എന്റെ ആദ്യരാത്രി

വാതില്‍ പതുക്കെ തുറക്കുന്ന ശബ്ദം കേട്ടു തിരിഞ്ഞു നോക്കാനുള്ള ഒരു ശ്രമം ഞാന്‍ നടത്തി. അവള്‍ മന്ദം മന്ദം കടന്നു വരികയാണ്‌. കയ്യിലെന്തോ ഉണ്ട്. അവളുടെ വെളുത്ത വസ്ത്രങ്ങള്‍ ഒരു നിമിഷത്തേക്കെങ്കിലും എന്റെ ശ്രദ്ധ കവര്‍ന്നു. അവള്‍ എന്റെ കട്ടിലിനരികിലെത്തി ഞാന്‍ അവളുടെ മുഖത്തേക്കു നോക്കിയില്ല. എന്റെ മനസ്സ് പൂര്‍ണമായും ആ മുലകളിലായിരുന്നു. .

ഉപന്യാസപുരാണം ആട്ടകഥ, ഒടുക്കത്തെ ദിവസം

. +2 ഇല്‍ പഠിക്കുന്ന കൊള്ളാവുന്ന ഒരു ചേച്ചിയെ തടസ്സങ്ങളൊന്നുമില്ലാതെ കാണാവുന്ന തരത്തില്‍ ഞാനും കുട്ടുമോനും ഇരുപ്പുറപ്പിച്ചു. വിഷയം കിട്ടി “കേരളത്തിലെ പാരമ്പര്യകലകള്‍”. ന്യുമോണിയ,മലേറിയ തുടങ്ങിയ രോഗങ്ങളെ കുറിച്ചും അവയുടെ ലക്ഷണങ്ങള്‍ ,സ്വീകരിക്കേണ്ട മുന്‍ കരുതലുകള്‍ എന്നിവയെ പറ്റി ഞാന്‍ വിശദമായി എഴുതി. കുട്ടുമോന്‍ എന്തിനെ പറ്റിയാ എഴുതിയേ എന്നത് ഇപ്പോളും പുറം ലോകം അറിയാത്ത രഹസ്യമാണ്

ഞരമ്പുരോഗി കഥയെഴുതുകയാണ്‌

"കുട്ടുമോനേ, ഇന്ദുവിനെ ലൈന്‍ ആക്കി എന്നു കേട്ടല്ലോ?" "ലൈനോ? അങ്ങിനെ പറഞ്ഞാല്‍ എന്താ?" അമ്മയുടെ ഉണ്ണിയായ ഞാന്‍ എന്റെ നിഷ്ക്കളങ്കത കൊണ്ട് ചോദിച്ചു പോയി. "നിന്റെ അമ്മയോട് പോയി ചോദിക്ക്" അവള്‍ എളുപ്പ വഴി പറഞ്ഞു തന്നു.

വില്‍പ്പനക്കുണ്ടൊരു ജീവിതം

വിവാഹം സ്വര്‍ഗത്തില്‍ വച്ചു നടക്കുന്നു“ ആരാണ് പറഞ്ഞതെന്നു അറിയില്ല. എന്തായാലും കേട്ടു മടുത്ത കാര്യമാണ്. ഒരുപക്ഷേ, വിവാഹം നടക്കുന്നത് സ്വര്‍ഗത്തിലായിരിക്കാം, പക്ഷേ ജീവിക്കുന്നത് സ്വര്‍ഗത്തിലാണോ?. എന്തായാലും വിവാഹം തീരുമാനിക്കുന്നത് സ്വര്‍ഗത്തിലിരിക്കുന്നവരല്ല. അതെനിക്കുറപ്പ്. പെണ്ണിന്റേയും ചെക്കന്റേയും അച്ഛനമ്മമാരും ബന്ധുക്കളും ദേവന്മാരല്ലല്ലോ!!

സാറിനെ നടത്തിയ ശിഷ്യന്‍ അഥവാ ശിഷ്യനെ നടത്തിയ സാര്‍

സ്ത്രീകളെ കുറിച്ച് പുരുഷന്മാര്‍ക്കറിയാത്ത ഒരു നിഗൂഢരഹസ്സ്യം ഉണ്ട്. ആ രഹസ്സ്യം മനസ്സിലാക്കിയാല്‍ പുരുഷനു പിന്നെ സ്ത്രീസുഖം ഉണ്ടാകില്ല.” ഈ കണ്ടെത്തല്‍ എന്റേതല്ല. എന്നെ നാലാം സെമെസ്റ്റെറില്‍ Environmental studies പഠിപ്പിച്ച പ്രവീണ്‍ സാറിന്റേതാണ്

Featured Blogs

Blog Promotion By
INFUTION
Showing posts with label ചങ്ങാതികള്‍. Show all posts
Showing posts with label ചങ്ങാതികള്‍. Show all posts

Sunday, July 11, 2010

ഉപന്യാസപുരാണം ആട്ടകഥ, ഒടുക്കത്തെ ദിവസം.


വര്‍ഷത്തെ യുവജനോത്സവം ഒക്റ്റോബര്‍ 15,16,17 ദിവസങ്ങളിലായി നടത്തും. പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ ബുധനാഴ്ചക്കു മുന്‍പായി പേരു നല്‍കേണ്ടതാണ്”.
ടീച്ചര്‍ നോട്ടീസ് വായിച്ചു കഴിഞ്ഞപ്പോള്‍ എനിക്കു പ്രത്യേകിച്ചൊന്നും തോന്നിയില്ല. യൂത്ത്ഫെസ്റ്റിവലെന്നാല്‍ എനിക്കു വീട്ടില്‍ കിടന്നുറങ്ങാനുള്ള സമയമാണ്. പക്ഷേ ഇത് +1 ആണ്. സ്കൂള്‍ നിറയെ സുന്ദരികളും. വായ് നോക്കാന്‍ ഇതിലും നല്ലൊരു അവസരം കിട്ടുമോ? ആ ദിവസമെങ്കിലും ഈ യൂണിഫോം ഇടാതെ ഇവള്‍മാര്‍ക്കു വന്നൂടെ? ഞാന്‍ അങ്ങിനെ യൂത്ഫെസ്റ്റിവല്‍ എന്ന സമൂഹ്യവിപത്തിന്റെ പരിണിത ഫലങ്ങളെ കുറിച്ചും അത് ഇന്ത്യയുടെ സാമ്പത്തിക സാമൂഹിക രാഷ്ട്രീയ മണ്ഡലങ്ങളില്‍ ഉണ്ടാക്കാന്‍ പോകുന്ന മാറ്റങ്ങളെ കുറിച്ചും ചിന്തിച്ചിരിക്കുമ്പോളാണ് ഒരു തവള കരയുന്ന ശബ്ദം ഞാന്‍ കേട്ടത്. ങേ! മഴക്കാലം കഴിഞ്ഞില്ലേ? ഞാന്‍ തിരിഞ്ഞു നോക്കി.
തവളയല്ല , കുട്ടുമോനായിരുന്നു. ഇംഗ്ലീഷില്‍ കുട്ടൂസന്‍ എന്നും പറയും. കൂറ്റെ കുഞ്ഞുണ്ണിയും എന്റെ ആജന്മസുഹ്രുത്താണേലും കണ്ടുമുട്ടിയത് 15ആം വയസ്സിലാണ്. കുട്ടുമോനെ പറ്റി പറയുവാണേല്‍ പുതൊയൊരു ബ്ലോഗ്ഗിനു സാധ്യതയുണ്ട്. കുട്ടുമോന്‍ നമ്മളോടു വളരെ മാന്യമായി തന്നെ പൊങ്ങച്ചം പറയാന്‍ കഴിവുള്ള വ്യക്തിയാണ് .... ‘എന്റെ വീട്ടില്‍ രണ്ട് ആനയുണ്ട്. എന്റെ വീടിനു മുന്നില്‍ ഞാന്‍ നട്ടു വളര്‍ത്തിയ ഒരു വലിയ ആല്‍മരത്തിലാണ് രണ്ടിനേയും നല്ല ഇരുമ്പ് ചങ്ങലകള്‍ കൊണ്ട് തളച്ചിട്ടിരിക്കുന്നേ. ഞാനാണ് എന്നും അവറ്റങ്ങള്‍ക്കുള്ള പനയോല മരത്തില്‍ കയറി വെട്ടികൊണ്ട് വരാറുള്ളത്. പിന്നെ ആനപിണ്ടം റീസൈക്കിള്‍ ചെയ്യാനുള്ള പ്ലാന്റ് സ്ഥാപിച്സിരിക്കുന്നതിന്റെ മേല്‍നോട്ടവും എനിക്കാണ്”... ഹോ! ഈ പഹയന്‍ വല്ലാത്ത സംഭവം തന്നെ എന്നും കരുതി ആനയേയും ആലും പ്ലാന്റും കാണാന്‍ ചെല്ലുന്ന നമ്മള്‍ കാണുക രണ്ട് മുട്ടനാടുകള്‍ പുല്ലും പ്ലാവിലയും തിന്നുകൊണ്ടിരിക്കുന്നതും ആട്ടിന്‍ കാട്ടം തെങ്ങിന്റെ കടക്കു കൊണ്ടിടുന്ന കുട്ടുമോനേയും ആകും. പിന്നെ, കുട്ടുമോന്റെ പ്രണയകഥകള്‍ ഞാന്‍ പറയുന്നില്ല. കാരണം അവന്‍ പ്രണയിച്ച രണ്ടു ഡസന്‍ പെണ്‍കുട്ടികള്‍ ഇപ്പോള്‍ അവരുടെ ഭര്‍ത്താക്കന്മാരും കുട്ടികളുമായി സുഖായി ജീവിക്കുന്നു.

“എടാ, 16 ഉം 17 ഉം മുടക്കമാണ്. ഓണ്‍ സ്റ്റേജ് ഐറ്റംസാണ്. പക്ഷേ 15 ആം തിയതി ഓഫ് സ്റ്റേജാണ്. പങ്കെടുക്കാത്തവര്‍ ക്ലാസ്സില്‍ ഇരിക്കേണ്ടി വരും”. അവന്‍ പറഞ്ഞു.

“ഛായ്!! ഇതേതു കോപ്പിലെ പരിപാടിയാ ഇഷ്ട്ടാ.. നമ്മളെന്തിനാ ക്ലാസ്സില്‍ കയറുന്നേ?”. എന്നിലെ കലാ‍ഹ്രുദയം ക്ഷുഭിതനായി. “ഇനി എന്തു ചെയ്യും?.”

“ഒരു വഴിയുണ്ട്. നമ്മള്‍ക്ക് പരിപാടികളില്‍ പങ്കെടുക്കാം”. അവന്‍ വളരെ കൂളായി തന്നെ പറഞ്ഞു.

ഉറക്കവും വായ്നോട്ടവും മത്സര ഇനങ്ങളല്ല. അതുകൊണ്ട് തന്നെ ഞാന്‍ അവനോടു ചോദിച്ചു. “ എന്ത് പരിപാടിക്കാ പേരു കൊടുക്കുക? എനിക്കു വരക്കാനും പെയിന്റ് ചെയ്യാനുമൊന്നും അറിയില്ല.”

“വേണ്ട. നമുക്കു എസ്സെറൈറ്റിങ്ങിനു പേരു കൊടുക്കാം. പേന പിടിക്കാന്‍ മാ‍ത്രം അറിഞ്ഞാല്‍ മതി”.

അങ്ങിനെ ഞാനും കുട്ടുമോനും ഞങ്ങളുടെ പ്രിയ സുഹ്രുത്ത് കുഞ്ഞുണ്ണിയും കൂടെ മത്സരങ്ങളില്‍ പേരു കൊടുക്കാന്‍ പോയി. ഇംഗ്ലീഷ്, ഹിന്ദി,മലയാളം,അറബിക് എന്നീ ഭാഷകളില്‍ ഉപന്യാസം എഴുതാം.

