എന്റെ ആദ്യരാത്രി

വാതില്‍ പതുക്കെ തുറക്കുന്ന ശബ്ദം കേട്ടു തിരിഞ്ഞു നോക്കാനുള്ള ഒരു ശ്രമം ഞാന്‍ നടത്തി. അവള്‍ മന്ദം മന്ദം കടന്നു വരികയാണ്‌. കയ്യിലെന്തോ ഉണ്ട്. അവളുടെ വെളുത്ത വസ്ത്രങ്ങള്‍ ഒരു നിമിഷത്തേക്കെങ്കിലും എന്റെ ശ്രദ്ധ കവര്‍ന്നു. അവള്‍ എന്റെ കട്ടിലിനരികിലെത്തി ഞാന്‍ അവളുടെ മുഖത്തേക്കു നോക്കിയില്ല. എന്റെ മനസ്സ് പൂര്‍ണമായും ആ മുലകളിലായിരുന്നു. .

ഉപന്യാസപുരാണം ആട്ടകഥ, ഒടുക്കത്തെ ദിവസം

. +2 ഇല്‍ പഠിക്കുന്ന കൊള്ളാവുന്ന ഒരു ചേച്ചിയെ തടസ്സങ്ങളൊന്നുമില്ലാതെ കാണാവുന്ന തരത്തില്‍ ഞാനും കുട്ടുമോനും ഇരുപ്പുറപ്പിച്ചു. വിഷയം കിട്ടി “കേരളത്തിലെ പാരമ്പര്യകലകള്‍”. ന്യുമോണിയ,മലേറിയ തുടങ്ങിയ രോഗങ്ങളെ കുറിച്ചും അവയുടെ ലക്ഷണങ്ങള്‍ ,സ്വീകരിക്കേണ്ട മുന്‍ കരുതലുകള്‍ എന്നിവയെ പറ്റി ഞാന്‍ വിശദമായി എഴുതി. കുട്ടുമോന്‍ എന്തിനെ പറ്റിയാ എഴുതിയേ എന്നത് ഇപ്പോളും പുറം ലോകം അറിയാത്ത രഹസ്യമാണ്

ഞരമ്പുരോഗി കഥയെഴുതുകയാണ്‌

"കുട്ടുമോനേ, ഇന്ദുവിനെ ലൈന്‍ ആക്കി എന്നു കേട്ടല്ലോ?" "ലൈനോ? അങ്ങിനെ പറഞ്ഞാല്‍ എന്താ?" അമ്മയുടെ ഉണ്ണിയായ ഞാന്‍ എന്റെ നിഷ്ക്കളങ്കത കൊണ്ട് ചോദിച്ചു പോയി. "നിന്റെ അമ്മയോട് പോയി ചോദിക്ക്" അവള്‍ എളുപ്പ വഴി പറഞ്ഞു തന്നു.

വില്‍പ്പനക്കുണ്ടൊരു ജീവിതം

വിവാഹം സ്വര്‍ഗത്തില്‍ വച്ചു നടക്കുന്നു“ ആരാണ് പറഞ്ഞതെന്നു അറിയില്ല. എന്തായാലും കേട്ടു മടുത്ത കാര്യമാണ്. ഒരുപക്ഷേ, വിവാഹം നടക്കുന്നത് സ്വര്‍ഗത്തിലായിരിക്കാം, പക്ഷേ ജീവിക്കുന്നത് സ്വര്‍ഗത്തിലാണോ?. എന്തായാലും വിവാഹം തീരുമാനിക്കുന്നത് സ്വര്‍ഗത്തിലിരിക്കുന്നവരല്ല. അതെനിക്കുറപ്പ്. പെണ്ണിന്റേയും ചെക്കന്റേയും അച്ഛനമ്മമാരും ബന്ധുക്കളും ദേവന്മാരല്ലല്ലോ!!

സാറിനെ നടത്തിയ ശിഷ്യന്‍ അഥവാ ശിഷ്യനെ നടത്തിയ സാര്‍

സ്ത്രീകളെ കുറിച്ച് പുരുഷന്മാര്‍ക്കറിയാത്ത ഒരു നിഗൂഢരഹസ്സ്യം ഉണ്ട്. ആ രഹസ്സ്യം മനസ്സിലാക്കിയാല്‍ പുരുഷനു പിന്നെ സ്ത്രീസുഖം ഉണ്ടാകില്ല.” ഈ കണ്ടെത്തല്‍ എന്റേതല്ല. എന്നെ നാലാം സെമെസ്റ്റെറില്‍ Environmental studies പഠിപ്പിച്ച പ്രവീണ്‍ സാറിന്റേതാണ്

Featured Blogs

Blog Promotion By
INFUTION

Thursday, August 14, 2008

Er.= Engineer??


Well….Who am I?? My certificates prove that my name is Aneesh and my friends prefer
Gopikuttan. I don’t know what my rivals call me. And for the last 22 yrs I am here in this world,
eating and sleeping all the day. In between I found time to literally complete my education. I am not sure how things went. Were they planned? Some of them were really my decisions and some were not. First 12 yrs of my education were simple, fair and calculated. Then, what all I did for the last four years??

I dreamt of waking up early in the morning and successfully failed to make it happen. I had to travel more than 30 km to cross the gate of my college. The buses never waited for me and I never asked them to. I was not interested in chitchat with the bus conductors, yet they found time to question me. 9 O’ clock was too early for me to find my seat in the classroom and I always opted the steps of gallery to serve with my attendance. Punctuality was the word left without any meaning in the dictionary of my campus life.

I always have had my time to spend with my friends under the shades of The Mech tree. I kept my eyes on pretty girls however busy I was. Though I accepted great amount of disappointment, I was not upset. I was confident and continued to ogle. ‘One day son, but not today’. I know where my horizon lies. Anyway I could save some money and I never felt deprived of a Bajaj pulsar. That’s the biggest advantage of not having a girlfriend. The crowded and punctual college bus was obviously not my choice. The Pallimoola bus stop and Vimala Women’s College were my destinations. I may have favoured churidar over jeans or natural over artificial.

I wondered how well my watch liked the boring lectures and preferred to run so slowly. And the
same watch moved so fast on the days of exams. How irresponsible it was!! It was hard for me to
distinguish between physics and chemistry labs. I worked hard in the workshops, but not knowing what I am going to make. I discovered electrical machine lab as the “Hell of Mech”. I broke the fuse, still they got me passed thanks to the non insured motors. Assignments were the only way to get familiarized with the functioning of Photostat machine and they made me deal with late night hours. And exams were thorn in the flesh or sometimes cherry on the cake. I witnessed 110 mechanical engineers finding out 237 solutions for the single problem and waiting for moderation. Passing the exam was only ‘one night task’ for me. I used to fill the university role number by myself and waited for Aneeth [sits next to me and the stupid topper] to turn his answer sheets to me. I passed AMS and DOM without wasting a single additional page.
But the Mechlife was unique. It was Royal in every sense. The mass bunks, celebrations, cricket
and football matches and fight against the fascists ….so on… don’t forget the late submissions and
struggle to get internal marks touching 35. The golden 35!!!!.. yes.. and now what????

