എന്റെ ആദ്യരാത്രി

വാതില്‍ പതുക്കെ തുറക്കുന്ന ശബ്ദം കേട്ടു തിരിഞ്ഞു നോക്കാനുള്ള ഒരു ശ്രമം ഞാന്‍ നടത്തി. അവള്‍ മന്ദം മന്ദം കടന്നു വരികയാണ്‌. കയ്യിലെന്തോ ഉണ്ട്. അവളുടെ വെളുത്ത വസ്ത്രങ്ങള്‍ ഒരു നിമിഷത്തേക്കെങ്കിലും എന്റെ ശ്രദ്ധ കവര്‍ന്നു. അവള്‍ എന്റെ കട്ടിലിനരികിലെത്തി ഞാന്‍ അവളുടെ മുഖത്തേക്കു നോക്കിയില്ല. എന്റെ മനസ്സ് പൂര്‍ണമായും ആ മുലകളിലായിരുന്നു. .

ഉപന്യാസപുരാണം ആട്ടകഥ, ഒടുക്കത്തെ ദിവസം

. +2 ഇല്‍ പഠിക്കുന്ന കൊള്ളാവുന്ന ഒരു ചേച്ചിയെ തടസ്സങ്ങളൊന്നുമില്ലാതെ കാണാവുന്ന തരത്തില്‍ ഞാനും കുട്ടുമോനും ഇരുപ്പുറപ്പിച്ചു. വിഷയം കിട്ടി “കേരളത്തിലെ പാരമ്പര്യകലകള്‍”. ന്യുമോണിയ,മലേറിയ തുടങ്ങിയ രോഗങ്ങളെ കുറിച്ചും അവയുടെ ലക്ഷണങ്ങള്‍ ,സ്വീകരിക്കേണ്ട മുന്‍ കരുതലുകള്‍ എന്നിവയെ പറ്റി ഞാന്‍ വിശദമായി എഴുതി. കുട്ടുമോന്‍ എന്തിനെ പറ്റിയാ എഴുതിയേ എന്നത് ഇപ്പോളും പുറം ലോകം അറിയാത്ത രഹസ്യമാണ്

ഞരമ്പുരോഗി കഥയെഴുതുകയാണ്‌

"കുട്ടുമോനേ, ഇന്ദുവിനെ ലൈന്‍ ആക്കി എന്നു കേട്ടല്ലോ?" "ലൈനോ? അങ്ങിനെ പറഞ്ഞാല്‍ എന്താ?" അമ്മയുടെ ഉണ്ണിയായ ഞാന്‍ എന്റെ നിഷ്ക്കളങ്കത കൊണ്ട് ചോദിച്ചു പോയി. "നിന്റെ അമ്മയോട് പോയി ചോദിക്ക്" അവള്‍ എളുപ്പ വഴി പറഞ്ഞു തന്നു.

വില്‍പ്പനക്കുണ്ടൊരു ജീവിതം

വിവാഹം സ്വര്‍ഗത്തില്‍ വച്ചു നടക്കുന്നു“ ആരാണ് പറഞ്ഞതെന്നു അറിയില്ല. എന്തായാലും കേട്ടു മടുത്ത കാര്യമാണ്. ഒരുപക്ഷേ, വിവാഹം നടക്കുന്നത് സ്വര്‍ഗത്തിലായിരിക്കാം, പക്ഷേ ജീവിക്കുന്നത് സ്വര്‍ഗത്തിലാണോ?. എന്തായാലും വിവാഹം തീരുമാനിക്കുന്നത് സ്വര്‍ഗത്തിലിരിക്കുന്നവരല്ല. അതെനിക്കുറപ്പ്. പെണ്ണിന്റേയും ചെക്കന്റേയും അച്ഛനമ്മമാരും ബന്ധുക്കളും ദേവന്മാരല്ലല്ലോ!!

സാറിനെ നടത്തിയ ശിഷ്യന്‍ അഥവാ ശിഷ്യനെ നടത്തിയ സാര്‍

സ്ത്രീകളെ കുറിച്ച് പുരുഷന്മാര്‍ക്കറിയാത്ത ഒരു നിഗൂഢരഹസ്സ്യം ഉണ്ട്. ആ രഹസ്സ്യം മനസ്സിലാക്കിയാല്‍ പുരുഷനു പിന്നെ സ്ത്രീസുഖം ഉണ്ടാകില്ല.” ഈ കണ്ടെത്തല്‍ എന്റേതല്ല. എന്നെ നാലാം സെമെസ്റ്റെറില്‍ Environmental studies പഠിപ്പിച്ച പ്രവീണ്‍ സാറിന്റേതാണ്

Featured Blogs

Blog Promotion By
INFUTION

Monday, July 20, 2009

എന്റെ ആദ്യരാത്രി

വാതില്‍ പതുക്കെ തുറക്കുന്ന ശബ്ദം കേട്ടു തിരിഞ്ഞു നോക്കാനുള്ള ഒരു ശ്രമം ഞാന്‍ നടത്തി. അവള്‍ മന്ദം മന്ദം കടന്നു വരികയാണ്‌. കയ്യിലെന്തോ ഉണ്ട്. അവളുടെ വെളുത്ത വസ്ത്രങ്ങള്‍ ഒരു നിമിഷത്തേക്കെങ്കിലും എന്റെ ശ്രദ്ധ കവര്‍ന്നു. അവള്‍ എന്റെ കട്ടിലിനരികിലെത്തി ഞാന്‍ അവളുടെ മുഖത്തേക്കു നോക്കിയില്ല. എന്റെ മനസ്സ് പൂര്‍ണമായും ആ മുലകളിലായിരുന്നു. എന്റെ വിശപ്പിന്റെ ശമനം ആ മാറിലാണെന്ന് ഞാന്‍ ആദ്യമേ തിരിച്ചറിഞ്ഞിരുന്നു.

അവള്‍ മേശമേല്‍ എന്തോ വയ്ക്കുന്ന ശബ്ദം. ഒരു കാലൊച്ച പതുക്കെ അകന്നു പോകുന്നതായി ഞാന്‍ അറിഞ്ഞു. ഞാന്‍ അങ്ങോട്ടു നോക്കിയില്ല. നോക്കാന്‍ മനസ്സ് വന്നില്ല. ഞാന്‍ എന്റെ മനസ്സ് ആ മുലകളില്‍ പൂര്‍ണമായും അര്‍പ്പിച്ചു കഴിഞ്ഞിരുന്നു. ഒരിക്കലും തീരാത്ത എന്റെ ദാഹം തീര്‍ക്കാന്‍ ഞാനതില്‍ കടിച്ചു തൂങ്ങി കിടക്കുന്നതായി എനിക്കു തോന്നി.

പൊടുന്നനെ എന്റെ മുറിയുടെ പുറത്ത് എന്തോ കുപ്പി വീണു പൊട്ടുന്ന ശബ്ദം ഞാന്‍ കേട്ടു. വാതില്‍ ഒരു സീല്ക്കാരത്തൊടെ തള്ളി തുറക്കപ്പെട്ടു. മധ്യവയസ്കയായ ഒരു സ്ത്രീ അകത്തേക്കു അതിക്രമിച്ചു കടന്നു വന്നു.

എന്താണിത്?!! എനിക്കൊന്നും മനസ്സിലായില്ല. ഞാന്‍ നിശ്ചലനായി കിടന്നു. ആ സ്ത്രീ എന്റെ നേരെ പാഞ്ഞടുത്തു. ഞാന്‍ പുതച്ചിരുന്ന വെളുത്ത പുതപ്പ് അവര്‍ പൊടുന്നെ എടുത്തു മാറ്റി. പരിപൂര്‍ണ നഗ്നനായി ആ പുതപ്പിനടിയില്‍ കിടക്കുവായിരുന്ന ഞാന്‍ അമ്പരന്നു പോയി. ലജ്ജ കൊണ്ടാണോ അതോ ദേഷ്യം കൊണ്ടാണോ എന്നറിയില്ല ഞാന്‍ അലറി കരയുവാന്‍ തുടങ്ങി.

എന്ത് വൃത്തികേടാണ്‌ ഈ സ്ത്രീ കാണിക്കുന്നത്?!

അവരുടെ നോട്ടം എന്റെ കാലുകള്‍ക്കിടയിലേക്കു പായുന്നത് ഞാന്‍ കണ്ടു. അവരുടെ കണ്ണുകള്‍ ഒരു താമരമൊട്ടു പോലെ വിടരുന്നുണ്ടായിരുന്നു. എന്ത് കണ്ടിട്ടാണാവോ? അവരുടെ ശബ്ദം ആ മുറിയാകെ പ്രകമ്പനം കൊണ്ടു.

"ആഹാ.....ആണ്‍കുട്ടിയാണല്ലേ?"

"അതേ" എന്റരുകില്‍ നിന്നും മറ്റൊരു സ്ത്രീ ശബ്ദം.

"സന്തോഷമായി. ഇവനെ കാണാനുള്ള വെപ്രാളത്തില്‍ വരുവായിരുന്നു ഞാന്‍ . പുറത്ത് വച്ച് നഴ്സുമായി കൂട്ടിയിടിച്ചു ഗ്ളൂക്കോസ് കുപ്പി വീണു പൊട്ടി" ആ സ്ത്രീ അഭിമാനപൂര്‍വം പറഞ്ഞു.

അതുശരി! അപ്പോള്‍ അതാണ്‌ ഞാന്‍ കേട്ട ശബ്ദം. നഴ്സിന്റെ വെള്ളയുടുപ്പില്‍ അഴുക്കായി കാണുമോ ആവോ?

അവര്‍ തുടര്‍ന്നു. "പേരു വല്ലതും കണ്ടു വച്ചിട്ടുണ്ടോ?"

എന്റെ അടുത്തു കിടന്നിരുന്ന സ്ത്രീ എണീറ്റു നിന്നു. ബ്ളൌസിന്റെ ഹുക്കിട്ടു. എന്നിട്ടുറക്കെ പ്രഖ്യാപിച്ചു.

" ഗോപികുട്ടന്‍ "

അങ്ങിനെ ആ വിശ്വപ്രസിദ്ധമായ നാമം എന്റെ അമ്മയുടെ നാവിലൂടെ അദ്യമായി പുറത്തേക്കൊഴുകി

മാനം കറുത്തിരുണ്ടു. ദിക്കെട്ടും ഞെട്ടുമാറ്‌ ഇടിവെട്ടി. മിന്നല്‍പിണരുകള്‍ മേഘങ്ങളെ കീറിമുറിച്ചു. ഭൂമിയെ അടിമുടി നനന്ച്ചു കൊണ്ട് മഴ പെയ്തിറങ്ങി.

പ്രകൃതി എന്റെ വരവറിയിച്ചിരിക്കുന്നു. അതേ! ഞാന്‍ വന്നിരിക്കുന്നു. ഒരു ഇടിവെട്ട്‌ സാധനം! എന്റെ മനസ്സ് വീണ്ടും വീണ്ടും ആ പേര്‌ മന്ത്രിച്ചു.

"ഗോപികുട്ടന്‍ .....ഗോപികുട്ടന്‍ ....ഗോപികുട്ടന്‍ ..."

എന്നെ വിവസ്ത്രനാക്കിയ ആ സ്ത്രീയുടെ ശബ്ദം ഞാന്‍ വീണ്ടും കേട്ടു.

"തുലാവര്‍ഷമാ.. രണ്ടാഴ്ചയായിട്ട് ഇങ്ങനാ.ഇടിയും മഴയും തന്നെ..പുറത്തിറങ്ങാന്‍ വയ്യ!"

ഓഹോ! അപ്പോള്‍ അങ്ങിനെയാണ്‌ കാര്യങ്ങള്‍ ! ഇടിയും മഴയും തുടങ്ങിയിട്ട്‌ രണ്ടാഴ്ചയായി. അല്ലാതെ ഞാന്‍ ജനിച്ചതിന്റെയല്ല. അപ്പോള്‍ നമ്മള്‍ മോശക്കാരനായി. ഞാന്‍ ഇളിഭ്യനായില്ല.
എന്റെ ജനലിനരുകിലുരുന്നു ഒരു കോഴി കൂവുന്നതിനു ഞാന്‍ കാതോര്‍ത്തു.

"കൊ ..കൊ..കൊ..കൊ..കോ..കോ..കോ..കോപികുട്ടാ"

ആ കോഴി എന്നെയാണോ കൂവിയത്‌? അല്ല എന്നു വിശ്വസിക്കുന്ന പോലെ ഞാന്‍ അഭിനയിച്ചു. നിങ്ങളും വിശ്വസിക്കേണ്ട.

ആ സ്ത്രീ എന്റെ കവിളില്‍ തൊട്ടു. എനിക്കത് ഇഷ്ട്ടമായില്ല. ഞാന്‍ പണ്ടേ അങ്ങിനെയാണ്‌ സ്ത്രീകള്‍ തൊടുന്നത് എനിക്കിഷ്ട്ടമല്ല. അവരുടെ കയ്യില്‍ എന്നെ പുതച്ചിരുന്ന വെളുത്ത തുണി ഇരുന്നു ആടുന്നത് ഞാന്‍ കണ്ടു. ഇവര്‍ ദുശ്ശാസന്റെ പെങ്ങള്‍ ആണോ? ആ പുതപ്പിങ്ങ് താ വല്ല്യമ്മച്ചി....

"അയ്യേ! ഗോപികുട്ടാ, നീ ഉടുപ്പില്ലാതെ കിടക്കുവാണോ? ഷെയിം ഷെയിം പപ്പി ഷെയിം"

പ്ഫ! ഉള്ള വസ്ത്രം അടിച്ചു മാറ്റിയതും പോര, എന്റെ നഗ്നതയെ കളിയാക്കുന്നോ? ഈ തള്ളയെ ഞാനിന്ന്‌ ......

"ഗോപികുട്ടാ, അമ്മായി പോകുവാട്ടോ. നാളെ കാലത്തു വരാം" അവരെന്നെ ആ പുതപ്പു കൊണ്ടു മൂടി.

അയ്യോ! അതെന്റെ അമ്മായി ആരുന്നോ? എന്റെ അച്ഛന്റെ പെങ്ങള്‍ ? എന്റെ അച്ഛനെ ദുശ്ശാസനന്‍ എന്നു വിളിച്ചതില്‍ ഞാന്‍ ഖേദിച്ചു.

ദുശ്ശാസനന്റെ മകനായി പിറന്ന ഞാന്‍ കുടുംബ തൊഴില്‍ പിന്തുടരുമോ എന്ന ഭീതി കൊണ്ടാണോ എന്നറിയില്ല അന്നു രാത്രി മുഴുവന്‍ ഞാന്‍ നിര്‍ത്താതെ കരഞ്ഞു. നഴ്സുമാര്‍ കിണഞ്ഞു പരിശ്രമിച്ചിട്ടും ഞാന്‍ കരച്ചില്‍ നിര്‍ത്തിയില്ല. ആ രാത്രി ഞാന്‍ കരഞ്ഞു തീര്‍ത്തു. എന്റെ ആദ്യരാത്രി!!

പിറ്റേ ദിവസം അതിരാവിലെ തന്നെ അമ്മായി എത്തി. കൂടെ കാഷായ വസ്ത്രധാരിയായ ഒരു മനുഷ്യനും . അതുവരെ കരഞ്ഞു കൊണ്ടിരുന്ന ഞാന്‍ അയാളെ കണ്ടതും കരച്ചില്‍ നിര്‍ത്തി.എല്ലാവര്‍ക്കും സമാധാനമായി.

"ജ്യോത്സനാ.. ഗോപികുട്ടന്റെ ജാതകം വായിക്കാന്‍ കൊണ്ടു വന്നതാ.." അമ്മായി അയാളെ പരിചയപ്പെടുത്തി.

ജ്യോത്സന്‍ ജാതക വായന തുറ്റങ്ങി.

"1986 ആം ആണ്ട് ഓക്ടോബര്‍ മാസം ഭൂജാതനാം ഗോപികുട്ടന്റെ ജാതകം ."

എങ്ങും കരഘോഷങ്ങള്‍ മുഴങ്ങുന്നതായി ഞാന്‍ സ്വപ്നം കണ്ടു. എനിക്കൊരു വിസിലടിക്കാന്‍ തോന്നി.

അയാള്‍ തുടര്‍ന്നു:

"ഇവന്റെ ജന്മത്തോടെ വീടിന്റെ ആധാരം ബാങ്ക് ലോക്കറില്‍ ഭദ്രമാകും.അമ്മയുടെ ബാഗിലെ കാശു മോഷ്ട്ടിച്ച് ഇവന്‍ സിനിമ കാണും. പുറത്തിറങ്ങുമ്പോള്‍ തലയിലിടാന്‍ അച്ഛനു മുണ്ട് വാങ്ങി കൊടുക്കും. ഇവന്റെ വളര്‍ച്ച കീഴ്ക്കോടതിയില്‍ നിന്നു ഹൈക്കോടതിയിലേക്കും, ഹൈക്കോടതിയില്‍ നിന്നു സുപ്രീംകോടതി വഴി പൂജപ്പുര വരെ നീളുന്നതുമായിരിക്കും. മഹാ നുണയനും വായ്‌നോക്കിയുമായി ഇവന്‍ വളരും. ക്രിക്കറ്റും ഇന്റര്‍നെറ്റും കാണാന്‍ കൊള്ളാവുന്ന പെണ്‍പിള്ളേരും ഇവന്റെ ദൌര്‍ബല്യങ്ങളായിരിക്കും. മമ്മൂട്ടിയേക്കാള്‍ മോശം ഡാന്‍സറാകും."

എല്ലാവരും വായ പിളര്‍ന്നു നിന്നു.

അയാള്‍ തുടര്‍ന്നു:

" 2007 ആം ആണ്ടില്‍ ഇവനൊരു അപകടം സംഭവിക്കും. പക്ഷേ ആ അപകടത്തിന്റെ ഫലം പേറുന്നത് മറ്റുള്ളവര്‍ ആകും. 2007 ജൂലയ് മാസം 20ആം തിയതി ഇവനൊരു ബ്ളോഗര്‍ ആകും. ഇവന്റെ മരണം ഇവന്റെ ബ്ളോഗ് വായിക്കുന്ന ഏതേലുമൊരുവന്റെ കൈ കൊണ്ടായിര്ക്കും"

ഈശ്വരാ! ജനിച്ചിട്ടു 24 മണിക്കൂര്‍ തികഞ്ഞിട്ടില്ല. അപ്പോളേക്കും മരണവും തീര്‍ച്ചയായോ?!!
ഞാന്‍ വീണ്ടും അലറി കരയുവാന്‍ തുടങ്ങി.

"ഇള്ളേ..ഇള്ളേ..ഇള്ളേ..ഇള്ളേ..ഇള്ളേ..."

Thursday, July 16, 2009

ഞരമ്പുരോഗി കഥയെഴുതുകയാണ്‌

"തിരിച്ചു കിട്ടാത്ത സ്നേഹം മനസ്സിന്റെ വിങ്ങലാണ്‌" പറഞ്ഞത് പത്മരാജനാണ്. ശരിയാണ്‌, സ്നേഹിച്ചവരില്‍ നിന്നുള്ള അവഗണന ഒരു തീരാ ദു:ഖം തന്നെയാണ്‌. അതിങ്ങനെ മനസ്സിന്റെ അഗാധങ്ങളില്‍ കിടന്നു നിലവിളിച്ചു കൊണ്ടേയിരിക്കും. നിലവിളിക്കുമെന്നു ഞാന്‍ ചുമ്മാ പറഞ്ഞതാ,ആ വേദന അവിടെ കിടന്ന് തേങ്ങിക്കൊണ്ടേയിരിക്കും എന്തിനെന്നറിയാതെ. ആ തേങ്ങലിനെയണ്‌ പത്മരാജന്‍ മനസ്സിന്റെ വിങ്ങലെന്നു വിളിക്കുന്നേ. പക്ഷേ, പത്മരാജന്‍ പറയാന്‍ മറന്നു പോയ ഒന്നുണ്ട്. ആ വിങ്ങല്‍ എങ്ങനെ അവസാനിപ്പിക്കും?

അത് ഞാന്‍ പറഞ്ഞു തരാം. പക്ഷേ, അതിനു മുന്‍പ് ഒരു ഫ്ളാഷ് ബാക്ക്!!!

2003 ഇലെ വേനല്‍ക്കാലം.
ഞാനും കുഞ്ഞുണ്ണിയും കുട്ടുമോനും ഞങ്ങളുടെ പ്ളസ് ടു കാലം ആഘോഷിക്കുന്നു.
എല്ലാവരും ക്ളാസ് കഴിഞ്ഞ് പുറത്തേക്കിറങ്ങി. ഞങ്ങള്‍ മൂന്നാളും സൈക്കിള്‍ ഷെഡ്ഡിന്റെ അടുത്തെത്തി.
കുട്ടുമോന്‍ ആകെ പരവശനായി കാണപ്പെട്ടു.അവന്റെ അവസ്ഥ എന്നെ പ്രസവവേദന തുടങ്ങിയ ഗര്‍ഭിണിയെ ഓര്‍മിപ്പിച്ചു. [സോറി ബാഡ് ജോക്ക്.]

അവന്‍ ഞങ്ങളുടെ രണ്ടാളുടേയും നേരെ തിരിഞ്ഞു.
"എടാ, ഞാന്‍ അവളോട് പറയാന്‍ പോകുവാ"
"നീ പോയി പറയെടാ". ഞാന്‍ അനുഗ്രഹിച്ചു.
"അവള്‍ എന്തു പറയുമെന്നോര്‍ത്തിട്ടാ ഒരു പേടി" അവനു വീണ്ടും ഒരു സംശയം.
"ഛെ!! നീ ഞങ്ങള്‍ ആണ്‍പിള്ളേരുടെ മാനം കളയും" കുഞ്ഞുണ്ണി കുട്ടുമോനെ പുച്ഛിച്ചു.
"പറയാമല്ലേ?" കുട്ടുമോന്‍ ഒരു സിംഹത്തെ പോലെ സട കുടഞ്ഞ് എണീറ്റു."എന്നാലും ഇത് പറഞ്ഞ് കഴിഞ്ഞാല്‍ അവള്‍ ഇനി മേലില്‍ എന്നോട് മിണ്ടിയില്ലെങ്കിലോ?" സട മാത്രമേ ഉള്ളൂ സിംഹത്തിനു പല്ലില്ല.

ഞങ്ങളുടെ സംസാരം അടുത്തു നിക്കുന്ന സിന്ധുവും പേരറിയാത്ത കൂട്ടുകാരിയും ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ഞാന്‍ അവരെ കണ്ടെന്നറിഞ്ഞപ്പോള്‍ അവര്‍ തിരിഞ്ഞു നിന്നു.

