എന്റെ ആദ്യരാത്രി

വാതില്‍ പതുക്കെ തുറക്കുന്ന ശബ്ദം കേട്ടു തിരിഞ്ഞു നോക്കാനുള്ള ഒരു ശ്രമം ഞാന്‍ നടത്തി. അവള്‍ മന്ദം മന്ദം കടന്നു വരികയാണ്‌. കയ്യിലെന്തോ ഉണ്ട്. അവളുടെ വെളുത്ത വസ്ത്രങ്ങള്‍ ഒരു നിമിഷത്തേക്കെങ്കിലും എന്റെ ശ്രദ്ധ കവര്‍ന്നു. അവള്‍ എന്റെ കട്ടിലിനരികിലെത്തി ഞാന്‍ അവളുടെ മുഖത്തേക്കു നോക്കിയില്ല. എന്റെ മനസ്സ് പൂര്‍ണമായും ആ മുലകളിലായിരുന്നു. .

ഉപന്യാസപുരാണം ആട്ടകഥ, ഒടുക്കത്തെ ദിവസം

. +2 ഇല്‍ പഠിക്കുന്ന കൊള്ളാവുന്ന ഒരു ചേച്ചിയെ തടസ്സങ്ങളൊന്നുമില്ലാതെ കാണാവുന്ന തരത്തില്‍ ഞാനും കുട്ടുമോനും ഇരുപ്പുറപ്പിച്ചു. വിഷയം കിട്ടി “കേരളത്തിലെ പാരമ്പര്യകലകള്‍”. ന്യുമോണിയ,മലേറിയ തുടങ്ങിയ രോഗങ്ങളെ കുറിച്ചും അവയുടെ ലക്ഷണങ്ങള്‍ ,സ്വീകരിക്കേണ്ട മുന്‍ കരുതലുകള്‍ എന്നിവയെ പറ്റി ഞാന്‍ വിശദമായി എഴുതി. കുട്ടുമോന്‍ എന്തിനെ പറ്റിയാ എഴുതിയേ എന്നത് ഇപ്പോളും പുറം ലോകം അറിയാത്ത രഹസ്യമാണ്

ഞരമ്പുരോഗി കഥയെഴുതുകയാണ്‌

"കുട്ടുമോനേ, ഇന്ദുവിനെ ലൈന്‍ ആക്കി എന്നു കേട്ടല്ലോ?" "ലൈനോ? അങ്ങിനെ പറഞ്ഞാല്‍ എന്താ?" അമ്മയുടെ ഉണ്ണിയായ ഞാന്‍ എന്റെ നിഷ്ക്കളങ്കത കൊണ്ട് ചോദിച്ചു പോയി. "നിന്റെ അമ്മയോട് പോയി ചോദിക്ക്" അവള്‍ എളുപ്പ വഴി പറഞ്ഞു തന്നു.

വില്‍പ്പനക്കുണ്ടൊരു ജീവിതം

വിവാഹം സ്വര്‍ഗത്തില്‍ വച്ചു നടക്കുന്നു“ ആരാണ് പറഞ്ഞതെന്നു അറിയില്ല. എന്തായാലും കേട്ടു മടുത്ത കാര്യമാണ്. ഒരുപക്ഷേ, വിവാഹം നടക്കുന്നത് സ്വര്‍ഗത്തിലായിരിക്കാം, പക്ഷേ ജീവിക്കുന്നത് സ്വര്‍ഗത്തിലാണോ?. എന്തായാലും വിവാഹം തീരുമാനിക്കുന്നത് സ്വര്‍ഗത്തിലിരിക്കുന്നവരല്ല. അതെനിക്കുറപ്പ്. പെണ്ണിന്റേയും ചെക്കന്റേയും അച്ഛനമ്മമാരും ബന്ധുക്കളും ദേവന്മാരല്ലല്ലോ!!

സാറിനെ നടത്തിയ ശിഷ്യന്‍ അഥവാ ശിഷ്യനെ നടത്തിയ സാര്‍

സ്ത്രീകളെ കുറിച്ച് പുരുഷന്മാര്‍ക്കറിയാത്ത ഒരു നിഗൂഢരഹസ്സ്യം ഉണ്ട്. ആ രഹസ്സ്യം മനസ്സിലാക്കിയാല്‍ പുരുഷനു പിന്നെ സ്ത്രീസുഖം ഉണ്ടാകില്ല.” ഈ കണ്ടെത്തല്‍ എന്റേതല്ല. എന്നെ നാലാം സെമെസ്റ്റെറില്‍ Environmental studies പഠിപ്പിച്ച പ്രവീണ്‍ സാറിന്റേതാണ്

Featured Blogs

Blog Promotion By
INFUTION
Showing posts with label വിടുവത്തരങ്ങള്‍. Show all posts
Showing posts with label വിടുവത്തരങ്ങള്‍. Show all posts

Wednesday, July 25, 2012

ബ്ലെസ്സിക്ക് ഗര്‍ഭം; ശ്വേതയ്ക്ക് പ്രസവം

"അവനതു കിട്ടിക്കോട്ടേ അവനൊരു പാവല്ലേ എന്നെ ത്രുശൂര്കാര്‍ പറയൂ". പക്ഷേ, അങ്ങിനെ പറയാന്‍ സലിം കുമാര്‍ ത്രുശൂര്കാരന്‍ അല്ലല്ലോ! ചുമ്മാതാണോ ചങ്ങാതി ജൂറിയെ വെല്ലു വിളിച്ചേ. INNOCENCE  എന്ന ആസ്ട്രേലിയന്‍ സിനിമ മുക്കിയാണ് ബ്ലെസി തന്റെ പ്രണയം എന്ന സിനിമ തട്ടികൂട്ടിയതെന്നും അങ്ങിനെയൊരു സിനിമയുടെ സംവിധായകന് നല്ല സംവിധായകനുള്ള അവാര്‍ഡ് കൊടുത്തത് ഏത് കോപ്പിലെ പരിപാടിയാടോ എന്നുമാണ് സലിം കുമാര്‍ ചോദിക്കുന്നത്. മാത്രമല്ല, കോപ്പിയടിച്ച കഥയ്ക്ക് അവാര്‍ഡ്‌ കൊടുക്കാന്‍ നിയമപരമായി സാധുതയില്ല എന്നുമാണ് സലിം കുമാര്‍ ഇന്നലെ പത്ര സമ്മേളനത്തില്‍ പറഞ്ഞത്. കാണാന്‍ ഒരു ലൂക്കില്ല എന്നേയുള്ളു ഒടുക്കത്ത ബുദ്ധിയാ പഹയന്.


അവാര്‍ഡ് കിട്ടിയ ബ്ലെസി സിനിമയുടെ എല്ലാ മേഖലയിലും കൈ കടത്തി എന്നാണ്, നല്ല സിനിമയുടെ സംവിധായകനായ രഞ്ജിത്തിനു അവാര്‍ഡ് കൊടുക്കാത്തതിന്റെ കാരണമായി ജൂറി ( 'ജ' യും 'ത' യും മാറാതെ കാക്കണേ ഈശ്വരാ) ചൂണ്ടി കാണിച്ചത്. അവനവനു പറഞ്ഞ പണി ചെയ്‌താല്‍ പോരെ? ഇതിപ്പോ, കള്ളന്‍  വന്നില്ല എന്നും പറഞ്ഞു ലോക്കപ്പില്‍ കയറി കിടന്ന   പോലീസുകാരന്റെ കഥ പറഞ്ഞ പോലെയായല്ലോ!( actualy അങ്ങിനെയൊരു കഥ ഇല്ലാട്ടോ)  ഇക്കണക്കിനു പോയാല്‍ അടുത്ത വര്‍ഷവും ബ്ലെസിക്ക്‌ തന്നെയായിരിക്കും അവാര്‍ഡ് . നല്ല നടി ശ്വേത മേനോന്‍ തന്നെയായിരിക്കും. തന്റെ  അടുത്ത സിനിമയില്‍  ശ്വേതയുടെ പ്രസവം ചിത്രീകരിക്കാനുള്ള പുറപ്പാടിലാണ് ബ്ലെസി. അടുത്ത പ്രാവശ്യം സിനിമയുടെ എല്ലാ മേഖലയിലും കയ്യൊപ്പ് ചാര്‍ത്തിയത് ബ്ലെസിയാണെന്ന് പറയരുത് പ്ലീസ്. എന്തെങ്കിലുമൊക്കെ ക്രെഡിറ്റ് ആ ശ്രീവത്സനും കൊടുത്തേക്കണം.


ഇതിന്റെയൊക്കെ ഇടയില്‍ ചുളുവില്‍ അവാര്‍ഡ് കിട്ടിയ കോവാലകൃഷ്ണന്‍ തിലകന്റെ അമ്മയ്ക്ക് വിളിച് നാട് നീളെ ശത്രു സംഹാര പൂജ നടത്തുവാ. നല്ല നടനായതെങ്ങനെ എന്ന ചോദ്യം മാത്രം ബാക്കി. ഇനി 'വെള്ളരിപ്രാവിന്റെ' അമ്മായി അമ്മ പറഞ്ഞ കഥയിലെ സിനിമാക്കാരന്‍ 'ചങ്ങാതി ' ഞാനല്ല  എന്ന ഭാവത്തിലുള്ള അഭിനയത്തിനാണോ അവാര്‍ഡ്. പറയാന്‍ പറ്റില്ല. ചുമ്മാ പി സി ജോര്‍ജിന്റെ തെറി വിളി കേള്‍ക്കണ മന്ത്രിമാരെയൊന്നും ഇതിലേക്ക് വലിച്ചിഴക്കേണ്ട. സ്വന്തമായി ഒരെണ്ണം ഒപ്പിക്കാന്‍ പറ്റിയില്ല  പിന്നെയാ. ആകെ ഒപ്പിച്ചത് അമ്മയില്‍ മെമ്പര്‍ഷിപ്പും അച്ഛന്റെ ചവിട്ടും.    കുറച്ച് പച്ച നോട്ട് മുന്നില്‍ വച്ച് 'മോന്റെ അച്ച്ചാനാരാ?' എന്ന് ചോദിച്ചാല്‍ നോട്ടിലെ ഗാന്ധിയുടെ പടം കാട്ടി തന്ന് ചിരിക്കുന്ന ആളുകളും ജൂറിയിലുണ്ട് എന്ന് തെളിയിക്കുന്ന അവാര്‍ഡുകള്‍ ഇവിടെ ഇനിയും ഉണ്ടാകും. ഇതൊന്നും കണ്ട സഹിക്കാന്‍ പറ്റാത്തവര്‍ക്കായി എഷ്യാനെറ്റ് വീണ്ടും ഒരു അവാര്‍ഡ് ഷോ സംഘടിപ്പിക്കും. ഇപ്രാവശ്യം ജാക്കി ചാനെ തന്നെ കൊണ്ടു വരും , എന്നിട്ട രെഞ്ഞ്ജിനി ഹരിദാസിന്റെ വായിലേക്ക് ഇട്ടു കൊടുത്ത് പീഡിപ്പിക്കും. സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് കിട്ടാത്തവര്‍ ഒരു ഡാന്‍സും ഒരു പാട്ടും അവതരിപ്പിച്ചാല്‍ അവാര്‍ഡ് എഷ്യാനെറ്റ് ജൂറി ( ജ യും ത യും മാറിയോ?' തരും. ട്വന്റി ട്വന്റിക്ക് കൊടുത്തിരിക്കുന്നു, പിന്നെയാ, സലിം കുമാറിന്റെ കുമ്പളങ്ങയോ , തക്കാളിയോ എന്തെങ്കിലുമാകട്ടെ , തന്നിരിക്കും അവാര്‍ഡ്.

Sunday, July 15, 2012

പാളത്തിന്‍ മറയത്ത്; മെട്രോയെ പ്രേമിച്ച നഗരത്തിന്‍റെ കഥ!!



"മറൈന്‍ ഡ്രൈവിന്‍റെ നെഞ്ചിലൂടെ ഞാന്‍ മാനം നോക്കി നടന്നു. മധ്യകേരളത്തില്‍ മാത്രം കണ്ടു വരുന്ന ഒരു വൃത്തികെട്ട നാറ്റമുണ്ട് കൊച്ചിയില്‍. അതെന്‍റെ മൂക്കിലും ചുണ്ടിലുമൊക്കെ തട്ടിതടഞ്ഞു  പോകുന്നുണ്ടായിരുന്നു. കൊച്ചി കായലില്‍ നിന്നും ഹൈകോര്‍ട്ട് ജങ്ക്ഷന്‍ എത്തും തോറും ആ  നാറ്റം കൂടി കൂടി വന്നു. അന്ന്‍, ആ നടു റോഡില്‍ വച്ച് ഞാന്‍ മനസ്സിലുറപ്പിച്ചു , സമ്മതിക്കില്ല ഒരു ശ്രീധരനെയും ഇതിലേ ട്രെയിനോടിക്കാന്‍, ഈ കൊച്ചി എന്‍റെ അമ്മായി അപ്പന്‍റെയാ."


 ഉമ്മന്‍ ചാണ്ടിയും ഹൈബി ഈഡനും വെളുത്ത മുണ്ടും തുടുത്ത ചിരിയുമായി  നിക്കണ ഫ്ലെക്സ് ബോര്‍ഡുകള്‍ പടര്‍ന്ന്‍പന്തലിച്ച് വഴി നീളെ നിക്കണ കാഴ്ചയാണ് കൊച്ചിയില്‍ ഇന്നെവിടെ നോക്കിയാലും. കൂട്ടത്തില്‍ ചീറിപായുന്ന ഒരു ട്രെയിനിന്‍റെ ഫോട്ടോയും. 'കൊച്ചി മെട്രോ' ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്‍റെ വലിയ നേട്ടമെന്ന് വിളിച്ചോതുന്ന ഈ ബോര്‍ഡുകള്‍ പക്ഷേ യു ഡി എഫിലെ ചില സഖ്യ കക്ഷികള്‍ക്ക് അത്രയ്ക്കങ്ങ് പിടിച്ചിട്ടില്ല. 'കൊച്ചി മെട്രോ' പാല മുതല്‍ കോട്ടയം വരെ ഓടിക്കണമെന്നും ഹൈബി ഈഡനു പകരം മാണി സാറിന്‍റെ പടം ഫ്ലെക്സില്‍ വേണമെന്നുമാണ് ചില കേരള കോണ്‍ഗ്രസ്സുകാര്‍ പറയുന്നത്.  തന്‍റെ മുഖം കണ്ടാല്‍ നാട്ടുകാര്‍ 'ഡാം എവിടെടോ കോപ്പേ?' എന്ന്‍ ചോദിക്കുമെന്ന്  ഭയന്ന് മുഖം കൊടുക്കാതെ നടക്കുന്ന ജലവിഭവ മന്ത്രിയുടെ പടം കൊടുക്കരുതെന്ന് അദ്ദേഹം കേണപേക്ഷിച്ചതു കൊണ്ട് ആ ആവശ്യം മുന്നോട്ട് വക്കുന്നില്ല. പാവത്തിനെ വെറുതെ വിട്ടേക്ക് , വല്ല പള്ളിയിലും പാട്ടൊക്കെ പാടി ജീവിച്ചോട്ടെ. മെട്രോ വരുമ്പോള്‍ അതിയാന് സ്ത്രീകളുടെ അടുത്തിരുന്നു യാത്ര ചെയ്യാന്‍ അവസ്സരം ഉണ്ടാക്കി കൊടുത്താല്‍ മാത്രം മതി , വല്ലതും നുള്ളിയും പെറുക്കിയും തല്ലു വാങ്ങിയും സവാരി ഗിരി ഗിരി നടത്തിക്കോളും.


 അച്ചായന്മാര്‍ പറയുന്ന പോലെയല്ല , മറിച്ച് 'കൊച്ചി മെട്രോ' മലാബാറിലെ 34 സര്‍ക്കാര്‍ എയ്ഡഡ സ്കൂളുകളില്‍ സ്ഥാപിക്കണം എന്നാണ് കുഞ്ഞാലികുട്ടി സായിബിന്റെ പിള്ളേര്‍ക്ക് പറയാനുള്ളത് ( എന്ത് പിണ്ണാക്കാണ് സംഭവം എന്ന് മനസ്സിലായോ ആവോ). മറുകണ്ടം ചാടാന്‍ സെല്‍വരാജാന്മാര്‍ ഇനിയും തന്‍റെ പോക്കറ്റില്‍ ഉണ്ടെന്ന ചീഫ് വിപ്പിന്‍റെ പുളുവടി വിശ്വസിക്കാന്‍ ഉറക്കത്തില്‍ പോലും സാധിക്കാത്തത് കൊണ്ടും , തരം കിട്ടിയാല്‍ ചീഫ് വിപ്പ് തന്നെ സ്വയം മറുകണ്ടം ചാടുമോ എന്ന് ഭയമുള്ളത് കൊണ്ടും, ഉന്തിയുളുക്കി തള്ളി നീക്കണ ഭൂരിപക്ഷം നഷ്ട്ടപെടാതിരിക്കാന്‍ കൊച്ചി മെട്രോയുടെ പേര് 'സൈനബ ട്രാവല്‍സ്' എന്നാക്കി ട്രെയിന്‍ മൊത്തം പച്ച പെയിന്‍റ് അടിക്കാന്‍ മുഖ്യന്‍ തീരുമാനിച്ചിട്ടുണ്ട്. കണവീനരും ഹസ്സനും അറിഞ്ഞിട്ടാണോ എന്നറിയില്ല. ഇനി അച്ചായന്മാരെ പിണക്കേണ്ട എന്ന് കരുതി വനം ഭൂമി കയ്യേറി റബര്‍ പാലൂറ്റിയതും മൂന്നാറിലെ റിസോര്‍ട്ടുകള്‍ സര്‍ക്കാരിന്‍റെ ഭൂമിയില്‍ പണിതതും നിയമവിധേയം ആണെന്ന് ഒരു ഓര്‍ഡിനന്‍സ് ഇറക്കിയേക്കും. ഒറ്റ എം എല്‍ എ മാത്രമുള്ള ഏതേലും ഗ്രൂപ്പിലെ ഗണെശന്മാര്‍ക്ക് എതിര്‍പ്പ് ഉണ്ടേല്‍ വെള്ലാപ്പിള്ളിയും സുകുമാരന്‍ നായരും കൂടെ 'ഒണ്ടാക്കാന്‍' പോകണ പാര്‍ട്ടിയില്‍ ചേരാം. ഈഴവ ശിവനെ തൊഴണോ നായര് ശിവനെ  തൊഴണോ എന്ന് മാത്രം തീരുമാനിച്ചാല്‍ മതി. ഭൂരിപക്ഷത്തിന്റെ കാര്യമോര്‍ത്ത് ഭയം വേണ്ട. മറുകണ്ടം ചാടുന്ന എം എല്‍ എ മാരെ പ്രസവിക്കാന്‍ തനിക്കു കഴിയുമെന്ന് സെല്‍വരാജന്‍ സ്വന്തം വയറു കാണിച്ച് പറഞ്ഞു കഴിഞ്ഞു. ചീഫ് വിപ്പിന്‍റെ ഗര്‍ഭം സെല്‍വരാജിന്റെ വയറിലേക്ക് കുടിയേറി പാര്‍ത്തോ? അതോ 5 കോടിയുടെ  ഗര്‍ഭപാത്രം കണ്ട മോഹിച്ചിട്ടോ?


അരിവാള്‍ നഷ്ട്ടപെട്ട് ഇപ്പോള്‍ വടിവാളും പിടിച്ച് നക്ഷത്രമെണ്ണി ഇരിക്കുന്ന പ്രതിപക്ഷത്തിനെ സംബന്ധിച്ച്ചിടതോളം മെട്രോ ട്രെയിന്‍ എന്ന് പറയുന്നത് കേരളത്തിന്റെ പൈതൃകത്തിനും സാഹചര്യങ്ങള്‍ക്കും ഒട്ടും ഇണങ്ങാത്ത ഒന്നാണ്. ഈ വണ്ടിക്കു 'ബുക്കും പേപ്പറും' ഇല്ലെന്നു മാത്രമല്ല, ഓടിക്കാന്‍ ഡ്രൈവര്‍ പോലുമില്ല. ഒരു പാര്‍ട്ടി നേതാവിനെ കണ്ടാല്‍ മണിയടിച്ച് വണ്ടി നിര്‍ത്തുവാന്‍ ഒരു കണ്ടക്ടര്‍ ഇല്ല . എന്തിന്, ഒന്നുമില്ലേലും ഫുട്ട് ബോര്‍ഡില്‍ നിന്ന് പെണ്ണുങ്ങളെ മുട്ടിയുരുമ്മാന്‍ ഒരു കിളിയെങ്കിലും ആകാമായിരുന്നു. അല്ല, അതിനിപ്പോ ഫുട്ട് ബോര്‍ഡ് ഉണ്ടോ? ഏതോ ഒരു പെണ്ണുമ്പിള്ള മൈക്കിലൂടെ വിളിച്ചു പറയുന്ന തോന്ന്യാസം കേട്ട് സ്വയം തുറക്കുകയും അടയുകയും ചെയ്യുന്ന വാതിലുകളല്ലേ എല്ലാം. (ആ പെണ്ണുമ്പിള്ള നമ്മുടെ പാര്‍ട്ടിയാണേല്‍ ഒരു തൊഴിലാളി സംഘടന ഉണ്ടാക്കി സംഭവം പൂട്ടിക്കായിരുന്നു.. ആരേലും ഒളിക്യാമറ വച്ചിട്ടുണ്ടോ). ഇരിക്കാന്‍ ആവശ്യത്തിനു സീറ്റുകള്‍ ഇല്ലത്രെ, കൂടുതല്‍ പേരും നിന്നാണ് യാത്ര ചെയ്യുന്നത്. ബസ്സിലുള്ള ജാക്കിചാന്മാര്‍ എല്ലാരും ഇനി കൂട്ടത്തോടെ മെട്രോയ്ക്ക് സീസ്സന്‍ ടിക്കറ്റ് എടുക്കും. ബീവരേജിന്റെ ഓജസ്സും തേജസ്സും ഒത്തിണങ്ങിയ പാമ്പുകള്‍ക്ക് കിടന്നിഴയാന്‍ ഒരുപാട് സ്ഥലമുള്ളത് മാത്രമാണ് ഒരു നല്ല കാര്യം. സ്ത്രീകള്‍ക്ക് പ്രത്യേക കമ്പാര്‍ട്ട്മെന്റും മദ്യപിച്ച് യാത്ര ചെയ്യരുതെന്ന നിയമം ഇവിടേക്കും കൊണ്ടു വരാനാണ് ശ്രമമെങ്കില്‍ , ഗോവിന്ദചാമി ആന്‍ഡ്‌ പിള്ലെര്സിനെ കൊണ്ട് പാതിരാത്രിക്ക് വെട്ടികൊല്ലിക്കും. എന്നിട്ട് എം എം മണിക്ക് പ്രസന്ഗിക്കുംപോള്‍ വീശാന്‍ അപ്ഡേറ്റ് ചെയ്ത ലിസ്റ്റ് കൊടുക്കും.  ഇതൊന്നും പോരെങ്കില്‍ നല്ല അരിയുടെ ചോറ് ഉണ്ണാത്ത ശ്രീധരനെ കുലംകുത്തിയായി പ്രഖ്യാപിക്കുകയും ഒളിക്യാമറ കേസില്‍ പെടുത്തി പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ പാര്‍ട്ടിയില്‍ തരം താഴ്ത്തുകയും ചെയ്യും. എന്നിട്ടും മതിയായില്ലേല്‍  ശ്രീധരനെ ഡാങ്കെ ഡോങ്കെ ഡോങ്കി എന്നിങ്ങനെയുള്ള പാര്‍ട്ടി സൂകത്ങ്ങള്‍ വിളിച്ച് അവഹേളിക്കും, പാര്‍ട്ടി പത്രത്തില്‍ മുഖപ്രസന്ഗവും ചാനലുകളില്‍ ഭാസുരേന്ദ്ര ബാബുവിനെ കൊണ്ട്  തെറിയും വിളിപ്പിക്കും.

Sunday, July 12, 2009

A സോഷ്യലിസ്റ്റ് കള്ളച്ചൂത് By ധൃതരാഷ്ട്രര്‍

" രാജാവേ, ഇത് അനീതിയാണ്‌." വിദുരര്‍ അലറി.

