എന്റെ ആദ്യരാത്രി

വാതില്‍ പതുക്കെ തുറക്കുന്ന ശബ്ദം കേട്ടു തിരിഞ്ഞു നോക്കാനുള്ള ഒരു ശ്രമം ഞാന്‍ നടത്തി. അവള്‍ മന്ദം മന്ദം കടന്നു വരികയാണ്‌. കയ്യിലെന്തോ ഉണ്ട്. അവളുടെ വെളുത്ത വസ്ത്രങ്ങള്‍ ഒരു നിമിഷത്തേക്കെങ്കിലും എന്റെ ശ്രദ്ധ കവര്‍ന്നു. അവള്‍ എന്റെ കട്ടിലിനരികിലെത്തി ഞാന്‍ അവളുടെ മുഖത്തേക്കു നോക്കിയില്ല. എന്റെ മനസ്സ് പൂര്‍ണമായും ആ മുലകളിലായിരുന്നു. .

ഉപന്യാസപുരാണം ആട്ടകഥ, ഒടുക്കത്തെ ദിവസം

. +2 ഇല്‍ പഠിക്കുന്ന കൊള്ളാവുന്ന ഒരു ചേച്ചിയെ തടസ്സങ്ങളൊന്നുമില്ലാതെ കാണാവുന്ന തരത്തില്‍ ഞാനും കുട്ടുമോനും ഇരുപ്പുറപ്പിച്ചു. വിഷയം കിട്ടി “കേരളത്തിലെ പാരമ്പര്യകലകള്‍”. ന്യുമോണിയ,മലേറിയ തുടങ്ങിയ രോഗങ്ങളെ കുറിച്ചും അവയുടെ ലക്ഷണങ്ങള്‍ ,സ്വീകരിക്കേണ്ട മുന്‍ കരുതലുകള്‍ എന്നിവയെ പറ്റി ഞാന്‍ വിശദമായി എഴുതി. കുട്ടുമോന്‍ എന്തിനെ പറ്റിയാ എഴുതിയേ എന്നത് ഇപ്പോളും പുറം ലോകം അറിയാത്ത രഹസ്യമാണ്

ഞരമ്പുരോഗി കഥയെഴുതുകയാണ്‌

"കുട്ടുമോനേ, ഇന്ദുവിനെ ലൈന്‍ ആക്കി എന്നു കേട്ടല്ലോ?" "ലൈനോ? അങ്ങിനെ പറഞ്ഞാല്‍ എന്താ?" അമ്മയുടെ ഉണ്ണിയായ ഞാന്‍ എന്റെ നിഷ്ക്കളങ്കത കൊണ്ട് ചോദിച്ചു പോയി. "നിന്റെ അമ്മയോട് പോയി ചോദിക്ക്" അവള്‍ എളുപ്പ വഴി പറഞ്ഞു തന്നു.

വില്‍പ്പനക്കുണ്ടൊരു ജീവിതം

വിവാഹം സ്വര്‍ഗത്തില്‍ വച്ചു നടക്കുന്നു“ ആരാണ് പറഞ്ഞതെന്നു അറിയില്ല. എന്തായാലും കേട്ടു മടുത്ത കാര്യമാണ്. ഒരുപക്ഷേ, വിവാഹം നടക്കുന്നത് സ്വര്‍ഗത്തിലായിരിക്കാം, പക്ഷേ ജീവിക്കുന്നത് സ്വര്‍ഗത്തിലാണോ?. എന്തായാലും വിവാഹം തീരുമാനിക്കുന്നത് സ്വര്‍ഗത്തിലിരിക്കുന്നവരല്ല. അതെനിക്കുറപ്പ്. പെണ്ണിന്റേയും ചെക്കന്റേയും അച്ഛനമ്മമാരും ബന്ധുക്കളും ദേവന്മാരല്ലല്ലോ!!

സാറിനെ നടത്തിയ ശിഷ്യന്‍ അഥവാ ശിഷ്യനെ നടത്തിയ സാര്‍

സ്ത്രീകളെ കുറിച്ച് പുരുഷന്മാര്‍ക്കറിയാത്ത ഒരു നിഗൂഢരഹസ്സ്യം ഉണ്ട്. ആ രഹസ്സ്യം മനസ്സിലാക്കിയാല്‍ പുരുഷനു പിന്നെ സ്ത്രീസുഖം ഉണ്ടാകില്ല.” ഈ കണ്ടെത്തല്‍ എന്റേതല്ല. എന്നെ നാലാം സെമെസ്റ്റെറില്‍ Environmental studies പഠിപ്പിച്ച പ്രവീണ്‍ സാറിന്റേതാണ്

Featured Blogs

Blog Promotion By
INFUTION

Sunday, July 11, 2010

ഉപന്യാസപുരാണം ആട്ടകഥ, ഒടുക്കത്തെ ദിവസം.