“നിനക്കു അറബി അറിയോ?” അവന്‍ ചോദിച്ചു.
“കണ്ടാല്‍ മനസ്സിലാകും” ഞാന്‍ പറഞ്ഞു.
“അപ്പോള്‍ വായിക്കാന്‍ അറിയോ?”
“അതല്ല. കണ്ടാല്‍ അറബിയാണെന്ന് മനസിലാകും”. ഞാന്‍ എന്റെ അവസ്ഥ വ്യക്തമാക്കി.
“ഛെ!..ആ പൊട്ടേ സാരമില്ല. നമ്മള്‍ക്കു അറബി ഒഴിവാക്കാം”. അവന്‍ പദ്ധതിയുടെ കരടു രേഖ പ്രസിദ്ധപ്പെടുത്തി.
അങ്ങിനെ ഞാനും കുട്ടുമോനും ഇംഗ്ലീഷ്, മലയാളം, ഹിന്ദി വിഷയങ്ങളില്‍ ഉപന്യാസരചന എന്ന സാഹസ്സത്തിനു തയ്യറായി.
ലണ്ടനും ലിവര്‍പൂളിനും ഇടയിലുള്ള പൊന്നാനിനിയില്‍ ആയിരുന്നു കുഞ്ഞുണ്ണി ജനിച്ചത്. അതുകൊണ്ട് ഇംഗ്ലീഷില്‍ മാത്രേ അവനെഴുതാന്‍ അറിയു‍.

അങ്ങിനെ 15ആം തിയതി കാലത്ത് കുളിച്ച് കുറിയും തൊട്ടു, റിലയന്‍സ് വെബ് വേള്‍ഡിലെ ചേച്ചിയെ കാത്തു നിന്നു കണി കണ്ട് ഞങ്ങള്‍ മൂന്നു പേരും കൂടെ പതിവു പോലെ അസംബ്ലി കഴിയാന്‍ നേരം സ്കൂളിലെത്തി. ആദ്യം ഇംഗ്ലീഷ് ഉപന്യാസ രചനയ്ക്കുള്ള ക്ലാസ് റൂമിലെത്തി. അവിടെയെത്തിയപ്പോള്‍ സംത്രുപ്തിയായി. “വാട്ട് ഈസ് യുവര്‍ നെയിംസ്ലിപ്? മൈ നെയിം ഈസ് ദ കുഞ്ഞുണ്ണി.“ ഇത്രയും അറിയാവുന്ന കൊണ്ട് കുഞ്ഞുണ്ണി എന്തൊക്കെയോ എഴുതികൂ‍ട്ടി. ഞാനും കുട്ടുമോനും പേപ്പറില്‍ നമ്പര്‍ പോലും എഴുതാതെ തിരികെ കൊടുത്തു. ഉടനടി വിട്ടു മലയാളം ഉപന്യാസമെഴുതാന്‍. ആ ക്ലാസ്സില്‍ ചെന്നപ്പോള്‍ ഞങ്ങളുടെ സ്കൂളില്‍ എത്ര കുട്ടികള്‍ ഉണ്ടെന്നുള്ളതിന്റെ ഏകദേശ എണ്ണം കിട്ടി. അവിടെ തോട്ടത്തില്‍ ചെടി നനക്കാന്‍ നിക്കുന്ന വേലായുധേട്ടന്‍ വരെ മത്സരത്തിനുണ്ട്. ഇരിക്കാന്‍ പോലും സ്ഥലമില്ല. +2 ഇല്‍ പഠിക്കുന്ന കൊള്ളാവുന്ന ഒരു ചേച്ചിയെ തടസ്സങ്ങളൊന്നുമില്ലാതെ കാണാവുന്ന തരത്തില്‍ ഞാനും കുട്ടുമോനും ഇരുപ്പുറപ്പിച്ചു. വിഷയം കിട്ടി “കേരളത്തിലെ പാരമ്പര്യകലകള്‍”. ന്യുമോണിയ,മലേറിയ തുടങ്ങിയ രോഗങ്ങളെ കുറിച്ചും അവയുടെ ലക്ഷണങ്ങള്‍ ,സ്വീകരിക്കേണ്ട മുന്‍ കരുതലുകള്‍ എന്നിവയെ പറ്റി ഞാന്‍ വിശദമായി എഴുതി. കുട്ടുമോന്‍ എന്തിനെ പറ്റിയാ എഴുതിയേ എന്നത് ഇപ്പോളും പുറം ലോകം അറിയാത്ത രഹസ്യമാണ്. എന്നെങ്കിലും ഏതെങ്കിലും പുരാവസ്തുക്കാര്‍ കുഴിച്ചെടുത്തോളും മ്യൂസിയത്തില്‍ വക്കാന്‍.

ഉച്ചക്കു ശേഷമാണ് ഹിന്ദി ഉപന്യാസരചന. ഞാനും കുട്ടുമോനും ക്ലാസ്സിലെത്തി. ഞങ്ങള്‍ ഞെട്ടിപ്പോയി. ആകെ രണ്ടു പേര്‍ ഉണ്ട് അവിടെ.ഒരു ആണ്‍ കുട്ടിയും ഒരു പെണ്‍ കുട്ടിയും. ഞങ്ങളേക്കാള്‍ വൈകി വരാന്‍ കഴിവുള്ളവര്‍ അവിടെ വേറെ ഇല്ലാത്ത സ്ഥിതിക്ക് ഈ മത്സരത്തിന് ആകെ നാലു പേര്‍ മാത്രം! എന്ത്?! ഞങ്ങള്‍ ഇന്ത്യയില്‍ തന്നെയല്ലേ? ഇത്ര രാഷ്ട്ര സ്നേഹം ഇല്ലാത്തവരാണോ നമ്മുടെ വിദ്യാര്‍ത്ഥികള്‍? .ഗാന്ധിജി പറഞ്ഞതൊക്കെ ഇവര്‍ മറന്നു പോയോ? “ ഹിന്ദി ഹമാരാ രാഷ്ട്ര് ഭാഷാ ഹേ| സഭീ ദേശ് വാസിയോന്‍ കോ പൈസെ കി സരൂരത് ഹേ|.”ലജ്ജാവഹം!

മത്സരം തുടങ്ങി. വിഷയം ‘ബേകാരി കി സമസ്യാ’. മുന്നിലിരുന്ന രണ്ടു പേരും എഴുതി തുടങ്ങി. ഞാന്‍ കുട്ടുമോന്റെ മുഖത്തേക്കു നോക്കി. ഞാന്‍ അവനോട് ചോദിക്കണം എന്നു വിചാരിച്ച ചോദ്യം അവന്‍ ഇങ്ങോട്ടു ചോദിച്ചു.
“ബേകാരി എന്നാല്‍ ദാരിദ്ര്യം എന്നല്ലേ അര്‍ഥം?”
ബികാരി എന്നാല്‍ ഭിക്ഷക്കാരന്‍. ബേകാരി എന്നത് ബിക്കാരിയുടെ അവസ്ഥ. അതായത് ദാരിദ്ര്യം.
“അതു തന്നെ. വേഗം എഴുതിക്കോ”. ഞാന്‍ അവനു ഉറപ്പു കൊടുത്തു.
ഞങ്ങള്‍ എഴുതി. ദാരിദ്ര്യവും ഇന്ത്യയും ഫൈവ് സ്റ്റാര്‍ ഹോട്ടലിലെ ബില്ലും , ബില്ല് അടക്കാത്തവനോട് ഹൊട്ടലുകാരുടെ പെരുമാറ്റത്തേയും കുറിച്ച് ആതമകഥാപരമായ ഒരു ഉപന്യാസം ഞാന്‍ തയ്യാറാക്കി. എഴുതുന്നതിനിടയില്‍ കുട്ടുമോന്റെ കണ്ണു നിറയുന്നതു ഞാന്‍ ശ്രദ്ധിച്ചു. അതേ, അവനും അതു തന്നെയാണ് എഴുതുന്നത്. ബില്ല് അടക്കാന്‍ കാശ് തികയാതിരുന്ന മൂന്നു കൂട്ടുകാരുടെ കഥ!

അങ്ങിനെ 15ആം തിയതി കഴിഞ്ഞു. 16ആം തിയതി ഞങ്ങള്‍ക്ക് സിനിമയ്ക്കു പോയി. യൂത്ഫെസ്റ്റിവല്‍ കഴിഞ്ഞു. സമ്മാനവിതരണം നടക്കുന്നു.

‘മലയാളം ഉപന്യാസ രചന ഒന്നാം സമ്മാനം പരപ്പനങ്ങാടി പങ്കജാക്ഷി രണ്ടാം സമ്മാനം കോട്ടയം കറിയ മൂന്നാം സമ്മാനം മലപ്പുറം മറിയ.’

മൂന്നു പേരും വരി വരിയായി പോയി സമ്മാനം വാങ്ങി. ഇത് എന്റേയും കുട്ടുമോന്റേയും മനസ്സില്‍ പ്രതീക്ഷ ജനിപ്പിച്ചു. എല്ലാത്തിനും മൂന്നു സമ്മാനങ്ങളുണ്ട്. ഹിന്ദി ഉപന്യാസത്തിനു ആകെ നാലു പേര്‍ അപ്പോള്‍ ഞങ്ങളിലൊരാള്‍ക്കേങ്കിലും സമ്മാനമുറപ്പ്. ചിലപ്പോള്‍ രണ്ടാള്‍ക്കും!

‘ഹിന്ദി ഉപന്യാസ രചന, ഒന്നാം സമ്മാനം ലാലാ ലജ് പത് റായ് 12 A.’
അങ്ങിനെ ഒന്നാം സമ്മാനം ഞങ്ങള്‍ക്കില്ല.
‘രണ്ടാം സമ്മാനം റാണി ലക്ഷ്മിഭായ് 12 C'.
അതും കൈ വിട്ടു പോയ്. അപ്പോള്‍ ഞങ്ങളിലൊരാള്‍ വെറും കയ്യോടെ മടങ്ങും.
“സാരമില്ല. കിട്ടുന്ന ആള്‍ നമുക്കു മൂന്നു പേര്‍ക്കും വെണ്ടി ട്രീറ്റ് നടത്തും” കുട്ടുമോന്‍ പോം വഴി കണ്ടെത്തി. ഈ തീരുമാനത്തോട് ആദ്യം യോജിച്ചത് കുഞ്ഞുണ്ണിയായിരുന്നു. എനിക്കു സമ്മാനം കിട്ടരുതേയെന്നു ഞാന്‍ പ്രാര്‍ത്ഥിച്ചു. ഞങ്ങള്‍ ആകാഷയോടെ റ്റീച്ചര്‍ അനൌണ്‍സ് ചെയ്യുന്നത് കാതോര്‍ത്തു.

‘അറബിക് ഉപന്യാസം ഒന്നാം സമ്മാനം ഒസാമാ ബിന്‍ ലാദെന്‍ 11 ബി’
എന്ത്?! അയ്യോ! ടീച്ചറേ ഒരു സമ്മാനം വിട്ടു പോയി. എന്നു വിളിച്ചു പറയണമെന്നുണ്ടായിരുന്നു. പക്ഷേ ഞങ്ങള്‍ ‍ഞെട്ടലില്‍ നിന്നു ഉണര്‍ന്നിട്ടില്ലായിരുന്നു.

സമ്മാന വിതരണം അവസാനിച്ചു. ഞങ്ങള്‍ക്കെതിരേ നടന്ന കൊടും ക്രൂരതേയും വഞ്ചനയേയും ചോദ്യം ചെയ്യാനായി കുട്ടുമോന്‍ സ്റ്റാഫ് റൂമിലേക്കു പാഞ്ഞു. അവന്‍ ‘നീതി’ യും കൊണ്ട് വരുന്നതും കാത്ത് ഞങ്ങള്‍ കാത്തിരുന്നു. അവന്‍ വന്നു. അവനെ ഞങ്ങള്‍ സൂക്ഷിച്ചു നോക്കി. ഇല്ല, അവന്റെ കയ്യില്‍ നീതിയില്ല. അവന്‍ ഓടി വന്നു കിതച്ച് കൊണ്ട് തന്നെ പറഞ്ഞു,

“എടാ, പേരു വിട്ടു പോയതല്ല. നമ്മള്‍ക്കു സമ്മാനമില്ല അതാ.”
“എന്തു പറ്റി?”.
“നമ്മലെ രണ്ടാളേയും ‘ഡിസ് ക്വാളിഫൈ‘ ചെയ്തു.”
“കാരണം?”.
“ബേകാരി എന്നാല്‍ ദാരിദ്ര്യമല്ല. തൊഴിലില്ലായ്മയാണ്.”
“അതെന്നു മുതല്‍?”
“പണ്ടു മുതലേ അങ്ങിനെ തന്നെയാണെന്നാ പറയുന്നേ”
എന്തൊരു കഷ്ട്ടമാ. ബികാരിക്കു പോലും സ്വന്തമായി തൊഴിലുണ്ട്. പിന്നെ എങ്ങനെ ബേകാരി തൊഴിലില്ലായ്മയാകും?
കുട്ടുമോന്‍ കുഞ്ഞുണ്ണിയുടെ നേരെ തിരിഞ്ഞു.
“അപ്പോള്‍ ആരും ട്രീറ്റ് തരുന്നതല്ല. നീ സ്വപ്നം കണ്ടതു വെറുതെയായി”
കുഞ്ഞുണ്ണിക്കു പക്ഷേ മുഖത്ത് ഭാവ വ്യത്യാസമൊന്നുമില്ലായിരുന്നു. അവന്‍ പറഞ്ഞു.
“എന്റെ സ്വപ്നം വെറുതെയാകില്ല. എനിക്കു നിങ്ങള്‍ രണ്ടുപേരും കൂടെ ട്രീറ്റ് തരും”
“എന്തിന്?”. ഞാനും കുട്ടുമൊനും ഒരുമിച്ചു ചോദിച്ചു.
“ നിങ്ങളുടെ ഡിസ് ക്വാളിഫികേഷന്‍ കഥ മറ്റുള്ളവര്‍ അറിയാതിരിക്കാന്‍”.
കുട്ടുമോന്‍ വാച്ച് പണയം വച്ചു. ഞാന്‍ അമ്മ മീന്‍ വാങ്ങാന്‍ വച്ച കാശ് മോഷ്ട്ടിച്ചു!