പക്ഷേ എന്ത് കാര്യം! ജന്മനാല്‍ അന്ധനാണ്‌. ഇപ്പോള്‍ പുത്രവാത്സല്യം തലക്കു പിടിച്ച് ഉള്‍ക്കണ്ണിന്റെ കാഴ്ചയും നഷ്ട്ടപെട്ടിരിക്കുന്നു. ധൃതരാഷ്ട്രരുടെ മുഖത്ത് ഭാവവ്യത്യാസമില്ല.

"പ്രഭോ, അവിടുന്നറിയുന്നില്ലേ? ഇവിടെ നടക്കുന്നത്‌ കള്ളച്ചൂതാണ്‌" വിദുരര്‍ ദയനീയമായി തുടര്‍ന്നു."ഈ കളിയുടെ അവസാനം ഒരു ദുരന്തമാകും . ആ ദുരന്തത്തില്‍ ഒലിച്ചു പോകുന്നത്‌ ഈ സാമ്രാജ്യം ആകും."

ധൃതരാഷ്ട്രര്‍ മൌനം വെടിഞ്ഞു. "പറയൂ വിദുരരേ, ആരാണിവിടെ കള്ളച്ചൂത്‌ കളിക്കുന്നത്?"

വിദുരര്‍ ശകുനിയുടെ നേരെ തിരിഞ്ഞു. "ദാ.. ഇവന്‍ തന്നെ.. ഗജഫ്രോഡ് ശകുനി"
ധൃതരാഷ്ട്രര്‍ ശകുനിയെ അടുത്തേക്ക്‌ വിളിച്ചു. ശകുനി ധൃതരാഷ്ട്രരുടെ ചെവിയില്‍ എന്തോ രഹസ്യം പറഞ്ഞു.

ധൃതരാഷ്ട്രര്‍ വിദുരരുടെ നേരെ തിരിഞ്ഞു. കാര്യം വിശദീകരിച്ചു.

"ലുക്ക് മിസ്റ്റര്‍ വിദുരര്‍ , ഇവിടെ നടക്കുന്നത് കള്ളച്ചൂതല്ല."

"വാട്ട്?!!" വിദുരര്‍ ഞെട്ടിപ്പോയി. "അപ്പോള്‍ ബ്രഹ്മാവ് നിയമിച്ച സി ബി ഐ യും ക്രൈം ബ്രാഞ്ചും വിജിലന്‍സുമൊക്കെ പറയുന്നത് കള്ളമാണെന്നാണോ അവിടുന്നു പറയുന്നത്‌?"

"ത്രിമൂര്‍ത്തികള്‍ക്ക് നമ്മോട് അസൂയയാണ്‌. ഒറ്റ പ്രസവത്തില്‍ നൂറ് പിള്ളേരെ പടച്ചു വിടാന്‍ കഴിവുള്ള വേറെ ആരുണ്ടിവിടെ?"

ഈ ചോദ്യം കേട്ട് ദുര്യോധനാദികള്‍ രാജാവിനു വേണ്ടി നിലവിളിച്ചു. സോറി.. മുദ്രാവാക്യം വിളിച്ചു.

ഇത് കേട്ട് ഗാന്ധാരി മനസ്സില്‍ വിചാരിച്ചു. 'ഓ..പിന്നേ.. പറയുന്ന കേട്ടാല്‍ തോന്നും നൂറെണ്ണം ഉണ്ടായത് ഈ മനുഷ്യന്റെ കഴിവു കൊണ്ടാണെന്ന്‌. സത്യം പറഞ്ഞാല്‍ എനിക്കു തന്നെ ചീത്ത പേരാകുമല്ലോ എന്നോര്‍ത്തിട്ടാ..അല്ലേല്‍ കാണാമായിരുന്നു. '

ധൃതരാഷ്ട്രര്‍ തുടര്‍ന്നു. " നമ്മുടെ ബന്ധുമിത്രാദികള്‍ എന്ത്‌ ചെയ്താലും അത്‌ തെറ്റാണോ ശരിയാണോ എന്ന് തീരുമാനിക്കുന്നത്‌ നമ്മളാണ്‌. അല്ലാതെ ത്രിമൂര്‍ത്തികളും അവരുടെ ഏജന്‍സികളും കോടതികളുമല്ല"

വിദുരര്‍ മുഖ്യസഭാംഗത്തിന്റെ സീറ്റില്‍ വിഷണ്ണനായിരുന്നു.

ചൂതാട്ടം തുടരുകയാണ്‌. തോറ്റ്‌ തോറ്റ്‌ അവസാനം യുധിഷ്ഠിരന്‍ പാഞ്ചാലിയേയും പണയം വച്ചിരിക്കുന്നു. വസ്ത്രാക്ഷേപം തുടങ്ങുകയായി.

"ഡാഡീ...................."

എല്ലാരും അലര്‍ച്ച കേട്ട ഭാഗത്തേക്ക്‌ നോക്കി. വികര്‍ണ്ണന്‍ തല പൊക്കിയിരിക്കുന്നു. അസഹ്യതയോടെ ഇരുകരങ്ങളും കൂട്ടിതിരുമ്മികൊണ്ട് വികര്‍ണ്ണന്‍ ഉച്ചത്തില്‍ പറഞ്ഞു.

"ഡാഡി ഇതൊന്നും അറിയുന്നില്ലേ? ശകുനിയങ്കിള്‍ ഫൌള്‍ പ്ളേ നടത്തുന്നു. ദുശ്ശാസനേട്ടന്‍ പാഞ്ചാലിയെ വസ്ത്രാക്ഷേപം ചെയ്യുന്നു. കര്‍ണ്ണന്‍ അത് ക്യാമറയില്‍ പകര്‍ത്തുന്നു."

ആരും അറിയുന്നില്ലെന്നു കരുതി 'പാഞ്ചാലി മൊളസ്റ്റേഷന്‍ ' വിഡിയോ ഷൂട്ട് ചെയ്യുവായിരുന്ന കര്‍ണ്ണന്‍ ക്യാമറ ഓഫ് ചെയ്ത് ബാഗിലേക്കിട്ടു.

"നായിന്റെ മോനേ.." ദുര്യോധനന്‍ വികര്‍ണ്ണനു നേരെ അലറി. "തലയിരിക്കുമ്പോള്‍ വാലാടണ്ടാ"

ഒരേ തന്തയ്ക്കു പിറന്ന ജ്യേഷ്ഠന്‍ തന്നെ നായിന്റെ മോനേ എന്നു വിളിച്ചതിലെ ലോജിക് മനസ്സിലാകാതെ വികര്‍ണ്ണന്‍ തനിക്കു കിട്ടിയ കസേരയില്‍ ഗുരുക്കന്മാരേയും ദാസന്മാരേയും ഓര്‍ത്തിരുന്നു. ധൃതരാഷ്ട്രര്‍ നായയാണോ? വികര്‍ണ്ണനു സംശയം മാറിയില്ല. അവന്‍ പിതാവിനു നേരെ നോക്കി. തല ആടുന്നത് കാണാം പക്ഷേ വാലെവിടെ?

പാഞ്ചാലി സ്കാന്‍ഡല്‍ കൂടെ ആയതോടെ വിദുരരുടെ ധര്‍മബോധം ആളിക്കത്തി.
"കള്ളക്കളി കളിച്ച് പാണ്ഡുവിന്റെ സന്തതികളെ പെരുവഴിയിലാക്കുന്ന ഈ ശകുനിയെ ഇവിടെ നിന്നാട്ടിയോടിക്കൂ. സര്‍വസംഹാരിയായ ഈ ദ്യൂതം ഇവിടെ അവസാനിപ്പിക്കൂ."

വിദുരര്‍ തരിച്ചു നിന്നു.

ഈ വയസ്സനെ ഇന്നു തന്നെ ശരിയാക്കണം. ധൃതരാഷ്ട്രര്‍ മനസ്സില്‍ കരുതി.

"ഇനഫ് മിസ്റ്റര്‍ വിദുരര്‍ ! ഒരു കാര്യം തന്നോട് ആദ്യമേ പറഞ്ഞതാണ്‌ . ഇവിടെ നടക്കുന്നത്‌ കള്ളച്ചൂതല്ല."

"ബട്ട് യുവര്‍ മജെസ്റ്റി.." വിദുരര്‍ എന്തോ പറയാന്‍ തുടങ്ങിയെങ്കിലും ധൃതരാഷ്ട്രരുടെ ശബ്ദം അതിനെ ഖണ്ഡിച്ചു.

"രണ്ടാമതായി ഈ ചൂതില്‍ നിന്നും ശകുനിക്കു വ്യക്തിപരമായ നേട്ടങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ല."

അതേ, എല്ലാം കൌരവരുടെ ഖജനാവിലേക്കാണ്‌ പോയത്. വിദുരര്‍ മനസ്സിലോര്‍ത്തു.

ധൃതരാഷ്ട്രര്‍ തുടര്‍ന്നു. "രാജസദസ്സില്‍ ഇതുപോലെ നൊണ്‍സെന്‍സ് പരയുന്ന താന്‍ ഇനി ഇങ്ങോട്ട് വരേണ്ട. സ്ത്രീകളുടെ കാര്യങ്ങളൊക്കെ ശ്രദ്ധിച്ച് കേന്ദ്ര അന്തപുര കമ്മിറ്റിയില്‍ കാലം കഴിച്ചാല്‍ മതി. ഇതാണ്‌ ശകുനിയെ കള്ളക്കളിക്കാരനെന്നു വിളിച്ചതിനുള്ള ശിക്ഷ"

തന്നെ അന്തപുര കമിറ്റിയില്‍ നിന്നു പിന്നെ തട്ടിക്കോളാമെടാ കോപ്പേ.ധൃതരാഷ്ട്രര്‍ മനസ്സില്‍ ചിരിച്ചു.

പക്ഷേ ഗാന്ധാരി ഇടപെട്ടു. "ഡാര്‍ലിങ്ങ്, വിദുരരോട് ഇനി മുതല്‍ രാജസ്സദസ്സിലേക്ക് വരേണ്ട എന്നു പറഞ്ഞത് ശരിയായില്ല. മുഖ്യസഭാംഗത്തിന്റെ കസേര അങ്ങേര്‍ കുറച്ച് കഷ്ട്ടപെട്ട് നേടിയെടുത്തതാണ്‌, നാണംകെട്ട്‌ നിലനിര്‍ത്തിയതാണ്‌."

ധൃതരാഷ്ട്രര്‍ക്ക് അത് ശരിയാണെന്നു തോന്നി. മുഖ്യസഭാംഗത്തിന്റെ കസേര നഷ്ട്ടപെട്ടാല്‍ ഒരുപക്ഷേ വിദുരര്‍ പാണ്ഡവരുടെ കൂടെ ചേരാനും സാധ്യതയുണ്ട്. ഒരു വെടിക്ക്‌ രണ്ട്‌ പക്ഷി! ധൃതരാഷ്ട്രര്‍ തലയാട്ടി.

"എന്നാല്‍ നമ്മുടെ സ്വീറ്റ്‌ ഹാര്‍ട്ട്‌ പറഞ്ഞ പോലെ ആകട്ടേ. വിദുരര്‍ മുഖ്യസഭാംഗത്തിന്റെ സീറ്റില്‍ ഇരുന്നോട്ടേ. പക്ഷേ ഒരു കണ്ടീഷന്‍ ...."

എല്ലാരും അതെന്താണെന്നറിയാന്‍ ധൃതരാഷ്ട്രരുടെ ചുണ്ടുകള്‍ക്കിടയിലേക്കു നോക്കി.

".... വിദുരര്‍ കസേരയില്‍ ഇരുന്നാല്‍ മതി. സദസ്സില്‍ നടക്കുന്ന കാര്യങ്ങള്‍ കേള്‍ക്കുകയോ കേട്ട കാര്യങ്ങളെ കുറിച്ച് 'കമ' എന്നൊരക്ഷരം മിണ്ടിപ്പോകുകയോ ചെയ്യരുത്"

ഭലേ ഭേഷ്! കിടിലന്‍ !ഇന്‍ക്രഡിബിള്‍ ! ഫണ്ടാസ്റ്റിക് !
എല്ലാരും ഹര്‍ഷാരവത്തോടെ സ്വാഗതം ചെയ്തു.

ദുര്യോധനനും ശകുനിയും മുറുമുറുത്തു.
"പിടിച്ചു പുറത്താക്കാമായിരുന്നു കിഴവനെ"

വിദുരര്‍ പടിയിറങ്ങുമോ? ഞങ്ങളുടെ കൂടെ ചേര്‍ന്ന്‌ പുതിയൊരു രാജ്യം ഉണ്ടാക്കുമോ? പാണ്ഡവര്‍ സ്വപ്നം കണ്ടു.

എല്ലാരും വിദുരരെ നോക്കി.
ഒരു മൌനം മാത്രം!!!!
___________________________________________________________________________

വാല്‍കഷ്ണം: വര്‍ഷങ്ങള്‍ക്കു മുന്‍പ് ശകുനിക്ക് വേലക്കാരിയില്‍ കൈപ്പിഴ പറ്റി ഉണ്ടായ മകനാണ്‌ ബോബി. ബോബിയുടെ ഭാര്യയുടെ പേരാണ്‌ സൂസി. സൂസിയും ബോബിയും രണ്ടു ശരീരവും ഒരു ആത്മാവുമുള്ളവര്‍ എങ്കിലും ബോബിയുടെ അഭിപ്രായങ്ങള്‍ സൂസി ചുമ്മാ വീണ്ടും ചര്‍ച്ച ചെയ്യും . സൂസിയുടെ അമ്മായി അപ്പന്റെ കാര്യമാണേല്‍ പോലും!!

Friday, July 3, 2009

മൈക്കിള്‍ ജാക്സന്‍ മരിച്ചിട്ടില്ല

ഞെട്ടിയോ? എല്ലാരും ഞെട്ടിയില്ലേ? എന്നാല്‍ കേട്ടോ സംഗതി സത്യമാണ്. മൈക്കിള്‍ ജാക്സന്‍ മരിച്ചിട്ടില്ല. എന്റെ വീട്ടില്‍ തെങ്ങു കയറാന്‍ വരുന്ന ജാക്സന്‍ ചേട്ടന്റെ മോന്‍ മൈക്കിള്‍ അല്ല, സാക്ഷാല്‍ മൈക്കിള്‍ ജാക്സന്‍ . പാട്ടും പാടും ഡാന്‍സും ചെയ്യും. മരിച്ചു എന്നൊക്കെ പരയുന്നത് ആശാന്റെ ഒരോ നംബര്‍ അല്ലേ! ചുമ്മാ.. നമ്മുടെ നാട്ടില്‍ ഒരുപാട് കടം കയറിയാല്‍ ആളുകള്‍ എന്താ ചെയ്ക? ഒന്നുകില്‍ ആതമ്ഹത്യ ചെയ്യും , എന്നെ പോലെയുള്ള ഗജ ഫ്രോഡുകള്‍ സ്ഥലം കാലിയാക്കും. 500 മില്ല്യന്‍ ഡോളര്‍ കടമുള്ള ജാക്സന്‍ എന്തു ചെയ്യും? ഒരു സ്ഥലത്തും ഒളിച്ചു താമസിക്കാന്‍ പറ്റില്ല. എവിടെ ആണേലും ആരു കണ്ടാലും തിരിച്ചറിയുന്ന കോലമാണല്ലോ അങ്ങേരുടേത്‌.ആത്മഹത്യ ചെയ്യാനുള്ള ചങ്കുറപ്പുമില്ല. ഇനി ഇതു രണ്ടും കൂടെ ഒരുമിച്ചു സാധിക്കുന്ന ഒരു സ്കീം ഉണ്ട്‌. ചത്തു എന്നും പറഞ്ഞ് മുങ്ങി കളയുക. അങ്ങേര്‍ ഇപ്പോള്‍ അതാണ്‌ ചെയ്തിരിക്കുന്നത്‌. ആരേലും കണ്ടുവോ ജാക്സന്റെ മൃതദേഹം? ഇല്ലല്ലോ? അതാണ്‌ ഞാന്‍ പറയുന്നേ. ജാക്സന്‍ ഇപ്പോള്‍ ജൂലായില്‍ ലണ്ടനില്‍ വച്ചു നടക്കാന്‍ പോകുന്ന മ്യൂസിക്‌ കണ്‍സേര്‍ട്ടിനു വേണ്ടി പരിശീലിക്കുകയാണ്‌ . ആരാധകരെല്ലാം മരിച്ചു എന്നു വിശ്വസിച്ചിരിക്കുമ്പോള്‍ കഹോ നാ പ്യാര്‍ ഹേ യില്‍ ഹൃതിക് റോഷന്‍ വരുന്ന പോലെ സ്റ്റേജില്‍ പ്രത്യക്ഷപ്പെടും. ത്രില്ലര്‍ വീണ്ടും അരങ്ങേറും. അപ്പോളേക്കും ബാങ്കുകള്‍ എല്ലാ കടങ്ങളും എഴുതി തള്ളിയിട്ടുണ്ടാകും. ആ സമയത്ത് ജാക്സനെ കുടുക്കാന്‍ എഫ് ബി ഐ ക്കു പോലും സാധിക്കില്ല. കാരണം ജാക്സന്‍ ഇതു വരെ മരിച്ചതായി ജാക്സന്‍ സ്ഥിരീകരിച്ചിട്ടില്ലലോ!! അമേരിക്കയിലെ നിയമം അതിനുള്ള സാധുത ജാക്സനു നല്കുന്നുണ്ട്

ഹും... മതി മതി ..എല്ലാരും എണീറ്റ് പോയേ. അല്ല പിന്നെ, സ്വപ്നം കാണുന്നതിനും ഒരു പരിധിയൊക്കെ ഇല്ലേ ഇഷ്ട്ടാ?

Wednesday, June 24, 2009

കോക്കനട്ട് ഹണ്ടേര്‍സ്‌ - മലയാളികളുടെ സ്വന്തം IPL ടീം

അങ്ങിനെ കേരളത്തില്‍ നിന്നൊരു ഐ പി എല്‍ ടീം ജന്മം കൊള്ളാന്‍ പോകുന്നു. 'സിറ്റി ക്രിക്കറ്റേര്‍സ്' എന്നു പേരിട്ടിരിക്കുന്ന ടീമിന്റെ ഉടമസ്ഥര്‍ മറ്റാരുമല്ല. സാക്ഷാല്‍ മോഹന്‍ലാലും പ്രിയദര്‍ശനും തന്നെ. നമ്മുടെ സ്വന്തം കേന്ദ്രമന്ത്രി ശ്രീ ശശി തരൂരിനെ ടീമിന്റെ ചെയര്‍മാനാക്കിയിട്ടുണ്ട്‌. ഇനി പേടിക്കാനില്ല, മന്ദിര ബേഡിയെ ഇംഗ്ളീഷ് പറഞ്ഞ് ഞെട്ടിക്കാന്‍ ആളായി. എല്ലാ മലയാളികളും പേടിച്ചിരിക്കുന്ന ഒരു കാര്യം എങ്ങാനും ശ്രീശാന്ത് ടീമില്‍ ഉണ്ടാകുമോ എന്നാണ്‌. പൊന്നമ്മച്ചിയാണേ സത്യം! ചെക്കന്‍ ഇവിടെ കിടന്ന്‌ ചെകിടത്ത് അടി വാങ്ങിയാല്‍ ഞങ്ങള്‍ മലയാളികള്‍ കണ്ടു നിക്കില്ല കേട്ടാ, സത്യായും അടിച്ചവനെ കയ്യടിച്ച് പ്രോത്സാഹിപ്പിക്കും. ടീം കേരളത്തില്‍ നിന്നായതു കൊണ്ട് കോക്കനട്ട് ഹണ്ടേര്‍സ്‌ എന്നു പേരിടാമായിരുന്നു. ഒന്നുമില്ലേലും തോറ്റു മടങ്ങുമ്പോള്‍ കളിച്ചത് തേങ്ങാക്കൊല [കുല എന്നും പറയാം]കിട്ടാനായിരുന്നു എന്നു പറയാമല്ലോ!! ടീമിന്റെ മുതലാളി ആണേലും മോഹന്ലാലിനെ അംബാസിഡര്‍ ആക്കേണ്ട. സുരാജ് വെഞ്ഞാറമൂടിനെ ആക്കിയാല്‍ മതി. തള്ളേ, ചിരിച്ചു ചിരിച്ച്‌ ചാകും കേട്ടാ , ഒടുക്കത്ത കോമഡിയാ അണ്ണന്‍ . ചിയര്‍ ഗേള്‍സ്‌ കലാമണ്ഠലത്തില്‍ നിന്നും പരിശീലനം ലഭിച്ചവര്‍ തന്നെയായിരിക്കണം . ടീം ജര്‍സി പിന്നെ പറയാനുണ്ടോ മുണ്ടും ഷര്‍ട്ടും തന്നെ! ഐ സി സി സമ്മതിച്ചാല്‍ തലയില്‍ ഒരു തോര്‍ത്തു മുണ്ടെടുത്ത്‌ ഒരു കെട്ടും ആകാം . ജര്‍സിയുടെ മുന്നില്‍ വിജയ്‌ മല്ല്യയുടെ കിങ്ങ് ഫിഷറിന്റെ പേരു വേണ്ട. കുമരകത്തെ ഏതേലും കള്ളു ഷാപ്പിന്റെ പേരു മതി. പിന്നെ ഷര്‍ട്ട് ചുവപ്പു നിറം ആകണം മുന്‍പില്‍ ഒരു കൈപ്പത്തി പുറകില്‍ ഒരു താമര. നമുക്കാരേയും പിണക്കാന്‍ പറ്റില്ല.
മോഹന്‍ലാല്‍ ഒരു നടനായതു കൊണ്ട് ഈ ടീം തങ്ങളുടെ കുടുംബ വകയാണെന്നും പറഞ്ഞ് നടന്‍മാരുടെ സംഘടന 'അമ്മ' രംഗത്തു വന്നു കഴിഞ്ഞു. എന്നാല്‍ പ്രിയദര്‍ശന്‍ സംവിധായകനായതു കൊണ്ട് ടീം തങ്ങളുടെ മുറ്റത്തു കളിച്ചു വളരേണ്ടവരാണേന്നു 'മാക്ടയും പുതിയ സംഘടനയും' ഒരു പോലെ പറയുന്നു. ഇവര്‍ രണ്ടുമല്ല, നിര്‍മാതാവായ ലാലിനു വേണ്ടി ചേംബര്‍ ഓഫ് കോമേര്‍സും രംഗത്തുണ്ട്. എന്നാണാവോ ഇനി എന്‍ .എസ് .എസ് അവകാശവാദം ഉന്നയിക്കുന്നത് ?!
ഇനി കളിക്കാരെ എങ്ങനെ തിരഞ്ഞെടുക്കുമെന്നു തീരുമാനിക്കാം. ലേലം ചെയ്യുന്നത് ഒരുതരം മൂരാച്ചി കുത്തക മുതലാളി ബൂര്‍ഷ്വാ നയമായതു കൊണ്ട്‌ പി എസ് സി വഴി നിയമനം നടത്തണമെന്നാണ്‌ കോറ്റതിയേക്കാള്‍ വലിയ പി ബിയുള്ള ഒരു പാര്‍ട്ടി പറഞ്ഞത്. ആദ്യം ഒരു എഴുത്തു പരീക്ഷ, പിന്നെ പാര്‍ട്ടി അനുഭാവികള്‍ക്കു വേണ്ടി ഒരു ഇന്റര്‍വ്യൂ. ഇതല്ല വേണ്ടത്, ന്യൂന പക്ഷങ്ങളേയും മതമേലധ്യക്ഷന്മാരേയും സുഖിപ്പിക്കുന്നതും തൃപ്തിപെടുത്തുന്നതുമായ ഒരു ടീമാണ്‍ നമുക്കു വേണ്ടത് എന്നാണ്‌ മറ്റൊരു പാര്‍ട്ടിയുടെ അഭ്പ്രായം. എന്തായാലും പറ്റിയാല്‍ ടീമില്‍ രണ്ടു ക്രിക്കറ്റ് കളിക്കാര്‍ക്ക് ഇടം നല്‍കണമെന്ന് കേരള രഞ്ജി ടീമംഗങ്ങള്‍ പ്രിയദര്‍ശനോടും ലാലിനോടും അഭ്യര്‍ത്ഥിച്ചു.