"ദേ.. അവള്‍ " കുഞ്ഞുണ്ണിയുടെ വാക്കുകള്‍ . നോക്കിയപ്പോള്‍ ക്ളാസ്സില്‍ നിന്നും ഇറങ്ങുന്ന ഇന്ദു.
കുട്ടുമോന്‍ അവളോട് പറയാനുള്ള ഡയലോഗുകള്‍ ഞങ്ങളോട് പറഞ്ഞു. റിഹേഴ്സല്‍ കഴിഞ്ഞതും ഞങ്ങള്‍ അവനോട് പറഞ്ഞു.

"അടിപൊളി അളിയാ, ഈ ഡയലോഗില്‍ അവള്‍ വീഴും. ഉറപ്പ്‌ "

കുട്ടുമോന്‍ ഇന്ദുവിന്റെ നേരെ ഓടി. വഴിയില്‍ ഉണ്ടായിരുന്ന കുറ്റിച്ചെടികള്‍ക്കു മുകളിലൂടെ ചാടി ഓടുന്ന ആ തടിയനെ കണ്ട് ഞാനും കുഞ്ഞുണ്ണിയും ശ്വാസമടക്കി നിന്നു. സിന്ധുവും പേരറിയാത്ത കൂട്ടുകാരിയും ഒന്നുമറിയാത്തവരെ പോലെ സൂര്യന്‍ അസ്തമിക്കുന്നതും നോക്കി പടിഞ്ഞാറോട്ട് കണ്ണും നട്ടിരുന്നു. ഇവള്‍ക്കൊക്കെ വീട്ടില്‍ പൊക്കൂടെ?



"അളിയാ, അവന്‍ പറയില്ലേ?" ഞാന്‍ കുഞ്ഞുണ്ണിയോട് ചോദിച്ചു.
"പറഞ്ഞില്ലേല്‍ നമ്മുടെ പദ്ധതിയെല്ലാം പൊളിയും" കുഞ്ഞുണ്ണിയും ടെന്‍ഷനിലാണ്‌.



കുട്ടുമോന്‍ ഇന്ദുവിന്റെ അടുത്തെത്തി.അവര്‍ പറയുന്നതൊന്നും ഞങ്ങള്‍ക്ക് കേള്‍ക്കാന്‍ കഴിയില്ല. എന്നാലും പിന്നീട് കുട്ടുമോന്റെ കയ്യില്‍ നിന്നും ഞാന്‍ ഡൌണ്‍ലോഡ് ചെയ്ത സംഭാഷണശകലങ്ങള്‍ ഇവിടെ അപ്പ്ലോഡ് ചെയ്യുന്നു

"ഇന്ദു.... ഒരുകാര്യം പറയാനുണ്ട്".
ഒരു തണുത്ത കാറ്റ് അവിടം മുഴുവന്‍ വീശാന്‍ തുടങ്ങി. പാറി പറന്നു നടക്കുന്ന ഒലിവ് ഇലകള്‍ . പതിയെ വന്നു വീഴുന്ന മഞ്ഞുകണങ്ങള്‍ . ഇതൊന്നും ഉണ്ടായില്ല. അവന്‍ അവളോട് മനസ്സു തുറന്നു.
"തുറന്ന് പറയുന്ന കൊണ്ട് ഒന്നും തോന്നരുത്‌. "
"ഇല്ല. നീ കാര്യം പറയൂ."
"ഇത് പറഞ്ഞു കഴിഞ്ഞാല്‍ നമ്മുടെ ഇപ്പോഴത്തെ സൌഹൃദത്തിനു കോട്ടമൊന്നും സംഭവിക്കരുത്"
"ഇല്ല. കുട്ടുമോനേ , എന്താണേലും നീ പറയൂ". അവന്‍ പറയാന്‍ പോകുന്നത് കേള്‍ക്കാന്‍ അവളുടെ മനസ്സ്‌ കൊതിക്കുന്നുണ്ടെന്നു തോന്നി.

കുട്ടുമോന്‍ അല്‍പ്പം പരുങ്ങലോടെ ആണേലും കാര്യം പറഞ്ഞു.
"അത്..അതായത്..നാളെ എനിക്കു നിന്റെ ചേച്ചിയുടെ കല്യാണത്തിനു വരാന്‍ പറ്റില്ല. തൃശ്ശൂര്‍ വരെ ഒന്നു പോകണം"


കുട്ടുമോന്‍ തിരികെ ഓടി വന്നു. ഞങ്ങള്‍ ചോദിച്ചു. "എന്തായി അവള്‍ സമ്മതിച്ചോ?"
"സമ്മതിച്ചു അളിയാ,സമ്മതിച്ചു.ആദ്യം സമ്മതിച്ചില്ല. എന്നില്‍ നിന്നും ഇത് പ്രതീക്ഷിച്ചിരുന്നില്ല എന്നൊക്കെ പറഞ്ഞു. എന്നാലും ഞാന്‍ പറഞ്ഞ് സമ്മതിപ്പിച്ചു."

ഞങ്ങളുടെ അടുത്ത് സൂര്യസ്തമനം കാണാന്‍ ഇരുന്ന സിന്ധുവും കൂട്ടുകാരിയും 4 മണിക്കു സൂര്യന്‍ അസ്തമിക്കില്ല എന്നു മനസ്സിലാക്കി എണീറ്റു പോയി.

ഞാനും കുഞ്ഞുണ്ണിയും സന്തുഷ്ട്ടരായി.
"അപ്പോള്‍ നമ്മള്‍ പ്ളാന്‍ ചെയ്ത പോലെ നാളെ തൃശ്ശൂര്‍ക്ക് സിനിമ കാണാന്‍ പോകുന്നു. കല്യാണത്തിനു പോകുന്നില്ല" ഞാനും കുഞ്ഞുണ്ണിയും തുള്ളിച്ചാടി.


പിറ്റേ ദിവസം ഞങ്ങള്‍ സിനിമക്കു പോയി. കുട്ടുമോന്റെ വക ട്രീറ്റ് ആയിരുന്നു. പക്ഷേ, എന്റേയും കുഞ്ഞുണ്ണിയുടേയും നേട്ടം കുട്ടുമോനു വലിയ നഷ്ട്ടങ്ങള്‍ ഉണ്ടാക്കി കൊടുത്തു.

സംഭവത്തിനു രണ്ട് മൂന്നു ദിവസങ്ങള്‍ക്ക് ശേഷം ഞങ്ങള്‍ മൂന്നു പേരും സംസാരിച്ചു നിക്കുമ്പോള്‍ നീലാംബരി ഞങ്ങളുടെ അടുത്തേക്ക് ഓടി വന്നു.. എന്റെ അമ്മയ്ക്ക് നീലാംബരിയെ അറിയാം. എന്റെ മേല്‍ ചാര പണിക്കായി അമ്മ അവളെയാണ്‌ നിയമിച്ചിരിക്കുന്നത്.അവള്‍ ആ കൃത്യം സൌജന്യമായി അമ്മയ്ക്ക് വേണ്ടി ചെയ്തു കൊടുത്തു. അതുകാരണം അവള്‍ എന്തു പറഞ്ഞാലും ഞാന്‍ തിരുവായ്ക്കു എതിര്‍വാ ഇല്ല എന്ന മട്ടില്‍ കേട്ടു നിക്കും. ആ സ്കൂളില്‍ എന്തു നടന്നാലും അവള്‍ അറിയും.
ഓടി വന്നതും അവള്‍ ചോദിച്ചു.

"കുട്ടുമോനേ, ഇന്ദുവിനെ ലൈന്‍ ആക്കി എന്നു കേട്ടല്ലോ?"

"ലൈനോ? അങ്ങിനെ പറഞ്ഞാല്‍ എന്താ?" അമ്മയുടെ ഉണ്ണിയായ ഞാന്‍ എന്റെ നിഷ്ക്കളങ്കത കൊണ്ട് ചോദിച്ചു പോയി.
"നിന്റെ അമ്മയോട് പോയി ചോദിക്ക്" അവള്‍ എളുപ്പ വഴി പറഞ്ഞു തന്നു. എല്ലാം പോയി അമ്മയോട് പറയുകയും ചെയ്യും എന്നിട്ട് എല്ലാം പോയി അമ്മയോട് ചോദിച്ചോളാനും പറയും .ദുഷ്ട്ട! നിന്നോടൊക്കെ ദൈവം ചോദിക്കുമെടീ.

ആദ്യം ഉണ്ടായ ഞെട്ടലില്‍ നിന്നും രക്ഷപ്പെട്ട കുട്ടുമോന്‍ ചോദിച്ചു. "ആരാ പറഞ്ഞേ?"
"ഗ്രീഷ്മ"
ഓഹോ!! അപ്പോള്‍ അതാണ്‌ സിന്ധുവിന്റെ പേരറിയാത്ത കൂട്ടുകാരിയുടെ പേര്‌. ഞാന്‍ മനസ്സിലോര്‍ത്തു.

വാര്‍ത്ത കാട്ടുതീ പോലെ പരന്നു. പക്ഷേ, ഇന്ദു ഇതറിഞ്ഞില്ല. അവള്‍ അവ്ളുടെ ചേച്ചിയുടെ കല്യാണത്തിനു ചെന്ന രണ്ടു മൂന്നു പയ്യന്മാരുമായി കളിച്ച് ചിരിച്ച് നടന്നു.

കുട്ടുമോനു ഇതു സഹിച്ചില്ല. അവനും ഇന്ദുവും ഇഷ്ട്ടത്തിലാണെന്ന്‌ ആളുകള്‍ നുണ പരഞ്ഞ് പരത്തിയതാണെങ്കിലും പകുതി സത്യമാണെന്നു ഞങ്ങള്‍ക്കു അറിയാമല്ലോ!!

പവം കുട്ടുമോന്‍ എന്തൊക്കെ ചെയ്തു. അധ്യാപക ദിനത്തിനു ടീച്ചര്‍മാര്‍ക്ക് സമ്മനം കൊടുക്കാന്‍ വാങ്ങിയ പൂക്കളില്‍ ആരുമറിയാതെ ഉമ്മ വച്ച് ഇന്ദുവിന്റെ കയ്യില്‍ ഏല്പ്പിച്ചു.

പൂക്കള മത്സരത്തിനു അവളുടെ മുന്നില്‍ ആളാകാന്‍ വേണ്ടി പൂക്കള്‍ വാങ്ങിക്കൊണ്ടു വന്നു. യുവജനോത്സവത്തിനു അവളെ നായികയാക്കി നാടകം എഴുതി. അവള്‍ അഭിനയിക്കില്ല എന്നു പറഞ്ഞത് കൊണ്ട് മാത്രം ആ നാടകം അവന്‍ വേണ്ടെന്നു വച്ചു. പിന്നെ ടാബ്ളോ, അതില്‍ അവള്‍ ഉണ്ടായിരുന്നു. അവളുടെ മുഖത്ത് കരി തേക്കേണ്ടി വരുമെന്ന ഒറ്റ കാരണത്താല്‍ ടാബ്ളൊയുടെ വിഷയം തന്നെ അവന്‍ മാറ്റി. അവളെ മനസ്സിലോര്‍ത്ത് ഹിന്ദിയില്‍ കവിത വരെ എഴുതി. ഏതെങ്കിലും ഒരു കാമുകന്‍ ചെയ്യുമോ ഇത്രയും ത്യാഗം? എന്നിട്ടും അവള്‍ എന്താ കുട്ടുമോന്റെ സ്നേഹം മനസ്സിലാക്കാത്തെ? അറിയില്ല. അവള്‍ മനസ്സിലാക്കിയില്ല. കുട്ടുമോനു തുറന്നു പറയാനുള്ള ധൈര്യവുമില്ലായിരുന്നു.

കാലങ്ങള്‍ കഴിഞ്ഞു. ഋതുക്കള്‍ മാറിമറഞ്ഞു. കുട്ടുമോന്‍ ജോലിക്കാരനായി. പക്ഷേ ഇപ്പോളും ഒരു പെണ്ണും തിരിഞ്ഞു നോക്കുന്നില്ല. ആന മെലിഞ്ഞാലും തൊഴുത്തില്‍ കെട്ടാന്‍ പറ്റില്ലല്ലോ? കുട്ടുമോനു ഇപ്പോളും ഇന്ദുവിനെ കുറിച്ചാണ്‌ ചിന്ത. ഇതിനിടയില്‍ ഇന്ദുവിന്റെ വിവാഹം ഉറപ്പിച്ചു. കുട്ടുമോനെ അവള്‍ കല്യാണം ക്ഷണിച്ചില്ല. കഷ്ട്ടമായി പോയി!

അവള്‍ കല്യാണം കഴിഞ്ഞ് കെട്ട്യോന്റെ കൂടെ ദുഫായിലേക്കു പറന്നു. ഈ സമയത്താണ്‌ കുട്ടുമോനു 'മനസ്സിന്റെ വിങ്ങല്‍ ഉണ്ടായത്'

ഇത് തീര്‍ക്കുവാന്‍ ഒരുപാട് മാര്‍ഗങ്ങള്‍ കുട്ടുമോന്‍ പരീക്ഷിച്ചു നോക്കി. മദ്യപിച്ചു നോക്കി. രക്ഷയില്ല. ഒരു സങ്കല്പ്പകാമുകിയെ സൃഷ്ടിച്ച് അവളുടെ കൂടെയുള്ള ലീലാവിലാസങ്ങള്‍ ഞങ്ങളോട് വിശദീകരിച്ചു. ഞാനും കുഞ്ഞുണ്ണിയും വിശ്വസിച്ചില്ല. അങ്ങിനെ അതും പൊളിഞ്ഞു.
അവസാനം കുട്ടുമോന്‍ ഒരു വഴി കണ്ടെത്തി. കഥയെഴുതുക. ഇന്ദുവിനേയും കുട്ടുമോനേയും നായികനായകന്‍മാരായി കഥയെഴുതുക. കുട്ടുമോന്‍ കഥയെഴുതി. അവന്‍ ചെയ്യാന്‍ കൊതിച്ച കാര്യങ്ങള്‍ എല്ലാം അവന്റെ നായകന്‍ സാധിച്ചു.

കഥയെഴുതി കഴിഞ്ഞതും അവന്‍ എന്നെ വിളിച്ച് കഥ കേള്‍പ്പിച്ചു. ആ കഥ അവന്‍ പുസ്തകമായി പ്രസിദ്ധീകരിക്കുമെന്നു എന്നെ ഭീഷണിപ്പെടുത്തി. കഥ ഞാന്‍ കേട്ടു. കഥയിലെ നായകന്‍ നായികയുടെ മാറിലേക്ക് ഒളികണ്ണെറിയുന്നു. ഒരുമിച്ച് സിനിമയ്ക്കു പോകുന്നു. അടുത്തടുത്ത സീറ്റുകളില്‍ ഇരിക്കുന്നു. അവരുടെ കരങ്ങള്‍ പരസ്പരം ശരീരത്തിന്റെ ഉയര്‍ച്ചതാഴ്ചകളിലൂടെ ഒഴുകി നടക്കുന്നു. ആ തിയറ്ററില്‍ ഇരുന്നു കൊണ്ടു തന്നെ ആര്‍ത്തലച്ചു പുറത്തേക്കൊഴുകിയ പുരുഷത്വത്തെ വരെ കുട്ടുമോന്‍ അവന്റെ കഥയില്‍ ചിത്രീകരിച്ചു.

കഥ കേള്‍പ്പിച്ചു കഴിഞ്ഞപ്പോള്‍ കുട്ടുമോന്‍ എന്നോട് ചോദിച്ചു. "എങ്ങനെയുണ്ട്? ബഷീറിനെ പോലെയില്ലേ എന്റെ എഴുത്ത്?"

"ക്രൈമിനു ഫയറില്‍ ജനിച്ച കുട്ടിയെ പോലെയുണ്ട്" എനിക്കു പറയാതിരിക്കാന്‍ വയ്യ.

ഞാന്‍ മാധവികുട്ടിയെ ഓര്‍ത്തു. അവരുടെ 'ജീനിയസ്സിന്റെ ഭാര്യ' എന്ന ചെറുകഥയില്‍ പറഞ്ഞ വാക്കുകളെ ഓര്‍ത്തു. എത്ര വല്ല്യ സത്യം!

"സൃഷ്ടിക്കു പ്രേരണയാകുന്നത് സംഭോഗമാണ്‌, സ്വയംഭോഗമല്ല "

Sunday, July 12, 2009

A സോഷ്യലിസ്റ്റ് കള്ളച്ചൂത് By ധൃതരാഷ്ട്രര്‍

" രാജാവേ, ഇത് അനീതിയാണ്‌." വിദുരര്‍ അലറി.

പക്ഷേ എന്ത് കാര്യം! ജന്മനാല്‍ അന്ധനാണ്‌. ഇപ്പോള്‍ പുത്രവാത്സല്യം തലക്കു പിടിച്ച് ഉള്‍ക്കണ്ണിന്റെ കാഴ്ചയും നഷ്ട്ടപെട്ടിരിക്കുന്നു. ധൃതരാഷ്ട്രരുടെ മുഖത്ത് ഭാവവ്യത്യാസമില്ല.

"പ്രഭോ, അവിടുന്നറിയുന്നില്ലേ? ഇവിടെ നടക്കുന്നത്‌ കള്ളച്ചൂതാണ്‌" വിദുരര്‍ ദയനീയമായി തുടര്‍ന്നു."ഈ കളിയുടെ അവസാനം ഒരു ദുരന്തമാകും . ആ ദുരന്തത്തില്‍ ഒലിച്ചു പോകുന്നത്‌ ഈ സാമ്രാജ്യം ആകും."

ധൃതരാഷ്ട്രര്‍ മൌനം വെടിഞ്ഞു. "പറയൂ വിദുരരേ, ആരാണിവിടെ കള്ളച്ചൂത്‌ കളിക്കുന്നത്?"

വിദുരര്‍ ശകുനിയുടെ നേരെ തിരിഞ്ഞു. "ദാ.. ഇവന്‍ തന്നെ.. ഗജഫ്രോഡ് ശകുനി"
ധൃതരാഷ്ട്രര്‍ ശകുനിയെ അടുത്തേക്ക്‌ വിളിച്ചു. ശകുനി ധൃതരാഷ്ട്രരുടെ ചെവിയില്‍ എന്തോ രഹസ്യം പറഞ്ഞു.

ധൃതരാഷ്ട്രര്‍ വിദുരരുടെ നേരെ തിരിഞ്ഞു. കാര്യം വിശദീകരിച്ചു.

"ലുക്ക് മിസ്റ്റര്‍ വിദുരര്‍ , ഇവിടെ നടക്കുന്നത് കള്ളച്ചൂതല്ല."

"വാട്ട്?!!" വിദുരര്‍ ഞെട്ടിപ്പോയി. "അപ്പോള്‍ ബ്രഹ്മാവ് നിയമിച്ച സി ബി ഐ യും ക്രൈം ബ്രാഞ്ചും വിജിലന്‍സുമൊക്കെ പറയുന്നത് കള്ളമാണെന്നാണോ അവിടുന്നു പറയുന്നത്‌?"

"ത്രിമൂര്‍ത്തികള്‍ക്ക് നമ്മോട് അസൂയയാണ്‌. ഒറ്റ പ്രസവത്തില്‍ നൂറ് പിള്ളേരെ പടച്ചു വിടാന്‍ കഴിവുള്ള വേറെ ആരുണ്ടിവിടെ?"

ഈ ചോദ്യം കേട്ട് ദുര്യോധനാദികള്‍ രാജാവിനു വേണ്ടി നിലവിളിച്ചു. സോറി.. മുദ്രാവാക്യം വിളിച്ചു.

ഇത് കേട്ട് ഗാന്ധാരി മനസ്സില്‍ വിചാരിച്ചു. 'ഓ..പിന്നേ.. പറയുന്ന കേട്ടാല്‍ തോന്നും നൂറെണ്ണം ഉണ്ടായത് ഈ മനുഷ്യന്റെ കഴിവു കൊണ്ടാണെന്ന്‌. സത്യം പറഞ്ഞാല്‍ എനിക്കു തന്നെ ചീത്ത പേരാകുമല്ലോ എന്നോര്‍ത്തിട്ടാ..അല്ലേല്‍ കാണാമായിരുന്നു. '

ധൃതരാഷ്ട്രര്‍ തുടര്‍ന്നു. " നമ്മുടെ ബന്ധുമിത്രാദികള്‍ എന്ത്‌ ചെയ്താലും അത്‌ തെറ്റാണോ ശരിയാണോ എന്ന് തീരുമാനിക്കുന്നത്‌ നമ്മളാണ്‌. അല്ലാതെ ത്രിമൂര്‍ത്തികളും അവരുടെ ഏജന്‍സികളും കോടതികളുമല്ല"

വിദുരര്‍ മുഖ്യസഭാംഗത്തിന്റെ സീറ്റില്‍ വിഷണ്ണനായിരുന്നു.

ചൂതാട്ടം തുടരുകയാണ്‌. തോറ്റ്‌ തോറ്റ്‌ അവസാനം യുധിഷ്ഠിരന്‍ പാഞ്ചാലിയേയും പണയം വച്ചിരിക്കുന്നു. വസ്ത്രാക്ഷേപം തുടങ്ങുകയായി.

"ഡാഡീ...................."

എല്ലാരും അലര്‍ച്ച കേട്ട ഭാഗത്തേക്ക്‌ നോക്കി. വികര്‍ണ്ണന്‍ തല പൊക്കിയിരിക്കുന്നു. അസഹ്യതയോടെ ഇരുകരങ്ങളും കൂട്ടിതിരുമ്മികൊണ്ട് വികര്‍ണ്ണന്‍ ഉച്ചത്തില്‍ പറഞ്ഞു.

"ഡാഡി ഇതൊന്നും അറിയുന്നില്ലേ? ശകുനിയങ്കിള്‍ ഫൌള്‍ പ്ളേ നടത്തുന്നു. ദുശ്ശാസനേട്ടന്‍ പാഞ്ചാലിയെ വസ്ത്രാക്ഷേപം ചെയ്യുന്നു. കര്‍ണ്ണന്‍ അത് ക്യാമറയില്‍ പകര്‍ത്തുന്നു."

ആരും അറിയുന്നില്ലെന്നു കരുതി 'പാഞ്ചാലി മൊളസ്റ്റേഷന്‍ ' വിഡിയോ ഷൂട്ട് ചെയ്യുവായിരുന്ന കര്‍ണ്ണന്‍ ക്യാമറ ഓഫ് ചെയ്ത് ബാഗിലേക്കിട്ടു.