Thursday, July 16, 2009

ഞരമ്പുരോഗി കഥയെഴുതുകയാണ്‌

"തിരിച്ചു കിട്ടാത്ത സ്നേഹം മനസ്സിന്റെ വിങ്ങലാണ്‌" പറഞ്ഞത് പത്മരാജനാണ്. ശരിയാണ്‌, സ്നേഹിച്ചവരില്‍ നിന്നുള്ള അവഗണന ഒരു തീരാ ദു:ഖം തന്നെയാണ്‌. അതിങ്ങനെ മനസ്സിന്റെ അഗാധങ്ങളില്‍ കിടന്നു നിലവിളിച്ചു കൊണ്ടേയിരിക്കും. നിലവിളിക്കുമെന്നു ഞാന്‍ ചുമ്മാ പറഞ്ഞതാ,ആ വേദന അവിടെ കിടന്ന് തേങ്ങിക്കൊണ്ടേയിരിക്കും എന്തിനെന്നറിയാതെ. ആ തേങ്ങലിനെയണ്‌ പത്മരാജന്‍ മനസ്സിന്റെ വിങ്ങലെന്നു വിളിക്കുന്നേ. പക്ഷേ, പത്മരാജന്‍ പറയാന്‍ മറന്നു പോയ ഒന്നുണ്ട്. ആ വിങ്ങല്‍ എങ്ങനെ അവസാനിപ്പിക്കും?

അത് ഞാന്‍ പറഞ്ഞു തരാം. പക്ഷേ, അതിനു മുന്‍പ് ഒരു ഫ്ളാഷ് ബാക്ക്!!!

2003 ഇലെ വേനല്‍ക്കാലം.
ഞാനും കുഞ്ഞുണ്ണിയും കുട്ടുമോനും ഞങ്ങളുടെ പ്ളസ് ടു കാലം ആഘോഷിക്കുന്നു.
എല്ലാവരും ക്ളാസ് കഴിഞ്ഞ് പുറത്തേക്കിറങ്ങി. ഞങ്ങള്‍ മൂന്നാളും സൈക്കിള്‍ ഷെഡ്ഡിന്റെ അടുത്തെത്തി.
കുട്ടുമോന്‍ ആകെ പരവശനായി കാണപ്പെട്ടു.അവന്റെ അവസ്ഥ എന്നെ പ്രസവവേദന തുടങ്ങിയ ഗര്‍ഭിണിയെ ഓര്‍മിപ്പിച്ചു. [സോറി ബാഡ് ജോക്ക്.]

അവന്‍ ഞങ്ങളുടെ രണ്ടാളുടേയും നേരെ തിരിഞ്ഞു.
"എടാ, ഞാന്‍ അവളോട് പറയാന്‍ പോകുവാ"
"നീ പോയി പറയെടാ". ഞാന്‍ അനുഗ്രഹിച്ചു.
"അവള്‍ എന്തു പറയുമെന്നോര്‍ത്തിട്ടാ ഒരു പേടി" അവനു വീണ്ടും ഒരു സംശയം.
"ഛെ!! നീ ഞങ്ങള്‍ ആണ്‍പിള്ളേരുടെ മാനം കളയും" കുഞ്ഞുണ്ണി കുട്ടുമോനെ പുച്ഛിച്ചു.
"പറയാമല്ലേ?" കുട്ടുമോന്‍ ഒരു സിംഹത്തെ പോലെ സട കുടഞ്ഞ് എണീറ്റു."എന്നാലും ഇത് പറഞ്ഞ് കഴിഞ്ഞാല്‍ അവള്‍ ഇനി മേലില്‍ എന്നോട് മിണ്ടിയില്ലെങ്കിലോ?" സട മാത്രമേ ഉള്ളൂ സിംഹത്തിനു പല്ലില്ല.

ഞങ്ങളുടെ സംസാരം അടുത്തു നിക്കുന്ന സിന്ധുവും പേരറിയാത്ത കൂട്ടുകാരിയും ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ഞാന്‍ അവരെ കണ്ടെന്നറിഞ്ഞപ്പോള്‍ അവര്‍ തിരിഞ്ഞു നിന്നു.

"ദേ.. അവള്‍ " കുഞ്ഞുണ്ണിയുടെ വാക്കുകള്‍ . നോക്കിയപ്പോള്‍ ക്ളാസ്സില്‍ നിന്നും ഇറങ്ങുന്ന ഇന്ദു.
കുട്ടുമോന്‍ അവളോട് പറയാനുള്ള ഡയലോഗുകള്‍ ഞങ്ങളോട് പറഞ്ഞു. റിഹേഴ്സല്‍ കഴിഞ്ഞതും ഞങ്ങള്‍ അവനോട് പറഞ്ഞു.

"അടിപൊളി അളിയാ, ഈ ഡയലോഗില്‍ അവള്‍ വീഴും. ഉറപ്പ്‌ "

കുട്ടുമോന്‍ ഇന്ദുവിന്റെ നേരെ ഓടി. വഴിയില്‍ ഉണ്ടായിരുന്ന കുറ്റിച്ചെടികള്‍ക്കു മുകളിലൂടെ ചാടി ഓടുന്ന ആ തടിയനെ കണ്ട് ഞാനും കുഞ്ഞുണ്ണിയും ശ്വാസമടക്കി നിന്നു. സിന്ധുവും പേരറിയാത്ത കൂട്ടുകാരിയും ഒന്നുമറിയാത്തവരെ പോലെ സൂര്യന്‍ അസ്തമിക്കുന്നതും നോക്കി പടിഞ്ഞാറോട്ട് കണ്ണും നട്ടിരുന്നു. ഇവള്‍ക്കൊക്കെ വീട്ടില്‍ പൊക്കൂടെ?



"അളിയാ, അവന്‍ പറയില്ലേ?" ഞാന്‍ കുഞ്ഞുണ്ണിയോട് ചോദിച്ചു.
"പറഞ്ഞില്ലേല്‍ നമ്മുടെ പദ്ധതിയെല്ലാം പൊളിയും" കുഞ്ഞുണ്ണിയും ടെന്‍ഷനിലാണ്‌.



കുട്ടുമോന്‍ ഇന്ദുവിന്റെ അടുത്തെത്തി.അവര്‍ പറയുന്നതൊന്നും ഞങ്ങള്‍ക്ക് കേള്‍ക്കാന്‍ കഴിയില്ല. എന്നാലും പിന്നീട് കുട്ടുമോന്റെ കയ്യില്‍ നിന്നും ഞാന്‍ ഡൌണ്‍ലോഡ് ചെയ്ത സംഭാഷണശകലങ്ങള്‍ ഇവിടെ അപ്പ്ലോഡ് ചെയ്യുന്നു

"ഇന്ദു.... ഒരുകാര്യം പറയാനുണ്ട്".
ഒരു തണുത്ത കാറ്റ് അവിടം മുഴുവന്‍ വീശാന്‍ തുടങ്ങി. പാറി പറന്നു നടക്കുന്ന ഒലിവ് ഇലകള്‍ . പതിയെ വന്നു വീഴുന്ന മഞ്ഞുകണങ്ങള്‍ . ഇതൊന്നും ഉണ്ടായില്ല. അവന്‍ അവളോട് മനസ്സു തുറന്നു.
"തുറന്ന് പറയുന്ന കൊണ്ട് ഒന്നും തോന്നരുത്‌. "
"ഇല്ല. നീ കാര്യം പറയൂ."
"ഇത് പറഞ്ഞു കഴിഞ്ഞാല്‍ നമ്മുടെ ഇപ്പോഴത്തെ സൌഹൃദത്തിനു കോട്ടമൊന്നും സംഭവിക്കരുത്"
"ഇല്ല. കുട്ടുമോനേ , എന്താണേലും നീ പറയൂ". അവന്‍ പറയാന്‍ പോകുന്നത് കേള്‍ക്കാന്‍ അവളുടെ മനസ്സ്‌ കൊതിക്കുന്നുണ്ടെന്നു തോന്നി.

കുട്ടുമോന്‍ അല്‍പ്പം പരുങ്ങലോടെ ആണേലും കാര്യം പറഞ്ഞു.
"അത്..അതായത്..നാളെ എനിക്കു നിന്റെ ചേച്ചിയുടെ കല്യാണത്തിനു വരാന്‍ പറ്റില്ല. തൃശ്ശൂര്‍ വരെ ഒന്നു പോകണം"


കുട്ടുമോന്‍ തിരികെ ഓടി വന്നു. ഞങ്ങള്‍ ചോദിച്ചു. "എന്തായി അവള്‍ സമ്മതിച്ചോ?"
"സമ്മതിച്ചു അളിയാ,സമ്മതിച്ചു.ആദ്യം സമ്മതിച്ചില്ല. എന്നില്‍ നിന്നും ഇത് പ്രതീക്ഷിച്ചിരുന്നില്ല എന്നൊക്കെ പറഞ്ഞു. എന്നാലും ഞാന്‍ പറഞ്ഞ് സമ്മതിപ്പിച്ചു."

ഞങ്ങളുടെ അടുത്ത് സൂര്യസ്തമനം കാണാന്‍ ഇരുന്ന സിന്ധുവും കൂട്ടുകാരിയും 4 മണിക്കു സൂര്യന്‍ അസ്തമിക്കില്ല എന്നു മനസ്സിലാക്കി എണീറ്റു പോയി.

ഞാനും കുഞ്ഞുണ്ണിയും സന്തുഷ്ട്ടരായി.
"അപ്പോള്‍ നമ്മള്‍ പ്ളാന്‍ ചെയ്ത പോലെ നാളെ തൃശ്ശൂര്‍ക്ക് സിനിമ കാണാന്‍ പോകുന്നു. കല്യാണത്തിനു പോകുന്നില്ല" ഞാനും കുഞ്ഞുണ്ണിയും തുള്ളിച്ചാടി.


പിറ്റേ ദിവസം ഞങ്ങള്‍ സിനിമക്കു പോയി. കുട്ടുമോന്റെ വക ട്രീറ്റ് ആയിരുന്നു. പക്ഷേ, എന്റേയും കുഞ്ഞുണ്ണിയുടേയും നേട്ടം കുട്ടുമോനു വലിയ നഷ്ട്ടങ്ങള്‍ ഉണ്ടാക്കി കൊടുത്തു.

സംഭവത്തിനു രണ്ട് മൂന്നു ദിവസങ്ങള്‍ക്ക് ശേഷം ഞങ്ങള്‍ മൂന്നു പേരും സംസാരിച്ചു നിക്കുമ്പോള്‍ നീലാംബരി ഞങ്ങളുടെ അടുത്തേക്ക് ഓടി വന്നു.. എന്റെ അമ്മയ്ക്ക് നീലാംബരിയെ അറിയാം. എന്റെ മേല്‍ ചാര പണിക്കായി അമ്മ അവളെയാണ്‌ നിയമിച്ചിരിക്കുന്നത്.അവള്‍ ആ കൃത്യം സൌജന്യമായി അമ്മയ്ക്ക് വേണ്ടി ചെയ്തു കൊടുത്തു. അതുകാരണം അവള്‍ എന്തു പറഞ്ഞാലും ഞാന്‍ തിരുവായ്ക്കു എതിര്‍വാ ഇല്ല എന്ന മട്ടില്‍ കേട്ടു നിക്കും. ആ സ്കൂളില്‍ എന്തു നടന്നാലും അവള്‍ അറിയും.
ഓടി വന്നതും അവള്‍ ചോദിച്ചു.