Friday, April 17, 2009

"ഫയങ്കര ഫാന്‍സ്"


“കണ്ടു പഠിക്കെടാ, മരിച്ച വീട്ടില്‍ പോകുമ്പോള്‍ മുണ്ടുടുത്തു പോകണം. അല്ലാതെ പാന്റും കോട്ടുമല്ല.”
സന്ദര്‍ഭം:
സാഗര്‍ ഏലിയാസ് ജാക്കി റീലോഡഡ് എന്ന ദുരന്ത പ്രണയകാവ്യം!! മോഹന്‍ലാല്‍ മുണ്ടുടുത്ത് ആരോ മരിച്ച സ്ഥലത്തെതുന്നത് കണ്ട് വികാരധീതനായ മോഹന്‍ലാല്‍ ഫാന്‍ എന്ന മണ്ടന്‍ മമ്മൂട്ടി ഫാന്‍ എന്ന മരമണ്ടനു നല്‍കുന്ന ഉപദേശം. ഉടനെ വന്നു മമ്മൂ‍ട്ടി ഫാനിന്റെ ഡയലോഗ്.
“അല്ലേലും വയറുചാടിയവര്‍ക്ക് മുണ്ട് തന്നെയാ നല്ലത്. പാന്റിട്ടിട്ടു കണ്ടില്ലേ, ഒരുമാതിരി പാണ്ടി ലോറി കയറിയ തവളയെ പോലേ!”
ലാല്‍ ഫാന്‍ തോളു ചെരിച്ചു തിരിച്ചടിച്ചു. “എന്തായാലുമെന്തെടാ...നീ നോക്ക്.. ഇരുപത്തഞ്ച് പേര്‍ ചുറ്റും നിന്ന് വെടി വച്ചിട്ടും ലാലേട്ടന്റെ മേല്‍ ഒരെണ്ണം പോലും കൊണ്ടാ? അതാടാ ലാലേട്ടന്‍..”
മമ്മൂ‍ട്ടി ഫാനിനു ക്ഷമിക്കാനാകുമോ? ഒരു പുച്ഛം അങ്ങൊട്ടെറിഞ്ഞു കൊടുത്തു. “ ഇതെന്താടാ ലാലിന്റെ കയ്യില്‍? കളി തോക്കാണോ? അതൊക്കെ നമ്മടെ മമ്മൂക്കാ..ആഹാ..കിടിലന്‍ സാധനം കയ്യില്‍ പിടിച്ചല്ലേ കാച്ചിയിരുന്നേ.. ബിലാല്‍ പഴയ ബിലാല്‍ തന്നെയാ മച്ചു”

പുറകിലിരുന്ന എനിക്കിതു മാത്രമേ കേല്‍ക്കുന്നുണ്ടാ‍യിരുന്നുള്ളു. സിനിമയിലെ ഡയലോഗൊന്നും കേല്‍ക്കുന്നില്ല.ടിക്കറ്റ് എടുത്ത് സിനിമയ്ക്ക് കയറി. അതും റിസര്‍വില്‍. എന്നിട്ട് ഇവന്മാരുടെ വര്‍ത്തമാനം കാരണം നമുക്ക് മറ്റൊന്നും കേള്‍ക്കാന്‍ വയ്യ. പടം നല്ല ബോറായ കാരണം പിന്നെ ഇവന്മാരാണ് ഭേദമെന്ന് തോന്നി. മനസിലെങ്കിലും ചിരിക്കാല്ലോ. ഇന്നു കേരളത്തില്‍ ജീവിച്ചിരിക്കുന്നതില്‍ വച്ചേറ്റവും വലിയ മണ്ടന്മാരാണ് ഈ ഫാന്‍സ്. ആര്‍ക്കു വേണ്ടിയാണാവോ? എന്തിനു വേണ്ടിയാണാവോ ഇവന്മാര്‍ കിടന്നു തല്ലു പിടിക്കുന്നേ? എതിരാളിയുടെ ഒരു പടം ഇറങ്ങിയാല്‍ രാത്രി തന്നെ ഇറങ്ങും ഇവര്‍ പോസ്റ്റര്‍ കീറാന്‍. ആദ്യ ദിവസം തന്നെ ബ്ലാക്കില്‍ ടിക്കറ്റ് എടുത്ത് കയറി കൂവും. ഇനി ആരാധ്യ പുരുഷന്റെ പടമിറങ്ങിയാലോ? സ്വന്തമായി ഒരു നോട്ട് ബുക്ക് വാങ്ങലാണ് ആദ്യത്തെ പരിപാടി. അതിലെ പേജുകള്‍ മുഴുവന്‍ കീറിയെടുത്ത് തിയറ്ററിനകത്ത് പറത്തുക. ഞാന്‍ സിനിമ കാണാന്‍ ഇരുന്ന തിയറ്ററില്‍ ഒരുത്തന്‍ നിലത്തു കിടക്കുന്ന കടലാസു കഷ്ണങ്ങള്‍ മുഴുവന്‍ അടിച്ചു വാരിയെടുക്കുന്നു. മോഹന്‍ലാലിനെ കാണിക്കുമ്പോള്‍ വായുവിലേക്കെറിയാന്‍. ഇവനൊക്കെ സ്വന്തം മുറിയിലെ കടലാസുകളെങ്കിലും അടിച്ചു കളഞ്ഞിരുന്നെങ്കില്‍!!! പടക്കം വാങ്ങുന്ന കാ‍ശുണ്ടേല്‍ എന്തൊക്കെ ചെയ്യാ‍മായിരുന്നു. ഓട്ടോറിക്ഷാ ഓടിക്കുന്നവര്‍ കാലത്തു തന്നെ തിയറ്ററില്‍ വന്നു നിന്നു ഇടികൂടി ടിക്കറ്റ് എടുക്കുന്നതു കാണുമ്പോള്‍ സങ്കടം തോന്നും. ആ ദിവസത്തെ ഓട്ടം പോയില്ലേ? ആദ്യ ഷോ തന്നെ കാണണമെന്നു എന്താ ഇത്ര നിര്‍ബന്ധം? കാണുന്നത് ആദ്യ ഷോ അല്ലേല്‍ പിന്നെ രണ്ട് പെറ്റ പെണ്ണിനെ കെട്ടുന്ന ഫീലിങ്ങ് ആണെന്ന് തോന്നുന്നു. ജോലിയെല്ലാം തീര്‍ത്ത് സെക്കണ്ട് ഷോക്കു പോയാല്‍ പോരേ? മറ്റുള്ളവര്‍ക്കു വേണ്ടി എന്തിനാ ഇങ്ങനെ സ്വന്തം പോക്കറ്റിലെ കാശു കളയുന്നേ? ഇവന്മാരെയൊക്കെ വിളിച്ചു നിര്‍ത്തി ചോദിക്കണമെന്നുണ്ട് “നിനക്കൊന്നും വേറെ പണിയില്ലേടാ കൂവേ?”

ഇവരുടെയൊക്കെ ആരാധനയുടെ തനി നിറം മനസ്സിലാകുക ചില സിനിമകള്‍ കണ്ടിട്ടുണ്ടോ എന്ന് ചൊദിക്കുമ്പോളാണ്. എത്ര മോഹന്‍ലാല്‍ ഫാന്‍സ് “വാനപ്രസ്ഥം” കണ്ടിട്ടുണ്ട്? മോഹന്‍ലാല്‍ കിളുന്ത് പെണ്‍പിള്ളേരുടെ പുറകെ ഒലിപ്പിച്ച് നടക്കുന്നതോ അല്ലേല്‍ ഏതേലും തെന്നിന്ത്യന്‍ നടിയുടെ ശരീരത്തില്‍ വിരലോടിക്കുന്നതോ അതുമല്ലേല്‍ ലാല്‍ എന്ന മുഴു കുടിയന്‍ ഉണ്ടാക്കുന്ന അടിപിടികളുമല്ലേ അവര്‍ക്ക് വേണ്ടത്? മമ്മൂട്ടിയുടെ എത്ര ഫാന്‍സ് കയ്യൊപ്പും ഒരേ കടലും കണ്ടു? ഫാന്‍സിനു വേണ്ടി സിനിമ ഉണ്ടാക്കുന്ന പ്രവണത വന്നതോടെയാണ് മലയാളസിനിമ അതിന് സംഭവിച്ചു കൊണ്ടിരിക്കുന്ന മൂല്ല്യച്യുതിയുടെ ആഴങ്ങളിലേക്ക് കൂപ്പ് കുത്താന്‍ തുടങ്ങിയത്. ‘തിരക്കഥ’ പോലുള്ള ചിത്രങ്ങള്‍ പൊളിയുകയും സാഗര്‍ ഏലിയാസ് ജാക്കിമാര്‍ വിജയിക്കുകയും ചെയ്യുന്നത് സിനിമയേക്കാള്‍ വലുതായി സിനിമാതാരങ്ങളെ കാണുന്ന ഒരുപറ്റം ആരാധരുടെ വിവേകമില്ലയ്മ മൂലമാണ്. ഒരു ചിത്രത്തിന്റെ മുടക്ക് മുതലിന്റെ 25% വാങ്ങാന്‍ നടനെ സഹായിക്കുക എന്നത് മാത്രമായി മാറുന്നു ഈ ആരാധകരെ കൊണ്ടുള്ള നേട്ടം!

Tuesday, April 14, 2009

സമ്മര്‍ ഇന്‍ സൌത്ത് ആഫ്രിക്ക!!

കുറച്ച് ദിവസങ്ങള്‍ക്കു മുന്‍പ് സംഭവിച്ച ഒരു ദേശീയ ദുരന്തത്തിന്റെ ആഘാതത്തിലാണ് ഇന്ത്യക്കാരെല്ലാം. എങ്ങനെ ദുഖിക്കാതിരിക്കും? നല്ല കടുകു മണി വറുക്കുന്ന പോലെ തുള്ളി കളിച്ചിരുന്ന ചിയര്‍ ഗേള്‍സ് എല്ലാം ഇനി അങ്ങ് സൌത്ത് ആഫ്രിക്കയില്‍ പോയി തുണിപൊക്കില്ലേ?. എനിക്കു സങ്കടം സഹിക്കാന്‍ വയ്യേ! ആരേലും എന്നെയൊന്നാശ്വസിപ്പിക്കൂ. ചിയര്‍ ഗേള്‍സിന്റെ സൌന്ദര്യം ഇനി ടിവിയില്‍ മാത്രം!ഹും.. ഇതിലും ഭേദം നമുക്ക് ഫാഷന്‍ ചാനല്‍ കണ്ടു കൂടെ?അതിലും നന്നായി കാണാലോ എല്ലാം.
പിന്നെ ഐ പി എല്ലിന്റെ കഴിഞ്ഞ വര്‍ഷത്തെ ഹൈലൈറ്റ് ഐറ്റം “ശ്രീശാന്തിന്റെ കണ്ണീര്‍“ ഭാരതമണ്ണില്‍ വീഴിയില്ല. മലയാളികള്‍ക്കു ഇതില്‍ പരം നഷ്ട്ടം ഇനി സംഭവിക്കാനുണ്ടോ? പറഞ്ഞു കേള്‍ക്കുന്നത് ശ്രീശാന്ത് പ്രീതി ചേച്ചിയുടെ ടീമിനു വേണ്ടി തന്റെ ന്രുത്ത ചുവടുകള്‍ പ്രകടിപ്പിക്കും എന്നാണ്. പഞ്ചാബ് കിങ്സ് ഇലവന്റെ ചിയര്‍ ഗേള്‍സിനെ നയിക്കുന്നത് ഗോപുമോന്‍ ആണ്. എന്തൊക്കെ കാണണം! പാവം ചിയര്‍ ഗേള്‍സ് അവന്റെ പൊങ്ങച്ചം മുഴുവന്‍ സഹിക്കേണ്ടി വരില്ലേ?
എന്റെ സംശയം അതല്ല, ഐ പി എല്‍ ദക്ഷിണാഫ്രിക്കയിലേക്ക് മാറ്റി, അവിടുത്തെ ബോര്‍ഡിനു കാശുണ്ടാക്കാനുള്ള വഴിയൊരുക്കുകയും അവിടുത്തെ ആളുകള്‍ക്കു കളി കാണാനുള്ള അവസരം ഉണ്ടാക്കി കൊടുത്തതിലും നല്ലത്, നമുക്ക് ഐ പി എല്‍ ഇന്ത്യയില്‍ തന്നെ നടത്തുന്നതല്ലേ? സെക്യൂരിറ്റി അല്ലേ പ്രശ്നം?. നമുക്ക് പകരം, ആരോ പറഞ്ഞ പോലെ ഇലക്ഷന്‍ സൌത്ത് ആ‍ഫ്രിക്കയില്‍ നടത്തുന്നത് തന്നെയല്ലേ നല്ലത്? എനിക്കു വോട്ടുണ്ട്. എന്നെ ദക്ഷിണാഫ്രിക്കയില്‍ എത്തിക്കുന്ന പാര്‍ട്ടിക്കു ഞാന്‍ വോട്ട് ചെയ്യാം!! ഇനി കഴിഞ്ഞ പ്രാവശ്യം ചിയര്‍ ഗേള്‍സിനെ തള്ളി പറഞ്ഞ രാഷ്ട്രീയ കാരെല്ലാം അവരുടെ പ്രകടനത്തിന് ചിയര്‍ ഗേള്‍സിന്റെ സേവനം തേടുമോ എന്നു കണ്ടറിയണം!!

Tuesday, April 7, 2009

“സാംസ്കാരിക കേരളത്തിലെ സംവാദങ്ങള്‍“

അങ്ങിനെ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തി! ആര്‍ക്ക് വോട്ട് ചെയ്യുമെന്ന് ഒരു തീരുമാനം എടുക്കുക കഠിനം തന്നെ. കാരണം, കേന്ദ്രത്തില്‍ പോയാല്‍ ആര് ആരെ പിന്തുണയ്ക്കുമെന്ന് ഒരു ഉറപ്പുമില്ല. ഇതിന്റെയൊക്കെ ഉത്തരം കണ്ടു പിടിച്ച് നമുക്ക് തരാനുള്ള ഉത്തരവാ‍ദിത്തം ഏറ്റെടുത്തിരി്‍ക്കുന്നത് മാധ്യമങ്ങളാണ്. പ്രത്യേകിച്ച് ടി വി ചാനലുകള്‍. കുരുക്ഷേത്രം,പോര്‍ക്കളം, ചീട്ടുകളി തുടങ്ങിയ പരിപാടികളില്‍ സ്ഥാനാര്‍ത്ഥികള്‍ അവരുടെ വിശദീകരണങ്ങള്‍ തരും. ഈ പരിപാടികളൊക്കെ സത്യത്തില്‍ പോര്‍ക്കളങ്ങളും കുരുക്ഷേത്ര യുദ്ധഭൂമികളുമാകുന്നത് ആശയങ്ങളുടെ വൈരുദ്ധ്യങ്ങള്‍ കൊണ്ടോ ആരോഗ്യപരമായ ചര്‍ച്ചകള്‍ കൊണ്ടോ അല്ല, പക്ഷേ അണികള്‍ എന്ന് പറയുന്ന കുറച്ചാളുകളുടെ സംസ്കാരമില്ലാത്ത അസഹിഷ്ണുത കൊണ്ടാണ്. തമ്മില്‍ തല്ലുന്ന അണികളും അനുയായികളും സ്ഥാനാര്‍ത്ഥികളുടെ വായ അടപ്പിക്കും. അവതാരകനും ക്യാമറയും തല്ല് റെക്കോര്‍ഡ് ചെയ്യും. നമ്മള്‍ ചാനല്‍ മാറ്റും. ഇക്കഴിഞ്ഞ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഒബാമയും മക്കെയിനും തമ്മിലുള്ള സംവാദങ്ങള്‍ കാണുവാന്‍ എന്ത് രസമായിരുന്നു. എത്രത്തോളം ആരോഗ്യപരമായിരുന്നു. അതില്‍ കാഴ്ച്ച്ക്കാരായി വന്നവര്‍ ചോദ്യങ്ങള്‍ ചോദിക്കുകയും അതിനുള്ള ഉത്തരം ശ്രദ്ധിച്ചു കേള്‍ക്കുകയും ചെയ്തു. എതിര്‍ പക്ഷത്തെ സംസാരിക്കാന്‍ അനുവദിക്കാതിരിക്കുക എന്നതാണ് തങ്ങളുടെ വിജയമെന്നു കരുതുന്നതാണ് നമ്മുടെ ആളുകളുടെ കുഴപ്പം. ആശയങ്ങള്‍ കൊണ്ട് മത്സരിക്കാതെ അസഭ്യം കൊണ്ട് മത്സരിച്ച് വിജയിക്കാനാണ് ഇവരുടെ ശ്രമം. ചാ‍നലുകളിലെ ചര്‍ച്ചകളില്‍ നിന്നൊന്നും തന്നെ ഉപകാര പ്രദമായ ആശയങ്ങള്‍ ഉരുതിരിഞ്ഞ് വരാത്തതിന്റെ കാരണവും ഇതാണ്. ദൂരദര്‍ശനിലെ ജനവാണി എന്ന പരിപാടിയാണ് അല്‍പ്പമെങ്കിലും മാന്യത പുലര്‍ത്തിയത്. ശ്രീ ഒ.രാജഗോപാല്‍, എം എ ബേബി, തിരുവഞ്ചൂര്‍ രാധാക്രുഷണന്‍ എന്നിവര്‍ പരസ്പര ബഹുമാനത്തോടെയാണ് സംസാരിച്ചത്. ചോദ്യങ്ങള്‍ ചോദിച്ചിരുന്നത് സമൂഹത്തിന്റെ നാനാതുറയില്‍ നിന്നുള്ളവരായിരുന്നു. ചാനലുകള്‍ തമ്മിലുള്ള മത്സരത്തില്‍ ഓരോ രാഷ്ട്രീയ നേതാക്കളുടെ കൂടെ നടന്ന് അവരുടെ കുളിമുറിയില്‍ വരെ ക്യാമറയുമായി പോകുന്ന പരിപാടികളും സുലഭം. എല്ലാ ചാനലുകളേയും കടത്തി വെട്ടിയാണ് മനോരമ ന്യൂസ് ചാനലിന്റെ ഒരു തെരഞ്ഞെടുപ്പ് സംവാദം ഇന്നു കാലത്ത് കണ്ടത്. കള്ളു ഷാപ്പിലെ തെരഞ്ഞെടുപ്പ്. കുറേ കുടിയന്മാര്‍ ഇരുന്നു തെരഞ്ഞെടുപ്പിനേയും രാഷ്ട്രീയ പാര്‍ട്ടികളേയും പറ്റി പറഞ്ഞ് തല്ലിടുന്നു. ഒരു ഷര്‍ട്ടിടാത്ത അപ്പൂപ്പന്റെ മുണ്ട് ഇപ്പോള്‍ അഴിഞ്ഞു പോകും എന്ന നിലയിലായിരുന്നു. കണ്ടപ്പോള്‍ ഒരാശ്വാസം തോന്നി. ഒന്നുമില്ലേലും കള്ള് അകത്ത് ചെന്നിട്ടല്ലേ? അലക്കി തേച്ച മുണ്ടും ഇട്ടു വന്നു പരസ്പരം തെറി വിളിക്കുന്നതിലും ഭേദം തന്നെ!!

Wednesday, February 11, 2009

നമുക്കെന്തൂട്ടാഇഷ്ട്ടാ,ആര്ടെകല്യാണം കഴിഞ്ഞാലും?

“കേരളത്തിലെ ഒരു പൊതുമേഖലാ സ്ഥാപനം കൂടി സ്വകാര്യവത്കരിച്ചു.”
കാവ്യമാധവന്റെ കല്യാണത്തെ കുറിച്ച് എനിക്കു വന്ന ഒരു എസ് എം എസ് ആണ്.കാവ്യയുടെ ഇന്റര്‍വ്യൂകളും കല്യാണത്തിന്റെ ഒരുക്കങ്ങളും മാത്രമായിരുന്നു ചാനലുകളില്‍ കല്യാണത്തിനു ഒരാഴ്ച മുന്‍പ് വരെ. മലയാളത്തിലെ ഒട്ടുമിക്ക ചാനലുകളും കാവ്യയുടെ വിവാഹം ലൈവായി തന്നെ കാണിച്ചു. കല്യാണം നടക്കുന്ന അമ്പലത്തിലേക്ക് ക്ഷണിക്കാതെ പോയവരുടെ എണ്ണം എത്രയെന്നു നിശ്ചയമില്ല. ഇത്ര നാണമില്ലാത്തവരാണോ മലയാളികള്‍? എന്തിനാണ് ഒരു സിനിമ നടി വിവാഹിതയാകുന്നത് കേരളം ഇങ്ങനെ ആഘോഷിക്കുന്നത്? ഇത്രയ്ക്കു സുന്ദരിയായ ഒരു നായികയെ വിവാഹം ചെയ്യാന്‍ പോകുന്ന ഭാഗ്യവാന്‍ ആരെന്ന് അറിയാനുള്ള എല്ലാര്‍ക്കും ഉണ്ടാകാം. അതിനുമപ്പുറം ക്യാമറയും കൊണ്ട് അമ്പലം മൊത്തം കറങ്ങി നടക്കേണ്ട കാര്യമുണ്ടോ?എല്ലാവര്‍ക്കും അറിയേണ്ടത് ഒന്നു മാത്രം. കാവ്യ ഇനി അഭിനയിക്കുമോ? ഉത്തരം പറയേണ്ടത് കാവ്യയെ കെട്ടിയ ആളും. മലയാളത്തില്‍ എന്നല്ല മിക്ക ഭാഷകളിലും വിവാഹം കഴിഞ്ഞാല്‍ നടികള്‍ അഭിനയം നിര്‍ത്തുന്നു എന്ന് പ്രഖ്യാപിക്കും. എന്താണ് കാരണം? വിവാഹത്തിനു മുന്‍പ് ചെയ്തിരുന്ന ഒരു തൊഴില്‍ വിവാഹത്തിനു ശേഷം ചെയ്യാന്‍ പറ്റാത്തതാണെന്ന് പറയുന്നത് എന്തുകൊണ്ട്? അതൊരു മോശം തൊഴില്‍ ആണ് . കുടുംബമായി ജീവിക്കുന്ന ഒരു പെണ്ണിനു ചേരാത്ത ഒന്നാണ് എന്ന് കരുതുന്നത് കൊണ്ട് തന്നെയല്ലേ? സമയമില്ല എന്നുള്ളത് ഒരുതരം ഒഴിഞ്ഞുമാറലാണ്. ചെയ്യുന്ന സിനിമകളുടെ എണ്ണം കുറച്ചാല്‍ തന്നെ സമയം എന്നു പറയുന്നത് ഉണ്ടാകും. സത്യത്തില്‍ ഇത്ര നാളും എല്ലാരും എന്റെ പെണ്ണിനെ തൊട്ടു, അവളുടെ സൌന്ദര്യം കണ്ടാസ്വദിച്ചു, ഇനി വേണ്ട എന്നതാണ് ഈ വിരമിക്കല്‍ തീരുമാനങ്ങളുടെ പിന്നില്‍. എന്തുകൊണ്ട് ഒരു വിവാഹജീവിതം എന്നത് സ്വന്തം തൊഴിലിനേക്കാള്‍ വലുതായി സ്ത്രീകള്‍ കാണുന്നു. നടന്മാര്‍ കരിയര്‍ സംരക്ഷിക്കാനായി വിവാഹമേ വേണ്ടെന്നു വച്ച് നടക്കുമ്പോള്‍, ഏതെങ്കിലും ഒരുത്തന്റെ കാല്‍ക്കീഴില്‍ തന്റെ കഴിവുകള്‍ അടിയറ വച്ച് ഒരു അടുക്കളക്കാരിയായി ഒതുങ്ങി കൂടുവാന്‍ ആഗ്രഹിക്കുന്നു? അല്ലേലും ഒന്നു കൂടെ ചോദിക്കട്ടേ? ഒരു നായികയ്ക്ക് ഇന്നു സിനിമയില്‍ എന്താണ് ചെയ്യാനുള്ളത്? ന്രുത്തം, ഫോട്ടോക്കു പോസ് ചെയ്യല്‍,അസ്ഥാനത്ത് ചിരി. ഇത്രയുമല്ലേ ഉള്ളൂ? കഥയ്ക്ക് ഒട്ടും ആവശ്യമില്ലാത്ത ചേരുവയാണ് ഇന്നു സിനിമകളില്‍ നായിക. അതിപ്പോള്‍ ഒരു കാവ്യ പോയാല്‍ ഒരു നവ്യ ഉണ്ട്. നവ്യ പോയാല്‍ ഒരു ഭാവന ഉണ്ട്. അതിങ്ങനെ മാറി മാറി വന്നോളും. മലയാളികള്‍ കാവ്യ പോയി എന്നും പറഞ്ഞ് കുണ്ഠിതപ്പെടേണ്ട കാര്യമുണ്ടെന്ന് തോന്നുന്നില്ല.