"നായിന്റെ മോനേ.." ദുര്യോധനന്‍ വികര്‍ണ്ണനു നേരെ അലറി. "തലയിരിക്കുമ്പോള്‍ വാലാടണ്ടാ"

ഒരേ തന്തയ്ക്കു പിറന്ന ജ്യേഷ്ഠന്‍ തന്നെ നായിന്റെ മോനേ എന്നു വിളിച്ചതിലെ ലോജിക് മനസ്സിലാകാതെ വികര്‍ണ്ണന്‍ തനിക്കു കിട്ടിയ കസേരയില്‍ ഗുരുക്കന്മാരേയും ദാസന്മാരേയും ഓര്‍ത്തിരുന്നു. ധൃതരാഷ്ട്രര്‍ നായയാണോ? വികര്‍ണ്ണനു സംശയം മാറിയില്ല. അവന്‍ പിതാവിനു നേരെ നോക്കി. തല ആടുന്നത് കാണാം പക്ഷേ വാലെവിടെ?

പാഞ്ചാലി സ്കാന്‍ഡല്‍ കൂടെ ആയതോടെ വിദുരരുടെ ധര്‍മബോധം ആളിക്കത്തി.
"കള്ളക്കളി കളിച്ച് പാണ്ഡുവിന്റെ സന്തതികളെ പെരുവഴിയിലാക്കുന്ന ഈ ശകുനിയെ ഇവിടെ നിന്നാട്ടിയോടിക്കൂ. സര്‍വസംഹാരിയായ ഈ ദ്യൂതം ഇവിടെ അവസാനിപ്പിക്കൂ."

വിദുരര്‍ തരിച്ചു നിന്നു.

ഈ വയസ്സനെ ഇന്നു തന്നെ ശരിയാക്കണം. ധൃതരാഷ്ട്രര്‍ മനസ്സില്‍ കരുതി.

"ഇനഫ് മിസ്റ്റര്‍ വിദുരര്‍ ! ഒരു കാര്യം തന്നോട് ആദ്യമേ പറഞ്ഞതാണ്‌ . ഇവിടെ നടക്കുന്നത്‌ കള്ളച്ചൂതല്ല."

"ബട്ട് യുവര്‍ മജെസ്റ്റി.." വിദുരര്‍ എന്തോ പറയാന്‍ തുടങ്ങിയെങ്കിലും ധൃതരാഷ്ട്രരുടെ ശബ്ദം അതിനെ ഖണ്ഡിച്ചു.

"രണ്ടാമതായി ഈ ചൂതില്‍ നിന്നും ശകുനിക്കു വ്യക്തിപരമായ നേട്ടങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ല."

അതേ, എല്ലാം കൌരവരുടെ ഖജനാവിലേക്കാണ്‌ പോയത്. വിദുരര്‍ മനസ്സിലോര്‍ത്തു.

ധൃതരാഷ്ട്രര്‍ തുടര്‍ന്നു. "രാജസദസ്സില്‍ ഇതുപോലെ നൊണ്‍സെന്‍സ് പരയുന്ന താന്‍ ഇനി ഇങ്ങോട്ട് വരേണ്ട. സ്ത്രീകളുടെ കാര്യങ്ങളൊക്കെ ശ്രദ്ധിച്ച് കേന്ദ്ര അന്തപുര കമ്മിറ്റിയില്‍ കാലം കഴിച്ചാല്‍ മതി. ഇതാണ്‌ ശകുനിയെ കള്ളക്കളിക്കാരനെന്നു വിളിച്ചതിനുള്ള ശിക്ഷ"

തന്നെ അന്തപുര കമിറ്റിയില്‍ നിന്നു പിന്നെ തട്ടിക്കോളാമെടാ കോപ്പേ.ധൃതരാഷ്ട്രര്‍ മനസ്സില്‍ ചിരിച്ചു.

പക്ഷേ ഗാന്ധാരി ഇടപെട്ടു. "ഡാര്‍ലിങ്ങ്, വിദുരരോട് ഇനി മുതല്‍ രാജസ്സദസ്സിലേക്ക് വരേണ്ട എന്നു പറഞ്ഞത് ശരിയായില്ല. മുഖ്യസഭാംഗത്തിന്റെ കസേര അങ്ങേര്‍ കുറച്ച് കഷ്ട്ടപെട്ട് നേടിയെടുത്തതാണ്‌, നാണംകെട്ട്‌ നിലനിര്‍ത്തിയതാണ്‌."

ധൃതരാഷ്ട്രര്‍ക്ക് അത് ശരിയാണെന്നു തോന്നി. മുഖ്യസഭാംഗത്തിന്റെ കസേര നഷ്ട്ടപെട്ടാല്‍ ഒരുപക്ഷേ വിദുരര്‍ പാണ്ഡവരുടെ കൂടെ ചേരാനും സാധ്യതയുണ്ട്. ഒരു വെടിക്ക്‌ രണ്ട്‌ പക്ഷി! ധൃതരാഷ്ട്രര്‍ തലയാട്ടി.

"എന്നാല്‍ നമ്മുടെ സ്വീറ്റ്‌ ഹാര്‍ട്ട്‌ പറഞ്ഞ പോലെ ആകട്ടേ. വിദുരര്‍ മുഖ്യസഭാംഗത്തിന്റെ സീറ്റില്‍ ഇരുന്നോട്ടേ. പക്ഷേ ഒരു കണ്ടീഷന്‍ ...."

എല്ലാരും അതെന്താണെന്നറിയാന്‍ ധൃതരാഷ്ട്രരുടെ ചുണ്ടുകള്‍ക്കിടയിലേക്കു നോക്കി.

".... വിദുരര്‍ കസേരയില്‍ ഇരുന്നാല്‍ മതി. സദസ്സില്‍ നടക്കുന്ന കാര്യങ്ങള്‍ കേള്‍ക്കുകയോ കേട്ട കാര്യങ്ങളെ കുറിച്ച് 'കമ' എന്നൊരക്ഷരം മിണ്ടിപ്പോകുകയോ ചെയ്യരുത്"

ഭലേ ഭേഷ്! കിടിലന്‍ !ഇന്‍ക്രഡിബിള്‍ ! ഫണ്ടാസ്റ്റിക് !
എല്ലാരും ഹര്‍ഷാരവത്തോടെ സ്വാഗതം ചെയ്തു.

ദുര്യോധനനും ശകുനിയും മുറുമുറുത്തു.
"പിടിച്ചു പുറത്താക്കാമായിരുന്നു കിഴവനെ"

വിദുരര്‍ പടിയിറങ്ങുമോ? ഞങ്ങളുടെ കൂടെ ചേര്‍ന്ന്‌ പുതിയൊരു രാജ്യം ഉണ്ടാക്കുമോ? പാണ്ഡവര്‍ സ്വപ്നം കണ്ടു.

എല്ലാരും വിദുരരെ നോക്കി.
ഒരു മൌനം മാത്രം!!!!
___________________________________________________________________________

വാല്‍കഷ്ണം: വര്‍ഷങ്ങള്‍ക്കു മുന്‍പ് ശകുനിക്ക് വേലക്കാരിയില്‍ കൈപ്പിഴ പറ്റി ഉണ്ടായ മകനാണ്‌ ബോബി. ബോബിയുടെ ഭാര്യയുടെ പേരാണ്‌ സൂസി. സൂസിയും ബോബിയും രണ്ടു ശരീരവും ഒരു ആത്മാവുമുള്ളവര്‍ എങ്കിലും ബോബിയുടെ അഭിപ്രായങ്ങള്‍ സൂസി ചുമ്മാ വീണ്ടും ചര്‍ച്ച ചെയ്യും . സൂസിയുടെ അമ്മായി അപ്പന്റെ കാര്യമാണേല്‍ പോലും!!

Friday, July 3, 2009

മൈക്കിള്‍ ജാക്സന്‍ മരിച്ചിട്ടില്ല

ഞെട്ടിയോ? എല്ലാരും ഞെട്ടിയില്ലേ? എന്നാല്‍ കേട്ടോ സംഗതി സത്യമാണ്. മൈക്കിള്‍ ജാക്സന്‍ മരിച്ചിട്ടില്ല. എന്റെ വീട്ടില്‍ തെങ്ങു കയറാന്‍ വരുന്ന ജാക്സന്‍ ചേട്ടന്റെ മോന്‍ മൈക്കിള്‍ അല്ല, സാക്ഷാല്‍ മൈക്കിള്‍ ജാക്സന്‍ . പാട്ടും പാടും ഡാന്‍സും ചെയ്യും. മരിച്ചു എന്നൊക്കെ പരയുന്നത് ആശാന്റെ ഒരോ നംബര്‍ അല്ലേ! ചുമ്മാ.. നമ്മുടെ നാട്ടില്‍ ഒരുപാട് കടം കയറിയാല്‍ ആളുകള്‍ എന്താ ചെയ്ക? ഒന്നുകില്‍ ആതമ്ഹത്യ ചെയ്യും , എന്നെ പോലെയുള്ള ഗജ ഫ്രോഡുകള്‍ സ്ഥലം കാലിയാക്കും. 500 മില്ല്യന്‍ ഡോളര്‍ കടമുള്ള ജാക്സന്‍ എന്തു ചെയ്യും? ഒരു സ്ഥലത്തും ഒളിച്ചു താമസിക്കാന്‍ പറ്റില്ല. എവിടെ ആണേലും ആരു കണ്ടാലും തിരിച്ചറിയുന്ന കോലമാണല്ലോ അങ്ങേരുടേത്‌.ആത്മഹത്യ ചെയ്യാനുള്ള ചങ്കുറപ്പുമില്ല. ഇനി ഇതു രണ്ടും കൂടെ ഒരുമിച്ചു സാധിക്കുന്ന ഒരു സ്കീം ഉണ്ട്‌. ചത്തു എന്നും പറഞ്ഞ് മുങ്ങി കളയുക. അങ്ങേര്‍ ഇപ്പോള്‍ അതാണ്‌ ചെയ്തിരിക്കുന്നത്‌. ആരേലും കണ്ടുവോ ജാക്സന്റെ മൃതദേഹം? ഇല്ലല്ലോ? അതാണ്‌ ഞാന്‍ പറയുന്നേ. ജാക്സന്‍ ഇപ്പോള്‍ ജൂലായില്‍ ലണ്ടനില്‍ വച്ചു നടക്കാന്‍ പോകുന്ന മ്യൂസിക്‌ കണ്‍സേര്‍ട്ടിനു വേണ്ടി പരിശീലിക്കുകയാണ്‌ . ആരാധകരെല്ലാം മരിച്ചു എന്നു വിശ്വസിച്ചിരിക്കുമ്പോള്‍ കഹോ നാ പ്യാര്‍ ഹേ യില്‍ ഹൃതിക് റോഷന്‍ വരുന്ന പോലെ സ്റ്റേജില്‍ പ്രത്യക്ഷപ്പെടും. ത്രില്ലര്‍ വീണ്ടും അരങ്ങേറും. അപ്പോളേക്കും ബാങ്കുകള്‍ എല്ലാ കടങ്ങളും എഴുതി തള്ളിയിട്ടുണ്ടാകും. ആ സമയത്ത് ജാക്സനെ കുടുക്കാന്‍ എഫ് ബി ഐ ക്കു പോലും സാധിക്കില്ല. കാരണം ജാക്സന്‍ ഇതു വരെ മരിച്ചതായി ജാക്സന്‍ സ്ഥിരീകരിച്ചിട്ടില്ലലോ!! അമേരിക്കയിലെ നിയമം അതിനുള്ള സാധുത ജാക്സനു നല്കുന്നുണ്ട്

ഹും... മതി മതി ..എല്ലാരും എണീറ്റ് പോയേ. അല്ല പിന്നെ, സ്വപ്നം കാണുന്നതിനും ഒരു പരിധിയൊക്കെ ഇല്ലേ ഇഷ്ട്ടാ?

Wednesday, June 24, 2009

കോക്കനട്ട് ഹണ്ടേര്‍സ്‌ - മലയാളികളുടെ സ്വന്തം IPL ടീം

അങ്ങിനെ കേരളത്തില്‍ നിന്നൊരു ഐ പി എല്‍ ടീം ജന്മം കൊള്ളാന്‍ പോകുന്നു. 'സിറ്റി ക്രിക്കറ്റേര്‍സ്' എന്നു പേരിട്ടിരിക്കുന്ന ടീമിന്റെ ഉടമസ്ഥര്‍ മറ്റാരുമല്ല. സാക്ഷാല്‍ മോഹന്‍ലാലും പ്രിയദര്‍ശനും തന്നെ. നമ്മുടെ സ്വന്തം കേന്ദ്രമന്ത്രി ശ്രീ ശശി തരൂരിനെ ടീമിന്റെ ചെയര്‍മാനാക്കിയിട്ടുണ്ട്‌. ഇനി പേടിക്കാനില്ല, മന്ദിര ബേഡിയെ ഇംഗ്ളീഷ് പറഞ്ഞ് ഞെട്ടിക്കാന്‍ ആളായി. എല്ലാ മലയാളികളും പേടിച്ചിരിക്കുന്ന ഒരു കാര്യം എങ്ങാനും ശ്രീശാന്ത് ടീമില്‍ ഉണ്ടാകുമോ എന്നാണ്‌. പൊന്നമ്മച്ചിയാണേ സത്യം! ചെക്കന്‍ ഇവിടെ കിടന്ന്‌ ചെകിടത്ത് അടി വാങ്ങിയാല്‍ ഞങ്ങള്‍ മലയാളികള്‍ കണ്ടു നിക്കില്ല കേട്ടാ, സത്യായും അടിച്ചവനെ കയ്യടിച്ച് പ്രോത്സാഹിപ്പിക്കും. ടീം കേരളത്തില്‍ നിന്നായതു കൊണ്ട് കോക്കനട്ട് ഹണ്ടേര്‍സ്‌ എന്നു പേരിടാമായിരുന്നു. ഒന്നുമില്ലേലും തോറ്റു മടങ്ങുമ്പോള്‍ കളിച്ചത് തേങ്ങാക്കൊല [കുല എന്നും പറയാം]കിട്ടാനായിരുന്നു എന്നു പറയാമല്ലോ!! ടീമിന്റെ മുതലാളി ആണേലും മോഹന്ലാലിനെ അംബാസിഡര്‍ ആക്കേണ്ട. സുരാജ് വെഞ്ഞാറമൂടിനെ ആക്കിയാല്‍ മതി. തള്ളേ, ചിരിച്ചു ചിരിച്ച്‌ ചാകും കേട്ടാ , ഒടുക്കത്ത കോമഡിയാ അണ്ണന്‍ . ചിയര്‍ ഗേള്‍സ്‌ കലാമണ്ഠലത്തില്‍ നിന്നും പരിശീലനം ലഭിച്ചവര്‍ തന്നെയായിരിക്കണം . ടീം ജര്‍സി പിന്നെ പറയാനുണ്ടോ മുണ്ടും ഷര്‍ട്ടും തന്നെ! ഐ സി സി സമ്മതിച്ചാല്‍ തലയില്‍ ഒരു തോര്‍ത്തു മുണ്ടെടുത്ത്‌ ഒരു കെട്ടും ആകാം . ജര്‍സിയുടെ മുന്നില്‍ വിജയ്‌ മല്ല്യയുടെ കിങ്ങ് ഫിഷറിന്റെ പേരു വേണ്ട. കുമരകത്തെ ഏതേലും കള്ളു ഷാപ്പിന്റെ പേരു മതി. പിന്നെ ഷര്‍ട്ട് ചുവപ്പു നിറം ആകണം മുന്‍പില്‍ ഒരു കൈപ്പത്തി പുറകില്‍ ഒരു താമര. നമുക്കാരേയും പിണക്കാന്‍ പറ്റില്ല.
മോഹന്‍ലാല്‍ ഒരു നടനായതു കൊണ്ട് ഈ ടീം തങ്ങളുടെ കുടുംബ വകയാണെന്നും പറഞ്ഞ് നടന്‍മാരുടെ സംഘടന 'അമ്മ' രംഗത്തു വന്നു കഴിഞ്ഞു. എന്നാല്‍ പ്രിയദര്‍ശന്‍ സംവിധായകനായതു കൊണ്ട് ടീം തങ്ങളുടെ മുറ്റത്തു കളിച്ചു വളരേണ്ടവരാണേന്നു 'മാക്ടയും പുതിയ സംഘടനയും' ഒരു പോലെ പറയുന്നു. ഇവര്‍ രണ്ടുമല്ല, നിര്‍മാതാവായ ലാലിനു വേണ്ടി ചേംബര്‍ ഓഫ് കോമേര്‍സും രംഗത്തുണ്ട്. എന്നാണാവോ ഇനി എന്‍ .എസ് .എസ് അവകാശവാദം ഉന്നയിക്കുന്നത് ?!
ഇനി കളിക്കാരെ എങ്ങനെ തിരഞ്ഞെടുക്കുമെന്നു തീരുമാനിക്കാം. ലേലം ചെയ്യുന്നത് ഒരുതരം മൂരാച്ചി കുത്തക മുതലാളി ബൂര്‍ഷ്വാ നയമായതു കൊണ്ട്‌ പി എസ് സി വഴി നിയമനം നടത്തണമെന്നാണ്‌ കോറ്റതിയേക്കാള്‍ വലിയ പി ബിയുള്ള ഒരു പാര്‍ട്ടി പറഞ്ഞത്. ആദ്യം ഒരു എഴുത്തു പരീക്ഷ, പിന്നെ പാര്‍ട്ടി അനുഭാവികള്‍ക്കു വേണ്ടി ഒരു ഇന്റര്‍വ്യൂ. ഇതല്ല വേണ്ടത്, ന്യൂന പക്ഷങ്ങളേയും മതമേലധ്യക്ഷന്മാരേയും സുഖിപ്പിക്കുന്നതും തൃപ്തിപെടുത്തുന്നതുമായ ഒരു ടീമാണ്‍ നമുക്കു വേണ്ടത് എന്നാണ്‌ മറ്റൊരു പാര്‍ട്ടിയുടെ അഭ്പ്രായം. എന്തായാലും പറ്റിയാല്‍ ടീമില്‍ രണ്ടു ക്രിക്കറ്റ് കളിക്കാര്‍ക്ക് ഇടം നല്‍കണമെന്ന് കേരള രഞ്ജി ടീമംഗങ്ങള്‍ പ്രിയദര്‍ശനോടും ലാലിനോടും അഭ്യര്‍ത്ഥിച്ചു.

Tuesday, June 9, 2009

Fall Of The Mighty-Kangaaroos @ the Horizon








Well, it's strange and wonderful that something unusual took place in the world of Cricket on the same day I decided to blog on Cricket. Every superpower had ended one day, after it's long reign. Superpowers are meant to be dethroned. Sometimes, their end will be suicidal and sometimes they are overpowered by others. It is something that should be taken place because it is the law of nature. Dinosaurs were the emperors on the earth for a long time. The strong gigantic animals could not survive the climate change. Nepolian was formidable, still he was beaten by the British. And It was the turn of men like Gandhi to put an end to the British rule. Soviet union has perished. US is degrading. Yes!! it is universal and it is inevitable. The fall of the mighty!!

The men in yellow. Once, the invincible The Australian Cricket team is out of the ICC World T20 without a single win. It is something that the entire world was waiting for. It is something Australians afraid of. They were riding, NO!, flying on the wings of extraordinary talents like McGrath,Warne,Gilchrist and Hayden. Once their era is ended the sun started to touch the horizon. Teams like India and South Africa got better of Aussies. Now they are a bunch of players who can be easily beaten by all the test playing nations. They were chased by the Bagaladesis in the warm up match to make a score around 190. They don't have young talents now. The resource is minimum. It will take another 4-5 years for them to come back to their lost glory. Aussies might be thinking that they will make it big at the Ashes. But things are not looking good for them. Considering the form of England and watching Aussie players itself the task seems to be a Himalayan one! But we need them back to their glory, back to form, back on to victories!! For that we have to wait, may be a little longer one.