Here is a 22yr old boy waiting to bear that prestigious tag “The Engineer” without learning
engineering. I know many preceded me and many are succeeding me, and many are sailing along
with me. And of course I learned one thing from the past four years “ It is not necessary for an
Engineer to be an Engineer”.

Wednesday, July 30, 2008

“കര്‍ക്കിടക കളികള്‍“

ഹാവൂ അങ്ങനെ വീണ്ടും മഴയെത്തി. ഞാ‍ന്‍ വിചാരിച്ചു ആണവപ്രശ്നത്തില്‍ പ്രതിക്ഷേധിച്ച് നാടുവിട്ടു കാണുമെന്ന്. ചിലപ്പോള്‍ ബോംബ് പൊട്ടുമെന്നു കരുതി വന്നതാകും. എന്തായാലും വന്നത് നന്നായി. എവിടെ പെയ്തില്ലേലും ഇടുക്കിയില്‍ പെയ്യണേ എന്നായിരുന്നു എന്റെ ആഗ്രഹം. ഇപ്പോള്‍ കേരളം മൊത്തമായി നല്ല മഴകിട്ടുന്നുണ്ട്. ഇതിനിടയിലാണ് ഇത് കര്‍ക്കിടകമാണെന്നും പഞ്ഞമാസമാനെന്നും എന്റെ വകയിലൊരു അമ്മാമ്മ പറഞ്ഞത്. എനിക്കു ആദ്യം കാര്യമായി സംഭവം മനസ്സിലായില്ല. കോളേജില്‍ പോകുന്നത് അവസാനിപ്പിച്ചതില്‍ പിന്നെ വീട്ടില്‍ നിന്നുള്ള പോക്കറ്റ് മണി നിലച്ചു അതിനു ശേഷം എന്റെ കാര്യം ഈ പറഞ്ഞതു പോലെ തന്നെയാണ്. ഫോണ്‍ റീച്ചാര്‍ജ് ചെയ്യാന്‍ പോലും കാശില്ല. പക്ഷേ അതു പോലെ ആണോ മറ്റുള്ളവരുടെ കാര്യം?!! കര്‍ക്കിടകത്തില്‍ ‍എല്ലാവര്‍ക്കും അസുഖങ്ങളൊക്കെ വരുമെന്ന് എനിക്കു പിന്നീടുള്ള അന്വേഷണത്തില്‍ നിന്നും വിവരം കിട്ടി. എനിക്കു ചിരിക്കാന്‍ വയ്യ! ഈ മണ്‍സൂണ്‍ തുടങ്ങുന്ന അവസരത്തില്‍ രോഗങ്ങള്‍ പരക്കാതിരുന്നാലല്ലേ അത്ഭുതമുള്ളൂ. പിന്നെ ജൂണില്‍ സ്കൂള്‍ തുറന്നാല്‍ അതുമായി ബന്ധപെട്ട ചിലവു കൊണ്ട് തന്നെ മിക്കവരുടേയും പോക്കറ്റ് കാലിയാകും. ഇതിനൊക്കെ പാവം കര്‍ക്കിടകമെന്തു പിഴച്ചു?ഞാന്‍ ചോദിച്ചു പോകുകയാ‍ണ് സുഹ്രുത്തുക്കളേ [ സോറി]. പക്ഷേ നമ്മുടെ നാട്ടുകാരുടെ ഒരു ഗുണമെന്തെന്നു വച്ചാല്‍ എല്ലാ പ്രശ്ങ്ങള്‍ക്കും പ്രതിവിധിയും കണ്ടു പിടിക്കും. കര്‍ക്കിടകത്തിന്റെ കരാളഹസ്ത്തങ്ങളില്‍ നിന്നു രക്ഷപ്പെടാന്‍ രാമായണം വായിച്ചാല്‍ മതിയാകുമത്രേ. ഇവിടെ എന്റെ കുറേ അമ്മായിമ്മാര്‍ ഇരുന്നു വായിച്ച് എന്റെ ചെവി പൊട്ടിക്കുന്നുണ്ട്. ഇതിനിടയില്‍ നാട്ടുകാരുടെ കുറ്റം പറയാനും ഇവര്‍ സമയം കണ്ടെത്തുന്നുണ്ട്. സമ്മതിക്കണം!! ഒരു കാര്യം പറയുന്നതിനു മുന്‍പ് ഞാന്‍ ഇരിങ്ങാലക്കുടക്കാരനാണെന്ന് അഭിമാനപൂര്‍വം പ്രഖ്യാപിച്ചു കൊള്ളട്ടേ. ഇവിടെയാണ് ഇന്ത്യയിലെ തന്നെ ഏക ഭരതക്ഷേത്രമായ ശ്രീകൂടല്‍മാണിക്യം സ്ഥിതി ചെയ്യുന്നത്. കഴിഞ്ഞ മൂന്നു നാലു കൊല്ലമായി പുതിയൊരു ട്രെന്‍ഡ് രൂപം കൊണ്ടിട്ടുണ്ട്. കര്‍ക്കിടകമാസത്തില്‍ “നാലമ്പലംതൊഴല്‍“ . ദശരഥന്റെ നാലു മക്കളേയും അവരുടെ അമ്പലങ്ങളില്‍ പോയി തൊഴുക. ഇവിടെ ഭക്തി ബിസിനസ്സാണ്. അമ്പലങ്ങളില്‍ കുമിഞ്ഞു കൂടുന്ന വരുമാനത്തിനു കണക്കില്ല. ഈ നാലമ്പങ്ങള്‍ തൊഴുന്നതിനിടയില്‍ വഴിയില്‍ കാണുന്ന എല്ലാ അമ്പല‍ങ്ങളും നലമ്പലതീര്‍ത്ഥാടകര്‍ക്കു സ്വാഗതമരുളികൊണ്ട് ബോര്‍ഡുകളും ബാനറുകളും തൂക്കിയിട്ടുണ്ട്. വലിയ മുതല്‍മുടക്കില്ലാതെ തന്നെ പുഷ്പ്പാഞ്ജലി, പറ, നേര്‍ച്ച തുടങ്ങിയ കലാപരിപാടികളിലൂടെ ഭക്തരുടെ കാശിങ്ങോട്ടു പോന്നോളും. ഈ നാലമ്പല കലാപരിപാടികള്‍കൊണ്ട് രക്ഷപെട്ടത് ട്രാവല്‍ ഏജന്‍സികളാണ്. സാധാരണ ഈ മഴക്കാലത്ത് ആരും കല്യാണമൊന്നും നടത്താറില്ല. തലക്കസുഖമുള്ളവര്‍ പോലും വിനോദയാത്രകളും നടത്താറില്ല. പണിയൊന്നുമില്ലാതെ കട്ടപുറത്തിരുന്ന വണ്ടികള്‍ക്ക് ഒരു വരുമാനമാര്‍ഗമായി. പിന്നെ അമ്പലങ്ങള്‍ എല്ലാം മൂത്തമകനില്‍ നിന്നു തുടങ്ങി ഇളയവനില്‍ അവ്സാനിക്കേണ്ടതു കൊണ്ട് അത്യാവ്ശ്യം ദൂരവുമുണ്ട് യാത്രകള്‍ക്ക്. പിന്നെ മറ്റൊരു വിഭാഗം റിയാലിറ്റി ഷോകളില്‍ നിന്നു പുറത്തായവരും പണിയില്ലാതെ വെട്ടിലിരിക്കുന്നവരുമായ സംഗീതജ്ഞരാണ്. ഒരേ താളത്തിലും ഈണത്തിലുമുള്ള ഒരുപാട് ഗാനങ്ങളിറക്കി അവര്‍ ജീവിച്ചു പോകുന്നു. എന്റെ പേടി മറ്റൊന്നുമല്ല. ഈ ഭക്തരെകൊണ്ട് പൊറുതി മുട്ടി ശ്രീരാമന്‍ അടുത്തകൊല്ലം മുതല്‍ അനിയന്മാരേയും കൂ‍ട്ടി വീണ്ടും വനവാസത്തിനു പോകുമോ എന്നാണ്? അതൊക്കെ അവരുടെ കുടുംബകാര്യം ഞാന്‍ എന്തിനാ അന്വേഷിക്കുന്നെ.അല്ലേ? ഈ നാലമ്പലപരിപാടിയില്‍ എന്നെ വിഷമിപ്പിക്കുന്ന കാര്യം പട്ടുപാവാടയിട്ട പതിനേഴുകാരികളുടെ അഭാവമാണ്. എല്ലാം ഒരുമാതിരി 45 കഴിഞ്ഞ യുവതികള്‍. അതുകൊണ്ട് തന്നെ ഞാന്‍ ആ ഭാഗത്തേക്കു പോകാറില്ല. അല്ലേലും gold ഉരുക്കുന്നിടത്ത് cat നു എന്ത് കാ‍ര്യം??!!!