"കുട്ടുമോനേ, ഇന്ദുവിനെ ലൈന്‍ ആക്കി എന്നു കേട്ടല്ലോ?"

"ലൈനോ? അങ്ങിനെ പറഞ്ഞാല്‍ എന്താ?" അമ്മയുടെ ഉണ്ണിയായ ഞാന്‍ എന്റെ നിഷ്ക്കളങ്കത കൊണ്ട് ചോദിച്ചു പോയി.
"നിന്റെ അമ്മയോട് പോയി ചോദിക്ക്" അവള്‍ എളുപ്പ വഴി പറഞ്ഞു തന്നു. എല്ലാം പോയി അമ്മയോട് പറയുകയും ചെയ്യും എന്നിട്ട് എല്ലാം പോയി അമ്മയോട് ചോദിച്ചോളാനും പറയും .ദുഷ്ട്ട! നിന്നോടൊക്കെ ദൈവം ചോദിക്കുമെടീ.

ആദ്യം ഉണ്ടായ ഞെട്ടലില്‍ നിന്നും രക്ഷപ്പെട്ട കുട്ടുമോന്‍ ചോദിച്ചു. "ആരാ പറഞ്ഞേ?"
"ഗ്രീഷ്മ"
ഓഹോ!! അപ്പോള്‍ അതാണ്‌ സിന്ധുവിന്റെ പേരറിയാത്ത കൂട്ടുകാരിയുടെ പേര്‌. ഞാന്‍ മനസ്സിലോര്‍ത്തു.

വാര്‍ത്ത കാട്ടുതീ പോലെ പരന്നു. പക്ഷേ, ഇന്ദു ഇതറിഞ്ഞില്ല. അവള്‍ അവ്ളുടെ ചേച്ചിയുടെ കല്യാണത്തിനു ചെന്ന രണ്ടു മൂന്നു പയ്യന്മാരുമായി കളിച്ച് ചിരിച്ച് നടന്നു.

കുട്ടുമോനു ഇതു സഹിച്ചില്ല. അവനും ഇന്ദുവും ഇഷ്ട്ടത്തിലാണെന്ന്‌ ആളുകള്‍ നുണ പരഞ്ഞ് പരത്തിയതാണെങ്കിലും പകുതി സത്യമാണെന്നു ഞങ്ങള്‍ക്കു അറിയാമല്ലോ!!

പവം കുട്ടുമോന്‍ എന്തൊക്കെ ചെയ്തു. അധ്യാപക ദിനത്തിനു ടീച്ചര്‍മാര്‍ക്ക് സമ്മനം കൊടുക്കാന്‍ വാങ്ങിയ പൂക്കളില്‍ ആരുമറിയാതെ ഉമ്മ വച്ച് ഇന്ദുവിന്റെ കയ്യില്‍ ഏല്പ്പിച്ചു.

പൂക്കള മത്സരത്തിനു അവളുടെ മുന്നില്‍ ആളാകാന്‍ വേണ്ടി പൂക്കള്‍ വാങ്ങിക്കൊണ്ടു വന്നു. യുവജനോത്സവത്തിനു അവളെ നായികയാക്കി നാടകം എഴുതി. അവള്‍ അഭിനയിക്കില്ല എന്നു പറഞ്ഞത് കൊണ്ട് മാത്രം ആ നാടകം അവന്‍ വേണ്ടെന്നു വച്ചു. പിന്നെ ടാബ്ളോ, അതില്‍ അവള്‍ ഉണ്ടായിരുന്നു. അവളുടെ മുഖത്ത് കരി തേക്കേണ്ടി വരുമെന്ന ഒറ്റ കാരണത്താല്‍ ടാബ്ളൊയുടെ വിഷയം തന്നെ അവന്‍ മാറ്റി. അവളെ മനസ്സിലോര്‍ത്ത് ഹിന്ദിയില്‍ കവിത വരെ എഴുതി. ഏതെങ്കിലും ഒരു കാമുകന്‍ ചെയ്യുമോ ഇത്രയും ത്യാഗം? എന്നിട്ടും അവള്‍ എന്താ കുട്ടുമോന്റെ സ്നേഹം മനസ്സിലാക്കാത്തെ? അറിയില്ല. അവള്‍ മനസ്സിലാക്കിയില്ല. കുട്ടുമോനു തുറന്നു പറയാനുള്ള ധൈര്യവുമില്ലായിരുന്നു.

കാലങ്ങള്‍ കഴിഞ്ഞു. ഋതുക്കള്‍ മാറിമറഞ്ഞു. കുട്ടുമോന്‍ ജോലിക്കാരനായി. പക്ഷേ ഇപ്പോളും ഒരു പെണ്ണും തിരിഞ്ഞു നോക്കുന്നില്ല. ആന മെലിഞ്ഞാലും തൊഴുത്തില്‍ കെട്ടാന്‍ പറ്റില്ലല്ലോ? കുട്ടുമോനു ഇപ്പോളും ഇന്ദുവിനെ കുറിച്ചാണ്‌ ചിന്ത. ഇതിനിടയില്‍ ഇന്ദുവിന്റെ വിവാഹം ഉറപ്പിച്ചു. കുട്ടുമോനെ അവള്‍ കല്യാണം ക്ഷണിച്ചില്ല. കഷ്ട്ടമായി പോയി!

അവള്‍ കല്യാണം കഴിഞ്ഞ് കെട്ട്യോന്റെ കൂടെ ദുഫായിലേക്കു പറന്നു. ഈ സമയത്താണ്‌ കുട്ടുമോനു 'മനസ്സിന്റെ വിങ്ങല്‍ ഉണ്ടായത്'

ഇത് തീര്‍ക്കുവാന്‍ ഒരുപാട് മാര്‍ഗങ്ങള്‍ കുട്ടുമോന്‍ പരീക്ഷിച്ചു നോക്കി. മദ്യപിച്ചു നോക്കി. രക്ഷയില്ല. ഒരു സങ്കല്പ്പകാമുകിയെ സൃഷ്ടിച്ച് അവളുടെ കൂടെയുള്ള ലീലാവിലാസങ്ങള്‍ ഞങ്ങളോട് വിശദീകരിച്ചു. ഞാനും കുഞ്ഞുണ്ണിയും വിശ്വസിച്ചില്ല. അങ്ങിനെ അതും പൊളിഞ്ഞു.
അവസാനം കുട്ടുമോന്‍ ഒരു വഴി കണ്ടെത്തി. കഥയെഴുതുക. ഇന്ദുവിനേയും കുട്ടുമോനേയും നായികനായകന്‍മാരായി കഥയെഴുതുക. കുട്ടുമോന്‍ കഥയെഴുതി. അവന്‍ ചെയ്യാന്‍ കൊതിച്ച കാര്യങ്ങള്‍ എല്ലാം അവന്റെ നായകന്‍ സാധിച്ചു.

കഥയെഴുതി കഴിഞ്ഞതും അവന്‍ എന്നെ വിളിച്ച് കഥ കേള്‍പ്പിച്ചു. ആ കഥ അവന്‍ പുസ്തകമായി പ്രസിദ്ധീകരിക്കുമെന്നു എന്നെ ഭീഷണിപ്പെടുത്തി. കഥ ഞാന്‍ കേട്ടു. കഥയിലെ നായകന്‍ നായികയുടെ മാറിലേക്ക് ഒളികണ്ണെറിയുന്നു. ഒരുമിച്ച് സിനിമയ്ക്കു പോകുന്നു. അടുത്തടുത്ത സീറ്റുകളില്‍ ഇരിക്കുന്നു. അവരുടെ കരങ്ങള്‍ പരസ്പരം ശരീരത്തിന്റെ ഉയര്‍ച്ചതാഴ്ചകളിലൂടെ ഒഴുകി നടക്കുന്നു. ആ തിയറ്ററില്‍ ഇരുന്നു കൊണ്ടു തന്നെ ആര്‍ത്തലച്ചു പുറത്തേക്കൊഴുകിയ പുരുഷത്വത്തെ വരെ കുട്ടുമോന്‍ അവന്റെ കഥയില്‍ ചിത്രീകരിച്ചു.

കഥ കേള്‍പ്പിച്ചു കഴിഞ്ഞപ്പോള്‍ കുട്ടുമോന്‍ എന്നോട് ചോദിച്ചു. "എങ്ങനെയുണ്ട്? ബഷീറിനെ പോലെയില്ലേ എന്റെ എഴുത്ത്?"

"ക്രൈമിനു ഫയറില്‍ ജനിച്ച കുട്ടിയെ പോലെയുണ്ട്" എനിക്കു പറയാതിരിക്കാന്‍ വയ്യ.

ഞാന്‍ മാധവികുട്ടിയെ ഓര്‍ത്തു. അവരുടെ 'ജീനിയസ്സിന്റെ ഭാര്യ' എന്ന ചെറുകഥയില്‍ പറഞ്ഞ വാക്കുകളെ ഓര്‍ത്തു. എത്ര വല്ല്യ സത്യം!

"സൃഷ്ടിക്കു പ്രേരണയാകുന്നത് സംഭോഗമാണ്‌, സ്വയംഭോഗമല്ല "

Tuesday, February 17, 2009

കുട്ടൂസനും ഡാകിനിമാരും


DisClaimer

കുട്ടുമോനെ നിങ്ങള്‍ക്കെല്ലാം അറിയാം. അതേ, എന്റെ പ്രിയപ്പെട്ട സുഹ്രുത്തും നാണം, മാനം എന്നീ ഗുണങ്ങളുടെ അര്‍ത്ഥം പോലും അറിയാത്ത ഒരു പരമ ബോറന്‍. ഇന്ന് ഈ വാലന്റൈന്‍സ് ദിനത്തില്‍ അവന്റെ പ്രണയകഥകള്‍ പറയേണ്ടി വന്നതില്‍ ഞാന്‍ ഖേദിക്കുന്നു. പ്രണയം എന്ന വാക്കിന്റെ അര്‍ത്ഥം കളഞ്ഞുകുളിക്കുമെന്നതിനാല്‍ ഇതിനെ ‘കുട്ടുമോന്റെ ഞരമ്പുരോഗ കഥകള്‍’ എന്നും പറയാം. ഈ കഥകള്‍ പ്രസിദ്ധപ്പെടുത്തിയതിന്റെ പേരില്‍ എന്നെ ബ്ലോഗ്ഗിങ്ങ് ലോകത്തില്‍ നിന്ന് വിലക്കരുത്. റേഷന്‍ വെട്ടികുറക്കരുത്, കണ്ടാല്‍ കല്ലെറിയരുത്. പട്ടിയെ വിട്ട് കടിപ്പിക്കരുത് കാരണം ഇതെല്ലാം മുഷിഞ്ഞുനാറിയ കഥകളാണ്. എങ്കിലും അവനോടുള്ള വാക്കിന്റെ പേരില്‍ ഞാനിതെല്ലാം പറയുന്നു. എല്ല്ലാരും എന്നോട് പൊറുക്കുക.