Friday, April 17, 2009

"ഫയങ്കര ഫാന്‍സ്"


“കണ്ടു പഠിക്കെടാ, മരിച്ച വീട്ടില്‍ പോകുമ്പോള്‍ മുണ്ടുടുത്തു പോകണം. അല്ലാതെ പാന്റും കോട്ടുമല്ല.”
സന്ദര്‍ഭം:
സാഗര്‍ ഏലിയാസ് ജാക്കി റീലോഡഡ് എന്ന ദുരന്ത പ്രണയകാവ്യം!! മോഹന്‍ലാല്‍ മുണ്ടുടുത്ത് ആരോ മരിച്ച സ്ഥലത്തെതുന്നത് കണ്ട് വികാരധീതനായ മോഹന്‍ലാല്‍ ഫാന്‍ എന്ന മണ്ടന്‍ മമ്മൂട്ടി ഫാന്‍ എന്ന മരമണ്ടനു നല്‍കുന്ന ഉപദേശം. ഉടനെ വന്നു മമ്മൂ‍ട്ടി ഫാനിന്റെ ഡയലോഗ്.
“അല്ലേലും വയറുചാടിയവര്‍ക്ക് മുണ്ട് തന്നെയാ നല്ലത്. പാന്റിട്ടിട്ടു കണ്ടില്ലേ, ഒരുമാതിരി പാണ്ടി ലോറി കയറിയ തവളയെ പോലേ!”
ലാല്‍ ഫാന്‍ തോളു ചെരിച്ചു തിരിച്ചടിച്ചു. “എന്തായാലുമെന്തെടാ...നീ നോക്ക്.. ഇരുപത്തഞ്ച് പേര്‍ ചുറ്റും നിന്ന് വെടി വച്ചിട്ടും ലാലേട്ടന്റെ മേല്‍ ഒരെണ്ണം പോലും കൊണ്ടാ? അതാടാ ലാലേട്ടന്‍..”
മമ്മൂ‍ട്ടി ഫാനിനു ക്ഷമിക്കാനാകുമോ? ഒരു പുച്ഛം അങ്ങൊട്ടെറിഞ്ഞു കൊടുത്തു. “ ഇതെന്താടാ ലാലിന്റെ കയ്യില്‍? കളി തോക്കാണോ? അതൊക്കെ നമ്മടെ മമ്മൂക്കാ..ആഹാ..കിടിലന്‍ സാധനം കയ്യില്‍ പിടിച്ചല്ലേ കാച്ചിയിരുന്നേ.. ബിലാല്‍ പഴയ ബിലാല്‍ തന്നെയാ മച്ചു”

പുറകിലിരുന്ന എനിക്കിതു മാത്രമേ കേല്‍ക്കുന്നുണ്ടാ‍യിരുന്നുള്ളു. സിനിമയിലെ ഡയലോഗൊന്നും കേല്‍ക്കുന്നില്ല.ടിക്കറ്റ് എടുത്ത് സിനിമയ്ക്ക് കയറി. അതും റിസര്‍വില്‍. എന്നിട്ട് ഇവന്മാരുടെ വര്‍ത്തമാനം കാരണം നമുക്ക് മറ്റൊന്നും കേള്‍ക്കാന്‍ വയ്യ. പടം നല്ല ബോറായ കാരണം പിന്നെ ഇവന്മാരാണ് ഭേദമെന്ന് തോന്നി. മനസിലെങ്കിലും ചിരിക്കാല്ലോ. ഇന്നു കേരളത്തില്‍ ജീവിച്ചിരിക്കുന്നതില്‍ വച്ചേറ്റവും വലിയ മണ്ടന്മാരാണ് ഈ ഫാന്‍സ്. ആര്‍ക്കു വേണ്ടിയാണാവോ? എന്തിനു വേണ്ടിയാണാവോ ഇവന്മാര്‍ കിടന്നു തല്ലു പിടിക്കുന്നേ? എതിരാളിയുടെ ഒരു പടം ഇറങ്ങിയാല്‍ രാത്രി തന്നെ ഇറങ്ങും ഇവര്‍ പോസ്റ്റര്‍ കീറാന്‍. ആദ്യ ദിവസം തന്നെ ബ്ലാക്കില്‍ ടിക്കറ്റ് എടുത്ത് കയറി കൂവും. ഇനി ആരാധ്യ പുരുഷന്റെ പടമിറങ്ങിയാലോ? സ്വന്തമായി ഒരു നോട്ട് ബുക്ക് വാങ്ങലാണ് ആദ്യത്തെ പരിപാടി. അതിലെ പേജുകള്‍ മുഴുവന്‍ കീറിയെടുത്ത് തിയറ്ററിനകത്ത് പറത്തുക. ഞാന്‍ സിനിമ കാണാന്‍ ഇരുന്ന തിയറ്ററില്‍ ഒരുത്തന്‍ നിലത്തു കിടക്കുന്ന കടലാസു കഷ്ണങ്ങള്‍ മുഴുവന്‍ അടിച്ചു വാരിയെടുക്കുന്നു. മോഹന്‍ലാലിനെ കാണിക്കുമ്പോള്‍ വായുവിലേക്കെറിയാന്‍. ഇവനൊക്കെ സ്വന്തം മുറിയിലെ കടലാസുകളെങ്കിലും അടിച്ചു കളഞ്ഞിരുന്നെങ്കില്‍!!! പടക്കം വാങ്ങുന്ന കാ‍ശുണ്ടേല്‍ എന്തൊക്കെ ചെയ്യാ‍മായിരുന്നു. ഓട്ടോറിക്ഷാ ഓടിക്കുന്നവര്‍ കാലത്തു തന്നെ തിയറ്ററില്‍ വന്നു നിന്നു ഇടികൂടി ടിക്കറ്റ് എടുക്കുന്നതു കാണുമ്പോള്‍ സങ്കടം തോന്നും. ആ ദിവസത്തെ ഓട്ടം പോയില്ലേ? ആദ്യ ഷോ തന്നെ കാണണമെന്നു എന്താ ഇത്ര നിര്‍ബന്ധം? കാണുന്നത് ആദ്യ ഷോ അല്ലേല്‍ പിന്നെ രണ്ട് പെറ്റ പെണ്ണിനെ കെട്ടുന്ന ഫീലിങ്ങ് ആണെന്ന് തോന്നുന്നു. ജോലിയെല്ലാം തീര്‍ത്ത് സെക്കണ്ട് ഷോക്കു പോയാല്‍ പോരേ? മറ്റുള്ളവര്‍ക്കു വേണ്ടി എന്തിനാ ഇങ്ങനെ സ്വന്തം പോക്കറ്റിലെ കാശു കളയുന്നേ? ഇവന്മാരെയൊക്കെ വിളിച്ചു നിര്‍ത്തി ചോദിക്കണമെന്നുണ്ട് “നിനക്കൊന്നും വേറെ പണിയില്ലേടാ കൂവേ?”

ഇവരുടെയൊക്കെ ആരാധനയുടെ തനി നിറം മനസ്സിലാകുക ചില സിനിമകള്‍ കണ്ടിട്ടുണ്ടോ എന്ന് ചൊദിക്കുമ്പോളാണ്. എത്ര മോഹന്‍ലാല്‍ ഫാന്‍സ് “വാനപ്രസ്ഥം” കണ്ടിട്ടുണ്ട്? മോഹന്‍ലാല്‍ കിളുന്ത് പെണ്‍പിള്ളേരുടെ പുറകെ ഒലിപ്പിച്ച് നടക്കുന്നതോ അല്ലേല്‍ ഏതേലും തെന്നിന്ത്യന്‍ നടിയുടെ ശരീരത്തില്‍ വിരലോടിക്കുന്നതോ അതുമല്ലേല്‍ ലാല്‍ എന്ന മുഴു കുടിയന്‍ ഉണ്ടാക്കുന്ന അടിപിടികളുമല്ലേ അവര്‍ക്ക് വേണ്ടത്? മമ്മൂട്ടിയുടെ എത്ര ഫാന്‍സ് കയ്യൊപ്പും ഒരേ കടലും കണ്ടു? ഫാന്‍സിനു വേണ്ടി സിനിമ ഉണ്ടാക്കുന്ന പ്രവണത വന്നതോടെയാണ് മലയാളസിനിമ അതിന് സംഭവിച്ചു കൊണ്ടിരിക്കുന്ന മൂല്ല്യച്യുതിയുടെ ആഴങ്ങളിലേക്ക് കൂപ്പ് കുത്താന്‍ തുടങ്ങിയത്. ‘തിരക്കഥ’ പോലുള്ള ചിത്രങ്ങള്‍ പൊളിയുകയും സാഗര്‍ ഏലിയാസ് ജാക്കിമാര്‍ വിജയിക്കുകയും ചെയ്യുന്നത് സിനിമയേക്കാള്‍ വലുതായി സിനിമാതാരങ്ങളെ കാണുന്ന ഒരുപറ്റം ആരാധരുടെ വിവേകമില്ലയ്മ മൂലമാണ്. ഒരു ചിത്രത്തിന്റെ മുടക്ക് മുതലിന്റെ 25% വാങ്ങാന്‍ നടനെ സഹായിക്കുക എന്നത് മാത്രമായി മാറുന്നു ഈ ആരാധകരെ കൊണ്ടുള്ള നേട്ടം!

Tuesday, April 14, 2009

സമ്മര്‍ ഇന്‍ സൌത്ത് ആഫ്രിക്ക!!

കുറച്ച് ദിവസങ്ങള്‍ക്കു മുന്‍പ് സംഭവിച്ച ഒരു ദേശീയ ദുരന്തത്തിന്റെ ആഘാതത്തിലാണ് ഇന്ത്യക്കാരെല്ലാം. എങ്ങനെ ദുഖിക്കാതിരിക്കും? നല്ല കടുകു മണി വറുക്കുന്ന പോലെ തുള്ളി കളിച്ചിരുന്ന ചിയര്‍ ഗേള്‍സ് എല്ലാം ഇനി അങ്ങ് സൌത്ത് ആഫ്രിക്കയില്‍ പോയി തുണിപൊക്കില്ലേ?. എനിക്കു സങ്കടം സഹിക്കാന്‍ വയ്യേ! ആരേലും എന്നെയൊന്നാശ്വസിപ്പിക്കൂ. ചിയര്‍ ഗേള്‍സിന്റെ സൌന്ദര്യം ഇനി ടിവിയില്‍ മാത്രം!ഹും.. ഇതിലും ഭേദം നമുക്ക് ഫാഷന്‍ ചാനല്‍ കണ്ടു കൂടെ?അതിലും നന്നായി കാണാലോ എല്ലാം.
പിന്നെ ഐ പി എല്ലിന്റെ കഴിഞ്ഞ വര്‍ഷത്തെ ഹൈലൈറ്റ് ഐറ്റം “ശ്രീശാന്തിന്റെ കണ്ണീര്‍“ ഭാരതമണ്ണില്‍ വീഴിയില്ല. മലയാളികള്‍ക്കു ഇതില്‍ പരം നഷ്ട്ടം ഇനി സംഭവിക്കാനുണ്ടോ? പറഞ്ഞു കേള്‍ക്കുന്നത് ശ്രീശാന്ത് പ്രീതി ചേച്ചിയുടെ ടീമിനു വേണ്ടി തന്റെ ന്രുത്ത ചുവടുകള്‍ പ്രകടിപ്പിക്കും എന്നാണ്. പഞ്ചാബ് കിങ്സ് ഇലവന്റെ ചിയര്‍ ഗേള്‍സിനെ നയിക്കുന്നത് ഗോപുമോന്‍ ആണ്. എന്തൊക്കെ കാണണം! പാവം ചിയര്‍ ഗേള്‍സ് അവന്റെ പൊങ്ങച്ചം മുഴുവന്‍ സഹിക്കേണ്ടി വരില്ലേ?
എന്റെ സംശയം അതല്ല, ഐ പി എല്‍ ദക്ഷിണാഫ്രിക്കയിലേക്ക് മാറ്റി, അവിടുത്തെ ബോര്‍ഡിനു കാശുണ്ടാക്കാനുള്ള വഴിയൊരുക്കുകയും അവിടുത്തെ ആളുകള്‍ക്കു കളി കാണാനുള്ള അവസരം ഉണ്ടാക്കി കൊടുത്തതിലും നല്ലത്, നമുക്ക് ഐ പി എല്‍ ഇന്ത്യയില്‍ തന്നെ നടത്തുന്നതല്ലേ? സെക്യൂരിറ്റി അല്ലേ പ്രശ്നം?. നമുക്ക് പകരം, ആരോ പറഞ്ഞ പോലെ ഇലക്ഷന്‍ സൌത്ത് ആ‍ഫ്രിക്കയില്‍ നടത്തുന്നത് തന്നെയല്ലേ നല്ലത്? എനിക്കു വോട്ടുണ്ട്. എന്നെ ദക്ഷിണാഫ്രിക്കയില്‍ എത്തിക്കുന്ന പാര്‍ട്ടിക്കു ഞാന്‍ വോട്ട് ചെയ്യാം!! ഇനി കഴിഞ്ഞ പ്രാവശ്യം ചിയര്‍ ഗേള്‍സിനെ തള്ളി പറഞ്ഞ രാഷ്ട്രീയ കാരെല്ലാം അവരുടെ പ്രകടനത്തിന് ചിയര്‍ ഗേള്‍സിന്റെ സേവനം തേടുമോ എന്നു കണ്ടറിയണം!!

Tuesday, April 7, 2009

“സാംസ്കാരിക കേരളത്തിലെ സംവാദങ്ങള്‍“

അങ്ങിനെ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തി! ആര്‍ക്ക് വോട്ട് ചെയ്യുമെന്ന് ഒരു തീരുമാനം എടുക്കുക കഠിനം തന്നെ. കാരണം, കേന്ദ്രത്തില്‍ പോയാല്‍ ആര് ആരെ പിന്തുണയ്ക്കുമെന്ന് ഒരു ഉറപ്പുമില്ല. ഇതിന്റെയൊക്കെ ഉത്തരം കണ്ടു പിടിച്ച് നമുക്ക് തരാനുള്ള ഉത്തരവാ‍ദിത്തം ഏറ്റെടുത്തിരി്‍ക്കുന്നത് മാധ്യമങ്ങളാണ്. പ്രത്യേകിച്ച് ടി വി ചാനലുകള്‍. കുരുക്ഷേത്രം,പോര്‍ക്കളം, ചീട്ടുകളി തുടങ്ങിയ പരിപാടികളില്‍ സ്ഥാനാര്‍ത്ഥികള്‍ അവരുടെ വിശദീകരണങ്ങള്‍ തരും. ഈ പരിപാടികളൊക്കെ സത്യത്തില്‍ പോര്‍ക്കളങ്ങളും കുരുക്ഷേത്ര യുദ്ധഭൂമികളുമാകുന്നത് ആശയങ്ങളുടെ വൈരുദ്ധ്യങ്ങള്‍ കൊണ്ടോ ആരോഗ്യപരമായ ചര്‍ച്ചകള്‍ കൊണ്ടോ അല്ല, പക്ഷേ അണികള്‍ എന്ന് പറയുന്ന കുറച്ചാളുകളുടെ സംസ്കാരമില്ലാത്ത അസഹിഷ്ണുത കൊണ്ടാണ്. തമ്മില്‍ തല്ലുന്ന അണികളും അനുയായികളും സ്ഥാനാര്‍ത്ഥികളുടെ വായ അടപ്പിക്കും. അവതാരകനും ക്യാമറയും തല്ല് റെക്കോര്‍ഡ് ചെയ്യും. നമ്മള്‍ ചാനല്‍ മാറ്റും. ഇക്കഴിഞ്ഞ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഒബാമയും മക്കെയിനും തമ്മിലുള്ള സംവാദങ്ങള്‍ കാണുവാന്‍ എന്ത് രസമായിരുന്നു. എത്രത്തോളം ആരോഗ്യപരമായിരുന്നു. അതില്‍ കാഴ്ച്ച്ക്കാരായി വന്നവര്‍ ചോദ്യങ്ങള്‍ ചോദിക്കുകയും അതിനുള്ള ഉത്തരം ശ്രദ്ധിച്ചു കേള്‍ക്കുകയും ചെയ്തു. എതിര്‍ പക്ഷത്തെ സംസാരിക്കാന്‍ അനുവദിക്കാതിരിക്കുക എന്നതാണ് തങ്ങളുടെ വിജയമെന്നു കരുതുന്നതാണ് നമ്മുടെ ആളുകളുടെ കുഴപ്പം. ആശയങ്ങള്‍ കൊണ്ട് മത്സരിക്കാതെ അസഭ്യം കൊണ്ട് മത്സരിച്ച് വിജയിക്കാനാണ് ഇവരുടെ ശ്രമം. ചാ‍നലുകളിലെ ചര്‍ച്ചകളില്‍ നിന്നൊന്നും തന്നെ ഉപകാര പ്രദമായ ആശയങ്ങള്‍ ഉരുതിരിഞ്ഞ് വരാത്തതിന്റെ കാരണവും ഇതാണ്. ദൂരദര്‍ശനിലെ ജനവാണി എന്ന പരിപാടിയാണ് അല്‍പ്പമെങ്കിലും മാന്യത പുലര്‍ത്തിയത്. ശ്രീ ഒ.രാജഗോപാല്‍, എം എ ബേബി, തിരുവഞ്ചൂര്‍ രാധാക്രുഷണന്‍ എന്നിവര്‍ പരസ്പര ബഹുമാനത്തോടെയാണ് സംസാരിച്ചത്. ചോദ്യങ്ങള്‍ ചോദിച്ചിരുന്നത് സമൂഹത്തിന്റെ നാനാതുറയില്‍ നിന്നുള്ളവരായിരുന്നു. ചാനലുകള്‍ തമ്മിലുള്ള മത്സരത്തില്‍ ഓരോ രാഷ്ട്രീയ നേതാക്കളുടെ കൂടെ നടന്ന് അവരുടെ കുളിമുറിയില്‍ വരെ ക്യാമറയുമായി പോകുന്ന പരിപാടികളും സുലഭം. എല്ലാ ചാനലുകളേയും കടത്തി വെട്ടിയാണ് മനോരമ ന്യൂസ് ചാനലിന്റെ ഒരു തെരഞ്ഞെടുപ്പ് സംവാദം ഇന്നു കാലത്ത് കണ്ടത്. കള്ളു ഷാപ്പിലെ തെരഞ്ഞെടുപ്പ്. കുറേ കുടിയന്മാര്‍ ഇരുന്നു തെരഞ്ഞെടുപ്പിനേയും രാഷ്ട്രീയ പാര്‍ട്ടികളേയും പറ്റി പറഞ്ഞ് തല്ലിടുന്നു. ഒരു ഷര്‍ട്ടിടാത്ത അപ്പൂപ്പന്റെ മുണ്ട് ഇപ്പോള്‍ അഴിഞ്ഞു പോകും എന്ന നിലയിലായിരുന്നു. കണ്ടപ്പോള്‍ ഒരാശ്വാസം തോന്നി. ഒന്നുമില്ലേലും കള്ള് അകത്ത് ചെന്നിട്ടല്ലേ? അലക്കി തേച്ച മുണ്ടും ഇട്ടു വന്നു പരസ്പരം തെറി വിളിക്കുന്നതിലും ഭേദം തന്നെ!!

Tuesday, February 17, 2009

കുട്ടൂസനും ഡാകിനിമാരും


DisClaimer

കുട്ടുമോനെ നിങ്ങള്‍ക്കെല്ലാം അറിയാം. അതേ, എന്റെ പ്രിയപ്പെട്ട സുഹ്രുത്തും നാണം, മാനം എന്നീ ഗുണങ്ങളുടെ അര്‍ത്ഥം പോലും അറിയാത്ത ഒരു പരമ ബോറന്‍. ഇന്ന് ഈ വാലന്റൈന്‍സ് ദിനത്തില്‍ അവന്റെ പ്രണയകഥകള്‍ പറയേണ്ടി വന്നതില്‍ ഞാന്‍ ഖേദിക്കുന്നു. പ്രണയം എന്ന വാക്കിന്റെ അര്‍ത്ഥം കളഞ്ഞുകുളിക്കുമെന്നതിനാല്‍ ഇതിനെ ‘കുട്ടുമോന്റെ ഞരമ്പുരോഗ കഥകള്‍’ എന്നും പറയാം. ഈ കഥകള്‍ പ്രസിദ്ധപ്പെടുത്തിയതിന്റെ പേരില്‍ എന്നെ ബ്ലോഗ്ഗിങ്ങ് ലോകത്തില്‍ നിന്ന് വിലക്കരുത്. റേഷന്‍ വെട്ടികുറക്കരുത്, കണ്ടാല്‍ കല്ലെറിയരുത്. പട്ടിയെ വിട്ട് കടിപ്പിക്കരുത് കാരണം ഇതെല്ലാം മുഷിഞ്ഞുനാറിയ കഥകളാണ്. എങ്കിലും അവനോടുള്ള വാക്കിന്റെ പേരില്‍ ഞാനിതെല്ലാം പറയുന്നു. എല്ല്ലാരും എന്നോട് പൊറുക്കുക.

കഥയിലേക്ക്,

കണ്ടാല്‍ വയറുചാടി , ഇടം തോള്‍ വലത്തോട്ട് ചെരിച്ച് മോഹന്‍ലാലിലെ പോലെ നടക്കും. സ്വയം ഒരു സുന്ദരനാണെന്നൊരു തോന്നല്‍ ഉണ്ട്. അത് സഹിക്കാം. പക്ഷെ താന്‍ വലിയൊരു കൊമേഡിയന്‍ ആണെന്ന തോന്നലാണ് നമ്മള്‍ക്ക് ഭീഷണിയാകുന്നത്. പഴയ കുറേ ഹോളിവുഡ് സിനിമകള്‍ കണ്ട് അതിലെ തമാശകള്‍ കാണാതെ പഠിച്ച് വഴിയില്‍ കിടന്ന് കിട്ടിയ കുറേ ഗേള്‍ ഫ്രണ്ട്സിനു എസ് ടി ഡി വിളിച്ച് പറഞ്ഞ് കൊടുക്കലാണ് ഇഷ്ട്ടന്റെ ഇപ്പോഴത്തെ പ്രധാന വിനോദം. കുട്ടുമോന്‍ ഒരുപാട് പെണ്‍കുട്ടികളെ പ്രേമിച്ചിട്ടുണ്ട്. അവരെല്ലാം ഇന്ന്‍ അവരുടെ ഭര്‍ത്താക്കന്മാരുടെ കൂടെയോ കാമുകരുടെ കൂടെയോ സുഖായി ജീവിക്കുന്നു. എന്നാലും ആ കഥകളും കുട്ടുമോന്റെ ഇന്നത്തെ അവസ്ഥയും കണ്ടാല്‍ നമുക്ക് ഓര്‍മ വരിക ദേവദാസിനെ അല്ല. ഒരു നായയെ ആണ്. ഏതാണ് ആ നായ എന്നോ? കേട്ടിട്ടില്ലേ? എന്നാല്‍ പറയാം. ഒരിടത്തൊരിടത്ത് ഒരു പ്രശസ്തനായ ഒരു നായ ഉണ്ടായിരുന്നു. ആ നായയുടെ വാല്‍ ‍എത്രകാലം കുഴലിലിട്ടാലും നിവരില്ല!
കുട്ടുമോന്‍ അഥവാ ഇംഗ്ലീഷില്‍ കുട്ടൂസന്റെ നായികമാരുടെ കഥകള്‍ അക്കമിട്ട് നിരത്തിയാലോ എന്നാലോചിക്കുവാ... എന്നാല്‍ അങ്ങിനെ തന്നെയാകാമല്ലേ? ഒന്നുകൂടി പറയട്ടേ, വേറെ ഒരു പണിയുമില്ലേല്‍ മാത്രം മുന്നോട്ട് പോകുക.