ഒന്നാം ക്ലാസ്സില്‍ പഠിക്കുന്ന എന്റെ അനിയത്തികുട്ടി എന്നോട് പറഞ്ഞു.
“വല്ല്യേട്ടാ, കാവ്യാ മാധവന്റെ കല്യാണം കഴിഞ്ഞല്ലോ”.
“ഉവ്വോ? നീ പോയില്ലേ?”
“ അമ്മ കൊണ്ട്പോയില്ല.”
“കഷ്ട്ടായി”
“പിന്നെ കാവ്യാമാധവന്‍ ഇനി സിനിമയില്‍ വരില്ല എന്നു പറഞ്ഞിട്ട് ഇന്നലെ ടിവിയില്‍ കണ്ട സിനിമയില്‍ ഞാന്‍ കാവ്യമാധവനെ കണ്ടല്ലോ?”
സത്യത്തില്‍ ഇതിനുത്തരം പറയാന്‍ എനിക്കറിയില്ലായിരുന്നു . എങ്കിലും ഞാന്‍ മനസ്സിലോര്‍ത്തു.
“ടിവിയില്‍ മാത്രമല്ല മോളേ , കുറച്ചു നാള്‍ കഴിഞ്ഞാല്‍ തിയറ്ററിലും വരും. നമ്മളിതെത്ര കണ്ടിരിക്കുന്നു”

Wednesday, February 4, 2009

വാനരസേനയും കാമുകിമാരും


“അല്ല...ഇതെന്താ സംഭവം? ഇവിടെ മറ്റാര്‍ക്കും ജീവിക്കേണ്ടേ?“
കുഞ്ഞുണ്ണിയുടെ ശബ്ദം കേട്ടാണ് ഞാന്‍ എണീറ്റത്. മുറ്റത്തേക്കു വന്നപ്പോള്‍ ഒരു കയ്യില്‍ പത്രവും ചുരുട്ടി പിടിച്ച് അവന്‍ നില്‍ക്കുന്നു അവന്‍. കുറച്ച് മാറി പല്ലു തേച്ചു കൊണ്ട് കുട്ടുമോനും. കുട്ടുമോന്‍ പല്ലു തേച്ച് തേച്ച് കുഞ്ഞുണ്ണിയുടെ മുഖത്തേക്കു തുപ്പിക്കാണുമോ?
കുഞ്ഞുണ്ണി കുട്ടുമോന്റെ മുഖത്തേക്കു ഉത്തരത്തിനായി ക്ഷുഭിതനായി നോക്കി നില്‍ക്കുന്നു. വായില്‍ ബ്രഷും വച്ച് ഞാനെന്തു ചെയ്തു എന്ന ഭാവത്തില്‍ കുട്ടുമോനും. ഞാന്‍ ഇറ്റയില്‍ കയറി ചോദിച്ചു.
“എന്താ? എന്താ ഉണ്ടായേ?”
ഒരാളോടു പരിഭവം പങ്കു വയ്ക്കാന്‍ കിട്ടിയ പോലെ കുഞ്ഞുണ്ണി എന്റെ നേരെ തിരിഞ്ഞു.
“ദാ കണ്ടില്ലേ.. മാംഗ്ലൂര്‍ ഒരു പബ്ബില്‍ കയറി കുറേ അവന്മാര്‍ പെന്‍പിള്ളേരെ തല്ലിയിരിക്കുന്നു”
ഓഹോ! അപ്പോള്‍ സമൂഹ്യ പ്രതിബദ്ധതയാണ്. അല്ലാതെ കുട്ടുമോനല്ല. ഇതു കേട്ടതും കുട്ടുമോനു സമാധാനമായി. അവന്‍ ചോദിച്ചു.
“ആരാ തല്ലിയത്? അവളമാരുടെ തന്തമാരാണോ?”
“അല്ല. ചില സമൂഹ്യനവീകരണസാംസ്കാരികഗൂഢോത്രക്കാരാ”. കുഞ്ഞുണ്ണു വിശദീകരിച്ചു.
“എന്തോന്ന്?”
“ശ്രീരാം സേന ... താക്കരേയുടെ കന്നഡ വേര്‍ഷന്‍”
ഈ മൊഴിമാറ്റ ചിത്രങ്ങളുടെ കാലത്ത് ഇതിത്ര വല്ല്യ കാര്യാണോ?എങ്കിലും ചോദിക്കാതിര്‍ക്ക്കാന്‍ കഴിഞ്ഞില്ല.
“ആരാ ഈ ശ്രീരാംസേന?”. ന്യായമായ ചോദ്യമല്ലേ? ഇവരെ ഭൂകമ്പം ഉണ്ടായപ്പോളോ സുനാമി വന്നപ്പോളോ കണ്ടിട്ടുണ്ടോ ഇവരെ?

ഇതിനുള്ള ഉത്തരം പറഞ്ഞത് കുട്ടുമോനായിരുന്നു.
“ കര്‍ണാടകയില്‍ ചാരായം നിര്‍ത്തലാക്കിയതില്‍ പിന്നെ സംഭവിച്ച ഒരു സമൂഹ്യവിപത്തിന്റെ പരിണിതഫലമാണിത്”
“ഉവ്വ ..എല്ലാം മനസിലായി..മര്യാദയ്ക്കു പറ”.
“അതായത് അവിടെ ഭര്‍ത്താക്കന്മാരെ ഉപേക്ഷിച്ച് ഭാര്യമാര്‍ കാമുകന്മാരുടെ കൂടെ പോകുന്നത് ഒരു സ്ഥിരം സംഭവമാണ്. അങ്ങിനെയുള്ള ഭര്‍ത്താക്കന്മാര്‍ ചേര്‍ന്നു രൂപം കൊടുത്തതാണ് ഈ സംഘടന. ഇവര്‍ക്കു കാമുകീ കാമുകന്മാരെ കാണുന്നത് ചതുര്‍ത്ഥിയാണ്.എവിടെ കണ്ടാലും ആക്രമിക്കും”

പറയുന്നത് നുണയാണേലും കേട്ടാല്‍ സത്യമാണെന്നു തോന്നും.
“കുറ്റം അവരുടെയല്ലല്ലോ. സെക്യൂരിറ്റി ഇല്ലാത്തതല്ലേ?“ ഞാന്‍ ഇറ്റയില്‍ കയറി...ഈശ്വരാ എന്റെ വീട്ടിലും നാളെ ഒരു സെക്യൂരിറ്റികാരനെ വക്കണം
“അവന്മാര്‍ ഈ വാലന്റൈന്‍സ് ഡേ ആഘോഷങ്ങള്‍ കൂടെ കലക്കുമെന്നാ പറഞ്ഞിരിക്കുന്നേ”. കുട്ടുമോന്‍ കൂട്ടിചേര്‍ത്തു.
“കുരങ്ങന്മാര്‍” കുഞ്ഞുണ്ണിക്കു സഹിക്കുന്നില്ല.
. ‘അതു നീ പറഞ്ഞത് ശരിയാ”ഞാന്‍ പറഞ്ഞു
“എന്ത്?”
“കുരങ്ങന്മാര്‍”
“എങ്ങനെ?”
“പണ്ട് ലങ്ക ആക്രമിക്കാന്‍ പോയശ്രീരമന്റെ സേനയില്‍ എല്ലാം കുരങ്ങന്മാരായിരുന്നു. കുരങ്ങന്മാര്‍ മനുഷ്യരെ പോലെ പെരുമാറില്ലല്ലോ?”

Saturday, January 10, 2009

ശ്രീശാന്തിന്റെ കല്യാണാലോചന!


ഗോള സാമ്പത്തിക പ്രതിസന്ധി മൂലം തൊഴില്‍ നഷ്ട്ടപെട്ടു പെട്ടിയും കിടക്കയും എടുത്ത് കുടുംബത്തു വന്നിരിക്കേണ്ടി വന്ന ലക്ഷക്കണക്കിനാളുകളിലെ മലയാളി സാന്നിധ്യമാണ് ഗോപുമോന്‍. ‘അഗ്രസ്സീവ് ഡിസോര്‍ഡര്‍‘ എന്ന മാരക രോഗത്തിന്നടിമയായ ഇദ്ദേഹം രാജ്യത്തിനകത്തു നിന്നും പുറത്തു നിന്നും പല രീതിയിലുള്ള ചികിത്സകള്‍ക്കും ശസ്ത്രക്രിയകള്‍ക്കും വിധേയനായിട്ടുണ്ട്. കാര്യമായ ഫലമുണ്ടാകാത്തതു മൂലം പഞ്ചാബില്‍ നിന്നുള്ള ഒരു സര്‍ദ്ദാര്‍ജിയുടെ കരണ ചികിത്സയിലാണിപ്പോള്‍. എങ്കിലും ഇടയ്ക്കിടക്ക് മദം പൊട്ടി വരുന്ന അഗ്രഷന്‍ ആമാശയത്തിന്റെ ഇടത്തേ കോണില്‍ അടിഞ്ഞു കൂടുന്നതു മൂലമുള്ള മാനസിക പിരിമുറുക്കം അധികമാകുമ്പോള്‍, സ്വന്തം പിതാവിനു നേരേ അഗ്രഷനുമായി ചെല്ലുമെന്നു ചാനലുകളിലൂടെ ഗോപുമോന്‍ ഭീഷണി മുഴക്കിയിട്ടുണ്ട്. ഇതു കേട്ടു പരിഭ്രാന്തയായ ഗോപുമോന്റെ അമ്മ, ചെമ്പൈ സംഗീതോത്സവത്തില്‍ വിജയിയായ ജ്യോതിഷരത്നം ചെമ്മാംകുടി കണകുണാനന്ദജി സ്വാമികളുടെ നിര്‍ദ്ദേശമനുസരിച്ച് മകനെ പെണ്ണ് കെട്ടിക്കാനുള്ള തീരുമാനത്തിലെത്തിയിരിക്കുന്നു. ഭാവി മരുമോള്‍ക്കുണ്ടായിരിക്കേണ്ട ഗുണങ്ങളും യോഗ്യതകളും താഴെ കൊടുത്തിരിക്കുന്നു. ജീവിതം മടുത്ത പെണ്‍കുട്ടികളുടെ ജീവനില്‍ കൊതിയില്ലാത്ത മാതാപിതാക്കളില്‍ നിന്നും വിവാഹാലോചനകള്‍ ക്ഷണിച്ചു കൊള്ളുന്നു.

1. ഭക്ഷണം പാകം ചെയ്യനുള്ള അറിവ് നിബ്ബന്ധമില്ലെങ്കിലും അമ്മായിഅമ്മയെ പൂജാമുറിയില്‍ സഹായിക്കേണ്ടതാണ്. ചാത്തനേറ്, ഗൂഢോത്രം ഇത്യാദി കലകളില്‍ സംസ്ഥാന യുവജനോത്സവത്തില്‍ ഒന്നാം സ്ഥാനമോ എ ഗ്രേഡോ ലഭിച്ചവര്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കുന്നതാണ്.
2. വിവാഹം കഴിഞ്ഞാലും ഗോപുമോന് പ്രേമം ക്രിക്കറ്റിനോട് മാത്രമായിരിക്കും. ഭാര്യക്ക് ദിവസവും ഷാരൂഖ് ഖാന്‍ അയക്കുന്ന എസ് എം എസുകള്‍ വായിക്കാനുള്ള അവസരമുണ്ടായിരിക്കുന്നതാണ്.
3.കുട്ടിക്കാലം മുതലേ ഗോപുമോന്‍ മണ്ണപ്പം ചുട്ടു കളിച്ചിരുന്ന കൂട്ടുകാരികളായ പ്രീതി,പ്രിയങ്ക,ലക്ഷ്മി എന്നിവരുമായി മണ്ണപ്പം ചുടുന്നത് തുടരുന്നതും ലക്ഷ്മിയെ ഇടയ്ക്കിടക്ക് എടുത്തുയര്‍ത്തി ഫോട്ടോ എടുക്കുന്നതുമായിരിക്കും.
4.കൂട്ടുക്കാരന്മാരേ കൊണ്ട് ഹോട്ടലുകളില്‍ റൂമെടുപ്പിക്കുകയും അടിയുണ്ടാക്കുകയും ഹോട്ടല്‍ മാനേജേര്‍സിന്റെ അടുത്ത് അഗ്രഷന്‍ കാണിക്കുകയും ചെയ്യണം. അല്‍ഫോണ്‍സ് കണ്ണാന്താനത്തോടു പോലും ‘തനാരാടോ കോപ്പേ?’ എന്ന് ചോദിക്കാനുള്ള അഹങ്കാരം വേണം.
5. അഗ്രഷന്റെ ഭാഗമായുള്ള ചികിത്സാവിധികള്‍ സ്വായത്തമാക്കുന്നതിനായി പെണ്‍കുട്ടിക്ക് പഞ്ചാബിലേക്കു പോകേണ്ടതായുണ്ട്. സ്ഥിരമായി തൂവാല കയ്യില്‍ പിടിക്കുന്നത് കരണത്തു മര്‍മ്മാണി ചികിത്സ കഴിയുമ്പോള്‍ പുറത്തേക്കൊഴുകുന്ന അഗ്രഷന്‍ തുടക്കുന്നതിനു ഉപകരിക്കും.
6. ഹണിമൂണിനായി വെസ്റ്റ് ഇന്‍ഡീസ് ന്യൂസിലാണ്ട് എന്നീ രാജ്യങ്ങളില്‍ പോകേണ്ടതുള്ളത് കൊണ്ട് പാസ്പോര്‍ട്ട് സ്വന്ത്മായി വേണം. പിന്നെ ടൂര്‍ കഴിഞ്ഞ് വന്നാല്‍ അമ്മയെ മമ്മി എന്നേ വിളിക്കാവൂ. അച്ഛനെ പേരു വിളിച്ചാല്‍ മതിയാകും. മലയാളം കുരച്ചു കുരച്ച് സംസാരിക്കുവാന്‍ പഠിക്കണം. സംസാരിക്കുമ്പോള്‍ അവിടെ ഇവിടെയായി ഐ നോ, യു നോ,ബിക്കോസ്,ബട്ട് എന്നിവ തിരുകി കയറ്റണം.
7. കേരളത്തിലെ എല്ലാ ക്ഷേത്രങ്ങളുടേയും പള്ളികളുടേയും പേരു വിവരം സഹിതമുള്ള മാപ്പ് സ്വന്തമായി ഉള്ള പെണ്‍കുട്ടികള്‍ക്ക് സ്ത്രീധനത്തില്‍ ഡിസ്ക്കൌണ്ട് ലഭിക്കുന്നതാണ്.സ്വന്തമായി വീഡിയോ കാമറ ഉള്ള പെങ്കുട്ടികള്‍ക്കു ഭര്‍ത്താവിനെ പട്ടിയെ പോലെ പിന്നാലെ നടത്താനുള്ള സൌകര്യം ലഭ്യമാണ്.
8.നര്‍ത്തികിമാര്‍ അപേക്ഷിക്കേണ്ടതില്ല. ഒരുത്തന്‍ പഠിച്ചതിന്റെ ക്ഷീണം വീട്ടുകാര്‍ അനുഭവിക്കുന്നുണ്ട്. ഒരഭിനേതാവും ഒരു ഗായകനും വീട്ടില്‍ ഉള്ളതു കൊണ്ടും ഈ വിഭാഗത്തില്‍ പെടുന്നവരും അപേക്ഷിക്കേണ്ടതില്ല. ആവശ്യമുള്ളത് സ്വന്ത്മായി ഒരു പൂജാരിയാണ്.
9. ഓരോ ദിവസവും ബെഡ് റൂമില്‍ കയറുന്നതിനു മുന്‍പായി കാമറയെ മനസ്സില്‍ ധ്യാനിച്ച് പ്രാര്‍ത്ഥിക്കണം. ഗോപുമോന്‍ എറിയുന്ന ബോളുകള്‍ വൈഡ് ആകുകയാണേല്‍ തലയില്‍ കൈ വയ്ക്കുകയും മുഖം കുരങ്ങിന്റേതു പോലാക്കി അഗ്രഷന്‍ കാണിക്കുകയും വേണം. നോ ബോളുകള്‍ക്ക് ബെഡ് ഷീറ്റിനെ കുറ്റം പറയുക. സൌത്ത് ആഫ്രിക്കയിലെ ബെഡ് ഷീറ്റുകളാണ് നല്ലത്. ഗോപുമോനു പരിക്കേറ്റാലും റണ്ണറെ വച്ച് ബാറ്റിങ്ങ് തുടരുന്നതായിരിക്കും. എന്തു ചെയ്താലും ഇമ്പ്രഷന്‍ ഉണ്ടാക്കാന്‍ ഷാമ്പൂവിട്ടു കുളിച്ചാല്‍ മതിയാകും
10. ഏറ്റവും അവസാനമായി എസ് കെ നായരേയും മിസ്ബാ ഉല്‍ ഹക്കിനേയും കണ്‍കണ്ട ദൈവങ്ങളായി കണ്ട് ബെഡ് റൂമില്‍ ഫോട്ടോ വച്ച് പൂജിക്കണം. സര്‍ദാര്‍ജിക്ക് എന്നും ‘ഹാര്‍ഡ് ലക്ക്’ എന്നൊരു മെസേജുംഅയക്കണം കൂട്ടത്തില്‍ സര്‍ദാര്‍ജിയുടെ ‘മാ കി’ സുഖാണോന്നു കുശലം ചോദിക്കുകയും വേണം.

ഇതൊക്കെ സമ്മതമാണേല്‍ പെണ്‍കുട്ടികളെ ജാതകം ഉടനടി അയക്കുക. തിരഞ്ഞെടുത്തവര്‍ക്ക് എം ആര്‍ എഫ് പേസ് ഫൌണ്ടേഷനില്‍ വിട്ട് പരിശീലനം നല്‍കുന്നതാണ്. മികച്ച പ്രതിഭയുള്ള ആളെ സച്ചിനും ധോനിയും പ്രീതി സിന്‍ഡയും ചേര്‍ന്ന കമ്മിറ്റി ലേലം ചെയ്ത് തിരഞ്ഞെടുക്കും. പിന്നീട് ഫിസിക്കല്‍ ഫിറ്റ്നെസ്സ് സര്‍ട്ടിഫിക്കറ്റ് കൂടെ നേടിയാല്‍ കേരളത്തിലെ തിരഞ്ഞെടുക്കുന്ന മൂ‍ന്നു അമ്പലങ്ങളില്‍ വച്ച് അടുത്ത രണ്ടു സീസണിലേക്കുള്ള ‍കോണ്ട്രാക്റ്റ് നല്‍കുന്നതായിരി്‍ക്കും. ബാക്കിയെല്ലാം പെര്‍ഫോര്‍മന്‍സ് അടിസ്ഥാനത്തില്‍ ബി സി സി ഐ തീരുമാനിക്കും.

Monday, December 22, 2008

തുഗ്ലക്ക് മരിച്ചിട്ടില്ല; അവന്‍ എന്‍ട്രന്‍സ് പരീക്ഷ പാസായി


ന്‍ട്രന്‍സ് ലോബികളുടെ കളികള്‍ കാരണം മാറ്റത്തിന്റെ കൊടുംങ്കാറ്റുയര്‍ത്തി വരുന്ന പ്രൊഫെഷണല്‍ കോളേജുകളിലേക്കുള്ള പ്രവേശന നടപടികളിലെ ‘പരിഷ്കാരങ്ങള്‍‘ ഇക്കൊല്ലം നടപ്പിലാക്കാന്‍ കഴിയുന്നില്ല എന്നാണ് നമ്മുടെ വിദ്യഭ്യാസമന്ത്രിയുടെ ഏറ്റവും അവസാനത്തെ സങ്കടം. ശരിക്കും എനിക്കും സങ്കടമുണ്ട്. മന്ത്രിയോടു എന്റെ ദു:ഖം രേഖപ്പെടുത്തുകയും ചെയ്യുന്നു. പ്രൊഫഷണല്‍ കോളേജ് ഫീസ് ഘടനയില്‍ കാര്യമായ മാറ്റങ്ങളൊന്നും വരുത്താന്‍ സാധിക്കാതെ പോയ ഗവണ്മെന്റിനു ഈ പരിഷ്കാരങ്ങല്‍ ഒരു ആശ്വാസം തന്നെയായിരുന്നു. എല്ലാം ശുദ്ധമണ്ടത്തരങ്ങള്‍ ആണെങ്കില്‍ പോലും.

+2 മാര്‍ക്ക് കൂടി പരിഗണിക്കുന്നതിലൂടെ എന്ത് മാറ്റമാണ് ഉദ്ദേശിക്കുന്നത്? +2 മാര്‍ക്ക് ആര്‍ക്കും എങ്ങനേയും ഏതു രീതിയിലും മാറി മറിഞ്ഞു പോകാവുന്ന ഒന്നാണ്. മനസ്സിലായില്ലല്ലേ?
1. അതായത്, ഒരു എഴുത്തു പരീക്ഷയില്‍ ഒരു കുട്ടിക്കു കിട്ടുന്ന മാര്‍ക്ക് നിശ്ചയിക്കുന്നത് ഉത്തരങ്ങള്‍ മാത്രമല്ല. പേപ്പര്‍ നോക്കുന്ന അദ്ധ്യാപകന്റെ തീരുമാനങ്ങള്‍ കൂടിയാണ്. ഒരു 30 മാര്‍ക്കിന്റെ പേപ്പറിനു അല്‍പ്പം ലിബറല്‍ ആയ ഒരു അദ്ധ്യാപന്‍ 35 മാര്‍ക്ക് കൊടുക്കും. അതേ സമയം ചിലര്‍ 25 കൊടുക്കും.
2. പിന്നെ മറ്റൊന്ന് 2005 ഇല്‍ പരീക്ഷയെഴുതിയ ഒരു കുട്ടിയുടെ മാര്‍ക്ക് 2006 ഇല്‍ പരീക്ഷയെഴുതിയ ഒരു കുട്ടിയുടെ മാര്‍ക്കുമായി താരതമ്യം ചെയ്യുന്നതില്‍ അര്‍ഥമില്ല. കാരണം ഒരൊ കൊല്ലവും ഓരോ ചോദ്യപേപ്പറാണ്. 2005 ലെ കണക്ക് പേപ്പര്‍ ചിലപ്പോള്‍ എളുപ്പമുള്ളതാകും. 2006 ല്‍ അല്‍പ്പം ബുദ്ധിമുട്ടുള്ളതും. അങ്ങിനെയെങ്കില്‍ 2005 ഇല്‍ 95/100 വാങ്ങിയ കുട്ടിയും 2006 ല്‍ 90/100 വാങ്ങിയ കുട്ടിയും തമ്മില്‍ വേര്‍തിരിക്കുക ധാര്‍മികമായി ശരിയല്ല.
3.മറ്റൊന്ന് ലാബുകളാണ്. അതിലൊക്കെ കിട്ടുന്ന മാര്‍ക്ക് ചോദിക്കുന്ന വൈവയും അദ്ധ്യാപകന്റെ മനസാന്നിദ്ധ്യത്തിലും അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. പിന്നെ എഞ്ജിനീയറിങ്ങ് പോലെ logical reasoning ഇനെ അടിസ്ഥാനമാക്കിയുള്ള കോര്‍സുകള്‍ക്ക് ചേരുവാന്‍ ഭാഷാ വിഷയങ്ങളില്‍ ഛര്‍ദ്ദിച്ചു കിട്ടുന്ന മാര്‍ക്കുകളും പ്രാധാന്യം നേടും.
4. ഒരു തരത്തിലും രണ്ട് സിലബസുകളിലെ മാര്‍ക്കുകള്‍ തമ്മില്‍ പൊതുവായൊരു അളവുകോലാല്‍ അളക്കാന്‍ സാധ്യമല്ല. അങ്ങിനെ ചിന്തിക്കുന്നവര്‍ ഒന്നുകില്‍ മരമണ്ടന്മാര്‍ ആകും. അല്ലേല്‍ സ്കൂളില്‍ പോകാത്തവര്‍.
5. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്കു ട്യൂഷനു പോയി എന്‍ട്രന്‍സ് എഴുതാന്‍ സാധിക്കുന്നില്ല. അതുമൂ‍ലം അവസരം നഷ്ട്ടപെടുന്നു എന്നാണ് വാദം. 50:50 എന്ന അനുപാതത്തില്‍ ചോദ്യപേപ്പര്‍ വരുമ്പോള്‍ ഒരു കുട്ടി രണ്ട് സ്ഥലത്ത് ട്യൂഷനു പോകേണ്ടി വരും. അത്രയ്ക്കല്ലേ വ്യത്യാസം? ഈ +2 ല്‍ മാര്‍ക്ക് കിട്ടുന്നത് മുഴുവന്‍ സമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുട്ടികളും എന്‍ട്രന്‍സ് ഇല്‍ റാങ്ക് കിട്ടുന്നത് സാമ്പത്തികമായി നല്ല സ്ഥിതിയിലുള്ള കുട്ടികളും ആണ് എന്നതു പോലെയാണ് സംസാരം. കഴിവുള്ളവര്‍ക്ക് തന്നെയേ അര്‍ഹിക്കുന്നത് കിട്ടൂ.
6. ഏതെങ്കിലും ദേശീയ പരീക്ഷകള്‍ +2 മാര്‍ക്ക് മാനദണ്ഠമാകുമോ? IIT ,JIPMER എല്ലാം എന്‍ട്രന്‍സ് പരീക്ഷ എഴുതി തന്നെ ജയിക്കണം.
7. പിന്നെ കലാ കായിക താരങ്ങള്‍ക്കു നല്‍കുന്ന ഗ്രേസ് മാര്‍ക്ക് ഒരു മാനദണ്ഠമാകില്ലേ? അപ്പോള്‍ ഇതെല്ലാം പരിശീലിപ്പിക്കാന്‍ സാമ്പത്തികമായി പിന്നോക്കം നല്‍കുന്നവര്‍ക്ക് സാധിക്കുമെന്ന് എനിക്കു തോന്നുന്നില്ല.