കഥയിലേക്ക്,

കണ്ടാല്‍ വയറുചാടി , ഇടം തോള്‍ വലത്തോട്ട് ചെരിച്ച് മോഹന്‍ലാലിലെ പോലെ നടക്കും. സ്വയം ഒരു സുന്ദരനാണെന്നൊരു തോന്നല്‍ ഉണ്ട്. അത് സഹിക്കാം. പക്ഷെ താന്‍ വലിയൊരു കൊമേഡിയന്‍ ആണെന്ന തോന്നലാണ് നമ്മള്‍ക്ക് ഭീഷണിയാകുന്നത്. പഴയ കുറേ ഹോളിവുഡ് സിനിമകള്‍ കണ്ട് അതിലെ തമാശകള്‍ കാണാതെ പഠിച്ച് വഴിയില്‍ കിടന്ന് കിട്ടിയ കുറേ ഗേള്‍ ഫ്രണ്ട്സിനു എസ് ടി ഡി വിളിച്ച് പറഞ്ഞ് കൊടുക്കലാണ് ഇഷ്ട്ടന്റെ ഇപ്പോഴത്തെ പ്രധാന വിനോദം. കുട്ടുമോന്‍ ഒരുപാട് പെണ്‍കുട്ടികളെ പ്രേമിച്ചിട്ടുണ്ട്. അവരെല്ലാം ഇന്ന്‍ അവരുടെ ഭര്‍ത്താക്കന്മാരുടെ കൂടെയോ കാമുകരുടെ കൂടെയോ സുഖായി ജീവിക്കുന്നു. എന്നാലും ആ കഥകളും കുട്ടുമോന്റെ ഇന്നത്തെ അവസ്ഥയും കണ്ടാല്‍ നമുക്ക് ഓര്‍മ വരിക ദേവദാസിനെ അല്ല. ഒരു നായയെ ആണ്. ഏതാണ് ആ നായ എന്നോ? കേട്ടിട്ടില്ലേ? എന്നാല്‍ പറയാം. ഒരിടത്തൊരിടത്ത് ഒരു പ്രശസ്തനായ ഒരു നായ ഉണ്ടായിരുന്നു. ആ നായയുടെ വാല്‍ ‍എത്രകാലം കുഴലിലിട്ടാലും നിവരില്ല!
കുട്ടുമോന്‍ അഥവാ ഇംഗ്ലീഷില്‍ കുട്ടൂസന്റെ നായികമാരുടെ കഥകള്‍ അക്കമിട്ട് നിരത്തിയാലോ എന്നാലോചിക്കുവാ... എന്നാല്‍ അങ്ങിനെ തന്നെയാകാമല്ലേ? ഒന്നുകൂടി പറയട്ടേ, വേറെ ഒരു പണിയുമില്ലേല്‍ മാത്രം മുന്നോട്ട് പോകുക.


കുട്ടുമോന്‍ +2 നു ചേര്‍ന്നതു തന്നെ അവന്റെ ഞരമ്പുരോഗത്തിനു ഒരു ചികിത്സകിട്ടുമെന്ന പ്രതീക്ഷയിലാണ്. അതിനാദ്യം അവന്‍ കണ്ടുപിടിച്ചത് ഇരട്ടപെറ്റതെന്നു നമ്മള്‍ക്കു തോന്നിക്കുന്ന എന്നാല്‍ രണ്ടമ്മകള്‍ക്ക് ജനിച്ച രണ്ടു കൂട്ടുകാരികളെ ആയിരുന്നു. പങ്കജാക്ഷിയും ദാക്ഷായണിയും. പങ്കജാക്ഷിയോടായിരുന്നു കുട്ടുമോനു താത്പര്യം. പക്ഷേ ദാക്ഷായണി അല്‍പ്പം തടിച്ച ശരീരമുള്ള ആളായിരുന്നുതുകൊണ്ട് കാഴ്ചയില്‍ കുട്ടുമോനു കൂടുതല്‍ ചേര്‍ച്ച അവളായിരുന്നു. അതുകൊണ്ട് തന്നെ കുട്ടുമോനെ കുറിച്ച് ഇറങ്ങിയ ഗോസിപ്പുകളിലെ നായിക ദാക്ഷായണിയായിരുന്നു. ഇത് കുട്ടുമോന്റെ പിഞ്ചു ഹ്രുദയത്തെ അസ്വസ്ഥമാക്കി. “എന്തോന്നാടേ ഇത്? ഇവന്മാര്‍ക്കൊക്കെ സത്യസന്ധമായി ഗോസിപ് ഇറക്കി കൂടെ?” കുട്ടുമോന്‍ വിതുമ്പി. കുട്ടുമോന്‍ പങ്കജാക്ഷിയെ വളക്കാന്‍ പലതും ചെയ്തു. ഒരു ക്ലാസ്സില്‍ അവളുടെ കണ്ണില്‍ മാത്രം നോക്കിയിരിക്കാന്‍ ശ്രമിച്ചു. അവളെ നായികയാക്കി ഒരു നാടകമെഴുതി അവളെകൊണ്ട് അഭിനയിപ്പിച്ച് അതില്‍ സ്വയം നായകന്റെ വേഷം അണിയാന്‍ വരെ ശ്രമിച്ചു.അവള്‍ സമ്മതിച്ചില്ല. എന്തിന്? അധ്യാപക ദിനത്തില്‍ റ്റീച്ചര്‍മാര്‍ക്ക് സമ്മാനിക്കാന്‍ കൊണ്ട് വന്ന പൂക്കളില്‍ ആരും കാണാതെ ചുംബനങ്ങള്‍ കുത്തി നിറച്ച് അവള്‍ക്കു കൊണ്ട് കൊടുത്തു. എന്നിട്ടും അവള്‍ തിരിഞ്ഞ് നോക്കിയില്ല. അവസാനം കാര്യങ്ങളെല്ലാം ഒരു വഴിക്കാക്കാന്‍ ഞാനും കുഞ്ഞുണ്ണിയും വേണ്ടി വന്നു.
ഞാന്‍ കുട്ടുമോനോട് പറഞ്ഞു. “എടാ, നിന്റെ രണ്ട് പ്രിയപ്പെട്ട്ക്ക സുഹ്രുത്തുക്കള്‍ നിനക്ക് ഞരമ്പ് രോഗമാണെന്ന് അപ്പുറത്തെ ക്ലാസ്സില്‍ പോയി പറഞ്ഞു”.
ആ രണ്ട് സുഹ്രുത്തുക്കള്‍ ഞാനും കുഞ്ഞുണ്ണിയുമാണെന്ന സത്യം മാന‍സ്സിലാക്കാതെ കുട്ടുമോന്‍ അലറി.
“എന്നാല്‍ രണ്ടിനുമുള്ളത് ഞാന്‍ കൊടുക്കാം. നാളെയാകട്ടേ”
പിറ്റേ ദിവസം കുട്ടുമോന്‍ എഴുതി തയ്യാറാക്കിയ ഡയലോഗുകള്‍ കാണാതെ പഠിച്ച് വന്നു. ദാക്ഷായണിയുറ്റേയും പങ്കജാക്ഷിയുടേയും അടുത്ത് പോയി കാച്ചി.
“സാസ്കാരിക പൈത്രുകത്തിന്റെ അധപതനമാണ് ഞാന്‍ നിങ്ങളുടെ വാക്കുകളില്‍ കാണുന്നത്. ഞരമ്പ് രോഗം നിന്റെയൊക്കെ കുടുംബത്തിരിക്കുന്നവര്‍ക്ക്”
ഒന്നും മനസ്സിലാകാതെ അവര്‍ രണ്ടാളും ഞെട്ടിത്തരിച്ച് നിന്നു.
പിന്നീട് ഞാന്‍ കുട്ടുമോന്റെയടുത്ത് സത്യങ്ങള്‍ പറഞ്ഞപ്പോള്‍ കുട്ടുമോന്‍ അവരുടെ രണ്ടുപേരുടേയും അടുത്ത് ചെന്ന് മാപ്പ് പറഞ്ഞു.
“പങ്കജാക്ഷി, സോറി.എല്ലാം എന്റെ തെറ്റിദ്ധാരണയായിരുന്നു. ഒരു തെണ്ടി എന്നെ പറ്റിച്ചതാണ്. നീ ക്ഷമിക്ക്”
അവന്‍ പങ്കജാക്ഷിയെ നോക്കി. എന്നിട്ട് തുടര്‍ന്നു.
“ശ്രീരാമന്‍ പോലും സീതയെ സംശയിച്ചിട്ടില്ലേ?”
ഇതിനു വളരെ റൊമാന്റിക് ആയി പങ്കജാക്ഷി മറുപടി പറഞ്ഞു.
“പ് ഫ!! ചൂലേ!”


സ്വജാതിയില്‍ നിന്നും പ്രേമിക്കില്ലെന്ന് പ്രതിജ്ഞ എടുത്ത പോലെയാണ് കുട്ടുമോന്‍ എന്ന കള്ള നസ്രാണിയുടെ പ്രവര്‍ത്തികള്‍. കാണാന്‍ ഐശ്വര്യം ഉണ്ടെന്നും പറഞ്ഞു ഹിന്ദു പെണ്‍കുട്ടികളെമാത്രം നോക്കുന്ന പതിവ് പക്ഷേ അവന്‍ പങ്കജാക്ഷിപ്രണയം എന്ന ദുരന്ത കഥയോടു കൂടി അവസാനിപ്പിച്ചു. പിന്നീട് മുസ്ലിം സമുദായമാണ് നല്ലതെന്ന തിരിച്ചറിവുണ്ടായി. പാത്തുമ്മ, ആമിന എന്നീ രണ്ടു കുട്ടികളെ കാണുമ്പോളായി കുട്ടുമോന്റെ ഞരമ്പുകള്‍ പഴയ അസുഖം കാണിക്കാന്‍ തുടങ്ങിയത്. അതുപക്ഷേ നേരിട്ട് മുട്ടാനുള്ള ധൈര്യം കുട്ടുമോനില്ലായിരുന്നു. മുസ്ലിം പെണ്‍കുട്ടികളെ കെട്ടണമെങ്കില്‍ പൊന്നാനിയില്‍ പോയി ചില കൈക്രിയകള്‍ വേണ്ടി വരുമെന്ന ഭയമാണോ കാരണമെന്നറിയില്ല. എങ്കിലും ഒരിക്കല്‍ ലോകത്തിലെ ഏറ്റവും നാറിയ നമ്പറുമായി കുട്ടുമോന്‍ ആമുവിനെ ഒന്നു മുട്ടി.
ഒരു ഉച്ച നേരം. കുട്ടുമോനു കടുത്ത ദാഹം. ക്ലാസ്സില്‍ ഒരുപാട് പേരുടെ കയ്യില്‍ വെള്ളമുണ്ടേലും അപ്പുറത്തെ സൈഡിലിരിക്കുന്ന ആമുവിനോട് വെള്ളം ചോദിച്ചു അവന്‍. അവളുടെ കുപ്പിയില്‍ നിന്നും വെള്ളം വാങ്ങി കുടിച്ചശേഷം ഒരു പരതറ കമന്റും പറഞ്ഞു.
“ഹായ്! നല്ല നെയ് ചോറിന്റെ രസം.”

Tuesday, February 3, 2009

ഉപന്യാസപുരാണം ആട്ടകഥ, ഒടുക്കത്തെ ദിവസം.


വര്‍ഷത്തെ യുവജനോത്സവം ഒക്റ്റോബര്‍ 15,16,17 ദിവസങ്ങളിലായി നടത്തും. പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ ബുധനാഴ്ചക്കു മുന്‍പായി പേരു നല്‍കേണ്ടതാണ്”.
ടീച്ചര്‍ നോട്ടീസ് വായിച്ചു കഴിഞ്ഞപ്പോള്‍ എനിക്കു പ്രത്യേകിച്ചൊന്നും തോന്നിയില്ല. യൂത്ത്ഫെസ്റ്റിവലെന്നാല്‍ എനിക്കു വീട്ടില്‍ കിടന്നുറങ്ങാനുള്ള സമയമാണ്. പക്ഷേ ഇത് +1 ആണ്. സ്കൂള്‍ നിറയെ സുന്ദരികളും. വായ് നോക്കാന്‍ ഇതിലും നല്ലൊരു അവസരം കിട്ടുമോ? ആ ദിവസമെങ്കിലും ഈ യൂണിഫോം ഇടാതെ ഇവള്‍മാര്‍ക്കു വന്നൂടെ? ഞാന്‍ അങ്ങിനെ യൂത്ഫെസ്റ്റിവല്‍ എന്ന സമൂഹ്യവിപത്തിന്റെ പരിണിത ഫലങ്ങളെ കുറിച്ചും അത് ഇന്ത്യയുടെ സാമ്പത്തിക സാമൂഹിക രാഷ്ട്രീയ മണ്ഡലങ്ങളില്‍ ഉണ്ടാക്കാന്‍ പോകുന്ന മാറ്റങ്ങളെ കുറിച്ചും ചിന്തിച്ചിരിക്കുമ്പോളാണ് ഒരു തവള കരയുന്ന ശബ്ദം ഞാന്‍ കേട്ടത്. ങേ! മഴക്കാലം കഴിഞ്ഞില്ലേ? ഞാന്‍ തിരിഞ്ഞു നോക്കി.
തവളയല്ല , കുട്ടുമോനായിരുന്നു. ഇംഗ്ലീഷില്‍ കുട്ടൂസന്‍ എന്നും പറയും. കൂറ്റെ കുഞ്ഞുണ്ണിയും എന്റെ ആജന്മസുഹ്രുത്താണേലും കണ്ടുമുട്ടിയത് 15ആം വയസ്സിലാണ്. കുട്ടുമോനെ പറ്റി പറയുവാണേല്‍ പുതൊയൊരു ബ്ലോഗ്ഗിനു സാധ്യതയുണ്ട്. കുട്ടുമോന്‍ നമ്മളോടു വളരെ മാന്യമായി തന്നെ പൊങ്ങച്ചം പറയാന്‍ കഴിവുള്ള വ്യക്തിയാണ് .... ‘എന്റെ വീട്ടില്‍ രണ്ട് ആനയുണ്ട്. എന്റെ വീടിനു മുന്നില്‍ ഞാന്‍ നട്ടു വളര്‍ത്തിയ ഒരു വലിയ ആല്‍മരത്തിലാണ് രണ്ടിനേയും നല്ല ഇരുമ്പ് ചങ്ങലകള്‍ കൊണ്ട് തളച്ചിട്ടിരിക്കുന്നേ. ഞാനാണ് എന്നും അവറ്റങ്ങള്‍ക്കുള്ള പനയോല മരത്തില്‍ കയറി വെട്ടികൊണ്ട് വരാറുള്ളത്. പിന്നെ ആനപിണ്ടം റീസൈക്കിള്‍ ചെയ്യാനുള്ള പ്ലാന്റ് സ്ഥാപിച്സിരിക്കുന്നതിന്റെ മേല്‍നോട്ടവും എനിക്കാണ്”... ഹോ! ഈ പഹയന്‍ വല്ലാത്ത സംഭവം തന്നെ എന്നും കരുതി ആനയേയും ആലും പ്ലാന്റും കാണാന്‍ ചെല്ലുന്ന നമ്മള്‍ കാണുക രണ്ട് മുട്ടനാടുകള്‍ പുല്ലും പ്ലാവിലയും തിന്നുകൊണ്ടിരിക്കുന്നതും ആട്ടിന്‍ കാട്ടം തെങ്ങിന്റെ കടക്കു കൊണ്ടിടുന്ന കുട്ടുമോനേയും ആകും. പിന്നെ, കുട്ടുമോന്റെ പ്രണയകഥകള്‍ ഞാന്‍ പറയുന്നില്ല. കാരണം അവന്‍ പ്രണയിച്ച രണ്ടു ഡസന്‍ പെണ്‍കുട്ടികള്‍ ഇപ്പോള്‍ അവരുടെ ഭര്‍ത്താക്കന്മാരും കുട്ടികളുമായി സുഖായി ജീവിക്കുന്നു.

