Featured Blogs

Blog Promotion By
INFUTION

Sunday, July 12, 2009

A സോഷ്യലിസ്റ്റ് കള്ളച്ചൂത് By ധൃതരാഷ്ട്രര്‍

" രാജാവേ, ഇത് അനീതിയാണ്‌." വിദുരര്‍ അലറി.

പക്ഷേ എന്ത് കാര്യം! ജന്മനാല്‍ അന്ധനാണ്‌. ഇപ്പോള്‍ പുത്രവാത്സല്യം തലക്കു പിടിച്ച് ഉള്‍ക്കണ്ണിന്റെ കാഴ്ചയും നഷ്ട്ടപെട്ടിരിക്കുന്നു. ധൃതരാഷ്ട്രരുടെ മുഖത്ത് ഭാവവ്യത്യാസമില്ല.

"പ്രഭോ, അവിടുന്നറിയുന്നില്ലേ? ഇവിടെ നടക്കുന്നത്‌ കള്ളച്ചൂതാണ്‌" വിദുരര്‍ ദയനീയമായി തുടര്‍ന്നു."ഈ കളിയുടെ അവസാനം ഒരു ദുരന്തമാകും . ആ ദുരന്തത്തില്‍ ഒലിച്ചു പോകുന്നത്‌ ഈ സാമ്രാജ്യം ആകും."

ധൃതരാഷ്ട്രര്‍ മൌനം വെടിഞ്ഞു. "പറയൂ വിദുരരേ, ആരാണിവിടെ കള്ളച്ചൂത്‌ കളിക്കുന്നത്?"

വിദുരര്‍ ശകുനിയുടെ നേരെ തിരിഞ്ഞു. "ദാ.. ഇവന്‍ തന്നെ.. ഗജഫ്രോഡ് ശകുനി"
ധൃതരാഷ്ട്രര്‍ ശകുനിയെ അടുത്തേക്ക്‌ വിളിച്ചു. ശകുനി ധൃതരാഷ്ട്രരുടെ ചെവിയില്‍ എന്തോ രഹസ്യം പറഞ്ഞു.

ധൃതരാഷ്ട്രര്‍ വിദുരരുടെ നേരെ തിരിഞ്ഞു. കാര്യം വിശദീകരിച്ചു.

"ലുക്ക് മിസ്റ്റര്‍ വിദുരര്‍ , ഇവിടെ നടക്കുന്നത് കള്ളച്ചൂതല്ല."

"വാട്ട്?!!" വിദുരര്‍ ഞെട്ടിപ്പോയി. "അപ്പോള്‍ ബ്രഹ്മാവ് നിയമിച്ച സി ബി ഐ യും ക്രൈം ബ്രാഞ്ചും വിജിലന്‍സുമൊക്കെ പറയുന്നത് കള്ളമാണെന്നാണോ അവിടുന്നു പറയുന്നത്‌?"

"ത്രിമൂര്‍ത്തികള്‍ക്ക് നമ്മോട് അസൂയയാണ്‌. ഒറ്റ പ്രസവത്തില്‍ നൂറ് പിള്ളേരെ പടച്ചു വിടാന്‍ കഴിവുള്ള വേറെ ആരുണ്ടിവിടെ?"

ഈ ചോദ്യം കേട്ട് ദുര്യോധനാദികള്‍ രാജാവിനു വേണ്ടി നിലവിളിച്ചു. സോറി.. മുദ്രാവാക്യം വിളിച്ചു.

ഇത് കേട്ട് ഗാന്ധാരി മനസ്സില്‍ വിചാരിച്ചു. 'ഓ..പിന്നേ.. പറയുന്ന കേട്ടാല്‍ തോന്നും നൂറെണ്ണം ഉണ്ടായത് ഈ മനുഷ്യന്റെ കഴിവു കൊണ്ടാണെന്ന്‌. സത്യം പറഞ്ഞാല്‍ എനിക്കു തന്നെ ചീത്ത പേരാകുമല്ലോ എന്നോര്‍ത്തിട്ടാ..അല്ലേല്‍ കാണാമായിരുന്നു. '

ധൃതരാഷ്ട്രര്‍ തുടര്‍ന്നു. " നമ്മുടെ ബന്ധുമിത്രാദികള്‍ എന്ത്‌ ചെയ്താലും അത്‌ തെറ്റാണോ ശരിയാണോ എന്ന് തീരുമാനിക്കുന്നത്‌ നമ്മളാണ്‌. അല്ലാതെ ത്രിമൂര്‍ത്തികളും അവരുടെ ഏജന്‍സികളും കോടതികളുമല്ല"

വിദുരര്‍ മുഖ്യസഭാംഗത്തിന്റെ സീറ്റില്‍ വിഷണ്ണനായിരുന്നു.

ചൂതാട്ടം തുടരുകയാണ്‌. തോറ്റ്‌ തോറ്റ്‌ അവസാനം യുധിഷ്ഠിരന്‍ പാഞ്ചാലിയേയും പണയം വച്ചിരിക്കുന്നു. വസ്ത്രാക്ഷേപം തുടങ്ങുകയായി.