ഒരു ക്വസ്റ്റന്‍ ബാങ്ക് ഇറക്കുമെന്നു പറയുന്നു. എങ്കില്‍ പിന്നെ ഏതു കുട്ടിക്കും അതു പഠിക്കാമല്ലോ. പിന്നെന്തിനാ +2 മാര്‍ക്ക് പരിഗണിക്കുന്നേ? പറയുവാനാണേല്‍ ഒരുപാടുണ്ട്. എങ്കിലും നിര്‍ത്തുന്നു. വിവരമില്ലാത്ത രാഷ്ട്രീയക്കാരും അവരു പറയുന്നതനുസരിച്ച് ന്രുത്തം ചെയ്യുന്ന വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളും ഇതില്‍ ഇടപെടില്ല. മുണ്ടശ്ശേരി രണ്ടാമനെന്നോ തുഗ്ലക്ക് രണ്ടാമനെന്നോ നമ്മുടെ മന്ത്രിയെ വിളിക്കേണ്ടതെന്ന കണ്‍ഫ്യൂഷനിലാണ് ഞാന്‍.

Thursday, December 4, 2008

“മുഖ്യന്റെ പട്ടിക്കു അന്തപ്പന്റെ കല്ലേറ്“



ഗോപിക്കുട്ടാ..... എന്തുണ്ട് വിശേഷം?”

“ഒന്നുമില്ലെന്റെ അന്തപ്പാ ചുമ്മാതിരുന്നു ബോറടിക്കുന്നു. നീ എന്നാ മസ്കറ്റിലേക്കു പറക്കുന്നേ?”

“ഞായറാഴ്ച കാലത്ത്, ഇപ്പോള്‍ ഒരുക്കത്തിലാ”

“അങ്ങിനെ നീയും പോകുന്നു. ഞാന്‍ തീര്‍ത്തും ഒറ്റയ്ക്കായി”

“നിന്നെയും വിളിക്കുമെടേയ് പെട്ടെന്ന്. പിന്നെ നിന്റെ ബ്ലോഗിലെ കഴിഞ്ഞ പോസ്റ്റ് വായിച്ചു”

“എന്തു തോന്നി?”

“നന്നായി ബോറടിച്ചു.നീ ആളെ കൊല്ലാന്‍ ഇറങ്ങിയിരിക്കുവാണല്ലേ?”

“അത്രയ്ക്കു ബോറായിരുന്നോ അളിയാ?”

“ശരിക്കും! ഒരുമാതിരി മല്ലു സോപ്പ് പോലെ വലിച്ചു നീട്ടി.....”

“മല്ലു സോപ്പോ?! ഇനി ഞാന്‍ ജീവിച്ചിരിക്കില്ല.”

“നിന്റെ ട്രേഡ് മാര്‍ക്ക് തന്നെ ചളുവടിയാണല്ലോ! ഹി ഹി”

“വിട്ടു കള അളിയാ, ബാ‍ക്കിയുള്ള ബ്ലോഗര്‍മാരെല്ലാം മുഖ്യന്‍റ്റെ പട്ടി പ്രയോഗത്തിലല്ലേ പിടിച്ചിരിക്കുന്നേ, അപ്പോള്‍ നമ്മളൊരു വെറൈറ്റിക്കു ശ്രമിച്ചതാ. പാളിപ്പോയി.”

“എല്ലാരേയും വിളിച്ചു വായിപ്പിക്കുകയും ചെയ്തു. ഞങ്ങളോടിതു വേണമായിരുന്നോ?ഒന്നുമില്ലേലും കൂട്ടുകാരല്ലേടാ ഞങ്ങള്‍?”

“ഉവ്വ ഉവ്വ!പോടാ ഊള കോണ്‍ഗ്രസ്സ്കാരാ, നിന്നോടൊരു കാര്യം ചോദിക്കാന്‍ മറന്നു. നിന്റെ പ്രൊഫൈലില്‍ ‘my CM is a Patti' എന്നെഴുതിയിരിക്കുന്നതു കണ്ടല്ലോ. വേണമായിരുന്നോ?”

“എന്താ കമ്യൂണിസ്റ്റ്കാര്‍ക്കല്‍പ്പം സംസ്ക്കാരമായിക്കൂടേ?”

“കാര്യം ശരിയാണ്. രാജ്യത്തിനു വേണ്ടി ജീവന്‍ വെടിഞ്ഞ ഒരു മലയാളീ ജവാനെ തീര്‍ത്തും അവഗണിച്ചു എന്നു മാത്രമല്ല. പിന്നീടൊരു ദിവസം ചീപ്പ് പൊളിറ്റിക്കല്‍ ഡ്രാമയും. ശരിയാണ് ചെയ്തത് വല്ല്യ തെറ്റാണ്”

“എടാ, ഈ കമ്മ്യൂണിസ്റ്റുകാരാണ് സദ്ദാം ഹുസ്സൈന്‍ മരിച്ചപ്പോള്‍ അനുശോചനകുറുപ്പും ഹര്‍ത്താലും കേരളത്തില്‍ നടത്തിയത്”

“ശരിയാ, വൈകീട്ട് മൂന്നു മുതല്‍ ആറു വരെ. അളിയാ, ആ സമയത്ത് അമേരിക്കയില്‍ നല്ല രാത്രിയല്ലേ? ബുഷ് ഉറങ്ങുവായിരിന്നിരിക്കും അല്ലേ? ബുഷിനു മലയാളമറിയുമോ? ഇവിടെ മലയാളത്തിലാ മുദ്രാവാഖ്യം കേട്ടത്”

“എത്ര നിരപരാധികളെ കൊന്ന മനുഷ്യനാ, എന്നിട്ടു പെട്ടെന്നൊരു ദിവസം ‘രക്തസാക്ഷി‘യായി.”

“ശരിയാടാ, പക്ഷേ ഞാന്‍ പറഞ്ഞതതല്ല. . കാര്യമെല്ലാം ശരിയാണ് ഇത്ര പ്രായമായ ഒരു മനുഷ്യന്‍ ഇത്ര അപക്വമായി പെരുമാറരുതായിരുന്നു. എന്നാലും നീ മുഖ്യനെ പട്ടി എന്നെഴുതേണ്ടിയിരുന്നില്ല. നമ്മള്‍ തെറ്റു വീണ്ടും വീണ്ടും ചെയ്താലതു ശരിയാകില്ല.”

“അപ്പോള്‍ ഇന്നലെ നടന്നതോ? എല്ലാം ആസൂത്രിതമായിരുന്നു പോലും. ലജ്ജയില്ലേ അതു പറയാന്‍? മകന്‍ നഷ്ട്ടപെട്ട അച്ഛന്റെ വികാരം ആസൂത്രിതമായിരുന്നു പോലും. ശരിക്കും ഒരു പട്ടിയുടെ വാക്കുകളും പ്രവര്‍ത്തികളും”

“നീ പറയുന്നതില്‍ കാര്യമുണ്ട്. തെറ്റു പറ്റാതെ നോക്കുക, പറ്റിയാല്‍ അതു തിരുത്തുക. അല്ലാതെ മറ്റുള്ളവരെ പഴിക്കുന്നതില്‍ അര്‍ത്ഥമില്ല. ഒന്നുമില്ലെങ്കിലും ആ ജവാനെയെങ്കിലും നമ്മള്‍ ഓര്‍ക്കേണ്ടേ? ഇതിന്റെ പേരില്‍ ആ കുടുംബത്തെ ഇങ്ങനെ കഷ്ട്ടപെടുത്തണോ? രാഷ്ട്രീയ മുതലെടുപ്പുകള്‍ക്കും കപടതകള്‍ക്കുമിടയില്‍ കിടന്നു വിങ്ങുന്നത് ആ കുടുംബമാണ്”

“നമുക്കു നോക്കാം. എന്താണ് ഇനി പാര്‍ട്ടിയും മുഖ്യനും പറയുന്നതെന്ന്?”

“ശരിയപ്പോള്‍”

Saturday, November 22, 2008

അയ്യപ്പനും അളിയനും സ്വാമിമാരും

പ്പോള്‍ ചുറ്റും നോക്കിയാല്‍ എവിടേയും കറുത്തവസ്ത്രക്കാരേ ഉള്ളൂ. ശബരിമലക്കു പോകുന്നവര്‍ എന്തുകൊണ്ട് കറുത്ത വസ്ത്രം ധരിക്കുന്നതെന്നു എനിക്കറിയില്ല. എങ്കിലും അത് പ്രശംസനീയവും പ്രോത്സാഹിപ്പിക്കപെടേണ്ടതുമാണ്. വെളുപ്പ് പരിശുദ്ധിയുടേയും[ഇതാരപ്പാ ഇങ്ങനെയൊരു കണ്ടുപിടിത്തം നടത്തിയത്?!] സൌന്ദര്യത്തിന്റേയും പ്രതീകമായി കാണുന്ന ഈ ലോകത്ത് അയ്യപ്പനേപോലുള്ളവരെങ്കിലും കറുപ്പിനെ പ്രൊമൊട്ട് ചെയ്യുന്നുണ്ടല്ലോ! അയ്യപ്പനു സ്വന്തമായി ഫെയര്‍നസ്സ് ക്രീം കമ്പനി ഇല്ലാ എന്നുറപ്പ്. അതോ ഇനി അയ്യപ്പന്‍ തരുണീ മണികളുമായുള്ള സമ്പര്‍ക്കം ഒഴിവാക്കിയതാണോ ഈ തീരുമാനത്തിനു പിന്നിലെ രഹസ്യം? എനിക്കറിയില്ല. ഏഴോ ഒന്‍പതോ -ക്രുത്യമായറിയില്ല-വയസ്സുമുതല്‍ ഏകദേശം അന്‍പത്തഞ്ച് വയസ്സുവരെയുള്ള സ്ത്രീകള്‍ക്കു ശബരിമലയ്ക്കുള്ള വിസ കിട്ടില്ല. ഇവര്‍ വിചാരിച്ചാല്‍ അയ്യപ്പന്‍ മനസ്സിളകി അവരുടെ കൂടെ പോകുമെന്നാണോ പറയുന്നേ? ഇതിലും ഭേദം ഞാനാ, എന്നെ ഇളക്കാന്‍ ഒരു 15 മുതല്‍ 35 വയസ്സു വരെയുള്ളവര്‍ക്കേ സാധിക്കൂ. പിന്നെ എന്റെ വീട്ടിലേക്കു വരുവാന്‍ ടാറിട്ട റോഡ് ഉണ്ട്, കല്ലും മുള്ളും ചവിട്ടേണ്ട. പിന്നെ കാണിക്ക ചെക്കും കാഷുമായി സ്വീകരിക്കും. ഒരിക്കലും നട അടക്കത്തുമില്ല. ചുമ്മാ പത്തുനാല്പത് ദിവസം നല്ലവനായി നടന്നിട്ട് പിന്നെ മാലയൂ‍രിയാല്‍ വീണ്ടും പഴയസ്വഭാവം കാണിക്കുന്നതില്‍ എന്തര്‍ത്ഥം? ചുമ്മാ പറഞ്ഞാതാട്ടോ.ഇനി നേര്‍ച്ചയീടാന്‍ എന്റെ അഡ്രസ്സൊന്നും ആരും ചോദിക്കേണ്ട. സത്യത്തില്‍ ഞാന്‍ പറഞ്ഞു വന്നത് എന്റെ അളിയന്‍ വെള്ളമടിച്ച് പൂസായിരുന്നപ്പോള്‍ പറഞ്ഞ ഒരു രഹസ്യമാണ്.

എന്റെ അളിയന്റെ അമ്മാവന്‍ ഒരു നോട്ടക്കാരന്‍ ആണ്. എന്നെപോലെ വായ്നോട്ടക്കരനല്ല കേട്ടോ. ഇത് ജ്യോതിഷം മണ്ണാങ്കട്ട എന്നൊക്കെ പറഞ്ഞ മറ്റുള്ളവരുടെ ഭാവിയൊക്കെ പ്രവിചിച്ച് കിട്ടുന്ന കാശുകൊണ്ട് ദിവസവും അന്തിക്കള്ള് മോന്തുന്ന ഒരു പ്രത്യേക ജൈവവിഭാഗം. ഇവരുടെ ക്ലൈന്റ്സ് അഥവാ ഇരകളില്‍ സമൂഹത്തിന്റെ നാനാതുറകളില്‍ നിന്നുള്ള ആളുകള്‍ ഉണ്ടാകും. കേരളത്തില്‍ ഒരു വര്‍ഷം 70 സിനിമ ഇറങ്ങിയാല്‍ വിജയിക്കുന്നത് 5 എണ്ണമായിരിക്കും. എന്നാലും പഠിക്കാതെ, അന്ധവിശ്വാസങ്ങളുടെ ഈറ്റില്ലമായ സിനിമാമേഖല ഇവരുടെ പിന്നാലെ ഓടികൊണ്ടേയിരിക്കും. ഒരു ഒക്ടോബര്‍ മാസത്തിലാണ് നമ്മുടെ നോട്ടക്കാരന്‍ അമ്മാവനെ ഒരു സംഘം സിനിമക്കാര്‍ ബാംഗ്ലൂരിലേക്കു ക്ഷണിച്ചത്. ഭക്ഷണവും താമസവും മറ്റു എല്ലാ ചെലവുകളും ഫ്രീ. വേറെ പണിയൊന്നുമില്ലാത്തതിനാല്‍ അളിയനും അമ്മാവന്റെ കൂടെ ഉദ്യാനനഗരിയിലേക്കു വിട്ടു. നമ്മുടെ സിനിമക്കാര്‍ക്ക് അവരുടെ പുതിയ Adults Only സിനിമയുടെ റിലീസ് എന്നു വേണമെന്നു അമ്മാവന്‍ നോക്കി പറയണം. അമ്മാവന്‍ പതിവു പോലെ കവിടിയെല്ലാം നിരത്തി ഗുളികന്റെ തലയില്‍ ശത്രുഘനനെ കൊണ്ട് ചവിട്ടിച്ച് , ചൊവ്വയിലും ബുധനിലും രാഹുവിനെ വിട്ട് സുഖവിവരങ്ങള്‍ അന്വേഷിപ്പിച്ച് കാ‍ര്യങ്ങള്‍ ഗണിച്ചെടുത്തു.

“ഒരു രണ്ടു മാസം കഴിഞു മതി റിലീസ്. എങ്കില്‍ പടം ഹിറ്റാകും”.
അങ്ങിനെ വിദഗ്ദോപദേശം കിട്ടിയ സിനിമക്കാര്‍ പടം രണ്ടുമാസം കഴിഞ്ഞ് മാത്രമേ റിലീസ് ചെയ്തുള്ളു. ഫലമോ?
“സൂപ്പര്‍ഹിറ്റ്!!”. അഴിഞ്ഞാടിയ നായിക എല്ലാരേയും കോരിത്തരിപ്പിച്ചു. കണ്ടവര്‍ വീണ്ടും കണ്ടു. കാണാത്തവര്‍ കേട്ടറിഞ്ഞു വന്നു. അമ്മാവനു സിനിമക്കാര്‍ കൂടുതല്‍ ‘ദക്ഷിണ’ നല്‍കി. കാശു കഴിയുന്നവരെ അമ്മാവന്‍ കള്ളിനു പകരം വിദേശിയെ കല്യാണം കഴിച്ചു.

ഇത് കണ്ട് അമ്പരന്ന അളിയന്‍ അമ്മാവനോട് ഈ ‘രണ്ടുമാസ‘ പ്രവചനത്തിന്റെ രഹസ്യം ആരാഞ്ഞു.
അമ്മാവന്‍ കവിടി നിരത്താതെ തന്നെ ആ രഹസ്യം അനന്തിരവനു പകര്‍ന്നു കൊടുത്തു. അനന്തരവനിലെ മദ്യം എനിക്കും.
“ A പടമല്ലേ, ശബരിമല സീസണൊന്നു കഴിഞ്ഞിട്ടു മതി റിലീസ്”. അമ്മവന്‍ ഒന്നു നിര്‍ത്തി.

ശരിയാ, സ്ത്രീവിചാരം മനസ്സില്‍ നിന്നു ഓടിച്ചു വിട്ട് മാലയിട്ടു നടക്കുന്ന അയ്യപ്പന്മാരുള്ള ആ കാലത്ത് വഴിയില്‍ മുഴുവന്‍ ഈ പടത്തിന്റെ പോസ്റ്റര്‍ ഒട്ടിക്കുന്നത് ശരിയല്ലല്ലോ. അളിയനും അമ്മാവന്‍ പറഞ്ഞത് ശരിയാണെന്ന് തോന്നി. പക്ഷേ, അതും പടത്തിന്റെ വിജയവുമായി എന്ത് ബന്ധം?

നിര്‍ത്തിയിടത്ത് നിന്നും അമ്മാവന്‍ തുടര്‍ന്നു.
“ അതു കഴിഞ്ഞാല്‍ എല്ലാം അടക്കി പിടിച്ചു നടന്നിരുന്ന അയ്യപ്പന്മാര്‍ തിയറ്ററിലേക്കു തള്ളിക്കയറുമെന്നു എനിക്കുറപ്പായിരുന്നു.”

അളിയനു ഗുളികനേയും രാഹുവിനേയും പരിചയമില്ലേലും ഈ പറഞ്ഞത് ശരിക്കും മനസ്സിലായി.

Tuesday, November 18, 2008

സ്വാശ്രയത്വവും സമ്പാദ്യശീലവും Or Missionaries on a mission to become Millionaires"


Disclaimer: This post is never intended to bring insult to anybody.It's pure imagination and holds no resemblance with anybody. In case it resembles with anyone it is not at all intentional and is purely coincidential. I bear no responsibilty over the contents of this post. Leave your comments only in the comments column


നിങ്ങളാരെങ്കിലും തമിഴ് നാട് എന്നു കേട്ടിട്ടുണ്ടോ?
എന്ത് ചോദ്യമാണല്ലേ? നമ്മുടെ സ്വന്തം അയല്‍ക്കാര്‍! നീണ്ട്
നിവര്‍ന്നു കിടക്കുന്ന പച്ച വിരിച്ച വയലുകള്‍
കാണാനില്ലെങ്കിലും കുറേ സ്ഥലം വെറുതെ നെടുവീര്‍പ്പിട്ടു
കിടക്കുന്നത് കാണാം. വെറുതെ കിടക്കുന്നു എന്നു പറഞ്ഞാല്‍
ചിലപ്പോള്‍ നുണയാകും.പല പ്രാഥമികാ‍വശ്യങ്ങല്‍ക്കായി ഈ
സ്ഥലങ്ങള്‍ വ്യാപകമായ തോതില്‍ ഉപയോഗിക്കപ്പെടുന്നുണ്ട്.
എന്നാല്‍ അഞ്ചാറ് വര്‍ഷം മുന്‍പാണ് നമ്മള്‍ മലയാളി
ബുദ്ധിജീവികള്‍ ഒരു കാര്യം ശ്രദ്ധിച്ചത്. ആ സംസ്ഥാനം
ഇപ്പോള്‍ വളര്‍ച്ചയുടെ പാതയിലാണ്. എന്താണ് കാരണം എന്നെത്ര
ആലോചിച്ചിട്ടും പിടി കിട്ടിയില്ല. ഇതിനുള്ള മൂലധനം എവിടെ
നിന്നു വരുന്നു? അവിടെ ബൂര്‍ഷ്വാസികളുടെ
കുത്തൊഴുക്കുണ്ടോ? രാഷ്ട്രീയ കുബുദ്ധികള്‍ തങ്ങളുടെ
ബുജികള്‍ക്കു കൊട്ടേഷന്‍ കൊടുത്തു. നേതാക്കന്‍മാര്‍ പാര്‍ട്ടി
ഓഫീസിലും അണികള്‍ ചന്ദ്രേട്ടന്റെ ചായ കടയിലും ഇരുന്നു
ആലോചിച്ചു.

ദിവസങ്ങല്‍ കടന്നു പോയി. മാസങ്ങള്‍ കടന്നു പോയി. പാര്‍ട്ടി
പത്രം വായിക്കാന്‍ പോലും ആളില്ലാതായി. ചന്ദ്രേട്ടന്റെ
കടയിലെ പറ്റു ബുക്കിന്റെ പേജുകള്‍ തീരാറായി. ഇനി പുതിയ
പാര്‍ട്ടി ഫണ്ട് പിരിവ് നടത്തിയാലേ കാ‍ര്യമുള്ളൂ. ഇത്ര
നാളായിട്ടും ഒരുത്തരം കണ്ട്പിടിക്കാന്‍ പറ്റിയില്ല.
ഇതിനിടയിലാണ് പാര്‍ട്ടി ജാഥകളില്‍ ദിവസക്കൂലിയിനത്തില്‍
പങ്കെടെക്കുന്ന തൊഴിലാളിയായ പരപ്പനങ്ങാടി പരമു(37 വയസ്സ്)
വിന് ചന്ദ്രേട്ടന്‍ നാലു മണിക്കുള്ള പതിവ് ബത്ത
നിഷേധിച്ചത്. “ വേറെ വല്ലയിടത്തും പോകെടാ കൂവേ”
എന്നാക്രോശിച്ചു ചന്ദ്രേട്ടന്‍. ആക്രോശം ചന്ദ്രനെ
ഹര്‍ത്താലിന്റെ അന്നു കണ്ടോളാം എന്നു ഭീഷണിപ്പെടുത്തി
അണികള്‍. കാര്യം അല്‍പ്പം അപമാനകരമായിരുന്നുവെങ്കിലും ഈ
സംഭവം പരമുവിന്റെ ബുദ്ധി തെളിയിക്കാന്‍ ഇടയാക്കി.. അതേ, പരമു
ആ ഉത്തരം കണ്ടു പിടിച്ചിരിക്കുന്നു! ഈ കണ്ടുപിടിത്തം ഈ
നാട്ടില്‍ പല വിപ്ലവകരമായ മറ്റങ്ങളും ഉണ്ടാക്കുമെന്നു
കണ്ട ബുജികള്‍ ഇതിനെന്തു പേരിടണം എന്നാലോചിച്ചു. നിറമുള്ള
എന്തെലും ആണെല്‍ ഹരിത ധവള വിപ്ലവം പോലെ എന്തെലും
ആക്കാമയിരുന്നു. ഇപ്പോളാണേല്‍ ആകെ ഒരു നിറമേ
തിരിച്ചറിയുന്നുള്ളൂ. എന്തായാലും അവസാനം “തിയറി ഓഫ് പരമു”
എന്നു നാമകരണം ചെയ്യാന്‍ തീരുമാനിച്ചു. സാധനം നമ്മള്‍
ഭരണത്തിലെത്തുമ്പോള്‍ പുറത്തെടുക്കാം. ഇതോടെ പരമുവിന്റെ
കാലം തെളിഞ്ഞു. പാര്‍ട്ടിയുടെ മദ്യ(???????) മേഖലാ സെക്രട്ടറി
ആയി പരമുവിനെ അവരോധിക്കാന്‍ പി ബി(Post Box) തീരുമാനിച്ചു.
ശ്ശൊ!! ഇത്ര നേരമായിട്ടും തിയറി പറഞ്ഞില്ലല്ലൊ അല്ലേ?