വര്‍ഷത്തെ യുവജനോത്സവം ഒക്റ്റോബര്‍ 15,16,17 ദിവസങ്ങളിലായി നടത്തും. പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ ബുധനാഴ്ചക്കു മുന്‍പായി പേരു നല്‍കേണ്ടതാണ്”.
ടീച്ചര്‍ നോട്ടീസ് വായിച്ചു കഴിഞ്ഞപ്പോള്‍ എനിക്കു പ്രത്യേകിച്ചൊന്നും തോന്നിയില്ല. യൂത്ത്ഫെസ്റ്റിവലെന്നാല്‍ എനിക്കു വീട്ടില്‍ കിടന്നുറങ്ങാനുള്ള സമയമാണ്. പക്ഷേ ഇത് +1 ആണ്. സ്കൂള്‍ നിറയെ സുന്ദരികളും. വായ് നോക്കാന്‍ ഇതിലും നല്ലൊരു അവസരം കിട്ടുമോ? ആ ദിവസമെങ്കിലും ഈ യൂണിഫോം ഇടാതെ ഇവള്‍മാര്‍ക്കു വന്നൂടെ? ഞാന്‍ അങ്ങിനെ യൂത്ഫെസ്റ്റിവല്‍ എന്ന സമൂഹ്യവിപത്തിന്റെ പരിണിത ഫലങ്ങളെ കുറിച്ചും അത് ഇന്ത്യയുടെ സാമ്പത്തിക സാമൂഹിക രാഷ്ട്രീയ മണ്ഡലങ്ങളില്‍ ഉണ്ടാക്കാന്‍ പോകുന്ന മാറ്റങ്ങളെ കുറിച്ചും ചിന്തിച്ചിരിക്കുമ്പോളാണ് ഒരു തവള കരയുന്ന ശബ്ദം ഞാന്‍ കേട്ടത്. ങേ! മഴക്കാലം കഴിഞ്ഞില്ലേ? ഞാന്‍ തിരിഞ്ഞു നോക്കി.
തവളയല്ല , കുട്ടുമോനായിരുന്നു. ഇംഗ്ലീഷില്‍ കുട്ടൂസന്‍ എന്നും പറയും. കൂറ്റെ കുഞ്ഞുണ്ണിയും എന്റെ ആജന്മസുഹ്രുത്താണേലും കണ്ടുമുട്ടിയത് 15ആം വയസ്സിലാണ്. കുട്ടുമോനെ പറ്റി പറയുവാണേല്‍ പുതൊയൊരു ബ്ലോഗ്ഗിനു സാധ്യതയുണ്ട്. കുട്ടുമോന്‍ നമ്മളോടു വളരെ മാന്യമായി തന്നെ പൊങ്ങച്ചം പറയാന്‍ കഴിവുള്ള വ്യക്തിയാണ് .... ‘എന്റെ വീട്ടില്‍ രണ്ട് ആനയുണ്ട്. എന്റെ വീടിനു മുന്നില്‍ ഞാന്‍ നട്ടു വളര്‍ത്തിയ ഒരു വലിയ ആല്‍മരത്തിലാണ് രണ്ടിനേയും നല്ല ഇരുമ്പ് ചങ്ങലകള്‍ കൊണ്ട് തളച്ചിട്ടിരിക്കുന്നേ. ഞാനാണ് എന്നും അവറ്റങ്ങള്‍ക്കുള്ള പനയോല മരത്തില്‍ കയറി വെട്ടികൊണ്ട് വരാറുള്ളത്. പിന്നെ ആനപിണ്ടം റീസൈക്കിള്‍ ചെയ്യാനുള്ള പ്ലാന്റ് സ്ഥാപിച്സിരിക്കുന്നതിന്റെ മേല്‍നോട്ടവും എനിക്കാണ്”... ഹോ! ഈ പഹയന്‍ വല്ലാത്ത സംഭവം തന്നെ എന്നും കരുതി ആനയേയും ആലും പ്ലാന്റും കാണാന്‍ ചെല്ലുന്ന നമ്മള്‍ കാണുക രണ്ട് മുട്ടനാടുകള്‍ പുല്ലും പ്ലാവിലയും തിന്നുകൊണ്ടിരിക്കുന്നതും ആട്ടിന്‍ കാട്ടം തെങ്ങിന്റെ കടക്കു കൊണ്ടിടുന്ന കുട്ടുമോനേയും ആകും. പിന്നെ, കുട്ടുമോന്റെ പ്രണയകഥകള്‍ ഞാന്‍ പറയുന്നില്ല. കാരണം അവന്‍ പ്രണയിച്ച രണ്ടു ഡസന്‍ പെണ്‍കുട്ടികള്‍ ഇപ്പോള്‍ അവരുടെ ഭര്‍ത്താക്കന്മാരും കുട്ടികളുമായി സുഖായി ജീവിക്കുന്നു.

“എടാ, 16 ഉം 17 ഉം മുടക്കമാണ്. ഓണ്‍ സ്റ്റേജ് ഐറ്റംസാണ്. പക്ഷേ 15 ആം തിയതി ഓഫ് സ്റ്റേജാണ്. പങ്കെടുക്കാത്തവര്‍ ക്ലാസ്സില്‍ ഇരിക്കേണ്ടി വരും”. അവന്‍ പറഞ്ഞു.

“ഛായ്!! ഇതേതു കോപ്പിലെ പരിപാടിയാ ഇഷ്ട്ടാ.. നമ്മളെന്തിനാ ക്ലാസ്സില്‍ കയറുന്നേ?”. എന്നിലെ കലാ‍ഹ്രുദയം ക്ഷുഭിതനായി. “ഇനി എന്തു ചെയ്യും?.”