"ഡാഡീ...................."

എല്ലാരും അലര്‍ച്ച കേട്ട ഭാഗത്തേക്ക്‌ നോക്കി. വികര്‍ണ്ണന്‍ തല പൊക്കിയിരിക്കുന്നു. അസഹ്യതയോടെ ഇരുകരങ്ങളും കൂട്ടിതിരുമ്മികൊണ്ട് വികര്‍ണ്ണന്‍ ഉച്ചത്തില്‍ പറഞ്ഞു.

"ഡാഡി ഇതൊന്നും അറിയുന്നില്ലേ? ശകുനിയങ്കിള്‍ ഫൌള്‍ പ്ളേ നടത്തുന്നു. ദുശ്ശാസനേട്ടന്‍ പാഞ്ചാലിയെ വസ്ത്രാക്ഷേപം ചെയ്യുന്നു. കര്‍ണ്ണന്‍ അത് ക്യാമറയില്‍ പകര്‍ത്തുന്നു."

ആരും അറിയുന്നില്ലെന്നു കരുതി 'പാഞ്ചാലി മൊളസ്റ്റേഷന്‍ ' വിഡിയോ ഷൂട്ട് ചെയ്യുവായിരുന്ന കര്‍ണ്ണന്‍ ക്യാമറ ഓഫ് ചെയ്ത് ബാഗിലേക്കിട്ടു.

"നായിന്റെ മോനേ.." ദുര്യോധനന്‍ വികര്‍ണ്ണനു നേരെ അലറി. "തലയിരിക്കുമ്പോള്‍ വാലാടണ്ടാ"

ഒരേ തന്തയ്ക്കു പിറന്ന ജ്യേഷ്ഠന്‍ തന്നെ നായിന്റെ മോനേ എന്നു വിളിച്ചതിലെ ലോജിക് മനസ്സിലാകാതെ വികര്‍ണ്ണന്‍ തനിക്കു കിട്ടിയ കസേരയില്‍ ഗുരുക്കന്മാരേയും ദാസന്മാരേയും ഓര്‍ത്തിരുന്നു. ധൃതരാഷ്ട്രര്‍ നായയാണോ? വികര്‍ണ്ണനു സംശയം മാറിയില്ല. അവന്‍ പിതാവിനു നേരെ നോക്കി. തല ആടുന്നത് കാണാം പക്ഷേ വാലെവിടെ?

പാഞ്ചാലി സ്കാന്‍ഡല്‍ കൂടെ ആയതോടെ വിദുരരുടെ ധര്‍മബോധം ആളിക്കത്തി.
"കള്ളക്കളി കളിച്ച് പാണ്ഡുവിന്റെ സന്തതികളെ പെരുവഴിയിലാക്കുന്ന ഈ ശകുനിയെ ഇവിടെ നിന്നാട്ടിയോടിക്കൂ. സര്‍വസംഹാരിയായ ഈ ദ്യൂതം ഇവിടെ അവസാനിപ്പിക്കൂ."

വിദുരര്‍ തരിച്ചു നിന്നു.

ഈ വയസ്സനെ ഇന്നു തന്നെ ശരിയാക്കണം. ധൃതരാഷ്ട്രര്‍ മനസ്സില്‍ കരുതി.

"ഇനഫ് മിസ്റ്റര്‍ വിദുരര്‍ ! ഒരു കാര്യം തന്നോട് ആദ്യമേ പറഞ്ഞതാണ്‌ . ഇവിടെ നടക്കുന്നത്‌ കള്ളച്ചൂതല്ല."

"ബട്ട് യുവര്‍ മജെസ്റ്റി.." വിദുരര്‍ എന്തോ പറയാന്‍ തുടങ്ങിയെങ്കിലും ധൃതരാഷ്ട്രരുടെ ശബ്ദം അതിനെ ഖണ്ഡിച്ചു.

"രണ്ടാമതായി ഈ ചൂതില്‍ നിന്നും ശകുനിക്കു വ്യക്തിപരമായ നേട്ടങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ല."

അതേ, എല്ലാം കൌരവരുടെ ഖജനാവിലേക്കാണ്‌ പോയത്. വിദുരര്‍ മനസ്സിലോര്‍ത്തു.

ധൃതരാഷ്ട്രര്‍ തുടര്‍ന്നു. "രാജസദസ്സില്‍ ഇതുപോലെ നൊണ്‍സെന്‍സ് പരയുന്ന താന്‍ ഇനി ഇങ്ങോട്ട് വരേണ്ട. സ്ത്രീകളുടെ കാര്യങ്ങളൊക്കെ ശ്രദ്ധിച്ച് കേന്ദ്ര അന്തപുര കമ്മിറ്റിയില്‍ കാലം കഴിച്ചാല്‍ മതി. ഇതാണ്‌ ശകുനിയെ കള്ളക്കളിക്കാരനെന്നു വിളിച്ചതിനുള്ള ശിക്ഷ"

തന്നെ അന്തപുര കമിറ്റിയില്‍ നിന്നു പിന്നെ തട്ടിക്കോളാമെടാ കോപ്പേ.ധൃതരാഷ്ട്രര്‍ മനസ്സില്‍ ചിരിച്ചു.