രണ്ട് version ഉണ്ട്.

ബുജി version:
ഒരുവന്‍ മറ്റൊരുവന്റെ കണ്ണിലൂടെ വല്ലവന്റെയും ഭാര്യയെ
സ്നേഹിച്ചാല്‍ സൂര്യന്‍ ചക്രവാളത്തില്‍ താഴുമ്പോള്‍ കടലിലെ
പരല്‍ മീനുകള്‍ കൊത്തിതിന്നും


സാമാന്യ നിയമം:
കേരളത്തില്‍ സീറ്റ് കിട്ടാതെ തമിഴ് നാട്ടില്‍ പോയി
പ്രൊഫെഷണല്‍ കോര്‍സുകളില്‍ കുട്ടികള്‍ ചേരുകയും മലയാളി
ഗള്‍‍ഫില്‍ നിന്നും അയക്കുന്ന പണം അങ്ങൊട്ട് ഒഴുകുകയും
ചെയ്യുന്നു. ഇത് പതുക്കെ മൂലധനം ആയി പരിണമിക്കുന്നു


ഇതാണ് സത്യം! ആരെന്ത് ചെയ്താലും ക്രെഡിറ്റ് അവകാശപെടുന്ന
മലയാളികളുടെ സ്ഥിരം പരിപാടിയാണെന്നു
തെറ്റിധരിക്കപ്പെട്ടേക്കാം. എന്തായാലും കാര്യം വളരെ
രഹസ്യമായി തന്നെ സൂക്ഷിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചു.
അഞ്ച് വര്‍ഷം കഴിഞ്ഞാല്‍ പുറത്തെടുക്കാം.
പക്ഷേ കാര്യങ്ങള്‍ വിചാരിച്ച പോലെ നടന്നില്ല. മദ്യമേഖലാ
സെക്രട്ടറി ആയാലും പരമു മറ്റു തൊഴിലാളി നേതക്കന്മാരെ പോലെ
സ്വന്തം തൊഴില്‍ ഉപേക്ഷിച്ചില്ല. ഭരണ കക്ഷി നടത്തിയ ഒരു
കാറില്‍ കാലനടയാത്രയില്‍ ചങ്ങാതി ‘അങ്ങനെ തന്നെ സിന്ദാബാദ് ’
വിളിച്ചു. പരമുവിനെ നമ്മുടെ മുഖ്യനായിരുന്ന കുരിശു
മുറ്റത്ത് അന്തപ്പന്‍ നോട്ടമിട്ടു. അന്നു രാത്രി പരമുവിനെ
ക്ലിഫ് ഹൌസില്‍ വിളിച്ചു വരുത്തി വിരുന്നു നല്‍കി.
ഇടയ്ക്കിടക്കു ഗുരുവിനെതിരെ മുദ്രാവാക്യം
വിളിക്കാന്‍ നിവേദനവും 500 ന്റെ നോട്ടും സമര്‍പ്പിച്ചു.
മുഖ്യന്റെ പൈശാചികമായ സ്നേഹത്തിലും ഹണി ബീയുടെ തേന്‍
രസത്തിലും മതി മറന്ന പരമു തന്റെ തിയറി മുഖ്യന്റെ
കാതിലേക്കു ചോര്‍ത്തി കൊടുത്തു. കാലിയായ ഖജനാവും
ഗുരുവിന്റെ പാരയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ സമരവും
ഒക്കെയായി മുണ്ട് മുറുക്കി ഉടുത്തു നടന്നിരുന്ന മുഖ്യനു
പട്ടിക്കു വഴിയില്‍ കിടന്നു എല്ലിന്‍ കഷ്ണം കിട്ടിയതിന്റെ
സന്തോഷം ആയിരുന്നു. പിറ്റെ ദിവസത്തെ പത്രത്തില്‍ വിളംബരം
വന്നു.

“ കേരളത്തില്‍ സ്വാശ്രയ കോളേജുകള്‍ അനുവദിക്കുന്നു. ഒന്നിനു
പകരം രണ്ട്! ആര്‍ക്കും വരാം എപ്പോളും വരാം.. പണിക്കൂലിയില്ല!
പണിക്കുറവില്ല!! മടിച്ചു നിക്കാതെ കടന്നു വരൂ!”

ആരു ചോദിച്ചാലും കൊടുക്കും എന്നു പറഞ്ഞത് സ്വന്തം കൂട്ടര്‍
ഇതു കൊണ്ട് സമ്പാദിക്കേണ്ട എന്ന അസൂയ കൊണ്ടാണ്( അല്ലേല്‍
കേന്ദ്ര സര്‍ക്കാര്‍ പെട്രോള്‍ പമ്പും മറ്റേ സര്‍ക്കാര്‍ +2 ഉം
കൊടുത്ത പോലാകും). അത്കൊണ്ട് വന്നവര്‍ക്കെല്ലാം കൊടുത്തു
NOC.മുന്‍പ് No Objection Certificate ഇപ്പോള്‍No Ordinance Certificate.

NOC വാങ്ങികൂട്ടിയവരില്‍ കുറേ ബിസിനസ്സ്കാരുണ്ടായിരുന്നു.
ഇവരില്‍ പലരും കുടുംബം വിറ്റാണ്
സാമൂഹ്യക്ഷേമത്തിനറങ്ങിയതത്രേ! പിന്നെ നമ്മുടെ
സാമുദായിക സംഘടനകളും. ഇതില്‍ കൂടുതലും സ്വന്തമാക്കിയത്
പള്ളിയും പരിവാരങ്ങളുമായി പരദൂഷണം പറഞ്ഞു നടന്നിരുന്ന
“”ചില സാത്വികപുരോഹിതര്‍“” ആയിരുന്നു .സ്കൂളും കോളേജുകളും
നടത്തി കേരളത്തിന്റെ പുരോഗതിക്കു ചുക്കാന്‍ പിടിച്ച ഇവര്‍
പുതിയ മേച്ചില്‍ പുറങ്ങള്‍ കിട്ടാതെ തൊഴില്‍രഹിതര്‍
ആയിരുന്നു. മാത്രമല്ല എല്ലാ സ്കൂളുകളിലും അധ്യാപക നിയമനം
ഏകദേശം പൂര്‍ത്തിയായ കാരണം വരുമാനവും കുറവാണ്. +2 അത്രയധികം
സംഭാവന നല്‍കുന്നുമില്ല!

അങ്ങനെ രൂപതയുടെ കാശും എടുത്തു ഗുണ്ടകളെ വിട്ടു
സ്ഥലവും കൈക്കലാക്കി കൊളേജ് തുടങ്ങി. സാമാന്യം ചെലവു
കുറഞ്ഞ Computer Science, Electronics തുടങ്ങിയവയുമായി ആരംഭം
കുറിച്ചു.ഇപ്പോള്‍ Mechanical enngineering, Production engg തുടങ്ങിയ
മുതല്‍ മുടക്കുള്ള മേഖലയിലേക്ക്കും തിരിഞ്ഞു.

പ്രതീക്ഷിച്ച പോലെ തമിഴ് നാട്ടിലേക്കു ഒഴുകേണ്ടിയിരുന്ന
പണം ഇവിടെ കെട്ടി കിക്കാന്‍ തുടങ്ങി. പക്ഷേ ഒരു പ്രശ്നം!
സ്കൂളിലെ പോലെ ഇവിടെ സര്‍ക്കാര്‍ ശമ്പളം കൊടുക്കില്ല.
അത് കൊണ്ട് അധ്യാപക നിയമനം വഴിയുള്ള വരവില്ല. മാത്രമല്ല
ഗവര്‍മെന്റ് കോളേജില്‍ നിന്നും വിരമിച്ച അധ്യാപകരെ കൊണ്ട്
വരാന്‍ വന്‍ തുക അങ്ങോട്ട് കൊടുക്കുകയും വേണം. പിന്നെ മാസാ
മാസം ശമ്പളവും.ഹോ!!എന്തൊരു കഷ്ട്ടം! ചെലവോട് ചെലവ്! ഞങ്ങള്‍
നടത്തുന്ന ദാനധര്‍മ്മത്തില്‍ പങ്കാളികളായി ശമ്പളം ഇല്ലാതെ
ജോലി ചെയ്യാമോ എന്നു ചോദിച്ചാല്‍ അപ്പോള്‍ വണ്ടി റിവേര്‍സ്
ഗിയറില്‍ ഇടും പഹയന്മാര്‍!

അവസാനം ആലോചിച്ചപ്പോള്‍ ആകെയുള്ള മാര്‍ഗം പിള്ളേര്‍സിന്റെ
കയ്യില്‍ നിന്നും പിരിക്കുക തന്നെ. അല്ലേലും ഈ
സ്വാശ്രയത്വം എന്നു പറഞ്ഞാല്‍ എന്താണ്? എല്ലാവരും അവനവനെ
തന്നെ ആശ്രയിക്കുക എന്നല്ലേ? കര്‍ത്താവായ പൊന്നു
തമ്പുരാന്‍ പൊറുക്കും.( ഇനി നേര്‍ച്ച കാശു കൊണ്ടാണു കോളേജ്
ഉണ്ടാക്കിയെന്നും പറഞ്ഞ് അവകാശം ചോദിക്കുമോ ആവൊ?)അങ്ങനെ
40000 ഉണ്ടായിരുന്ന ഫീസ് ലൈബ്രറി ഫീസ് പ്ലെയ്സ്മെന്റ് സെല്‍
പ്രവര്‍ത്തനം മുതലായ പേരില്‍ 55000 ആക്കി. 40000 ഇല്‍ ലൈബ്രറി
ഫീസ് ഉള്‍പെടും എന്നറിഞ്ഞിട്ടും കൊടുക്കേണ്ടി വന്നു ഭാവി
താരങ്ങള്‍ക്ക്.പിന്നെ ഏജെന്റ്മാരെ വച്ച് ഏപ്രില്‍
മാസത്തില്‍ എണ്ട്രന്‍സ് പരീക്ഷ നടക്കുന്നതിനും മുന്‍പ്
പണപ്പിരിവു നടത്തി പ്രവേശനകര്‍മം നിര്‍വഹിച്ചു.
ലക്ഷങ്ങളുടെ കണക്കുകള്‍ ഡിസ്കൌണ്ട് ഇനത്തില്‍ വിറ്റഴിച്ചു.

സ്വന്തമായി വാറ്റ് ക്രുഷിയുള്ള അവറാച്ചന്‍ മുതലാളിയുടെ
മകന്‍ എട്ടാം ക്ലാ‍സ്സില്‍ എട്ടുവട്ടം നാളത്തെ ഡോക്ടര്‍
ആകുമെന്നു ഉറപ്പായി. മുതലാളിയുടെ ഡ്രൈവെര്‍ ശശിയേട്ടന്റെ
മകന്‍ ഒന്നാം ക്ലാസ്കാരനും കൂടെ ലോണ്‍ കൊടുക്കുമെന്ന കേട്ട്
ഇന്ത്യന്‍ ഓട്ടോറിക്ഷാ ബാങ്കിന്റെ സ്ഥലം ശാഖയില്‍
ചെന്നു.അവിടെ കണ്ടത് ആധാരവും ഇന്‍ഷുറന്‍സും ചോദിക്കുന്ന
മാനേജരെ ആണ്. പോരാത്തതിനു ശശിയേട്ടന്‍ കക്ഷി ചേരുകയും വേണം!

അന്തപ്പന്റെ കാലത്ത പോലിസ് ജീപ്പ് കത്തിച്ച
കുട്ടിസഖാക്കളുടെ അമ്മാവന്മാര്‍ കേരളം മുഴുവന്‍ ചുവപ്പ്
ചാര്‍ത്തി അധികാരത്തിലെത്തി. ശശിയേട്ടന്‍ പലതും
പ്രതീക്ഷിച്ചു. എന്നാല്‍ ഒരു കാരണവശാലും നടപ്പിലാകുകയില്ല
എന്നുറപ്പുള്ള ഒരു ഓര്‍ഡിനന്‍സുമായി സഖാക്കള്‍ മുന്നോട്ടു
വന്നു. പ്രതീക്ഷിച്ച പോലെ സംഗതി പാളി. കുട്ടിസഖാക്കള്‍
വിയറ്റ്നാം ഫണ്ടും ക്യൂബന്‍ ഫണ്ടും വയറ്റിലും
കുംഭയിലുമാക്കുന്ന തിരക്കിലായത് കൊണ്ട് അവരും
അറിഞ്ഞില്ല.(മറ്റുള്ളവര്‍ ഇവിടെ ഒന്നും ഇല്ലാത്ത അവസ്ഥ ആണ്.
പലരും പറയുന്നു വംശനാശം സംഭവിച്ചു എന്ന്). അറിഞ്ഞപ്പോള്‍
ന്യായാധിപന്മാരെ പഴിച്ചു.

അങ്ങനെ ഏതൊരു നായിന്റെ മോനും ഒരു ദിവസം ഉണ്ടെന്നും
വിശ്വസിച്ചു കഴിഞ്ഞിരുന്ന പാതിരിമാരുടെ കാലം വന്നു. ഇടയ
ലേഖനവും കലാപരിപാടികളുമായി കസറി. ഞായറാഴ്ച എല്ലാവരും
പള്ളിയില്‍ നിര്‍ബന്ധമായും വരുമെന്നതിനാല്‍ ഇതൊക്കെ
വായിച്ചു കേള്‍പ്പിക്കാന്‍ ആളെ കിട്ടാന്‍
ബുദ്ധിമുട്ടുണ്ടായിരുന്നില്ല. മിക്കവരും നിന്നു
ഉറങ്ങാന്‍ കഴിവുള്ളവരായതിനാല്‍ വലിയ കയ്യടിയും കൂവലും
ഉണ്ടായില്ല. അങ്ങനെ കോളെജുകള്‍ അറവുശാലകള്‍ ആയി മാറി. എല്ലാ
ക്ലാസ്സിലും ക്യാമെറ വച്ച് സംസാരിക്കുന്നവനേയും
കോട്ടുവാ ഇടുന്നവനെയും പിടിച്ച് പിഴയിടീപ്പിച്ചു.
കയ്യില്‍ ചെളിയിലുണ്ടേല്‍ പിഴ, ബെല്‍റ്റ് പുറത്തു കണ്ടാല്‍
പിഴ, പെണ്‍കുട്ടികളുടെ മൊബൈല്‍ 6 മണിക്കു ശേഷം ശബ്ദിച്ചാല്‍
പിഴ..പിഴയൊടു പിഴ..ഇതോടു കൂടി രൂപത നടത്തിയിരുന്ന
കോളെജുകളുടെ കാലം അവസാനിച്ചു. ഇപ്പോള്‍ ഉള്ളതെല്ലാം
കോള്ളെജുകള്‍ നടത്തുന്ന രൂപതകള്‍ ആണ്!


ഇനിയും സ്വശ്രയ നിയമം എന്നും പറഞ്ഞ് ജൂലൈ ആഗസ്റ്റ്
മാസങ്ങളില്‍ കോടതി കയറി ഇറങ്ങാതെ 50:50 അനുപാതത്തില്‍
ന്യായമായ 38,500 എന്ന എന്ന ഫീസില്‍ പഠനവും മാനേജ്മെന്റ്
സീറ്റില്‍ 1-2 ലക്ഷം കാപ്പിറ്റേഷന്‍ ഫീസ്( നിയമപരമാക്കിയത്)
അനുവദിക്കുക.. എല്ലാവര്‍ക്കും ലോണ്‍ കിട്ടാനുള്ള മാര്‍ഗങ്ങള്‍
സുഗമമാക്കുക. അതാണ് ഗവര്‍മെന്റ് ചെയ്യേണ്ടത്.!


വാല്‍ക്കഷ്ണം: ഒരു പാതിരി കുര്‍ബാന പ്രസംഗത്തില്‍ പറഞ്ഞത്.

“ കുട്ടികളൊന്നും ശ്രീശാന്തിന്റെ കളി കാണരുത്. കാരണം
അവന്റെ പെരുമാറ്റം ശരിയല്ല. മുതിര്‍ന്നവരാരും
മമ്മൂട്ടിയുടെ” ഒരേ കടല്‍” കാണരുത്.കാരണം അത് വിവാഹേതര
ബന്ധങ്ങളെ അനുകൂലിക്കുന്നു”

കടമെടുത്ത ഒരു പാതിരി ഫലിതം:
ഒരിക്കല്‍ ഒരു പാതിരി ( മലയാളി) ബാഗ്ലൂരിലൂടെ സ്കൂട്ടര്‍
ഓടിക്കുവായിരുന്നു. അപ്പോള്‍ മുന്നിലൂടെ
പോവുകയായിരുന്ന ഒരു ഗര്‍ഭിണിയായ യുവതിയെ( വീണ്ടും മലയാളി‌)
ഇടിച്ചു വീഴ്ത്തി. യുവതിയുടെ വയറില്‍ ഒരു ചെറിയ മുറിവ്.
സംഗതി വക്കേറ്റമായി പൊലിസ് സ്റ്റേഷനില്‍ എത്തി. യുവതി
തന്റെ വയറിലേക്കു ചൂണ്ടി കൊണ്ട് "Sir he is resposible for this"പാതിരി:
"sorry sir accidently happened"

Monday, October 20, 2008

"അണ്ണാന്‍ കുഞ്ഞായാലും മരം കയറ്റം പഠിപ്പിക്കണം"


എന്റെ ഏഴാം ക്ലാസ് വരെയുള്ള സ്കൂള്‍ ജീവിതത്തില്‍ പെണ്‍കുട്ടികളുടെ ശല്യമില്ലായിരുന്നു. പക്ഷേ എട്ടാം ക്ലാസ്സിലേക്കു ആദ്യമായി കാലെടുത്തു വച്ചപ്പോള്‍ ഞാന്‍ ശ്രദ്ധിച്ചത് പുറകിലെ മൂന്നു ബെഞ്ചുകളിലായി നീണ്ട മുടിയും പാവടയുമിട്ടു ഇരിക്കുന്ന വിചിത്ര ജീവികളെ ആണ്. ആ മുഖങ്ങളില്‍ പലതും എനിക്കു മുമ്പെ പരിചിതങ്ങളായിരുന്നു. എന്നാല്‍ ഇപ്പോളവര്‍ക്കു എന്തൊക്കെയോ മാറ്റങ്ങള്‍ സംഭവിച്ചിരിക്കുന്നു. ആകെപ്പാടെ ഒരു മാറ്റം. അതിലൊരാളെ എനിക്ക് വല്ല്ല്യ ഇഷ്ട്ടായി. ആ ഇഷ്ട്ടം ഒരാഴ്ച നീണ്ടു നിന്നു. അപ്പുറത്തെ ക്ലാസ്സിലെ പ്രസീതയെ കാണും വരെ.

ഹൈസ്കൂളായതു കൊണ്ട് ഇതു വരെ പഠിപ്പിച്ച ടീച്ചര്‍മാരല്ല ഇപ്പോള്‍ പഠിപ്പിക്കുന്നത്. എല്ലാം പുതിയ മുഖങ്ങള്‍. എല്ലാവര്‍ക്കും വിചിത്രവും പൊതുവായതുമായ ഒരു സ്വഭാവം ഉണ്ടായിരുന്നു. എല്ലാവരും ആദ്യക്ലാസ്സിന്റെ അവസാന പതിനഞ്ച് മിനുറ്റ് പെണ്‍കുട്ടികളെ മാത്രമായി അടുത്ത് വിളിച്ച് സംസാരിക്കും. എന്താണവര്‍ക്കു മാത്രമായി പഠിപ്പിച്ച് കൊടുക്കുന്നത്? എന്റെ സുഹ്രുത്ത് ജോണ്‍ സോണിയാണ് ഉത്തരം കണ്ടുപിടിച്ചത്. “എങ്ങനെ ബലാത്സംഗത്തില്‍ നിന്നു രക്ഷപ്പെടാം”എന്നാണ് പഠിപ്പിച്ചു കൊടുക്കുന്നത്. ഞങ്ങള്‍ ഇത്രപേര്‍ ആലോച്ചിട്ടും കിട്ടാത്ത ആ ഉത്തരം കണ്ടുപിടിച്ച ആ മഹാപ്രതിഭയോട് എനിക്കാദരവു തോന്നി. പിന്നീട് ബലത്സംഗത്തെ കുറിച്ച് അവന്‍ ഏതോ സിനിമയില്‍ നിന്നും നേടിയ അറിവും ഞങ്ങള്‍ക്ക് പകര്‍ന്നു തന്നു. “വില്ലന്‍ നായികയുടെ സാരി വലിച്ചു കീറുന്ന പരിപാടിയാണ്. ബലാത്സംഗം കഴിഞ്ഞാല്‍ നായിക വിഷം കഴിച്ച് മരിക്കും. നായകന്‍ പ്രതികാരം ചെയ്യും”. എനിക്കു അവനെ പരിചയപ്പെടാന്‍ വൈകിയതില്‍ ദു:ഖം തോന്നി. ഞങ്ങളെ ഡ്രായിങ്ങ് പഠിപ്പിക്കാന്‍ വന്നത് ബെന്നിമാഷായിരുന്നു. ഞങ്ങളെ പഠിപ്പിച്ചിരുന്ന ഏക പുരുഷകേസരി. “ടീച്ചര്‍മാരെല്ലാം പെണ്‍കുട്ടികള്‍ക്ക് ബലാത്സംഗത്തില്‍ നിന്നു രക്ഷപ്പെടാനുള്ള മാര്‍ഗം പഠിപ്പിച്ചു കൊടുത്ത സ്ഥിതിക്ക് മാഷ് നമുക്കു ബലാത്സംഗം ചെയ്യാന്‍ പഠിപ്പിച്ചു തരും”. ശ്രീകാന്ത് എന്നൊരുത്തന്‍ ഞങ്ങളുടെ മനസ്സില്‍ പ്രതീക്ഷ ഉണര്‍ത്തി. നിരാശയായിരുന്നു ഫലമെന്നു പറയേണ്ട കാര്യമില്ലല്ലോ? എന്റെ ഇന്നത്തെ അറിവും കഴിവും ഉണ്ടായിരുന്നേല്‍ ഞാന്‍ ഒറ്റയ്ക്കു മതിയായിരുന്നു ഈ വിഷയത്തില്‍ അവര്‍ക്ക് ക്ലാസ് എടുക്കാന്‍.

