:
"sorry sir accidently happened"

Thursday, October 2, 2008

"The Nutty Professor"



“സ്ത്രീകളെ കുറിച്ച് പുരുഷന്മാര്‍ക്കറിയാത്ത ഒരു നിഗൂഢരഹസ്സ്യം ഉണ്ട്. ആ രഹസ്സ്യം മനസ്സിലാക്കിയാല്‍ പുരുഷനു പിന്നെ സ്ത്രീസുഖം ഉണ്ടാകില്ല.” ഈ കണ്ടെത്തല്‍ എന്റേതല്ല. എന്നെ നാലാം സെമെസ്റ്റെറില്‍ Environmental studies പഠിപ്പിച്ച പ്രവീണ്‍ സാറിന്റേതാണ്. സാറെനിക്കു നാലുമാസം മാത്രമേ ക്ലാസ്സ് എടുത്തിട്ടുള്ളൂ. പക്ഷേ, ഈ ബ്ലോഗ് മുഴുവന്‍ എഴുതി നിറക്കാനുള്ള കഥകള്‍ ഉണ്ട്.ചില വ്യക്തികള്‍ അങ്ങിനെയാണ്. സംഭവങ്ങള്‍ പ്രസ്ഥാ‍നങ്ങള്‍ എന്നൊക്കെ കളിയാക്കി വിളിക്കാറുണ്ട് നമ്മളവരെ. പ്രവീണ്‍ സാര്‍ ഇതില്‍ രണ്ടിലും പെടില്ല. സാറൊരു പ്രതിഭാസമാണ്. സുനാമി പോലെയൊരു പ്രതിഭാസം .വല്ലപ്പോഴും മാത്രം നമുക്കിടയിലേക്കു കടന്നു വരുന്ന ഒന്ന്. വന്നു കഴിഞ്ഞാല്‍ എല്ലാം തകര്‍ത്തു തരിപ്പണമാക്കിയേ പോകൂ.

ഞാനാദ്യമായി സാറിനെ കാണുന്നത് ഞങ്ങളുടെ ഡിപ്പാര്‍ട്മെന്റ് സംഘടിപ്പിച്ച Thrissur Motorshow യുടെ സമയത്താണ്. സാര്‍ കണ്ടുപിടിച്ച pedal cycle പ്രദര്‍ശനത്തിനു വച്ചിരുന്നു. സാറും സാറിന്റെ സൈക്കിളും എല്ലാ പത്രങ്ങളിലും ഇടം നേടി. ഈ പത്രക്കാരെ സമ്മതിക്കണം! ഈ സമയം ഞാന്‍ third sem(third semester) ഇല്‍ പഠിക്കുന്നു. ഒരുമാസം കഴിഞ്ഞു. ഞാന്‍ നാലാം സെമസ്റ്ററിലെത്തി. പ്രത്യേകിച്ച് മാറ്റമൊന്നുമില്ല. അതേ ക്ലാസ്സ് റൂം. അതേ ബെഞ്ചുകള്‍. ക്ലാസ്സിനു മുന്നിലൂടെ കടന്നു പോകുന്ന സുന്ദരിമാരുടെ മുഖങ്ങള്‍ക്കും മാറ്റമില്ല. കഴിഞ്ഞ സെമെസ്റ്ററിലെ ‘പണിതീരാത്തെ അസ്സൈന്മെന്റുകളുടെ’ പണിപ്പുരയിലാണ് എല്ലാരും. ഈ സമയത്ത് ഒരു വലിയ ബാഗും തൂക്കി പ്രവീണ്‍ സാര്‍ ഞങ്ങളുടെ ക്ലാസ്സിലേക്കു വന്നു. അങ്ങേരുടെ ഭാഗ്യത്തിനു ആ‍ാദ്യം കണ്ണില്‍ പെട്ടത് എന്നെയായിരുന്നു. എന്റെയടുത്തു വന്ന് സാര്‍ ചോദിച്ചു.
"Is it fourth semester mechanical A batch??"

"No sir, it's third sem........"

"Ok......"
സാര്‍ പുറത്തേക്ക് നടന്നകന്നു. ഞാനെന്റെ ബെഞ്ചില്‍ പോയിരുന്നു. എന്റെ ഉള്ളില്‍ 100 വാട്ടിന്റെ ഒരു ബള്‍ബ് കത്തി. ഞാനത് കണ്ടില്ലെന്നു നടിച്ചു.
കുറച്ച് കഴിഞ്ഞപ്പോള്‍ വിചാരിച്ച പോലെ തന്നെ കോളേജ് മുഴുവനും അലഞ്ഞശേഷം സാര്‍ ഞങ്ങളുടെ ക്ലാസ്സിലെത്തി.വിയര്‍പ്പു തുടച്ച്കൊണ്ട് സംസാരിച്ചു തുടങ്ങി. ഞാനല്‍പ്പം പുറകിലേക്കു മാറിയിരുന്നു. തന്നെ വഴിതെറ്റിച്ചു വിട്ട ആ സാമൂഹ്യദ്രോഹിയെ സാറിന്റെ കണ്ണുകള്‍ പ്രത്യേകം തിരയുന്നില്ലായിരുന്നു.എനിക്കു സമാധാനമായി.
സാര്‍ ക്ലാസ് തുടങ്ങി. ആദ്യ വെടി പൊട്ടി.

"The reason behind terrorism is nothing but sex"