“ഒരു വഴിയുണ്ട്. നമ്മള്‍ക്ക് പരിപാടികളില്‍ പങ്കെടുക്കാം”. അവന്‍ വളരെ കൂളായി തന്നെ പറഞ്ഞു.

ഉറക്കവും വായ്നോട്ടവും മത്സര ഇനങ്ങളല്ല. അതുകൊണ്ട് തന്നെ ഞാന്‍ അവനോടു ചോദിച്ചു. “ എന്ത് പരിപാടിക്കാ പേരു കൊടുക്കുക? എനിക്കു വരക്കാനും പെയിന്റ് ചെയ്യാനുമൊന്നും അറിയില്ല.”

“വേണ്ട. നമുക്കു എസ്സെറൈറ്റിങ്ങിനു പേരു കൊടുക്കാം. പേന പിടിക്കാന്‍ മാ‍ത്രം അറിഞ്ഞാല്‍ മതി”.

അങ്ങിനെ ഞാനും കുട്ടുമോനും ഞങ്ങളുടെ പ്രിയ സുഹ്രുത്ത് കുഞ്ഞുണ്ണിയും കൂടെ മത്സരങ്ങളില്‍ പേരു കൊടുക്കാന്‍ പോയി. ഇംഗ്ലീഷ്, ഹിന്ദി,മലയാളം,അറബിക് എന്നീ ഭാഷകളില്‍ ഉപന്യാസം എഴുതാം.

“നിനക്കു അറബി അറിയോ?” അവന്‍ ചോദിച്ചു.
“കണ്ടാല്‍ മനസ്സിലാകും” ഞാന്‍ പറഞ്ഞു.
“അപ്പോള്‍ വായിക്കാന്‍ അറിയോ?”
“അതല്ല. കണ്ടാല്‍ അറബിയാണെന്ന് മനസിലാകും”. ഞാന്‍ എന്റെ അവസ്ഥ വ്യക്തമാക്കി.
“ഛെ!..ആ പൊട്ടേ സാരമില്ല. നമ്മള്‍ക്കു അറബി ഒഴിവാക്കാം”. അവന്‍ പദ്ധതിയുടെ കരടു രേഖ പ്രസിദ്ധപ്പെടുത്തി.
അങ്ങിനെ ഞാനും കുട്ടുമോനും ഇംഗ്ലീഷ്, മലയാളം, ഹിന്ദി വിഷയങ്ങളില്‍ ഉപന്യാസരചന എന്ന സാഹസ്സത്തിനു തയ്യറായി.
ലണ്ടനും ലിവര്‍പൂളിനും ഇടയിലുള്ള പൊന്നാനിനിയില്‍ ആയിരുന്നു കുഞ്ഞുണ്ണി ജനിച്ചത്. അതുകൊണ്ട് ഇംഗ്ലീഷില്‍ മാത്രേ അവനെഴുതാന്‍ അറിയു‍.

അങ്ങിനെ 15ആം തിയതി കാലത്ത് കുളിച്ച് കുറിയും തൊട്ടു, റിലയന്‍സ് വെബ് വേള്‍ഡിലെ ചേച്ചിയെ കാത്തു നിന്നു കണി കണ്ട് ഞങ്ങള്‍ മൂന്നു പേരും കൂടെ പതിവു പോലെ അസംബ്ലി കഴിയാന്‍ നേരം സ്കൂളിലെത്തി. ആദ്യം ഇംഗ്ലീഷ് ഉപന്യാസ രചനയ്ക്കുള്ള ക്ലാസ് റൂമിലെത്തി. അവിടെയെത്തിയപ്പോള്‍ സംത്രുപ്തിയായി. “വാട്ട് ഈസ് യുവര്‍ നെയിംസ്ലിപ്? മൈ നെയിം ഈസ് ദ കുഞ്ഞുണ്ണി.“ ഇത്രയും അറിയാവുന്ന കൊണ്ട് കുഞ്ഞുണ്ണി എന്തൊക്കെയോ എഴുതികൂ‍ട്ടി. ഞാനും കുട്ടുമോനും പേപ്പറില്‍ നമ്പര്‍ പോലും എഴുതാതെ തിരികെ കൊടുത്തു. ഉടനടി വിട്ടു മലയാളം ഉപന്യാസമെഴുതാന്‍. ആ ക്ലാസ്സില്‍ ചെന്നപ്പോള്‍ ഞങ്ങളുടെ സ്കൂളില്‍ എത്ര കുട്ടികള്‍ ഉണ്ടെന്നുള്ളതിന്റെ ഏകദേശ എണ്ണം കിട്ടി. അവിടെ തോട്ടത്തില്‍ ചെടി നനക്കാന്‍ നിക്കുന്ന വേലായുധേട്ടന്‍ വരെ മത്സരത്തിനുണ്ട്. ഇരിക്കാന്‍ പോലും സ്ഥലമില്ല. +2 ഇല്‍ പഠിക്കുന്ന കൊള്ളാവുന്ന ഒരു ചേച്ചിയെ തടസ്സങ്ങളൊന്നുമില്ലാതെ കാണാവുന്ന തരത്തില്‍ ഞാനും കുട്ടുമോനും ഇരുപ്പുറപ്പിച്ചു. വിഷയം കിട്ടി “കേരളത്തിലെ പാരമ്പര്യകലകള്‍”. ന്യുമോണിയ,മലേറിയ തുടങ്ങിയ രോഗങ്ങളെ കുറിച്ചും അവയുടെ ലക്ഷണങ്ങള്‍ ,സ്വീകരിക്കേണ്ട മുന്‍ കരുതലുകള്‍ എന്നിവയെ പറ്റി ഞാന്‍ വിശദമായി എഴുതി. കുട്ടുമോന്‍ എന്തിനെ പറ്റിയാ എഴുതിയേ എന്നത് ഇപ്പോളും പുറം ലോകം അറിയാത്ത രഹസ്യമാണ്. എന്നെങ്കിലും ഏതെങ്കിലും പുരാവസ്തുക്കാര്‍ കുഴിച്ചെടുത്തോളും മ്യൂസിയത്തില്‍ വക്കാന്‍.