കുട്ടുമോന്‍ +2 നു ചേര്‍ന്നതു തന്നെ അവന്റെ ഞരമ്പുരോഗത്തിനു ഒരു ചികിത്സകിട്ടുമെന്ന പ്രതീക്ഷയിലാണ്. അതിനാദ്യം അവന്‍ കണ്ടുപിടിച്ചത് ഇരട്ടപെറ്റതെന്നു നമ്മള്‍ക്കു തോന്നിക്കുന്ന എന്നാല്‍ രണ്ടമ്മകള്‍ക്ക് ജനിച്ച രണ്ടു കൂട്ടുകാരികളെ ആയിരുന്നു. പങ്കജാക്ഷിയും ദാക്ഷായണിയും. പങ്കജാക്ഷിയോടായിരുന്നു കുട്ടുമോനു താത്പര്യം. പക്ഷേ ദാക്ഷായണി അല്‍പ്പം തടിച്ച ശരീരമുള്ള ആളായിരുന്നുതുകൊണ്ട് കാഴ്ചയില്‍ കുട്ടുമോനു കൂടുതല്‍ ചേര്‍ച്ച അവളായിരുന്നു. അതുകൊണ്ട് തന്നെ കുട്ടുമോനെ കുറിച്ച് ഇറങ്ങിയ ഗോസിപ്പുകളിലെ നായിക ദാക്ഷായണിയായിരുന്നു. ഇത് കുട്ടുമോന്റെ പിഞ്ചു ഹ്രുദയത്തെ അസ്വസ്ഥമാക്കി. “എന്തോന്നാടേ ഇത്? ഇവന്മാര്‍ക്കൊക്കെ സത്യസന്ധമായി ഗോസിപ് ഇറക്കി കൂടെ?” കുട്ടുമോന്‍ വിതുമ്പി. കുട്ടുമോന്‍ പങ്കജാക്ഷിയെ വളക്കാന്‍ പലതും ചെയ്തു. ഒരു ക്ലാസ്സില്‍ അവളുടെ കണ്ണില്‍ മാത്രം നോക്കിയിരിക്കാന്‍ ശ്രമിച്ചു. അവളെ നായികയാക്കി ഒരു നാടകമെഴുതി അവളെകൊണ്ട് അഭിനയിപ്പിച്ച് അതില്‍ സ്വയം നായകന്റെ വേഷം അണിയാന്‍ വരെ ശ്രമിച്ചു.അവള്‍ സമ്മതിച്ചില്ല. എന്തിന്? അധ്യാപക ദിനത്തില്‍ റ്റീച്ചര്‍മാര്‍ക്ക് സമ്മാനിക്കാന്‍ കൊണ്ട് വന്ന പൂക്കളില്‍ ആരും കാണാതെ ചുംബനങ്ങള്‍ കുത്തി നിറച്ച് അവള്‍ക്കു കൊണ്ട് കൊടുത്തു. എന്നിട്ടും അവള്‍ തിരിഞ്ഞ് നോക്കിയില്ല. അവസാനം കാര്യങ്ങളെല്ലാം ഒരു വഴിക്കാക്കാന്‍ ഞാനും കുഞ്ഞുണ്ണിയും വേണ്ടി വന്നു.
ഞാന്‍ കുട്ടുമോനോട് പറഞ്ഞു. “എടാ, നിന്റെ രണ്ട് പ്രിയപ്പെട്ട്ക്ക സുഹ്രുത്തുക്കള്‍ നിനക്ക് ഞരമ്പ് രോഗമാണെന്ന് അപ്പുറത്തെ ക്ലാസ്സില്‍ പോയി പറഞ്ഞു”.
ആ രണ്ട് സുഹ്രുത്തുക്കള്‍ ഞാനും കുഞ്ഞുണ്ണിയുമാണെന്ന സത്യം മാന‍സ്സിലാക്കാതെ കുട്ടുമോന്‍ അലറി.
“എന്നാല്‍ രണ്ടിനുമുള്ളത് ഞാന്‍ കൊടുക്കാം. നാളെയാകട്ടേ”
പിറ്റേ ദിവസം കുട്ടുമോന്‍ എഴുതി തയ്യാറാക്കിയ ഡയലോഗുകള്‍ കാണാതെ പഠിച്ച് വന്നു. ദാക്ഷായണിയുറ്റേയും പങ്കജാക്ഷിയുടേയും അടുത്ത് പോയി കാച്ചി.
“സാസ്കാരിക പൈത്രുകത്തിന്റെ അധപതനമാണ് ഞാന്‍ നിങ്ങളുടെ വാക്കുകളില്‍ കാണുന്നത്. ഞരമ്പ് രോഗം നിന്റെയൊക്കെ കുടുംബത്തിരിക്കുന്നവര്‍ക്ക്”
ഒന്നും മനസ്സിലാകാതെ അവര്‍ രണ്ടാളും ഞെട്ടിത്തരിച്ച് നിന്നു.
പിന്നീട് ഞാന്‍ കുട്ടുമോന്റെയടുത്ത് സത്യങ്ങള്‍ പറഞ്ഞപ്പോള്‍ കുട്ടുമോന്‍ അവരുടെ രണ്ടുപേരുടേയും അടുത്ത് ചെന്ന് മാപ്പ് പറഞ്ഞു.
“പങ്കജാക്ഷി, സോറി.എല്ലാം എന്റെ തെറ്റിദ്ധാരണയായിരുന്നു. ഒരു തെണ്ടി എന്നെ പറ്റിച്ചതാണ്. നീ ക്ഷമിക്ക്”
അവന്‍ പങ്കജാക്ഷിയെ നോക്കി. എന്നിട്ട് തുടര്‍ന്നു.
“ശ്രീരാമന്‍ പോലും സീതയെ സംശയിച്ചിട്ടില്ലേ?”
ഇതിനു വളരെ റൊമാന്റിക് ആയി പങ്കജാക്ഷി മറുപടി പറഞ്ഞു.
“പ് ഫ!! ചൂലേ!”


സ്വജാതിയില്‍ നിന്നും പ്രേമിക്കില്ലെന്ന് പ്രതിജ്ഞ എടുത്ത പോലെയാണ് കുട്ടുമോന്‍ എന്ന കള്ള നസ്രാണിയുടെ പ്രവര്‍ത്തികള്‍. കാണാന്‍ ഐശ്വര്യം ഉണ്ടെന്നും പറഞ്ഞു ഹിന്ദു പെണ്‍കുട്ടികളെമാത്രം നോക്കുന്ന പതിവ് പക്ഷേ അവന്‍ പങ്കജാക്ഷിപ്രണയം എന്ന ദുരന്ത കഥയോടു കൂടി അവസാനിപ്പിച്ചു. പിന്നീട് മുസ്ലിം സമുദായമാണ് നല്ലതെന്ന തിരിച്ചറിവുണ്ടായി. പാത്തുമ്മ, ആമിന എന്നീ രണ്ടു കുട്ടികളെ കാണുമ്പോളായി കുട്ടുമോന്റെ ഞരമ്പുകള്‍ പഴയ അസുഖം കാണിക്കാന്‍ തുടങ്ങിയത്. അതുപക്ഷേ നേരിട്ട് മുട്ടാനുള്ള ധൈര്യം കുട്ടുമോനില്ലായിരുന്നു. മുസ്ലിം പെണ്‍കുട്ടികളെ കെട്ടണമെങ്കില്‍ പൊന്നാനിയില്‍ പോയി ചില കൈക്രിയകള്‍ വേണ്ടി വരുമെന്ന ഭയമാണോ കാരണമെന്നറിയില്ല. എങ്കിലും ഒരിക്കല്‍ ലോകത്തിലെ ഏറ്റവും നാറിയ നമ്പറുമായി കുട്ടുമോന്‍ ആമുവിനെ ഒന്നു മുട്ടി.
ഒരു ഉച്ച നേരം. കുട്ടുമോനു കടുത്ത ദാഹം. ക്ലാസ്സില്‍ ഒരുപാട് പേരുടെ കയ്യില്‍ വെള്ളമുണ്ടേലും അപ്പുറത്തെ സൈഡിലിരിക്കുന്ന ആമുവിനോട് വെള്ളം ചോദിച്ചു അവന്‍. അവളുടെ കുപ്പിയില്‍ നിന്നും വെള്ളം വാങ്ങി കുടിച്ചശേഷം ഒരു പരതറ കമന്റും പറഞ്ഞു.
“ഹായ്! നല്ല നെയ് ചോറിന്റെ രസം.”

Saturday, February 14, 2009

ഒരാശംസ കയ്യിലുണ്ട്..വേണേല്‍ തരാം.



1000 എസ് എം എസ് തരാമെന്നും പറഞ്ഞ് എന്നെ പറ്റിച്ച എയര്‍ടെല്‍ കാര്‍ക്ക് എന്റെ ക്രുതജ്ഞത രേഖപ്പെടുത്തികൊണ്ട്,
രണ്ടാം ശനി കേതുവിന്റെ ഇടനാഴികളില്‍ വന്ന് തലയിട്ടു നോക്കിയ കാരണം കോളേജ് അവധിയായ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി സഹതപിച്ചു കൊണ്ട്,
ലാലു-വേലു-ലാലു ട്രെയിന്‍ നിര്‍ത്താതെ പോകുന്നതു കണ്ട് വായും പൊളിച്ച് നിക്കുന്ന കേരളത്തിന് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചു കൊണ്ട്,
പി ബി യില്‍ പന്തം കൊളുത്തി ജാഥയ്ക്കു ആരേലും കല്ലെറിയുമെന്ന പ്രതീക്ഷയില്‍ കെട്ട്യോളൊടു ഒരു ഗുഡ് മോര്‍ണിങ്ങ് പോലും പറയാതെ ക്യാമരയും തൂക്കി ഇറങ്ങിയ ചാനലുകാര്‍ക്ക് ,
കാമുകിമാരുടെ കല്യാണത്തിനു സദ്യയുണ്ണാന്‍ പോകുന്ന കാമുകന്മാര്‍ക്ക് സിന്ദാബാദ് വിളിച്ച് കൊണ്ട്,
കല്യാണം മുടക്കികള്‍ക്ക് നേരെ കൊഞ്ഞനം കാണിച്ച് കൊണ്ട്,
ഉണ്ണി പിറന്നാലും ഓണം വന്നാലും ബാറില്‍ പോകാത്ത ചാലക്കുടിയിലെ കുടിയന്മാരുടെ പ്രതിമകളില്‍ ആദരാഞ്ജലി അര്‍പ്പിച്കുകൊണ്ട് ,
വാലന്റൈന്‍സ് ദിനമെന്നു കേട്ടാല്‍ വാളെടുക്കുന്ന അമ്മാവന്മാര്‍ക്ക് അസൂയക്കുള്ള മരുന്നിന്റെ പേരു പറഞ്ഞു കൊടുക്കാനറിയാതെ,

സ്നേഹിച്ചു തീരാ‍ന്‍ സമയം തികയാത്ത ഈ ഭൂമിയില്‍ വെറുപ്പിനെ മറന്നു കൊണ്ട്,
പ്രണയം മനസ്സില്‍ സൂക്ഷിക്കുന്ന എല്ലാര്‍ക്കും,
പരസ്പരം സ്നേഹിക്കാന്‍ കൊതിക്കുന്ന ഓരോ മനുഷ്യനും ആരാധനയോടെ
വാലന്റൈന്‍സ് ദിനാശംസകള്‍ നേരുന്നു.!!

Wednesday, February 11, 2009

നമുക്കെന്തൂട്ടാഇഷ്ട്ടാ,ആര്ടെകല്യാണം കഴിഞ്ഞാലും?

“കേരളത്തിലെ ഒരു പൊതുമേഖലാ സ്ഥാപനം കൂടി സ്വകാര്യവത്കരിച്ചു.”
കാവ്യമാധവന്റെ കല്യാണത്തെ കുറിച്ച് എനിക്കു വന്ന ഒരു എസ് എം എസ് ആണ്.കാവ്യയുടെ ഇന്റര്‍വ്യൂകളും കല്യാണത്തിന്റെ ഒരുക്കങ്ങളും മാത്രമായിരുന്നു ചാനലുകളില്‍ കല്യാണത്തിനു ഒരാഴ്ച മുന്‍പ് വരെ. മലയാളത്തിലെ ഒട്ടുമിക്ക ചാനലുകളും കാവ്യയുടെ വിവാഹം ലൈവായി തന്നെ കാണിച്ചു. കല്യാണം നടക്കുന്ന അമ്പലത്തിലേക്ക് ക്ഷണിക്കാതെ പോയവരുടെ എണ്ണം എത്രയെന്നു നിശ്ചയമില്ല. ഇത്ര നാണമില്ലാത്തവരാണോ മലയാളികള്‍? എന്തിനാണ് ഒരു സിനിമ നടി വിവാഹിതയാകുന്നത് കേരളം ഇങ്ങനെ ആഘോഷിക്കുന്നത്? ഇത്രയ്ക്കു സുന്ദരിയായ ഒരു നായികയെ വിവാഹം ചെയ്യാന്‍ പോകുന്ന ഭാഗ്യവാന്‍ ആരെന്ന് അറിയാനുള്ള എല്ലാര്‍ക്കും ഉണ്ടാകാം. അതിനുമപ്പുറം ക്യാമറയും കൊണ്ട് അമ്പലം മൊത്തം കറങ്ങി നടക്കേണ്ട കാര്യമുണ്ടോ?എല്ലാവര്‍ക്കും അറിയേണ്ടത് ഒന്നു മാത്രം. കാവ്യ ഇനി അഭിനയിക്കുമോ? ഉത്തരം പറയേണ്ടത് കാവ്യയെ കെട്ടിയ ആളും. മലയാളത്തില്‍ എന്നല്ല മിക്ക ഭാഷകളിലും വിവാഹം കഴിഞ്ഞാല്‍ നടികള്‍ അഭിനയം നിര്‍ത്തുന്നു എന്ന് പ്രഖ്യാപിക്കും. എന്താണ് കാരണം? വിവാഹത്തിനു മുന്‍പ് ചെയ്തിരുന്ന ഒരു തൊഴില്‍ വിവാഹത്തിനു ശേഷം ചെയ്യാന്‍ പറ്റാത്തതാണെന്ന് പറയുന്നത് എന്തുകൊണ്ട്? അതൊരു മോശം തൊഴില്‍ ആണ് . കുടുംബമായി ജീവിക്കുന്ന ഒരു പെണ്ണിനു ചേരാത്ത ഒന്നാണ് എന്ന് കരുതുന്നത് കൊണ്ട് തന്നെയല്ലേ? സമയമില്ല എന്നുള്ളത് ഒരുതരം ഒഴിഞ്ഞുമാറലാണ്. ചെയ്യുന്ന സിനിമകളുടെ എണ്ണം കുറച്ചാല്‍ തന്നെ സമയം എന്നു പറയുന്നത് ഉണ്ടാകും. സത്യത്തില്‍ ഇത്ര നാളും എല്ലാരും എന്റെ പെണ്ണിനെ തൊട്ടു, അവളുടെ സൌന്ദര്യം കണ്ടാസ്വദിച്ചു, ഇനി വേണ്ട എന്നതാണ് ഈ വിരമിക്കല്‍ തീരുമാനങ്ങളുടെ പിന്നില്‍. എന്തുകൊണ്ട് ഒരു വിവാഹജീവിതം എന്നത് സ്വന്തം തൊഴിലിനേക്കാള്‍ വലുതായി സ്ത്രീകള്‍ കാണുന്നു. നടന്മാര്‍ കരിയര്‍ സംരക്ഷിക്കാനായി വിവാഹമേ വേണ്ടെന്നു വച്ച് നടക്കുമ്പോള്‍, ഏതെങ്കിലും ഒരുത്തന്റെ കാല്‍ക്കീഴില്‍ തന്റെ കഴിവുകള്‍ അടിയറ വച്ച് ഒരു അടുക്കളക്കാരിയായി ഒതുങ്ങി കൂടുവാന്‍ ആഗ്രഹിക്കുന്നു? അല്ലേലും ഒന്നു കൂടെ ചോദിക്കട്ടേ? ഒരു നായികയ്ക്ക് ഇന്നു സിനിമയില്‍ എന്താണ് ചെയ്യാനുള്ളത്? ന്രുത്തം, ഫോട്ടോക്കു പോസ് ചെയ്യല്‍,അസ്ഥാനത്ത് ചിരി. ഇത്രയുമല്ലേ ഉള്ളൂ? കഥയ്ക്ക് ഒട്ടും ആവശ്യമില്ലാത്ത ചേരുവയാണ് ഇന്നു സിനിമകളില്‍ നായിക. അതിപ്പോള്‍ ഒരു കാവ്യ പോയാല്‍ ഒരു നവ്യ ഉണ്ട്. നവ്യ പോയാല്‍ ഒരു ഭാവന ഉണ്ട്. അതിങ്ങനെ മാറി മാറി വന്നോളും. മലയാളികള്‍ കാവ്യ പോയി എന്നും പറഞ്ഞ് കുണ്ഠിതപ്പെടേണ്ട കാര്യമുണ്ടെന്ന് തോന്നുന്നില്ല.

ഒന്നാം ക്ലാസ്സില്‍ പഠിക്കുന്ന എന്റെ അനിയത്തികുട്ടി എന്നോട് പറഞ്ഞു.
“വല്ല്യേട്ടാ, കാവ്യാ മാധവന്റെ കല്യാണം കഴിഞ്ഞല്ലോ”.
“ഉവ്വോ? നീ പോയില്ലേ?”
“ അമ്മ കൊണ്ട്പോയില്ല.”
“കഷ്ട്ടായി”
“പിന്നെ കാവ്യാമാധവന്‍ ഇനി സിനിമയില്‍ വരില്ല എന്നു പറഞ്ഞിട്ട് ഇന്നലെ ടിവിയില്‍ കണ്ട സിനിമയില്‍ ഞാന്‍ കാവ്യമാധവനെ കണ്ടല്ലോ?”
സത്യത്തില്‍ ഇതിനുത്തരം പറയാന്‍ എനിക്കറിയില്ലായിരുന്നു . എങ്കിലും ഞാന്‍ മനസ്സിലോര്‍ത്തു.
“ടിവിയില്‍ മാത്രമല്ല മോളേ , കുറച്ചു നാള്‍ കഴിഞ്ഞാല്‍ തിയറ്ററിലും വരും. നമ്മളിതെത്ര കണ്ടിരിക്കുന്നു”

Wednesday, February 4, 2009

വാനരസേനയും കാമുകിമാരും


“അല്ല...ഇതെന്താ സംഭവം? ഇവിടെ മറ്റാര്‍ക്കും ജീവിക്കേണ്ടേ?“
കുഞ്ഞുണ്ണിയുടെ ശബ്ദം കേട്ടാണ് ഞാന്‍ എണീറ്റത്. മുറ്റത്തേക്കു വന്നപ്പോള്‍ ഒരു കയ്യില്‍ പത്രവും ചുരുട്ടി പിടിച്ച് അവന്‍ നില്‍ക്കുന്നു അവന്‍. കുറച്ച് മാറി പല്ലു തേച്ചു കൊണ്ട് കുട്ടുമോനും. കുട്ടുമോന്‍ പല്ലു തേച്ച് തേച്ച് കുഞ്ഞുണ്ണിയുടെ മുഖത്തേക്കു തുപ്പിക്കാണുമോ?
കുഞ്ഞുണ്ണി കുട്ടുമോന്റെ മുഖത്തേക്കു ഉത്തരത്തിനായി ക്ഷുഭിതനായി നോക്കി നില്‍ക്കുന്നു. വായില്‍ ബ്രഷും വച്ച് ഞാനെന്തു ചെയ്തു എന്ന ഭാവത്തില്‍ കുട്ടുമോനും. ഞാന്‍ ഇറ്റയില്‍ കയറി ചോദിച്ചു.
“എന്താ? എന്താ ഉണ്ടായേ?”
ഒരാളോടു പരിഭവം പങ്കു വയ്ക്കാന്‍ കിട്ടിയ പോലെ കുഞ്ഞുണ്ണി എന്റെ നേരെ തിരിഞ്ഞു.
“ദാ കണ്ടില്ലേ.. മാംഗ്ലൂര്‍ ഒരു പബ്ബില്‍ കയറി കുറേ അവന്മാര്‍ പെന്‍പിള്ളേരെ തല്ലിയിരിക്കുന്നു”
ഓഹോ! അപ്പോള്‍ സമൂഹ്യ പ്രതിബദ്ധതയാണ്. അല്ലാതെ കുട്ടുമോനല്ല. ഇതു കേട്ടതും കുട്ടുമോനു സമാധാനമായി. അവന്‍ ചോദിച്ചു.
“ആരാ തല്ലിയത്? അവളമാരുടെ തന്തമാരാണോ?”
“അല്ല. ചില സമൂഹ്യനവീകരണസാംസ്കാരികഗൂഢോത്രക്കാരാ”. കുഞ്ഞുണ്ണു വിശദീകരിച്ചു.
“എന്തോന്ന്?”
“ശ്രീരാം സേന ... താക്കരേയുടെ കന്നഡ വേര്‍ഷന്‍”
ഈ മൊഴിമാറ്റ ചിത്രങ്ങളുടെ കാലത്ത് ഇതിത്ര വല്ല്യ കാര്യാണോ?എങ്കിലും ചോദിക്കാതിര്‍ക്ക്കാന്‍ കഴിഞ്ഞില്ല.
“ആരാ ഈ ശ്രീരാംസേന?”. ന്യായമായ ചോദ്യമല്ലേ? ഇവരെ ഭൂകമ്പം ഉണ്ടായപ്പോളോ സുനാമി വന്നപ്പോളോ കണ്ടിട്ടുണ്ടോ ഇവരെ?

ഇതിനുള്ള ഉത്തരം പറഞ്ഞത് കുട്ടുമോനായിരുന്നു.
“ കര്‍ണാടകയില്‍ ചാരായം നിര്‍ത്തലാക്കിയതില്‍ പിന്നെ സംഭവിച്ച ഒരു സമൂഹ്യവിപത്തിന്റെ പരിണിതഫലമാണിത്”
“ഉവ്വ ..എല്ലാം മനസിലായി..മര്യാദയ്ക്കു പറ”.
“അതായത് അവിടെ ഭര്‍ത്താക്കന്മാരെ ഉപേക്ഷിച്ച് ഭാര്യമാര്‍ കാമുകന്മാരുടെ കൂടെ പോകുന്നത് ഒരു സ്ഥിരം സംഭവമാണ്. അങ്ങിനെയുള്ള ഭര്‍ത്താക്കന്മാര്‍ ചേര്‍ന്നു രൂപം കൊടുത്തതാണ് ഈ സംഘടന. ഇവര്‍ക്കു കാമുകീ കാമുകന്മാരെ കാണുന്നത് ചതുര്‍ത്ഥിയാണ്.എവിടെ കണ്ടാലും ആക്രമിക്കും”

പറയുന്നത് നുണയാണേലും കേട്ടാല്‍ സത്യമാണെന്നു തോന്നും.
“കുറ്റം അവരുടെയല്ലല്ലോ. സെക്യൂരിറ്റി ഇല്ലാത്തതല്ലേ?“ ഞാന്‍ ഇറ്റയില്‍ കയറി...ഈശ്വരാ എന്റെ വീട്ടിലും നാളെ ഒരു സെക്യൂരിറ്റികാരനെ വക്കണം
“അവന്മാര്‍ ഈ വാലന്റൈന്‍സ് ഡേ ആഘോഷങ്ങള്‍ കൂടെ കലക്കുമെന്നാ പറഞ്ഞിരിക്കുന്നേ”. കുട്ടുമോന്‍ കൂട്ടിചേര്‍ത്തു.
“കുരങ്ങന്മാര്‍” കുഞ്ഞുണ്ണിക്കു സഹിക്കുന്നില്ല.
. ‘അതു നീ പറഞ്ഞത് ശരിയാ”ഞാന്‍ പറഞ്ഞു
“എന്ത്?”
“കുരങ്ങന്മാര്‍”
“എങ്ങനെ?”
“പണ്ട് ലങ്ക ആക്രമിക്കാന്‍ പോയശ്രീരമന്റെ സേനയില്‍ എല്ലാം കുരങ്ങന്മാരായിരുന്നു. കുരങ്ങന്മാര്‍ മനുഷ്യരെ പോലെ പെരുമാറില്ലല്ലോ?”