Friday, July 25, 2008

""....the most boring.....""

ഞാന്‍ ഈ ദിവസങ്ങളില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന വാക്ക് 'boring' ആയിരിക്കണം. കാരണം മറ്റൊന്നുമല്ല.മുന്‍പ് പറഞ്ഞ പോലെ എന്റെ ഇപ്പോഴത്തെ അവസ്ഥ അതാണ്. 65 TV ചാനലുകള്‍ എന്നെ മാറി മാറി പീഡിപ്പിക്കുന്നു. ഇടയ്ക്കിടക്കു തനിയെ ഓഫ് ആയി BSNL വന്‍ intenet connection എന്നെ വട്ടുപിടിപ്പിക്കുന്നു. ഭാഗ്യത്തിനു ഇതു വരെ പവര്‍കട്ട് ഉണ്ടായിട്ടില്ല! അതിന്റെ കൂടെ ഒരു കുറവുണ്ട്. ഇടിവെട്ടിയവനെ പാമ്പു കടിച്ചെന്നൊ മറ്റോ ഒരു ആഗോളപ്രശ്നമില്ലേ?????? അതു തന്നെ!! ഞാന്‍ ആലോചിക്കുവായിരുന്നു ഈ ലോകത്ത് ഏറ്റവും ബോറിങ്ങായ കാര്യം എന്താണ്? ഉത്തരം ഞാന്‍ തന്നെ പറയാം. കല്യാണവീഡിയോ!!! സഹിക്കാന്‍ പറ്റില്ല. ഇതിലും വെറുപ്പിക്കുന്ന ഒരു കാര്യം ഭൂമിയില്‍ വേറെ ഉണ്ടായിട്ടില്ല. ഇനി ഉണ്ടാകുകയുമില്ല! ഞാന്‍ ഏതെങ്കിലും കല്യാണ സിഡി കണ്ടിട്ടുണ്ടേല്‍ അതു പ്രത്യേകിച്ച് ആരെയെങ്കിലും ഒന്നൂടെ കാണാനായിരിക്കും. തീര്‍ച്ചയായും അത് കാണാന്‍ കൊള്ളാവുന്ന ഒരു പെണ്‍കുട്ടിയായിരിക്കും. എന്റെ അനിയന്‍ ഇക്കാര്യത്തില്‍ വളരെയധികം അനുഭവ സമ്പത്തുള്ള ആളാ‍ണ്. ഈ വീഡിയോകളില്‍ എനിക്കേറ്റവും ഇഷ്ട്ടമില്ലാത്ത ഭാഗം എന്റ്റെ മുഖം കാണുന്നതാണ്. എന്തൊരു വ്രുത്തികേടാണ്!! അത് എന്റെ ഉള്ളിലെ അപകര്‍ഷതാബോധത്തെ തുറന്നു വിടും. പിന്നെ ക്ലൈമാക്സില്‍ വരനും വധുവും പാടത്ത് പോയി തോടിനു കുറുകെ നടന്നു പ്രണയിക്കുന്ന രംഗങ്ങള്‍... എനിക്കൊന്നും പറയാനില്ല. എന്നെ അന്വേഷിക്കുകയും വേണ്ട!! ഞാന്‍ വാളു വക്കാനുള്ള സ്ഥലം കണ്ടെത്തി കഴിഞ്ഞിട്ടുണ്ടാകും!!!

ഭ്രാന്തന്മാര്‍ ഉണ്ടാകുന്നത്.....!!!!!!