ഉച്ചക്കു ശേഷമാണ് ഹിന്ദി ഉപന്യാസരചന. ഞാനും കുട്ടുമോനും ക്ലാസ്സിലെത്തി. ഞങ്ങള്‍ ഞെട്ടിപ്പോയി. ആകെ രണ്ടു പേര്‍ ഉണ്ട് അവിടെ.ഒരു ആണ്‍ കുട്ടിയും ഒരു പെണ്‍ കുട്ടിയും. ഞങ്ങളേക്കാള്‍ വൈകി വരാന്‍ കഴിവുള്ളവര്‍ അവിടെ വേറെ ഇല്ലാത്ത സ്ഥിതിക്ക് ഈ മത്സരത്തിന് ആകെ നാലു പേര്‍ മാത്രം! എന്ത്?! ഞങ്ങള്‍ ഇന്ത്യയില്‍ തന്നെയല്ലേ? ഇത്ര രാഷ്ട്ര സ്നേഹം ഇല്ലാത്തവരാണോ നമ്മുടെ വിദ്യാര്‍ത്ഥികള്‍? .ഗാന്ധിജി പറഞ്ഞതൊക്കെ ഇവര്‍ മറന്നു പോയോ? “ ഹിന്ദി ഹമാരാ രാഷ്ട്ര് ഭാഷാ ഹേ| സഭീ ദേശ് വാസിയോന്‍ കോ പൈസെ കി സരൂരത് ഹേ|.”ലജ്ജാവഹം!

മത്സരം തുടങ്ങി. വിഷയം ‘ബേകാരി കി സമസ്യാ’. മുന്നിലിരുന്ന രണ്ടു പേരും എഴുതി തുടങ്ങി. ഞാന്‍ കുട്ടുമോന്റെ മുഖത്തേക്കു നോക്കി. ഞാന്‍ അവനോട് ചോദിക്കണം എന്നു വിചാരിച്ച ചോദ്യം അവന്‍ ഇങ്ങോട്ടു ചോദിച്ചു.
“ബേകാരി എന്നാല്‍ ദാരിദ്ര്യം എന്നല്ലേ അര്‍ഥം?”
ബികാരി എന്നാല്‍ ഭിക്ഷക്കാരന്‍. ബേകാരി എന്നത് ബിക്കാരിയുടെ അവസ്ഥ. അതായത് ദാരിദ്ര്യം.
“അതു തന്നെ. വേഗം എഴുതിക്കോ”. ഞാന്‍ അവനു ഉറപ്പു കൊടുത്തു.
ഞങ്ങള്‍ എഴുതി. ദാരിദ്ര്യവും ഇന്ത്യയും ഫൈവ് സ്റ്റാര്‍ ഹോട്ടലിലെ ബില്ലും , ബില്ല് അടക്കാത്തവനോട് ഹൊട്ടലുകാരുടെ പെരുമാറ്റത്തേയും കുറിച്ച് ആതമകഥാപരമായ ഒരു ഉപന്യാസം ഞാന്‍ തയ്യാറാക്കി. എഴുതുന്നതിനിടയില്‍ കുട്ടുമോന്റെ കണ്ണു നിറയുന്നതു ഞാന്‍ ശ്രദ്ധിച്ചു. അതേ, അവനും അതു തന്നെയാണ് എഴുതുന്നത്. ബില്ല് അടക്കാന്‍ കാശ് തികയാതിരുന്ന മൂന്നു കൂട്ടുകാരുടെ കഥ!

അങ്ങിനെ 15ആം തിയതി കഴിഞ്ഞു. 16ആം തിയതി ഞങ്ങള്‍ക്ക് സിനിമയ്ക്കു പോയി. യൂത്ഫെസ്റ്റിവല്‍ കഴിഞ്ഞു. സമ്മാനവിതരണം നടക്കുന്നു.

‘മലയാളം ഉപന്യാസ രചന ഒന്നാം സമ്മാനം പരപ്പനങ്ങാടി പങ്കജാക്ഷി രണ്ടാം സമ്മാനം കോട്ടയം കറിയ മൂന്നാം സമ്മാനം മലപ്പുറം മറിയ.’