Tuesday, February 3, 2009

ഉപന്യാസപുരാണം ആട്ടകഥ, ഒടുക്കത്തെ ദിവസം.


വര്‍ഷത്തെ യുവജനോത്സവം ഒക്റ്റോബര്‍ 15,16,17 ദിവസങ്ങളിലായി നടത്തും. പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ ബുധനാഴ്ചക്കു മുന്‍പായി പേരു നല്‍കേണ്ടതാണ്”.
ടീച്ചര്‍ നോട്ടീസ് വായിച്ചു കഴിഞ്ഞപ്പോള്‍ എനിക്കു പ്രത്യേകിച്ചൊന്നും തോന്നിയില്ല. യൂത്ത്ഫെസ്റ്റിവലെന്നാല്‍ എനിക്കു വീട്ടില്‍ കിടന്നുറങ്ങാനുള്ള സമയമാണ്. പക്ഷേ ഇത് +1 ആണ്. സ്കൂള്‍ നിറയെ സുന്ദരികളും. വായ് നോക്കാന്‍ ഇതിലും നല്ലൊരു അവസരം കിട്ടുമോ? ആ ദിവസമെങ്കിലും ഈ യൂണിഫോം ഇടാതെ ഇവള്‍മാര്‍ക്കു വന്നൂടെ? ഞാന്‍ അങ്ങിനെ യൂത്ഫെസ്റ്റിവല്‍ എന്ന സമൂഹ്യവിപത്തിന്റെ പരിണിത ഫലങ്ങളെ കുറിച്ചും അത് ഇന്ത്യയുടെ സാമ്പത്തിക സാമൂഹിക രാഷ്ട്രീയ മണ്ഡലങ്ങളില്‍ ഉണ്ടാക്കാന്‍ പോകുന്ന മാറ്റങ്ങളെ കുറിച്ചും ചിന്തിച്ചിരിക്കുമ്പോളാണ് ഒരു തവള കരയുന്ന ശബ്ദം ഞാന്‍ കേട്ടത്. ങേ! മഴക്കാലം കഴിഞ്ഞില്ലേ? ഞാന്‍ തിരിഞ്ഞു നോക്കി.
തവളയല്ല , കുട്ടുമോനായിരുന്നു. ഇംഗ്ലീഷില്‍ കുട്ടൂസന്‍ എന്നും പറയും. കൂറ്റെ കുഞ്ഞുണ്ണിയും എന്റെ ആജന്മസുഹ്രുത്താണേലും കണ്ടുമുട്ടിയത് 15ആം വയസ്സിലാണ്. കുട്ടുമോനെ പറ്റി പറയുവാണേല്‍ പുതൊയൊരു ബ്ലോഗ്ഗിനു സാധ്യതയുണ്ട്. കുട്ടുമോന്‍ നമ്മളോടു വളരെ മാന്യമായി തന്നെ പൊങ്ങച്ചം പറയാന്‍ കഴിവുള്ള വ്യക്തിയാണ് .... ‘എന്റെ വീട്ടില്‍ രണ്ട് ആനയുണ്ട്. എന്റെ വീടിനു മുന്നില്‍ ഞാന്‍ നട്ടു വളര്‍ത്തിയ ഒരു വലിയ ആല്‍മരത്തിലാണ് രണ്ടിനേയും നല്ല ഇരുമ്പ് ചങ്ങലകള്‍ കൊണ്ട് തളച്ചിട്ടിരിക്കുന്നേ. ഞാനാണ് എന്നും അവറ്റങ്ങള്‍ക്കുള്ള പനയോല മരത്തില്‍ കയറി വെട്ടികൊണ്ട് വരാറുള്ളത്. പിന്നെ ആനപിണ്ടം റീസൈക്കിള്‍ ചെയ്യാനുള്ള പ്ലാന്റ് സ്ഥാപിച്സിരിക്കുന്നതിന്റെ മേല്‍നോട്ടവും എനിക്കാണ്”... ഹോ! ഈ പഹയന്‍ വല്ലാത്ത സംഭവം തന്നെ എന്നും കരുതി ആനയേയും ആലും പ്ലാന്റും കാണാന്‍ ചെല്ലുന്ന നമ്മള്‍ കാണുക രണ്ട് മുട്ടനാടുകള്‍ പുല്ലും പ്ലാവിലയും തിന്നുകൊണ്ടിരിക്കുന്നതും ആട്ടിന്‍ കാട്ടം തെങ്ങിന്റെ കടക്കു കൊണ്ടിടുന്ന കുട്ടുമോനേയും ആകും. പിന്നെ, കുട്ടുമോന്റെ പ്രണയകഥകള്‍ ഞാന്‍ പറയുന്നില്ല. കാരണം അവന്‍ പ്രണയിച്ച രണ്ടു ഡസന്‍ പെണ്‍കുട്ടികള്‍ ഇപ്പോള്‍ അവരുടെ ഭര്‍ത്താക്കന്മാരും കുട്ടികളുമായി സുഖായി ജീവിക്കുന്നു.

“എടാ, 16 ഉം 17 ഉം മുടക്കമാണ്. ഓണ്‍ സ്റ്റേജ് ഐറ്റംസാണ്. പക്ഷേ 15 ആം തിയതി ഓഫ് സ്റ്റേജാണ്. പങ്കെടുക്കാത്തവര്‍ ക്ലാസ്സില്‍ ഇരിക്കേണ്ടി വരും”. അവന്‍ പറഞ്ഞു.

“ഛായ്!! ഇതേതു കോപ്പിലെ പരിപാടിയാ ഇഷ്ട്ടാ.. നമ്മളെന്തിനാ ക്ലാസ്സില്‍ കയറുന്നേ?”. എന്നിലെ കലാ‍ഹ്രുദയം ക്ഷുഭിതനായി. “ഇനി എന്തു ചെയ്യും?.”

“ഒരു വഴിയുണ്ട്. നമ്മള്‍ക്ക് പരിപാടികളില്‍ പങ്കെടുക്കാം”. അവന്‍ വളരെ കൂളായി തന്നെ പറഞ്ഞു.

ഉറക്കവും വായ്നോട്ടവും മത്സര ഇനങ്ങളല്ല. അതുകൊണ്ട് തന്നെ ഞാന്‍ അവനോടു ചോദിച്ചു. “ എന്ത് പരിപാടിക്കാ പേരു കൊടുക്കുക? എനിക്കു വരക്കാനും പെയിന്റ് ചെയ്യാനുമൊന്നും അറിയില്ല.”

“വേണ്ട. നമുക്കു എസ്സെറൈറ്റിങ്ങിനു പേരു കൊടുക്കാം. പേന പിടിക്കാന്‍ മാ‍ത്രം അറിഞ്ഞാല്‍ മതി”.

അങ്ങിനെ ഞാനും കുട്ടുമോനും ഞങ്ങളുടെ പ്രിയ സുഹ്രുത്ത് കുഞ്ഞുണ്ണിയും കൂടെ മത്സരങ്ങളില്‍ പേരു കൊടുക്കാന്‍ പോയി. ഇംഗ്ലീഷ്, ഹിന്ദി,മലയാളം,അറബിക് എന്നീ ഭാഷകളില്‍ ഉപന്യാസം എഴുതാം.

“നിനക്കു അറബി അറിയോ?” അവന്‍ ചോദിച്ചു.
“കണ്ടാല്‍ മനസ്സിലാകും” ഞാന്‍ പറഞ്ഞു.
“അപ്പോള്‍ വായിക്കാന്‍ അറിയോ?”
“അതല്ല. കണ്ടാല്‍ അറബിയാണെന്ന് മനസിലാകും”. ഞാന്‍ എന്റെ അവസ്ഥ വ്യക്തമാക്കി.
“ഛെ!..ആ പൊട്ടേ സാരമില്ല. നമ്മള്‍ക്കു അറബി ഒഴിവാക്കാം”. അവന്‍ പദ്ധതിയുടെ കരടു രേഖ പ്രസിദ്ധപ്പെടുത്തി.
അങ്ങിനെ ഞാനും കുട്ടുമോനും ഇംഗ്ലീഷ്, മലയാളം, ഹിന്ദി വിഷയങ്ങളില്‍ ഉപന്യാസരചന എന്ന സാഹസ്സത്തിനു തയ്യറായി.
ലണ്ടനും ലിവര്‍പൂളിനും ഇടയിലുള്ള പൊന്നാനിനിയില്‍ ആയിരുന്നു കുഞ്ഞുണ്ണി ജനിച്ചത്. അതുകൊണ്ട് ഇംഗ്ലീഷില്‍ മാത്രേ അവനെഴുതാന്‍ അറിയു‍.

അങ്ങിനെ 15ആം തിയതി കാലത്ത് കുളിച്ച് കുറിയും തൊട്ടു, റിലയന്‍സ് വെബ് വേള്‍ഡിലെ ചേച്ചിയെ കാത്തു നിന്നു കണി കണ്ട് ഞങ്ങള്‍ മൂന്നു പേരും കൂടെ പതിവു പോലെ അസംബ്ലി കഴിയാന്‍ നേരം സ്കൂളിലെത്തി. ആദ്യം ഇംഗ്ലീഷ് ഉപന്യാസ രചനയ്ക്കുള്ള ക്ലാസ് റൂമിലെത്തി. അവിടെയെത്തിയപ്പോള്‍ സംത്രുപ്തിയായി. “വാട്ട് ഈസ് യുവര്‍ നെയിംസ്ലിപ്? മൈ നെയിം ഈസ് ദ കുഞ്ഞുണ്ണി.“ ഇത്രയും അറിയാവുന്ന കൊണ്ട് കുഞ്ഞുണ്ണി എന്തൊക്കെയോ എഴുതികൂ‍ട്ടി. ഞാനും കുട്ടുമോനും പേപ്പറില്‍ നമ്പര്‍ പോലും എഴുതാതെ തിരികെ കൊടുത്തു. ഉടനടി വിട്ടു മലയാളം ഉപന്യാസമെഴുതാന്‍. ആ ക്ലാസ്സില്‍ ചെന്നപ്പോള്‍ ഞങ്ങളുടെ സ്കൂളില്‍ എത്ര കുട്ടികള്‍ ഉണ്ടെന്നുള്ളതിന്റെ ഏകദേശ എണ്ണം കിട്ടി. അവിടെ തോട്ടത്തില്‍ ചെടി നനക്കാന്‍ നിക്കുന്ന വേലായുധേട്ടന്‍ വരെ മത്സരത്തിനുണ്ട്. ഇരിക്കാന്‍ പോലും സ്ഥലമില്ല. +2 ഇല്‍ പഠിക്കുന്ന കൊള്ളാവുന്ന ഒരു ചേച്ചിയെ തടസ്സങ്ങളൊന്നുമില്ലാതെ കാണാവുന്ന തരത്തില്‍ ഞാനും കുട്ടുമോനും ഇരുപ്പുറപ്പിച്ചു. വിഷയം കിട്ടി “കേരളത്തിലെ പാരമ്പര്യകലകള്‍”. ന്യുമോണിയ,മലേറിയ തുടങ്ങിയ രോഗങ്ങളെ കുറിച്ചും അവയുടെ ലക്ഷണങ്ങള്‍ ,സ്വീകരിക്കേണ്ട മുന്‍ കരുതലുകള്‍ എന്നിവയെ പറ്റി ഞാന്‍ വിശദമായി എഴുതി. കുട്ടുമോന്‍ എന്തിനെ പറ്റിയാ എഴുതിയേ എന്നത് ഇപ്പോളും പുറം ലോകം അറിയാത്ത രഹസ്യമാണ്. എന്നെങ്കിലും ഏതെങ്കിലും പുരാവസ്തുക്കാര്‍ കുഴിച്ചെടുത്തോളും മ്യൂസിയത്തില്‍ വക്കാന്‍.

ഉച്ചക്കു ശേഷമാണ് ഹിന്ദി ഉപന്യാസരചന. ഞാനും കുട്ടുമോനും ക്ലാസ്സിലെത്തി. ഞങ്ങള്‍ ഞെട്ടിപ്പോയി. ആകെ രണ്ടു പേര്‍ ഉണ്ട് അവിടെ.ഒരു ആണ്‍ കുട്ടിയും ഒരു പെണ്‍ കുട്ടിയും. ഞങ്ങളേക്കാള്‍ വൈകി വരാന്‍ കഴിവുള്ളവര്‍ അവിടെ വേറെ ഇല്ലാത്ത സ്ഥിതിക്ക് ഈ മത്സരത്തിന് ആകെ നാലു പേര്‍ മാത്രം! എന്ത്?! ഞങ്ങള്‍ ഇന്ത്യയില്‍ തന്നെയല്ലേ? ഇത്ര രാഷ്ട്ര സ്നേഹം ഇല്ലാത്തവരാണോ നമ്മുടെ വിദ്യാര്‍ത്ഥികള്‍? .ഗാന്ധിജി പറഞ്ഞതൊക്കെ ഇവര്‍ മറന്നു പോയോ? “ ഹിന്ദി ഹമാരാ രാഷ്ട്ര് ഭാഷാ ഹേ| സഭീ ദേശ് വാസിയോന്‍ കോ പൈസെ കി സരൂരത് ഹേ|.”ലജ്ജാവഹം!

മത്സരം തുടങ്ങി. വിഷയം ‘ബേകാരി കി സമസ്യാ’. മുന്നിലിരുന്ന രണ്ടു പേരും എഴുതി തുടങ്ങി. ഞാന്‍ കുട്ടുമോന്റെ മുഖത്തേക്കു നോക്കി. ഞാന്‍ അവനോട് ചോദിക്കണം എന്നു വിചാരിച്ച ചോദ്യം അവന്‍ ഇങ്ങോട്ടു ചോദിച്ചു.
“ബേകാരി എന്നാല്‍ ദാരിദ്ര്യം എന്നല്ലേ അര്‍ഥം?”
ബികാരി എന്നാല്‍ ഭിക്ഷക്കാരന്‍. ബേകാരി എന്നത് ബിക്കാരിയുടെ അവസ്ഥ. അതായത് ദാരിദ്ര്യം.
“അതു തന്നെ. വേഗം എഴുതിക്കോ”. ഞാന്‍ അവനു ഉറപ്പു കൊടുത്തു.
ഞങ്ങള്‍ എഴുതി. ദാരിദ്ര്യവും ഇന്ത്യയും ഫൈവ് സ്റ്റാര്‍ ഹോട്ടലിലെ ബില്ലും , ബില്ല് അടക്കാത്തവനോട് ഹൊട്ടലുകാരുടെ പെരുമാറ്റത്തേയും കുറിച്ച് ആതമകഥാപരമായ ഒരു ഉപന്യാസം ഞാന്‍ തയ്യാറാക്കി. എഴുതുന്നതിനിടയില്‍ കുട്ടുമോന്റെ കണ്ണു നിറയുന്നതു ഞാന്‍ ശ്രദ്ധിച്ചു. അതേ, അവനും അതു തന്നെയാണ് എഴുതുന്നത്. ബില്ല് അടക്കാന്‍ കാശ് തികയാതിരുന്ന മൂന്നു കൂട്ടുകാരുടെ കഥ!

അങ്ങിനെ 15ആം തിയതി കഴിഞ്ഞു. 16ആം തിയതി ഞങ്ങള്‍ക്ക് സിനിമയ്ക്കു പോയി. യൂത്ഫെസ്റ്റിവല്‍ കഴിഞ്ഞു. സമ്മാനവിതരണം നടക്കുന്നു.

‘മലയാളം ഉപന്യാസ രചന ഒന്നാം സമ്മാനം പരപ്പനങ്ങാടി പങ്കജാക്ഷി രണ്ടാം സമ്മാനം കോട്ടയം കറിയ മൂന്നാം സമ്മാനം മലപ്പുറം മറിയ.’

മൂന്നു പേരും വരി വരിയായി പോയി സമ്മാനം വാങ്ങി. ഇത് എന്റേയും കുട്ടുമോന്റേയും മനസ്സില്‍ പ്രതീക്ഷ ജനിപ്പിച്ചു. എല്ലാത്തിനും മൂന്നു സമ്മാനങ്ങളുണ്ട്. ഹിന്ദി ഉപന്യാസത്തിനു ആകെ നാലു പേര്‍ അപ്പോള്‍ ഞങ്ങളിലൊരാള്‍ക്കേങ്കിലും സമ്മാനമുറപ്പ്. ചിലപ്പോള്‍ രണ്ടാള്‍ക്കും!

‘ഹിന്ദി ഉപന്യാസ രചന, ഒന്നാം സമ്മാനം ലാലാ ലജ് പത് റായ് 12 A.’
അങ്ങിനെ ഒന്നാം സമ്മാനം ഞങ്ങള്‍ക്കില്ല.
‘രണ്ടാം സമ്മാനം റാണി ലക്ഷ്മിഭായ് 12 C'.
അതും കൈ വിട്ടു പോയ്. അപ്പോള്‍ ഞങ്ങളിലൊരാള്‍ വെറും കയ്യോടെ മടങ്ങും.
“സാരമില്ല. കിട്ടുന്ന ആള്‍ നമുക്കു മൂന്നു പേര്‍ക്കും വെണ്ടി ട്രീറ്റ് നടത്തും” കുട്ടുമോന്‍ പോം വഴി കണ്ടെത്തി. ഈ തീരുമാനത്തോട് ആദ്യം യോജിച്ചത് കുഞ്ഞുണ്ണിയായിരുന്നു. എനിക്കു സമ്മാനം കിട്ടരുതേയെന്നു ഞാന്‍ പ്രാര്‍ത്ഥിച്ചു. ഞങ്ങള്‍ ആകാഷയോടെ റ്റീച്ചര്‍ അനൌണ്‍സ് ചെയ്യുന്നത് കാതോര്‍ത്തു.

‘അറബിക് ഉപന്യാസം ഒന്നാം സമ്മാനം ഒസാമാ ബിന്‍ ലാദെന്‍ 11 ബി’
എന്ത്?! അയ്യോ! ടീച്ചറേ ഒരു സമ്മാനം വിട്ടു പോയി. എന്നു വിളിച്ചു പറയണമെന്നുണ്ടായിരുന്നു. പക്ഷേ ഞങ്ങള്‍ ‍ഞെട്ടലില്‍ നിന്നു ഉണര്‍ന്നിട്ടില്ലായിരുന്നു.

സമ്മാന വിതരണം അവസാനിച്ചു. ഞങ്ങള്‍ക്കെതിരേ നടന്ന കൊടും ക്രൂരതേയും വഞ്ചനയേയും ചോദ്യം ചെയ്യാനായി കുട്ടുമോന്‍ സ്റ്റാഫ് റൂമിലേക്കു പാഞ്ഞു. അവന്‍ ‘നീതി’ യും കൊണ്ട് വരുന്നതും കാത്ത് ഞങ്ങള്‍ കാത്തിരുന്നു. അവന്‍ വന്നു. അവനെ ഞങ്ങള്‍ സൂക്ഷിച്ചു നോക്കി. ഇല്ല, അവന്റെ കയ്യില്‍ നീതിയില്ല. അവന്‍ ഓടി വന്നു കിതച്ച് കൊണ്ട് തന്നെ പറഞ്ഞു,

“എടാ, പേരു വിട്ടു പോയതല്ല. നമ്മള്‍ക്കു സമ്മാനമില്ല അതാ.”
“എന്തു പറ്റി?”.
“നമ്മലെ രണ്ടാളേയും ‘ഡിസ് ക്വാളിഫൈ‘ ചെയ്തു.”
“കാരണം?”.
“ബേകാരി എന്നാല്‍ ദാരിദ്ര്യമല്ല. തൊഴിലില്ലായ്മയാണ്.”
“അതെന്നു മുതല്‍?”
“പണ്ടു മുതലേ അങ്ങിനെ തന്നെയാണെന്നാ പറയുന്നേ”
എന്തൊരു കഷ്ട്ടമാ. ബികാരിക്കു പോലും സ്വന്തമായി തൊഴിലുണ്ട്. പിന്നെ എങ്ങനെ ബേകാരി തൊഴിലില്ലായ്മയാകും?
കുട്ടുമോന്‍ കുഞ്ഞുണ്ണിയുടെ നേരെ തിരിഞ്ഞു.
“അപ്പോള്‍ ആരും ട്രീറ്റ് തരുന്നതല്ല. നീ സ്വപ്നം കണ്ടതു വെറുതെയായി”
കുഞ്ഞുണ്ണിക്കു പക്ഷേ മുഖത്ത് ഭാവ വ്യത്യാസമൊന്നുമില്ലായിരുന്നു. അവന്‍ പറഞ്ഞു.
“എന്റെ സ്വപ്നം വെറുതെയാകില്ല. എനിക്കു നിങ്ങള്‍ രണ്ടുപേരും കൂടെ ട്രീറ്റ് തരും”
“എന്തിന്?”. ഞാനും കുട്ടുമൊനും ഒരുമിച്ചു ചോദിച്ചു.
“ നിങ്ങളുടെ ഡിസ് ക്വാളിഫികേഷന്‍ കഥ മറ്റുള്ളവര്‍ അറിയാതിരിക്കാന്‍”.
കുട്ടുമോന്‍ വാച്ച് പണയം വച്ചു. ഞാന്‍ അമ്മ മീന്‍ വാങ്ങാന്‍ വച്ച കാശ് മോഷ്ട്ടിച്ചു!

Saturday, January 10, 2009

ശ്രീശാന്തിന്റെ കല്യാണാലോചന!