സത്യം പറയാല്ലോ എനിക്കു വേറെ ഒരു പണിയുമില്ല. കോളേജ് ജീവിതം അവസാനിച്ചു. 4 കൊല്ലം പോയതറിഞ്ഞില്ല. അങ്ങിനെ വിദ്യാര്‍ഥിയുടെ വേഷവും ആടിത്തീര്‍ത്തു. ഇപ്പോള്‍ നിര്‍ബന്ധിത attendance ഇല്ല, ബോറിങ് lectures ഇല്ല, കിടന്നുറങ്ങാന്‍ ഡസ്ക്കും ബഞ്ചും ഇല്ല, പേടിപ്പെടുത്തുന്ന പരീക്ഷാ ദിനങ്ങളുമില്ല!! ഹൂ..ഹൂ.ഹൂ... ഒരാഴ്ചയായി വീട്ടില്‍ വെറുതേ കുത്തിയിരുപ്പാണ്. കയ്യില്‍ സ്റ്റോക്കുണ്ടായിരുന്ന സിനിമകളെല്ലാം കണ്ടു കഴിഞ്ഞു. അമ്മ ടിന്നുകളിലൊളിപ്പിച്ചു വച്ചിരുന്ന കൊള്ളി വറുത്തതും കായ വറുത്തതും പിന്നെ ഒരു പാക്കറ്റ് ടൈഗര്‍ ബിസ്കറ്റും തീര്‍ന്നു. ശ്രീലങ്ക നന്നായി കളിക്കുന്നതു കൊണ്ട് കളി കാണാനും തോന്നുന്നില്ല. ഇനിയെന്ത് ചെയ്യും??? പകല്‍ സ്വപ്നങ്ങള്‍ ഒരുപാട് കാണുന്നുണ്ട്. അതുകൊണ്ടെന്തു കാര്യം?? സമയം കളയാന്‍ ഞാന്‍ സീരിയസ് ആയി ഒരു മാര്‍ഗം കണ്ടു പിടിച്ചു. ഞാന്‍ തത്വചിന്തകന്‍ ആകാന്‍ പോകുന്നു. ഞാ‍ന്‍ ഇവിടെ ഈ കമ്പ്യൂട്ടറിനു മുന്നിലിരുന്നു പല തത്വചിന്തകളും നിങ്ങള്‍ക്കു പകര്‍ന്നു തരാം. കുറച്ച് അനുഭവങ്ങളും.ദിവസവും ഒരോന്നു വീതം. ചിലപ്പോള്‍ അതില്‍ കൂടുതലും. ധൈര്യമുണ്ടേല്‍ വായിച്ചോളൂ. ഇഷ്ട്ടമുണ്ടേല്‍ മതി. എനിക്കു യാതൊരുവിധ നിര്‍ബന്ധവുമില്ല. കാരണം ഈ വക പരിപാടികള്‍ക്കായി പാഴാക്കുവാന്‍ ഒരുപാട് സമയമുണ്ട് എന്റെ കയ്യില്‍!!

Friday, May 30, 2008

ക്ലാ.. ക്ലീ.. ക്ലൂ...ജാലകപ്പഴുതിലൊരു മൈന!!

"I want to make clear that I have no intentions of abusing a majority of good people , but I would really like to raise my fingers at that minority who are responsible for majority of problems."


ഏകജാലക സംവിധാനം നടപ്പിലാക്കുവാന്‍ സര്‍ക്കാരിന് ഹൈക്കോടതി
അനുമതി നല്‍കി. അങ്ങിനെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ഒരു കേസ്
സര്‍ക്കര്‍ കോടതിയില്‍ വിജയിച്ചിരിക്കുന്നു.ആഹ്ലാദിപ്പിന്‍! ആഹ്ലാദിപ്പിന്‍! നിയമാനുസ്രുതമായ
നടപടികല്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നായാലും കോടതി
ശരിവക്കുമെന്നു മനസ്സിലായി. എന്തും ചോദ്യം ചെയ്താല്‍ കോടതി
തടയുമെന്ന ‘വെള്ളക്കുപ്പായ‘ക്കാരുടെ ശുഭാപ്തി വിശ്വാസം
തകര്‍ന്നു. ഇത്രനാളും കോടതിയെ തള്ളിപ്പറഞ്ഞവരാരും ഈ വിധിയില്‍
കോടതിയെ അഭിനന്ദിക്കുന്നില്ലേ?

സത്യത്തില്‍ കോടതിയെ സമീപിക്കാന്‍ മാനേജ്മെന്റുകളെ
പ്രേരിപ്പിച്ചതെന്താണ്? അത് മനസ്സിലാകണമെങ്കില്‍ സെന്‍സ് വേണം
സെന്‍സിബിലിറ്റി വേണം സെന്‍സിറ്റിവിറ്റി വേണം. അതുമല്ലെങ്കില്‍
ഇന്ത്യയെന്തെന്നറിയണം.എന്നിട്ടും മനസ്സിലാകുന്നില്ലെങ്കില്‍
മുട്ടനാടിന്റെ നെഞ്ചിലെ ചോര കുടിക്കണം. ഇതൊന്നും
പറ്റിയില്ലെങ്കില്‍ എത്രയും പെട്ടെന്നു അടുത്തുള്ള തയ്യില്‍
കടയില്‍ ചെന്നു 6 അടി നീളത്തില്‍ ഒരു വെളുത്ത കുപ്പായം
തുന്നിക്കാന്‍ കൊടുക്ക്. ഇത്രയായിട്ടും നിങ്ങള്‍ക്കു
മാനേജ്മെന്റിനെ മനസ്സിലാകുന്നില്ലെങ്കില്‍ നിങ്ങളൊരു
വിദ്യാര്‍ത്ഥിയാണോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു.
അല്ലെങ്കില്‍ പിന്നെ നിങ്ങള്‍ക്കൊരു കുട്ടിയുണ്ട്. ഇതു
രണ്ടുമല്ലേല്‍ പിന്നെ നിങ്ങള്‍ക്കല്‍പ്പം ബുദ്ധിയുണ്ട്.

നിങ്ങളുടെ മനസ്സില്‍ ഉള്ളതെന്തൊക്കെയാനെന്നു ഞാന്‍ പറയട്ടെ.
1.ഓരോ സ്കൂളിലും ക്യൂ നിന്ന് ഫോം വാങ്ങി കയ്യിലുള്ള കാശുകളയേണ്ട.
2.പ്രവേശനദിവസം ഓരോ സ്കൂളിനു മുന്നിലും മൊബൈലും പിടിച്ചു
നിക്കുന്ന പ്രതിനിധികളെ ഒഴിവാക്കാം. സമയനഷ്ട്ടവും
അധ്വാനക്കുറവും മാത്രമോ? ഒരു സ്കൂളില്‍ ഇപ്പോ നമ്മുറ്റെ പേരു
വിളിക്കുമെന്നു കരുതി കാത്തു നിക്കുമ്പൊല്ഴാകും അറിയുക മറ്റേ
സ്കൂളില്‍ പേരു വിളിക്കുകയും അവസരം നഷ്ട്ടപെടുകയും ചെയ്തെന്ന്.
ഉത്തരത്തിലുള്ളത് കയ്യെത്തിയുമില്ല കക്ഷത്തിലുള്ളത് നിലത്തു
വീഴുകയും ചെയ്തു.
3. ഇനി ഇഷ്ട്ടപെട്ട സ്കൂളില്‍ സീറ്റ് കിട്ടിയില്ലേല്‍ തന്നെ അവിടെ
ഒഴിവു വരുന്നതും പ്രതീക്ഷിച്ച് ദിവസവും അങ്ങോട്ട് ഫോണ്‍
ചെയ്യേണ്ട.
4. സ്കൂള്‍ മാറുമ്പോള്‍ നഷ്ട്ടപെടുന്ന PTA fund ഇനെ കുറിച്ച്
വിഷമിക്കേണ്ട.
5. അര്‍ഹമായതില്‍ വച്ചേറ്റവും നല്ലത് കിട്ടുമെന്ന ഉറപ്പ്.