മൂന്നു പേരും വരി വരിയായി പോയി സമ്മാനം വാങ്ങി. ഇത് എന്റേയും കുട്ടുമോന്റേയും മനസ്സില്‍ പ്രതീക്ഷ ജനിപ്പിച്ചു. എല്ലാത്തിനും മൂന്നു സമ്മാനങ്ങളുണ്ട്. ഹിന്ദി ഉപന്യാസത്തിനു ആകെ നാലു പേര്‍ അപ്പോള്‍ ഞങ്ങളിലൊരാള്‍ക്കേങ്കിലും സമ്മാനമുറപ്പ്. ചിലപ്പോള്‍ രണ്ടാള്‍ക്കും!

‘ഹിന്ദി ഉപന്യാസ രചന, ഒന്നാം സമ്മാനം ലാലാ ലജ് പത് റായ് 12 A.’
അങ്ങിനെ ഒന്നാം സമ്മാനം ഞങ്ങള്‍ക്കില്ല.
‘രണ്ടാം സമ്മാനം റാണി ലക്ഷ്മിഭായ് 12 C'.
അതും കൈ വിട്ടു പോയ്. അപ്പോള്‍ ഞങ്ങളിലൊരാള്‍ വെറും കയ്യോടെ മടങ്ങും.
“സാരമില്ല. കിട്ടുന്ന ആള്‍ നമുക്കു മൂന്നു പേര്‍ക്കും വെണ്ടി ട്രീറ്റ് നടത്തും” കുട്ടുമോന്‍ പോം വഴി കണ്ടെത്തി. ഈ തീരുമാനത്തോട് ആദ്യം യോജിച്ചത് കുഞ്ഞുണ്ണിയായിരുന്നു. എനിക്കു സമ്മാനം കിട്ടരുതേയെന്നു ഞാന്‍ പ്രാര്‍ത്ഥിച്ചു. ഞങ്ങള്‍ ആകാഷയോടെ റ്റീച്ചര്‍ അനൌണ്‍സ് ചെയ്യുന്നത് കാതോര്‍ത്തു.

‘അറബിക് ഉപന്യാസം ഒന്നാം സമ്മാനം ഒസാമാ ബിന്‍ ലാദെന്‍ 11 ബി’
എന്ത്?! അയ്യോ! ടീച്ചറേ ഒരു സമ്മാനം വിട്ടു പോയി. എന്നു വിളിച്ചു പറയണമെന്നുണ്ടായിരുന്നു. പക്ഷേ ഞങ്ങള്‍ ‍ഞെട്ടലില്‍ നിന്നു ഉണര്‍ന്നിട്ടില്ലായിരുന്നു.

സമ്മാന വിതരണം അവസാനിച്ചു. ഞങ്ങള്‍ക്കെതിരേ നടന്ന കൊടും ക്രൂരതേയും വഞ്ചനയേയും ചോദ്യം ചെയ്യാനായി കുട്ടുമോന്‍ സ്റ്റാഫ് റൂമിലേക്കു പാഞ്ഞു. അവന്‍ ‘നീതി’ യും കൊണ്ട് വരുന്നതും കാത്ത് ഞങ്ങള്‍ കാത്തിരുന്നു. അവന്‍ വന്നു. അവനെ ഞങ്ങള്‍ സൂക്ഷിച്ചു നോക്കി. ഇല്ല, അവന്റെ കയ്യില്‍ നീതിയില്ല. അവന്‍ ഓടി വന്നു കിതച്ച് കൊണ്ട് തന്നെ പറഞ്ഞു,

“എടാ, പേരു വിട്ടു പോയതല്ല. നമ്മള്‍ക്കു സമ്മാനമില്ല അതാ.”
“എന്തു പറ്റി?”.
“നമ്മലെ രണ്ടാളേയും ‘ഡിസ് ക്വാളിഫൈ‘ ചെയ്തു.”
“കാരണം?”.
“ബേകാരി എന്നാല്‍ ദാരിദ്ര്യമല്ല. തൊഴിലില്ലായ്മയാണ്.”
“അതെന്നു മുതല്‍?”
“പണ്ടു മുതലേ അങ്ങിനെ തന്നെയാണെന്നാ പറയുന്നേ”
എന്തൊരു കഷ്ട്ടമാ. ബികാരിക്കു പോലും സ്വന്തമായി തൊഴിലുണ്ട്. പിന്നെ എങ്ങനെ ബേകാരി തൊഴിലില്ലായ്മയാകും?
കുട്ടുമോന്‍ കുഞ്ഞുണ്ണിയുടെ നേരെ തിരിഞ്ഞു.
“അപ്പോള്‍ ആരും ട്രീറ്റ് തരുന്നതല്ല. നീ സ്വപ്നം കണ്ടതു വെറുതെയായി”
കുഞ്ഞുണ്ണിക്കു പക്ഷേ മുഖത്ത് ഭാവ വ്യത്യാസമൊന്നുമില്ലായിരുന്നു. അവന്‍ പറഞ്ഞു.
“എന്റെ സ്വപ്നം വെറുതെയാകില്ല. എനിക്കു നിങ്ങള്‍ രണ്ടുപേരും കൂടെ ട്രീറ്റ് തരും”
“എന്തിന്?”. ഞാനും കുട്ടുമൊനും ഒരുമിച്ചു ചോദിച്ചു.
“ നിങ്ങളുടെ ഡിസ് ക്വാളിഫികേഷന്‍ കഥ മറ്റുള്ളവര്‍ അറിയാതിരിക്കാന്‍”.
കുട്ടുമോന്‍ വാച്ച് പണയം വച്ചു. ഞാന്‍ അമ്മ മീന്‍ വാങ്ങാന്‍ വച്ച കാശ് മോഷ്ട്ടിച്ചു!