ഞങ്ങള്‍ നേരിടാന്‍ പോകുന്ന ഒരു വലിയ ദുരന്തത്തിനു നാന്ദി കുറിച്ചുകൊണ്ടുള്ള അങ്കപ്പുറപ്പാടു മാത്രമായിരുന്നു അത്. അമേരിക്കയില്‍ ജോലിയുണ്ടായിരുന്ന ഈ മനുഷ്യന്‍ എന്തിനാണിവിടെ വന്നതെന്ന ന്യായമായ ചോദ്യം ഞങ്ങളുടെ ഉള്ളിലുയര്‍ന്നു. ഉത്തരം ലഭിക്കാന്‍ അധിക സമയമൊന്നും വേണ്ടി വന്നില്ല. “സാര്‍ ജോലി ചെയ്തിരുന്ന കമ്പനിയില്‍ മാനേജുമെന്റിനു മുന്നില്‍ സാര്‍ ഉത്പാദനം കൂട്ടാനുള്ള ഒരു ‘idea' അവതരിപ്പിച്ചു. പിറ്റേ ദിവസം സാറിനെ പിരിച്ചു വിട്ടു. ഇത്രയ്ക്കു കഴിവുള്ള ഒരുത്തന്‍ കമ്പനിയിലുണ്ടായാല്‍ തങ്ങളുടെ നിലനില്‍പ്പിനു ഭീഷണിയാകുമെന്നു മനസ്സിലാക്കിയ മാനേജരുമാരുടെ ബുദ്ധിപരമായ നീക്കം”.
ഈ കഥ കേട്ടിട്ടു ഞങ്ങളാരും അടക്കം ചിരിച്ചില്ല. സാര്‍ പറഞ്ഞത് എല്ലാം സത്യമാണെന്നു വിശ്വസിച്ചു. കാരണം ഞങ്ങളാരും അമേരിക്കയില്‍ പോയിട്ടില്ലല്ലോ!! പക്ഷേ അടുത്ത കഥ കേട്ടപ്പോള്‍ ഞങ്ങള്‍ക്കു ചിരിക്കാതിരിക്കാനായില്ല. 30 വയസ്സു കഴിഞ്ഞിട്ടും സാര്‍ കല്യാണം കഴിക്കാത്തതിന്റെ കാരണം സാര്‍ പറഞ്ഞതിങ്ങനെയാണ്.
“ നമ്മുടെ മുന്നില്‍ നല്ല ഒരു കപ്പ് ചായ കൊണ്ടു വച്ചിരിക്കുന്നു. നല്ല ചൂടുള്ള ചായ. അതിന്റെ ഫ്ലേവേര്‍സിന്റെ ഗന്ധം മൂക്കിലേക്കു അടിച്ചു കയറുന്നു. ഇപ്പോള്‍ തന്നെ നമുക്കത് എടുത്തു കുടിക്കണം. കുടിക്കാനായി കൈ നീട്ടുമ്പോള്‍ നമ്മുടെ കൂടെയുള്ളവരും വീട്ടുകാ‍രും പറയും
‘വരട്ടെ..കുടിക്കാന്‍ വരട്ടെ..സമയമായിട്ടില്ല’
നമ്മള്‍ കൈ പുറകോട്ടു വലിക്കും.പക്ഷേ വീണ്ടും കൊതി തോന്നുമ്പോള്‍ കൈ കപ്പിനു നേരെ കൊണ്ട് പോകും. വീണ്ടും ആ ശബ്ദം.
‘ഇല്ല..സമയമായിട്ടില്ല’.
ഇങ്ങനെ പലപ്രാവശ്യം ആവര്‍ത്തിച്ചു. സമയം കുറച്ച് കഴിഞ്ഞു. ചായ തണുത്തു. ഗന്ധമൊന്നും വരുന്നില്ല. നമുക്ക് ആ ചായയോടുള്ള ആഗ്രഹം കെട്ടടങ്ങി. അതാ, വീണ്ടും വരുന്നു ആ പഴയ ശബ്ദം
‘ കുടിക്കു മോനേ..ചായ കുടിക്കു’.

സാര്‍ ഒരു പമ്പ്(water pump) കണ്ടുപിടിച്ചു. നമ്മള്‍ കാലുകൊണ്ട് ചവിട്ടി പ്രവര്‍ത്തിപ്പിക്കണം. പെഡലില്‍ ചവിട്ടി പ്രവര്‍ത്തിപ്പിക്കുന്നത് കൊണ്ട് വൈദ്യുതിയുടെ ആവശ്യമില്ല. എത്ര ആഴമുള്ള കിണറ്റില്‍ നിന്നും വെള്ളം പമ്പുചെയ്യാം. സാറിന്റെ അവകാശവാദങ്ങള്‍ ഒരുപാടുണ്ട്. കോളേജില്‍ ഇതു പ്രദര്‍ശിപ്പിക്കുന്ന സമയത്ത് കുറച്ച് പെണ്‍പിള്ളേരെ കാഴ്ചക്കാരായി കൊണ്ടു വരാന്‍ സാര്‍ എന്നോടാവശ്യപെട്ടു. ഞാന്‍ വിചാ‍രിച്ചാല്‍ ഏതു പെണ്ണാണിവിടെ ഈ സാഹസത്തിനു മുതിരുക? ഒരു വഴിയുമില്ലാതെ ഞാന്‍ കുറച്ച് ടീച്ചര്‍മാരെ ഒപ്പിച്ചു കൊണ്ടു വന്നു. അവരൊക്കെ എന്നെ ഇപ്പോള്‍ എത്രമാത്രം ശപിച്ചിട്ടുണ്ടാകുമോ ആവോ! സാറിനു പമ്പും കൊണ്ട് വീട്ടിലേക്കു മടങ്ങാന്‍ സമയമായി. ആ ദിവ്യ സ്രുഷ്ട്ടി ഞങ്ങള്‍ കാറിലേക്കെടുത്തു വച്ചു. “ശക്തന്‍ ബസ് സ്റ്റാന്റിലേക്ക് ഉള്ളവര്‍ ആരേലും ഉണ്ടേല്‍ എന്റെ കൂടെ വാ.. പമ്പ് ഇറക്കി വക്കാന്‍ സഹായം വേണം”.. ഒരു ഫ്രീ ലിഫ്റ്റ്..പിന്നെ സാറിനെ ഒന്നു പൊക്കിയടിച്ചാല്‍ മാര്‍ക്കും കിട്ടും. ഞാന്‍ തയ്യാറായി. സാര്‍ കാറിലിരുന്നു. എന്നോട് ഇത്ര വലിയ കണ്ടുപിടുത്തം നടത്തിയ ഒരാളെ അധ്യാപകരോ വിദ്യാര്‍ത്ഥികളോ ഒരു സ്വീകരണം നല്‍കി അഭിനന്ദിക്കാത്തതിനെ പറ്റി പരിഭവം പറഞ്ഞു. അധ്യാപരുടെയും വിദ്യാര്‍ത്ഥികളുടേയും ഈ കൊടും ക്രൂരതെക്കെതിരെ ഞാനും ശബ്ദമുയര്‍ത്തി. എനിക്കു കുമിഞ്ഞു കൂടുന്ന മാര്‍ക്ക് സ്വപ്നവും കണ്ടു. ഇതിനിടയിലാണ് എനിക്കൊരു സംശയം തോന്നിയത്. [ സംശയത്തിനു മുന്നു ഒരു കാര്യം പറയട്ടെ.. ഒരു പമ്പിലേക്കു നമ്മള്‍ രണ്ടു പൈപ്പുകള്‍ ഘടിപ്പിക്കും. ഒന്നു കിണറ്റില്‍ നിന്നും വെള്ളം വലിക്കാനുള്ളത് (suction pipe) അതിന്റെ അറ്റത്താണു foot valve ഉള്ളത്. മറ്റേ പൈപ്പാണു നമുക്ക് വെള്ളം കൊണ്ടു തരുന്നത് (delivery pipe)]. ഒട്ടും ആലോചിക്കാതെ ഞാന്‍ ചോദിച്ചു. “സാര്‍, സാധാരണ ഗതിയില്‍ suction pipe ഇന്റെ length അഞ്ചോ ആറോ മീറ്റര്‍ വരെയല്ലേ കാണുള്ളൂ. സാറിന്റെ പമ്പാണേല്‍ കാലു കൊണ്ടു ചവിട്ടി പ്രവര്‍ത്തിപ്പിക്കുന്നതാണ്. സക്ഷന്‍പൈപ്പിനു കൂടിയാല്‍ ഒന്നോ രണ്ടോ മീറ്റര്‍ നീളം വരെയാകാം. അങ്ങിനെയെങ്കില്‍ നമ്മള്‍ ഈ പമ്പ് പ്രവര്‍ത്തിപ്പിക്കാന്‍ കിണറ്റില്‍ ഇറങ്ങിയിരുന്നു ചവിട്ടേണ്ടി വരില്ലേ??”. സാര്‍ എന്നോടു എന്റെ പേരു ചോദിച്ചു. എന്നിട്ട് ഒന്നു മൂളി. എന്റെ മാര്‍ക്കു കൊട്ടാരം നിലം പൊത്തി. സാറിന്റെ വീടെത്തി. ശക്തന്‍ സ്റ്റാന്റില്‍ നിന്നും ഒന്നര കിലോമീറ്റര്‍ ഉള്ളിലോട്ടാണ്. പമ്പു ഇറക്കി വച്ചു. എനിക്കു ഒരു കുപ്പി വെള്ളം തന്നു. എന്നെ ഗെയറ്റിന്റെ അടുത്തേക്കു കൊണ്ട് പോയി എന്നിട്ട് പറഞ്ഞു “ദാ..ആ വഴിയെ നടന്നാല്‍ മതി സ്റ്റാന്റിലെത്തും”. ആ ഒന്നര കിലോമീറ്റര്‍ നടക്കുമ്പോള്‍ ഞാന്‍ ഓര്‍ത്തു അന്നു സാറിനെ വഴി തെറ്റിച്ച് കോളേജു മുഴുവന്‍ നടത്തിയ കഥ.