ഇതൊക്കെ വിദ്യാര്‍ത്ഥികളുടെ കാര്യമല്ലേ? രണ്ടു വര്‍ഷം മാത്രം
പഠിക്കാന്‍ വരുന്നരുടെ കാര്യമാണോ അതോ ജീവിതകാലം മുഴുവന്‍ സേവന
തത്പരരായി ഈ പുണ്യകര്‍മമം നിര്‍വഹിക്കുന്ന മാനേജരുടെ കാര്യമോ
ചിന്തിക്കേണ്ട്ത്. നിങ്ങള്‍ക്കു അല്‍പ്പമെങ്കില്‍ കരുണ മനസ്സില്‍
ബാക്കിയുണ്ടേല്‍ നേരത്തെ പറഞ്ഞ വെള്ള കുപ്പായം തയ്പ്പിച്ചു
വാങ്ങൂ.എന്നിട്ടു ദിവസവും കാലത്ത് 4 മണിക്കു കോഴി കൂവുന്നതിനും
മുന്‍പ് എഴുന്നേല്‍ക്കുക. ശീലമുണ്ടേല്‍ പല്ലു തേക്കുകയും
കുളിക്കുകയുമാകാം. ഇനി നമ്രശിരസ്ക്കനായി കിഴക്കോട്ട് തിരിഞ്ഞു
നില്‍ക്കുക. കപ്യാരെ വിളിച്ച് പുത്തനുടുപ്പ് അണിയിച്ചു തരുവാന്‍
ആവശ്യപ്പെടുക. അണിഞ്ഞു കഴിഞ്ഞാല്‍ പതുക്കെ തലയുയര്‍ത്തി ചുറ്റും
നോക്കുക. നിങ്ങളുടെ മുന്നിലെ ലോകമാകെ മാറിയിരിക്കുന്നുവല്ലേ?

ജനറല്‍ മെറിറ്റ്,കമ്മ്യൂണിറ്റി മെറിറ്റ്,
പിന്നോക്കവിഭാഗങ്ങള്‍ക്കുള്ള സംവരണം ഇതൊക്കെ കഴിഞ്ഞ്
ബാക്കിയുള്ള 20 ശതമാനത്തോളം മാത്രമാണ് നമ്മുടെ കയ്യിലുള്ളത്.
ഇതില്‍ നിന്നുള്ള വരുമാനം കൊണ്ട് കഞ്ഞിയും കപ്പയും കഴിച്ച്
ജീവിച്ചാല്‍ മതിയോ നമുക്ക്? എല്ലാം കമ്പ്യുട്ടര്‍ തനിയെ
ചെയ്യുമെന്നല്ലേ പറയുന്നെ ( ഈ കമ്പ്യൂട്ടര്‍
ന്യൂനപക്ഷക്കാരനാണോ..എന്തായാലും അമേരിക്കനല്ലേ
ക്രിസ്ത്യാനിയായിരിക്കും) . മെരിറ്റ് ഇനത്തില്‍ ഇനി ഒഴിവ്
വരുമ്പോള്‍ അര്‍ഹതയുള്ളവനെ കമ്പ്യുട്ടര്‍ തീരുമാനിക്കും. സാധാരണ
പോലെ സീറ്റ് തന്നാല്‍ നേര്‍ച്ചയിടാമെന്നു പറഞ്ഞവന്റെ ഡാഡിയുടെ
മൊബൈല്‍ നംബര്‍ അന്വേഷിച്ചിട്ടു കാര്യമില്ല. എങ്ങാനും ഒരുത്തന്‍
സ്കൂള്‍ മാറി പോയാല്‍ PTA Fund ഇനത്തില്‍ വാങ്ങിയത് തിരിച്ചു
കൊടുക്കേണ്ട കാര്യവുമില്ലായിരുന്നു. ഇതൊക്കെ പറഞ്ഞാല്‍ വിവരവും
വിദ്യാഭ്യാസവുമില്ലാത്ത കമ്പ്യുടെറിനു മനസ്സിലാകുമോ?
ബുദ്ധിയും ബോധവുമുള്ള കുഞ്ഞാടുകളെ മെരിറ്റെന്നും പറഞ്ഞ്
പറ്റിക്കാം. എങ്ങാനും എതിര്‍ത്തു വല്ലതും പറഞ്ഞാല്‍ അവനെ ഞായറാഴ്ച
കുര്‍ബാന സമയത്ത് ഭ്രഷ്ട്ട് ഏര്‍പ്പെടുത്താം.

PSCവഴി അധ്യാപക നിയമനം നടത്തി മുഖ്യ വരുമാനമാര്‍ഗം അടയ്ക്കാനുള്ള
ശ്രമങ്ങള്‍ക്കു പുറമേയാണ് ഈ ഏകജാലകകളികള്‍. വോട്ട് ബാങ്ക്
കാണിച്ചും അടുത്ത ഇലക്ഷനില്‍ നിലത്തടിക്കുമെന്നു പറഞ്ഞിട്ടും
വിലപോകുന്നില്ല. നേര്‍ച്ചപെട്ടിയില്‍ വരവുള്ളിടത്തോളം കാലം
കോടതികള്‍ കയറിയിറങ്ങുക തന്നെ!!
മതി മതി!! ഇനി ആ വെള്ളക്കുപ്പായം അഴിച്ചു വച്ചേക്ക്.
ഇനിയാലോചിച്ച്ച് നോക്കു. മാര്‍ക്കോ ഗാന്ധിയോ?

Sunday, November 18, 2007

“രാജകീയത- ഒരു പാരമ്പര്യം”

This post is a personal thing and is intended fo some other purpose. Some of the readers may not be able to undrstand the content and its spirit, I dedicate this to the whole mechanical department of GEC Thrissur.

