എന്റെ ആദ്യരാത്രി

വാതില്‍ പതുക്കെ തുറക്കുന്ന ശബ്ദം കേട്ടു തിരിഞ്ഞു നോക്കാനുള്ള ഒരു ശ്രമം ഞാന്‍ നടത്തി. അവള്‍ മന്ദം മന്ദം കടന്നു വരികയാണ്‌. കയ്യിലെന്തോ ഉണ്ട്. അവളുടെ വെളുത്ത വസ്ത്രങ്ങള്‍ ഒരു നിമിഷത്തേക്കെങ്കിലും എന്റെ ശ്രദ്ധ കവര്‍ന്നു. അവള്‍ എന്റെ കട്ടിലിനരികിലെത്തി ഞാന്‍ അവളുടെ മുഖത്തേക്കു നോക്കിയില്ല. എന്റെ മനസ്സ് പൂര്‍ണമായും ആ മുലകളിലായിരുന്നു. .

ഉപന്യാസപുരാണം ആട്ടകഥ, ഒടുക്കത്തെ ദിവസം

. +2 ഇല്‍ പഠിക്കുന്ന കൊള്ളാവുന്ന ഒരു ചേച്ചിയെ തടസ്സങ്ങളൊന്നുമില്ലാതെ കാണാവുന്ന തരത്തില്‍ ഞാനും കുട്ടുമോനും ഇരുപ്പുറപ്പിച്ചു. വിഷയം കിട്ടി “കേരളത്തിലെ പാരമ്പര്യകലകള്‍”. ന്യുമോണിയ,മലേറിയ തുടങ്ങിയ രോഗങ്ങളെ കുറിച്ചും അവയുടെ ലക്ഷണങ്ങള്‍ ,സ്വീകരിക്കേണ്ട മുന്‍ കരുതലുകള്‍ എന്നിവയെ പറ്റി ഞാന്‍ വിശദമായി എഴുതി. കുട്ടുമോന്‍ എന്തിനെ പറ്റിയാ എഴുതിയേ എന്നത് ഇപ്പോളും പുറം ലോകം അറിയാത്ത രഹസ്യമാണ്

ഞരമ്പുരോഗി കഥയെഴുതുകയാണ്‌

"കുട്ടുമോനേ, ഇന്ദുവിനെ ലൈന്‍ ആക്കി എന്നു കേട്ടല്ലോ?" "ലൈനോ? അങ്ങിനെ പറഞ്ഞാല്‍ എന്താ?" അമ്മയുടെ ഉണ്ണിയായ ഞാന്‍ എന്റെ നിഷ്ക്കളങ്കത കൊണ്ട് ചോദിച്ചു പോയി. "നിന്റെ അമ്മയോട് പോയി ചോദിക്ക്" അവള്‍ എളുപ്പ വഴി പറഞ്ഞു തന്നു.

വില്‍പ്പനക്കുണ്ടൊരു ജീവിതം

വിവാഹം സ്വര്‍ഗത്തില്‍ വച്ചു നടക്കുന്നു“ ആരാണ് പറഞ്ഞതെന്നു അറിയില്ല. എന്തായാലും കേട്ടു മടുത്ത കാര്യമാണ്. ഒരുപക്ഷേ, വിവാഹം നടക്കുന്നത് സ്വര്‍ഗത്തിലായിരിക്കാം, പക്ഷേ ജീവിക്കുന്നത് സ്വര്‍ഗത്തിലാണോ?. എന്തായാലും വിവാഹം തീരുമാനിക്കുന്നത് സ്വര്‍ഗത്തിലിരിക്കുന്നവരല്ല. അതെനിക്കുറപ്പ്. പെണ്ണിന്റേയും ചെക്കന്റേയും അച്ഛനമ്മമാരും ബന്ധുക്കളും ദേവന്മാരല്ലല്ലോ!!

സാറിനെ നടത്തിയ ശിഷ്യന്‍ അഥവാ ശിഷ്യനെ നടത്തിയ സാര്‍

സ്ത്രീകളെ കുറിച്ച് പുരുഷന്മാര്‍ക്കറിയാത്ത ഒരു നിഗൂഢരഹസ്സ്യം ഉണ്ട്. ആ രഹസ്സ്യം മനസ്സിലാക്കിയാല്‍ പുരുഷനു പിന്നെ സ്ത്രീസുഖം ഉണ്ടാകില്ല.” ഈ കണ്ടെത്തല്‍ എന്റേതല്ല. എന്നെ നാലാം സെമെസ്റ്റെറില്‍ Environmental studies പഠിപ്പിച്ച പ്രവീണ്‍ സാറിന്റേതാണ്

Featured Blogs

Blog Promotion By
INFUTION

Monday, December 22, 2008

തുഗ്ലക്ക് മരിച്ചിട്ടില്ല; അവന്‍ എന്‍ട്രന്‍സ് പരീക്ഷ പാസായി


ന്‍ട്രന്‍സ് ലോബികളുടെ കളികള്‍ കാരണം മാറ്റത്തിന്റെ കൊടുംങ്കാറ്റുയര്‍ത്തി വരുന്ന പ്രൊഫെഷണല്‍ കോളേജുകളിലേക്കുള്ള പ്രവേശന നടപടികളിലെ ‘പരിഷ്കാരങ്ങള്‍‘ ഇക്കൊല്ലം നടപ്പിലാക്കാന്‍ കഴിയുന്നില്ല എന്നാണ് നമ്മുടെ വിദ്യഭ്യാസമന്ത്രിയുടെ ഏറ്റവും അവസാനത്തെ സങ്കടം. ശരിക്കും എനിക്കും സങ്കടമുണ്ട്. മന്ത്രിയോടു എന്റെ ദു:ഖം രേഖപ്പെടുത്തുകയും ചെയ്യുന്നു. പ്രൊഫഷണല്‍ കോളേജ് ഫീസ് ഘടനയില്‍ കാര്യമായ മാറ്റങ്ങളൊന്നും വരുത്താന്‍ സാധിക്കാതെ പോയ ഗവണ്മെന്റിനു ഈ പരിഷ്കാരങ്ങല്‍ ഒരു ആശ്വാസം തന്നെയായിരുന്നു. എല്ലാം ശുദ്ധമണ്ടത്തരങ്ങള്‍ ആണെങ്കില്‍ പോലും.