Thursday, August 14, 2008

Er.= Engineer??


Well….Who am I?? My certificates prove that my name is Aneesh and my friends prefer
Gopikuttan. I don’t know what my rivals call me. And for the last 22 yrs I am here in this world,
eating and sleeping all the day. In between I found time to literally complete my education. I am not sure how things went. Were they planned? Some of them were really my decisions and some were not. First 12 yrs of my education were simple, fair and calculated. Then, what all I did for the last four years??

I dreamt of waking up early in the morning and successfully failed to make it happen. I had to travel more than 30 km to cross the gate of my college. The buses never waited for me and I never asked them to. I was not interested in chitchat with the bus conductors, yet they found time to question me. 9 O’ clock was too early for me to find my seat in the classroom and I always opted the steps of gallery to serve with my attendance. Punctuality was the word left without any meaning in the dictionary of my campus life.

I always have had my time to spend with my friends under the shades of The Mech tree. I kept my eyes on pretty girls however busy I was. Though I accepted great amount of disappointment, I was not upset. I was confident and continued to ogle. ‘One day son, but not today’. I know where my horizon lies. Anyway I could save some money and I never felt deprived of a Bajaj pulsar. That’s the biggest advantage of not having a girlfriend. The crowded and punctual college bus was obviously not my choice. The Pallimoola bus stop and Vimala Women’s College were my destinations. I may have favoured churidar over jeans or natural over artificial.

I wondered how well my watch liked the boring lectures and preferred to run so slowly. And the
same watch moved so fast on the days of exams. How irresponsible it was!! It was hard for me to
distinguish between physics and chemistry labs. I worked hard in the workshops, but not knowing what I am going to make. I discovered electrical machine lab as the “Hell of Mech”. I broke the fuse, still they got me passed thanks to the non insured motors. Assignments were the only way to get familiarized with the functioning of Photostat machine and they made me deal with late night hours. And exams were thorn in the flesh or sometimes cherry on the cake. I witnessed 110 mechanical engineers finding out 237 solutions for the single problem and waiting for moderation. Passing the exam was only ‘one night task’ for me. I used to fill the university role number by myself and waited for Aneeth [sits next to me and the stupid topper] to turn his answer sheets to me. I passed AMS and DOM without wasting a single additional page.
But the Mechlife was unique. It was Royal in every sense. The mass bunks, celebrations, cricket
and football matches and fight against the fascists ….so on… don’t forget the late submissions and
struggle to get internal marks touching 35. The golden 35!!!!.. yes.. and now what????

Here is a 22yr old boy waiting to bear that prestigious tag “The Engineer” without learning
engineering. I know many preceded me and many are succeeding me, and many are sailing along
with me. And of course I learned one thing from the past four years “ It is not necessary for an
Engineer to be an Engineer”.