Thursday, March 4, 2010

"സാറിനെ നടത്തിയ ശിഷ്യന്‍" അഥവാ "ശിഷ്യനെ നടത്തിയ സാര്‍"



“സ്ത്രീകളെ കുറിച്ച് പുരുഷന്മാര്‍ക്കറിയാത്ത ഒരു നിഗൂഢരഹസ്സ്യം ഉണ്ട്. ആ രഹസ്സ്യം മനസ്സിലാക്കിയാല്‍ പുരുഷനു പിന്നെ സ്ത്രീസുഖം ഉണ്ടാകില്ല.” ഈ കണ്ടെത്തല്‍ എന്റേതല്ല. എന്നെ നാലാം സെമെസ്റ്റെറില്‍ Environmental studies പഠിപ്പിച്ച പ്രവീണ്‍ സാറിന്റേതാണ്. സാറെനിക്കു നാലുമാസം മാത്രമേ ക്ലാസ്സ് എടുത്തിട്ടുള്ളൂ. പക്ഷേ, ഈ ബ്ലോഗ് മുഴുവന്‍ എഴുതി നിറക്കാനുള്ള കഥകള്‍ ഉണ്ട്.ചില വ്യക്തികള്‍ അങ്ങിനെയാണ്. സംഭവങ്ങള്‍ പ്രസ്ഥാ‍നങ്ങള്‍ എന്നൊക്കെ കളിയാക്കി വിളിക്കാറുണ്ട് നമ്മളവരെ. പ്രവീണ്‍ സാര്‍ ഇതില്‍ രണ്ടിലും പെടില്ല. സാറൊരു പ്രതിഭാസമാണ്. സുനാമി പോലെയൊരു പ്രതിഭാസം .വല്ലപ്പോഴും മാത്രം നമുക്കിടയിലേക്കു കടന്നു വരുന്ന ഒന്ന്. വന്നു കഴിഞ്ഞാല്‍ എല്ലാം തകര്‍ത്തു തരിപ്പണമാക്കിയേ പോകൂ.

ഞാനാദ്യമായി സാറിനെ കാണുന്നത് ഞങ്ങളുടെ ഡിപ്പാര്‍ട്മെന്റ് സംഘടിപ്പിച്ച Thrissur Motorshow യുടെ സമയത്താണ്. സാര്‍ കണ്ടുപിടിച്ച pedal cycle പ്രദര്‍ശനത്തിനു വച്ചിരുന്നു. സാറും സാറിന്റെ സൈക്കിളും എല്ലാ പത്രങ്ങളിലും ഇടം നേടി. ഈ പത്രക്കാരെ സമ്മതിക്കണം! ഈ സമയം ഞാന്‍ third sem(third semester) ഇല്‍ പഠിക്കുന്നു. ഒരുമാസം കഴിഞ്ഞു. ഞാന്‍ നാലാം സെമസ്റ്ററിലെത്തി. പ്രത്യേകിച്ച് മാറ്റമൊന്നുമില്ല. അതേ ക്ലാസ്സ് റൂം. അതേ ബെഞ്ചുകള്‍. ക്ലാസ്സിനു മുന്നിലൂടെ കടന്നു പോകുന്ന സുന്ദരിമാരുടെ മുഖങ്ങള്‍ക്കും മാറ്റമില്ല. കഴിഞ്ഞ സെമെസ്റ്ററിലെ ‘പണിതീരാത്തെ അസ്സൈന്മെന്റുകളുടെ’ പണിപ്പുരയിലാണ് എല്ലാരും. ഈ സമയത്ത് ഒരു വലിയ ബാഗും തൂക്കി പ്രവീണ്‍ സാര്‍ ഞങ്ങളുടെ ക്ലാസ്സിലേക്കു വന്നു. അങ്ങേരുടെ ഭാഗ്യത്തിനു ആ‍ാദ്യം കണ്ണില്‍ പെട്ടത് എന്നെയായിരുന്നു. എന്റെയടുത്തു വന്ന് സാര്‍ ചോദിച്ചു.
"Is it fourth semester mechanical A batch??"

"No sir, it's third sem........"

"Ok......"
സാര്‍ പുറത്തേക്ക് നടന്നകന്നു. ഞാനെന്റെ ബെഞ്ചില്‍ പോയിരുന്നു. എന്റെ ഉള്ളില്‍ 100 വാട്ടിന്റെ ഒരു ബള്‍ബ് കത്തി. ഞാനത് കണ്ടില്ലെന്നു നടിച്ചു.
കുറച്ച് കഴിഞ്ഞപ്പോള്‍ വിചാരിച്ച പോലെ തന്നെ കോളേജ് മുഴുവനും അലഞ്ഞശേഷം സാര്‍ ഞങ്ങളുടെ ക്ലാസ്സിലെത്തി.വിയര്‍പ്പു തുടച്ച്കൊണ്ട് സംസാരിച്ചു തുടങ്ങി. ഞാനല്‍പ്പം പുറകിലേക്കു മാറിയിരുന്നു. തന്നെ വഴിതെറ്റിച്ചു വിട്ട ആ സാമൂഹ്യദ്രോഹിയെ സാറിന്റെ കണ്ണുകള്‍ പ്രത്യേകം തിരയുന്നില്ലായിരുന്നു.എനിക്കു സമാധാനമായി.
സാര്‍ ക്ലാസ് തുടങ്ങി. ആദ്യ വെടി പൊട്ടി.