ഇന്നെനിക്കറിയാം അന്നു ടീച്ചര്‍മാര്‍ പെണ്‍കുട്ടികള്‍ക്കു ബലാത്സംഗത്തെ കുറിച്ച് മാത്രമല്ല പറഞ്ഞ് കൊടുത്തതെന്ന്. എന്നാല്‍ ഇന്നും മനസ്സിലാകാത്തത് എന്ത്കൊണ്ട് ആണ്‍കുട്ടികള്‍ക്ക് ഇതിന്റെയൊന്നും ആവശ്യമില്ലെന്ന് കരുതി എന്നതാണ്. അണ്ണാന്‍ കുഞ്ഞിനെ മരംകയറ്റം പഠിപ്പിക്കേണ്ട എന്നൊരു മനോഭാവം. ആണ്‍കുട്ടികള്‍ എല്ലാം തനിയെ മനസ്സിലാക്കിക്കോളും എന്നു കരുതാനാണ് എല്ലാവരും ശ്രമിക്കുന്നത്. കൂ‍ട്ടുകാര്‍ പറഞ്ഞു തരും. ഈ കൂട്ടുകാര്‍ എന്നു പറയുന്നതു സമാനവയസ്സ്ക്കരായ പയ്യന്മാരല്ലേ? അവര്‍ക്കെന്തറിയാന്‍? ശരിയായ ലൈംഗികവിദ്യാഭ്യാസം ഒരു വ്യക്തിയുടെ ജന്മാവകാശമാണ്. അത് എപ്പോള്‍,എങ്ങനെ,എത്രത്തോളം വീതം നലകണം എന്നത് ആലോചിക്കേണ്ട വിഷയങ്ങളാണ്. അതിലുപരി നടപ്പാക്കേണ്ടതും. ഞാന്‍ എന്റെ രണ്ടു സുഹ്രുത്തുക്കളുടെ അനുഭവങ്ങള്‍ ഇവിടെ ചുരുക്കി വിവരിക്കട്ടെ;

1. എന്റെ കൂട്ടുകാരന്‍ ഹരിക്കു ചെറുപ്പത്തില്‍ അതാ‍യത് എകദേശം 8 വയസ്സുള്ളപ്പോള്‍ ഉണ്ടായ ഒരനുഭവമാണ്. ഹരിയുടെ വീടിനടുത്തൊരു കവലയുണ്ട്. അവിടെയാണ് ഒട്ടുമിക്ക കടകളും അവിടെയാണ്. ഹരിയാണ് വീട്ടിലേക്കുള്ള സാധങ്ങള്‍ വാങ്ങാന്‍ പോകാറുള്ളത്. എന്നാല്‍ ഹരിക്കു അരിപൊടിപ്പിക്കാന്‍ മില്ലില്‍ പോകാനിഷ്ട്ടമില്ലായിരുന്നു. കാരണം മറ്റൊന്നല്ല. മില്ലുകാരന്റെ പെരുമാറ്റമായിരുന്നു. അയാള്‍ അവനെ ചേര്‍ത്തു പിടിക്കാനും ലിംഗത്തില്‍ സ്പര്‍ശിക്കാനും (fondling)ശ്രമിക്കുമായിരുന്നു. അതവനു ഇഷ്ട്ടമല്ലായിരുന്നു. മില്ലില്‍ പോകാ‍ന്‍ അവന്‍ വിസമ്മതിക്കുമ്പോളെല്ലാം വീട്ടുകാര്‍ അവനു ‘മടി’ യാണെന്നും പറഞ്ഞ് നിര്‍ബന്ധിച്ചു അയക്കുമായിരുന്നു. അവന്‍ പരമാവധി അയാളുടെ അടുത്തേക്കു പോകുന്നത് ഒഴിവാക്കി. തിരക്കുള്ള സമയങ്ങളില്‍ മാത്രം അങ്ങോട്ടു പോയി.

2. ശരത്തിനു 10 വയസ്സുള്ളപ്പോള്‍ തീപ്പെട്ടിയുടെ കവര്‍ചിത്രം വെട്ടി സൂക്ഷിക്കുന്നത് ഹോബിയായിരുന്നു. ഒരിക്കലവന്റെ അകന്നൊരു ബന്ധു അവനു കാലിതീപ്പെട്ടികള്‍ തരാനെന്നും പറഞ്ഞ് അയാളുടെ റൂമിലേക്കു അവനെ കൊണ്ട് പോയി. അയാള്‍ക്കു പുകവലിക്കുന്ന സ്വഭാവം ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ തീപ്പെട്ടിയും കാണും. റൂമിലെത്തിയതും അയാള്‍ അവനെ കട്ടിലിലേക്കു തട്ടിയിട്ടു അവന്റെ മേലേക്കു വീഴുവാനാഞ്ഞു. അവന്‍ അയാളുടെ വയറില്‍ ചവിട്ടി പുറത്തേക്കോടി.

ഈ രണ്ടവസരങ്ങളിലും തങ്ങള്‍ ലൈഗികാക്രമണങ്ങളാണ് നേരിട്ടതെന്നു മനസ്സിലാക്കുവാന്‍ എന്റെ കൂട്ടുകാര്‍ക്കു ഒരുപാട് വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടി വന്നു. ഹരിയുടെ കാര്യത്തില്‍ വീട്ടുകാര്‍ അവന്റെ അവസ്ഥ മനസ്സിലാക്കുവാന്‍ കഴിഞ്ഞില്ല. അവനൊട്ടു പറഞ്ഞതുമില്ല. മറ്റു കടകളിളേക്കു പോകുന്ന കുട്ടിക്കു മില്ലില്‍ മാത്രം പോകാന്‍ താത്പര്യമില്ലാത്തത് മടി കൊണ്ടല്ലെന്നെങ്കിലും വീട്ടുകാര്‍ മനസ്സിലാക്കേണ്ടതായിരുന്നു. പിന്നെ ശരത്തിന്റെ കാര്യത്തില്‍ ആ മനുഷ്യന്‍ ഉറങ്ങി കിടക്കുന്ന സ്വന്തം മരുമകളെ ചുംബിക്കാന്‍ ചെന്നവനാണ്. പരസ്യമായി മൂത്രമൊഴിച്ച് അയല്‍ക്കാരെ ബുദ്ധിമുട്ടിക്കുന്നവനാണ്. അങ്ങിനെയുള്ള ലൈംഗികവൈക്രുതങ്ങള്‍ പ്രകടിപ്പിക്കുന്ന ഒരാളുടെ അടുത്തേക്ക് കുട്ടികള്‍ തനിയെ പോകുന്ന സാഹചര്യം ഒഴിവാക്കേണ്ടതായിരുന്നു. നമ്മള്‍ നമ്മുടെ മക്കളോടു വച്ചു പുലര്‍ത്തുന്ന സമീപനമാണ് മറ്റുള്ളവര്‍ക്കുള്ളതെന്നു കരുതുന്നത് തികഞ്ഞ വിഡ്ഢിത്തമാണ്.

കുട്ടികള്‍ ലൈംഗികചൂഷണങ്ങള്‍ക്കു വിധേയരാകുന്നത് നിത്യസംഭവമാണ്.പഠനങ്ങള്‍ കാണിക്കുന്നത് ഇതില്‍ ഭൂരിഭാഗവും കുട്ടികളുടെ സംരക്ഷണത്തിന്റെ ഉത്തരവാദിത്തമുള്ള ആളുകളില്‍ നിന്നാണ്. കുട്ടികളുടെ മനസ്സില്‍ അടുപ്പമുള്ളവരാണ്. കുട്ടികള്‍ വിശ്വസിക്കുന്നവരാണ്. പലപ്പോഴും തങ്ങള്‍ ചൂഷണം ചെയ്യപ്പെടുകയാണെന്ന് കുട്ടികള്‍ അറിയുന്നില്ല. അറിഞ്ഞാലും ആരോടും പറയാറുമില്ല. വീട്ടുകാര്‍ അറിഞ്ഞാലും പലപ്പോഴും നിരാശാജനകമായിരിക്കും പ്രതികരണം. പലപ്പോഴും പഴിക്കപ്പെടുന്നതും കുട്ടികളായിരിക്കും. ചെറുപ്പത്തില്‍ സംഭവിക്കുന്ന ആക്രമണങ്ങളുടെ ഭാരം പലപ്പോഴും ജീവിതവസാനം വരെ ചുമക്കേണ്ടതായി വരും. പലരും മാനസികമായ പ്രശ്നങ്ങള്‍ക്കു അടിമപെട്ടു പോകുന്നു. ദാമ്പത്യജീവിതത്തിലെ അസ്വാരസ്യങ്ങള്‍ക്കു കാരണമാകുന്നു. ഞാന്‍ നേരത്തേ പറഞ്ഞ രണ്ടുദാഹരണങ്ങള്‍ വളരെ നിസ്സാരങ്ങളാണ് എന്നാല്‍ ഗൌരവം അര്‍ഹിക്കുന്നതുമാണ്. നിസ്സാരങ്ങള്‍ എന്നു ഞാന്‍ പറഞ്ഞത് ഇതിലും ഭീകരമായ കാര്യങ്ങള്‍ നമ്മള്‍ കേള്‍ക്കുന്നതു കൊണ്ടാണ്!

ഇന്ത്യയില്‍ 53.22% കുട്ടികളും ലൈംഗികമായി പീഡിപ്പിക്കപ്പെടുന്നുണ്ട്.ആണ്‍കുട്ടികളും പെങ്കുട്ടികളും ഒരുപോലെ പീഡിപ്പിക്കപെടുന്നു. ഇതില്‍ 50% ഇല്‍ അധികവും കുട്ടികള്‍ക്കു പരിചയമുള്ള ആളുകളാണ്. Ministry of Women and Child Development
Government of India നടത്തിയ പഠനങ്ങള്‍ ഞെട്ടിക്കുന്ന വസ്തുതകളാണ് പുറത്തു കൊണ്ട് വന്നത്. ഞാന്‍ പറയാന്‍ ഉദ്ദേശിക്കുന്ന പല കാര്യങ്ങളിലും ആ റിപ്പോര്‍ട്ടില്‍ വളരെ വ്യക്തമായും ആധികാരികമായും എഴുതിയിട്ടുണ്ട്. എല്ലാവരും അതൊരിക്കലെങ്കിലും വായിക്കുന്നത് നല്ലതായിരിക്കും. അതു വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക . നിങ്ങള്‍ അതു വായിക്കുമെന്നു പ്രതീക്ഷിക്കുന്നതു കൊണ്ട് ഞാന്‍ അതിലേക്കു കൂടുതല്‍ പോകുന്നില്ല.

കുട്ടികള്‍ക്കു നേരെയുള്ള ഈ അതിക്രമങ്ങള്‍ തടയാന്‍ ആകെയുള്ള മാര്‍ഗം ശരിയായ ലൈംഗികവിദ്യാഭ്യാസമാണ്. വിദ്യാഭ്യാസം എന്ന പ്രക്രിയയുടെ ഉദ്ദേശ്യം തന്നെ മനുഷ്യനു തെറ്റും ശരിയും തമ്മില്‍ തിരിച്ചറിയാനുള്ള വിവേചനബുദ്ധി പ്രദാനം ചെയ്യലാണ്. വിദ്യാഭ്യാസത്തിലൂടെ നേടുന്ന അറിവുകള്‍ ഭാവിജീവിതത്തില്‍ ഒരു ജീവിതമാര്‍ഗവും സാമൂഹിക വളര്‍ച്ചയും നല്‍കുന്നു. ലൈംഗികവിദ്യാഭ്യാസം കൊണ്ട് അര്‍ത്ഥമാക്കുന്നതും അതാണ്. തെറ്റായ സ്പര്‍ശനങ്ങളും ശരിയായ സ്പര്‍ശനങ്ങളും തിരിച്ചറിയുവാന്‍ കുട്ടികള്‍ക്കാകണം. ശരിയായ ലൈംഗികവിദ്യാഭ്യാസം ശരിയായ സാമൂഹിക വൈവാഹിക ജീവിതത്തിനും കാരണമാകും. വികാരശമനത്തിനുതകുന്ന തരത്തില്‍ ഒട്ടും ശാസ്ത്രീയല്ലാത്ത രീതികള്‍ അവലംബിച്ചുണ്ടാക്കിയ കച്ചവടചരക്കുകളായ നീലചിത്രങ്ങളാണ് ഇന്നേതൊരു ആണ്‍കുട്ടിയുടേയും ലൈംഗികവിദ്യാഭ്യാസത്തിന്റെയും സ്രോതസ്സ്. അതാണോ വേണ്ടത്? നീലചിത്രങ്ങള്‍ ഇന്ത്യയില്‍ നിയമവിരുദ്ധമാണെന്നിരിക്കെ തന്നെ ഇവിടെ ലൈഗികതയെ കുറിച്ച് ഓരോ കുട്ടിയുടേയും സംശയമകറ്റാന്‍ മറ്റൊരു സംവിധാനം ഇല്ല.

എന്തു കൊണ്ടില്ല? ആണിനു പെണ്ണിനെ കുറിച്ചും പെണ്ണിനു ആണിനെ കുറിച്ചും അറിയാനുള്ള ആഗ്രഹം പ്രക്രുതിദത്തമാണ്. അവരുടെ കൂടിച്ചേരലാണിവിടെ ജീവന്‍ നിലനിര്‍ത്തുന്നത്. അതിനെ കുറിച്ചറിയുകയും പഠിക്കുകയും ചെയ്യേണ്ടത് തീര്‍ച്ചയായും ആവശ്യമാണ്. പിന്നെന്താണിവിടെ ലൈംഗികവിദ്യാഭ്യാസത്തിനു തടസ്സം? കുട്ടികള്‍ അവരുടെ പാഠപുസ്ത്തകങ്ങളിലൂടെ ലൈംഗികവിദ്യാഭ്യാസം നേടുന്നതുകൊണ്ട് ആര്‍ക്കൊക്കെ എന്തൊക്കെയാണ് നഷ്ട്ടപെടുന്നത്? അവരാണ് ലൈംഗികവിദ്യാഭ്യാസത്തിനെതിരെ ‘സദാചാര’ത്തിന്റെ കരിങ്കൊടി സമരവുമായെത്തുന്നത്. അച്ച്ഛന്‍ മകളെ പീഡിപ്പിക്കുന്ന അതേ സദാചാരം. കുരുന്നു കുഞ്ഞിനെ പിച്ചിചീന്തി തോട്ടിലെറിയുന്ന അതേ സദാചാരം. മാത്രുത്വത്തിന്റെ ആദ്യപടിയായ ആര്‍ത്തവത്തിനെ അശുദ്ധിയുടെ ലക്ഷണമായി കണ്ട അതേ സദാചാരം. ദിവസം മുഴുവന്‍ സ്തുതിച്ചുപാടിയ യേശുദാസിനു നിഷേധിച്ച വാതിലുകള്‍ ചോരക്കറയുള്ള കൈകളുമായി വന്നാല്‍ വീരപ്പനു മുന്നില്‍ തുറന്നിടുന്ന അതേ സദാചാരം. കന്യാസ്ത്രീകളെ പീഡിപ്പിക്കുന്ന സദാചാരം. മണ്ണിന്റെ മക്കള്‍വാദം പാടുന്ന സദാചാരം. ഇതു തന്നെയാണ് ഇന്ത്യയുടെ ശാപവും. നമ്മളെന്തിനാണിങ്ങനെ യാഥാസ്ഥിതികരാകുന്നത്? നമ്മളെന്തിനാണ് ലൈംഗികയ്ക്കൊരു ഭ്രഷ്ട്ട് കല്‍പ്പിക്കുന്നത്. രാത്രിയില്‍ ചെയ്യുന്ന ഒരു കാര്യത്തെ കുറിച്ച് പകല്‍ സംസാരിക്കുന്നതില്‍ നമ്മള്‍ ആരെയാണ് ഭയപ്പെടുന്നത്? എന്തിനാണ് ലജ്ജിക്കുന്നത്?എന്തിനാണൊരു മൂടുപടം? 21 ഉം 18 ഉം വയ്യസുകളില്‍ ആണിനും പെണ്ണിനും വിവാഹം കഴിക്കാമെങ്കില്‍ അതിനു മുന്‍പേ അവര്‍ പരിപൂര്‍ണ വിദ്യാഭ്യാസം നേടിയിരിക്കണം.ഒരുപക്ഷേ നമ്മുടെ കാരണവന്മാര്‍ പറഞ്ഞേക്കാം “നിങ്ങളുണ്ടായത് ഞങ്ങള്‍ പുസ്തകം നോക്കി പഠിച്ചിട്ടല്ല” എന്ന്. എന്നാല്‍ പാല്‍ ഗ്ലാസ്സിലൊഴിച്ച് കുടിക്കുന്നതും നിലത്തൊഴിച്ച് നക്കികുടിക്കുന്നതും തമ്മില്‍ വ്യത്യാസമുണ്ട്. നമ്മുടെയെല്ലാം ജന്മത്തിനു കാരണമായ ഒന്നു ഒരിക്കലും ഒരു തെറ്റാകുകയില്ല. അതു പഠിക്കേണ്ടത് ഒരു ജീവി എന്ന നിലയിലും സമൂഹികജീവിതം നയിക്കുന്ന ഒരു വ്യക്തി എന്ന നിലയിലും നമ്മുടെ ആവശ്യമാണ്.

Read more on child abuse:
Wikipedia
Jim Hopper
Save the children
Central Report

Tuesday, August 26, 2008

“വില്‍പ്പനക്കുണ്ടൊരു ജീവിതം“


“വിവാഹം സ്വര്‍ഗത്തില്‍ വച്ചു നടക്കുന്നു“ ആരാണ് പറഞ്ഞതെന്നു അറിയില്ല. എന്തായാലും കേട്ടു മടുത്ത കാര്യമാണ്. ഒരുപക്ഷേ, വിവാഹം നടക്കുന്നത് സ്വര്‍ഗത്തിലായിരിക്കാം, പക്ഷേ ജീവിക്കുന്നത് സ്വര്‍ഗത്തിലാണോ?. എന്തായാലും വിവാഹം തീരുമാനിക്കുന്നത് സ്വര്‍ഗത്തിലിരിക്കുന്നവരല്ല. അതെനിക്കുറപ്പ്. പെണ്ണിന്റേയും ചെക്കന്റേയും അച്ഛനമ്മമാരും ബന്ധുക്കളും ദേവന്മാരല്ലല്ലോ!! നമ്മുടെ നാട്ടില്‍ മിക്ക വിവാഹങ്ങളിലും അന്തിമതീരുമാനമെടുക്കുന്നത് ‘കാരണവന്മാര്‍’ എന്ന label ഇല്‍ അറിയപ്പെടുന്ന മുടി നരച്ച കുറച്ച് വ്യക്തികളാണ്. ജാതകം OK ആയാല്‍ പിന്നെ സെക്കന്റുകള്‍ മാത്രം നീളുന്ന പെണ്ണുകാണല്‍ നാടകത്തിലൂടെ ചെക്കനു പെണ്ണിനെ ഇഷ്ട്ടാകുന്നു. വാക്കു കൊടുക്കുന്നു. എന്തു കണ്ടിട്ടാണെന്നു അറിയില്ല. ശരീരത്തിന്റെ വടിവുകളില്‍ പെണ്ണിന്റെ സ്വഭാവം ആലേഖനം ചെയ്തിട്ടുണ്ടോ? ഞാനിതുവരെ കണ്ടിട്ടില്ല. അതോ ഒരു ഭാരതീയ പുരുഷനു ജന്മനാല്‍ ലഭിക്കേണ്ട ആ സവിശേഷ ഗുണം എന്നില്‍ ഇല്ലേ? ഇനി എനിക്കു കല്യാണപ്രായമാകുമ്പോള്‍ അതു തനിയേ പൊട്ടി മുളക്കുമോ? ഞാ‍ന്‍ ഡോക്ടറെ കണ്ടാലോ?.. നമ്മുടെ നാട്ടിലെ മിക്ക പെണ്‍കുട്ടികള്‍ക്കും അച്ഛനമ്മമാര്‍ പറയുന്ന ആളെ വിവാഹം ചെയ്യാനാണ് താത്പര്യം. ഭൂരിപക്ഷം പേരും അതിനു കാരണമായി ചൂണ്ടികാണിക്കുന്നത് വിവാഹശേഷം ലഭിക്കുന്ന family support ആണ്. ഈ family support തന്നെയാണ് ഇന്ത്യയില്‍ വിവാഹമോചനകേസുകളുടെ എണ്ണം കുറവായിരിക്കുന്നതിന്റെ ഒരു പ്രധാന കാരണവും.

ഇന്ത്യന്‍ വിവാഹ കമ്പോളത്തില്‍ സ്ത്രീ വളരെ ദുര്‍ബലമായ ഒരു സ്ഥാനത്താണുള്ളത്. ‘ഞാനിവിടെ പുര നിറഞ്ഞു നില്‍ക്കുന്നത് കാണുന്നില്ലേ? ആരെങ്കിലും എന്നെ വന്നു ഒന്നു കെട്ടികൊണ്ടു പോകൂ.’ ഇതാണവസ്ഥ! നല്ല വിദ്യാഭ്യാസം നേടിയവരും ഈ വിഭാഗത്തില്‍ പെടുന്നു എന്നുള്ളതാണ് ദയനീയമായ സത്യം! സത്യത്തില്‍ അവര്‍ക്കറിയില്ല എന്താണവര്‍ക്ക് വേണ്ടതെന്ന്. അറിയുമ്പോളേക്കും എല്ലാം കൈവിട്ടിരിക്കും.

ഇന്ത്യയില്‍ വിവാഹമോചന കേസുകള്‍ എത്ര കുറവാണോ അത്രയും തന്നെ കുറവാണ് യഥാര്‍ത്ഥ ലൈംഗികസുഖമനുഭവിച്ച സ്ത്രീകളുടെ എണ്ണവും. അടുത്തിടെ നടന്ന ഒരു സര്‍വ്വേയില്‍ നിന്നും മനസ്സിലാക്കുന്നത് 80% ഭാരതീയസ്ത്രീകള്‍ക്കും ലൈംഗികസുഖം അന്യം നില്‍ക്കുന്നു എന്നാണ്. അവയവസുഖത്തില്‍ മാത്രമവലംബിതമായ രീതികളായതു കൊണ്ടു തന്നെ പുരുഷന്മാര്‍ ഈ ദുരവസ്ഥ അനുഭവിക്കുന്നില്ല. Arranged marriage വഴി homosexuals ഉം heterosexuals ഉം പരസ്പരം വിവാഹിതരാകുന്നത് മൂലമുള്ള പ്രശ്നങ്ങള്‍ ഒരു വശത്ത് വേറെ നടക്കുന്നു. മിക്കവാറും വിവാഹം കഴിഞ്ഞു പരസ്പരം മനസ്സിലാക്കുന്നതിനു മുന്‍പു തന്നെ ഗര്‍ഭിണികളാകുന്ന [ ആയില്ലേല്‍ നാട്ടുകാര്‍ക്കു വിഷമമാകും] സ്ത്രീകള്‍ പിന്നീട് പലപ്പോഴും ദാമ്പത്യം ചുമക്കേണ്ടി വരുന്നത് ‘കൊച്ചിനൊരച്ഛന്‍’ വേണ്ടേ എന്നോര്‍ത്തായിരിക്കും. സത്യത്തില്‍ വിവാഹം ഒരു കെണിയാണ്.

വളരെ കുറച്ച് ഭാഗ്യവാന്മാര്‍ മാത്രമേ ഈ കടമ്പകളൊക്കെ കടന്ന് യഥാര്‍ത്ഥ ഭാര്യാഭര്‍ത്താക്കന്മാരായി ജീവിക്കുന്നുള്ളൂ. ബാക്കിയെല്ലാം ‘adjustments' അഥവാ സ്വയം വഞ്ചിക്കല്‍ മാത്രം! ഇനിയുമല്ലെങ്കില്‍ നിലനില്‍പ്പിന്റെ ആവശ്യകത. Love marriage നെ എതിര്‍ക്കുന്നവര്‍ പലപ്പോഴും പറയുന്ന കാരണം “പ്രേമിച്ചു നടക്കുമ്പോള്‍ എല്ലാവരും നല്ല വശങ്ങള്‍ മാത്രമേ പുറത്തു കാണിക്കൂ” എന്നാണ്. ഞാന്‍ ഒന്നു ചോദിക്കട്ടെ, ആര്‍ക്കെങ്കിലും ചെക്കന്റെയോ പെണ്ണിന്റെയോ ദോഷ വശങ്ങള്‍ പറഞ്ഞ് ഒരു കല്യാണാലോചന വന്നിട്ടുണ്ടോ? ഗള്‍ഫില്‍ വന്‍ ശമ്പളം ,നല്ല കുടുംബം, വലിയില്ല കുടിയില്ല, തങ്കപെട്ട സ്വഭാവം, ആരോടു ചോദിച്ചാലും പറയും. ഇതൊക്കെ തന്നെയല്ലെ കേള്‍ക്കാറുള്ളു.? നമ്മുടെ ആളുകളുടെ കാഴ്ചപ്പാടുകള്‍ മാറിത്തുടങ്ങിയിട്ടുണ്ട്. പക്ഷേ ഇനിയും അതൊരുപാട് മുന്നോട്ട് പോകേണ്ടിയിരിക്കുന്നു. സിനിമയില്‍ പരസ്പരം സ്നേഹിക്കുന്ന നായകനും നായികയും ഒന്നാവാന്‍ ആഗ്രഹിക്കുന്ന അതേ മനസ്സ് സ്വന്തം മക്കളുടെ കാര്യത്തിലും ഉണ്ടാകണം. Love marriage പ്രക്രുതിയുടെ സ്രുഷ്ടിയും [ വിശ്വാസികള്‍ക്ക് ഈശ്വരസ്രുഷ്ടി] Arranged marriage മനുഷ്യസ്രുഷ്ടിയുമായതിനാല്‍ ആദ്യത്തേതിനെ അനുകൂലിക്കാന്‍ പഠിക്കേണ്ടതുണ്ട്. അതാണ് കൂടുതല്‍ ശരി. എന്റെ അമ്മ ഒരിക്കല്‍ എന്നോട് പറഞ്ഞു ‘ നീ സ്നേഹിച്ചു കല്യാണം കഴിക്കുന്നതില്‍ എനിക്കു എതിര്‍പ്പില്ല.പക്ഷേ പെണ്‍കുട്ടി സ്വജാതിയായിരിക്കണം’. ഞാന്‍ എങ്ങനെയായിരിക്കും ഒരു പെണ്‍കുട്ടിയോട് ഇഷ്ട്ടാണെന്നു പറയുക-‘ കുട്ടീ,... കുട്ടി SNDP ആണേല്‍ എനിക്കൊന്നു സ്നേഹിച്ചാല്‍ കൊള്ളാമെന്നുണ്ട്.’