Wednesday, July 30, 2008

“കര്‍ക്കിടക കളികള്‍“

ഹാവൂ അങ്ങനെ വീണ്ടും മഴയെത്തി. ഞാ‍ന്‍ വിചാരിച്ചു ആണവപ്രശ്നത്തില്‍ പ്രതിക്ഷേധിച്ച് നാടുവിട്ടു കാണുമെന്ന്. ചിലപ്പോള്‍ ബോംബ് പൊട്ടുമെന്നു കരുതി വന്നതാകും. എന്തായാലും വന്നത് നന്നായി. എവിടെ പെയ്തില്ലേലും ഇടുക്കിയില്‍ പെയ്യണേ എന്നായിരുന്നു എന്റെ ആഗ്രഹം. ഇപ്പോള്‍ കേരളം മൊത്തമായി നല്ല മഴകിട്ടുന്നുണ്ട്. ഇതിനിടയിലാണ് ഇത് കര്‍ക്കിടകമാണെന്നും പഞ്ഞമാസമാനെന്നും എന്റെ വകയിലൊരു അമ്മാമ്മ പറഞ്ഞത്. എനിക്കു ആദ്യം കാര്യമായി സംഭവം മനസ്സിലായില്ല. കോളേജില്‍ പോകുന്നത് അവസാനിപ്പിച്ചതില്‍ പിന്നെ വീട്ടില്‍ നിന്നുള്ള പോക്കറ്റ് മണി നിലച്ചു അതിനു ശേഷം എന്റെ കാര്യം ഈ പറഞ്ഞതു പോലെ തന്നെയാണ്. ഫോണ്‍ റീച്ചാര്‍ജ് ചെയ്യാന്‍ പോലും കാശില്ല. പക്ഷേ അതു പോലെ ആണോ മറ്റുള്ളവരുടെ കാര്യം?!! കര്‍ക്കിടകത്തില്‍ ‍എല്ലാവര്‍ക്കും അസുഖങ്ങളൊക്കെ വരുമെന്ന് എനിക്കു പിന്നീടുള്ള അന്വേഷണത്തില്‍ നിന്നും വിവരം കിട്ടി. എനിക്കു ചിരിക്കാന്‍ വയ്യ! ഈ മണ്‍സൂണ്‍ തുടങ്ങുന്ന അവസരത്തില്‍ രോഗങ്ങള്‍ പരക്കാതിരുന്നാലല്ലേ അത്ഭുതമുള്ളൂ. പിന്നെ ജൂണില്‍ സ്കൂള്‍ തുറന്നാല്‍ അതുമായി ബന്ധപെട്ട ചിലവു കൊണ്ട് തന്നെ മിക്കവരുടേയും പോക്കറ്റ് കാലിയാകും. ഇതിനൊക്കെ പാവം കര്‍ക്കിടകമെന്തു പിഴച്ചു?ഞാന്‍ ചോദിച്ചു പോകുകയാ‍ണ് സുഹ്രുത്തുക്കളേ [ സോറി]. പക്ഷേ നമ്മുടെ നാട്ടുകാരുടെ ഒരു ഗുണമെന്തെന്നു വച്ചാല്‍ എല്ലാ പ്രശ്ങ്ങള്‍ക്കും പ്രതിവിധിയും കണ്ടു പിടിക്കും. കര്‍ക്കിടകത്തിന്റെ കരാളഹസ്ത്തങ്ങളില്‍ നിന്നു രക്ഷപ്പെടാന്‍ രാമായണം വായിച്ചാല്‍ മതിയാകുമത്രേ. ഇവിടെ എന്റെ കുറേ അമ്മായിമ്മാര്‍ ഇരുന്നു വായിച്ച് എന്റെ ചെവി പൊട്ടിക്കുന്നുണ്ട്. ഇതിനിടയില്‍ നാട്ടുകാരുടെ കുറ്റം പറയാനും ഇവര്‍ സമയം കണ്ടെത്തുന്നുണ്ട്. സമ്മതിക്കണം!! ഒരു കാര്യം പറയുന്നതിനു മുന്‍പ് ഞാന്‍ ഇരിങ്ങാലക്കുടക്കാരനാണെന്ന് അഭിമാനപൂര്‍വം പ്രഖ്യാപിച്ചു കൊള്ളട്ടേ. ഇവിടെയാണ് ഇന്ത്യയിലെ തന്നെ ഏക ഭരതക്ഷേത്രമായ ശ്രീകൂടല്‍മാണിക്യം സ്ഥിതി ചെയ്യുന്നത്. കഴിഞ്ഞ മൂന്നു നാലു കൊല്ലമായി പുതിയൊരു ട്രെന്‍ഡ് രൂപം കൊണ്ടിട്ടുണ്ട്. കര്‍ക്കിടകമാസത്തില്‍ “നാലമ്പലംതൊഴല്‍“ . ദശരഥന്റെ നാലു മക്കളേയും അവരുടെ അമ്പലങ്ങളില്‍ പോയി തൊഴുക. ഇവിടെ ഭക്തി ബിസിനസ്സാണ്. അമ്പലങ്ങളില്‍ കുമിഞ്ഞു കൂടുന്ന വരുമാനത്തിനു കണക്കില്ല. ഈ നാലമ്പങ്ങള്‍ തൊഴുന്നതിനിടയില്‍ വഴിയില്‍ കാണുന്ന എല്ലാ അമ്പല‍ങ്ങളും നലമ്പലതീര്‍ത്ഥാടകര്‍ക്കു സ്വാഗതമരുളികൊണ്ട് ബോര്‍ഡുകളും ബാനറുകളും തൂക്കിയിട്ടുണ്ട്. വലിയ മുതല്‍മുടക്കില്ലാതെ തന്നെ പുഷ്പ്പാഞ്ജലി, പറ, നേര്‍ച്ച തുടങ്ങിയ കലാപരിപാടികളിലൂടെ ഭക്തരുടെ കാശിങ്ങോട്ടു പോന്നോളും. ഈ നാലമ്പല കലാപരിപാടികള്‍കൊണ്ട് രക്ഷപെട്ടത് ട്രാവല്‍ ഏജന്‍സികളാണ്. സാധാരണ ഈ മഴക്കാലത്ത് ആരും കല്യാണമൊന്നും നടത്താറില്ല. തലക്കസുഖമുള്ളവര്‍ പോലും വിനോദയാത്രകളും നടത്താറില്ല. പണിയൊന്നുമില്ലാതെ കട്ടപുറത്തിരുന്ന വണ്ടികള്‍ക്ക് ഒരു വരുമാനമാര്‍ഗമായി. പിന്നെ അമ്പലങ്ങള്‍ എല്ലാം മൂത്തമകനില്‍ നിന്നു തുടങ്ങി ഇളയവനില്‍ അവ്സാനിക്കേണ്ടതു കൊണ്ട് അത്യാവ്ശ്യം ദൂരവുമുണ്ട് യാത്രകള്‍ക്ക്. പിന്നെ മറ്റൊരു വിഭാഗം റിയാലിറ്റി ഷോകളില്‍ നിന്നു പുറത്തായവരും പണിയില്ലാതെ വെട്ടിലിരിക്കുന്നവരുമായ സംഗീതജ്ഞരാണ്. ഒരേ താളത്തിലും ഈണത്തിലുമുള്ള ഒരുപാട് ഗാനങ്ങളിറക്കി അവര്‍ ജീവിച്ചു പോകുന്നു. എന്റെ പേടി മറ്റൊന്നുമല്ല. ഈ ഭക്തരെകൊണ്ട് പൊറുതി മുട്ടി ശ്രീരാമന്‍ അടുത്തകൊല്ലം മുതല്‍ അനിയന്മാരേയും കൂ‍ട്ടി വീണ്ടും വനവാസത്തിനു പോകുമോ എന്നാണ്? അതൊക്കെ അവരുടെ കുടുംബകാര്യം ഞാന്‍ എന്തിനാ അന്വേഷിക്കുന്നെ.അല്ലേ? ഈ നാലമ്പലപരിപാടിയില്‍ എന്നെ വിഷമിപ്പിക്കുന്ന കാര്യം പട്ടുപാവാടയിട്ട പതിനേഴുകാരികളുടെ അഭാവമാണ്. എല്ലാം ഒരുമാതിരി 45 കഴിഞ്ഞ യുവതികള്‍. അതുകൊണ്ട് തന്നെ ഞാന്‍ ആ ഭാഗത്തേക്കു പോകാറില്ല. അല്ലേലും gold ഉരുക്കുന്നിടത്ത് cat നു എന്ത് കാ‍ര്യം??!!!

Friday, July 25, 2008

""....the most boring.....""