+2 മാര്‍ക്ക് കൂടി പരിഗണിക്കുന്നതിലൂടെ എന്ത് മാറ്റമാണ് ഉദ്ദേശിക്കുന്നത്? +2 മാര്‍ക്ക് ആര്‍ക്കും എങ്ങനേയും ഏതു രീതിയിലും മാറി മറിഞ്ഞു പോകാവുന്ന ഒന്നാണ്. മനസ്സിലായില്ലല്ലേ?
1. അതായത്, ഒരു എഴുത്തു പരീക്ഷയില്‍ ഒരു കുട്ടിക്കു കിട്ടുന്ന മാര്‍ക്ക് നിശ്ചയിക്കുന്നത് ഉത്തരങ്ങള്‍ മാത്രമല്ല. പേപ്പര്‍ നോക്കുന്ന അദ്ധ്യാപകന്റെ തീരുമാനങ്ങള്‍ കൂടിയാണ്. ഒരു 30 മാര്‍ക്കിന്റെ പേപ്പറിനു അല്‍പ്പം ലിബറല്‍ ആയ ഒരു അദ്ധ്യാപന്‍ 35 മാര്‍ക്ക് കൊടുക്കും. അതേ സമയം ചിലര്‍ 25 കൊടുക്കും.
2. പിന്നെ മറ്റൊന്ന് 2005 ഇല്‍ പരീക്ഷയെഴുതിയ ഒരു കുട്ടിയുടെ മാര്‍ക്ക് 2006 ഇല്‍ പരീക്ഷയെഴുതിയ ഒരു കുട്ടിയുടെ മാര്‍ക്കുമായി താരതമ്യം ചെയ്യുന്നതില്‍ അര്‍ഥമില്ല. കാരണം ഒരൊ കൊല്ലവും ഓരോ ചോദ്യപേപ്പറാണ്. 2005 ലെ കണക്ക് പേപ്പര്‍ ചിലപ്പോള്‍ എളുപ്പമുള്ളതാകും. 2006 ല്‍ അല്‍പ്പം ബുദ്ധിമുട്ടുള്ളതും. അങ്ങിനെയെങ്കില്‍ 2005 ഇല്‍ 95/100 വാങ്ങിയ കുട്ടിയും 2006 ല്‍ 90/100 വാങ്ങിയ കുട്ടിയും തമ്മില്‍ വേര്‍തിരിക്കുക ധാര്‍മികമായി ശരിയല്ല.
3.മറ്റൊന്ന് ലാബുകളാണ്. അതിലൊക്കെ കിട്ടുന്ന മാര്‍ക്ക് ചോദിക്കുന്ന വൈവയും അദ്ധ്യാപകന്റെ മനസാന്നിദ്ധ്യത്തിലും അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. പിന്നെ എഞ്ജിനീയറിങ്ങ് പോലെ logical reasoning ഇനെ അടിസ്ഥാനമാക്കിയുള്ള കോര്‍സുകള്‍ക്ക് ചേരുവാന്‍ ഭാഷാ വിഷയങ്ങളില്‍ ഛര്‍ദ്ദിച്ചു കിട്ടുന്ന മാര്‍ക്കുകളും പ്രാധാന്യം നേടും.
4. ഒരു തരത്തിലും രണ്ട് സിലബസുകളിലെ മാര്‍ക്കുകള്‍ തമ്മില്‍ പൊതുവായൊരു അളവുകോലാല്‍ അളക്കാന്‍ സാധ്യമല്ല. അങ്ങിനെ ചിന്തിക്കുന്നവര്‍ ഒന്നുകില്‍ മരമണ്ടന്മാര്‍ ആകും. അല്ലേല്‍ സ്കൂളില്‍ പോകാത്തവര്‍.
5. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്കു ട്യൂഷനു പോയി എന്‍ട്രന്‍സ് എഴുതാന്‍ സാധിക്കുന്നില്ല. അതുമൂ‍ലം അവസരം നഷ്ട്ടപെടുന്നു എന്നാണ് വാദം. 50:50 എന്ന അനുപാതത്തില്‍ ചോദ്യപേപ്പര്‍ വരുമ്പോള്‍ ഒരു കുട്ടി രണ്ട് സ്ഥലത്ത് ട്യൂഷനു പോകേണ്ടി വരും. അത്രയ്ക്കല്ലേ വ്യത്യാസം? ഈ +2 ല്‍ മാര്‍ക്ക് കിട്ടുന്നത് മുഴുവന്‍ സമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുട്ടികളും എന്‍ട്രന്‍സ് ഇല്‍ റാങ്ക് കിട്ടുന്നത് സാമ്പത്തികമായി നല്ല സ്ഥിതിയിലുള്ള കുട്ടികളും ആണ് എന്നതു പോലെയാണ് സംസാരം. കഴിവുള്ളവര്‍ക്ക് തന്നെയേ അര്‍ഹിക്കുന്നത് കിട്ടൂ.
6. ഏതെങ്കിലും ദേശീയ പരീക്ഷകള്‍ +2 മാര്‍ക്ക് മാനദണ്ഠമാകുമോ? IIT ,JIPMER എല്ലാം എന്‍ട്രന്‍സ് പരീക്ഷ എഴുതി തന്നെ ജയിക്കണം.
7. പിന്നെ കലാ കായിക താരങ്ങള്‍ക്കു നല്‍കുന്ന ഗ്രേസ് മാര്‍ക്ക് ഒരു മാനദണ്ഠമാകില്ലേ? അപ്പോള്‍ ഇതെല്ലാം പരിശീലിപ്പിക്കാന്‍ സാമ്പത്തികമായി പിന്നോക്കം നല്‍കുന്നവര്‍ക്ക് സാധിക്കുമെന്ന് എനിക്കു തോന്നുന്നില്ല.