പക്ഷേ ഗാന്ധാരി ഇടപെട്ടു. "ഡാര്‍ലിങ്ങ്, വിദുരരോട് ഇനി മുതല്‍ രാജസ്സദസ്സിലേക്ക് വരേണ്ട എന്നു പറഞ്ഞത് ശരിയായില്ല. മുഖ്യസഭാംഗത്തിന്റെ കസേര അങ്ങേര്‍ കുറച്ച് കഷ്ട്ടപെട്ട് നേടിയെടുത്തതാണ്‌, നാണംകെട്ട്‌ നിലനിര്‍ത്തിയതാണ്‌."

ധൃതരാഷ്ട്രര്‍ക്ക് അത് ശരിയാണെന്നു തോന്നി. മുഖ്യസഭാംഗത്തിന്റെ കസേര നഷ്ട്ടപെട്ടാല്‍ ഒരുപക്ഷേ വിദുരര്‍ പാണ്ഡവരുടെ കൂടെ ചേരാനും സാധ്യതയുണ്ട്. ഒരു വെടിക്ക്‌ രണ്ട്‌ പക്ഷി! ധൃതരാഷ്ട്രര്‍ തലയാട്ടി.

"എന്നാല്‍ നമ്മുടെ സ്വീറ്റ്‌ ഹാര്‍ട്ട്‌ പറഞ്ഞ പോലെ ആകട്ടേ. വിദുരര്‍ മുഖ്യസഭാംഗത്തിന്റെ സീറ്റില്‍ ഇരുന്നോട്ടേ. പക്ഷേ ഒരു കണ്ടീഷന്‍ ...."

എല്ലാരും അതെന്താണെന്നറിയാന്‍ ധൃതരാഷ്ട്രരുടെ ചുണ്ടുകള്‍ക്കിടയിലേക്കു നോക്കി.

".... വിദുരര്‍ കസേരയില്‍ ഇരുന്നാല്‍ മതി. സദസ്സില്‍ നടക്കുന്ന കാര്യങ്ങള്‍ കേള്‍ക്കുകയോ കേട്ട കാര്യങ്ങളെ കുറിച്ച് 'കമ' എന്നൊരക്ഷരം മിണ്ടിപ്പോകുകയോ ചെയ്യരുത്"

ഭലേ ഭേഷ്! കിടിലന്‍ !ഇന്‍ക്രഡിബിള്‍ ! ഫണ്ടാസ്റ്റിക് !
എല്ലാരും ഹര്‍ഷാരവത്തോടെ സ്വാഗതം ചെയ്തു.

ദുര്യോധനനും ശകുനിയും മുറുമുറുത്തു.
"പിടിച്ചു പുറത്താക്കാമായിരുന്നു കിഴവനെ"

വിദുരര്‍ പടിയിറങ്ങുമോ? ഞങ്ങളുടെ കൂടെ ചേര്‍ന്ന്‌ പുതിയൊരു രാജ്യം ഉണ്ടാക്കുമോ? പാണ്ഡവര്‍ സ്വപ്നം കണ്ടു.

എല്ലാരും വിദുരരെ നോക്കി.
ഒരു മൌനം മാത്രം!!!!
___________________________________________________________________________

വാല്‍കഷ്ണം: വര്‍ഷങ്ങള്‍ക്കു മുന്‍പ് ശകുനിക്ക് വേലക്കാരിയില്‍ കൈപ്പിഴ പറ്റി ഉണ്ടായ മകനാണ്‌ ബോബി. ബോബിയുടെ ഭാര്യയുടെ പേരാണ്‌ സൂസി. സൂസിയും ബോബിയും രണ്ടു ശരീരവും ഒരു ആത്മാവുമുള്ളവര്‍ എങ്കിലും ബോബിയുടെ അഭിപ്രായങ്ങള്‍ സൂസി ചുമ്മാ വീണ്ടും ചര്‍ച്ച ചെയ്യും . സൂസിയുടെ അമ്മായി അപ്പന്റെ കാര്യമാണേല്‍ പോലും!!

5 കമന്റടികള്‍:

വിദുരര്‍ എല്ലാം അംഗീകരിച്ചോ?!!
വേണ്ടായിരുന്നു. :(

ഏതോ പാര്‍ട്ടിക്കാരുടെ തല്ല്‌ കൊണ്ട് ചാവാറായെന്നാ തോന്നുന്നേ:)
ഗോപിക്കുട്ടാ നിനക്ക് വേണ്ടി ഞാന്‍ പ്രാര്‍ത്ഥിക്കാം

അതിനു മുന്‍പ് ഞാന്‍ ചേട്ടനെ തട്ടും

പിതാവിനു നേരെ നോക്കി. തല ആടുന്നത് കാണാം പക്ഷേ വാലെവിടെ?...

wow wow... good one gopi

puraana kadhaapaathrangaleyum samaadhanaamaayi vidillallo!!!!