"ഒരായിരം വര്‍ണ്ണക്കൊടികള്‍ ഒന്നിച്ചുയരാന്‍ കൊതിക്കുന്ന സരസ്വതി ക്ഷേത്രകവാടത്തില്‍ ഞാനാദ്യമായി എത്തി. നഗ്നപാദനായി ആ മണ്ണിനെ സ്പര്‍ശിക്കാന്‍ ഞാന്‍ കൊതിച്ചു. എങ്കിലും ഞാന്‍ മടിച്ചു. സത്യവും മിഥ്യയും തമ്മിലുള്ള അതിര്‍വരമ്പുകള്‍ നിര്‍വചിക്കാനാവാതെ ഞാന്‍ ഉഴറി. പെട്ടെന്നുണ്ടായ തിരിച്ചറിവിനൊടുവില്‍ ഞാന്‍ മുന്നോട്ട് നടന്നു. എന്നെ എതിരേല്‍ക്കാന്‍ വെമ്പി നിന്നിരുന്ന മെക്കാനിക്കല്‍ ഡിപ്പാര്‍ട്മെന്റിന്റെ തുടിപ്പ് എന്റെ സിരകളിലൂടെ പടരുവാന്‍ തുടങ്ങി. കാച്ചിയെടുത്ത ഇരുമ്പിന്റെ കരുത്തും കൊല്ലന്റെ ആലയില്‍ നിന്നുയരുന്ന ഘനഗംഭീരമായ സംഗീതവും താളം പിടിക്കുന്ന ഒരു വലിയ ലോകത്തിലേക്കാണ് ഞാന്‍ നയിക്കപ്പെട്ടത്. ഈ ലോകത്തിന്റെ ചക്രങ്ങള്‍ തിരിക്കാന്‍ വേണ്ടി ജന്മമെടുത്ത ഒരു പറ്റം യുവരക്തങ്ങള്‍! അവരുടെ രാജകീയത വിളിച്ചോതുന്ന ഏകതയും പ്രൌഢിയും! ത്രസിപ്പിക്കുന്ന ജീവിതവും സാമ്രാജ്യത്വ ചിന്തകളില്‍ വശംവദരാകാത്ത മനോഭാവവും! അനീതിക്കെതിരെ പടപൊരുതുന്ന കൈകളും നാവുകളും! അവരുടെ പെരുമയും പാരമ്പര്യവും വിളിച്ചോതി നില്‍ക്കുന്ന “മെക്ക് ട്രീ”.!ഇനിയും ആയിരക്കണക്കിന് വര്‍ഷങ്ങള്‍ അതവിടെ കാണും വരാനിരിക്കുന്ന തലമുറക്ക് ഊര്‍ജ്ജം പകരാന്‍............!"

Tuesday, October 16, 2007

“ കുഞ്ഞുണ്ണിയും ഞാനും”


ഞാന്‍ ആരാണെന്നു മനസ്സിലായി കാണുമല്ലോ? സാക്ഷാല്‍ ഞാന്‍ തന്നെ! പിന്നെ കുഞ്ഞുണ്ണി അത് ഇരട്ട പേരാണ് അവന്റെ അച്ഛനും അമ്മയും അവനിട്ടിരിക്കുന്ന പേര് ജോയല്‍ എന്നാണ്. പക്ഷേ ഉയരകൂടുതലും മുഖത്തെ നിഷ്ക്കളങ്കതയും കാരണം ഞങ്ങള്‍ അവനെ കുഞ്ഞുണ്ണി എന്നു വിളിക്കും. കൂടുതല്‍ അടുപ്പമുള്ളവര്‍ CBIകുഞ്ഞുണ്ണി എന്നു വിളിക്കും . CBIഎന്നാല്‍ Cerelac Baby of India എന്നര്‍ത്ഥം. അവനെ കുറിച്ചു പറയുന്നതിലും നല്ലത് അവന്റെ കഥകള്‍ വായിക്കുന്നതാണ്.

ഒരു ചെറിയ അപകടം!


ഞങ്ങള്‍ രണ്ടു പേരും +2 നു പഠിക്കുന്നു. ഞങ്ങളുടെ ക്ലാസ്സ് ടീച്ചര്‍ക്ക് ഞങ്ങളെ രണ്ടു പേരേയും അത്ര മതിപ്പില്ല! കാലത്തെ സ്പെഷല്‍ ക്ലാസ്സില്‍ വരാത്തതു കൊണ്ടാകാം അല്ലെങ്കില്‍ ചോദ്യം ചോദിക്കുന്ന സമയങ്ങളില്‍ കുറച്ചും മറ്റു സമയങ്ങളില്‍ ധാരാളവും സംസാരിക്കുന്ന കൊണ്ടാകാം.! ഒരു ദിവസം ഞങ്ങള്‍ ഒരു വാര്‍ത്ത കേട്ടു. ടീച്ചറെ വണ്ടിയിടിച്ചു. എല്ലാവരും വ്യാകുലരായി. കാരണം ടീച്ചര്‍ ഒരു ഗര്‍ഭിണി കൂടിയാണേ! ഈ സംഭവത്തിനു ശേഷം ഒരാഴ്ചയോളം ടീച്ചര്‍ വന്നില്ല. ടീച്ചറുടെ തലയില്‍ മുറിവുണ്ട്. കയ്യിലും കാലിലും പ്ലാസ്റ്റര്‍ ഉണ്ട് തുടങ്ങിയ വാര്‍ത്തകള്‍ പ്രചരിക്കാന്‍ തുടങ്ങി (ഇതില്‍ ഒരെണ്ണം എന്റെ വകയായിരുന്നു. ഏതാണെന്നു ശരിക്കും ഓര്‍ക്കുന്നില്ല) അതിനു ശേഷം ടീച്ചര്‍ വന്നു! ടീച്ചര്‍ സ്റ്റാഫ് റൂമില്‍ ഇരിക്കുമ്പോളാണ് കുഞ്ഞുണ്ണി അങ്ങോട്ട് ചെല്ലുന്നത്. തലയില്‍ കെട്ടുമില്ല കയ്യില്‍ പ്ലാസ്റ്റെറും ഇല്ല.കയ്യില്‍ ചെറിയ മുറിവുണങ്ങിയ പാടുണ്ട്. അവനു സഹിച്ചില്ല! ഉടനെ ചെന്നു ചോദിച്ചു. “ ഇത്രേ പറ്റിയുള്ളോ?” . ടീച്ചറും അവിടെയുണ്ടായിരുന്ന മറ്റു ടീച്ചര്‍മാരും ഞെട്ടി! കുറച്ചു ദേഷ്യത്തില്‍ തന്നെ ടീച്ചര്‍ തിരിച്ചു ചോദിച്ചു.” ഇത്രയും പറ്റിയാല്‍ പോരേ?” ഇപ്രാവശ്യം ഞെട്ടിയതു കുഞ്ഞുണ്ണിയാണ്!!!

പൂവാല ശല്യം!!

ഞങ്ങളുടെ സ്കൂളില്‍ +1 നു പുതിയതായി കുട്ടികള്‍ വന്നു. കൂടുതലും പെണ്‍കുട്ടികള്‍ തന്നെ!അവരുടെ എണ്ണമെടുത്ത് ഞാനും കുഞ്ഞുണ്ണിയും കാലം കഴിച്ചു പോന്നു.ഒരു ദിവസം ഞാനും അവനും മറ്റൊരു ചങ്ങാതിയും കൂടി സ്കൂളിനു മുന്നില്‍ വായ്നോക്കി നടക്കുവായിരുന്നു. ഒരുപാട് സുന്ദരികള്‍ മുകളിലെ വരാന്തയില്‍ നില്‍ക്കുന്നു. ഞങ്ങള്‍ മുകളിലേക്കു തന്നെ നോക്കി നടന്നു.ഈ കാഴ്ച ഞങ്ങളുടെ ബയോളജി ടീച്ചര്‍ കണ്ടു. ടീച്ചര്‍ക്ക് ഞങ്ങളെ രണ്ടു പേരേയും ഒരുപാടിഷ്ടാണ്. ഇടയ്ക്കിടക്കു നല്ല ഉപദേശങ്ങളൊക്കെ തരും “നന്നായി കൂടെടാ നിങ്ങള്‍ക്ക്?” എന്നൊക്കെ ടീച്ചര്‍ ചോദിക്കുമ്പോളാണ് ആ സ്നേഹം ഞങ്ങള്‍ മനസ്സിലാക്കുന്നത്.സാധാരണ എല്ലാവരും “നിങ്ങള്‍ നന്നാവുന്ന ലക്ഷണമൊന്നും കാണുന്നില്ല” എന്നാ പറയാറ്!