ഒരു ക്വസ്റ്റന്‍ ബാങ്ക് ഇറക്കുമെന്നു പറയുന്നു. എങ്കില്‍ പിന്നെ ഏതു കുട്ടിക്കും അതു പഠിക്കാമല്ലോ. പിന്നെന്തിനാ +2 മാര്‍ക്ക് പരിഗണിക്കുന്നേ? പറയുവാനാണേല്‍ ഒരുപാടുണ്ട്. എങ്കിലും നിര്‍ത്തുന്നു. വിവരമില്ലാത്ത രാഷ്ട്രീയക്കാരും അവരു പറയുന്നതനുസരിച്ച് ന്രുത്തം ചെയ്യുന്ന വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളും ഇതില്‍ ഇടപെടില്ല. മുണ്ടശ്ശേരി രണ്ടാമനെന്നോ തുഗ്ലക്ക് രണ്ടാമനെന്നോ നമ്മുടെ മന്ത്രിയെ വിളിക്കേണ്ടതെന്ന കണ്‍ഫ്യൂഷനിലാണ് ഞാന്‍.

Sunday, December 14, 2008

കാലന്റെ കാലൊടിഞ്ഞാല്‍


രാടാ ഫുട്ബോള്‍ കണ്ടുപിടിച്ചത്? അവനെ എന്റെ കയ്യില്‍ കിട്ടിയാല്‍ കാളവണ്ടി കയറ്റി കൊന്ന് കൊക്കയിലെറിയും. എന്തൊരു കഷ്ട്ടമാണിത് ഒരു പന്തും ഒരു പത്തിരുപത് ആളുകളും . ഇതിന്റെയൊക്കെ ഇടയില്‍ എന്റെ കാ‍ലും. എനിക്കു നല്ല വേദനയുണ്ട്. എന്തു കാര്യമുണ്ടായിട്ടാ? ആ തടിയന്‍ പന്തുമാ‍യി അങ്ങു പൊക്കോട്ടെ എന്നു വിചാരിച്ചാല്‍ മതിയായിരുന്നു. അവന്റെ പോക്കു കണ്ടപ്പോള്‍ ഭാര്യയെ പ്രസവത്തിനു കയറ്റിയ പോലെ ആയിരുന്നു. എന്നാല്‍ പിന്നെ പന്ത് എനിക്കു തന്നിട്ടു പോക്കൂടെ എന്നു കരുതി കാലു വച്ചതാ, എന്തൊക്കെയോ ശബ്ദം കേട്ടു. ആരോ കൈ തന്നിട്ടാ ഞാന്‍ നിലത്തു നിന്നെണീറ്റത്. മണ്ണ് തട്ടി കളഞ്ഞ് പകരം വീട്ടാന്‍ ഓടാന്‍ തുടങ്ങിയപ്പോളാ മനസ്സിലായേ കാലുളുക്കിയെന്ന്. ശരിക്കും നിക്കാന്‍ മേലാ. ഷര്‍ട്ട് മുഴുവന്‍ ചെളിയുമായി വീട്ടിലേക്കു വന്നപ്പോള്‍ അമ്മയുടെ വക എനിക്കില്ല്ലാത്ത ഭാര്യക്ക് ചീത്ത. നിന്റെ കെട്ടിയോള്‍ ഉണ്ടല്ലോ ഇവിടെ അലക്കിയിടാനെന്ന്‍. എന്റെ ഞൊണ്ടുന്ന കാലിലേക്കു നോക്കിയൊരു അനുശോചനമെങ്കിലും രേഖപ്പെടുത്തമ്മേ എന്ന് പറയണമെന്നുണ്ടായിരുന്നു. പിന്നെ അതും കാ‍ണിച്ചു കൊടുത്താല്‍ കാലൊടിഞ്ഞു കിടന്നാല്‍ നോക്കാന്‍ നിക്കാന്‍ അവളുണ്ടോ എന്നു ചോദിച്ചാലോ. വേണ്ട! എന്തിനാ എവിടെയെങ്കിലുമിരുന്ന് ആരുടെയെങ്കിലും പരദൂഷണം പറഞ്ഞു ജീവിക്കുന്ന ആ പാ‍വത്തിനെ ഇതിലേക്കു വലിച്ചിഴക്കുന്നേ. അവള്‍ക്കു ഫുട്ബോള്‍ എന്താണെന്നു കൂടെ അറിയുമോ ആവോ.

ഒരു ദിവസം മൊത്തം ഞാന്‍ വേദന സഹിച്ചു. പിറ്റെ ദിവസം എണീറ്റപ്പോള്‍ മനസ്സിലായി സംഗതി ഒരു നടക്കു പോകില്ല. ഡോക്റ്ററെ കണ്ടേ പറ്റു. അങ്ങിനെ നംബര്‍ ബുക്ക് ചെയ്ത് വൈകീട്ട് ഇറങ്ങി. അവതാരപിറവികളുടെ മുഴുവന്‍ രൂപവും ആവാഹിച്ച ആ രക്ഷകനെ കാണാന്‍. എന്നെ താങ്ങി കൊണ്ടുവാന്‍ എന്റെ അമ്മയിയുടെ മകനേയും കിട്ടി.