ഗോള സാമ്പത്തിക പ്രതിസന്ധി മൂലം തൊഴില്‍ നഷ്ട്ടപെട്ടു പെട്ടിയും കിടക്കയും എടുത്ത് കുടുംബത്തു വന്നിരിക്കേണ്ടി വന്ന ലക്ഷക്കണക്കിനാളുകളിലെ മലയാളി സാന്നിധ്യമാണ് ഗോപുമോന്‍. ‘അഗ്രസ്സീവ് ഡിസോര്‍ഡര്‍‘ എന്ന മാരക രോഗത്തിന്നടിമയായ ഇദ്ദേഹം രാജ്യത്തിനകത്തു നിന്നും പുറത്തു നിന്നും പല രീതിയിലുള്ള ചികിത്സകള്‍ക്കും ശസ്ത്രക്രിയകള്‍ക്കും വിധേയനായിട്ടുണ്ട്. കാര്യമായ ഫലമുണ്ടാകാത്തതു മൂലം പഞ്ചാബില്‍ നിന്നുള്ള ഒരു സര്‍ദ്ദാര്‍ജിയുടെ കരണ ചികിത്സയിലാണിപ്പോള്‍. എങ്കിലും ഇടയ്ക്കിടക്ക് മദം പൊട്ടി വരുന്ന അഗ്രഷന്‍ ആമാശയത്തിന്റെ ഇടത്തേ കോണില്‍ അടിഞ്ഞു കൂടുന്നതു മൂലമുള്ള മാനസിക പിരിമുറുക്കം അധികമാകുമ്പോള്‍, സ്വന്തം പിതാവിനു നേരേ അഗ്രഷനുമായി ചെല്ലുമെന്നു ചാനലുകളിലൂടെ ഗോപുമോന്‍ ഭീഷണി മുഴക്കിയിട്ടുണ്ട്. ഇതു കേട്ടു പരിഭ്രാന്തയായ ഗോപുമോന്റെ അമ്മ, ചെമ്പൈ സംഗീതോത്സവത്തില്‍ വിജയിയായ ജ്യോതിഷരത്നം ചെമ്മാംകുടി കണകുണാനന്ദജി സ്വാമികളുടെ നിര്‍ദ്ദേശമനുസരിച്ച് മകനെ പെണ്ണ് കെട്ടിക്കാനുള്ള തീരുമാനത്തിലെത്തിയിരിക്കുന്നു. ഭാവി മരുമോള്‍ക്കുണ്ടായിരിക്കേണ്ട ഗുണങ്ങളും യോഗ്യതകളും താഴെ കൊടുത്തിരിക്കുന്നു. ജീവിതം മടുത്ത പെണ്‍കുട്ടികളുടെ ജീവനില്‍ കൊതിയില്ലാത്ത മാതാപിതാക്കളില്‍ നിന്നും വിവാഹാലോചനകള്‍ ക്ഷണിച്ചു കൊള്ളുന്നു.

1. ഭക്ഷണം പാകം ചെയ്യനുള്ള അറിവ് നിബ്ബന്ധമില്ലെങ്കിലും അമ്മായിഅമ്മയെ പൂജാമുറിയില്‍ സഹായിക്കേണ്ടതാണ്. ചാത്തനേറ്, ഗൂഢോത്രം ഇത്യാദി കലകളില്‍ സംസ്ഥാന യുവജനോത്സവത്തില്‍ ഒന്നാം സ്ഥാനമോ എ ഗ്രേഡോ ലഭിച്ചവര്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കുന്നതാണ്.
2. വിവാഹം കഴിഞ്ഞാലും ഗോപുമോന് പ്രേമം ക്രിക്കറ്റിനോട് മാത്രമായിരിക്കും. ഭാര്യക്ക് ദിവസവും ഷാരൂഖ് ഖാന്‍ അയക്കുന്ന എസ് എം എസുകള്‍ വായിക്കാനുള്ള അവസരമുണ്ടായിരിക്കുന്നതാണ്.
3.കുട്ടിക്കാലം മുതലേ ഗോപുമോന്‍ മണ്ണപ്പം ചുട്ടു കളിച്ചിരുന്ന കൂട്ടുകാരികളായ പ്രീതി,പ്രിയങ്ക,ലക്ഷ്മി എന്നിവരുമായി മണ്ണപ്പം ചുടുന്നത് തുടരുന്നതും ലക്ഷ്മിയെ ഇടയ്ക്കിടക്ക് എടുത്തുയര്‍ത്തി ഫോട്ടോ എടുക്കുന്നതുമായിരിക്കും.
4.കൂട്ടുക്കാരന്മാരേ കൊണ്ട് ഹോട്ടലുകളില്‍ റൂമെടുപ്പിക്കുകയും അടിയുണ്ടാക്കുകയും ഹോട്ടല്‍ മാനേജേര്‍സിന്റെ അടുത്ത് അഗ്രഷന്‍ കാണിക്കുകയും ചെയ്യണം. അല്‍ഫോണ്‍സ് കണ്ണാന്താനത്തോടു പോലും ‘തനാരാടോ കോപ്പേ?’ എന്ന് ചോദിക്കാനുള്ള അഹങ്കാരം വേണം.
5. അഗ്രഷന്റെ ഭാഗമായുള്ള ചികിത്സാവിധികള്‍ സ്വായത്തമാക്കുന്നതിനായി പെണ്‍കുട്ടിക്ക് പഞ്ചാബിലേക്കു പോകേണ്ടതായുണ്ട്. സ്ഥിരമായി തൂവാല കയ്യില്‍ പിടിക്കുന്നത് കരണത്തു മര്‍മ്മാണി ചികിത്സ കഴിയുമ്പോള്‍ പുറത്തേക്കൊഴുകുന്ന അഗ്രഷന്‍ തുടക്കുന്നതിനു ഉപകരിക്കും.
6. ഹണിമൂണിനായി വെസ്റ്റ് ഇന്‍ഡീസ് ന്യൂസിലാണ്ട് എന്നീ രാജ്യങ്ങളില്‍ പോകേണ്ടതുള്ളത് കൊണ്ട് പാസ്പോര്‍ട്ട് സ്വന്ത്മായി വേണം. പിന്നെ ടൂര്‍ കഴിഞ്ഞ് വന്നാല്‍ അമ്മയെ മമ്മി എന്നേ വിളിക്കാവൂ. അച്ഛനെ പേരു വിളിച്ചാല്‍ മതിയാകും. മലയാളം കുരച്ചു കുരച്ച് സംസാരിക്കുവാന്‍ പഠിക്കണം. സംസാരിക്കുമ്പോള്‍ അവിടെ ഇവിടെയായി ഐ നോ, യു നോ,ബിക്കോസ്,ബട്ട് എന്നിവ തിരുകി കയറ്റണം.
7. കേരളത്തിലെ എല്ലാ ക്ഷേത്രങ്ങളുടേയും പള്ളികളുടേയും പേരു വിവരം സഹിതമുള്ള മാപ്പ് സ്വന്തമായി ഉള്ള പെണ്‍കുട്ടികള്‍ക്ക് സ്ത്രീധനത്തില്‍ ഡിസ്ക്കൌണ്ട് ലഭിക്കുന്നതാണ്.സ്വന്തമായി വീഡിയോ കാമറ ഉള്ള പെങ്കുട്ടികള്‍ക്കു ഭര്‍ത്താവിനെ പട്ടിയെ പോലെ പിന്നാലെ നടത്താനുള്ള സൌകര്യം ലഭ്യമാണ്.
8.നര്‍ത്തികിമാര്‍ അപേക്ഷിക്കേണ്ടതില്ല. ഒരുത്തന്‍ പഠിച്ചതിന്റെ ക്ഷീണം വീട്ടുകാര്‍ അനുഭവിക്കുന്നുണ്ട്. ഒരഭിനേതാവും ഒരു ഗായകനും വീട്ടില്‍ ഉള്ളതു കൊണ്ടും ഈ വിഭാഗത്തില്‍ പെടുന്നവരും അപേക്ഷിക്കേണ്ടതില്ല. ആവശ്യമുള്ളത് സ്വന്ത്മായി ഒരു പൂജാരിയാണ്.
9. ഓരോ ദിവസവും ബെഡ് റൂമില്‍ കയറുന്നതിനു മുന്‍പായി കാമറയെ മനസ്സില്‍ ധ്യാനിച്ച് പ്രാര്‍ത്ഥിക്കണം. ഗോപുമോന്‍ എറിയുന്ന ബോളുകള്‍ വൈഡ് ആകുകയാണേല്‍ തലയില്‍ കൈ വയ്ക്കുകയും മുഖം കുരങ്ങിന്റേതു പോലാക്കി അഗ്രഷന്‍ കാണിക്കുകയും വേണം. നോ ബോളുകള്‍ക്ക് ബെഡ് ഷീറ്റിനെ കുറ്റം പറയുക. സൌത്ത് ആഫ്രിക്കയിലെ ബെഡ് ഷീറ്റുകളാണ് നല്ലത്. ഗോപുമോനു പരിക്കേറ്റാലും റണ്ണറെ വച്ച് ബാറ്റിങ്ങ് തുടരുന്നതായിരിക്കും. എന്തു ചെയ്താലും ഇമ്പ്രഷന്‍ ഉണ്ടാക്കാന്‍ ഷാമ്പൂവിട്ടു കുളിച്ചാല്‍ മതിയാകും
10. ഏറ്റവും അവസാനമായി എസ് കെ നായരേയും മിസ്ബാ ഉല്‍ ഹക്കിനേയും കണ്‍കണ്ട ദൈവങ്ങളായി കണ്ട് ബെഡ് റൂമില്‍ ഫോട്ടോ വച്ച് പൂജിക്കണം. സര്‍ദാര്‍ജിക്ക് എന്നും ‘ഹാര്‍ഡ് ലക്ക്’ എന്നൊരു മെസേജുംഅയക്കണം കൂട്ടത്തില്‍ സര്‍ദാര്‍ജിയുടെ ‘മാ കി’ സുഖാണോന്നു കുശലം ചോദിക്കുകയും വേണം.

ഇതൊക്കെ സമ്മതമാണേല്‍ പെണ്‍കുട്ടികളെ ജാതകം ഉടനടി അയക്കുക. തിരഞ്ഞെടുത്തവര്‍ക്ക് എം ആര്‍ എഫ് പേസ് ഫൌണ്ടേഷനില്‍ വിട്ട് പരിശീലനം നല്‍കുന്നതാണ്. മികച്ച പ്രതിഭയുള്ള ആളെ സച്ചിനും ധോനിയും പ്രീതി സിന്‍ഡയും ചേര്‍ന്ന കമ്മിറ്റി ലേലം ചെയ്ത് തിരഞ്ഞെടുക്കും. പിന്നീട് ഫിസിക്കല്‍ ഫിറ്റ്നെസ്സ് സര്‍ട്ടിഫിക്കറ്റ് കൂടെ നേടിയാല്‍ കേരളത്തിലെ തിരഞ്ഞെടുക്കുന്ന മൂ‍ന്നു അമ്പലങ്ങളില്‍ വച്ച് അടുത്ത രണ്ടു സീസണിലേക്കുള്ള ‍കോണ്ട്രാക്റ്റ് നല്‍കുന്നതായിരി്‍ക്കും. ബാക്കിയെല്ലാം പെര്‍ഫോര്‍മന്‍സ് അടിസ്ഥാനത്തില്‍ ബി സി സി ഐ തീരുമാനിക്കും.

Tuesday, January 6, 2009

"ചൂടന്‍ കൈമാറ്റങ്ങള്‍"

പേരു കണ്ടിട്ട് ഞാന്‍ പറയാന്‍ പോകുന്നത് ഒരു വട്ടത്തില്‍ ‘എ‘ ഉള്ള കഥയാണെന്നു കരുതിയോ? അങ്ങിനെ യാതൊരു വിധ പ്രതീക്ഷയും വച്ചു പുലര്‍ത്തേണ്ട. ഞാന്‍ ആ ‘ടൈപ്പ്‘ അല്ല. ചിരിക്കേണ്ട! ഞാന്‍ ആ ടൈപ്പാണ്. സമ്മതിച്ചു! എന്തായാലും ഈ പോസ്റ്റ് ആ ടൈപ്പ് അല്ല. ഞാന്‍ Heat Transfer എന്നത് മലയാളത്തിലേക്കു തര്‍ജ്ജമ നടത്തിയതാണ്. ഇപ്പോള്‍ നിങ്ങള്‍ക്കു ചിരിക്കാന്‍ അവകാശമുണ്ട്. Heat Transfer എന്നത് എനിക്ക് അഞ്ചാമത്തെ സെമെസ്റ്റെറില്‍ പഠിക്കാനുണ്ടായിരുന്ന [ഞാന്‍ ‘പഠിച്ച‘ എന്നവകാശപ്പെടുന്നില്ല] ഒരു പേപ്പര്‍ ആണ്. ഞങ്ങള്‍ക്ക് ഈ വിഷയം എടുത്തിരുന്നത് ശശീന്ദ്രന്‍ സാറായിരുന്നു. കുറേ കൊല്ലങ്ങളായി സാറു തന്നെയാണ് ഈ വിഷയം കൈകാര്യം ചെയ്യുന്നത്.ഞങ്ങള്‍ക്കു 50 മാര്‍ക്ക് ഇന്റേനല്‍ അസ്സെസ്മെന്റ് ആണ്. 100 മാ‍ര്‍ക്ക് യൂനിവേര്‍സിറ്റി പരീക്ഷയില്‍ നിന്നും. അങ്ങിനെ 75 മാര്‍ക്ക് വാങ്ങണം ജയിക്കണമെങ്കില്‍. അതില്‍ യൂണിവെര്‍സിറ്റി പരീക്ഷയില്‍ 40 മാര്‍ക്ക് എന്തായാലും വാങ്ങണം. സാറിന്മാരുടെ കാല്‍ക്കല്‍ ഇരന്നു കിട്ടിയ 35 മാര്‍ക്ക് ഇന്റേണല്‍ + 40 മാര്‍ക്ക് യൂണിവെര്‍സിറ്റി [എഴുതി കിട്ടിയത്+മോഡറേഷന്‍]=75 . ഇതായിരുന്നു സാധാരണ ഒരു എന്‍ജ്ജിനീയറിങ്ങ് വിദ്യാര്‍ത്ഥിയുടെ ആഗ്രഹം. ശശീന്ദ്രന്‍ സാര്‍ സാധാരണ 35 മാര്‍ക്ക് ആര്‍ക്കും കൊടുക്കാറില്ല. അങ്ങിനെ യൂണിവേര്‍സിറ്റി എക്സാമില്‍ 50 വാങ്ങിയാല്‍ പോലും ജയിക്കാത്ത ഭാഗ്യവാന്മാര്‍ ഒരുപാടുണ്ട്. യൂണിവേര്‍സിറ്റി പേപ്പര്‍ നോക്കുന്നതും സാധാരണ സാറായിരിക്കും. കംസന്‍ ശ്രീക്രുഷ്ണന്റെ പേരു വിളി നടത്തുന്ന പോലെ. 110 പേര്‍ പരീക്ഷ എഴുതിയതില്‍ 15 പേര്‍ ജയിക്കും. സാറിനെ എല്ലാരും കിളീന്ദ്രന്‍ എന്നാണ് സ്നേഹപൂര്‍വം വിളിച്ചിരുന്നത്, സാറിനു ശബ്ദം തീരെ ഇല്ലായിരുന്നു. ഒരു കൊച്ചു പെണ്‍കുട്ടി നിന്നു പാട്ടു പാടുന്ന പോലെ തോന്നും നമുക്കു സാറിന്റെ ക്ലാസ്സ് കേട്ടാല്‍. സാര്‍ ക്ലാസ് തുടങ്ങിയാല്‍ എന്റെ കൂട്ടുകാരന്‍ ഒടിയന്‍ ഒരു പാട്ടു പാടും.

“കിളി ചിലച്ചു. ഒരു കിളി ചിലച്ചു...”

സാറിന്റെ ക്ലാസ്സില്‍ ഞാന്‍ എന്നും 20 മിനിറ്റ് വൈകിയേ എത്തൂ. അത്രയും കുറച്ച് സഹിച്ചാല്‍ മതിയല്ലോ. വന്നലുടനെ എനിക്കേറ്റവും ഇഷ്ട്ടപെട്ട പുറകിലെ ബെഞ്ചില്‍ പോയിരിക്കും. ആ ബെഞ്ചുകളാണ് എല്ലാ അനാശാസ്യപ്രവര്‍ത്തനങ്ങളുടേയും കേന്ദ്രമായി പ്രവര്‍ത്തിച്ചിരുന്നത്. ഇതേ ബെഞ്ചില്‍ വച്ചാണ് എന്റെ എക്കാലത്തേയും ബെസ്റ്റ് സെല്ലര്‍ “പാടത്തെ ദീപ പച്ച മാങ്ങ തിന്നുന്നു” എന്ന വൈജ്ഞാനിക ഗ്രന്ഥം ഞാന്‍ എഴുതിയത്. ഈ ക്രുതിയില്‍ ആഗോളവത്കരണത്തേയും അറ്റ്ലാന്റിക് സമുദ്രത്തിനു മുകളിലെ ഒസോണ്‍ പാളിയിലെ വിള്ളലിനെ കുറിച്ചും ഞാന്‍ നടത്തിയ പരാമര്‍ശനങ്ങള്‍ക്ക് കേന്ദ്ര സാഹിത്യ അക്കാദമി എനിക്കു എ സര്‍ട്ടിഫികറ്റ് തന്നു ആദരിക്കുകയുണ്ടായി. കൂടാതെ ഇതിലെ നായകന്‍ എന്റെ ആത്മാര്‍ത്ഥ സുഹ്രുത്ത് സനല്‍ദാസ് അവനു വന്നു ചേര്‍ന്ന ചീത്തപേരിനു നന്ദി സൂചകമായി എന്റെ തല 10 മിനുറ്റ് വെള്ളത്തില്‍ മുക്കി പിടിച്ചിരുന്നു.

അങ്ങിനെ പറഞ്ഞു വരുമ്പോള്‍ എനിക്കു സാറിന്റെ വിഷയത്തില്‍ ഒരു പിണ്ണാക്കും അറിയില്ലായിരുന്നു. ആദ്യത്തെ ക്ലാസ് ടെസ്റ്റ് നടന്നു. 5 പ്രോബ്ലം മാത്രം. 5x5=25 . സിമ്പിള്‍ ! എനിക്കു കിളീന്ദ്രന്‍ സാറിനോട് വല്ലാത്ത ബഹുമാനം തോന്നി. അദ്ദേഹത്തിന്റെ ഉള്ളിലെ കലാകാരന്‍ വളരെ ക്രിയേറ്റീവ് ആയിരുന്നു. കാരണം, ആ പേപ്പറിന്റെ ഏറ്റവും വല്ല്യ പ്രത്യേകത എന്തായിരുന്നു എന്നു വച്ചാല്‍ അതു തിരിച്ചു പിടിച്ചു വായിച്ചാലും ഒരേ പോലെയായിരുന്നു. ആളൊരു ജീനിയസ്സ് തന്നെ. എന്തായാലും. ഞാന്‍ ഒരു കഥയും ഒരു കവിതയും മൂന്നു കടംങ്കഥയും എഴുതി പേപ്പര്‍ തിരികെ കൊടുത്തു. റിസല്‍റ്റ് വന്നു. എനിക്കു 25 ഇല്‍ 5 മാര്‍ക്ക് നഷ്ട്ടപെട്ടിരിക്കുന്നു. ഛായ്! എന്നാലും 5 മാര്‍ക്.അതെവിടെ പോയി?

എന്റെ കൂട്ടുകാരന്‍ സിമ്പ്ലന്‍ എന്ന നിതിന്‍ മോഹനന്‍ അടുത്തു വന്നു. ഞങ്ങള്‍ രണ്ടാളും പുറകിലെ ബെഞ്ചിലിരുന്നു ക്ലാസ്സിലെ ഒന്നാം സ്ഥാനത്തിനു വേണ്ടി പരസ്പരം മത്സരിക്കുന്നവരായിരുന്നു. വന്ന പാടേ അവന്‍ എന്റെ പേപ്പര്‍ എടുത്തു നോക്കി. എന്നിട്ടു ഒരു ആശ്വാസത്തിന്റെ നെടുവീര്‍പ്പിട്ടു.

“നമുക്കു രണ്ടാള്‍ക്കും ഒരേ മാര്‍ക്ക് തന്നെ. എനിക്കു ടെന്‍ഷനായിരുന്നു നീയെന്നെ വെട്ടിക്കുമോയെന്നു”. അവന്‍ വീണ്ടും നെടുവീര്‍പ്പിട്ടു.
“ആണോ?” എനിക്കും സന്തോഷമായി. “അപ്പോള്‍ നമ്മളാണോ ടോപ്പേര്‍സ്?”
“അല്ല പിന്നെ! നമ്മള്‍ വീണ്ടും അടിച്ചു അളിയാ”. അവന്‍ ആകെ ത്രില്ലിലാണ്.
“അപ്പോള്‍ ആര്‍ക്കാ ഏറ്റവും കുറവ്?” എനിക്കു ആകാംഷയുണ്ടായിരുന്നു ഞങ്ങള്‍ ടോപ്പേര്‍സായ വിഷയത്തില്‍ മാര്‍ക്ക് കുറഞ്ഞ ആ മണ്ടനാരാ എന്നറിയാന്‍.
“ജോര്‍ജ്. അവന് 23 ഉണ്ട്.”
“എന്നാല്‍ അവനോടു പറ എന്റെ 2 ഉം കൂടെ എടുത്തോളാന്‍ 25 തികയ്ക്കാമല്ലോ. എനിക്കാണേല്‍ ഒരു നല്ല കാര്യം ചെയ്തതതിന്റെ സന്തോഷത്തില്‍ ‘സം പൂജ്യ‘നായി മടങ്ങാം”. ഞാന്‍ അവനെയാണോ എന്നെയാണോ പരിഹസിച്ചതെന്നുറപ്പില്ല.
“അതു വേണ്ട. നിന്റെ ആ‍ഗ്രഹം നീ അടുത്ത തവണ നടത്തിക്കോ? ഇപ്പോ നീ എനിക്കു കൂട്ടു വേണം. തത്ക്കാലം കാന്റീനിലേക്കു വാ”.
എന്തൊക്കെ പറഞ്ഞാലും കാന്റീന്‍ നല്ലൊരു വാക്കാണ്. കേട്ടാല്‍ എവിടുന്നാണെന്നറിയില്ല, വിശപ്പു തനിയേ ഓടി വരും. പോക്കറ്റിനെ മറക്കും.