ഒരിക്കല്‍ ഞങ്ങള്‍ ടീച്ചറുടെ ക്ലാസ്സിലിരുന്നു അടുത്തുള്ള സ്കൂളിലെ ഒരു ‘ശരണ്യ‘യെ കുറിച്ചു കാര്യമായി ചര്‍ച്ച ചെയ്യുകയായിരുന്നു. ബാക്കിയെല്ലാവരും ടീച്ചര്‍ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുവായിരുന്നു. എന്റെ ക്ലാസ്സില്‍ 15 ആണ്‍കുട്ടികളും 45 പെണ്‍കുട്ടികളുമാണ് ഉണ്ടായിരുന്നത്! അസൂയ തോന്നുന്നുണ്ടല്ലേ? കാര്യമില്ലെന്നേ! വെള്ളം വെള്ളം സര്‍വത്ര തുള്ളി കുടിക്കാന്‍ ... അതു തന്നെ! ടീച്ചര്‍ അവിടെയിരുന്ന കുറച്ചു പെണ്‍കുട്ടികളെ നോക്കി ദേഷ്യത്തില്‍ പറഞ്ഞു.
“ക്ലാസ്സില്‍ ഇനി മേലില്‍ സംസാരിച്ചാല്‍ ഞാന്‍ പിടിച്ചു പുറത്താക്കും”. ഞങ്ങള്‍ അല്ലാതെ ആര്‍ക്കാണ് ഇവിടെ സംസാ‍രിക്കാന്‍ ധൈര്യം? എല്ലാവരും ആ അഹങ്കാരികളെ കാണുവാന്‍ തലതിരിച്ചു. ആ കുട്ടികള്‍ ആകെ ഞെട്ടിയിരിക്കുന്നു. ടീച്ചര്‍ തുടര്‍ന്നു.” ഞാന്‍ പറഞ്ഞതാരോടാണെന്നു അവര്‍ക്കും അറിയാം എനിക്കും അറിയാം. ഇനി സംസാരിച്ചാല്‍ രണ്ടിനേയും പിടിച്ചു പുറത്താക്കും.കേട്ടോടാ അനീഷ്ഗോപി ജോയല്‍”. ക്ലാസ്സ് മൊത്തം ഒരു കൂട്ടചിരിയായിരുന്നു. ഞങ്ങളും ചിരിച്ചു.( മനുഷ്യനു നാണമില്ലാതായാല്‍ എന്താ ചെയ്ക?)

ഈ പ്രീതി ടീച്ചര്‍ ആണു വായ് നോക്കി നടന്ന ഞങ്ങളെ ഇപ്പോള്‍ അടുത്തേക്കു വിളിച്ചിരിക്കുന്നെ. ഞങ്ങളുടെ സൌന്ദര്യാസ്വാദന പ്രകടനം ടീച്ചര്‍ കണ്ടു എന്നുള്ളത് ഉറപ്പ്! എന്താണീപ്പോള്‍ പ്രതീക്ഷിക്കേണ്ടത്? വഴക്കോ? ഉപദേശമോ? ഞങ്ങള്‍ അടുത്തെത്തിയതും ടീച്ചര്‍ സംസാരിച്ചു തുടങ്ങി.
“ നമ്മുടെ ഫസ്റ്റ് ഇയര്‍ പയ്യന്മാര്‍ എങ്ങനെയുണ്ട്?”
കുഞ്ഞുണ്ണി: അറിയില്ല( പയ്യന്മാരെ കാണുവാനാണൊ ഞങ്ങള്‍ സ്കൂളില്‍ പോക്കുന്നെ? പയ്യത്തികളെയല്ലേ!)
ടീച്ചര്‍: അല്ല. അവന്മാരാണെന്നു തോന്നുന്നു കുറച്ചുപേര്‍ മതിലിനടുത്തു നിന്നു ഗേള്‍സ് ഹോസ്റ്റലിലേക്കു എത്തിച്ചു നോക്കുന്നുണ്ടെന്നൊരു പരാതി കിട്ടിയിട്ടുണ്ട്. നിങ്ങള്‍ അതാരാനെന്നു കണ്ടു പിടിച്ച് അതവസാനിപ്പിക്കണം!

കുഞ്ഞുണ്ണിയും ഞാനും ശരിയെന്നര്‍ത്ഥത്തില്‍ തലയാട്ടി. സത്യത്തില്‍ വലിയൊരു ഉത്തരവാദിത്തം ആണ് ഞങ്ങളുടെ മേല്‍ ചുമത്തപെട്ടിരിക്കുന്നത്! ആരൊക്കെയോ മതിലിനു മുകളിലൂടെ എത്തി നോക്കുന്ന കാര്യം ഞങ്ങള്‍ക്കും അറിയാം.അതവസാനിപ്പിക്കേണ്ടതു ഇപ്പോള്‍ ഞങ്ങളുടെ ഉത്തരവാദിത്തം ആണ് ! എത്തി നോട്ടം അവസാനിപ്പിക്കാന്‍ ഞങ്ങളുടെ മുന്നില്‍ ഒറ്റ മാര്‍ഗമേ ഉണ്ടായിരുന്നുള്ളു. ഞങ്ങള്‍ രണ്ടു പേരും ഒരു തീരുമാനം എടുത്തു.

“ഇനി മേലില്‍ ഹോസ്റ്റലിലേക്ക് എത്തിച്ചു നോക്കില്ല!!!”