ഡോക്റ്ററുടെ വീട്ടിലേക്കു റോഡ് ഒന്നു ക്രോസ്സ് ചെയ്യണം. നമ്മുടെ അമ്മായിയുടെ മകനെന്നു പറയുന്ന സഹായി ആദ്യം കടന്നു. എന്നിട്ടു എന്നോടു ആംഗ്യം കാണിച്ചു കടക്കാന്‍. ബെസ്റ്റ്! ഇതില്പരം എന്തു സന്തോഷമാ കാലുളുക്കി നടക്കാന്‍ മേലാത്തവനു വേണ്ടേ. നല്ല തിരക്കുള്ള റോഡ് മുറിച്കു കടക്കുക. ഇതിനു മാത്രം എന്തു പുണ്യമാ ഞാന്‍ ചെയ്തേ? ആ പഹയന്റെ തല്ലക്കടിച്ച് എന്നെ താങ്ങി കൊണ്ടു പോകെടോ എന്നു പറയണമെന്നുണ്ടായിരുന്നു. അപ്പുറത്ത് ക്രോസ് ചെയ്യുന്ന +2കാരി പെങ്കുട്ടികളോടു സഹായം ചോദിച്ചാലോ? ഒരു വെടിക്കു രണ്ട് പക്ഷി. കുറുക്കന്റെ കണ്ണ് കോഴിക്കൂട്ടില്‍ തന്നെ. അല്ലേല്‍ വേണ്ട. ഇപ്പോല്‍ തന്നെ മൊത്തം പരുക്കുകളാ. അന്നു സമരത്തിന്റെ അന്നുണ്ടായത് ഓര്‍മയുണ്ടല്ലോ. എന്നോടെന്റെ ഉള്ളിലിരുന്നു ആരോ പറഞ്ഞു. ആ സംഭവം ഇപ്പം പറയാന്‍ വയ്യ. ഒരു വായ് നോക്കിയുടെ ജീവിതത്തിലെ ഒരു ഏട് മാത്രം! അങ്ങിനെ കണ്ടാല്‍ മതി.

ഡോക്റ്റരുടെ റൂമിനു പുറത്ത് നല്ല തിരക്ക്. എന്റെ നംബര്‍ 17 ആണ്. ഇപ്പോള്‍ 2 ആയത്രേ. ഹാവൂ! സംത്രുപ്തിയായി. ഇനി ഇവിടെ നിന്നു അത്താഴവും കഴിച്ചിട്ടു പോകാം. ഡൊക്റ്റര്‍ നിര്‍ബന്ധിക്കുമോ ആവോ. ഇല്ലേലും നമ്മള്‍ നമ്മുടെ മര്യാദ കാണിക്കണം. ചുറ്റും ഇരിക്കാന്‍ 10 കസേരയുണ്ട്. പത്തിലും ആളുണ്ട്. ഒരു താത്കാലിക വികലാംഗനെ കണ്ടിട്ട് ഒരാളും എണീറ്റു തന്നില്ല. ഞാന്‍ എത്രയാള്‍ക്കു ബസ്സില്‍ എണീറ്റ് നിന്നു സീറ്റ് കൊടുത്തിട്ടുള്ളതാ. എനിക്കൊരാവശ്യം വന്നപ്പോള്‍ ഒരു പട്ടിയും തന്നില്ല. ക്ഷമിക്കണം പട്ടി എന്ന വാക്ക് ഞാന്‍ തിരിച്ചെടുത്തിരിക്കുന്നു, അതൊക്കെ വല്ല്യ പ്രശ്നമാകും. കൊടുത്താല്‍ കൊല്ലത്തു കിട്ടുമെന്നൊക്കെ പറയുന്നതു ചുമ്മാതാ. അല്ല, ഇതിപ്പോ സത്യത്തില്‍ എന്റെ തെറ്റല്ലേ? സീറ്റ് കിട്ടണമായിരുന്നേല്‍ ഡൊക്റ്ററെ കാണാന്‍ ഞാന്‍ കൊല്ലത്ത് പോകേണ്ടതായിരുന്നില്ലേ. എന്റെ മുന്നില്‍ ഒരു ചേട്ടനും ചേച്ചിയും അടുത്തിരുന്ന് ഒരുപാട് സ്വകാര്യം പറഞ്ഞു ചിരിക്കുന്നുണ്ടായീരുന്നു. ചേച്ചി കാണാന്‍ കൊള്ളാം. അയ്യോ! ചേട്ടനെ ഓരമയില്ലാട്ടോ. എന്നാലും ആ ചേട്ടനു ഒന്നു എണീറ്റു തരാമായിരുന്നില്ലേ? ചേച്ചിക്കു വേണേല്‍ എന്നോട് സ്വകാര്യം പറഞ്ഞൂടെ? അവസാനം ഞാന്‍ പുറത്ത് മതിലില്‍ പോയിരുന്നു.

അങ്ങിനെ ആ മനുഷ്യന്റെ മുന്നില്‍ പതിനേഴാമതായി ഞാന്‍ എത്തി. എന്തൊരു ഡൊക്റ്റര്‍! കാണാന്‍ കൊള്ളാവുന്ന ഒരു നര്‍സ് പോലുമില്ല അടുത്ത്. ഇതാ പറയുന്നേ ഡൊക്റ്ററെ കാണാന്‍ നര്‍സിങ്ങ് സ്കൂളുള്ള ആശുപത്രിയില്‍ പോകണമെന്ന്. ആ വെളുത്ത കുപ്പായക്കരെ കണ്ടാല്‍ മതി പകുതി രോഗം മാറും.