ഞാന്‍ ഈ ദിവസങ്ങളില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന വാക്ക് 'boring' ആയിരിക്കണം. കാരണം മറ്റൊന്നുമല്ല.മുന്‍പ് പറഞ്ഞ പോലെ എന്റെ ഇപ്പോഴത്തെ അവസ്ഥ അതാണ്. 65 TV ചാനലുകള്‍ എന്നെ മാറി മാറി പീഡിപ്പിക്കുന്നു. ഇടയ്ക്കിടക്കു തനിയെ ഓഫ് ആയി BSNL വന്‍ intenet connection എന്നെ വട്ടുപിടിപ്പിക്കുന്നു. ഭാഗ്യത്തിനു ഇതു വരെ പവര്‍കട്ട് ഉണ്ടായിട്ടില്ല! അതിന്റെ കൂടെ ഒരു കുറവുണ്ട്. ഇടിവെട്ടിയവനെ പാമ്പു കടിച്ചെന്നൊ മറ്റോ ഒരു ആഗോളപ്രശ്നമില്ലേ?????? അതു തന്നെ!! ഞാന്‍ ആലോചിക്കുവായിരുന്നു ഈ ലോകത്ത് ഏറ്റവും ബോറിങ്ങായ കാര്യം എന്താണ്? ഉത്തരം ഞാന്‍ തന്നെ പറയാം. കല്യാണവീഡിയോ!!! സഹിക്കാന്‍ പറ്റില്ല. ഇതിലും വെറുപ്പിക്കുന്ന ഒരു കാര്യം ഭൂമിയില്‍ വേറെ ഉണ്ടായിട്ടില്ല. ഇനി ഉണ്ടാകുകയുമില്ല! ഞാന്‍ ഏതെങ്കിലും കല്യാണ സിഡി കണ്ടിട്ടുണ്ടേല്‍ അതു പ്രത്യേകിച്ച് ആരെയെങ്കിലും ഒന്നൂടെ കാണാനായിരിക്കും. തീര്‍ച്ചയായും അത് കാണാന്‍ കൊള്ളാവുന്ന ഒരു പെണ്‍കുട്ടിയായിരിക്കും. എന്റെ അനിയന്‍ ഇക്കാര്യത്തില്‍ വളരെയധികം അനുഭവ സമ്പത്തുള്ള ആളാ‍ണ്. ഈ വീഡിയോകളില്‍ എനിക്കേറ്റവും ഇഷ്ട്ടമില്ലാത്ത ഭാഗം എന്റ്റെ മുഖം കാണുന്നതാണ്. എന്തൊരു വ്രുത്തികേടാണ്!! അത് എന്റെ ഉള്ളിലെ അപകര്‍ഷതാബോധത്തെ തുറന്നു വിടും. പിന്നെ ക്ലൈമാക്സില്‍ വരനും വധുവും പാടത്ത് പോയി തോടിനു കുറുകെ നടന്നു പ്രണയിക്കുന്ന രംഗങ്ങള്‍... എനിക്കൊന്നും പറയാനില്ല. എന്നെ അന്വേഷിക്കുകയും വേണ്ട!! ഞാന്‍ വാളു വക്കാനുള്ള സ്ഥലം കണ്ടെത്തി കഴിഞ്ഞിട്ടുണ്ടാകും!!!

ഭ്രാന്തന്മാര്‍ ഉണ്ടാകുന്നത്.....!!!!!!

സത്യം പറയാല്ലോ എനിക്കു വേറെ ഒരു പണിയുമില്ല. കോളേജ് ജീവിതം അവസാനിച്ചു. 4 കൊല്ലം പോയതറിഞ്ഞില്ല. അങ്ങിനെ വിദ്യാര്‍ഥിയുടെ വേഷവും ആടിത്തീര്‍ത്തു. ഇപ്പോള്‍ നിര്‍ബന്ധിത attendance ഇല്ല, ബോറിങ് lectures ഇല്ല, കിടന്നുറങ്ങാന്‍ ഡസ്ക്കും ബഞ്ചും ഇല്ല, പേടിപ്പെടുത്തുന്ന പരീക്ഷാ ദിനങ്ങളുമില്ല!! ഹൂ..ഹൂ.ഹൂ... ഒരാഴ്ചയായി വീട്ടില്‍ വെറുതേ കുത്തിയിരുപ്പാണ്. കയ്യില്‍ സ്റ്റോക്കുണ്ടായിരുന്ന സിനിമകളെല്ലാം കണ്ടു കഴിഞ്ഞു. അമ്മ ടിന്നുകളിലൊളിപ്പിച്ചു വച്ചിരുന്ന കൊള്ളി വറുത്തതും കായ വറുത്തതും പിന്നെ ഒരു പാക്കറ്റ് ടൈഗര്‍ ബിസ്കറ്റും തീര്‍ന്നു. ശ്രീലങ്ക നന്നായി കളിക്കുന്നതു കൊണ്ട് കളി കാണാനും തോന്നുന്നില്ല. ഇനിയെന്ത് ചെയ്യും??? പകല്‍ സ്വപ്നങ്ങള്‍ ഒരുപാട് കാണുന്നുണ്ട്. അതുകൊണ്ടെന്തു കാര്യം?? സമയം കളയാന്‍ ഞാന്‍ സീരിയസ് ആയി ഒരു മാര്‍ഗം കണ്ടു പിടിച്ചു. ഞാന്‍ തത്വചിന്തകന്‍ ആകാന്‍ പോകുന്നു. ഞാ‍ന്‍ ഇവിടെ ഈ കമ്പ്യൂട്ടറിനു മുന്നിലിരുന്നു പല തത്വചിന്തകളും നിങ്ങള്‍ക്കു പകര്‍ന്നു തരാം. കുറച്ച് അനുഭവങ്ങളും.ദിവസവും ഒരോന്നു വീതം. ചിലപ്പോള്‍ അതില്‍ കൂടുതലും. ധൈര്യമുണ്ടേല്‍ വായിച്ചോളൂ. ഇഷ്ട്ടമുണ്ടേല്‍ മതി. എനിക്കു യാതൊരുവിധ നിര്‍ബന്ധവുമില്ല. കാരണം ഈ വക പരിപാടികള്‍ക്കായി പാഴാക്കുവാന്‍ ഒരുപാട് സമയമുണ്ട് എന്റെ കയ്യില്‍!!