“എടാ, 16 ഉം 17 ഉം മുടക്കമാണ്. ഓണ്‍ സ്റ്റേജ് ഐറ്റംസാണ്. പക്ഷേ 15 ആം തിയതി ഓഫ് സ്റ്റേജാണ്. പങ്കെടുക്കാത്തവര്‍ ക്ലാസ്സില്‍ ഇരിക്കേണ്ടി വരും”. അവന്‍ പറഞ്ഞു.

“ഛായ്!! ഇതേതു കോപ്പിലെ പരിപാടിയാ ഇഷ്ട്ടാ.. നമ്മളെന്തിനാ ക്ലാസ്സില്‍ കയറുന്നേ?”. എന്നിലെ കലാ‍ഹ്രുദയം ക്ഷുഭിതനായി. “ഇനി എന്തു ചെയ്യും?.”

“ഒരു വഴിയുണ്ട്. നമ്മള്‍ക്ക് പരിപാടികളില്‍ പങ്കെടുക്കാം”. അവന്‍ വളരെ കൂളായി തന്നെ പറഞ്ഞു.

ഉറക്കവും വായ്നോട്ടവും മത്സര ഇനങ്ങളല്ല. അതുകൊണ്ട് തന്നെ ഞാന്‍ അവനോടു ചോദിച്ചു. “ എന്ത് പരിപാടിക്കാ പേരു കൊടുക്കുക? എനിക്കു വരക്കാനും പെയിന്റ് ചെയ്യാനുമൊന്നും അറിയില്ല.”

“വേണ്ട. നമുക്കു എസ്സെറൈറ്റിങ്ങിനു പേരു കൊടുക്കാം. പേന പിടിക്കാന്‍ മാ‍ത്രം അറിഞ്ഞാല്‍ മതി”.

അങ്ങിനെ ഞാനും കുട്ടുമോനും ഞങ്ങളുടെ പ്രിയ സുഹ്രുത്ത് കുഞ്ഞുണ്ണിയും കൂടെ മത്സരങ്ങളില്‍ പേരു കൊടുക്കാന്‍ പോയി. ഇംഗ്ലീഷ്, ഹിന്ദി,മലയാളം,അറബിക് എന്നീ ഭാഷകളില്‍ ഉപന്യാസം എഴുതാം.

“നിനക്കു അറബി അറിയോ?” അവന്‍ ചോദിച്ചു.
“കണ്ടാല്‍ മനസ്സിലാകും” ഞാന്‍ പറഞ്ഞു.
“അപ്പോള്‍ വായിക്കാന്‍ അറിയോ?”
“അതല്ല. കണ്ടാല്‍ അറബിയാണെന്ന് മനസിലാകും”. ഞാന്‍ എന്റെ അവസ്ഥ വ്യക്തമാക്കി.
“ഛെ!..ആ പൊട്ടേ സാരമില്ല. നമ്മള്‍ക്കു അറബി ഒഴിവാക്കാം”. അവന്‍ പദ്ധതിയുടെ കരടു രേഖ പ്രസിദ്ധപ്പെടുത്തി.
അങ്ങിനെ ഞാനും കുട്ടുമോനും ഇംഗ്ലീഷ്, മലയാളം, ഹിന്ദി വിഷയങ്ങളില്‍ ഉപന്യാസരചന എന്ന സാഹസ്സത്തിനു തയ്യറായി.
ലണ്ടനും ലിവര്‍പൂളിനും ഇടയിലുള്ള പൊന്നാനിനിയില്‍ ആയിരുന്നു കുഞ്ഞുണ്ണി ജനിച്ചത്. അതുകൊണ്ട് ഇംഗ്ലീഷില്‍ മാത്രേ അവനെഴുതാന്‍ അറിയു‍.

അങ്ങിനെ 15ആം തിയതി കാലത്ത് കുളിച്ച് കുറിയും തൊട്ടു, റിലയന്‍സ് വെബ് വേള്‍ഡിലെ ചേച്ചിയെ കാത്തു നിന്നു കണി കണ്ട് ഞങ്ങള്‍ മൂന്നു പേരും കൂടെ പതിവു പോലെ അസംബ്ലി കഴിയാന്‍ നേരം സ്കൂളിലെത്തി. ആദ്യം ഇംഗ്ലീഷ് ഉപന്യാസ രചനയ്ക്കുള്ള ക്ലാസ് റൂമിലെത്തി. അവിടെയെത്തിയപ്പോള്‍ സംത്രുപ്തിയായി. “വാട്ട് ഈസ് യുവര്‍ നെയിംസ്ലിപ്? മൈ നെയിം ഈസ് ദ കുഞ്ഞുണ്ണി.“ ഇത്രയും അറിയാവുന്ന കൊണ്ട് കുഞ്ഞുണ്ണി എന്തൊക്കെയോ എഴുതികൂ‍ട്ടി. ഞാനും കുട്ടുമോനും പേപ്പറില്‍ നമ്പര്‍ പോലും എഴുതാതെ തിരികെ കൊടുത്തു. ഉടനടി വിട്ടു മലയാളം ഉപന്യാസമെഴുതാന്‍. ആ ക്ലാസ്സില്‍ ചെന്നപ്പോള്‍ ഞങ്ങളുടെ സ്കൂളില്‍ എത്ര കുട്ടികള്‍ ഉണ്ടെന്നുള്ളതിന്റെ ഏകദേശ എണ്ണം കിട്ടി. അവിടെ തോട്ടത്തില്‍ ചെടി നനക്കാന്‍ നിക്കുന്ന വേലായുധേട്ടന്‍ വരെ മത്സരത്തിനുണ്ട്. ഇരിക്കാന്‍ പോലും സ്ഥലമില്ല. +2 ഇല്‍ പഠിക്കുന്ന കൊള്ളാവുന്ന ഒരു ചേച്ചിയെ തടസ്സങ്ങളൊന്നുമില്ലാതെ കാണാവുന്ന തരത്തില്‍ ഞാനും കുട്ടുമോനും ഇരുപ്പുറപ്പിച്ചു. വിഷയം കിട്ടി “കേരളത്തിലെ പാരമ്പര്യകലകള്‍”. ന്യുമോണിയ,മലേറിയ തുടങ്ങിയ രോഗങ്ങളെ കുറിച്ചും അവയുടെ ലക്ഷണങ്ങള്‍ ,സ്വീകരിക്കേണ്ട മുന്‍ കരുതലുകള്‍ എന്നിവയെ പറ്റി ഞാന്‍ വിശദമായി എഴുതി. കുട്ടുമോന്‍ എന്തിനെ പറ്റിയാ എഴുതിയേ എന്നത് ഇപ്പോളും പുറം ലോകം അറിയാത്ത രഹസ്യമാണ്. എന്നെങ്കിലും ഏതെങ്കിലും പുരാവസ്തുക്കാര്‍ കുഴിച്ചെടുത്തോളും മ്യൂസിയത്തില്‍ വക്കാന്‍.

ഉച്ചക്കു ശേഷമാണ് ഹിന്ദി ഉപന്യാസരചന. ഞാനും കുട്ടുമോനും ക്ലാസ്സിലെത്തി. ഞങ്ങള്‍ ഞെട്ടിപ്പോയി. ആകെ രണ്ടു പേര്‍ ഉണ്ട് അവിടെ.ഒരു ആണ്‍ കുട്ടിയും ഒരു പെണ്‍ കുട്ടിയും. ഞങ്ങളേക്കാള്‍ വൈകി വരാന്‍ കഴിവുള്ളവര്‍ അവിടെ വേറെ ഇല്ലാത്ത സ്ഥിതിക്ക് ഈ മത്സരത്തിന് ആകെ നാലു പേര്‍ മാത്രം! എന്ത്?! ഞങ്ങള്‍ ഇന്ത്യയില്‍ തന്നെയല്ലേ? ഇത്ര രാഷ്ട്ര സ്നേഹം ഇല്ലാത്തവരാണോ നമ്മുടെ വിദ്യാര്‍ത്ഥികള്‍? .ഗാന്ധിജി പറഞ്ഞതൊക്കെ ഇവര്‍ മറന്നു പോയോ? “ ഹിന്ദി ഹമാരാ രാഷ്ട്ര് ഭാഷാ ഹേ| സഭീ ദേശ് വാസിയോന്‍ കോ പൈസെ കി സരൂരത് ഹേ|.”ലജ്ജാവഹം!

മത്സരം തുടങ്ങി. വിഷയം ‘ബേകാരി കി സമസ്യാ’. മുന്നിലിരുന്ന രണ്ടു പേരും എഴുതി തുടങ്ങി. ഞാന്‍ കുട്ടുമോന്റെ മുഖത്തേക്കു നോക്കി. ഞാന്‍ അവനോട് ചോദിക്കണം എന്നു വിചാരിച്ച ചോദ്യം അവന്‍ ഇങ്ങോട്ടു ചോദിച്ചു.
“ബേകാരി എന്നാല്‍ ദാരിദ്ര്യം എന്നല്ലേ അര്‍ഥം?”
ബികാരി എന്നാല്‍ ഭിക്ഷക്കാരന്‍. ബേകാരി എന്നത് ബിക്കാരിയുടെ അവസ്ഥ. അതായത് ദാരിദ്ര്യം.
“അതു തന്നെ. വേഗം എഴുതിക്കോ”. ഞാന്‍ അവനു ഉറപ്പു കൊടുത്തു.
ഞങ്ങള്‍ എഴുതി. ദാരിദ്ര്യവും ഇന്ത്യയും ഫൈവ് സ്റ്റാര്‍ ഹോട്ടലിലെ ബില്ലും , ബില്ല് അടക്കാത്തവനോട് ഹൊട്ടലുകാരുടെ പെരുമാറ്റത്തേയും കുറിച്ച് ആതമകഥാപരമായ ഒരു ഉപന്യാസം ഞാന്‍ തയ്യാറാക്കി. എഴുതുന്നതിനിടയില്‍ കുട്ടുമോന്റെ കണ്ണു നിറയുന്നതു ഞാന്‍ ശ്രദ്ധിച്ചു. അതേ, അവനും അതു തന്നെയാണ് എഴുതുന്നത്. ബില്ല് അടക്കാന്‍ കാശ് തികയാതിരുന്ന മൂന്നു കൂട്ടുകാരുടെ കഥ!