“ഗുഡ് ഈവനിങ്ങ് ഡൊക്റ്റര്‍“
“എന്തു പറ്റി”
“ഫൂട്ബോള്‍ കളിച്ചതാ, കാലുളുക്കി”
അങ്ങേരൊരു കട്ടില്‍ കാണിച്ച് തന്നിട്ട് പറഞ്ഞു.“അവിടെ കയറി കിടക്ക്”
ഞാന്‍ എന്റെ പരിപാവനമായ ശരീരം കയറ്റി അവിടെ കിടപ്പായി. നല്ല ആശ്വാസം തോന്നി.
“ഏതു കാലിലാ വേദന”
“ഇടത്തേ കാലില്‍. മുട്ടിലാ കൂടുതല്‍ വേദന”
അങ്ങേര്‍ എന്റെ കാലെടുത്തു പിടിച്ചു. എന്റെവരെ കാലു പിടിക്കേണ്ടി വന്ന അങ്ങേരുടെ ഗതികേടിനെ കുറിച്ചോര്‍ത്തപ്പോള്‍ എനിക്കു സഹതാപം തോന്നി. പക്ഷേ അങ്ങേരുടെ ആക്രമണം ഉടനെയായിരുന്നു. എന്റെ കാല്‍ അങ്ങൊട്ടും ഇങ്ങോട്ടുമൊക്കെ പിടിച്ചു തിരിച്ചു. എന്നിട്ടു ചോദിക്കും.
“ഇപ്പോ വേദനയുണ്ടോ?”
“ആ..ഈ..ഓ..ര്‍.. ഉവ്വ!”
എനിക്ക് ആകെ കണ്‍ഫൂഷനായി. ദൈവമേ, ഇയാള്‍ക്കെന്താ എന്നോടിത്ര ദേഷ്യം? ഇനി എങ്ങാനും ഇയാളുടെ മോളാണൊ രേഷ്മ? അവള്‍ക്കു ഞാന്‍ പണ്ട് നരസിംഹത്തിലെ അവസാന ഡയലോഗ് മുഴുവന്‍ പ്രേമലേഖനമായി എഴുതി കൊടുത്തിരുന്നു. ‘തുലാവര്‍ഷരാത്രിയില്‍ ഒരു പുതപ്പിനടിയില്‍ സ്നേഹിക്കാം...’ എന്നൊക്കെ. ഇങ്ങേര്‍ക്കാണോ കത്തു കിട്ടിയത്? അതോ ഇനി മീരയുടെ ചേട്ടനാണോ? അവളുടെ ഒരു ചേട്ടന്‍ ഡോക്റ്ററാണെന്നു കേട്ടിട്ടുണ്ട്. എന്നാലും എല്ലിന്റെ ഡോക്റ്ററാണെന്നു അറിയില്ലായിരുന്നു. എന്നാലും ഈ പെണ്‍പിള്ളെരെന്താ ഇങ്ങനെ? എന്തുണ്ടായാലും വീട്ടില്‍ പോയി പറയും.

“ നീയെന്താ ചെയ്യുന്നെ?”
“എഞ്ചിനീയരിങ്ങ് കഴിഞ്ഞു”
“പ്ലേസ്മെന്റായില്ലേ”
“ഉവ്വ ഒരു ഐ ടി കമ്പനിയില്‍”
“എത്രയാ ഓഫര്‍?”
“ത്രീ ലാക് ആന്വല്ലി”
“ഇത് ശരിയാവില്ല”
എന്ത്?! ഞാന്‍ എന്നും ഞൊണ്ടി നടക്കേണ്ടി വരുമെന്നാണോ പറയുന്നേ? എനിക്കു മരിച്ചാല്‍ മതി. ഫുട്ബോള്‍ കളിക്കേണ്ടായിരുന്നു. എന്നാലും...ഞാന്‍..എന്തൊരു വിധി!
“ഞാന്‍ ഇത്ര കൊല്ലമായി ഗവണ്മെന്റ് സര്‍വിസില്‍. എനിക്കില്ലല്ലോ ഇത്ര ശമ്പളം”
ഓ. അതാണോ! ഞാന്‍ വിചാരിച്ചു എന്റെ കാലാകുമെന്ന്. ഞാന്‍ ചിരിച്ചു.
“എന്താടാ ശരിയല്ലേ?.”
“പക്ഷേ, ഞങ്ങള്‍‍ക്കിതു പോലെ വീട്ടിലിരുന്നു കാശ് ഉണ്ടാക്കാന്‍ പറ്റില്ലല്ലോ”
അത് അങ്ങേര്‍ക്കത്ര പിടിച്ചില്ല. അങ്ങേരുടെ മുഖം കണ്ടപ്പോള്‍ എന്റെ മറ്റേ കാലും തല്ലിയൊടിക്കുമെന്നു തോന്നി.
“നിന്റെ കാലു ഫുട്ബോള്‍ കളിച്ചിട്ട് ഉളുക്കിയതു തന്നെയാണോടാ? എന്തായാലും വല്ല്ല്യ കുഴപ്പമൊന്നുമില്ല. 5 ദിവസം റെസ്റ്റ് എടുക്ക്. ശരിയാകും” മരുന്നിന്റെ സ്ലിപ്പ് എനിക്കു തന്നു. ഞാന്‍ ഒരു 100 ഇന്റെ നോട്ടെടുത്ത് അങ്ങേര്‍ക്കു കൊറ്റുത്തു. എന്നെ പീഡിപ്പിച്ചതിന്റെ പ്രതിഫലം.
“ഡോക്റ്ററെ, ഭക്ഷണത്തിന്റെ കാര്യം?”
“കാലുളുക്കിയതിനു എന്തു ഭക്ഷണം.സാധാരണ പോലെ പൊക്കോ”
ഹാവൂ! സമാധാനമായി. അല്ലേല്‍ ഏതു ഡൊക്റ്ററെ കാണാന്‍ പോയാലും അവസാനം പറയും ഒരാ‍ഴ്ചക്കു ഇറച്ചിയും മീനും കഴിക്കേണ്ട എന്ന്. നെഞ്ചില്‍ കനല്‍ കോരിയിടുന്ന പോലെയാ അപ്പോള്‍. ഇതിപ്പോള്‍ റെസ്റ്റ് മാത്രം. ആരേലും ആപ്പിളും മുന്തിരിയുമായി കാണാന്‍ വരുമായിരിക്കും. വീട്ടിലെ പണിയൊന്നും എടുക്കുകയും വേണ്ട.