"The reason behind terrorism is nothing but sex"

ഞങ്ങള്‍ നേരിടാന്‍ പോകുന്ന ഒരു വലിയ ദുരന്തത്തിനു നാന്ദി കുറിച്ചുകൊണ്ടുള്ള അങ്കപ്പുറപ്പാടു മാത്രമായിരുന്നു അത്. അമേരിക്കയില്‍ ജോലിയുണ്ടായിരുന്ന ഈ മനുഷ്യന്‍ എന്തിനാണിവിടെ വന്നതെന്ന ന്യായമായ ചോദ്യം ഞങ്ങളുടെ ഉള്ളിലുയര്‍ന്നു. ഉത്തരം ലഭിക്കാന്‍ അധിക സമയമൊന്നും വേണ്ടി വന്നില്ല. “സാര്‍ ജോലി ചെയ്തിരുന്ന കമ്പനിയില്‍ മാനേജുമെന്റിനു മുന്നില്‍ സാര്‍ ഉത്പാദനം കൂട്ടാനുള്ള ഒരു ‘idea' അവതരിപ്പിച്ചു. പിറ്റേ ദിവസം സാറിനെ പിരിച്ചു വിട്ടു. ഇത്രയ്ക്കു കഴിവുള്ള ഒരുത്തന്‍ കമ്പനിയിലുണ്ടായാല്‍ തങ്ങളുടെ നിലനില്‍പ്പിനു ഭീഷണിയാകുമെന്നു മനസ്സിലാക്കിയ മാനേജരുമാരുടെ ബുദ്ധിപരമായ നീക്കം”.
ഈ കഥ കേട്ടിട്ടു ഞങ്ങളാരും അടക്കം ചിരിച്ചില്ല. സാര്‍ പറഞ്ഞത് എല്ലാം സത്യമാണെന്നു വിശ്വസിച്ചു. കാരണം ഞങ്ങളാരും അമേരിക്കയില്‍ പോയിട്ടില്ലല്ലോ!! പക്ഷേ അടുത്ത കഥ കേട്ടപ്പോള്‍ ഞങ്ങള്‍ക്കു ചിരിക്കാതിരിക്കാനായില്ല. 30 വയസ്സു കഴിഞ്ഞിട്ടും സാര്‍ കല്യാണം കഴിക്കാത്തതിന്റെ കാരണം സാര്‍ പറഞ്ഞതിങ്ങനെയാണ്.
“ നമ്മുടെ മുന്നില്‍ നല്ല ഒരു കപ്പ് ചായ കൊണ്ടു വച്ചിരിക്കുന്നു. നല്ല ചൂടുള്ള ചായ. അതിന്റെ ഫ്ലേവേര്‍സിന്റെ ഗന്ധം മൂക്കിലേക്കു അടിച്ചു കയറുന്നു. ഇപ്പോള്‍ തന്നെ നമുക്കത് എടുത്തു കുടിക്കണം. കുടിക്കാനായി കൈ നീട്ടുമ്പോള്‍ നമ്മുടെ കൂടെയുള്ളവരും വീട്ടുകാ‍രും പറയും
‘വരട്ടെ..കുടിക്കാന്‍ വരട്ടെ..സമയമായിട്ടില്ല’
നമ്മള്‍ കൈ പുറകോട്ടു വലിക്കും.പക്ഷേ വീണ്ടും കൊതി തോന്നുമ്പോള്‍ കൈ കപ്പിനു നേരെ കൊണ്ട് പോകും. വീണ്ടും ആ ശബ്ദം.
‘ഇല്ല..സമയമായിട്ടില്ല’.
ഇങ്ങനെ പലപ്രാവശ്യം ആവര്‍ത്തിച്ചു. സമയം കുറച്ച് കഴിഞ്ഞു. ചായ തണുത്തു. ഗന്ധമൊന്നും വരുന്നില്ല. നമുക്ക് ആ ചായയോടുള്ള ആഗ്രഹം കെട്ടടങ്ങി. അതാ, വീണ്ടും വരുന്നു ആ പഴയ ശബ്ദം
‘ കുടിക്കു മോനേ..ചായ കുടിക്കു’.