അങ്ങിനെ 15ആം തിയതി കഴിഞ്ഞു. 16ആം തിയതി ഞങ്ങള്‍ക്ക് സിനിമയ്ക്കു പോയി. യൂത്ഫെസ്റ്റിവല്‍ കഴിഞ്ഞു. സമ്മാനവിതരണം നടക്കുന്നു.

‘മലയാളം ഉപന്യാസ രചന ഒന്നാം സമ്മാനം പരപ്പനങ്ങാടി പങ്കജാക്ഷി രണ്ടാം സമ്മാനം കോട്ടയം കറിയ മൂന്നാം സമ്മാനം മലപ്പുറം മറിയ.’

മൂന്നു പേരും വരി വരിയായി പോയി സമ്മാനം വാങ്ങി. ഇത് എന്റേയും കുട്ടുമോന്റേയും മനസ്സില്‍ പ്രതീക്ഷ ജനിപ്പിച്ചു. എല്ലാത്തിനും മൂന്നു സമ്മാനങ്ങളുണ്ട്. ഹിന്ദി ഉപന്യാസത്തിനു ആകെ നാലു പേര്‍ അപ്പോള്‍ ഞങ്ങളിലൊരാള്‍ക്കേങ്കിലും സമ്മാനമുറപ്പ്. ചിലപ്പോള്‍ രണ്ടാള്‍ക്കും!

‘ഹിന്ദി ഉപന്യാസ രചന, ഒന്നാം സമ്മാനം ലാലാ ലജ് പത് റായ് 12 A.’
അങ്ങിനെ ഒന്നാം സമ്മാനം ഞങ്ങള്‍ക്കില്ല.
‘രണ്ടാം സമ്മാനം റാണി ലക്ഷ്മിഭായ് 12 C'.
അതും കൈ വിട്ടു പോയ്. അപ്പോള്‍ ഞങ്ങളിലൊരാള്‍ വെറും കയ്യോടെ മടങ്ങും.
“സാരമില്ല. കിട്ടുന്ന ആള്‍ നമുക്കു മൂന്നു പേര്‍ക്കും വെണ്ടി ട്രീറ്റ് നടത്തും” കുട്ടുമോന്‍ പോം വഴി കണ്ടെത്തി. ഈ തീരുമാനത്തോട് ആദ്യം യോജിച്ചത് കുഞ്ഞുണ്ണിയായിരുന്നു. എനിക്കു സമ്മാനം കിട്ടരുതേയെന്നു ഞാന്‍ പ്രാര്‍ത്ഥിച്ചു. ഞങ്ങള്‍ ആകാഷയോടെ റ്റീച്ചര്‍ അനൌണ്‍സ് ചെയ്യുന്നത് കാതോര്‍ത്തു.

‘അറബിക് ഉപന്യാസം ഒന്നാം സമ്മാനം ഒസാമാ ബിന്‍ ലാദെന്‍ 11 ബി’
എന്ത്?! അയ്യോ! ടീച്ചറേ ഒരു സമ്മാനം വിട്ടു പോയി. എന്നു വിളിച്ചു പറയണമെന്നുണ്ടായിരുന്നു. പക്ഷേ ഞങ്ങള്‍ ‍ഞെട്ടലില്‍ നിന്നു ഉണര്‍ന്നിട്ടില്ലായിരുന്നു.

സമ്മാന വിതരണം അവസാനിച്ചു. ഞങ്ങള്‍ക്കെതിരേ നടന്ന കൊടും ക്രൂരതേയും വഞ്ചനയേയും ചോദ്യം ചെയ്യാനായി കുട്ടുമോന്‍ സ്റ്റാഫ് റൂമിലേക്കു പാഞ്ഞു. അവന്‍ ‘നീതി’ യും കൊണ്ട് വരുന്നതും കാത്ത് ഞങ്ങള്‍ കാത്തിരുന്നു. അവന്‍ വന്നു. അവനെ ഞങ്ങള്‍ സൂക്ഷിച്ചു നോക്കി. ഇല്ല, അവന്റെ കയ്യില്‍ നീതിയില്ല. അവന്‍ ഓടി വന്നു കിതച്ച് കൊണ്ട് തന്നെ പറഞ്ഞു,

“എടാ, പേരു വിട്ടു പോയതല്ല. നമ്മള്‍ക്കു സമ്മാനമില്ല അതാ.”
“എന്തു പറ്റി?”.
“നമ്മലെ രണ്ടാളേയും ‘ഡിസ് ക്വാളിഫൈ‘ ചെയ്തു.”
“കാരണം?”.
“ബേകാരി എന്നാല്‍ ദാരിദ്ര്യമല്ല. തൊഴിലില്ലായ്മയാണ്.”
“അതെന്നു മുതല്‍?”
“പണ്ടു മുതലേ അങ്ങിനെ തന്നെയാണെന്നാ പറയുന്നേ”
എന്തൊരു കഷ്ട്ടമാ. ബികാരിക്കു പോലും സ്വന്തമായി തൊഴിലുണ്ട്. പിന്നെ എങ്ങനെ ബേകാരി തൊഴിലില്ലായ്മയാകും?
കുട്ടുമോന്‍ കുഞ്ഞുണ്ണിയുടെ നേരെ തിരിഞ്ഞു.
“അപ്പോള്‍ ആരും ട്രീറ്റ് തരുന്നതല്ല. നീ സ്വപ്നം കണ്ടതു വെറുതെയായി”
കുഞ്ഞുണ്ണിക്കു പക്ഷേ മുഖത്ത് ഭാവ വ്യത്യാസമൊന്നുമില്ലായിരുന്നു. അവന്‍ പറഞ്ഞു.
“എന്റെ സ്വപ്നം വെറുതെയാകില്ല. എനിക്കു നിങ്ങള്‍ രണ്ടുപേരും കൂടെ ട്രീറ്റ് തരും”
“എന്തിന്?”. ഞാനും കുട്ടുമൊനും ഒരുമിച്ചു ചോദിച്ചു.
“ നിങ്ങളുടെ ഡിസ് ക്വാളിഫികേഷന്‍ കഥ മറ്റുള്ളവര്‍ അറിയാതിരിക്കാന്‍”.
കുട്ടുമോന്‍ വാച്ച് പണയം വച്ചു. ഞാന്‍ അമ്മ മീന്‍ വാങ്ങാന്‍ വച്ച കാശ് മോഷ്ട്ടിച്ചു!

Sunday, November 16, 2008

"പശു ‘കുരക്കുന്നു’..ബേ..ബേ"







“Hi Prasanth, whats up there in Guruvayoor??...you still visit temple na?”

“Yes man, ……………to pray………”

“Why are you specifying it?”

Ha ha ha ha… a group of 15 boys screaming, breaking the silence of college ground gallery. The lovers paired there under the shades of trees to discuss about the Iraq war were disturbed. They just turned their head around and saw a bunch of guys laughing with one boy standing in the middle who reminds you the joker of a circus.

“Oh..shit, those stupid mech guys again?? Don’t they have classes on??”

The couples were angry with us, especially girls. I don’t know why, may be we dint give them that much attention they deserved. Anyway, they went on with their personal discussions may be this time about the amount of sugar needed to make a perfect cup of tea.

Well, it’s time to introduce the man of the moment to you. Prasanth Netaji Pawar aka Pasu. Yes, that’s a Maraathi name and no need to worry he got nothing to do with MNS. He is from one of those Marathi families that came to Guruvayoor and settled there for many years. Untill he tells you that he is a Marathti you cant even imagine Prasanth is not Malayalee. He got everything a Malayalee boy supposed to have, may be something more. He got a long moustache, sandal on forehead and a tongue that speaks pure Malayalam. Actually I don’t believe a moustache and sandal have to be considered as a sign of Malayalee guy, since I lack both.


Pasu, of course that means Cow in Malayalam ,is a name that I cant ever forget. The credit for the first one to address Prasanth as Pasu goes to me. And Pasu got some horrible feeling for me in that case. What makes Pasu a different man are his overwhelming feeling for girls and the way he talks about them. If everything goes fine he will get married to a Marathi girl, but a Marathi girl is not the one Pasu dreamt of. He has this special feeling for Malayalee girls especially when their hair carries two or three kilos of Jasmine. I hate girls with jasmine on their hair. I always felt for jasmine . Jasmine surely deserves a better place provided jasmine is not from the same family of George Bush .

Aiswarya Rai [leave the bachchan crap alone] ,Kavya Madhavan,Sameera Reddy,Priyanka Chopra,Trisha,Riya Sen.. This is not the casting for the new multistar movie Fifty50 . Suppose Prasanth is asked to choose one of these girls, he will definitely go for Kavya Madhavan. Prasanth likes girls looking like Kavya, bit fat with lot of flesh indeed and traditional. If you ask me to choose, I will go for Trisha , I like tall and slim girls. If you are a boy you will definitely love to watch girls and if you are among your friends you cant resist yourself from having comments on her. But when Prasanth does this you feel the difference. It’s an action packed masala movie yar. He will have his hands moving in air to describe her various body parts and you will have a pure demonstration of how to use them.

Once we two were roaming around the town and we saw a very big house. I was wondering how the people inside that house find each other.

“Pasu, do they use their phones to call a person sitting in other room?” I was serious.

“Gopikuttan, When will you stop these PJs?” He giggled.

I know I was a huge reservoir of Poor Jokes (PJ) who waits to throw them at anybody whenever an opportunity is there. But can I live without them? I’m not sure.

“I mean the house is enormously huge”. I continued “I don’t think we need such a big house to live in, do you?”

“What’s your opinion about the need for an air station?”

I was actually not sure what I heard. Where the hell the air station came from? What it got to do with the bloody house?

“Huhhh???!!!”. I was honest. “What’s that?”

“It’s just like a space station”. He became talkative. “We can set a station hanging in air, which can be used to supply fuel for aircrafts. We don’t need to get the planes down on the airport to fill fuel.”

This time I was really irritated and realized that it’s his idea. I don’t know how such an idea hit his brain. Should I arrange an appointment with Sir Isaac Newton or throw an apple at his face?

I asked. “Dude, did anyone before asked you whether you are psychic or not?”

“No.”He was damn sure.

“Okay then I am the first one.” Yet another credit in my bag. I giggled. I think he enjoyed it and suddenly a new question landed on me.

“Aneesh, what kinda girl you gonna marry?”

“I don’t now”. I lied.

“I am older than you. You know that na?”. He seemed to be reminding me that he repeated the entrance exam and I did not.

“Yes…I know..only by one year na?” I dint want him to feel more matured than me.

“Listen to me. I have read the Kamasuthra and many like those. From my experience I’m warning you never marry a girl who studied outside Kerala.” He sighed like he has just delivered the Quantum theory.

“Why?”. I become more curious when the talk is about the Miss.beautiful devils.

“Most probably the thing will be broken”. He replied.

“What the thing?”. I was losing my patience.

“You can’t be so ignorant man”. That was too much for me.

He called me ignorant and that too in girls’ matter. You can’t intimidate me in a better way. I am doing this fucking research on girls for the last one decade and he says that I’m ignorant. How dare he?

“I don’t understand” Though self respect was overruled by curiosity.

“I mean, the seal will be broken. I have many friends there in places like Bangalore and Chennai. They used to tell the stories of girls and what they do there.” He explained.

I felt relieved. If that was the case, he was right. I was ignorant. I don’t have many friends over there to tell me such stories.

“You can’t judge a mass on the basis of one or two”. I argued.

“Trust me 3 out of 10 belong to that category”. He was sure with the data.”If you are lucky you will have one of those with you in a few years.”

30% is a great probability. Every Indian man wants his bride to be a virgin, at least by mentally. Why should I dig in to this crap? Anyway I’m not gonna marry anyone studied outside the state.

“Okay thanks daa, I will be careful. And by the way I heard you had treated Sarath, Aneeth and Vimal?” I desperately wanted to change the topic.

“Yeah.I did” he said casually.

“Then why did you spare me?” I complained.

Actually I was wondering how came this miser give a treat to them. He is the same Pasu who changed into vegetarian for the sake of saving money he had t spent on non veg items. He is the same Pasu who turns to be non vegetarian when we attend a marriage function; of course you need not to pay there. So I continued without waiting for his excuse.

“And how things went?”

“I took three of them to the canteen and bought one Sukhiyan , divided it into three and took their hunger away” he was so proud of him.