തിരി‍കെ പോന്നു. മരുന്നു വാങ്ങാന്‍ മെഡികല്‍ ഷോപ്പ് തപ്പി നടക്കുന്നതിനിടയില്‍ ഒരു അലപലാതി സുഹ്രുത്തിനെ കണ്ടുമുട്ടി. എന്റെ കാലിനെ നോക്കി ആര്‍ക്കിമിഡീസിനെ പോലെ അവനൊരു ഒടുക്കത്ത കണ്ടു പിടിത്തം നടത്തി
“എന്തു പറ്റി അളിയാ കാലിന്”
“ഒന്നു കളിച്ചതാടേ”
“നിന്റെ ബ്ലോഗ് വായിച്ച ആരേലും പണി തന്നതാകുമല്ലേ”
അവന്റെ അച്ഛനും കൊച്ഛച്ചനും അമ്മൂമ്മയ്ക്കും അപ്പൂപ്പനും ഞാന്‍ അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചു. അല്ല പിന്നെ, ഒരുമാതിരി ശവത്തില്‍ കുത്തുന്ന ഡയലോഗ്.

NB:എന്റെ കാലിനു അനുശോചങ്ങളും ആദരാഞ്ജലികളും കമന്റിട്ടാല്‍ മതി. സാമ്പത്തിക സഹായങ്ങള്‍ നല്‍കാന്‍ ഉദ്ദേശിക്കുന്നവര്‍ എനിക്കു മെയില്‍ ചെയ്യുക. അക്കൌണ്ട് നംബര്‍ അയച്ചു തരാം.ആരേയും നിരാശപ്പെടുത്തുന്നതല്ല. പഴങ്ങള്‍ പാര്‍സല്‍ ചെയ്യാനുള്ള വിലാസവവും തരുന്നതാണ്.
എന്ന്,
വേദനിക്കുന്ന കാലുമായി
ഗോപിക്കുട്ടന്‍.

Thursday, December 4, 2008

“മുഖ്യന്റെ പട്ടിക്കു അന്തപ്പന്റെ കല്ലേറ്“



ഗോപിക്കുട്ടാ..... എന്തുണ്ട് വിശേഷം?”

“ഒന്നുമില്ലെന്റെ അന്തപ്പാ ചുമ്മാതിരുന്നു ബോറടിക്കുന്നു. നീ എന്നാ മസ്കറ്റിലേക്കു പറക്കുന്നേ?”

“ഞായറാഴ്ച കാലത്ത്, ഇപ്പോള്‍ ഒരുക്കത്തിലാ”

“അങ്ങിനെ നീയും പോകുന്നു. ഞാന്‍ തീര്‍ത്തും ഒറ്റയ്ക്കായി”

“നിന്നെയും വിളിക്കുമെടേയ് പെട്ടെന്ന്. പിന്നെ നിന്റെ ബ്ലോഗിലെ കഴിഞ്ഞ പോസ്റ്റ് വായിച്ചു”

“എന്തു തോന്നി?”

“നന്നായി ബോറടിച്ചു.നീ ആളെ കൊല്ലാന്‍ ഇറങ്ങിയിരിക്കുവാണല്ലേ?”

“അത്രയ്ക്കു ബോറായിരുന്നോ അളിയാ?”

“ശരിക്കും! ഒരുമാതിരി മല്ലു സോപ്പ് പോലെ വലിച്ചു നീട്ടി.....”

“മല്ലു സോപ്പോ?! ഇനി ഞാന്‍ ജീവിച്ചിരിക്കില്ല.”

“നിന്റെ ട്രേഡ് മാര്‍ക്ക് തന്നെ ചളുവടിയാണല്ലോ! ഹി ഹി”

“വിട്ടു കള അളിയാ, ബാ‍ക്കിയുള്ള ബ്ലോഗര്‍മാരെല്ലാം മുഖ്യന്‍റ്റെ പട്ടി പ്രയോഗത്തിലല്ലേ പിടിച്ചിരിക്കുന്നേ, അപ്പോള്‍ നമ്മളൊരു വെറൈറ്റിക്കു ശ്രമിച്ചതാ. പാളിപ്പോയി.”

“എല്ലാരേയും വിളിച്ചു വായിപ്പിക്കുകയും ചെയ്തു. ഞങ്ങളോടിതു വേണമായിരുന്നോ?ഒന്നുമില്ലേലും കൂട്ടുകാരല്ലേടാ ഞങ്ങള്‍?”

“ഉവ്വ ഉവ്വ!പോടാ ഊള കോണ്‍ഗ്രസ്സ്കാരാ, നിന്നോടൊരു കാര്യം ചോദിക്കാന്‍ മറന്നു. നിന്റെ പ്രൊഫൈലില്‍ ‘my CM is a Patti' എന്നെഴുതിയിരിക്കുന്നതു കണ്ടല്ലോ. വേണമായിരുന്നോ?”

“എന്താ കമ്യൂണിസ്റ്റ്കാര്‍ക്കല്‍പ്പം സംസ്ക്കാരമായിക്കൂടേ?”