Friday, October 5, 2007

“യക്ഷിയും സ്വപ്നവും“


ന്റെ സ്വപ്നത്തില്‍ ഒരു യക്ഷി വന്നു.... നീണ്ട വിരലുകളും വലിയ കവിളുകളും ഉള്ള യക്ഷി. അവളുടെ ആദ്യ ദര്‍ശനത്തില്‍ തന്നെ എനിക്കെന്നെ നഷ്ടപെട്ടു..എന്റെ ശരീരത്തിലെ ഓരോ തരിയും അവള്‍ അവളിലേക്കു വലിച്ചടുപ്പിക്കുന്ന പോലെ തോന്നി.. ഞാ‍നാകെ മരവിച്ചു പോയി..അവളുടെ നീണ്ട വിരലുകള്‍ എന്റെ ശിരസ്സില്‍ പിടിമുറുക്കി, നീണ്ട ദംഷ്ട്രകള്‍ എന്റെ കഴുത്തിലേക്കു തുളച്ചു കയറി..എന്റെ ശരീരത്തിലെ അവസാന തുള്ളി ചോരയും ആ രാക്ഷസി ഊറ്റി കുടിച്ചു..പകരം അവളുടെ സ്നേഹം കൊണ്ടു എന്റെ ശരീരം മുഴുവന്‍ നിറച്ചു..അവളുടെ പ്രണയം എന്നെ ഒരു കൊടുങ്കാറ്റ് പോലെ കീഴടക്കി..അവളുടെ സ്നേഹത്തിന്റെ അടിമയാണു ഞാ‍ന്‍ ഇന്ന്! അവള്‍ ഇല്ലാത്ത സ്വപ്നങ്ങള്‍ നിശ്ശബ്ദമാണ്..അവളുടെ കൊലുസ്സിന്റെ കിലുക്കമാണ് ഇന്നെന്റെ സംഗീതം..അവളുടെ തേങ്ങലുകളാണ് ഇന്നെന്റെ ദു:ഖം..അവളുടെ പുഞ്ചിരിയാണെന്റെ സന്തോഷം..അവളുടെ ചുണ്ടില്‍ വിരിയുന്ന കൊഞ്ചലുകളാണെന്നെ ഉണര്‍ത്തുന്നത്... അവള്‍ ഇല്ലാത്ത ഓരോ നിമിഷങ്ങളിലും ഏകാന്തതയുടെ വരണ്ട മണല്‍ പരപ്പിലൂടെയുള്ള യാത്രയിലാണ് ഞാന്‍..നഗ്നാമായ എന്റെ കാല്‍പ്പാദങ്ങല്‍ വല്ലാതെ പൊള്ളുന്നു..അവള്‍ ഒരു സ്വപ്നമാണോ എന്നു ഞാന്‍ ആദ്യം ശങ്കിച്ചു..ആണെങ്കില്‍ ആ ഉറക്കം ഉണരാതിരിക്കാന്‍ ഞാന്‍ പ്രാര്‍ത്ഥിച്ചു!ആ സ്വപ്നം എന്റെ അന്ത്യം വരെ എന്റെ കൂടെയുണ്ടാകണം എന്നാഗ്രഹിച്ചു.. എന്നാല്‍ ഈ ഉറക്കമില്ലാത്ത രാത്രികളില്‍ ഞാന്‍ മനസ്സിലാക്കുന്നു അതൊരു സ്വപ്നമല്ല!! എന്റെ ജീവിതത്തിലെ ഏറ്റവും വലിയ യാഥാര്‍ത്ഥ്യമാണവള്‍....അവളെ ഞാന്‍ വല്ലാതെ കൊതിക്കുന്നു..എന്റേതു മാത്രമാക്കുവാനായി........എന്നന്നേക്കും.............”

Tuesday, September 4, 2007

"ഞാന്‍ മരിക്കാന്‍ പോകുന്നു..........."


നിങ്ങളാരെങ്കിലും സ്വന്തം മരണത്തെ കുറിച്ചു ചിന്തിച്ചിട്ടുണ്ടോ? ഇല്ലെങ്കില്‍ ചെയ്യണം എന്നൊന്നും ഞാന്‍ പറയില്ല..ചിന്തിക്കാതിരിക്കുന്നതാണു കൂടുതല്‍ നല്ലത്! എനിക്കൊരിക്കല്‍ ഞാന്‍ മരിക്കാന്‍ പോകയാണെന്ന തോന്നല്‍ ഉന്ണ്ടായി..ഞാന്‍ അടുത്ത രണ്ടു മൂന്നു മാസങ്ങള്‍ള്ളില്‍ ഇല്ലാതാകും എന്ന തോന്നല്‍! പത്താം ക്ലാസ്സിന്റെ അവസാന നാളുകളില്‍ എല്ലാവരും ഓട്ടൊഗ്രാഫ് എഴുതുന്ന തിരക്കിലായപ്പോളാണു എന്നെ മരണഭയം പിടികൂടിയത്..അതൊരു ഭയം തന്നെയാണു..ഇന്നും എനിക്കു പേടിയാണ് ..എനിക്കൊരുപാടു നാള്‍ ജീവിക്കണം! മടുക്കുന്നതു വരെ..അങ്ങനെ ഉണ്ടാകുമോ?..നമ്മള്‍ സ്നേഹിക്കുന്നവരെ പിരിയുക എന്നു പറഞ്ഞാല്‍ എത്ര കഷ്ട്ടമാണല്ലേ!! പക്ഷെ, അന്നൊന്നും എന്നെ അലട്ടിയിരുന്നതു അത്തരം ചിന്തകളായിരുന്നില്ല..ഈ ലോകത്തിനു സംഭവിക്കാന്‍ പോകുന്ന മാറ്റങ്ങള്‍..അതാണു എന്നെ വേദനിപ്പിച്ചത്.. ഞാന്‍ മരിച്ചു കഴിഞ്ഞാല്‍ ഞാന്‍ ആരായിരുന്നു എന്നാരെങ്കിലും അന്വേഷിക്കുമോ? എന്നെ ആരെങ്കിലും ഓര്‍ക്കുമോ? ...ഓര്‍ക്കുന്നെങ്കില്‍ എന്തിന്റെ പേരിലായിരിക്കും? എന്നെ പോലെ സ്വാര്‍ത്ഥനായ ഒരാളുടെ കയ്യില്‍ ഈ ലോകത്തിനു നല്‍കാന്‍ എന്താണുള്ളത്? കെന്നഡിയെ അനുസരിക്കാത്ത മനസ്സുള്ള ഒരാളാണു ഞാന്‍ ..എന്തു കൊണ്ടോ എനിക്കറിയില്ല.. ഞാന്‍ എന്നെ കുറിച്ചു മാ‍ത്രമേ ചിന്തിക്കാറുള്ളു.. ഇങ്ങനെയുള്ള എന്നെ ചുമക്കുന്നതു കൊണ്ടു ഈ ഭൂമിക്കു എന്തു നേട്ടം?!!!എങ്കില്‍ പിന്നെ ഞാന്‍ ജനിച്ചതെന്തിന്? ഒരിക്കല്‍ ജനിക്കുക എന്നിട്ടു എല്ലാം അനുഭവിക്കുക എന്നിട്ടു ഒരു ദിവസം വെറും ചാരമായി മാറുക...ജനിക്കേണ്ടിയിരുന്നില്ല...മരിക്കാന്‍ പേടിയുമാണ്!! എനിക്കാരെങ്കിലും പറഞ്ഞു തരുമോ ഞാന്‍ എന്തിനു ജനിച്ചു എന്നതിനുത്തരം!!!!!!!!!!!!