“Wow!! That’s great, so you’ve just beaten Jesus Christ”

“Somewhat”

We walked to college ground again. I was jealous about the three guys who walked 500meters to the canteen for that extravagant treat. At the ground every one was ready with bat and ball. The game started.

Pasu was batting well. Finding the gaps and leaving the ball regularly. He was feeling bit confident of his batting skill. But things were never the same ,Dijo came to bowl. Dijo is a 6’4” tall giant boy who just delivers the ball without a run up. The ball hits the pitch hard and bounces on to the batsman. I know Pasu was under danger. He survived the first two deliveries but the third one did hit him. It hit him at the right spot where all his dreams were sleeping. He just fell down on the ground and started to yell that he cant anymore add his biodata to any matrimonial site. I was wondering whether he can pee tonight. Pasu left the spot quickly and vanished in the college bus.

Next morning, I went to college expecting a pale face of Pasu which would look just like that famous squirrel who lost something. But what I saw there was a completely different Pasu from what I saw yesterday evening. He was cheering ,happily jumping in the air and so vibrant. At the site of me he ran to me and said,

“It’s working bro. I tested it twice. My engine is functioning!”

I desperately tried my face not to look like that squirrel from the shock of what my ears just caught.

Tuesday, October 16, 2007

“ കുഞ്ഞുണ്ണിയും ഞാനും”


ഞാന്‍ ആരാണെന്നു മനസ്സിലായി കാണുമല്ലോ? സാക്ഷാല്‍ ഞാന്‍ തന്നെ! പിന്നെ കുഞ്ഞുണ്ണി അത് ഇരട്ട പേരാണ് അവന്റെ അച്ഛനും അമ്മയും അവനിട്ടിരിക്കുന്ന പേര് ജോയല്‍ എന്നാണ്. പക്ഷേ ഉയരകൂടുതലും മുഖത്തെ നിഷ്ക്കളങ്കതയും കാരണം ഞങ്ങള്‍ അവനെ കുഞ്ഞുണ്ണി എന്നു വിളിക്കും. കൂടുതല്‍ അടുപ്പമുള്ളവര്‍ CBIകുഞ്ഞുണ്ണി എന്നു വിളിക്കും . CBIഎന്നാല്‍ Cerelac Baby of India എന്നര്‍ത്ഥം. അവനെ കുറിച്ചു പറയുന്നതിലും നല്ലത് അവന്റെ കഥകള്‍ വായിക്കുന്നതാണ്.

ഒരു ചെറിയ അപകടം!


ഞങ്ങള്‍ രണ്ടു പേരും +2 നു പഠിക്കുന്നു. ഞങ്ങളുടെ ക്ലാസ്സ് ടീച്ചര്‍ക്ക് ഞങ്ങളെ രണ്ടു പേരേയും അത്ര മതിപ്പില്ല! കാലത്തെ സ്പെഷല്‍ ക്ലാസ്സില്‍ വരാത്തതു കൊണ്ടാകാം അല്ലെങ്കില്‍ ചോദ്യം ചോദിക്കുന്ന സമയങ്ങളില്‍ കുറച്ചും മറ്റു സമയങ്ങളില്‍ ധാരാളവും സംസാരിക്കുന്ന കൊണ്ടാകാം.! ഒരു ദിവസം ഞങ്ങള്‍ ഒരു വാര്‍ത്ത കേട്ടു. ടീച്ചറെ വണ്ടിയിടിച്ചു. എല്ലാവരും വ്യാകുലരായി. കാരണം ടീച്ചര്‍ ഒരു ഗര്‍ഭിണി കൂടിയാണേ! ഈ സംഭവത്തിനു ശേഷം ഒരാഴ്ചയോളം ടീച്ചര്‍ വന്നില്ല. ടീച്ചറുടെ തലയില്‍ മുറിവുണ്ട്. കയ്യിലും കാലിലും പ്ലാസ്റ്റര്‍ ഉണ്ട് തുടങ്ങിയ വാര്‍ത്തകള്‍ പ്രചരിക്കാന്‍ തുടങ്ങി (ഇതില്‍ ഒരെണ്ണം എന്റെ വകയായിരുന്നു. ഏതാണെന്നു ശരിക്കും ഓര്‍ക്കുന്നില്ല) അതിനു ശേഷം ടീച്ചര്‍ വന്നു! ടീച്ചര്‍ സ്റ്റാഫ് റൂമില്‍ ഇരിക്കുമ്പോളാണ് കുഞ്ഞുണ്ണി അങ്ങോട്ട് ചെല്ലുന്നത്. തലയില്‍ കെട്ടുമില്ല കയ്യില്‍ പ്ലാസ്റ്റെറും ഇല്ല.കയ്യില്‍ ചെറിയ മുറിവുണങ്ങിയ പാടുണ്ട്. അവനു സഹിച്ചില്ല! ഉടനെ ചെന്നു ചോദിച്ചു. “ ഇത്രേ പറ്റിയുള്ളോ?” . ടീച്ചറും അവിടെയുണ്ടായിരുന്ന മറ്റു ടീച്ചര്‍മാരും ഞെട്ടി! കുറച്ചു ദേഷ്യത്തില്‍ തന്നെ ടീച്ചര്‍ തിരിച്ചു ചോദിച്ചു.” ഇത്രയും പറ്റിയാല്‍ പോരേ?” ഇപ്രാവശ്യം ഞെട്ടിയതു കുഞ്ഞുണ്ണിയാണ്!!!

പൂവാല ശല്യം!!

ഞങ്ങളുടെ സ്കൂളില്‍ +1 നു പുതിയതായി കുട്ടികള്‍ വന്നു. കൂടുതലും പെണ്‍കുട്ടികള്‍ തന്നെ!അവരുടെ എണ്ണമെടുത്ത് ഞാനും കുഞ്ഞുണ്ണിയും കാലം കഴിച്ചു പോന്നു.ഒരു ദിവസം ഞാനും അവനും മറ്റൊരു ചങ്ങാതിയും കൂടി സ്കൂളിനു മുന്നില്‍ വായ്നോക്കി നടക്കുവായിരുന്നു. ഒരുപാട് സുന്ദരികള്‍ മുകളിലെ വരാന്തയില്‍ നില്‍ക്കുന്നു. ഞങ്ങള്‍ മുകളിലേക്കു തന്നെ നോക്കി നടന്നു.ഈ കാഴ്ച ഞങ്ങളുടെ ബയോളജി ടീച്ചര്‍ കണ്ടു. ടീച്ചര്‍ക്ക് ഞങ്ങളെ രണ്ടു പേരേയും ഒരുപാടിഷ്ടാണ്. ഇടയ്ക്കിടക്കു നല്ല ഉപദേശങ്ങളൊക്കെ തരും “നന്നായി കൂടെടാ നിങ്ങള്‍ക്ക്?” എന്നൊക്കെ ടീച്ചര്‍ ചോദിക്കുമ്പോളാണ് ആ സ്നേഹം ഞങ്ങള്‍ മനസ്സിലാക്കുന്നത്.സാധാരണ എല്ലാവരും “നിങ്ങള്‍ നന്നാവുന്ന ലക്ഷണമൊന്നും കാണുന്നില്ല” എന്നാ പറയാറ്!

ഒരിക്കല്‍ ഞങ്ങള്‍ ടീച്ചറുടെ ക്ലാസ്സിലിരുന്നു അടുത്തുള്ള സ്കൂളിലെ ഒരു ‘ശരണ്യ‘യെ കുറിച്ചു കാര്യമായി ചര്‍ച്ച ചെയ്യുകയായിരുന്നു. ബാക്കിയെല്ലാവരും ടീച്ചര്‍ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുവായിരുന്നു. എന്റെ ക്ലാസ്സില്‍ 15 ആണ്‍കുട്ടികളും 45 പെണ്‍കുട്ടികളുമാണ് ഉണ്ടായിരുന്നത്! അസൂയ തോന്നുന്നുണ്ടല്ലേ? കാര്യമില്ലെന്നേ! വെള്ളം വെള്ളം സര്‍വത്ര തുള്ളി കുടിക്കാന്‍ ... അതു തന്നെ! ടീച്ചര്‍ അവിടെയിരുന്ന കുറച്ചു പെണ്‍കുട്ടികളെ നോക്കി ദേഷ്യത്തില്‍ പറഞ്ഞു.
“ക്ലാസ്സില്‍ ഇനി മേലില്‍ സംസാരിച്ചാല്‍ ഞാന്‍ പിടിച്ചു പുറത്താക്കും”. ഞങ്ങള്‍ അല്ലാതെ ആര്‍ക്കാണ് ഇവിടെ സംസാ‍രിക്കാന്‍ ധൈര്യം? എല്ലാവരും ആ അഹങ്കാരികളെ കാണുവാന്‍ തലതിരിച്ചു. ആ കുട്ടികള്‍ ആകെ ഞെട്ടിയിരിക്കുന്നു. ടീച്ചര്‍ തുടര്‍ന്നു.” ഞാന്‍ പറഞ്ഞതാരോടാണെന്നു അവര്‍ക്കും അറിയാം എനിക്കും അറിയാം. ഇനി സംസാരിച്ചാല്‍ രണ്ടിനേയും പിടിച്ചു പുറത്താക്കും.കേട്ടോടാ അനീഷ്ഗോപി ജോയല്‍”. ക്ലാസ്സ് മൊത്തം ഒരു കൂട്ടചിരിയായിരുന്നു. ഞങ്ങളും ചിരിച്ചു.( മനുഷ്യനു നാണമില്ലാതായാല്‍ എന്താ ചെയ്ക?)

ഈ പ്രീതി ടീച്ചര്‍ ആണു വായ് നോക്കി നടന്ന ഞങ്ങളെ ഇപ്പോള്‍ അടുത്തേക്കു വിളിച്ചിരിക്കുന്നെ. ഞങ്ങളുടെ സൌന്ദര്യാസ്വാദന പ്രകടനം ടീച്ചര്‍ കണ്ടു എന്നുള്ളത് ഉറപ്പ്! എന്താണീപ്പോള്‍ പ്രതീക്ഷിക്കേണ്ടത്? വഴക്കോ? ഉപദേശമോ? ഞങ്ങള്‍ അടുത്തെത്തിയതും ടീച്ചര്‍ സംസാരിച്ചു തുടങ്ങി.
“ നമ്മുടെ ഫസ്റ്റ് ഇയര്‍ പയ്യന്മാര്‍ എങ്ങനെയുണ്ട്?”
കുഞ്ഞുണ്ണി: അറിയില്ല( പയ്യന്മാരെ കാണുവാനാണൊ ഞങ്ങള്‍ സ്കൂളില്‍ പോക്കുന്നെ? പയ്യത്തികളെയല്ലേ!)
ടീച്ചര്‍: അല്ല. അവന്മാരാണെന്നു തോന്നുന്നു കുറച്ചുപേര്‍ മതിലിനടുത്തു നിന്നു ഗേള്‍സ് ഹോസ്റ്റലിലേക്കു എത്തിച്ചു നോക്കുന്നുണ്ടെന്നൊരു പരാതി കിട്ടിയിട്ടുണ്ട്. നിങ്ങള്‍ അതാരാനെന്നു കണ്ടു പിടിച്ച് അതവസാനിപ്പിക്കണം!

കുഞ്ഞുണ്ണിയും ഞാനും ശരിയെന്നര്‍ത്ഥത്തില്‍ തലയാട്ടി. സത്യത്തില്‍ വലിയൊരു ഉത്തരവാദിത്തം ആണ് ഞങ്ങളുടെ മേല്‍ ചുമത്തപെട്ടിരിക്കുന്നത്! ആരൊക്കെയോ മതിലിനു മുകളിലൂടെ എത്തി നോക്കുന്ന കാര്യം ഞങ്ങള്‍ക്കും അറിയാം.അതവസാനിപ്പിക്കേണ്ടതു ഇപ്പോള്‍ ഞങ്ങളുടെ ഉത്തരവാദിത്തം ആണ് ! എത്തി നോട്ടം അവസാനിപ്പിക്കാന്‍ ഞങ്ങളുടെ മുന്നില്‍ ഒറ്റ മാര്‍ഗമേ ഉണ്ടായിരുന്നുള്ളു. ഞങ്ങള്‍ രണ്ടു പേരും ഒരു തീരുമാനം എടുത്തു.

“ഇനി മേലില്‍ ഹോസ്റ്റലിലേക്ക് എത്തിച്ചു നോക്കില്ല!!!”