“കാര്യം ശരിയാണ്. രാജ്യത്തിനു വേണ്ടി ജീവന്‍ വെടിഞ്ഞ ഒരു മലയാളീ ജവാനെ തീര്‍ത്തും അവഗണിച്ചു എന്നു മാത്രമല്ല. പിന്നീടൊരു ദിവസം ചീപ്പ് പൊളിറ്റിക്കല്‍ ഡ്രാമയും. ശരിയാണ് ചെയ്തത് വല്ല്യ തെറ്റാണ്”

“എടാ, ഈ കമ്മ്യൂണിസ്റ്റുകാരാണ് സദ്ദാം ഹുസ്സൈന്‍ മരിച്ചപ്പോള്‍ അനുശോചനകുറുപ്പും ഹര്‍ത്താലും കേരളത്തില്‍ നടത്തിയത്”

“ശരിയാ, വൈകീട്ട് മൂന്നു മുതല്‍ ആറു വരെ. അളിയാ, ആ സമയത്ത് അമേരിക്കയില്‍ നല്ല രാത്രിയല്ലേ? ബുഷ് ഉറങ്ങുവായിരിന്നിരിക്കും അല്ലേ? ബുഷിനു മലയാളമറിയുമോ? ഇവിടെ മലയാളത്തിലാ മുദ്രാവാഖ്യം കേട്ടത്”

“എത്ര നിരപരാധികളെ കൊന്ന മനുഷ്യനാ, എന്നിട്ടു പെട്ടെന്നൊരു ദിവസം ‘രക്തസാക്ഷി‘യായി.”

“ശരിയാടാ, പക്ഷേ ഞാന്‍ പറഞ്ഞതതല്ല. . കാര്യമെല്ലാം ശരിയാണ് ഇത്ര പ്രായമായ ഒരു മനുഷ്യന്‍ ഇത്ര അപക്വമായി പെരുമാറരുതായിരുന്നു. എന്നാലും നീ മുഖ്യനെ പട്ടി എന്നെഴുതേണ്ടിയിരുന്നില്ല. നമ്മള്‍ തെറ്റു വീണ്ടും വീണ്ടും ചെയ്താലതു ശരിയാകില്ല.”

“അപ്പോള്‍ ഇന്നലെ നടന്നതോ? എല്ലാം ആസൂത്രിതമായിരുന്നു പോലും. ലജ്ജയില്ലേ അതു പറയാന്‍? മകന്‍ നഷ്ട്ടപെട്ട അച്ഛന്റെ വികാരം ആസൂത്രിതമായിരുന്നു പോലും. ശരിക്കും ഒരു പട്ടിയുടെ വാക്കുകളും പ്രവര്‍ത്തികളും”

“നീ പറയുന്നതില്‍ കാര്യമുണ്ട്. തെറ്റു പറ്റാതെ നോക്കുക, പറ്റിയാല്‍ അതു തിരുത്തുക. അല്ലാതെ മറ്റുള്ളവരെ പഴിക്കുന്നതില്‍ അര്‍ത്ഥമില്ല. ഒന്നുമില്ലെങ്കിലും ആ ജവാനെയെങ്കിലും നമ്മള്‍ ഓര്‍ക്കേണ്ടേ? ഇതിന്റെ പേരില്‍ ആ കുടുംബത്തെ ഇങ്ങനെ കഷ്ട്ടപെടുത്തണോ? രാഷ്ട്രീയ മുതലെടുപ്പുകള്‍ക്കും കപടതകള്‍ക്കുമിടയില്‍ കിടന്നു വിങ്ങുന്നത് ആ കുടുംബമാണ്”

“നമുക്കു നോക്കാം. എന്താണ് ഇനി പാര്‍ട്ടിയും മുഖ്യനും പറയുന്നതെന്ന്?”

“ശരിയപ്പോള്‍”

Tuesday, December 2, 2008

Hack The Hell of Naked God


It was a fine after noon and I sat on the chair and started to read a novel. It was a good one. Suddenly I saw two giant fellows coming to my home and asked me to get into a car. I resisted but they took me forcibly. They two were Negros I think, people we used to see in Hollywood movies. I was like a kid going to school for the first time in life, hanging on their fingers and trying to run away unsuccessfully all the time. They took me to a place where everything seemed to be white. No! Everything was white. White clothes, white chairs and light white snow were falling all over. If anything was black, it was the two Negros. My entire body was covered by snow so that even I looked white for the first and last time in my life. I saw a table with grapes, apple, orange and many other fruits I don’t know their names, everything was white and kept in a white plate.
Am I in white house? No way! I don’t even have an American visa. I thought.
Suddenly a man in white suites came to me and welcomed me.

“Hai buddy ,welcome to the heaven”. And he signaled the two kidnappers to move away and they vanished.

Is he George Bush? I was confused and threw my tongue at him.

“ Oh! Thank you. But can you explain me what’s going on?”. I wanted to know it.


“Yeah, not a big deal. You are just kidnapped by my men.” He said casually.

What the hell! I am not Osama Bin Laden. Neither my parents are rich to pay the ransom. I am not sure whether my kidneys are working or not, though I know I don’t have any urinal problem.

“Gentle man, I think I am not the one you are expecting here”. I really wanted to convince him and get away from there.


“Relax Aneesh. Do you want some water?”.

Now that seems to be a great problem. He knows my name. So I am famous in America also? Fine!

“See Mr. Bush, I am not the one who flew plane on 9/11 and I even don’t know Arabic. Listen to my accent, It’s perfect Indian”. I dint want to tell him I am from Kerala , he might have asked his body guards to shoot me on the spot.


“ Ha! Ha! Ha! Who told you that my name is Bush?” He laughed like he was watching Mammootty dancing.


“Then, tell me who are you?” I was sure he was not Obama. He will take the charge of white house only by January and after all he is a black man.


“ I am God”. His voice seemed to be elevated.


“Okay, now I got where I am standing right now and who you are”


“Very good Aneesh, I know you are an intelligent guy”


“This is a bar and your tummy has enough alcohol in it.” I was damn sure about it.


“Alas! I want to call god but I am the god myself. How can I tell you?” He was upset. “Look at the floors you are standing on”

I just dropped my eyes down. Wow! I was standing on white clouds. Then he is right, I am in the heaven. He is the god. Who were those two who took me here? May be twin sons of Mr.Yaman,I guess. But In Mahabharatha Yaman was an Indian. Is he married to a Negro girl? I don’t know.