Wednesday, August 8, 2007

“എന്റെ പ്രണയം“


ന്റെ പ്രണയം എന്നു പറയുമ്പോള്‍ ,അതൊക്കെ ഇങ്ങനെ എഴുതി തീര്‍ക്കാന്‍ പറ്റുന്ന ഒന്നല്ല.. എഴുതിയാലും തീരില്ല.. ഞാന്‍എവിടെ നിന്നു തുടങ്ങണം എന്നാലോചിക്കുവാണ്.. ഒരു പക്ഷേ ഞാന്‍ ജനിച്ചതു മുതല്‍ തുടങ്ങേണ്ടി വരും.. അതു കൊണ്ട് 5ആം ക്ലാസ്സ് മുതല്‍ തുടങ്ങാം നമുക്ക്.. അതിനു മുന്‍പു ഒരു കാര്യം പറഞ്ഞോട്ടേ, ഞാന്‍ പറയാന്‍ പോകുന്ന കാര്യങ്ങള്‍ജീവിച്ചിരിക്കുന്നവരുമായി തീര്‍ച്ചയായും ബന്ധമുള്ളതാണു.. അത് ആരെയും വേദനിപ്പിക്കരുത് എന്നു ഞാന്‍ ആഗ്രഹിക്കുന്നു..ഞാന്‍ ഒരുപാട് ആലോചിച്ചതാണ് പേര് പറയണോ എന്ന് .. പറഞ്ഞില്ലേല്‍ ഇതിലൊന്നും സത്യമില്ലാതാകും..അത്കൊണ്ട് എന്റെ പ്രിയപ്പെട്ട “സഹോദരിമാരേ” നിങ്ങള്‍ എന്നോടു ക്ഷമിക്കു..
അഞ്ചാം ക്ലാസ്സ്
5ഇല്‍ പഠിക്കുന്നു.. ഞാന്‍ ആ ക്ലാസ്സില്‍ അല്‍പ്പം പോപ്പുലര്‍ ആയിരുന്നു.. എന്റെ അമ്മ ടീച്ചര്‍മാരുടെ പ്രത്യേക അഭ്യര്‍ത്ഥനമാ‍നിച്ച് പലപ്പോഴായി അവരെ സന്ദര്‍ശിച്ചിട്ടുണ്ട്.. ഇന്നു ഇരിങ്ങാലക്കുട പള്ളിക്കു ആ രൂപം കൈവന്നതില്‍ എന്റെ സേവനംഎടുത്തു പറയേണ്ടതാണു.. ഞാന്‍ ക്രിക്കറ്റ് കളിച്ച് പൊട്ടിച്ചതാണ് അതിന്റെ മിക്ക ജനല്‍ ചില്ലുകളും..സെമിത്തേരിയില്‍ നിന്നും മോഷണം പോകുന്ന മെഴുക് തിരിയെല്ലാം എന്നും എന്റെ വീട്ടില്‍ തന്നെഎത്തിക്കുന്നതില്‍ ഞാന്‍ പ്രത്യേകം ശ്രദ്ധ വച്ചിരുന്നു.. എന്റെ പേരുള്ള ഒരു കല്ലറ അവിടെ കണ്ടെത്തുന്നതു വരെ ഇതുതുടര്‍ന്നു.. കൂട്ടുകാരെ കല്ലെറിഞ്ഞും ടീച്ചര്‍മാരുടെ കയ്യില്‍ നിന്നും തല്ലുവാങ്ങിയും നടന്നിരുന്ന ആ സമയത്താണ്എന്റെ ജീവിതത്തിലെ ആദ്യ പ്രണയം മൊട്ടിട്ടത്..(ഇതിനു മുന്‍പുള്ളതെല്ലാം നമുക്കു തത്കാലത്തേക്ക് മറക്കാം)...

എനിക്കു അന്ന് പ്രണയം ഉണ്ടായിരുന്നെങ്കിലും അത് തുറന്നു പറയുന്നതിനു എന്റെ മുന്നില്‍ ഒരു പ്രശ്നം വന്നു പെട്ടു..ഒരുചോദ്യം..ആരോടാണു എനിക്കു ശരിക്കും ഇഷ്ട്ടം? കാരണം എന്റെ ക്ലാസ്സില്‍ രണ്ട് കുട്ടികല്‍ ഉണ്ടായിരുന്നു..ലിംനയുംനീതുവും.. ഇതില്‍ ഒരാളോടു എനിക്കു കടുത്ത പ്രേമമായിരുന്നു..പക്ഷേ അതാരാണെന്നു മാത്രംഎനിക്കറിയില്ലായിരുന്നു...വല്ലാത്ത ഒരു അവസ്ത ആണത്.. അതു അനുഭവിച്ചാലേ മന‍സ്സിലാകൂ..ആദ്യമായി മനസ്സില്‍ ഒരു ഇഷ്ട്ടം തോന്നുക എന്നിട്ടതു ആരാണെന്നു തിരയുക.കഷ്ട്ടാമാണത്! ഞാന്‍ എന്റെ കാമുകിയെ കണ്ടെത്തുവാന്‍ തന്നെ തീരുമാനുച്ചു.. ആദ്യം നീതുവാണോ എന്നറിയുവാന്‍ അവള്‍ പള്ളിയില്‍ പോയിവരുമ്പോള്‍ ഞാന്‍ അവളെ കല്ലെറിഞ്ഞു.. അവള്‍ ടീച്ചറുടെ അടുക്കല്‍ പരാതിയുമായി ചെന്നു.. പതിവു പൊലെ എനിക്കു അടിയും ഉപദേശവും കിട്ടി..ഭാഗ്യത്തിനു അമ്മയെ വിളിപ്പിച്ചില്ല..അല്ലേല്‍, പെണ്ണു കേസില്‍ പെട്ടെന്നുംപറഞ്ഞു മാനം പോയേനേ..പോട്ടേ, എന്നെ ഒറ്റി കൊടുത്തവള്‍ എന്റെ കാമുകി അല്ല എന്നെനിക്കു മനസ്സിലായി.. ഇനി ലിംനയാണുള്ളത്..ഒരു ദിവസം അവളുടെ മുടി എന്നെ ആകര്‍ഷിച്ചു..തലയില്‍ ഒരു കിളിക്കൂട് പോലെ..ഞാന്‍ ആകിളികൂട്ടില്‍ കുറച്ച് മണ്ണ് വാരിയിട്ടു...അതോടെ എന്റെ ഒരു പ്രണയം കൂടെ പൊലിഞ്ഞു...
ആറാം ക്ലാസ്സ്
ങ്ങിനെ ഞാന്‍ ആറാം ക്ലാസ്സില്‍ എത്തി... എനിക്കു വലിയ ആളായ പൊലെ തോന്നി..കാരണം ആറാം ക്ലാസ്സ് മുതല്‍ ആണു ഞാന്‍ പാന്റിട്ടു സ്കൂളില്‍ പോകാന്‍ തുടങ്ങിയത്.. പക്ഷേ ആകെയുള്ള വിഷമം എന്റെ ക്ലാസ്സില്‍ പെണ്‍കുട്ടികള്‍ ഉണ്ടായിരുന്നില്ല എന്നുള്ളതാണ്. അഞ്ചാം ക്ലാസ്സിലെ കൊച്ചന്മാരെ കാണുമ്പോള്‍ എനിക്കു വല്ലാത്ത അഹങ്കാരമായിരുന്നു..അവന്മാരണേല്‍ എന്റെ ആരാധകരും ആയിരുന്നു..ഞാന്‍ പറഞ്ഞിരുന്നില്ലേ ഞാന്‍ നന്നായി ക്രിക്കറ്റ് കളിക്കും..