ഒരു മാസം കഴിഞ്ഞു.അങ്ങിനെ എനിക്കു രണ്ടാമത്തെ ക്ലാസ്സ് ടെസ്റ്റ് നടന്നു. വീണ്ടും 5x5=25. ഇപ്രാവശ്യം ഞാന്‍ എന്റെ ലക്ഷ്യം നേടുക തന്നെ ചെയ്തു. നമ്മള്‍ എന്തെങ്കിലും മനസ്സു കൊണ്ട് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നുണ്ടെങ്കില്‍, അതിനു വേണ്ടി അക്ഷീണം പ്രയത്നിച്ചാല്‍, ഊണിലും ഉറക്കത്തിലും അതിനെ പറ്റി മാത്രം ചിന്തിച്ചാല്‍ നമ്മള്‍ അതു നേടുക തന്നെ ചെയ്യും. ഞാന്‍ നേടി. ഇപ്രാവശ്യം തികഞ്ഞ ‘സം പൂജ്യ‘നായാണ് ഞാന്‍ മടങ്ങുന്നത്.
വീണ്ടും സിമ്പ്ലന്‍ വന്നു. വീണ്ടും പേപ്പര്‍ എടുത്തു നോക്കി. വീണ്ടും നെടുവീര്‍പ്പിട്ടു. എന്നിട്ടു പറഞ്ഞു.
“വട്ട പൂജ്യം!!..ഹും... വല്ലതുമൊക്കെ പഠിച്ചൂടെടാ?”
ഓഹോ..അങ്ങിനെയാണോ.. അല്ലേലും ഗ്രഹണസമയത്തു നീര്‍ക്കൊലിക്കും വിഷം കാണും എന്നല്ലേ? അതോ ഞാഞൂളിനും സീല്‍ക്കാരം കാണുമെന്നോ?.
“നിനക്കെത്രയാ?“ ഞാന്‍ ചോദിച്ചു പോയി.
“വീണ്ടും 2!”. സ്ഥിരതയാര്‍ന്ന പ്രകടനം നടത്തിയ ഒരുവന്റെ അഹങ്കാരം നിറഞ്ഞ വാക്കുകള്‍.
അവന്‍ എന്റെയടുത്തു ഇരുന്നു. “ഏനിക്കു തോന്നുന്നത് ഈ ക്വസ്റ്റ്യന്‍ പേപ്പറില്‍ തിരുത്താന്‍ കഴിയാത്ത ഒരു പാട് തെറ്റുകള്‍ കടന്നു കൂടിയിട്ടുണ്ടെന്നാണ്”. അവന്‍ ഇല്ലാത്ത താടി സങ്കല്‍പ്പിച്ച് തടവാന്‍ തുടങ്ങി.

അതു കൂടി തിരുത്തിയാല്‍ പിന്നെ നീയും എന്നെ പൊലെ സം പൂജ്യനാകുമെടാ എന്നു പറയണമെന്നുണ്ടായിരുന്നു. പക്ഷേ പറഞ്ഞില്ല. മനസ്സില്‍ മറ്റന്നാള്‍ വക്കേണ്ട അസൈന്മെന്റാണ്. 52 പേജ് ഉണ്ടെന്നാ കേട്ടത്. ഈ കിളീന്ദ്രന്‍ എന്നെ ജീവിക്കാന്‍ അനുവദിക്കില്ലേ?

അസ്സൈന്മെന്റ് വക്കേണ്ട ദിവസം വന്നു. പതിവു പോലെ പകുതിയില്‍ അധികം പേരും എഴുതിയിട്ടില്ല. ഞാന്‍ എന്നും ഭൂരിപക്ഷാഭിപ്രായത്തൊട് നീതി പുലര്‍ത്തിയിട്ടുള്ളവനാണ്. അന്നു അസ്സൈന്മെന്റ് വച്ചതില്‍ എന്റെ ആത്മാര്‍ത്ഥസുഹ്രുത് അനീതും ഉണ്ടായിരുന്നു. ജോര്‍ജ് കഴിഞ്ഞാല്‍ അവനായിരുന്നു ഏറ്റവും മാര്‍ക്ക്. പിറ്റേ ദിവസം തന്നെ അസ്സൈന്മെന്റ് നോക്കി കിട്ടി. അവനു ‍18 മാര്‍ക്ക്. ഞാന്‍ തുറന്നു നോക്കിയപ്പോള്‍ ഉള്ളില്‍ ടിക്ക് ഇട്ടിട്ടൊന്നുമില്ല. ഞാന്‍ വേഗം അതിന്റെ ആദ്യ പേജ് മാറ്റി. എന്റെ പേരുള്ള ഒരു പേജ് വച്ചു സാറിനു കൊണ്ട് കൊടുത്തു. എനിക്കു 17 മാര്‍ക്ക്. ഒരു ദിവസം വൈകിയതിനു ഒരു മാര്‍ക്ക് കുറവ്.
സാര്‍ എന്നോട് പറഞ്ഞു. “ഇത് 20 ഇലാണ്. ഈ മാര്‍ക്കും ഇതിന്റെ കൂടെ രണ്ടു ടെസ്റ്റുകളിലെ മാര്‍ക്ക് 30 ഇലാക്കിയതും ചേര്‍ത്താണ് നിങ്ങളുടെ സെഷനല്‍ മാര്‍ക്ക്”

ഞാന്‍ കണക്കു കൂട്ടി. എനിക്കു ഇപ്പോള്‍ 50 ഇല്‍ 2 മാര്‍ക്കാണ് ഉള്ളത്. അതായത് 4%. 30 ഇല്‍ അപ്പോള്‍ 1.2 മാര്‍ക്ക്. എനിക്കപ്പോള്‍ ആകെ സെഷന്‍ 50 ഇല്‍ 1.2+17=18.2 =19!!!!! എന്റെ ഗുരുവായൂരീശൊമറിയബിസ്മില്ലാഹിറഹിമേ!!! ഞാ‍ന്‍ അപ്പോള്‍ 75-19=56 വാങ്ങണോ പാസ്സാകാന്‍. ഞാന്‍ എന്ന് എന്‍ജ്ജിനീയറിങ്ങ് പാസ്സാകാനാ?!!

എനിക്കു കൂട്ടിനു കുറേ പേരുണ്ടായിരുന്നു. ഞങ്ങള്‍ പശുവിന്റെ നേത്രുത്വത്തില്‍ ദ്രുതകര്‍മസേന രൂപീകരിച്ചു. ഞങ്ങളെ ഈ നിലക്കാക്കിയ ആ പഹയനോടു പ്രതികാരം ചെയ്തിട്ടു തന്നെ ബാ‍ക്കി കാര്യം. “കിളീന്ദ്രന്റെ കൊക്കും ചിറകും ഞാന്‍ അരിയും” പശു ശപഥം ചെയ്തു. വാളും പരിചയമെടുത്ത് സാറിനെ വെട്ടാന്‍ റൂമിലേക്കു ഞങ്ങളെല്ലാവരും ചെന്നു. സാറിന്റെ മുന്നിലെത്തിയതും പശു ആക്രോശിച്ചു.

“സാ‍ാ‍ാ‍ാര്‍, ഒരവസരം കൂടെ തരണം. ഇല്ലേല്‍ ഞങ്ങളെല്ലാവരും തോറ്റു പോകും.പ്ലീസ്സ്സ്സ്സ്സ്സ്..”

ബംഗ്ലാദേശില്‍ നിന്നെത്തിയ അഭയാര്‍ഥികളെ പോലെ കുറെയെണ്ണത്തെ കണ്ടിട്ടാകണം അങ്ങേര്‍ സമ്മതിച്ചു. ഒരു റീടെസ്റ്റ്.

ഹാ‍ായ്!റീടെസ്റ്റ് ദിനം വന്നെത്തി കഴിഞ്ഞുഎന്നെ സംബന്ധിച്ചിടത്തോളം റീറ്റെസ്റ്റുകള്‍ സാധാരണ റീടേക്കുകളാകാറേ ഉള്ളൂ. ഇന്നും അങ്ങിനെ തന്നെ. അപ്പോളാണ് ക്ലാസ്സിലെ മൂന്നാം റാങ്കുകാരന്‍ പറവൂര്‍കാരന്‍ ജ്യോതിഷ് ഒരു പേപ്പറും പേനയും പിടിച്ചു വരുന്നത് ഞാന്‍ കണ്ടത്. കഴിഞ്ഞ രണ്ടു റ്റെസ്റ്റിലും 20 ഇല്‍ കൂടുതല്‍ വാങ്ങിയവനാ. പിന്നെ ഈ കോപ്പനു ഇവിടെ എന്തു കാര്യം?

“എന്താടാ പുല്ലേ ഇവിടെ?” ഞാന്‍ ചോദിച്ചു.
“എക്സാമെഴുതാന്‍”. അവന്‍ പറഞ്ഞു.
പ്പ്ഫ!!!
ഇവന്‍ എന്തിനാ റീടെസ്റ്റെഴുതുന്നെ? അല്ലേലും കാണും ഇങ്ങനെ ഓരോരുത്തന്മാര്‍. വീട്ടില്‍ ബെന്‍സ് കാര്‍ കാണും എന്നാലും ഓണത്തിനു സപ്പ്ലൈക്കോയുടെ സൌജന്യ കിറ്റ് വാങ്ങാന്‍ ക്യൂ നില്‍ക്കും.
“എടാ നീയെന്തിനാ എഴുതുന്നെ? നീ ഒരു കാര്യം ചെയ്യു. നീ എന്റെ പേരില്‍ എഴുതു” എന്റെ തലയില്‍ ബള്‍ബ് കത്തി.
“അത് വേണോ?” അവനൊരു സംശയം.
“വേണം. അപ്പോള്‍ പേരും നംബറും അറിയാമല്ലോ?” ഞാന്‍ എല്ലാം ഉറപ്പു വരുത്തി.
“അറിയാം.”
“അപ്പോള്‍ എല്ലാം പറഞ്ഞ പോലെ. ഞാന്‍ ഗാല്ലറിയില്‍ കാണും.”
പോരുന്ന വഴിയില്‍ ഞാന്‍ സിമ്പ്ലന്റെ മുഖത്തേക്കു നോക്കി. അസൂയകലര്‍ന്ന ഒരു അളിഞ്ഞ ചിരി. ഞാന്‍ എന്റെ ഷര്‍ട്ടിന്റെ കോളര്‍ ഒന്നു ഉയര്‍ത്തിയിട്ടു ഗാല്ലറിയില്‍ പോയിരുന്നു. അവിടെ രതിഷും സനലും കൂടെ എം.ടെക്കിനു പഠിക്കുന്ന ഒരു ചേട്ടനോടു സംസാരിക്കുവായിരുന്നു.

ആ ചേട്ടന്‍ ഗാല്ലറിയിലിരിക്കുന്ന രണ്ടു കമിതാക്കളെ നോക്കിയിട്ടു പറഞ്ഞു.
“ഞാനും ഇതു പോലെ ഒരു കൊച്ചിനെയും കൊണ്ട് ഇവിടെയിരുന്നു ഒരു മൂന്നു കൊല്ലം കുറേ പുന്നാരം പറഞ്ഞതാ”
“എന്നിട്ട്?” രതിഷിനു ആകാംക്ഷ സഹിക്കാന്‍ വയ്യ.
“എന്നിട്ടെന്ത്? അവളവസാനം ഒരു ഡോക്റ്ററെ കിട്ടിയപ്പോള്‍ എന്നോടു ചോദിച്ചു ഹു ആര്‍ യൂന്ന്” അങ്ങേര്‍ ഒരു ഭാവ വ്യത്യാസവുമില്ലാതെ പറഞ്ഞു.
ഏതവള്‍ക്കാ ഇത്ര അഹങ്കാരം? എഞ്ജിനീയര്‍മാരേക്കാള്‍ വല്ല്യ ഡോക്റ്ററ്മാരോ? കാണണമല്ലോ അവളെ.
ഇങ്ങനെ ചിന്തിച്ച് നിന്ന എന്നെ അപ്പോളാണവര്‍ കണ്ടത്. ഞാന്‍ പരീക്ഷ കൊട്ടേഷന്‍ കൊടുത്തതറിഞ്ഞ് അവര്‍ പറഞ്ഞു. “നീയതും ചെയ്യും!”
കുറേ കഴിഞ്ഞപ്പോള്‍ ജ്യോതിഷ് വരുന്നു.
“കഴിഞ്ഞോടാ? എങ്ങനെയുണ്ടായിരുന്നു. പേരൊക്കെ ശരിക്കും എഴുതിയിട്ടില്ലേ?”
“കഴിഞ്ഞു അളിയാ. ഞാന്‍ രണ്ടു പേപ്പര്‍ എഴുതി. ഒരെണ്ണം എന്റെയും ഒരെണ്ണം നിന്റെയും. പക്ഷേ നിന്റെ പേപ്പറില്‍ പേരെഴുതുന്നതിനു മുന്‍പ് മഷി തീര്‍ന്നു പോയി”
“കോപ്പേ എന്നിട്ട്?”
“ഞാന്‍ സിമ്പ്ലന്റെ കയ്യില്‍ കൊടുത്തിട്ടുണ്ട്. അവന്‍ നിന്റെ പേപ്പറില്‍ നിന്നും പകര്‍ത്തുന്നുണ്ട്. അവന്‍ പേരെഴുതി വച്ചോളും.”
എനിക്കു കുറച്ചു നേരത്തേക്കു ഒന്നും ചിന്തിക്കാന്‍ പറ്റിയില്ല. ഈ മണ്ടന്‍ എന്തിനാ ഇവന്റെ പേരിലും പരീക്ഷ എഴുതിയെ? കയ്യക്ഷരം മനസ്സിലാകില്ലേ? എന്നിട്ട് അത് ഏല്‍പ്പിച്ചിരിക്കുന്നതാരെ.സിമ്പ്ലനെ! എനിക്കു വയ്യ ഒന്നും ആലോചിക്കാന്‍.

കുറച്ചു നേരം കഴിഞ്ഞപ്പോള്‍ സിമ്പ്ലന്‍ വന്നു. ഞാന്‍ അവനെ കണ്ടതും ചോദിച്ചു.
“എന്തായി? നീ എന്റെ പേരെഴുതി സബ്മിറ്റ് ചെയ്തില്ലെ?”
അവന്‍ തലയാട്ടി.”ഉവ്വ. വച്ചിട്ടുണ്ട്”
സമാധാനമായി. ഇനി പ്രശ്നമില്ല. ചോദിച്ചാല്‍ പറയാം ജ്യോതിഷ് എന്റേതില്‍ നിന്നും പകര്‍ത്തിയതാണെന്ന്.
“പക്ഷേ ഇവന്‍ നീല മഷി കൊണ്ടാ ഉത്തരങ്ങള്‍ എഴുതിയത്. എന്റെ കയ്യില്‍ കറുപ്പേ ഉണ്ടായിരുന്നുള്ളൂ.” സിമ്പ്ലന്റെ ശബ്ദം.

രണ്ടു കയ്യക്ഷരം. രണ്ടു മഷി. മൂന്നു വ്യക്തികള്‍ക്കു ബന്ധം. സന്തോഷായി. സംത്രുപ്തിയായി എനിക്കു. സനലിനും രതിഷിനും ചിരി സഹിക്കാന്‍ പറ്റുന്നില്ല.

അങ്ങിനെ ആ പേപ്പറും നോക്കി കിട്ടി. എനിക്കും ജ്യോതിഷിനും ഒരേ മാര്‍ക്, രണ്ടു പേപ്പറിലും വട്ടത്തിലെഴുതിയിരിക്കുന്നു “Copy". ഈ “Copy" 25 ഇല്‍ കൂടുതലുള്ള മാര്‍ക്കാണോ? സാര്‍ എന്നെ പ്രത്യേകം കാണാന്‍ അന്വേഷിക്കുമെന്നു കരുതി. പക്ഷേ ഉണ്ടായില്ല. സെഷനല്‍ മാര്‍ക്ക് പബ്ലിഷ് ചെയ്തു. എനിക്കു 26. പക്ഷേ ഇപ്രാവശ്യവും പശുവിനു കുറവായതു കാരണം വീണ്ടും ഒരു ദൌത്യസംഘത്തേക്കൂടെ കിളീന്ദ്രനെ കാണാന്‍ അയച്ചു. വീണ്ടും ഒരു റീറ്റെസ്റ്റ് കിട്ടി. മൊത്തതില്‍ നാലാമത്തെ ടെസ്റ്റ്. രണ്ടാമത്തെ റീറ്റെസ്റ്റ്. കേട്ടവര്‍ കേട്ടവര്‍ ഞെട്ടി. ആരും ഹര്‍ത്താലൊന്നും നടത്തിയില്ല. സീനിയേര്‍സ് തല കറങ്ങി വീണു. ആദ്യായിട്ടാണത്രേ കിളീന്ദ്രന്‍ റീടെസ്റ്റ് കൊടുക്കുന്നത്. അതും രണ്ടെണ്ണം???!!!!! അതിന്റെ പിന്നിലുള്ള രഹസ്യം ഞങ്ങളോട് കിളീന്ദ്രന്‍ തന്നെ വെളിപ്പെടുത്തി. ആദ്യായിട്ടാണത്രേ സാറിനു 30 hour ക്ലാസ് എടുക്കാന്‍ കിട്ടുന്നത്. സീനിയേര്‍സ് എല്ലാരും മാസ് ബങ്കിങ്ങ് ആയിരുന്നു. 15 ക്ലാസ്സില്‍ കൂടുതല്‍ കിട്ടിയിട്ടില്ല ഈ പാവം സാറിന്. ഹാവൂ! എന്തായാലും ഞങ്ങളുടെ ഭാഗ്യം.

പരീക്ഷ നടന്നു. ഞാന്‍ പഠിച്ച് വന്നെഴുതി. കുറേ തെറ്റായ ഉത്തരം കണ്ടു പിടിച്ചു. വീണ്ടും റിസല്‍റ്റ് വന്നു. 25 ഇല്‍ 8 കിട്ടിയവര്‍ക്കൊക്കെ സെഷന്‍ 35 ആ‍ായി കിട്ടും. ഞാന്‍ എന്റെ പേപ്പര്‍ എടുത്തു നോക്കി. സത്യത്തില്‍ ഞാന്‍ ഞെട്ടിപ്പോയി. എനിക്കു 9 മാര്‍ക്ക്. സന്തോഷം കൊണ്ടെന്റെ വയറ്റിലൊരു സുനാമി കയറിയിറങ്ങി. ദാ വരുന്നു സിമ്പ്ലന്‍.
പേപ്പര്‍ എടുത്തു. ഉയര്‍ത്തി. നെടുവീര്‍പ്പിട്ടു.
“ഹും.. ഇനി റീടെസ്റ്റ് കിട്ടില്ലല്ലോ ഗോപികുട്ടാ” അവന്‍ പറഞ്ഞു.
“ഇനി വേണ്ടല്ലോ? 8 ഇല്‍ കൂടുതല്‍ കിട്ടിയാല്‍ 35 കിട്ടും” ഞാന്‍ അവനെ തിരുത്തി.
“അതു 8 ഇല്‍ കൂടുതല്‍ കിട്ടിയവര്‍ക്കല്ലേ? നിനക്കു 6 അല്ലേ ഉള്ളു” അവന്‍ പേപ്പര്‍ എന്റെ നേരെ തിരിച്ചു.
ഈശ്വരാ ഞാനപ്പോള്‍ പേപ്പര്‍ തലതിരിച്ചാണോ പിടിച്ചിരുന്നേ. മാര്‍ക്ക് കൂട്ടി നൊക്കിയപ്പോള്‍ കാര്യം ശരിയാണ് ഒരു നാലും ഒരു രണ്ടും. മൊത്തം 6. ക്രിക്കറ്റില്‍ മാത്രേ 6 അടിച്ചാ‍ല്‍ ആഹ്ലാദിക്കാന്‍ പറ്റൂ . അതുകൊണ്ടു ഞാന്‍ പേപ്പറില്‍ ആകെ തിരഞ്ഞു. ദാ കിടക്കുന്നു. ഒരു രണ്ടു മാര്‍ക്കിന്റെ ഉത്തരത്തിനു മാര്‍ക്ക് ഇട്ടിട്ടില്ല. ഞാന്‍ വാലിന്മേല്‍ തീ പിടിച്ചവനെ പോലെ സാറിന്റെ മുന്നിലെത്തി. രണ്ടു മാര്‍ക്ക് വാങ്ങി മൊത്തം 35 ഒപ്പിച്ചു. ഹാവൂ! ഇനി യൂണിവേര്‍സിറ്റിയില്‍ ഒരു 40 അതും കൂടെ മതി.


യൂണിവേര്‍സിറ്റ്യ്ക്കു ഞാന്‍ പഠിക്കാനുള്ള ഒരു ശ്രമമൊക്കെ നടത്തിയെങ്കിലും കാര്യമായി ഒന്നും പഠിക്കാനായില്ല. എന്നിട്ടും ഞാന്‍ ജയിച്ചു. 40 മാര്‍ക്ക് ആഗ്രഹിച്ചിടത്ത് 71 വാങ്ങി. കാലികറ്റ് യൂണിവേര്‍സിറ്റി മൊത്തം ഞെട്ടി. എന്തിന് സാക്ഷാല്‍ കിളീന്ദ്രന്‍ പൊലും ഞെട്ടി വിറച്ചു. പക്ഷേ എന്റെ കൂട്ടുകാര്‍ , ടെസ്റ്റുകളിലെല്ലാം എന്നേക്കാള്‍ മാര്‍ക്ക് വാങ്ങിയവര്‍ എന്നിട്ടും യൂനിവെര്‍സിറ്റിയില്‍ ഞാന്‍ അവരേക്കാള്‍ കൂടുതല്‍ മാര്‍ക്ക് വാങ്ങിയതു കണ്ടിട്ട് ഞെട്ടിയില്ല. അവര്‍ പറഞ്ഞു.

“അനീത് അടുത്തിരുന്നാല്‍ നീ ഇതു വാങ്ങിയില്ലെങ്കിലേ അത്ഭുതമുള്ളൂ”

ഞാന്‍ അനീതിന്റെ പേപ്പര്‍ ഈച്ച പകര്‍പ്പു നടത്തിയ കാര്യം ഇവന്മാരും അറിഞ്ഞിരിക്കുന്നു. സത്യത്തില്‍ ഇത്രയും മാര്‍ക്ക് കിട്ടിയതിനു ഞാന്‍ ആരോടാണ് കടപെട്ടിരിക്കുന്നത്? എനിക്കെഴുതുവാന്‍ പേപ്പര്‍ നീക്കി വച്ചു തന്ന അനീതിനോടോ? അതോ ഞാന്‍ പകര്‍ത്തുന്നത് കാണാതെ പോയ എന്റെ എക്സാമിനര്‍ക്കോ? അതോ പകര്‍ത്തിയെഴുതുവാന്‍ ഇത്രയ്ക്കു കഴിവുള്ള എന്നിലെ പ്രതിഭയ്ക്കോ?

അല്ല ഇവര്‍ക്കാര്‍ക്കുമല്ല. ഒന്നുകില്‍ എനിക്കു അനീഷ് എന്നു പേരിട്ട എന്റെ അച്ഛനും അമ്മയ്ക്കും അല്ലേല്‍ അവനു അനീത് എന്നു പേരിട്ട അവന്റെ അച്ഛനും അമ്മയ്ക്കും. അതുമല്ലെങ്കില്‍ ഞങ്ങളെ അടുത്തിരുത്തുന്ന ഇംഗ്ലിഷ് അക്ഷരമാലയ്ക്ക്!!