ഒരുപാട് പഠിച്ചിട്ടും ജോലിക്കു പോകാതെ പിള്ളേരെയും കളിപ്പിച്ച് വീട്ടിലിരിക്കാന്‍ കൊതിക്കുന്ന സ്ത്രീകളോട് ജഗതിയുടെ പ്രശസ്തമായ ആ ഡയലോഗ് ‘ ഈ ഭര്‍ത്താവെന്നൊക്കെ പറഞ്ഞാല്‍ എപ്പോ വേണേലും തട്ടിപ്പോകാവുന്ന സാധനമാ, ഒരു ജോലിയുണ്ടേല്‍ എന്നും കഞ്ഞികുടിച്ചു കിടക്കാം’. സ്വന്തം ജീവിതമെങ്കിലും തിരഞ്ഞെടുക്കാനുള്ള അവകാശമെങ്കിലും സംരക്ഷിക്കുക. അതാണ് സ്ത്രീശാക്തീകരണത്തിന്റെ ആദ്യപടി. എന്താണ് തനിക്ക് വേണ്ടതെന്നുള്ള തിരിച്ചറിയുക. ഒരു ജോലിയുടെആവശ്യകത മനസ്സിലാക്കുക. അല്ല്ലെങ്കില്‍ ‘ പുരുഷനു രേതസ്സ് ഹോമിക്കാന്‍ വേണ്ടി ജ്വലിപ്പിച്ച അഗ്നിജ്വാലകള്‍’ മാത്രമായി തുടരുക.

Wednesday, July 30, 2008

“കര്‍ക്കിടക കളികള്‍“

ഹാവൂ അങ്ങനെ വീണ്ടും മഴയെത്തി. ഞാ‍ന്‍ വിചാരിച്ചു ആണവപ്രശ്നത്തില്‍ പ്രതിക്ഷേധിച്ച് നാടുവിട്ടു കാണുമെന്ന്. ചിലപ്പോള്‍ ബോംബ് പൊട്ടുമെന്നു കരുതി വന്നതാകും. എന്തായാലും വന്നത് നന്നായി. എവിടെ പെയ്തില്ലേലും ഇടുക്കിയില്‍ പെയ്യണേ എന്നായിരുന്നു എന്റെ ആഗ്രഹം. ഇപ്പോള്‍ കേരളം മൊത്തമായി നല്ല മഴകിട്ടുന്നുണ്ട്. ഇതിനിടയിലാണ് ഇത് കര്‍ക്കിടകമാണെന്നും പഞ്ഞമാസമാനെന്നും എന്റെ വകയിലൊരു അമ്മാമ്മ പറഞ്ഞത്. എനിക്കു ആദ്യം കാര്യമായി സംഭവം മനസ്സിലായില്ല. കോളേജില്‍ പോകുന്നത് അവസാനിപ്പിച്ചതില്‍ പിന്നെ വീട്ടില്‍ നിന്നുള്ള പോക്കറ്റ് മണി നിലച്ചു അതിനു ശേഷം എന്റെ കാര്യം ഈ പറഞ്ഞതു പോലെ തന്നെയാണ്. ഫോണ്‍ റീച്ചാര്‍ജ് ചെയ്യാന്‍ പോലും കാശില്ല. പക്ഷേ അതു പോലെ ആണോ മറ്റുള്ളവരുടെ കാര്യം?!! കര്‍ക്കിടകത്തില്‍ ‍എല്ലാവര്‍ക്കും അസുഖങ്ങളൊക്കെ വരുമെന്ന് എനിക്കു പിന്നീടുള്ള അന്വേഷണത്തില്‍ നിന്നും വിവരം കിട്ടി. എനിക്കു ചിരിക്കാന്‍ വയ്യ! ഈ മണ്‍സൂണ്‍ തുടങ്ങുന്ന അവസരത്തില്‍ രോഗങ്ങള്‍ പരക്കാതിരുന്നാലല്ലേ അത്ഭുതമുള്ളൂ. പിന്നെ ജൂണില്‍ സ്കൂള്‍ തുറന്നാല്‍ അതുമായി ബന്ധപെട്ട ചിലവു കൊണ്ട് തന്നെ മിക്കവരുടേയും പോക്കറ്റ് കാലിയാകും. ഇതിനൊക്കെ പാവം കര്‍ക്കിടകമെന്തു പിഴച്ചു?ഞാന്‍ ചോദിച്ചു പോകുകയാ‍ണ് സുഹ്രുത്തുക്കളേ [ സോറി]. പക്ഷേ നമ്മുടെ നാട്ടുകാരുടെ ഒരു ഗുണമെന്തെന്നു വച്ചാല്‍ എല്ലാ പ്രശ്ങ്ങള്‍ക്കും പ്രതിവിധിയും കണ്ടു പിടിക്കും. കര്‍ക്കിടകത്തിന്റെ കരാളഹസ്ത്തങ്ങളില്‍ നിന്നു രക്ഷപ്പെടാന്‍ രാമായണം വായിച്ചാല്‍ മതിയാകുമത്രേ. ഇവിടെ എന്റെ കുറേ അമ്മായിമ്മാര്‍ ഇരുന്നു വായിച്ച് എന്റെ ചെവി പൊട്ടിക്കുന്നുണ്ട്. ഇതിനിടയില്‍ നാട്ടുകാരുടെ കുറ്റം പറയാനും ഇവര്‍ സമയം കണ്ടെത്തുന്നുണ്ട്. സമ്മതിക്കണം!! ഒരു കാര്യം പറയുന്നതിനു മുന്‍പ് ഞാന്‍ ഇരിങ്ങാലക്കുടക്കാരനാണെന്ന് അഭിമാനപൂര്‍വം പ്രഖ്യാപിച്ചു കൊള്ളട്ടേ. ഇവിടെയാണ് ഇന്ത്യയിലെ തന്നെ ഏക ഭരതക്ഷേത്രമായ ശ്രീകൂടല്‍മാണിക്യം സ്ഥിതി ചെയ്യുന്നത്. കഴിഞ്ഞ മൂന്നു നാലു കൊല്ലമായി പുതിയൊരു ട്രെന്‍ഡ് രൂപം കൊണ്ടിട്ടുണ്ട്. കര്‍ക്കിടകമാസത്തില്‍ “നാലമ്പലംതൊഴല്‍“ . ദശരഥന്റെ നാലു മക്കളേയും അവരുടെ അമ്പലങ്ങളില്‍ പോയി തൊഴുക. ഇവിടെ ഭക്തി ബിസിനസ്സാണ്. അമ്പലങ്ങളില്‍ കുമിഞ്ഞു കൂടുന്ന വരുമാനത്തിനു കണക്കില്ല. ഈ നാലമ്പങ്ങള്‍ തൊഴുന്നതിനിടയില്‍ വഴിയില്‍ കാണുന്ന എല്ലാ അമ്പല‍ങ്ങളും നലമ്പലതീര്‍ത്ഥാടകര്‍ക്കു സ്വാഗതമരുളികൊണ്ട് ബോര്‍ഡുകളും ബാനറുകളും തൂക്കിയിട്ടുണ്ട്. വലിയ മുതല്‍മുടക്കില്ലാതെ തന്നെ പുഷ്പ്പാഞ്ജലി, പറ, നേര്‍ച്ച തുടങ്ങിയ കലാപരിപാടികളിലൂടെ ഭക്തരുടെ കാശിങ്ങോട്ടു പോന്നോളും. ഈ നാലമ്പല കലാപരിപാടികള്‍കൊണ്ട് രക്ഷപെട്ടത് ട്രാവല്‍ ഏജന്‍സികളാണ്. സാധാരണ ഈ മഴക്കാലത്ത് ആരും കല്യാണമൊന്നും നടത്താറില്ല. തലക്കസുഖമുള്ളവര്‍ പോലും വിനോദയാത്രകളും നടത്താറില്ല. പണിയൊന്നുമില്ലാതെ കട്ടപുറത്തിരുന്ന വണ്ടികള്‍ക്ക് ഒരു വരുമാനമാര്‍ഗമായി. പിന്നെ അമ്പലങ്ങള്‍ എല്ലാം മൂത്തമകനില്‍ നിന്നു തുടങ്ങി ഇളയവനില്‍ അവ്സാനിക്കേണ്ടതു കൊണ്ട് അത്യാവ്ശ്യം ദൂരവുമുണ്ട് യാത്രകള്‍ക്ക്. പിന്നെ മറ്റൊരു വിഭാഗം റിയാലിറ്റി ഷോകളില്‍ നിന്നു പുറത്തായവരും പണിയില്ലാതെ വെട്ടിലിരിക്കുന്നവരുമായ സംഗീതജ്ഞരാണ്. ഒരേ താളത്തിലും ഈണത്തിലുമുള്ള ഒരുപാട് ഗാനങ്ങളിറക്കി അവര്‍ ജീവിച്ചു പോകുന്നു. എന്റെ പേടി മറ്റൊന്നുമല്ല. ഈ ഭക്തരെകൊണ്ട് പൊറുതി മുട്ടി ശ്രീരാമന്‍ അടുത്തകൊല്ലം മുതല്‍ അനിയന്മാരേയും കൂ‍ട്ടി വീണ്ടും വനവാസത്തിനു പോകുമോ എന്നാണ്? അതൊക്കെ അവരുടെ കുടുംബകാര്യം ഞാന്‍ എന്തിനാ അന്വേഷിക്കുന്നെ.അല്ലേ? ഈ നാലമ്പലപരിപാടിയില്‍ എന്നെ വിഷമിപ്പിക്കുന്ന കാര്യം പട്ടുപാവാടയിട്ട പതിനേഴുകാരികളുടെ അഭാവമാണ്. എല്ലാം ഒരുമാതിരി 45 കഴിഞ്ഞ യുവതികള്‍. അതുകൊണ്ട് തന്നെ ഞാന്‍ ആ ഭാഗത്തേക്കു പോകാറില്ല. അല്ലേലും gold ഉരുക്കുന്നിടത്ത് cat നു എന്ത് കാ‍ര്യം??!!!

Friday, July 25, 2008

ഭ്രാന്തന്മാര്‍ ഉണ്ടാകുന്നത്.....!!!!!!

സത്യം പറയാല്ലോ എനിക്കു വേറെ ഒരു പണിയുമില്ല. കോളേജ് ജീവിതം അവസാനിച്ചു. 4 കൊല്ലം പോയതറിഞ്ഞില്ല. അങ്ങിനെ വിദ്യാര്‍ഥിയുടെ വേഷവും ആടിത്തീര്‍ത്തു. ഇപ്പോള്‍ നിര്‍ബന്ധിത attendance ഇല്ല, ബോറിങ് lectures ഇല്ല, കിടന്നുറങ്ങാന്‍ ഡസ്ക്കും ബഞ്ചും ഇല്ല, പേടിപ്പെടുത്തുന്ന പരീക്ഷാ ദിനങ്ങളുമില്ല!! ഹൂ..ഹൂ.ഹൂ... ഒരാഴ്ചയായി വീട്ടില്‍ വെറുതേ കുത്തിയിരുപ്പാണ്. കയ്യില്‍ സ്റ്റോക്കുണ്ടായിരുന്ന സിനിമകളെല്ലാം കണ്ടു കഴിഞ്ഞു. അമ്മ ടിന്നുകളിലൊളിപ്പിച്ചു വച്ചിരുന്ന കൊള്ളി വറുത്തതും കായ വറുത്തതും പിന്നെ ഒരു പാക്കറ്റ് ടൈഗര്‍ ബിസ്കറ്റും തീര്‍ന്നു. ശ്രീലങ്ക നന്നായി കളിക്കുന്നതു കൊണ്ട് കളി കാണാനും തോന്നുന്നില്ല. ഇനിയെന്ത് ചെയ്യും??? പകല്‍ സ്വപ്നങ്ങള്‍ ഒരുപാട് കാണുന്നുണ്ട്. അതുകൊണ്ടെന്തു കാര്യം?? സമയം കളയാന്‍ ഞാന്‍ സീരിയസ് ആയി ഒരു മാര്‍ഗം കണ്ടു പിടിച്ചു. ഞാന്‍ തത്വചിന്തകന്‍ ആകാന്‍ പോകുന്നു. ഞാ‍ന്‍ ഇവിടെ ഈ കമ്പ്യൂട്ടറിനു മുന്നിലിരുന്നു പല തത്വചിന്തകളും നിങ്ങള്‍ക്കു പകര്‍ന്നു തരാം. കുറച്ച് അനുഭവങ്ങളും.ദിവസവും ഒരോന്നു വീതം. ചിലപ്പോള്‍ അതില്‍ കൂടുതലും. ധൈര്യമുണ്ടേല്‍ വായിച്ചോളൂ. ഇഷ്ട്ടമുണ്ടേല്‍ മതി. എനിക്കു യാതൊരുവിധ നിര്‍ബന്ധവുമില്ല. കാരണം ഈ വക പരിപാടികള്‍ക്കായി പാഴാക്കുവാന്‍ ഒരുപാട് സമയമുണ്ട് എന്റെ കയ്യില്‍!!

Friday, May 30, 2008

ക്ലാ.. ക്ലീ.. ക്ലൂ...ജാലകപ്പഴുതിലൊരു മൈന!!

"I want to make clear that I have no intentions of abusing a majority of good people , but I would really like to raise my fingers at that minority who are responsible for majority of problems."


ഏകജാലക സംവിധാനം നടപ്പിലാക്കുവാന്‍ സര്‍ക്കാരിന് ഹൈക്കോടതി
അനുമതി നല്‍കി. അങ്ങിനെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ഒരു കേസ്
സര്‍ക്കര്‍ കോടതിയില്‍ വിജയിച്ചിരിക്കുന്നു.ആഹ്ലാദിപ്പിന്‍! ആഹ്ലാദിപ്പിന്‍! നിയമാനുസ്രുതമായ
നടപടികല്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നായാലും കോടതി
ശരിവക്കുമെന്നു മനസ്സിലായി. എന്തും ചോദ്യം ചെയ്താല്‍ കോടതി
തടയുമെന്ന ‘വെള്ളക്കുപ്പായ‘ക്കാരുടെ ശുഭാപ്തി വിശ്വാസം
തകര്‍ന്നു. ഇത്രനാളും കോടതിയെ തള്ളിപ്പറഞ്ഞവരാരും ഈ വിധിയില്‍
കോടതിയെ അഭിനന്ദിക്കുന്നില്ലേ?

സത്യത്തില്‍ കോടതിയെ സമീപിക്കാന്‍ മാനേജ്മെന്റുകളെ
പ്രേരിപ്പിച്ചതെന്താണ്? അത് മനസ്സിലാകണമെങ്കില്‍ സെന്‍സ് വേണം
സെന്‍സിബിലിറ്റി വേണം സെന്‍സിറ്റിവിറ്റി വേണം. അതുമല്ലെങ്കില്‍
ഇന്ത്യയെന്തെന്നറിയണം.എന്നിട്ടും മനസ്സിലാകുന്നില്ലെങ്കില്‍
മുട്ടനാടിന്റെ നെഞ്ചിലെ ചോര കുടിക്കണം. ഇതൊന്നും
പറ്റിയില്ലെങ്കില്‍ എത്രയും പെട്ടെന്നു അടുത്തുള്ള തയ്യില്‍
കടയില്‍ ചെന്നു 6 അടി നീളത്തില്‍ ഒരു വെളുത്ത കുപ്പായം
തുന്നിക്കാന്‍ കൊടുക്ക്. ഇത്രയായിട്ടും നിങ്ങള്‍ക്കു
മാനേജ്മെന്റിനെ മനസ്സിലാകുന്നില്ലെങ്കില്‍ നിങ്ങളൊരു
വിദ്യാര്‍ത്ഥിയാണോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു.
അല്ലെങ്കില്‍ പിന്നെ നിങ്ങള്‍ക്കൊരു കുട്ടിയുണ്ട്. ഇതു
രണ്ടുമല്ലേല്‍ പിന്നെ നിങ്ങള്‍ക്കല്‍പ്പം ബുദ്ധിയുണ്ട്.

നിങ്ങളുടെ മനസ്സില്‍ ഉള്ളതെന്തൊക്കെയാനെന്നു ഞാന്‍ പറയട്ടെ.
1.ഓരോ സ്കൂളിലും ക്യൂ നിന്ന് ഫോം വാങ്ങി കയ്യിലുള്ള കാശുകളയേണ്ട.
2.പ്രവേശനദിവസം ഓരോ സ്കൂളിനു മുന്നിലും മൊബൈലും പിടിച്ചു
നിക്കുന്ന പ്രതിനിധികളെ ഒഴിവാക്കാം. സമയനഷ്ട്ടവും
അധ്വാനക്കുറവും മാത്രമോ? ഒരു സ്കൂളില്‍ ഇപ്പോ നമ്മുറ്റെ പേരു
വിളിക്കുമെന്നു കരുതി കാത്തു നിക്കുമ്പൊല്ഴാകും അറിയുക മറ്റേ
സ്കൂളില്‍ പേരു വിളിക്കുകയും അവസരം നഷ്ട്ടപെടുകയും ചെയ്തെന്ന്.
ഉത്തരത്തിലുള്ളത് കയ്യെത്തിയുമില്ല കക്ഷത്തിലുള്ളത് നിലത്തു
വീഴുകയും ചെയ്തു.
3. ഇനി ഇഷ്ട്ടപെട്ട സ്കൂളില്‍ സീറ്റ് കിട്ടിയില്ലേല്‍ തന്നെ അവിടെ
ഒഴിവു വരുന്നതും പ്രതീക്ഷിച്ച് ദിവസവും അങ്ങോട്ട് ഫോണ്‍
ചെയ്യേണ്ട.
4. സ്കൂള്‍ മാറുമ്പോള്‍ നഷ്ട്ടപെടുന്ന PTA fund ഇനെ കുറിച്ച്
വിഷമിക്കേണ്ട.
5. അര്‍ഹമായതില്‍ വച്ചേറ്റവും നല്ലത് കിട്ടുമെന്ന ഉറപ്പ്.

ഇതൊക്കെ വിദ്യാര്‍ത്ഥികളുടെ കാര്യമല്ലേ? രണ്ടു വര്‍ഷം മാത്രം
പഠിക്കാന്‍ വരുന്നരുടെ കാര്യമാണോ അതോ ജീവിതകാലം മുഴുവന്‍ സേവന
തത്പരരായി ഈ പുണ്യകര്‍മമം നിര്‍വഹിക്കുന്ന മാനേജരുടെ കാര്യമോ
ചിന്തിക്കേണ്ട്ത്. നിങ്ങള്‍ക്കു അല്‍പ്പമെങ്കില്‍ കരുണ മനസ്സില്‍
ബാക്കിയുണ്ടേല്‍ നേരത്തെ പറഞ്ഞ വെള്ള കുപ്പായം തയ്പ്പിച്ചു
വാങ്ങൂ.എന്നിട്ടു ദിവസവും കാലത്ത് 4 മണിക്കു കോഴി കൂവുന്നതിനും
മുന്‍പ് എഴുന്നേല്‍ക്കുക. ശീലമുണ്ടേല്‍ പല്ലു തേക്കുകയും
കുളിക്കുകയുമാകാം. ഇനി നമ്രശിരസ്ക്കനായി കിഴക്കോട്ട് തിരിഞ്ഞു
നില്‍ക്കുക. കപ്യാരെ വിളിച്ച് പുത്തനുടുപ്പ് അണിയിച്ചു തരുവാന്‍
ആവശ്യപ്പെടുക. അണിഞ്ഞു കഴിഞ്ഞാല്‍ പതുക്കെ തലയുയര്‍ത്തി ചുറ്റും
നോക്കുക. നിങ്ങളുടെ മുന്നിലെ ലോകമാകെ മാറിയിരിക്കുന്നുവല്ലേ?

ജനറല്‍ മെറിറ്റ്,കമ്മ്യൂണിറ്റി മെറിറ്റ്,
പിന്നോക്കവിഭാഗങ്ങള്‍ക്കുള്ള സംവരണം ഇതൊക്കെ കഴിഞ്ഞ്
ബാക്കിയുള്ള 20 ശതമാനത്തോളം മാത്രമാണ് നമ്മുടെ കയ്യിലുള്ളത്.
ഇതില്‍ നിന്നുള്ള വരുമാനം കൊണ്ട് കഞ്ഞിയും കപ്പയും കഴിച്ച്
ജീവിച്ചാല്‍ മതിയോ നമുക്ക്? എല്ലാം കമ്പ്യുട്ടര്‍ തനിയെ
ചെയ്യുമെന്നല്ലേ പറയുന്നെ ( ഈ കമ്പ്യൂട്ടര്‍
ന്യൂനപക്ഷക്കാരനാണോ..എന്തായാലും അമേരിക്കനല്ലേ
ക്രിസ്ത്യാനിയായിരിക്കും) . മെരിറ്റ് ഇനത്തില്‍ ഇനി ഒഴിവ്
വരുമ്പോള്‍ അര്‍ഹതയുള്ളവനെ കമ്പ്യുട്ടര്‍ തീരുമാനിക്കും. സാധാരണ
പോലെ സീറ്റ് തന്നാല്‍ നേര്‍ച്ചയിടാമെന്നു പറഞ്ഞവന്റെ ഡാഡിയുടെ
മൊബൈല്‍ നംബര്‍ അന്വേഷിച്ചിട്ടു കാര്യമില്ല. എങ്ങാനും ഒരുത്തന്‍
സ്കൂള്‍ മാറി പോയാല്‍ PTA Fund ഇനത്തില്‍ വാങ്ങിയത് തിരിച്ചു
കൊടുക്കേണ്ട കാര്യവുമില്ലായിരുന്നു. ഇതൊക്കെ പറഞ്ഞാല്‍ വിവരവും
വിദ്യാഭ്യാസവുമില്ലാത്ത കമ്പ്യുടെറിനു മനസ്സിലാകുമോ?
ബുദ്ധിയും ബോധവുമുള്ള കുഞ്ഞാടുകളെ മെരിറ്റെന്നും പറഞ്ഞ്
പറ്റിക്കാം. എങ്ങാനും എതിര്‍ത്തു വല്ലതും പറഞ്ഞാല്‍ അവനെ ഞായറാഴ്ച
കുര്‍ബാന സമയത്ത് ഭ്രഷ്ട്ട് ഏര്‍പ്പെടുത്താം.

PSCവഴി അധ്യാപക നിയമനം നടത്തി മുഖ്യ വരുമാനമാര്‍ഗം അടയ്ക്കാനുള്ള
ശ്രമങ്ങള്‍ക്കു പുറമേയാണ് ഈ ഏകജാലകകളികള്‍. വോട്ട് ബാങ്ക്
കാണിച്ചും അടുത്ത ഇലക്ഷനില്‍ നിലത്തടിക്കുമെന്നു പറഞ്ഞിട്ടും
വിലപോകുന്നില്ല. നേര്‍ച്ചപെട്ടിയില്‍ വരവുള്ളിടത്തോളം കാലം
കോടതികള്‍ കയറിയിറങ്ങുക തന്നെ!!
മതി മതി!! ഇനി ആ വെള്ളക്കുപ്പായം അഴിച്ചു വച്ചേക്ക്.
ഇനിയാലോചിച്ച്ച് നോക്കു. മാര്‍ക്കോ ഗാന്ധിയോ?