ഇത്ര വലുതായിട്ടും ഇത്ര സൌന്ദര്യം ഉണ്ടായിട്ടും എനിക്കെന്തു കൊണ്ട് ഒരു ലവ് ഫൈലിയര്‍ വന്നു എന്നുള്ളത് എന്നെ അമ്പര‍പ്പിച്ചു..അങ്ങിനെ ഇരിക്കുമ്പോള്‍ ആണ് 7ആം ക്ലാസ്സില്‍ പടിക്കുന്ന സിമി ചേച്ചിയെ ഞാന്‍ കണ്ടത്... ഒരു ദിവസം ഉച്ചയ്ക്ക് പൈപ്പില്‍ വെള്ളം ഇല്ലാതായപ്പോളാണ് ഞാന്‍ അവളെ കണ്ടത്..എല്ലാവരും കൂടെ കിണറ്റിന്‍ കരയില്‍ വന്നു.. വലിയ തിരക്കായിരുന്നു അവിടെ.. ഞാന്‍ വളരെ കഷ്ട്ടപെട്ട് തൊട്ടി കൈക്കലാക്കി.. ഞാന്‍ വെള്ളം കോരി... കൈയില്‍ ബക്കെറ്റ് കിട്ടിയപ്പോള്‍ ആണ് ഞാന്‍ എന്റെ നേര്‍ക്കു ഒഴുകി വരുന്ന ആ പുഞ്ചിരി കണ്ടത്.. എന്റെ ചുറ്റും ഒരു നൂറ് വര്‍ണശലഭങ്ങള്‍ പറന്നു.. ഇപ്രാവശ്യം എനിക്കുറപ്പായിരുന്നു ഞാന്‍ ആരെയാണ് ആഗ്രഹിക്കുന്നതെന്ന്... ഞാന്‍ കോരിയ വെള്ളമെല്ലാം എങ്ങോട്ടു പോയി എന്നു ഞാന്‍ പറയുന്നില്ല.
പിന്നെ സിമി ചേച്ചിയെ കാണാനുള്ള ശ്രമങ്ങള്‍ ആയിരുന്നു എല്ലാം.. ചേച്ചി പള്ളിയില്‍ പോകുന്നത് കണ്ടപ്പോള്‍ അമ്പലത്തില്‍ പോലും പോകാത്ത ഞാന്‍ സ്ഥിരമായി ഉച്ചയ്ക്ക് പള്ളിയില്‍ പോകാന്‍ തുടങ്ങിയത്.. ചേച്ചിയുടെ തൊട്ടു മുന്നിലായി ഞാന്‍ ഇരുന്നു പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി.. എന്റെ മാലാഖയെ!
ഇങ്ങനെ പ്രണയം കൊടികുത്തി വാണിരുന്നപ്പോളാണ് ഞാന്‍ ആ നഗ്ന സത്യം തിരിച്ചറിഞ്ഞത്!! എന്റെ ക്ലാസ്സില്‍ ദിപീഷ് എന്നൊരുത്തന്‍ ഉന്ണ്ടായിരുന്നു..അവന്‍ രണ്ട് കൊല്ലം തോറ്റിരുന്നു.. അത് കൊണ്ട് തന്നെ എന്നേക്കാളും നല്ല വലുപ്പം ഉണ്ടായിരുന്നു.. ഞാന്‍ ഒരു ദിവസം അവന്റെ നോട്ട് ബുക്ക് കണ്ടു..അതിന്റെ ഏറ്റവും പുറകിലെ പേജില്‍ ‘സിമി ഐ ലവ് യു’ എന്നെഴുതിയിരിക്കുന്നു.. എന്നിലെ കാമുകന്‍ ജ്വലിച്ചു.. നേരിട്ടു അവനോട് ഏറ്റുമുട്ടുവാനുള്ള ധൈര്യം എനിക്കില്ലായിരുന്നു..വെറുതെ തല്ല് വാങ്ങേണ്ട എന്നു കരുതിയാണ്..അല്ലെങ്കില്‍ കാണാമായിരുന്നു.. ഞാന്‍ അവസാനം തന്ത്രപരമായി കാര്യങ്ങള്‍ കൈകാര്യം ചെയ്തു..ഞാന്‍ ക്ലാസ്സ് ലീഡര്‍ ആയിരുന്നു എന്ന വസ്ത്തുത ഇവിടെ രേഖപെടുത്തി കൊള്ളട്ടെ! ഞാന്‍ നേരെ ടീച്ചറുടെ അടുത്ത് കാര്യം പറഞ്ഞു..ദിപീഷിന്റെ ദുര്‍നടപ്പും അതിന്റെ പ്രത്യാഘാതങ്ങളെയും കുറിച്ചു ഞാന്‍ ടീച്ചര്‍ക്കു ക്ലാസ്സ് എടുത്തു..തെളിവിനായി അവന്റ്റെ നോട്ട് ബുക്ക് ഞാന്‍ സമര്‍പ്പിച്ചു.. എനെറ്റ്യും സിമിചേച്ചിയുടെയും പ്രണയത്തിലെ വില്ലനെ എന്നെന്നേക്കുമായി ഇല്ലാതാക്കിയ ആശ്വാസത്തോടെ ഞാന്‍ നിന്നു..
പെട്ടെന്നാണു അത് സംഭവിച്ചത്! ടീച്ചര്‍ ദിപീഷിനെ വഴക്കു പറയുന്ന ശബ്ദം എന്റെ കാതുകളെ സ്പര്‍ശിച്ചു..ഒരു സംഗീതം പോലെ അതെന്റെ കാതുകളെ പുല്‍കി.. “ നിനക്കു പഠിക്കാനൊന്നുമില്ലേടാ? ആറാം ക്ലാസ്സിലായിട്ടുള്ളു..ആവശ്യമില്ലാത്ത കര്യങ്ങളന്വേഷിച്ചു നടന്നോ.. ഡാ... അനീഷ്, നിന്നോട്....” പെട്ടെന്നാണു വെളുക്കാന്‍ തേച്ചത് പാണ്ടായ കാര്യം ഞാന്‍ അറിഞ്ഞത്... വാദി പ്രതിയായ സംഭവങ്ങള്‍ക്കു ഇന്നും അതൊരു ഉദാഹരണമായി വക്കീല്‍മാര്‍ ചൂണ്ടി കാണിക്കാറുണ്ട്!
അങ്ങിനെ സീനിയൊരിറ്റിയുടെ പിന്‍ബലവും ടീച്ചരുടെ നീതിപൂര്‍വമല്ലാത്ത ഇടപെടലും കൂടി എന്റെ ഒരു പ്രണയം കൂടി പത്തി താഴ്ത്തി..എങ്കിലും എന്നിലെ കാമുകന്‍ തോല്‍വി അംഗീകരിക്കാന്‍ തയ്യാറായിരുന്നില്ല.. ആഞ്ഞടിക്കുവാന്‍ ഒരുങ്ങുന്ന തിരകളുടെ താത്കാലിക പിന്മാറ്റം മാത്രമായിരുന്നു അത്.. ...(തുടരും)