Friday, October 5, 2007

“യക്ഷിയും സ്വപ്നവും“


ന്റെ സ്വപ്നത്തില്‍ ഒരു യക്ഷി വന്നു.... നീണ്ട വിരലുകളും വലിയ കവിളുകളും ഉള്ള യക്ഷി. അവളുടെ ആദ്യ ദര്‍ശനത്തില്‍ തന്നെ എനിക്കെന്നെ നഷ്ടപെട്ടു..എന്റെ ശരീരത്തിലെ ഓരോ തരിയും അവള്‍ അവളിലേക്കു വലിച്ചടുപ്പിക്കുന്ന പോലെ തോന്നി.. ഞാ‍നാകെ മരവിച്ചു പോയി..അവളുടെ നീണ്ട വിരലുകള്‍ എന്റെ ശിരസ്സില്‍ പിടിമുറുക്കി, നീണ്ട ദംഷ്ട്രകള്‍ എന്റെ കഴുത്തിലേക്കു തുളച്ചു കയറി..എന്റെ ശരീരത്തിലെ അവസാന തുള്ളി ചോരയും ആ രാക്ഷസി ഊറ്റി കുടിച്ചു..പകരം അവളുടെ സ്നേഹം കൊണ്ടു എന്റെ ശരീരം മുഴുവന്‍ നിറച്ചു..അവളുടെ പ്രണയം എന്നെ ഒരു കൊടുങ്കാറ്റ് പോലെ കീഴടക്കി..അവളുടെ സ്നേഹത്തിന്റെ അടിമയാണു ഞാ‍ന്‍ ഇന്ന്! അവള്‍ ഇല്ലാത്ത സ്വപ്നങ്ങള്‍ നിശ്ശബ്ദമാണ്..അവളുടെ കൊലുസ്സിന്റെ കിലുക്കമാണ് ഇന്നെന്റെ സംഗീതം..അവളുടെ തേങ്ങലുകളാണ് ഇന്നെന്റെ ദു:ഖം..അവളുടെ പുഞ്ചിരിയാണെന്റെ സന്തോഷം..അവളുടെ ചുണ്ടില്‍ വിരിയുന്ന കൊഞ്ചലുകളാണെന്നെ ഉണര്‍ത്തുന്നത്... അവള്‍ ഇല്ലാത്ത ഓരോ നിമിഷങ്ങളിലും ഏകാന്തതയുടെ വരണ്ട മണല്‍ പരപ്പിലൂടെയുള്ള യാത്രയിലാണ് ഞാന്‍..നഗ്നാമായ എന്റെ കാല്‍പ്പാദങ്ങല്‍ വല്ലാതെ പൊള്ളുന്നു..അവള്‍ ഒരു സ്വപ്നമാണോ എന്നു ഞാന്‍ ആദ്യം ശങ്കിച്ചു..ആണെങ്കില്‍ ആ ഉറക്കം ഉണരാതിരിക്കാന്‍ ഞാന്‍ പ്രാര്‍ത്ഥിച്ചു!ആ സ്വപ്നം എന്റെ അന്ത്യം വരെ എന്റെ കൂടെയുണ്ടാകണം എന്നാഗ്രഹിച്ചു.. എന്നാല്‍ ഈ ഉറക്കമില്ലാത്ത രാത്രികളില്‍ ഞാന്‍ മനസ്സിലാക്കുന്നു അതൊരു സ്വപ്നമല്ല!! എന്റെ ജീവിതത്തിലെ ഏറ്റവും വലിയ യാഥാര്‍ത്ഥ്യമാണവള്‍....അവളെ ഞാന്‍ വല്ലാതെ കൊതിക്കുന്നു..എന്റേതു മാത്രമാക്കുവാനായി........എന്നന്നേക്കും.............”

Tuesday, September 4, 2007

"ഞാന്‍ മരിക്കാന്‍ പോകുന്നു..........."


നിങ്ങളാരെങ്കിലും സ്വന്തം മരണത്തെ കുറിച്ചു ചിന്തിച്ചിട്ടുണ്ടോ? ഇല്ലെങ്കില്‍ ചെയ്യണം എന്നൊന്നും ഞാന്‍ പറയില്ല..ചിന്തിക്കാതിരിക്കുന്നതാണു കൂടുതല്‍ നല്ലത്! എനിക്കൊരിക്കല്‍ ഞാന്‍ മരിക്കാന്‍ പോകയാണെന്ന തോന്നല്‍ ഉന്ണ്ടായി..ഞാന്‍ അടുത്ത രണ്ടു മൂന്നു മാസങ്ങള്‍ള്ളില്‍ ഇല്ലാതാകും എന്ന തോന്നല്‍! പത്താം ക്ലാസ്സിന്റെ അവസാന നാളുകളില്‍ എല്ലാവരും ഓട്ടൊഗ്രാഫ് എഴുതുന്ന തിരക്കിലായപ്പോളാണു എന്നെ മരണഭയം പിടികൂടിയത്..അതൊരു ഭയം തന്നെയാണു..ഇന്നും എനിക്കു പേടിയാണ് ..എനിക്കൊരുപാടു നാള്‍ ജീവിക്കണം! മടുക്കുന്നതു വരെ..അങ്ങനെ ഉണ്ടാകുമോ?..നമ്മള്‍ സ്നേഹിക്കുന്നവരെ പിരിയുക എന്നു പറഞ്ഞാല്‍ എത്ര കഷ്ട്ടമാണല്ലേ!! പക്ഷെ, അന്നൊന്നും എന്നെ അലട്ടിയിരുന്നതു അത്തരം ചിന്തകളായിരുന്നില്ല..ഈ ലോകത്തിനു സംഭവിക്കാന്‍ പോകുന്ന മാറ്റങ്ങള്‍..അതാണു എന്നെ വേദനിപ്പിച്ചത്.. ഞാന്‍ മരിച്ചു കഴിഞ്ഞാല്‍ ഞാന്‍ ആരായിരുന്നു എന്നാരെങ്കിലും അന്വേഷിക്കുമോ? എന്നെ ആരെങ്കിലും ഓര്‍ക്കുമോ? ...ഓര്‍ക്കുന്നെങ്കില്‍ എന്തിന്റെ പേരിലായിരിക്കും? എന്നെ പോലെ സ്വാര്‍ത്ഥനായ ഒരാളുടെ കയ്യില്‍ ഈ ലോകത്തിനു നല്‍കാന്‍ എന്താണുള്ളത്? കെന്നഡിയെ അനുസരിക്കാത്ത മനസ്സുള്ള ഒരാളാണു ഞാന്‍ ..എന്തു കൊണ്ടോ എനിക്കറിയില്ല.. ഞാന്‍ എന്നെ കുറിച്ചു മാ‍ത്രമേ ചിന്തിക്കാറുള്ളു.. ഇങ്ങനെയുള്ള എന്നെ ചുമക്കുന്നതു കൊണ്ടു ഈ ഭൂമിക്കു എന്തു നേട്ടം?!!!എങ്കില്‍ പിന്നെ ഞാന്‍ ജനിച്ചതെന്തിന്? ഒരിക്കല്‍ ജനിക്കുക എന്നിട്ടു എല്ലാം അനുഭവിക്കുക എന്നിട്ടു ഒരു ദിവസം വെറും ചാരമായി മാറുക...ജനിക്കേണ്ടിയിരുന്നില്ല...മരിക്കാന്‍ പേടിയുമാണ്!! എനിക്കാരെങ്കിലും പറഞ്ഞു തരുമോ ഞാന്‍ എന്തിനു ജനിച്ചു എന്നതിനുത്തരം!!!!!!!!!!!!