സാര്‍ ഒരു പമ്പ്(water pump) കണ്ടുപിടിച്ചു. നമ്മള്‍ കാലുകൊണ്ട് ചവിട്ടി പ്രവര്‍ത്തിപ്പിക്കണം. പെഡലില്‍ ചവിട്ടി പ്രവര്‍ത്തിപ്പിക്കുന്നത് കൊണ്ട് വൈദ്യുതിയുടെ ആവശ്യമില്ല. എത്ര ആഴമുള്ള കിണറ്റില്‍ നിന്നും വെള്ളം പമ്പുചെയ്യാം. സാറിന്റെ അവകാശവാദങ്ങള്‍ ഒരുപാടുണ്ട്. കോളേജില്‍ ഇതു പ്രദര്‍ശിപ്പിക്കുന്ന സമയത്ത് കുറച്ച് പെണ്‍പിള്ളേരെ കാഴ്ചക്കാരായി കൊണ്ടു വരാന്‍ സാര്‍ എന്നോടാവശ്യപെട്ടു. ഞാന്‍ വിചാ‍രിച്ചാല്‍ ഏതു പെണ്ണാണിവിടെ ഈ സാഹസത്തിനു മുതിരുക? ഒരു വഴിയുമില്ലാതെ ഞാന്‍ കുറച്ച് ടീച്ചര്‍മാരെ ഒപ്പിച്ചു കൊണ്ടു വന്നു. അവരൊക്കെ എന്നെ ഇപ്പോള്‍ എത്രമാത്രം ശപിച്ചിട്ടുണ്ടാകുമോ ആവോ! സാറിനു പമ്പും കൊണ്ട് വീട്ടിലേക്കു മടങ്ങാന്‍ സമയമായി. ആ ദിവ്യ സ്രുഷ്ട്ടി ഞങ്ങള്‍ കാറിലേക്കെടുത്തു വച്ചു. “ശക്തന്‍ ബസ് സ്റ്റാന്റിലേക്ക് ഉള്ളവര്‍ ആരേലും ഉണ്ടേല്‍ എന്റെ കൂടെ വാ.. പമ്പ് ഇറക്കി വക്കാന്‍ സഹായം വേണം”.. ഒരു ഫ്രീ ലിഫ്റ്റ്..പിന്നെ സാറിനെ ഒന്നു പൊക്കിയടിച്ചാല്‍ മാര്‍ക്കും കിട്ടും. ഞാന്‍ തയ്യാറായി. സാര്‍ കാറിലിരുന്നു. എന്നോട് ഇത്ര വലിയ കണ്ടുപിടുത്തം നടത്തിയ ഒരാളെ അധ്യാപകരോ വിദ്യാര്‍ത്ഥികളോ ഒരു സ്വീകരണം നല്‍കി അഭിനന്ദിക്കാത്തതിനെ പറ്റി പരിഭവം പറഞ്ഞു. അധ്യാപരുടെയും വിദ്യാര്‍ത്ഥികളുടേയും ഈ കൊടും ക്രൂരതെക്കെതിരെ ഞാനും ശബ്ദമുയര്‍ത്തി. എനിക്കു കുമിഞ്ഞു കൂടുന്ന മാര്‍ക്ക് സ്വപ്നവും കണ്ടു. ഇതിനിടയിലാണ് എനിക്കൊരു സംശയം തോന്നിയത്. [ സംശയത്തിനു മുന്നു ഒരു കാര്യം പറയട്ടെ.. ഒരു പമ്പിലേക്കു നമ്മള്‍ രണ്ടു പൈപ്പുകള്‍ ഘടിപ്പിക്കും. ഒന്നു കിണറ്റില്‍ നിന്നും വെള്ളം വലിക്കാനുള്ളത് (suction pipe) അതിന്റെ അറ്റത്താണു foot valve ഉള്ളത്. മറ്റേ പൈപ്പാണു നമുക്ക് വെള്ളം കൊണ്ടു തരുന്നത് (delivery pipe)]. ഒട്ടും ആലോചിക്കാതെ ഞാന്‍ ചോദിച്ചു. “സാര്‍, സാധാരണ ഗതിയില്‍ suction pipe ഇന്റെ length അഞ്ചോ ആറോ മീറ്റര്‍ വരെയല്ലേ കാണുള്ളൂ. സാറിന്റെ പമ്പാണേല്‍ കാലു കൊണ്ടു ചവിട്ടി പ്രവര്‍ത്തിപ്പിക്കുന്നതാണ്. സക്ഷന്‍പൈപ്പിനു കൂടിയാല്‍ ഒന്നോ രണ്ടോ മീറ്റര്‍ നീളം വരെയാകാം. അങ്ങിനെയെങ്കില്‍ നമ്മള്‍ ഈ പമ്പ് പ്രവര്‍ത്തിപ്പിക്കാന്‍ കിണറ്റില്‍ ഇറങ്ങിയിരുന്നു ചവിട്ടേണ്ടി വരില്ലേ??”. സാര്‍ എന്നോടു എന്റെ പേരു ചോദിച്ചു. എന്നിട്ട് ഒന്നു മൂളി. എന്റെ മാര്‍ക്കു കൊട്ടാരം നിലം പൊത്തി. സാറിന്റെ വീടെത്തി. ശക്തന്‍ സ്റ്റാന്റില്‍ നിന്നും ഒന്നര കിലോമീറ്റര്‍ ഉള്ളിലോട്ടാണ്. പമ്പു ഇറക്കി വച്ചു. എനിക്കു ഒരു കുപ്പി വെള്ളം തന്നു. എന്നെ ഗെയറ്റിന്റെ അടുത്തേക്കു കൊണ്ട് പോയി എന്നിട്ട് പറഞ്ഞു “ദാ..ആ വഴിയെ നടന്നാല്‍ മതി സ്റ്റാന്റിലെത്തും”. ആ ഒന്നര കിലോമീറ്റര്‍ നടക്കുമ്പോള്‍ ഞാന്‍ ഓര്‍ത്തു അന്നു സാറിനെ വഴി തെറ്റിച്ച് കോളേജു മുഴുവന്‍ നടത്തിയ കഥ.