“So you are god and I am here in heaven” he nodded his head. “That means I died?” I felt to cry. I died? I can’t believe this man, I am only 22 yrs old and I died! “You are so cruel. How did it happen? Was it an accident? I don’t even know how to drive. Was it a terrorist attack? After all I am an Indian .” I started to sob.


“ No boy, you were reading a book and we will drop you there in your house after a while”. He consoled me. “I was getting bored here and wanted someone to chat with me”


“Oho! So I am alive”. I was happy. “But you should have requested to me to come here, not kidnapping like this. I mean you should have shown some manners”. Was I getting angry?


“Leave it man. It’s just fun” He was not bothered of kidnapping someone for fun.

Ok. It’s the time to ask him something very serious. I was selected for an IT company one and half years ago and I completed my graduation. Still I am waiting for my date of joining which is delayed for a long time because of the financial crisis.

“Can you tell me why I am sitting in my home watching TV and browsing Internet all the time? I have none to speak with me. And I am left with not even ten rupees in my pocket. You know how boring it is?” I was complaining.


“So you want to know what’s happening with you. Isn’t it? I'll tell you. You are virtually imprisoned by me”. He sounded rude.


“What???!! What did I do?” I was shocked. I haven’t committed any crime other than blogging.


“You completed 22 years of your life.”


“Is that a crime?!” I asked.


“Don’t interrupt. Just listen to me. Out of these 22 yrs, you had no clue for the first 4 yrs. Then what left are 18. You used to sleep 9 hours per day that means you slept for almost 6.75 years. You watched TV for 2.5 years. You played games1.5 years. You studied for 0.66 years. You were eating for 1.125 years. And you were chatting with your friends for almost 4 years. And for one and half years you did nothing except drooling over girls. Do you know how much valuable time you wasted in our life?”


“Yeah fine! You seem to be very good with numbers. But what you told me is called life.”


“I want to teach you the value of time”


“Ok that’s why you are delaying my joining date and I am virtually imprisoned for a while. Agreed! Then tell me, you are supposed to be the man who controls the whole universe. Ain't you?” I asked gently.


“Yes I am” he was so proud of himself.


“Then I am telling you, you should be imprisoned for life time or should be hanged.” I shouted.


“What the hell!” He too was getting angry.


“If you are controlling everything, you are the man behind each and every crime happening in the world. You are the culprit. You are the one who created Tsunami, you planted bombs in the markets, you smuggled drugs, you killed millions of people in the wars, you killed many in floods and communal violence ,you created AIDS, you shot Gandhiji and you created biology exam in which I sucked badly” I was roaring at him.


“Enough!” He came on me. “Hold your tongue. You don’t know how to behave properly. You get angry so quickly and use such an abusive language. You think you are Harbhajan Singh.huh? You don’t even know how to show respect for others” His fist started to roll.


“You are teaching me how to behave to others? How funny! I was here for the last twenty five minutes and you dint offered me that white grapes and apples, did you?.” I had my eye on them from the first look itself.


“They are made in China. I think using some synthetic rubber or something like that” He said.


“How much did you pay? I mean in rupees..” I inquired.


“Some 200 bucks. I guess”


“I will get you them for 100 bucks.”


“is it?”


“yeah,I will get it from Kunnamkulam.”


“No, I prefer Chinese”. He was not interested.


“So are you a communist?” I really doubt for his Chinese love. Then he should have red clothes instead of this white outlook.


“I am everything” He was so much self proclaimed god.

What is this? I was arguing with him. Where this Chinese crap came from? I again raised my eyebrow and asked him.

“Man, tell me what your sex is? I mean are you a male or female?”


“Again I am everything.” I hated him while saying this.


“You are male everywhere. Christians call you the heavenly father. Father can’t be female. And nuns are waiting for their father to marry them. Is it true? Are they brides? Hindus have Thrimoorthees. All are male and married to women. They got children also. Number of gods are too high that every Indian will get at least two gods their own. You know that? And there is Allah also. Yet another male I think. And you are saying that you are everything.huh?” I had all the logic.


“Are you a feminist? It’s not me who created your gods. It’s you people who created your own gods. You created them the way you wanted. And you are quarrelling among yourself. I have given you the capacity to think and take decision. You are making all the wrong decisions and you the little jobless idiot condemning me for all your problems? I am single and unique. What the hell I am supposed to do with your gods?”.


“You called me feminist? Are you blind? Look at me. I am male.” I was too angry. And my mobile phone ringed. And I thanked Airtel for their coverage in heaven.


“Oh you came with your mobile? Switch it off”. He sounded strict.


“Sorry. I cant, it’s my girlfriend.” I wasn’t afraid.


“Then I will kick your ass out of here” he stood on his feet and pushed me down.


I fell down and pressed the green button of my phone. “Hello”


“Hello dear, what are you doing there? Why so long…?” She was not happy.


“You know what happened right now. I am right here in holy heaven” and I explained everything happened.


She started to laugh and told me. “Hmmm.. so you made it a habit. Huh?”


“What? It never happened before”. Yes, I was for the first time to heaven.


“You fall asleep every time you start reading something”.

I looked around. It was not at all white. It’s my chair, my book there down. Oh no!

“So I was dreaming? But I saw god and I spoke to him. I dint believe in god, still I saw him. I am really confused” . I was really perplexed.


“Take my word dear. You just dreamed. There is nothing like god or anything like that. You were reading ‘God of Small things’ and you have only noticed the title. That’s where god came from into your dream.” She was sure of her words.

Oh. That’s it!! Still I had some questions left for god. Any way it’s a dream. She could solve it.
I remembered the famous quote. “If you are confused, first listen to your heart then listen to your head, then your wife will tell you what to do.”